Monday 30 September 2013

പാലായിലേക്ക് പാലായനം ചെയ്ത ഫാ.റോയി കടുപ്പിലും, ഗാ൪ലാഡ് ഫാ.ജോജിയും തമ്മില്‍ കൂടികാഴ്ച്ച, ന്യൂജേഴ്സിയില്‍!

  ഫാ.റോയി കടുപ്പില്‍
 

ഫാ.ജോജി


 ചിക്കാഗോ രൂപതയില്‍ വിവാധങ്ങള്‍ ഉണ്ടാക്കിയതിനാല്‍, പാല രൂപതയിലേക്ക് തിരിച്ചുവിളിച്ച Fr. Roy കടുപ്പനും, ഗാ൪ലാഡ് ഫാ.ജോജിയും  തമ്മില്‍ ഈ ഇടെ
ന്യൂജേഴ്സിയില്‍ കാണുവാ൯ ഇടയായി. അതും ചിക്കാഗോ രൂപതയുടെ കീഴിലിലുളള east millstone nj syro malabar chuch-ല്‍ വെച്ച്. ഇത്
Mar Jacob Angadiathന്റെ അറിവോടെയോ അതോ?

Wednesday 25 September 2013

"വിമാനത്താവള മെത്രാനച്ചന്മാര്‍ക്ക്" മാര്‍പാപ്പയുടെ താക്കീത്‌.......


.പോപ്പി൯റെ കൈയില്‍ ക്രൂസിഫിക്സ്!!!.........
ക്രിസ്തുവില്‍ വിശ്വസിക്കുന്ന പോപ്പ്!!

ക൪ദ്ദിനാള്‍ മാ൪ ജോ൪ജ്ജ് ആലഞ്ചേരിക്കും
ക൪ദ്ദിനാള്‍
                         

Bishop Mar Jacob Angadiath-നും ഇത് ബാധകമാവുമോ?

സ്വന്തം അജഗണങ്ങളെ അവഗണിച്ച് സ്ഥിരം വിദേശയാത്ര തൊഴിലാക്കിയിരിക്കുന്ന, നമുക്ക് വളരെ പരിചിതമായ, ചില മെത്രാനച്ചന്മാര്‍ക്ക് പരിശുദ്ധ പിതാവിന്റെ താക്കീത്......

"അവനന്റെ രൂപതയിലെ കാര്യങ്ങള്‍ നോക്കി നടത്തുകയെന്നത് സംഘടനാപരമായ ആവശ്യം മാത്രമല്ല, ദൈവശാസ്ത്രപരമായ നിങ്ങളുടെ കടമയുമാണ്......"

പരിശുദ്ധ പിതാവിന്റെ ഇത്തരം തുറന്നു പറച്ചിലുകള്‍ ആര്‍ക്കൊക്കെ, എങ്ങിനെയൊക്കെ, രോഷം ജനിപ്പിക്കുന്നുണ്ടാകും!






റിപ്പോര്‍ട്ട്‌.................

Pope Francis warns prelates not to be 'airport bishops'

"Careerism is a cancer," he tells them
<p>Picture: Alberto Pizzoli/AFP</p> Picture: Alberto Pizzoli/AFP
  • AFP, Vatican City
  • Vatican City
  • September 23, 2013
Pope Francis on Thursday lashed out at what he called the scandal of “airport bishops,” urging his peers to remain rooted in their dioceses and spend less time seeking the spotlight.
The Argentine pontiff, who is very attached to his title as bishop of Rome, said residence in a diocese was “not only necessary for organizational purposes but had theological roots.”
“You are betrothed to your community, deeply bound to it. I am asking you, please, to remain among your people,” the pope said at an audience of new bishops from around the world.
“You must stay, stay! Avoid the scandal of airport bishops,” he said.
Bishops are often invited to attend international seminars and conferences but Francis voiced his indignation at reports of bishops who could never make time for their own flock.
“Careerism is a cancer,” the pontiff said, adding that some bishops trying to raise the profile of their diocese reminded him of those men “who are constantly looking at other women more beautiful than their own.”
“Be welcoming pastors… journeying with your people,” he said, urging the new bishops to keep their door open and phone close at hand.AFP


Monday 23 September 2013

മുഹമ്മദുനബിയുടെ അവതാരം മഹാവിഷ്ണുവില്‍നിന്ന്‍!


 

