Tuesday 31 March 2015

കന്യാസ്ത്രീക്ക് 12 ലക്ഷം - കെ. സി . ബി. സി.ക്ക് അഭിനന്ദനം.
 റെജി ഞള്ളാനി 
കെ.സി. ആര്‍. എം. പ്രിറ്റ്സ്, എക്‌സ് പ്രീറ്റ്സ് & നണ്‍സ് അസോസിയേഷൻ 
വൈദികന്റെ പീഡനശ്രമം ചെറുത്ത് ചാരിത്ര്യം സംരക്ഷിച്ചതിന് മഠത്തില്‍ നിന്നും പുറത്താക്കപ്പെട്ട ആലുവ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് അഗാത്ത കോണ്‍വെന്റിലെ കന്യാസ്ത്രീക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്കി. ഈ വിഷയത്തില്‍ കെ.സി.ആര്‍. എം ശക്തമായ ഇടപെടലുകളാണ് നടത്തിയത്. കെ.സി. ആര്‍. എം. പ്രിറ്റ്സ്, എക്‌സ് പ്രീറ്റ്സ് & നണ്‍സ് അസോസിയേഷൻറെ കൊച്ചിയില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ ഈ കന്യാസ്ത്രീയെ ആദരിച്ചിരുന്നു. തുടര്‍ന്ന് ഈ സംഭവത്തില്‍ സിസ്റ്ററെ ചേര്‍ത്ത് കെ.സി.ആര്‍. എം കൊച്ചിയില്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ക്കുകയും കൊച്ചി ബിഷപ്പിനെ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തു. പ്രശ്‌നപരിഹാരം ഉണ്ടാവാത്ത പക്ഷം 2015 ഏപ്രല്‍ 6 ന് മഠത്തിനു മുന്നില്‍ നിരാഹാരം ഇരിക്കുമെന്നും അറിയിച്ചിരുന്നു.

സന്യാസത്തില്‍ നിന്നും വിട്ടുപോരുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്കണമെന്ന് കെ. സി. ആര്‍ എം കൊച്ചി സമ്മേളനം സഭാനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഇവിടെ അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. ഇത്തരമൊരു തീരുമാനമെടുത്ത കെ. സി . ബി. സി. ക്കും ഫാദര്‍ പോള്‍ തേലക്കാടിനും അഭിനന്ദനം അറിയിക്കുന്നു. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു നഷ്ട്പരിഹാരത്തുക നല്കുന്നത്. ഇത് സംഘടനയുടെ നയതന്ത്ര വിജയം കൂടിയാണ്.