ഇസ്രായേല്‍ ജോസഫ്


കേള്‍ക്കുമ്പോള്‍ കൌതുകം തോന്നുമെങ്കിലും നിസ്സാരമായി ഗണിക്കേണ്ട കാര്യമല്ലിത്‌! മുഹമ്മദിനെയോ ഹൈന്ദവ അവതാരങ്ങളെയോ പരിഹസിക്കാന്‍ മനോവ പ്രചരിപ്പിക്കുന്ന കല്പിതകഥയാണിതെന്നും ആരും ചിന്തിക്കേണ്ട! ഹൈന്ദവ പുരാണമായ ഭവിഷ്യല്‍പുരാണത്തില്‍ ഇതിനെക്കുറിച്ച്‌ എന്താണു പറഞ്ഞിരിക്കുന്നതെന്ന് നോക്കുക: "അപ്പോള്‍ മഹാമദ്‌ എന്ന പേരില്‍ വിദേശീയനായ ഒരു ആചാര്യന്‍ തന്‍റെ അനുചരരോടുകൂടി പ്രത്യക്ഷപ്പെടും" (ഭവിഷ്യല്‍പുരാണം.3:3:3:5). കുറച്ചുകൂടി മുന്നോട്ടു വായിക്കുമ്പോള്‍ കൂടുതല്‍ വ്യക്തത വരും. "അദ്ദേഹത്തിന്‍റെ അനുയായികള്‍ ചേലാകര്‍മം ചെയ്യും. പ്രാര്‍ഥനക്ക്‌ വരാന്‍ അവര്‍ ഉറക്കെ ആഹ്വാനം ചെയ്യും. താടി വളര്‍ത്തും; അവര്‍ വിപ്ലവകാരികളായിരിക്കും; അവര്‍ കുടുമ വെക്കുകയില്ല. പന്നി ഒഴികെ മിക്ക മൃഗങ്ങളെയും അവര്‍ ഭക്ഷിക്കും. മതത്തെ മലിനമാക്കുന്നവരുമായി യുദ്ധം ചെയ്യുന്നതിനാല്‍ 'മുടെയിലൈനവന്മാര്‍' എന്നവര്‍ അറിയപ്പെടും. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍(വിഷ്ണു) നിന്നായിരിക്കും."(ഭവിഷ്യല്‍പുരാണം:3:3:25-28).
വിജാതിയതയുടെ മുഴുവന്‍ ഉറവിടവും ഒന്നാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈ കണ്ടെത്തലുകള്‍ വിരല്‍ചൂണ്ടുന്നത്! വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണ്; ദൈവത്തിനല്ല എന്ന ബൈബിള്‍ വചനത്തിന്‍റെ സത്യം ഇവിടെ കൂടുതല്‍ വ്യക്തമാകുന്നു. എല്ലാ വിജാതിയ മതങ്ങളുടെയും കേന്ദ്രം ഒന്നുതന്നെയാണെങ്കില്‍,  അവയുടെയെല്ലാം ഉറവിടം സാത്താനില്‍നിന്നായിരിക്കും! ബൈബിളിനെയും വിജാതിയമതങ്ങളെയും ശ്രദ്ധിക്കുമ്പോള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന വലിയൊരു യാഥാര്‍ത്ഥ്യമുണ്ട്; തിന്മയുടെ പ്രതീകമായി ദൈവവചനം പ്രഖ്യാപിച്ചിട്ടുള്ള സകലതും വിജാതിയ മതങ്ങള്‍ക്ക് ശ്രേഷ്ഠമാകുന്നു എന്നതാണ് ഈ യാഥാര്‍ത്ഥ്യം! സര്‍പ്പത്തെ തിന്മയുടെയും സാത്താന്‍റെയും പ്രതീകമായിട്ടാണ്‌ ബൈബിളില്‍ നാം കാണുന്നത്. എന്നാല്‍, ഹൈന്ദവ അവതാരങ്ങളുടെയെല്ലാം ശരീരമാസകലം സര്‍പ്പത്തെക്കൊണ്ട് അലങ്കരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്! ശിവന്‍ കഴുത്തില്‍ മാലയായി ധരിക്കുമ്പോള്‍ പത്മനാഭന്‍റെ ശയനംതന്നെ പാമ്പിന്‍റെ പുറത്താണെന്ന് നമുക്കറിയാം! ഇത്തരത്തില്‍ പാമ്പുമായുള്ള അഭേദ്യമായ ബന്ധം സൂചിപ്പിക്കുന്നത് പിശാചില്‍നിന്നുള്ള ഉത്ഭവത്തെയാകുന്നു.
ലോകത്തിന്‍റെ ആരംഭംമുതല്‍ സാത്താന്‍ ദൈവത്തോട് എതിരിടാന്‍ വിജാതിയ മതങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അവന്‍ തിരഞ്ഞെടുത്ത തന്‍റെ അനുയായികളിലൂടെ ഓരോ കാലങ്ങളിലും  പ്രവചനഗ്രന്ഥങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം ഗ്രന്ഥങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത് സാത്താന്‍റെ പ്രവാചകന്മാരെക്കുറിച്ചായിരുന്നു! ഈ വിധത്തില്‍ സാത്താന്‍റെ പ്രവാചകന്മാര്‍ തങ്ങളുടെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരിക്കുന്ന വ്യക്തിയാണു മുഹമ്മദ്‌! ഇതില്‍നിന്നുതന്നെ അല്ലാഹു ആരാണെന്നും വ്യക്തമാകുന്നുണ്ട്! താന്‍ അല്ലാഹുവിന്‍റെ മഹാപ്രവാചകനാണെന്നും മുഹമ്മദ്‌ സ്വയം പ്രഖ്യാപിച്ചിട്ടുള്ളത്, ഖുറാന്‍ വായിച്ചിട്ടുള്ള ആര്‍ക്കും മനസ്സിലാകും.
ഹൈന്ദവ വേദങ്ങളില്‍ മുഹമ്മദിനെക്കുറിച്ച് എഴുതിയിരിക്കുന്നവ ഇസ്ലാം അംഗീകരിക്കുന്നില്ല; മറിച്ച്, അവയെ മറച്ചുവയ്ക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. അതിനു വ്യക്തമായ കാരണവുമുണ്ട്; എന്തെന്നാല്‍,  മുഹമ്മദിന്‍റെ ലക്‌ഷ്യം ക്രിസ്തുവിനെ എതിരിടുകയായിരുന്നു! ക്രിസ്തുവിനോടു പോരാടുകയും അവിടുന്ന് ദൈവപുത്രനല്ലെന്നു സ്ഥാപിക്കുകയും ചെയ്യണമെങ്കില്‍ അബ്രാഹത്തിന്‍റെ വംശാവലി ചരിത്രവുമായി നിലകൊള്ളണം. അതുകൊണ്ടുതന്നെ 'പാഗണ്‍' ദേവനായ 'ഹുബാല്‍' (അല്ലാഹു)നെ അബ്രാഹത്തിന്‍റെ ദൈവമായി അവതരിപ്പിക്കാതെ ഇതു സാധ്യമാകുമായിരുന്നില്ല! അതിനാല്‍, മുഹമ്മദിന്‍റെ പൂര്‍വ്വീകരായ ശിവനെയും മഹാവിഷ്ണുവിനെയും മറ്റ് അവതാരങ്ങളെയും സൌകര്യപൂര്‍വ്വം അവഗണിച്ചു. ലക്ഷ്യപ്രാപ്തിക്കുവേണ്ടി ആരെയും തള്ളിക്കളയാന്‍ മുഹമ്മദ്‌ മടിച്ചിട്ടില്ലെന്ന്‍ ഇസ്ലാമിന്‍റെ ചരിത്രം വ്യക്തമാക്കിയിട്ടുണ്ട്. ഏകദൈവവിശ്വാസിയാണ് താനെന്നു ഭാവിക്കാന്‍ അല്ലാഹുവിന്‍റെ മൂന്നു പുത്രിമാരെ നിഷ്കരുണം ഇയാള്‍ തള്ളിക്കളഞ്ഞത് മനോവ മുന്‍പുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദൈവത്തിനു മക്കളില്ലെന്നു പ്രചരിപ്പിക്കാന്‍ മുഹമ്മദ്‌ പ്രയോഗിച്ച തന്ത്രമായിരുന്നു അല്ലാഹുവിന്‍റെ പെണ്‍മക്കളുടെ ഉന്മൂലനം! അല്ലാഹുവിനെ സത്യദൈവമാക്കാന്‍ മുഹമ്മദ്‌ ഒരുപാട് കഷ്ടപ്പെടുന്നത് ഖുറാനില്‍ കാണാം!
പഴയനിയമകാലത്തെ മഹാപ്രവാചകന്മാരുടെ പ്രവചനങ്ങളില്‍ താനുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ മുഹമ്മദും അവനുശേഷം അവന്‍റെ അനുയായികളും ഒട്ടേറെ ശ്രമങ്ങള്‍ നടത്തി! പ്രവചനങ്ങളിലും ബൈബിളിലും മുഹമ്മദിനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍, സ്വന്തമായി ബൈബിള്‍ ഉണ്ടാക്കാന്‍പോലും ഇവറ്റകള്‍ ശ്രമിച്ചു! മുഹമ്മദിന്‍റെ പേരിനോടു സാമ്യമുള്ള ഏതെങ്കിലും വാക്കുകള്‍ ബൈബിളില്‍ കണ്ടാല്‍, അതു താനാണെന്നു പാടിനടന്ന ഇയാളുടെ അനുയായികളും ഇതുതന്നെ തുടരുന്നു. ഉത്തമഗീതത്തില്‍ മുഹമ്മദുണ്ടെന്ന പുതിയ വാദവുമായി ഇറങ്ങിയിരിക്കുന്ന ഈ ഏഭ്യന്മാരുടെ കണ്ടെത്തല്‍ എന്താണെന്നു കാണുക: "അവന്‍റെ മൊഴികള്‍ അതിമാധുരമാണ്; എല്ലാംകൊണ്ടും അഭികാമ്യനാണ് അവന്‍. ജറുസലെംപുത്രിമാരേ, ഇതാണ് എന്‍റെ പ്രിയന്‍, ഇതാണെന്‍റെ തോഴന്‍"(ഉത്തമഗീതം:5;16). ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വചനത്തിന്‍റെ യഥാര്‍ത്ഥത്തിലുള്ള മലയാളപരിഭാഷ ഇതാണ്. ഉത്തമഗീതം രചിച്ചിരിക്കുന്ന ഹീബ്രുഭാഷയില്‍ ഈ വചനം ഇപ്രകാരം വായിക്കുന്നു: “ഹിക്കോ മമിത്താക്കിം വി കുല്ലോ മുഹമ്മദിം സെഹ്ദൂദെയ്ഹ് വാ സെഹരീ ബൈനാ യെരുശലേം”.
ഈ വചനത്തില്‍ കാണുന്ന മുഹമ്മദീം എന്ന വാക്കാണ്‌ ഇസ്ലാമിനെയും മുഹമ്മദിനെയും ആഹ്ലാദപരവശരാക്കിയത്! ഇതൊരു നാമരൂപമല്ലെന്നും ബഹുവചനമാണെന്നും തിരിച്ചറിയാനുള്ള ബോധമുള്ളവര്‍ ഇസ്ലാമിനിടയില്‍ ഇല്ലാതെപോയത് ക്രിസ്ത്യാനിയുടെ കുറ്റമല്ല! 'മുഹമ്മദീം' എന്ന ഹീബ്രു വാക്കിന്‍റെ അര്‍ത്ഥം 'ഏറ്റവും മധുരമുള്ളത്' എന്നാകുന്നു! വിശേഷണ പദമായ ഈ വാക്ക് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്, വിശേഷിപ്പിക്കപ്പെടുന്നത് ബഹുവചനം ആയതുകൊണ്ടാണ്‌! അവന്‍റെ മൊഴികള്‍ അതിമധുരമാണ് എന്നു വിശേഷിപ്പിക്കുമ്പോള്‍, മൊഴികളെയാണല്ലോ ഉദ്ദേശിക്കുന്നത്. അതായത്, 'ഈം' എന്ന്‍ വാക്കുകളോടു ചേര്‍ത്താല്‍, ഹീബ്രുഭാഷയില്‍ ബഹുവചനമാകും. ഉദാഹരണത്തിന്: എലോഹ്, എലോഹീം; കെരൂബ്, കെരൂബീം; ഷെമ്മാ, ഷെമ്മായീം; കെത്തുബ്, കെത്തുബീം തുടങ്ങിയവ പരിശോധിച്ചാല്‍ മതിയാകും. കുരിശില്‍ കിടന്നുകൊണ്ട് 'എലോഹ്' എന്ന്‍ യേശുവിളിച്ചത് പിതാവായ ദൈവത്തെയാണെങ്കില്‍, പ്രവാചകന്മാര്‍ 'എലോഹിം' എന്നു വിളിച്ചത് ത്രിത്വൈക ദൈവത്തെയാകുന്നു! 'മുഹമ്മദീം' എന്ന വാക്കിനെ നാമരൂപമായി പരിഗണിച്ചാല്‍തന്നെ മുഹമ്മദുമാര്‍ എന്നാകും! അങ്ങനെ വരുമ്പോള്‍പ്പോലും മുഹമ്മദ്‌ എന്ന ഒരുവ്യക്തിയെയല്ല ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്!
'മുഹമ്മദീം' എന്ന വാക്ക് ഹീബ്രുഭാഷയില്‍ രചിക്കപ്പെട്ടിട്ടുള്ള ബൈബിളില്‍ അനേകം ഇടങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്! ഈ ഭാഷയില്‍ ഒരു 'ഇക്കിളിക്കഥ എഴുതിയാല്‍ 'മുഹമ്മദീം' എന്ന വാക്ക് ഇതിനേക്കാള്‍ അധികമായി ഉപയോഗിക്കേണ്ടി വരും. ഷക്കീലയുടെ ശരീരത്തെ വര്‍ണ്ണിക്കാനും 'മുഹമ്മദീം' എന്ന പദം ഉപയോഗിക്കാതെ തരമില്ല! ഖുറാനെക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു പുസ്തകമില്ലെന്നു വെല്ലുവിളിച്ചു നടന്ന മുഹമ്മദിനെ തേടി തോറയിലും ബൈബിളിലും അലയുന്ന ഇസ്ലാമിനെയോര്‍ത്തു മനോവ സഹതപിക്കുന്നു! ഹൈന്ദവവേദങ്ങളിലും ഉപനിഷത്തുകളിലും മുഹമ്മദിനെ വ്യക്തമായി കാണാന്‍ കഴിയുമ്പോള്‍, അതു മറച്ചുവച്ചുകൊണ്ട് ബൈബിളില്‍ ഇല്ലാത്ത മുഹമ്മദിനെ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനു കാരണമുണ്ട്. അശ്ലീലസിനിമയില്‍ നായകനായി എന്നു പറയുന്നതിനേക്കാള്‍, സ്പീല്‍ബര്‍ഗിന്‍റെ ചിത്രത്തില്‍ മുഖംകാണിച്ചുവെന്നു പറയുന്നതാണ് ശ്രേഷ്ഠതയെന്ന വസ്തുത ഇസ്ലാമിനുമറിയാം!
മുഹമ്മദിനെ തോറയിലും ബൈബിളിലും അന്വേഷിച്ചുനടക്കുന്ന ഇസ്ലാമിനോട് മനോവയ്ക്കു പറയാനുള്ളത് ഇതാണ്: ആക്രിക്കടയില്‍ മാത്രം കിട്ടുന്ന സാധനം അന്വേഷിച്ച് കമ്പനി ഷോറൂമുകളില്‍ കയറിയിറങ്ങേണ്ടതില്ല! കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഉപയോഗശൂന്യമായ വസ്തുക്കള്‍ നിക്ഷേപിക്കുന്നത് ബാങ്ക് ലോക്കറുകളിലോ ഷോക്കെയ്സുകളിലോ അല്ല; വിളപ്പില്‍ശാലയിലാണ്! ഇനിയും നിങ്ങള്‍ക്കു മനസ്സിലായില്ലെങ്കില്‍, മനോവയോടൊപ്പം ഈ ലേഖനത്തിലൂടെ സഞ്ചരിക്കുക; അവനെ കണ്ടെത്താനും അവന്‍റെ തനിനിറം തിരിച്ചറിയാനും കഴിയും!
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരും എന്നകാര്യത്തില്‍ യാതൊരു സംശവുമില്ല. അതുതന്നെയാണ് ഇസ്ലാമിന്‍റെ കാര്യത്തിലും സംഭവിച്ചത്. ആ സത്യത്തെ ലോകത്തിനുമുന്നില്‍ തുറന്നുകാണിക്കുവാനാണ് ഈ ലേഖനത്തിലൂടെ മനോവ ശ്രമിക്കുന്നത്. ഹിന്ദുമതവും ഇസ്ലാമതവും പൊതുവായി വഹിക്കുന്ന ചില അടയാളങ്ങള്‍ കാണുമ്പോള്‍ മനോവയുടെ ഈ കണ്ടെത്തല്‍ സത്യമാണെന്ന് വായനക്കാര്‍ക്കു മനസ്സിലാകും. ബൈബിളില്‍ സാത്താനെക്കുറിച്ച് നല്‍കുന്ന എല്ലാ വിവരണങ്ങളും ഹൈന്ദവ ദേവന്മാരിലും അല്ലാഹുവിലും വളരെ വ്യക്തമായി തെളിഞ്ഞുനില്പുണ്ട്!
'ചന്ദ്രന്‍' സകല വിജാതിയരുടേയും ദൈവം!
'ചന്ദ്രന്' എന്ന ഒറ്റ ബിംബത്തെ കേന്ദ്രീകരിച്ചാണ് സകല വിജാതിയരും തങ്ങളുടെ വിശ്വാസം ക്രമീകരിച്ചിരിക്കുന്നത്. ഇവരുടെ ദേവഗണങ്ങളില്‍ ഈ വിഗ്രഹത്തിനു മര്‍മ്മപ്രധാനമായ സ്ഥാനമാണുള്ളത്. ഹിന്ദുക്കള്‍ തങ്ങളുടെ അനേകം ദേവന്മാരില്‍ ഒരുവനായി പരസ്യമായിത്തന്നെ ചന്ദ്രനെ അംഗീകരിക്കുമ്പോള്‍, അതീവരഹസ്യമായി തങ്ങളുടെ ഏകദൈവമായി ചന്ദ്രനെ ഉയര്‍ത്തിയെന്ന ഒരേയൊരു വ്യത്യാസം മാത്രമേ ഇവര്‍ തമ്മിലുള്ളൂ! ഈ ഒരു അടയാളം ‍മാത്രം വിശകലനം ചെയ്തുകൊണ്ട് ഇസ്ലാമും ഹിന്ദുവും ഒരേ 'തൂവല്‍പ്പക്ഷികള്‍' ആണെന്നു  മനോവ സ്ഥിരീകരിക്കാം!
ഹിന്ദു ദേവന്മാരില്‍ ഉഗ്രപ്രതാപിയാണ് ശിവന്‍! ഈ ശിവനുമായി മുഹമ്മദിനുള്ള ബന്ധം വളരെ വ്യക്തമായി കാണാന്‍ കഴിയും. ഇവര്‍ ഇരുവരും ശിരസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് ചന്ദ്രക്കല ആയത് അവിചാരിതമായിട്ടല്ല. മുഹമ്മദിനും ഇസ്ലാം മതക്കാര്‍ക്കും ചന്ദ്രന്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത പ്രതീകമായത് അല്ലാഹുവെന്ന ചന്ദ്രദേവനെ അടിസ്ഥാനപ്പെടുത്തിയാണ് ഇസ്ലാം നിലലനില്‍ക്കുന്നതെന്ന കാരണത്താലാണ്! അതുകൊണ്ട് ഇസ്ലാംമതക്കാര്‍ ചന്ദ്രനെ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. ഇവരുമായി ബന്ധപ്പെട്ട എല്ലാറ്റിലും ചന്ദ്രനു മുഖ്യസ്ഥാനമാണുള്ളത്. ഇസ്ലാമിക ആരാധനാലയങ്ങളുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്നത് ചന്ദ്രക്കലയാണെന്നു നമുക്കറിയാം. ആകാശത്തു ചന്ദ്രന്‍ പ്രത്യക്ഷപ്പെടാതെ 'പെരുന്നാള്‍' ആഘോഷിക്കാന്‍ ഇവര്‍ തയ്യാറാകാത്തതും ഇക്കാരണത്താലാണ്. ക്രൈസ്തവര്‍ക്ക് കുരിശെന്നപോലെ  ഇസ്ലാമിന് ചന്ദ്രന്‍ പ്രധാനപ്പെട്ടതാണെന്ന് ഇതില്‍ത്തന്നെ വ്യക്തമാകുമല്ലോ! അറബി ഭാഷയില്‍ 'അല്ലാഹ്' എന്ന്‍ എഴുതുന്നതു ശ്രദ്ധിച്ചാല്‍ ചന്ദ്രനും അല്ലാഹുവും തമ്മിലുള്ള അഭേദ്യമായ ബന്ധം തിരിച്ചറിയാന്‍ കഴിയും! അഞ്ച് 'ചന്ദ്രക്കല' ചേര്‍ത്തുവച്ചാണ് അറബിയില്‍ അല്ലാഹുവെന്ന് എഴുതിയിരിക്കുന്നത്. സംശയമുള്ളവര്‍ ഇത് ശ്രദ്ധിക്കുക: الله
ശിവന് ഇസ്ലാമുമായുള്ള ബന്ധം ഈ ചന്ദ്രക്കലയില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇസ്ലാംമതവും ഹിന്ദുമതവും ചന്ദ്രനെ ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നുവെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞു! ശിരസ്സില്‍ വഹിക്കുകയെന്നതും ആരാധനാലയത്തിന്‍റെ നെറുകയില്‍ സ്ഥാപിക്കുകയെന്നതും ഉന്നതസ്ഥാനത്തെയാണ് സൂചിപ്പിക്കുന്നത്. ഇസ്ലാമിന് ഹിന്ദുമതവുമായുള്ള ബന്ധത്തെ വെളിപ്പെടുത്തുന്ന മറ്റൊരു അടയാളം നോക്കാം!
ശബരിമല അയ്യപ്പനും വാവരുസ്വാമിയും!
'അയ്യപ്പനും വാവരും' ആരാണെന്ന് പരിശോധിക്കുമ്പോള്‍ ചില നിഗൂഢതകള്‍ക്കൂടി ചുരുളഴിയും. പരമശിവന് വിഷ്ണുമായയിൽ പിറന്ന കുട്ടിയാണ് അയ്യപ്പൻ എന്നാണ് വിശ്വസിക്കപ്പെടുന്നത്. പന്തളം രാജാവിന്‍റെ പുത്രനാണെന്ന് വാദിക്കുന്നവരും കുറവല്ല! ബുദ്ധന്‍റെ അവതാരമായി അയ്യപ്പനെ പരിഗണിക്കുന്നവരുമുണ്ട്. പ്രാഥമീക കര്‍മ്മം നിര്‍വ്വഹിക്കാന്‍ എന്നപോലെയുള്ള ഇരിപ്പ് ബുദ്ധനുമായുള്ള ബന്ധത്തെ കൂടുതല്‍ ഉറപ്പിക്കുന്നതാണ്! മാത്രവുമല്ല, ശാസ്താവ് എന്ന വാക്കുതന്നെ ബുദ്ധന്‍റെ പര്യായപദമാകുന്നു. പരസ്പര വിരുദ്ധവും യുക്തിക്ക് നിരക്കാത്തതുമായ അനേകം ഐതീഹ്യങ്ങള്‍ ഈ പൈശാചികശക്തിയുടെ പേരില്‍ അവന്‍റെ ഭക്തര്‍ പ്രചരിപ്പിക്കുന്ന കാര്യം നമുക്കറിയാം. അടുത്ത നാളുകള്‍വരെ മകരവിളക്ക് മഹാത്ഭുതമായി പാടിനടന്നവര്‍ ഇന്നു മൌനത്തിലാണെന്നത് മറ്റൊരു സത്യം!
സ്ത്രീവേഷത്തില്‍ കണ്ടാല്‍ മഹാവിഷ്ണുവിനെപ്പോലും വെറുതെ വിടാത്തവനായിരുന്നു ശിവന്‍ എന്നതിന്‍റെ തെളിവാണ്, വിഷ്ണുവിന്‍റെ മോഹിനിരൂപമായ വിഷ്ണുമായയില്‍ അയ്യപ്പനെ ജനിപ്പിച്ചത്. മുഹമ്മദുമായുള്ള ശിവന്‍റെ മറ്റൊരു വലിയ സാമ്യമാണ് ലൈംഗീക വിഷയത്തിലുള്ള പൊരുത്തം. സ്ത്രീരൂപം കണ്ടാല്‍ സ്വന്തം മകന്‍റെ ഭാര്യയെപ്പോലും പ്രാപിക്കാന്‍ തയ്യാറാകുന്ന മുഹമ്മദുമായി ശിവനെ ചേര്‍ത്തുവയ്ക്കുന്ന ഘടകങ്ങളിലൊന്ന് ഇതുതന്നെ! അയ്യപ്പനെക്കുറിച്ചുള്ള മറ്റൊരു ഐതീഹ്യം  ഇങ്ങനെയാകുന്നു: അരയകുലത്തില്‍പ്പെട്ട കണ്ടനും കറുത്തമ്മയ്ക്കും പൊന്നമ്പലമേട്ടിലെ ഗുഹയില്‍ ജനിച്ച പൊന്നമ്പലവാസനാണ് അയ്യപ്പന്‍! ഏതായാലും ഈ അയ്യപ്പന്‍റെ പിതൃത്വം ഏറ്റെടുത്തുകൊണ്ട് സകല പിശാചുക്കളും ‍ ഇറങ്ങിയിട്ടുണ്ടെന്നത് വിസ്മരിക്കരുത്.
അയ്യപ്പന്‍ ആരുടെ മകനാണെങ്കിലും അത് പിശാചാണെന്ന കാര്യത്തില്‍ മനോവയ്ക്ക് യാതൊരു സംശയവുമില്ല! എന്നാല്‍, അബ്രാഹത്തിന്‍റെ ദൈവമാണ് അല്ലാഹുവെന്ന് പ്രചരിപ്പിച്ചുകൊണ്ട് ചന്ദ്രഭഗവാനെ സത്യദൈവമാക്കി ഉയര്‍ത്താനുള്ള മുഹമ്മദിന്‍റെയും ഇസ്ലാമിന്‍റെയും കാപട്യത്തെ തുറന്നുകാണിക്കേണ്ടത് മനോവയുടെ ഉത്തരവാദിത്വം ആയതുകൊണ്ടാണ്‌ ഇതു നാം വിഷയമാക്കുന്നത്! വാവരുസ്വാമിയെന്ന മുസ്ലിം എങ്ങനെയാണ് ശിവന്‍റെ ജാരസന്തതിയായ അയ്യപ്പന്‍റെ സഹോദരന്‍ ആകുന്നത്? അയ്യപ്പന്‍റെ സഹോദരനാണെന്നും കൂട്ടുകാരനാണെന്നും വാവരെക്കുറിച്ച് വ്യത്യസ്ഥമായ വാദങ്ങള്‍ നിലവിലുണ്ട്. ഭവിഷ്യല്‍മഹാപുരാണത്തില്‍ മുഹമ്മദിനെക്കുറിച്ച് വിഷ്ണുവിന്‍റെ പുത്രനെന്നു വിവരിച്ചിരിക്കുന്നത് കൂട്ടിവായിച്ചാല്‍, മുഹമ്മദിന്‍റെ അവതാരമാണ് വാവരെന്നു സമ്മതിക്കേണ്ടിവരും! ശിവന് വിഷ്ണുവിന്‍റെ സ്ത്രീയവതാരത്തില്‍ ജനിച്ച അയ്യപ്പനും വിഷ്ണുവില്‍നിന്ന്‍ വന്നവനെന്നു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന മുഹമ്മദും സഹോദരങ്ങള്‍ ആണെന്നത് ഇതിലൂടെ വ്യക്തമാകുമല്ലോ!
മക്കയിലെ 'ശിവലിംഗ' പ്രതിഷ്ഠയുടെ നിഗൂഢത!
സനാതന വിശ്വാസമനുസരിച്ച് പരമസത്യമായി കാണുന്ന ജ്യോതിര്‍ലിംഗ പ്രതിഷ്ഠകളിലൊന്ന്‌ മക്കയിലാണ്!   പ്രകൃതീപുരുഷര്‍ ചേര്‍ന്ന് ജഗത്‌സൃഷ്ടി നടത്തിയെന്ന് സനാതനം വിശ്വസിക്കുന്നു. ശൂന്യതയില്‍നിന്നും ബിന്ദുരൂപം പൂണ്ട പ്രകൃതി, പിന്നീട് കലയും, നാദവുമായി രൂപാന്തരം പൂണ്ടു ആദിനാദമായ ഓംകാരമായി മാറി എന്ന വിശ്വാസമാണ് സനാതനം! വിശ്വയോനിയില്‍നിന്നും രൂപംകൊണ്ടവര്‍ ആണ് തങ്ങളെന്ന് വിശ്വസിക്കുന്ന ഹൈന്ദവജനത പ്രപഞ്ചസൃഷ്ടിയുടെ പീഠമായി അവര്‍ കരുതുന്ന ശിവലിംഗരൂപത്തെ ആരാധിക്കുന്നു. ശിവലിംഗത്തിന് സ്വയമായി ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നുപോലും ഹിന്ദുക്കള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചൊവ്വാദോഷം കാരണം വിവാഹം നടക്കാതെ ഹിന്ദുക്കള്‍ വിഷമിക്കുമ്പോള്‍ ചൊവ്വയില്‍ താമസമാക്കാന്‍ വിവരമുള്ളവര്‍ തയ്യാറാകുന്നത് കാണാന്‍ ഇവരുടെ കണ്ണുകള്‍ തുറക്കപ്പെട്ടിട്ടില്ല!
ശിവലിംഗത്തെ വലംവയ്ക്കുമ്പോള്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കപ്പെടുന്നുവെന്നും ഇത്തരത്തില്‍ ഏറ്റവുമധികം ഊര്‍ജ്ജോത്പാദനം നടക്കുന്ന സ്ഥലം മക്കയാണെന്നും ഹൈന്ദവര്‍ വാദിക്കുന്നു. കാരണം, മക്കയിലെ കബയില്‍ ഹാജിമാര്‍ വലംവയ്ക്കുകയും ചുംബിക്കുകയും ചെയ്യുന്നത് ശിവലിംഗത്തെയാണെന്ന് ഇവര്‍ തറപ്പിച്ചു പറയുമ്പോഴും ഇസ്ലാമിന്‍റെ വിശദ്ദീകരണം ഒഴിഞ്ഞുമാറ്റം മാത്രമാണ്! പ്രതീകങ്ങളില്‍ വിശ്വസിക്കാത്ത ഏകദൈവ വിശ്വാസികള്‍ ജഗത്‌യോനീ പ്രതീകമായ കല്ലില്‍ മുത്തുന്നത് മക്കയില്‍മാത്രം നടക്കുന്ന ചടങ്ങാണെന്ന് ഇസ്ലാമിനെ പരിഹസിച്ചുകൊണ്ട് ഹിന്ദുക്കള്‍ പ്രചരിപ്പിക്കുന്നു. ഈ വാദത്തെ ഉറപ്പിക്കാന്‍ ഹൈന്ദവര്‍ ഉയര്‍ത്തുന്ന തെളിവ് തള്ളിക്കളയാന്‍ കഴിയില്ല. ഹജ്ജ് നടത്തുന്ന ഹാജിമാരുടെ വസ്ത്രധാരണം ശ്രദ്ധിച്ചിട്ടുള്ളവര്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയും! ഇന്ത്യയിലെ ക്ഷേത്രങ്ങളിലെ പൂജാരിമാരുടെ വേഷം,‍ ഒരു മാറ്റവും വരുത്താതെ അതേപടി അനുകരിക്കുന്നതിനെ, ഇസ്ലാം എന്തുപറഞ്ഞു ന്യായീകരിക്കും?