ഈ കന്യാസത്രീക്കു നല്‍കിയ തുക വളരെ കുറഞ്ഞുപോയി എന്ന പരാതി സംഘടനക്കുണ്ട്. 12 വര്‍ഷം കന്യാസ്ത്രീയായി ഇന്‍ഡ്യയിലും ഇറ്റലിയിലും മഠത്തില്‍ സേവനം അനുഷ്ടിക്കവേ സ്‌കൂള്‍ അദ്ധ്യാപികയായിരുന്നു സിസ്റ്റ്ര്‍. വിദേശത്തും സ്വദേശത്തും ലഭിച്ച ശമ്പളത്തിന്റ തുക കൂട്ടിയാല്‍ മാത്രം 50 ലക്ഷത്തിനു മുകളില്‍ വരും. കൂടാതെ സിസ്റ്റ്‌റുടെ യൗവ്വനകാലം നഷ്ടമാവുകയും ചെയ്തു. മഠത്തില്‍ കൊടിയ ശാരീരീക, മാനസിക പീഡനങ്ങളും പട്ടിണിയും അനുഭവിക്കേണ്ടി വന്നു. കുടുബ വിഹിതം മഠത്തില്‍ ചേര്‍ന്നപ്പേള്‍ നല്‍കേണ്ടിവന്നു. ചാരിത്ര്യം സംരക്ഷിക്കുവാന്‍ അപമാനം സഹിക്കേണ്ടി വന്നു. മുന്നോട്ടുള്ള ജീവിതം വളരെ പരിതാപകരമാണ്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ സിസ്റ്ററിന് എഴുപതു ല്ക്ഷം രൂപക്കു മേല്‍ നഷ്ട പരിഹാരത്തിന് അര്‍ഹതയുണ്ട്. ഈ തുക അനുവദിക്കണമെന്നുതന്നെയാണ് സംഘടനയുടെ നിലപാട് സിസ്റ്റര്‍ക്ക് നീതി ലഭിച്ചിട്ടില്ലന്നും, നീതി ലഭിക്കണമെന്നുമാണ് സംഘടനയുടെ നിലപാട്. അനുവദിച്ചിട്ടുള്ള തുക മുന്നോട്ടുള്ള ജീവിതത്തിന് അപര്യാപ്തമായതിനാല്‍ തുടര്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. എങ്കിലും കീഴ്‌വഴക്കങ്ങള്‍ മറികടന്ന് 12 ലക്ഷം രൂപയെങ്കിലും കൊടുക്കുവാന്‍ തയ്യാറായ കെ. സി . ബി. സി. ക്കും ഫാദര്‍ പോള്‍ തേലക്കാടിനും കെ.സി.ആര്‍.എം.  
പ്രിറ്റ്സ്, എക്‌സ് പ്രീറ്റ്സ് & നണ്‍സ് അസോസിയേഷൻ അനുമോദനം അറിയിക്കുന്നു.

മുന്നോട്ടുള്ള കാലങ്ങളിലും കെ. സി . ബി. സി. യുമായി ഇതുപോലെ നല്ല ബന്ധത്തിലും സൗഹാര്‍ദ്ദത്തിലും മുന്നോട്ടു പോകുവാനാണ് സംഘടനയുടെ തീരുമാനം.