ശിവക്ഷേത്രത്തിലെ നന്ദികേശനെ മക്കയില്‍ അബ്രാഹമാണെന്ന് പറയുന്നത് സത്യദൈവമായ യാഹോവയാണ് അല്ലാഹുവെന്ന് ധരിപ്പിക്കാനാണ്! ശിവക്ഷേത്രത്തില്‍ നടത്തുന്ന എല്ലാ ആരാധനകളും തനതായ ശൈലിയില്‍ത്തന്നെ മക്കയില്‍ നടത്തുനുണ്ട്. ഇത് മറ്റാരും അറിയാതിരിക്കാന്‍ മക്കയുടെ പരിസരത്തുപോലും അന്യമതക്കാരെ അവര്‍ തടയുന്നു. ഇവര്‍ക്ക് തടയാന്‍ കഴിയാത്ത ഒന്നുണ്ട്; ഉപഗ്രഹങ്ങളില്‍ നിന്നെടുക്കുന്ന ചിത്രങ്ങളാണിത്. ഉപഗ്രഹങ്ങളെടുത്ത മക്കയുടെ ചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ മനോവയുടെ ഈ വാദം ശ്രദ്ധിക്കുക: തികച്ചും ഒരു ശിവലിംഗം കുടിയിരിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ അല്ലെന്നു പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? വിഷ്ണുവില്‍നിന്ന്‍ ജന്മംകൊണ്ട് ശൈവാരാധനയിലേക്ക് മനുഷ്യരെ തന്ത്രപൂര്‍വ്വം നയിക്കാന്‍ ശിവന്‍റെ രൂപംധരിച്ച സാത്താന്‍ നടത്തിയ കൌശലമായിരുന്നു മുഹമ്മദും അവന്‍റെ ആശയങ്ങളും. വിജാതിയരെല്ലാം സാത്താന്‍റെ അടിമകളാണെന്ന സത്യം ബൈബിളിലെ ദൈവം വ്യക്തമാക്കിയിരിക്കുന്നതിനാല്‍ വിജാതിയത്വവുമായി ഇസ്ലാമിനു ബന്ധമില്ലെന്നും അബ്രാഹത്തിന്‍റെ ദൈവമാണ് തന്നെ അയച്ചതെന്നു പ്രഖ്യാപിക്കുകയുമായിരുന്നു മുഹമ്മദു ചെയ്തത്! ശിവക്ഷേത്രത്തിലെ പൂജകള്‍ യാതൊരു മാറ്റവുമില്ലാതെ ആചരിക്കുകയും നന്ദികേശന്‍റെ  സാന്നിദ്ധ്യം ഇവിടെ അനിവാര്യമായതിനാല്‍ കാപട്യത്തിലൂടെ ഇയാളെ അബ്രാഹമാക്കി മാറ്റുകയും ചെയ്തത് സത്യാന്വേഷികള്‍ക്ക് തിരിച്ചറിയാന്‍ കഴിയും!
ഒരു തുള്ളി ഗംഗാജലം മക്കയില്‍ പതിച്ചാല്‍ ആ സ്ഥലം സനാതനധര്‍മ്മത്തിന്‍റെ വിളനിലമാകുമെന്നാണ് ഇസ്ലാമിനെതിരെയുള്ള ഹൈന്ദവ 'ബുദ്ധിജീവി'കളുടെ വെല്ലുവിളി! ഏതായാലും ഈ വെല്ലുവിളി സ്വീകരിക്കാന്‍ ഇസ്ലാമോ, ഗംഗാജലം തളിച്ച് ഇളിഭ്യരാകാന്‍ ഹിന്ദുക്കളോ തയ്യാറാകില്ലെന്നു നമുക്കറിയാം! മകരവിളക്കിന്‍റെ അപമാനം ഇതുവരെ നീങ്ങിയിട്ടില്ലെന്ന് ഹിന്ദുക്കള്‍തന്നെ സമ്മതിക്കുന്നുണ്ട്! ഇസ്ലാമിനോട് ഒരു കാര്യംകൂടി ഹൈന്ദവര്‍ ചോദിക്കുന്നുണ്ട്: സനാതനധര്‍മ്മത്തെ രഹസ്യമായി അനുകരിക്കുന്ന മുസ്ലിങ്ങള്‍ എന്തുകൊണ്ടാണ് പരസ്യമായി ഇതിനെതിരായ നിലപാടെടുക്കുന്നത് എന്നാണ് ഇവരുടെ സംശയം. എന്നാല്‍, ഇതിന്‍റെ ഉത്തരം ആത്മീയജ്ഞാനമുള്ള ഏതൊരു ക്രൈസ്തവനും അറിയാം! ഹിന്ദുത്വവും ഇസ്ലാമികതയും ഒരേതൂവല്‍പ്പക്ഷികള്‍ ആണെന്ന യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കേണ്ടത് സാത്താന്‍റെ ആവശ്യമാണ്‌! അല്ലാഹുവെന്ന പേരില്‍ വിലസുന്നവന്‍ സാത്താനാണെന്ന സത്യം ഒറ്റയടിക്ക് വെളിപ്പെട്ടാല്‍, ‍ താന്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം  നാശക്കൂമ്പാരമാകും എന്നകാര്യം ആരെക്കാളും നന്നായി മുഹമ്മദിനറിയാം!
എല്ലാ വിജാതിയരുടെയും പൊതുവായ ലക്ഷ്യം ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുക എന്നതാണ്. കഴുകന്‍കണ്ണുകളോടെ സകല വിജാതിയശക്തികളും ഉന്നംവയ്ക്കുന്നത് ക്രൈസ്തവ വിശ്വാസികളെ അവരുടെ വിശ്വാസത്തില്‍നിന്ന്‍ അടര്‍ത്തിമാറ്റുകയെന്ന ലക്ഷ്യത്തോടെയാകുന്നു. യോഗാപോലെയുള്ള കുതന്ത്രങ്ങളുമായി ക്രൈസ്തവരാജ്യങ്ങളിലേക്ക് ആള്‍ദൈവങ്ങള്‍ കൂട്ടത്തോടെ ചേക്കേറുമ്പോള്‍, ബര്‍ണാബാസിന്‍റെ സുവിശേഷമെന്ന തട്ടിക്കൂട്ടു പുസ്തകവുമായി ഇസ്ലാമും അവരുടെ ഭാഗം ഭംഗിയാക്കുന്നുണ്ട്. ഇതൊക്കെ തിരിച്ചറിയാനുള്ള ആത്മീയജ്ഞാനമില്ലാത്ത ക്രൈസ്തവ ആചാര്യന്മാര്‍ തങ്ങളാല്‍ കഴിയുന്നവിധം പിശാചിനുവേണ്ടി നിലകൊള്ളുന്നത് ദുരന്തകരമാണ്! സുവിശേഷ പ്രഘോഷകരെന്ന നാട്യത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പലരും വിജാതിയത്വത്തിന്‍റെ വക്താക്കളാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്! സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ്‍ ഒലിച്ചുപോകുമ്പോഴും അതു ശ്രദ്ധിക്കാതെ പാശ്ചാത്യവും പൌരസ്ത്യവും കളിക്കാനാണ് കത്തോലിക്കാസഭയിലെ ചില റീത്തുകള്‍ക്ക് താത്പര്യം!
ക്രിസ്തീയതയില്‍ ചന്ദ്രന്‍റെ സ്ഥാനം!
ഹിന്ദുമതത്തെക്കുറിച്ച് കേട്ടറിവെങ്കിലുമുള്ള ഏതൊരുവനും അറിയാം ചന്ദ്രന്‍ അവരുടെ ദേവന്മാരില്‍ ഒരുവനാണെന്ന കാര്യം! ചന്ദ്രദേവനെയാണ് അല്ലാഹുവാക്കിയതെന്ന് പലര്‍ക്കും അറിയില്ലെങ്കിലും അവരുടെ ദേവാലയങ്ങളുടെ മുകളില്‍ പ്രധാനസ്ഥാനത്ത് ചന്ദ്രക്കല പ്രതിഷ്ഠിച്ചിരിക്കുന്നതും ഇസ്ലാമിന്‍റെ ഔദ്യോഗിക ചിഹ്നമായി ഇത് അംഗീകരിച്ചിരിക്കുന്നതും അറിയാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. ചന്ദ്രക്കല തെളിയാതെ പെരുന്നാള്‍ തുടങ്ങില്ലെന്ന ഇവരുടെ രീതിയും നാം കണ്ടു!
എല്ലാ വിജാതിയരും ചന്ദ്രനെ ഉന്നതസ്ഥാനത്തു പരിഗണിച്ചിരിക്കുന്നു എന്നതുതന്നെ ഇവരുടെ അടിസ്ഥാന പൈതൃകമാണ് സൂചിപ്പിക്കുന്നത്! സിന്ധുനദീതട സംസ്കാരകാലത്ത് നിലവിലുണ്ടായിരുന്നുവെന്ന്‍ കരുതപ്പെടുന്ന സാബിമതത്തിലും ചന്ദ്രാരാധന ഉണ്ടായിരുന്നു.  അവര്‍ ആരാധിച്ചിരുന്ന വിഗ്രഹങ്ങളില്‍ കാള, ആന, പോത്ത്, കാണ്ടാമൃഗം, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവ പ്രധാനപ്പെട്ടതായിരുന്നു! എല്ലാ വിജാതിയ മതങ്ങളും ചന്ദ്രനെ ഉന്നതമായ സ്ഥാനം നല്‍കി ഉയര്‍ത്തിനിര്‍ത്തിയപ്പോള്‍ ബൈബിളില്‍ ഇതിനു നല്‍കിയിരിക്കുന്ന സ്ഥാനംകൂടി മനസ്സിലാക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
സാത്താന്‍റെ സന്തതികള്‍ ചന്ദ്രനെ തലയില്‍ ചുമക്കുന്നത് നാം മനസ്സിലാക്കി. ഇനി ബൈബിളിലെ ചന്ദ്രനെ നോക്കുക: "സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം"(വെളി:12;1). പരിശുദ്ധ കന്യകാമറിയമാണ് ഈ സ്ത്രീയെന്ന് മനസ്സിലാക്കാന്‍ പിന്നീടുള്ള വചനഭാഗം വായിക്കുന്ന കൊച്ചുകുട്ടികള്‍ക്കുപോലും സാധിക്കും. ചില സ്ഥാപിത താത്പര്യക്കാര്‍ വചനത്തെ വളച്ചൊടിച്ച് സാത്താനെ പ്രീതിപ്പെടുത്തുന്നുണ്ട് എന്നകാര്യം മനോവ വിസ്മരിക്കുന്നില്ല!‍ ആ വിഷയം ചര്‍ച്ചചെയ്യാന്‍ ഇവിടെ ഉദ്യമിക്കുന്നില്ലാത്തതിനാല്‍ നമുക്ക് യഥാര്‍ത്ഥ കാര്യത്തിലേക്കു കടക്കാം! സൂര്യനെ ഉടയാടയാക്കിയ സ്ത്രീയുടെ കാല്‍കീഴിലാണ് ചന്ദ്രനു നല്‍കിയിരിക്കുന്ന സ്ഥാനം എന്നതിലൂടെ വിജാതിയതയുടെ തലയാണ് തകര്‍ക്കപ്പെട്ടത്! കാല്‍ക്കീഴിലാക്കലും തലതകര്‍ക്കലും ഒന്നുതന്നെയാണോ എന്നറിയാന്‍ മറ്റൊരു വചനംകൂടി പരിശോധിക്കാം. "സമാധാനത്തിന്‍റെ ദൈവം ഉടന്‍തന്നെ പിശാചിനെ നിങ്ങളുടെ കാല്ക്കീഴിലാക്കി തകര്‍ത്തുകളയും"(റോമാ:16;20).  കാല്‍ക്കീഴിലാക്കുകയെന്നാല്‍ തകര്‍ക്കലാണെന്നും, തകര്‍ക്കപ്പെടുന്നത് പിശാചാണെന്നും അറിയുമ്പോള്‍, വിജാതിയരുടെ പൊതുവായ ദേവനു ബൈബിള്‍ നല്‍കിയിരിക്കുന്ന സ്ഥാനം വ്യക്തമാകുമല്ലോ?!
ഇതാണ് പരിശുദ്ധ കന്യകാമറിയത്തോട്  സാത്താന്‍റെ സന്തതികള്‍ക്കുള്ള അടങ്ങാത്ത രോഷം! മുഹമ്മദ്‌ വിലപിച്ചുകൊണ്ടുനടന്നത് യേശുവിനെ ദൈവപുത്രനായി ക്രൈസ്തവര്‍ അംഗീകരിക്കുന്നതിനെക്കുറിച്ച് മാത്രമായിരുന്നില്ല; മറിയത്തിന് ക്രിസ്ത്യാനികള്‍ നല്‍കുന്ന സ്ഥാനവും മുഹമ്മദിനെ ചൊടിപ്പിച്ചു! അവന്‍റെ വേദനനിറഞ്ഞ വാക്കുകള്‍ അശുദ്ധ ഖുറാനില്‍ ഇങ്ങനെയാണ് കുറിച്ചിരിക്കുന്നത്: "മര്‍യമിന്‍റെ  മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. (നബിയേ,) പറയുക: മര്‍യമിന്‍റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്‍റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ്‌ കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഉദ്ദേശിക്കുന്നത്‌ അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ"(സുറ:5;17). ചവിട്ടുകയെന്നാല്‍ അപമാനിക്കുകയും നിന്ദിക്കുകയുമാണെന്ന് നമുക്കറിയാം. വിജാതിയര്‍ തലയില്‍ വഹിക്കുന്നതിനെ കാല്‍ക്കീഴിലാക്കിയ മറിയത്തോടുള്ള ശത്രുത സാത്താനും അവന്‍റെ ആശ്രിതര്‍ക്കും ഉണ്ടാകുകയെന്നത് സ്വാഭാവികമാണ്! ഇതുകൊണ്ടാണ് എല്ലാ വിജാതിയര്‍ക്കും സാത്താന്‍ നയിക്കുന്ന സഭകള്‍ക്കും യേശുവിന്‍റെ അമ്മയോട് അസഹിഷ്ണുത ഉണ്ടായിരിക്കുന്നത്.
മറിയത്തോട് എതിരിടുന്നവര്‍ ആരുതന്നെയായിരുന്നാലും അവരെയൊക്കെ ‍ അഭിഷേകംചെയ്ത് അയച്ചിരിക്കുന്നതു സാത്താനാണെന്നും വിജാതിയതയെ വളര്‍ത്തുകയാണ് ഇതിലൂടെ അവന്‍ ലക്ഷ്യമിടുന്നതെന്നും നാം തിരിച്ചറിയണം! കന്യകാമറിയത്തോടുള്ള സാത്താന്‍റെ എതിര്‍പ്പ്, ബൈബിളിനെ ആത്മാവിന്‍റെ പ്രകാശത്തില്‍ പരിശോധിക്കുന്നവര്‍ക്കെല്ലാം മനസ്സിലാക്കാന്‍ കഴിയും. വെളിപാടിന്‍റെ പുസ്തകത്തിലെ ഒരു ഭാഗം ശ്രദ്ധിക്കുക: "അപ്പോള്‍ സര്‍പ്പം സ്ത്രീയുടെ നേരേ കോപിച്ചു. ദൈവകല്‍പനകള്‍ കാക്കുന്നവരും യേശുവിനു സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോടുയുദ്ധം ചെയ്യാന്‍ അതു പുറപ്പെട്ടു"(വെളി:12;17). സര്‍പ്പത്തിനു(സാത്താന്‍)മറിയത്തോടുള്ള വിദ്വേഷം മാത്രമല്ല ഈ വചനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. യേശുവിനു സാക്ഷ്യംവഹിക്കുന്ന എല്ലാവരും ഈ അമ്മയുടെ മക്കളാണെന്ന രഹസ്യവും വെളിപ്പെടുത്തുന്നു! പരിശുദ്ധ കന്യകാമറിയത്തിന്‍റെ കാല്‍ക്കീഴിലാക്കിക്കൊണ്ട് സകല വിജാതിയരുടെയും പൊതുദേവനായ ചന്ദ്രനെ ഇകഴ്ത്തുവാന്‍ ദൈവം തയ്യാറായി.
ദൈവം സൃഷ്ടിച്ച എല്ലാറ്റിനെയും അവിടുന്ന് നല്ലതെന്നു കണ്ടു! വചനം പറയുന്ന സത്യമാണിത്. അങ്ങനെയെങ്കില്‍ മനോവയുടെ ഈ വാദം തെറ്റല്ലേയെന്നു ചിന്തിക്കുന്നവരുണ്ടാകാം. സ്വാഭാവികമായും ന്യായമായ ഒരു ചിന്തയാണിത്. തിന്മയ്ക്കായിട്ട് ഒരു സൃഷ്ടിയും ദൈവം നടത്തിയിട്ടില്ലെന്നു മാത്രമല്ല; സാത്താനെപ്പോലും അവിടുന്ന് സൃഷ്ടിച്ചിട്ടില്ല! സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ അവരുടെ അഹങ്കാരത്താല്‍ പിശാചായി രൂപംപ്രാപിക്കുകയാണ് ചെയ്തത്. അവരെ സാത്താന്മാരായിട്ടല്ല സൃഷ്ടിച്ചതെന്ന കാര്യം ബൈബിള്‍ വായിച്ചിട്ടുള്ളവര്‍ക്ക് അറിയാം! അതുപോലെതന്നെ ചന്ദ്രനേയും പ്രപഞ്ചത്തിലെ ഓരോ ഗോളങ്ങളെയും ദൈവം അവിടുത്തെ മഹത്വത്താല്‍ സൃഷ്ടിച്ചു! എന്നാല്‍,തന്‍റെ സൃഷ്ടികള്‍ ആരാധയുടെ തലത്തിലേക്ക് എപ്പോള്‍ ഉയര്‍ത്തപ്പെടുന്നുവോ, അപ്പോള്‍ മുതല്‍ ദൈവീകസാന്നിദ്ധ്യം അവയില്‍നിന്നു പിന്‍വലിക്കപ്പെടുകയും സാത്താന്‍ ആധിപത്യം ഉറപ്പിക്കുകയും ചെയ്യും!
മനുഷ്യരോ വസ്തുക്കളോ എന്തുതന്നെയായിരുന്നാലും ആരാധിക്കപ്പെടുന്ന അവസ്ഥയിലേക്ക് അധഃപതിച്ചാല്‍ ദൈവീകചൈതന്യം അവരില്‍നിന്ന്‍(അവയില്‍നിന്ന്) എടുത്തുമാറ്റപ്പെടും എന്നകാര്യത്തില്‍ ബൈബിള്‍ തെളിവ് നല്‍കുന്നുണ്ട്! അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ ഒരു സംഭവം വിവരിച്ചിരിക്കുന്നത് കാണുക: "ഒരു നിശ്ചിതദിവസം ഹേറോദേസ് രാജകീയ വസ്ത്രങ്ങള്‍ ധരിച്ച് സിംഹാസനത്തില്‍ ഉപവിഷ്ടനായി അവരോടു പരസ്യമായി സംസാരിച്ചു. ജനക്കൂട്ടം വിളിച്ചുപറഞ്ഞു: ഇത് ഒരു ദേവന്‍റെ സ്വരമാണ്, മനുഷ്യന്‍റെതല്ല. പെട്ടന്ന്‍ കര്‍ത്താവിന്‍റെ ഒരു ദൂതന്‍ അവനെ അടിച്ചുവീഴ്ത്തി. എന്തെന്നാല്‍, ദൈവത്തിന് അവന്‍ മഹത്വം നല്‍കിയില്ല. പുഴുക്കള്‍ക്കിരയായി അവന്‍ അന്ത്യശ്വാസം വലിച്ചു"(അപ്പ.പ്രവര്‍:12;21-23). ഇന്ന്‍ എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിക്കാത്തതെന്ന്‍ ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍, ഇന്നും ഇത് സംഭവിച്ചുകൊണ്ടാണ് ഇരിക്കുന്നതെന്ന് മനോവ പറയും. അവശേഷിക്കുന്നവരുടെമേല്‍ സംഭവിക്കുകയും ചെയ്യും! മാലാഖാമാര്‍ക്ക് സംഭവിച്ചതും ഇതുതന്നെയാണ്. ദൈവതുല്യരായി സ്വയം ഉയര്‍ത്തിയ ദൈവദൂതന്മാര്‍  പിശാചുക്കളായി മാറിയെങ്കില്‍ ഇന്നുള്ള ആള്‍ദൈവങ്ങളും പിശാചുക്കളാണെന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ട! തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നു പഠിപ്പിച്ചുകൊണ്ട് ദൈവമക്കളെ തെറ്റിദ്ധരിപ്പിക്കുന്ന മതങ്ങള്‍ സാത്താന്‍റെ ഏജന്‍സികളാണെന്ന് തിരിച്ചറിയാത്തവര്‍ നരകത്തിലേക്കുള്ള യാത്രയിലാണ്! ഇത്തരം ആശയങ്ങളുടെ വക്താക്കളായി ക്രൈസ്തവസഭകളില്‍ കടന്നുകൂടിയിരിക്കുന്നവരെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം. സഭയുടെ ചിലവില്‍ 'ഫ്ലെക്സ്ബോര്‍ഡ്' അടിച്ചു സ്വയം മഹത്വപ്പെടാന്‍ ശ്രമിക്കുന്ന അഭിനവ ഹേറോദേസുമാരെയും നാം കാണാതെപോകരുത്!
സൂര്യനെയും ചന്ദ്രനേയും സൃഷ്ടിച്ചത് മനുഷ്യനുവേണ്ടിയാണ്; അവയെ ബഹുമാനിക്കുന്നതിലൂടെ ദൈവത്തെയാണ് ആരാധിക്കുന്നതെന്ന മിഥ്യാധാരണ പ്രചരിപ്പിക്കുന്ന മതങ്ങളും മനുഷ്യരും സാത്താനില്‍നിന്നു വന്നിട്ടുള്ളതുമാണ്! ഇത്തരത്തില്‍ മനുഷ്യന്‍റെമേല്‍ ദുരന്തം വരുത്തുവാന്‍ സാത്താന്‍ അവതരിപ്പിച്ചിരിക്കുന്ന അവന്‍റെ സിദ്ധാന്തമാണ്‌ 'യോഗാ'! എല്ലാ സൃഷ്ടികളിലും ദൈവീകചൈതന്യമുണ്ടെന്നും അവയെ ആരാധിക്കുമ്പോള്‍ സൃഷ്ടാവായ ദൈവത്തെയാണ് ആരാധിക്കുന്നതെന്നുമുള്ള തത്വമാണ് യോഗയിലൂടെ അതിന്‍റെ പ്രചാരകര്‍ നടത്തുന്നത്. ഇത് തികച്ചും തെറ്റായതും മനുഷ്യന്‍റെ പരിപൂര്‍ണ്ണ നാശത്തിനു കാരണമാകുന്നതുമാണ്! ബൈബിളില്‍നിന്ന്‍ ഇതിനുള്ള തെളിവ് മനോവ തരാം. പ്രവാചകനിലൂടെ കര്‍ത്താവ് പറയുന്നു: "അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു. അവിടുന്നു ചോദിച്ചു; മനുഷ്യപുത്രാ, നീ കണ്ടില്ലേ? യൂദാ ഭവനം ഇവിടെ കാട്ടുന്ന മ്ലേച്ഛതകള്‍ നിസ്സരങ്ങളോ?"(എസക്കിയേല്‍:8;16). ഇതുകൊണ്ട് തീര്‍ന്നിട്ടില്ല; ഇത്തരം ആരാധനകള്‍ നിയമംമൂലം ദൈവമായ കര്‍ത്താവ് നിരോധിചിട്ടുള്ളതുമാണ്! മോശയിലൂടെ കര്‍ത്താവു നല്‍കിയിരിക്കുന്ന നിയമങ്ങളിലൊന്ന് ശ്രദ്ധിക്കുക: "നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും-എല്ലാ ആകാശഗോളങ്ങളെയും- കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍"(നിയമാവര്‍ത്തനം:4;19).
ബൈബിളിലൂടെ ഇത്രമാത്രം വ്യക്തമായി നല്‍കപ്പെട്ടിരിക്കുന്ന നിയമങ്ങളെ അവഗണിച്ചുകൊണ്ട് യോഗയുടെയും വിജാതിയ ആചാരങ്ങളുടെയും പിന്നാലെ ഓടുന്നവരെക്കുറിച്ച് മനോവയ്ക്ക് ഒന്നേ പറയാനുള്ളു: 'നിങ്ങള്‍ക്കായി നരകം അതിന്‍റെ എല്ലാ ദുരന്തങ്ങളോടുംകൂടെ വായ്‌ തുറന്നിരിക്കുന്നു!' മനുഷ്യനെ സേവിക്കാന്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നവയെ മനുഷ്യന്‍ സേവിക്കുന്ന വിവരക്കേടിന്‍റെ പേരാണ് വിജാതിയത! മുഹമ്മദും ശിവനുമടക്കം വിജാതിയ ആചാര്യന്മാര്‍ തലയില്‍ ചുമക്കുന്ന പൈശാചികതയെ ചവിട്ടിത്തകര്‍ക്കാന്‍ അധികാരം ലഭിച്ചിട്ടുള്ളവരാണ് ക്രിസ്ത്യാനികള്‍! വചനമിങ്ങനെ പറയുന്നു: "ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്‍റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല"(ലൂക്കാ:10;19).
മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തി എന്ന്‍ കേട്ടപ്പോള്‍ ഏറ്റവുമധികം അസ്വസ്ഥരായത് മുസ്ലിങ്ങളാണ്! ഇന്നും ഈ സത്യം വിശ്വസിക്കാത്ത ഇസ്ലാംമത വിശ്വാസികളുണ്ട്. വ്യക്തമായ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞപ്പോള്‍ ഇവരുടെ വാദത്തിന്‍റെ ഗതിമാറ്റി! ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയപ്പോള്‍ ബാങ്കുവിളി കേട്ടുവെന്നാണ് ഇന്നിവര്‍ പ്രചരിപ്പിക്കുന്നത്. ഒരുപക്ഷെ അതു സത്യമാകാന്‍ സാധ്യതയുണ്ട്; കാരണം, അല്ലാഹുവിന്‍റെ നെഞ്ചത്ത് മനുഷ്യന്‍റെ ആഞ്ഞുള്ള ചവിട്ടേറ്റപ്പോള്‍ അലറി നിലവിളിച്ചതാകാം! പിശാചിനെ ആരാധിക്കാന്‍ തന്‍റെ അനുയായികളെ ഓര്‍മ്മപ്പെടുത്തുന്ന കൊലവിളിയെ ആണല്ലോ ഇവര്‍ 'ബാങ്കുവിളി' എന്നു പറയുന്നത്!
ക്രൈസ്തവര്‍ തങ്ങളിലുള്ള ശക്തിയും അധികാരവും തിരിച്ചറിയാതെ വിജാതിയര്‍ക്കു കീഴടങ്ങുകയും അവരുടെ ഉച്ഛിഷ്ടം ഭക്ഷിക്കുന്നതിനെയുമാണ് വിജാതിയ അനുകരണമെന്ന് മനോവ പറയുന്നത്! ഇസ്ലാംമതം തങ്ങളുടെ സഹോദരമതമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ക്രിസ്ത്യാനികളുണ്ട് എന്നകാര്യം വിസ്മരിക്കുന്നില്ല. അങ്ങനെയാണെന്നു ധരിപ്പിക്കേണ്ടത് മുഹമ്മദിന്‍റെയും അല്ലാഹുവിന്‍റെയും ഉത്തരവാദിത്വമായിരുന്നു. ക്രൈസ്തവരെന്ന്‍ അവകാശപ്പെടുന്ന ചിലരുടെ പിന്തുണയാണ് ഈ നുണപ്രചാരണത്തിന് ശക്തി പകര്‍ന്നത്! അറിവില്ലാത്ത പലരും ഈ വിവരക്കേട് തലമുറകളിലേക്ക് പകരുകയും ചെയ്തു. എന്നാല്‍, ഇസ്ലാംമതം യഥാര്‍ത്ഥത്തില്‍ ഹിന്ദുമതത്തിന്‍റെ ഒരു ശാഖയാണെന്നു തിരിച്ചറിയാത്തവര്‍ ഭീകരമായ ദുരന്തത്തിലാണെന്നു മറക്കരുത്. പുതിയതും പഴയതുമായ എല്ലാ വിജാതിയ മതങ്ങളും അടിസ്ഥാനപരമായി ഒന്നാണെന്ന് വ്യക്തമാക്കുകയായിരുന്നു ഈ ലേഖനത്തിലൂടെ മനോവ ചെയ്തത്! യഹൂദമതത്തിന്‍റെ പിന്തുടര്‍ച്ചയായ ക്രിസ്തീയയ്ക്ക് ആ മതത്തോടല്ലാതെ, ഭൂമുഖത്തുള്ള മറ്റൊരു മതത്തോടും യാതൊരു ഐക്യവുമില്ല! എല്ലാ മതങ്ങളുടെയും അന്തഃസത്ത ഒന്നുതന്നെയാണെന്ന മിഥ്യാധാരണയുണ്ടാക്കി ഫലം കൊയ്യുന്ന  സാത്താന്‍റെ കൌശലത്തില്‍ അനേകര്‍ വീണുപോയിട്ടുണ്ട്.
മതപരമായ യാതൊരു പഠനവും നല്‍കാതെ ലോകത്തിന്‍റെ അറിവുമാത്രം നല്‍കി മക്കളെ വളര്‍ത്തുന്ന മാതാപിതാക്കളുടെ സന്തതികളാണ് വിജാതിയരുമായി വിവാഹം ചെയ്ത് നിത്യനാശത്തിലേക്ക് പോയിട്ടുള്ളത്! വചനത്തിലൂടെ നല്‍കിയിരിക്കുന്ന മുന്നറിയിപ്പുകളെ അന്വര്‍ത്ഥമാക്കുന്ന അവസ്ഥയാണ് ഇന്നു ക്രൈസ്തവസഭകളിലെ നേതാക്കന്മാരില്‍ കാണുന്നത് എന്നകാര്യം ദുരന്തത്തിന്‍റെ ആക്കംകൂട്ടുകയാണ്! സത്യത്തെക്കുറിച്ച് അജ്ഞതപുലര്‍ത്തുന്ന സഭാധികാരികള്‍ ദൈവജനത്തെ നയിക്കുമ്പോള്‍ 'കുരുടന്‍ കുരുടനെ നയിക്കുന്നതുപോലെയാകുന്നു'! നല്ല കാഴ്ചശക്തിയുള്ളവരെക്കൂടി നയിക്കാന്‍ തയ്യാറാകുന്ന ഈ അന്ധന്മാരുടെ കാര്യമാണ് ഏറെ കഷ്ടം! ഈ വചനം ഓര്‍ക്കുക: "അറിവുണ്ടെന്നു ഭാവിക്കുന്നവന്‍ അറിയേണ്ടത് അറിയുന്നില്ല"(1കോറി:8;2).
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
 manovaonline.com