Sunday, March 29, 2015

പുറത്താക്കിയ കന്യാസ്ത്രീയ്ക്ക് 12 ലക്ഷം നഷ്ടപരിഹാരം


ആലുവ: വൈദികന്‍റെ പീഡനം ചെറുത്തതിന് സഭയിൽനിന്നും പുറത്താക്കിയ കന്യാസ്ത്രീയ്ക്ക് 12 ലക്ഷം നഷ്ടപരിഹാരം നൽകാൻ ധാരണയായി. ഫാ. പോൾ തേലേക്കാട്ടിന്‍റെ സാന്നിദ്ധ്യത്തിൽ പീഡനം ചെറുത്ത കണ്ണൂർ സ്വദേശിനിയായ സിസ്റ്റർ അനിതയും പുറത്താക്കിയ ശേഷം കന്യാസ്ത്രീക്ക് ഇതുവരെ സംരക്ഷണം നൽകിയ ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി, സിസ്റ്റർ അനിതയുടെ ബന്ധു ബെന്നിചാക്കോ എന്നിവരുമായി ഇന്നലെ തോട്ടയ്ക്കാട്ടുകര സ്നേഹപുരം പള്ളിയിൽ നടന്ന ചർച്ചയിലാണ് 12 ലക്ഷം നഷ്ടപരിഹാരം നൽകാൻ ധാരണയായത്.
ആലുവ തോട്ടയ്ക്കാട്ടുകരയിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് ആഗാത്ത കോൺവെന്റിന് കീഴിലുള്ള പ്രൊവിഡൻസ് കോൺവെന്റിലെ മദർ സുപ്പീരിയർ അനിതാമ്മയാണ് നഷ്ടപരിഹാരം നൽകാൻ സന്നദ്ധമാണെന്ന് അറിയിച്ചത്. ധാരണയനുസരിച്ച് സഭാവസ്ത്രം തിരിച്ചു കൊടുക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സിസ്റ്റർ അനിത സമ്മതിച്ചു. ധാരണയുടെ വിവരങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കിടരുതെന്നും വ്യവസ്ഥയുണ്ട്. സന്ന്യാസജീവിതവുമായി മുന്നോട്ടുപോകാനാണ് ആഗ്രഹമെന്നും തിരിച്ചെടുത്തില്ലെങ്കിൽ മരണം വരെ നിരാഹാരം അനുഷ്ടിക്കുമെന്ന് സിസ്റ്റർ അനിത സഭയെ അറിയിച്ചിരുന്നു. തിരിച്ചെടുത്തില്ലെങ്കിൽ ന്യായമായ നഷ്ടപരിഹാരം നൽകാൻ സഭാ അധികൃതർ തയ്യാറാകണമെന്നും അവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മദ്ധ്യസ്ഥ ചർച്ചകൾ നടത്തിയത്. എട്ടും പൊട്ടും തിരിയാത്തപ്പോൾ എടുത്തണിഞ്ഞ തിരുവസ്ത്രം വലിച്ചെറിഞ്ഞാൽ എന്ത് സംഭവിക്കും? അനുഭവങ്ങൾ പറയാൻ എക്സ് വൈദികരും കന്യാസ്ത്രീകളും ഒത്തു ചേർന്നപ്പോൾ പുറത്താക്കിയ കന്യാസ്ത്രീയെ തിരിച്ചെടുക്കില്ലെന്ന് സീറോ മലബാർ സഭ; അവരെ രണ്ട് തവണ പുറത്താക്കി; സിസ്റ്റർ ആരോപണങ്ങൾ ഉന്നയിക്കാതെ അനുയോജ്യമായ വഴി തിരഞ്ഞെടുക്കണമെന്ന് ഫാ. പോൾ തേലക്കാട്ട് മറുനാടനോട് മഠത്തിൽ നിന്ന് പുറത്താക്കാൻ ഞാൻ ചെയ്ത തെറ്റെന്താണ്? അരുതാത്തതു കണ്ടത് അറിയിച്ചതോ? അതോ വൈദികന്റെ ഇംഗിതത്തിനു വഴങ്ങാത്തതോ? പോകാനിടമില്ലാതെ ജനസേവാ കേന്ദ്രത്തിൽ അഭയം തേടിയ കന്യാസ്ത്രീക്കു പറയാനുള്ളത് തിരിച്ചെടുക്കും വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് കന്യാസ്ത്രീയുടെ പത്രസമ്മേളനം; മരിക്കുന്നത് വരെ മഠത്തിന് മുമ്പിൽ നിരാഹാരം മതിൽചാടുന്നവർക്ക് തണൽവീട്; തിരുവസ്ത്രം ഉപേക്ഷിച്ച വൈദികർക്കും കന്യാസ്ത്രീകൾക്കും തൊഴിൽ പരിശീലനവും ഷെൽട്ടർ ഹോമും; കൊച്ചിയിലെ കൂട്ടായ്മയിൽ പദ്ധതിക്ക് തുടക്കമാകും.
40  കാരിയായ ഇവർ 13 വർഷം മുമ്പാണ് കന്യാസ്ത്രീ പട്ടം സ്വീകരിച്ചത്. ആലുവ തോട്ടക്കാട്ടുകരയിലെ സഭാ ആസ്ഥാനത്തായിരുന്നു ഏറെക്കാലം പ്രവർത്തിച്ചത്. അഞ്ച് വർഷം മുമ്പാണ് മദ്ധ്യപ്രദേശിലെ പാഞ്ചോറിൽ സഭയ്ക്ക് കീഴിലുള്ള സ്കൂളിൽ എത്തിയത്. ഇവിടെ അദ്ധ്യാപികയായിരിക്കെയാണ് ഇവിടത്തെ ധ്യാനഗുരുവായ ഇടുക്കി സ്വദേശിയായ വൈദികൻ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇത് സിസ്റ്റർ ചെറുത്തു. തുടർന്നാണ് സംഭവം പുറത്തറിയാതിരിക്കാൻ സിസ്റ്റർ അനിതയെ ഇറ്റലിയിലേക്കു മാറ്റിയത്. അവിടെ മൂന്നുവർഷം അടിമവേല ചെയ്യിച്ചു. പീഡനശ്രമം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി. ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ഫെബ്രുവരി എട്ടിന് ഇറ്റലിയിലെ മഠത്തിൽനിന്ന് സഭാവസ്ത്രം ഊരിയെടുത്ത് പുറത്താക്കി.
എന്നാൽ തിരികെ മാതൃസ്ഥാപനമായ ആലുവ കോൺവെന്റിലെത്തിയ സിസ്റ്റർ അകത്തു പ്രവേശിപ്പിച്ചില്ല. കൈവശമുണ്ടായിരുന്ന ബാഗ് വലിച്ചെറിഞ്ഞ സഭാ അധികാരികൾ സ്വന്തം വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ട് ഭീഷണി മുഴക്കി. ഇതോടെയാണ് പ്രശ്നം വഷളായി. പത്ത് മണിക്കൂറോളം ഗേറ്റിന് മുമ്പിൽ നിന്ന കന്യാസ്ത്രീയെ ഒടുവിൽ നാട്ടുകാരാണ് ആലുവ ജനസേവയിലെത്തിച്ചത്. തുടർന്നാണ് പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കാൻ സഭാനേതൃത്വത്തോട് സിസ്റ്റർ ആവശ്യപ്പെട്ടത് സമരം തുടങ്ങിയത്. സഭയിൽനിന്നും പുറത്താക്കിയ കന്യാസ്ത്രീക്ക് സംരക്ഷണം നൽകിയത് ജനസേവ ശിശുഭവനായിരുന്നു. പീഡിപ്പിക്കാൻ ശ്രമിച്ച വൈദികന്റെ പേരു വെളിപ്പെടുത്താനോ നിയമനടപടിക്കോ സന്ന്യാസിനി എന്ന നിലയിൽ തയ്യാറാകുന്നില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
അതേസമയം, സഭാ വിശ്വാസമനുസരിച്ച് ജീവിക്കാത്തവരെ പുറത്താക്കാൻ അധികാരമുണ്ടെന്നാണ് സഭാ അധികാരികൾ വിശദീകരണം നൽകിയത്. ഇറ്റലിയിലെ സഭാ അധികൃതരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ഇവരെ നീക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്തുന്നിയിരുന്നില്ല