'' സഭാവിമര്‍ശകര്‍ സഭാസേവകരാണ്'' - ഫ്രാന്‍സീസ് മാര്‍പ്പാപ്പാ "

 


 

'' സഭാവിമര്‍ശകര്‍ സഭാസേവകരാണ്'' - ഫ്രാന്‍സീസ് മാര്‍പ്പാപ്പാ

അതിരമ്പുഴയുടെ വിലാപം : I
പി. കെ. മാത്യു, ഏറ്റുമാനൂര്‍ 
''വൈദിക വിമര്‍ശകനായിരുന്ന യേശു യറുശലേം ദേവാലയത്തില്‍ ചെന്നു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചപോലെ നിങ്ങള്‍ രൂപതകളില്‍ ചെന്നു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക. I want a mess (വഷളായ അവസ്ഥ). സഭാ സ്വത്തുക്കള്‍ പുരോഹിതാധിപത്യത്തില്‍ നിന്നു മോചിപ്പിച്ചു അല്‍മായരുടെ നിയന്ത്രണത്തില്‍ ഏല്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'' 


ബ്രസീലില്‍ നടന്ന അന്തരാഷ്ട്ര യുവജന സമ്മേളനത്തില്‍ പ്രസംഗിക്കവേ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ പറഞ്ഞ വാചകങ്ങളാണ് മേലുദ്ധരിച്ചത്. റോമില്‍ നിന്നും വെറുമൊരു യാത്രാ വിമാനത്തില്‍ കയറിയാണ് മാര്‍പ്പാപ്പാ ബ്രസീലില്‍ എത്തിയത്. വിമാനത്തില്‍ കയറിപ്പറ്റാന്‍ യാത്രക്കാരുടെ ക്യൂവില്‍ സ്വന്തം ലഗേജ്ജും തൂക്കിപ്പിടിച്ചു നില്‍ക്കുന്ന മാര്‍പ്പാപ്പായുടെ പടം പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു.

സഭയുടെ ഭൗതിക സ്വത്തുക്കളുടെ ഭരണം അല്‍മായരിലേക്കു കൈമാറാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ക്കു രൂപം നല്‍കാന്‍ മാര്‍പ്പാപ്പാ ഒരു എട്ടംഗ സമതിയെ നിയോഗിച്ചു. അവരില്‍ ഏഴുപേരും ബിസിനസില്‍ കഴിവു തെളിയിച്ച അല്‍മായരാണ്. 


ഫ്രാന്‍സീസ് മാര്‍പ്പാപ്പായില്‍  അധികം വീറുകാണിച്ച ആളായിരുന്നു ജോണ്‍പോള്‍ 1-ാംമന്‍. ഭരണം ഏറ്റു 33-ാം ദിവസം അദ്ദേഹം കൊല്ലപ്പെട്ടു. സ്വന്തം പ്രൈവറ്റു സെക്കട്ടറി കാര്‍ഡിനല്‍ വില്ലോട്ട് പോപ്പിന്റെ പ്രെഷറിനുള്ള മരുന്നില്‍ വിഷം കലര്‍ത്തിയതാണ് മരണകാരണം എന്നു In God’s Name എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് David Yallop തെളിവുസഹിതം പറയുന്നതു നിഷേധിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഭരണം ഏറ്റിട്ടു നൂറു ദിനങ്ങള്‍ പിന്നിട്ട ഫ്രാന്‍സീസ് മാര്‍പ്പാപ്പ കൊല്ലപ്പെടാതിരിക്കുന്നു എങ്കില്‍ സഭയക്കുള്ളില്‍ പ്രവചനാതീതമായ ധൃവീകരണം നടക്കും. മെത്രാന്മാരുടേയും വികാരിമാരുടേയും അമിതാധികാരങ്ങള്‍ എടുത്തു കളയും, ഇടവകതലത്തിലും രൂപതാതലത്തിലും നടക്കുന്ന വെട്ടിപ്പും തട്ടിപ്പും പണാപഹരണവും നിലയ്ക്കും. വൈദികാടിമത്തത്തില്‍ നിന്നു വിശ്വാസികള്‍ മോചിതരാകും.

വൈദികര്‍ കുരുടന്മാരായ വഴികാട്ടികളെന്നു യേശു വിശേഷിപ്പിച്ചു. ആദിമ സഭയ്ക്കു പള്ളിയും പട്ടകാരും വേണ്ടന്നു വച്ചതു അതുകൊണ്ടാണ്.റോമന്‍ മതത്തിന്റെ പള്ളികളും വൈദീകരും ക്രൈസ്തവര്‍ ഏറ്റെടുക്കാന്‍ 4-ാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തി കല്പിച്ചതിനു ശേഷമാണ് ഇപ്പോഴത്തെ ദേവാലയ സംവിധാനങ്ങളും, ആരാധന ക്രമങ്ങളും നിലവില്‍ വന്നത്. പിന്നീടു ചക്രവര്‍ത്തിയുടെ രാഷ്ട്രീയാധികാരം മാര്‍പ്പാപ്പാ ഏറ്റെടുത്തു. അതോടുകൂടി പേപ്പസിയും വൈദികരും ദുഷിച്ചു തുടങ്ങി. രാഷ്ട്രീയ അധികാരം നഷ്ടപ്പെട്ടതോടുകൂടി പോപ്പിനു സഭയുടെ മേലുള്ള നിയന്ത്രണാധികാരം നഷ്ടപ്പെട്ടു. ഫ്യൂഡല്‍ കാലഘട്ടത്തെ അനുസ്മരിക്കും വിധം മെത്രാന്മാര്‍ തുടര്‍ന്നു സ്വേച്ഛാധിപതികളായി ഭരണം ആരംഭിച്ചു. അവരെ നിയന്ത്രിക്കാന്‍ മേലധികാരികള്‍ക്കു കെല്പില്ലാതായി. മെത്രാന്മാരില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന കര്‍ദിനാളന്മാര്‍ റോമിലെ കോണ്‍ഗ്രിഗേഷന്‍സ് (Congregations: സെക്രട്ടറിയേറ്റുകള്‍) ഭരിക്കുന്നു. അവരെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടാണ് ബനഡികട് 16-ാം മന്‍ മാര്‍പ്പാപ്പാ സ്ഥാന ത്യാഗം ചെയ്തത്.


കോണ്‍ഗ്രിഗേഷനുകളുടെ തലപ്പത്തിരിക്കുന്ന താപ്പാനകളെ അവിഹിതമായി സ്വാധീനിക്കുന്നവര്‍ക്കും, സുഖിപ്പിക്കുന്നവര്‍ക്കും, മെത്രാന്‍പട്ടം നല്‍കപ്പെടുന്നു എന്നതുപരസ്യമായ രഹസ്യമാണ്. രൂപത തങ്ങളുടെ സ്വകാര്യസ്വത്താണ് എന്ന അഹന്തയില്‍ ഭരണം നടത്തുന്ന മെത്രാന്മാരെ നിയന്ത്രിക്കാന്‍ മേലധികള്‍ക്കോ അല്‍മായര്‍ക്കോ വൈദികര്‍ക്കോ സാദ്ധ്യമല്ല. രൂപതയ്ക്കു രൂപാ ഉണ്ടാക്കികൊടുക്കുന്ന വിടുപണി ചെയ്യുന്നവരെയാണ് വികാരിമാരാക്കുന്നത്. വികാരിമാര്‍ ഏതു അവിഹിതമാര്‍ഗ്ഗത്തില്‍ കൂടി പണമുണ്ടാക്കിയാലും രൂപതാ മെത്രാന്‍ അതിനു കൂട്ടുനില്‍ക്കും. ഇതില്‍ പ്രാഗല്ഭ്യം സമ്പാദിച്ച വിരുതന്മാര്‍ക്കു വരദാനമായി വരുമാനം ഉള്ള പള്ളികള്‍ നല്‍കപ്പെടും. റവ: ഡോ. മാണി പുതിയടത്തിനു അതിരമ്പുഴ ഇടവകപ്പള്ളി മെത്രാന്റെ വരദാനമായി ലഭിച്ചതാണ്.

രൂപതയില്‍ ഏറ്റവും കൂടുതല്‍ പണക്കാരുള്ളതും അതിരമ്പുഴയിലാണ്. അവിഹിതമാര്‍ഗ്ഗത്തിലൂടെ വാരിക്കൂട്ടിയ പണത്തില്‍ ഒരു ഭാഗം പള്ളിക്കു കൊടുത്താല്‍ ധനവാന്‍ (ഒട്ടകം) സ്വര്‍ഗ്ഗത്തില്‍ കടക്കും വിധം സൂചിക്കുഴ വലുതാക്കി വികാരിയും ബിഷപ്പും കൂടി വലുപ്പത്തില്‍ നിര്‍മ്മിച്ചു തരും എന്നവര്‍ വിശ്വസിക്കുന്നു. കക്ഷിരാഷ്ട്രീയവും കമ്യൂണിസ്റ്റു വിരോധവും പള്ളി പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയാണ് സമ്പന്നരെ മാണിയച്ചന്‍ കയ്യിലെടുത്തത്. തുടര്‍ന്നു പിരിവാരംഭിച്ചു. കോടികള്‍ പിരിച്ചുണ്ടാക്കി. പിരിവിനു ചിലവു കാണിക്കാന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അവയില്‍ ഒന്നു പോലും ഇടവകക്കാര്‍ക്കു ഉപകാരപ്രദമല്ല. കിട്ടിയ പണം കൊണ്ടു മാണിയച്ചന്‍ ഇടവക ജനത്തെ ദ്രോഹിച്ചു എന്നു പറയുന്നതാണ് ഏറെ ശരി.

പള്ളി മൈതാനം നശിപ്പിച്ചതാണ് ഏറ്റവും വലിയ ദ്രോഹപ്രവൃത്തി. വിശാലമായ മൈതാനവും അതില്‍ നടന്നു കൊണ്ടിരുന്ന ഗംഭീര പെരുന്നാളും വെടിക്കെട്ടുമായിരുന്നു അതിരമ്പുഴയെ പ്രശസ്തിയിലേക്കു ഉയര്‍ത്തിയത്. ഈ മൈതാനം പരമാവധി ഉപയോഗപ്പെടുത്തി ഒരു സ്റ്റേഡിയവും അനുബന്ധമായി ചെറിയപള്ളിയ്ക്കു പുറകിലായി ഒരു നീന്തല്‍ കുളവും നിര്‍മ്മിച്ചിരുന്നു എങ്കില്‍ ഇന്റര്‍‌സ്റ്റേറ്റു മത്സരങ്ങള്‍ക്കുപോലും അതിരമ്പുഴ തിരഞ്ഞെടുക്കപ്പെടുമായിരുന്നു. അതിനോടനുബന്ധിച്ചു ഒരു എന്‍ജിനീയറിംഗ് കോളേജും നിര്‍മ്മിക്കാമായിരുന്നു. കേന്ദ്ര ഗവണ്‍മെന്റു സബ്ബ്‌സിഡിയായി നല്‍കിയ അരക്കോടി രൂപായും, മാണിയച്ചന്‍ പിരിച്ചെടുത്ത തുകയും കൂടി ഉപയോഗിച്ചിരുന്നു എങ്കില്‍ ഇതിനൊക്കെ തികയുമായിരുന്നു. കുരങ്ങിന്റെ കയ്യില്‍ കിട്ടിയ പൂമാലകണക്കേ മാണിയച്ചന്‍ കിട്ടിയ പണം നശിപ്പിച്ചു. 


'ഠ'യോളം വട്ടത്തില്‍ നിര്‍മ്മിച്ച സ്റ്റേഡിയം ഒരു നൂറുമീറ്റര്‍ ഓട്ടത്തിനുള്ള ട്രാക്കു മാര്‍ക്കു ചെയ്യാന്‍പോലും പറ്റുകയില്ല. മൈതാനത്തിന്റെ വടക്കുഭാഗം കവര്‍ന്നെടുത്തു നിര്‍മ്മിച്ച കെട്ടിടത്തിനുവേണ്ടി വന്‍തുക കടം എടുത്തു. അതിന്റെ പലിശ കൊടുക്കണം കെട്ടിടത്തിന്റെ സംരക്ഷണ ചിലവു കാലാകാലങ്ങളില്‍ പള്ളി വഹിച്ചു കൊണ്ടിരിക്കണം. ഇതൊന്നു കണക്കിലെടുക്കാതെ കിട്ടുന്ന വാടകയുടെ 15% രൂപതയ്ക്കു കൊടുക്കണം. രൂപതയ്ക്കു വരുമാനം ഉണ്ടാക്കാന്‍ മാണിയച്ചന്‍ ഇടവക്കാരെ ദ്രോഹിച്ചു.
മൈതാനത്തിന്റെ തെക്കുഭാഗം കവര്‍ന്നെടുത്തു ഉണ്ടാക്കി വച്ചിരിക്കുന്ന കലാമേല്‍മയില്ലാത്ത പ്രതിമകളും ഐക്കണുകളും കാക്ക കാഷ്ടിച്ചും കരിമ്പല്‍ കയറിയും അതിവേഗം വികൃതമാകും. അവകള്‍ റീപെയിന്റു ചെയ്യാനും ഗാര്‍ഡനുകള്‍ സംരക്ഷിക്കാനും ഭീമമായ തുകകള്‍ കാലാകാലങ്ങളില്‍ പള്ളി ചെലവിടണം. പ്രതിമകളുണ്ടാക്കുന്നതു രണ്ടാംപ്രമാണത്തിന്റെ ലംഘനമാണ് എന്ന കാരണം പറഞ്ഞു അടുത്ത വികാരി ഇതെല്ലാം തച്ചുടച്ചു കളഞ്ഞാലും ഇടവകക്കാര്‍ ആമ്മേന്‍ ചൊല്ലും. പവ്വത്തിന്‍ പിതാവ് അരമന കോമ്പൗണ്ടിലുണ്ടായിരുന്ന പ്രതിമകള്‍ തകര്‍ത്തത്ത് ഈ കാരണം പറഞ്ഞാണ്. ക്രൂശിതരൂപങ്ങള്‍ പിതാവു അള്‍ത്താരയില്‍നിന്നും മാറ്റിച്ചതും ഈ കാരണം പറഞ്ഞാണ്.

അതിരമ്പുഴ പള്ളിക്കു ഏറെ സാമ്പത്തിക ബാദ്ധ്യത വരുത്തിവച്ച ഒരു വന്‍ അനീതിയാണ് പള്ളിക്കെട്ടിടത്തിന്റെ ഇടിച്ചുതിരത്തല്‍. അതിരമ്പുഴ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിഷേയനു(ASWA) പള്ളി ദാനം ചെയ്ത സ്ഥലത്തു അടണഅ യുടെ സ്വന്തം ഫണ്ടു ഉപയോഗിച്ചു നിര്‍മ്മിച്ചതാണ് നേഴ്‌സറി കെട്ടിടം. അതു പള്ളി പണികഴിപ്പിച്ചു അടണഅ യ്ക്കു വാടകയ്ക്കു നല്‍കിയതാണ് എന്നു മാണിയച്ചന്‍ പള്ളിയില്‍ പ്രസംഗിച്ചത് നുണയാണ്. ആ കെട്ടിടത്തിന്റെ നിര്‍മ്മാണച്ചിലവു പള്ളിക്കണക്കില്‍ ഇല്ല. വാടകച്ചീട്ടും പള്ളിയുടെ കൈവശം ഇല്ല. വാടക വരവു വച്ച ഏതെങ്കിലും കണക്കു പുസ്തകം ഹാജരാക്കാന്‍ പള്ളിക്കു സാദ്ധ്യമല്ല. ഇടവക ധനം മുടിച്ചു വ്യക്തി വൈരാഗ്യം തീര്‍ത്തു എന്നതല്ലേ ശരി.

ഉടമയുടെ അറിവോടുകൂടി ഒരു വസ്തു വാടകച്ചീട്ടു പോലുള്ള പ്രമാണങ്ങളുടെ പിന്‍ബലം ഇല്ലാതെ അപരന്‍ ദീര്‍ഘകാലം കൈവശം വച്ചിരുന്നാല്‍ അതു അപരനു അവകാശപ്പെട്ട വസതുവായിതീരും എന്നു ''ഇന്‍ഡ്യന്‍ ഈസ്‌മെന്റു ആക്ടില്‍'' പറയുന്നു. അടണഅ യ്ക്കു അവകാശപ്പെട്ട വസ്തു വഞ്ചനയിലൂടെ പള്ളികൈവശപ്പെടുത്തിയതാണ്. അവരതു കേസു പറഞ്ഞു വ്യവഹാരചിലവുസഹിതം കൈവശപ്പെടുത്തുമെന്നുറപ്പാണ്.
നേഴ്‌സറിക്കെട്ടിടം കൈവശപ്പെടുത്താന്‍ പകരം നല്‍കപ്പെട്ടതാണ് അടണഅ ഇപ്പോള്‍ നേഴ്‌സറി സ്‌കൂള്‍ നടത്തി വന്ന പള്ളിക്കെട്ടിടം. നേഴ്‌സറിസ്‌കൂളിന്റെ റിക്കാര്‍ഡുകളും ഉപകരണങ്ങളും നശിപ്പിച്ചുകൊണ്ടാണ് പള്ളിക്കെട്ടിടം ഇടിച്ചു നിരത്തിയത്. അതു ചെയ്തവര്‍ ക്രിമിനല്‍ കുറ്റത്തിനു ശിക്ഷിക്കപ്പെടും. ഒരു വലിയ സംഖ്യ നഷ്ടപരിഹാരമായി പള്ളി ASWAയ്ക്കു നല്‍കേണ്ടിവരും. ഇതൊക്കെയാണ് മാണിയച്ചന്‍ പള്ളിക്കിട്ടു ചെയ്ത മറ്റൊരു ദ്രോഹം. ഇത്തരം അനീതികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്താനാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ വിശ്വാസികളോടു ആഹ്വാനം ചെയ്തിരിക്കുന്നത്.

പാവപ്പെട്ടവര്‍ക്കു കുറഞ്ഞ വാടകക്കു ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയാല്‍ അവരെ നിഷ്‌ക്കരുണം കുടിയിറക്കുന്ന അനീതിക്കു ഇടവകജനം പിന്നീട് സാക്ഷി ആകേണ്ടിവരും. ആ ഫ്ലാറ്റുകളില്‍ സഹകരണ ഡിപ്പാര്‍ട്ടുമെന്റിന്റെ സഹകരണത്തോടുകൂടി ചെറുകിട വ്യവസായ സംരംഭങ്ങളോ, തൊഴില്‍ പരിശീലനകേന്ദ്രങ്ങളോ പള്ളിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചാല്‍ പാവപ്പെട്ട വരുടെ പ്രശ്‌നങ്ങള്‍ കുറെയൊക്കെ പരിഹരിക്കാന്‍ സാധിക്കും.


ഉണ്ണാനും ഉടുക്കാനും നിവൃത്തിയില്ലാതെ വലയുന്നവരുടെ പ്രശ്‌ന പരിഹാരത്തിനു ശ്രമിക്കുന്നവര്‍ക്കു മാത്രമേ, അന്ത്യവിധിയില്‍ സ്വര്‍ഗ്ഗസൗഭാഗ്യം സമ്മാനമായി ദൈവം നല്‍കുകയുള്ളൂ. അതുകൊണ്ടു, വൈദികരും കന്യാസ്ത്രീമാരും ഈ രംഗത്താണ് സേവനം അനുഷ്ഠിക്കേണ്ടത്. പാവപ്പെട്ടവരെ അവഗണിച്ചുകൊണ്ടു രോഗശാന്തി നേടികൊടുക്കുന്ന അഭിഷേകാഗ്നിയും മറ്റു ഭക്തസംഘടനകളുമായി നടക്കുന്നവര്‍ക്കു നിത്യനരകമായിരിക്കും അന്ത്യവിധിയില്‍ ലഭിക്കുക. ബലിയല്ല കരുണയാണ് എനിക്കു വേണ്ടത് എന്ന ക്രിസ്തുവചനം അവര്‍ ചെവിക്കൊണ്ടില്ല.

 

 അല്മായശബ്ദം എന്ന blog-ല്‍ വന്ന വാ൪ത്തയാണ്.......

Saturday 14 September 2013

മന്ത്രവാദവും ക്ഷുദ്രപ്രയോഗവും ദുരന്തം വരുത്തുമോ?


ഇസ്രായേല്‍ ജോസഫ്

 http://manovaonline.com

ലോകത്ത് ഒരു ക്രിസ്തീയ സഭകളിലും മന്ത്രവാദവും ആഭിചാര പ്രവര്‍ത്തികളും ക്ഷുദ്രപ്രയോഗങ്ങളും ഇല്ലെന്ന സത്യം ആമുഖമായി പറയട്ടെ! ക്രിസ്തീയരെന്നും ക്രിസ്തീയ സഭകളെന്നും അവകാശപ്പെടുന്ന ആരെങ്കിലും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയോ പ്രോത്സാഹിപ്പിക്കുകയോ അതിനെതിരെ കണ്ണടയ്ക്കുകയോ ചെയ്യുന്നുവെങ്കില്‍, ഈ വ്യക്തികള്‍ ക്രിസ്ത്യാനികളോ, സഭകള്‍ ക്രിസ്തീയ സഭകളോ അല്ല. ക്രിസ്തുവില്‍ നിന്നും ക്രിസ്തുവിന്റെ സഭയില്‍ നിന്നും സ്വയം വിരമിച്ചവരാണിവര്‍ !

മന്ത്രവാദത്തിന്റെ ശക്തി!

മൂര്‍ഖന്‍ പാമ്പിനു വിഷമില്ലെന്നു പറയുന്നതുപോലെയുള്ള അപകടകരമായ ഒരു പഠനമാണിത്.കേള്‍ക്കുമ്പോള്‍ അസ്വസ്ഥരാകുകയോ,പറയുന്നവനെ അന്ധവിശ്വാസിയെന്നു വിളിക്കുകയോ വേണ്ട! ഇതിന്റെ വശങ്ങളെ നമുക്ക് പരിശോധിച്ചറിയാം.ഒരു ഫലവും തരാത്ത മരുന്ന് എത്രനാള്‍ വിപണിയില്‍ നിലനില്‍ക്കും? ഗുണനിലവാരത്തെക്കുറിച്ച് മനസ്സിലാകുമ്പോള്‍ നിലവാരമില്ലാത്തവ അപ്രത്യക്ഷമാകും. എന്നാല്‍, മനുഷ്യകുലത്തിന്റെ ആരംഭകാലം മുതല്‍ക്കേ മന്ത്രവാദവും ആഭിചാരവും ക്ഷുദ്രവിദ്യയുമെല്ലാം ഭൂമിയില്‍ ഉണ്ട്. ഇല്ലാത്ത ഒരുകാര്യം ചെയ്യരുതെന്നു ദൈവം പറയില്ലല്ലോ! മോശയിലൂടെ കല്‍പ്പനകള്‍ നല്‍കുമ്പോള്‍, ദൈവം കര്‍ശനമായി നിരോധിച്ചതാണ് ആഭിചാരവും ക്ഷുദ്രവിദ്യയും! ഒരു ഉപദ്രവവും വരുത്താത്ത സംഗതികളെ എന്തിന് ദൈവം കല്‍പ്പനയിലൂടെ നിരോധിക്കണം? മാത്രവുമല്ല, ആര്‍ക്കും ഒരു ദോഷവും വരുത്താത്ത കാര്യമാണിതെങ്കില്‍, ഇവ ചെയ്യുന്നവരെ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിപ്പിക്കാതെ നരകത്തില്‍ എറിയേണ്ട ആവശ്യമുണ്ടോ? ദൈവവചനം പറയുന്നു;"ഭീരുക്കള്‍,അവിശ്വാസികള്‍,കൊലപാതകികള്‍,വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരധകര്‍,കപടനാട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും"(വെളി:21;8).

മന്ത്രവാദവും ക്ഷുദ്രവിദ്യയെയും വെറുക്കുന്നുവെന്ന് ഉല്‍പ്പത്തി മുതല്‍  വെളിപാട് വരെയുള്ള എഴുപത്തിമൂന്ന് പുസ്തകങ്ങളിലും,   പലയിടങ്ങളിലായി ദൈവം  അറിയിക്കുന്നുണ്ട്.   ആധുനിക ലോകത്തിന്റെ വക്താക്കളെന്നും പുരോഗമന വാദികള്‍ എന്ന് അവകാശപ്പെടുന്നവരും ഇതിനെ അന്ധവിശ്വാസം എന്നു പുച്ഛിക്കുന്നത് ശ്രദ്ധേയമാണ്. എന്നാല്‍, വിദ്യാസമ്പന്നരും ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്നവരും മന്ത്രവാദികളെ രഹസ്യമായി സന്ദര്‍ശിക്കുന്നു എന്നതാണ് സത്യം. ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യുന്നവരുടെ വീട്ടുമുറ്റത്ത് കിടക്കുന്നത് ലോകത്തിലെ വിലപിടിപ്പുള്ള വാഹനങ്ങളുടെ വ്യൂഹമാണ്.

പല രാഷ്ട്രീയ നേതാക്കന്മാര്‍ക്കും, പ്രമുഖമായ വ്യാപാര 'കമ്പനി'കള്‍ക്കും ഉപദേശകരായി മന്ത്രവാദികള്‍ ഉണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്. പ്രധാന തീരുമാനങ്ങളെടുക്കുന്നത് ഇവരുടെ ഉപദേശം സ്വീകരിച്ചുകൊണ്ടാണ്.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ മനുഷ്യ ചങ്ങല തീര്‍ത്ത കമ്മ്യൂണിസ്റ്റുകാരും രഹസ്യമായി മന്ത്രവാദികളെ സന്ദര്‍ശിച്ച വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ് കഴിഞ്ഞു. തൃശ്ശൂരിലെ ബസ്സ് സ്റ്റാന്റില്‍ സാത്താന്‍ സേവാമഠത്തിലേക്കുള്ള വഴി വിവരിക്കുന്ന പരസ്യ'ബോര്‍ഡ്' കാണാം.

മന്ത്രവാദികളെയോ അവരുടെ പിന്നലെ പോകുന്നവരെയും വിമര്‍ശിക്കാത്തവര്‍ , ഇവ ചെയ്യുന്നതിലെ ദുരന്തം ചൂണ്ടി കാണിക്കുന്നവര്‍ക്കെതിരെ നെറ്റി ചുളിക്കുകയും അന്ധവിശ്വാസികളെന്നു പരിഹസിക്കുകയും ചെയ്യുന്നതിനെ ഗൌരവത്തോടെ കാണണം! ഇതില്‍ നിന്നും വ്യക്തമാകുന്ന കാര്യം, സാത്താന്റെ നിഗൂഢമായ പദ്ധതിയാണ്!

ക്ഷുദ്രവിദ്യകള്‍ക്ക് ശാസ്ത്രീയ മുഖം!

ക്ഷുദ്രവിദ്യകളെയും ആഭിചാരപ്രവര്‍ത്തികളെയും ശാസ്ത്രീയ പരിവേഷം നല്‍കി മഹത്വം നല്‍കുന്ന അപകടകരമായ പ്രവണത ഇന്ന് നിലവിലുണ്ട്. ദൈവം, കല്‍പ്പനയിലൂടെ നിരോധിച്ചിട്ടുള്ള ഭാവി പ്രവചനവും, ശകുനം നോക്കലുമെല്ലാം ശാസ്ത്രീയ നാമം ധരിച്ച്, ഇന്ന് വിപണിയില്‍ ഉണ്ട്. 'അസ്ട്രോളജി' എന്നത് ഇവയുടെ പരിഷ്കരിച്ച പേരാണ്. 'ജ്യോതിര്‍ ശാസ്ത്ര'ത്തെയും 'ജ്യോതിഷ'ത്തേയും രണ്ടായി കാണാതെ, ഒന്നായി കാണുന്നതിലെ ദുരന്തം തിരിച്ചറിയണം. ജ്യോതിഷികള്‍ക്കും മന്ത്രവാദികള്‍ക്കും പേരിനോടൊപ്പം ഡോക്ടറേറ്റ് നല്കി ആധരിച്ചിരിക്കുന്ന രീതിയാണ് കൌതുകകരം! ഇളം തലമുറയെപോലും തെറ്റായി നയിക്കുവാന്‍ ഇത് കാരണമാകും. 'രാഹു'കാലവും 'ഗുളിക'കാലവും നോക്കി കുര്‍ബ്ബാന സമയംപോലും ക്രമീകരിച്ചിരിക്കുന്ന ക്രൈസ്തവ സഭകള്‍ ഉണ്ടെന്നത് അപമാനകരമാണ്! ഇത്തരം പ്രവര്‍ത്തികള്‍, ആഭിചാരത്തിന്റെയും ക്ഷുദ്രവിദ്യകളുടേയുമെല്ലാം കടിഞ്ഞൂല്‍ സന്തതികളാണെന്ന് ഓര്‍മ്മിക്കുക! ജ്യോതിഷവും കൈനോട്ടവും വളര്‍ച്ച പ്രാപിക്കുന്നത് മന്ത്രവാദത്തിലേക്കാണെന്ന് മനസ്സിലാകും.

തിരുവചനം പറയുന്നു;"ആരെങ്കിലും മന്ത്ര വാദികളുടെയും കൂടോത്രക്കാരന്റെയും പുറകെപോയി അന്യദേവന്മാരെ ആരാധിച്ചാല്‍ അവനെതിരെ ഞാന്‍ മുഖം തിരിക്കുകയും അവനെ സ്വജനത്തില്‍നിന്നു വിച്ഛേദിച്ചുകളയുകയും ചെയ്യും"(ലേവ്യര്‍:20;6). വചനം വീണ്ടും അറിയിക്കുന്നു; "മന്ത്രവാദികളും കൂടോത്രക്കാരുമായ സ്ത്രീപുരുഷന്മാര്‍ മരണശിക്ഷ അനുഭവിക്കണം "(ലേവ്യര്‍ :20;27). ആര്‍ക്കും ഉപദ്രവം വരുത്താത്ത ഒരു കാര്യത്തിന് മരണശിക്ഷ കല്‍പ്പിക്കുമോ?

ദൈവത്തെയും, ദൈവീക പ്രമാണങ്ങളെയും ധിക്കരിക്കാന്‍ വേണ്ടി സാത്താനും അവന്റെ സേവകരും ചേര്‍ന്ന് ശാസ്ത്രീയ മുദ്ര നല്‍കി ഇറക്കിയിരിക്കുന്ന വിഷബീജമാണ് 'യോഗാ'! ശാസ്ത്രീയത പറഞ്ഞ് സൂര്യനെയും പ്രപഞ്ചശക്തികളെയും നമസ്സ്കരിക്കാന്‍ പരിശീലിപ്പിക്കുന്ന 'മെഡിറ്റേഷന്‍' ദൈവം അനുവദിച്ചിട്ടില്ല."നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കണ്ട് ആക്രുഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍ "(നിയമം:4;19).

ആരെയാണ്  ക്ഷുദ്