സഭയുമായുള്ള തർക്കത്തിന്‍റെ പേരിൽ സഭാവസ്ത്രം ഉപേക്ഷിക്കേണ്ടിവന്ന, തൃശ്ശൂർ സെന്റ് മേരീസ് കോളേജിലെ മുൻ പ്രിൻസിപ്പൽ സിസ്റ്റർ ജെസ്മിയുടെ പാതയിലേക്കാണ് ഇപ്പോൾ സിസ്റ്റർ അനിതയും. കന്യാസ്ര്തീ ജീവിതം ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച് സിസ്റ്റർ ജെസ്മി എഴുതിയ 'ആമേൻ' എന്ന ആത്മകഥ കേരളത്തിലെ കത്തോലിക്ക സഭയിലുണ്ടാക്കിയ പുകില് ഇനിയും അടങ്ങിയിട്ടില്ല. കന്യാസ്ത്രീ ജീവിതത്തിനിടയിലെ പീഡനങ്ങളെയും സ്വവർഗലൈംഗികതയെയും, ലൈംഗിക ചൂഷണങ്ങളെയും കുറിച്ച് തുറന്നെഴുതിയ സിസ്റ്റർ ജെസ്മി കത്തോലിക്കാ സഭയ്ക്ക് ഇന്നും വെറുക്കപ്പെട്ടവളാണ്.


No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin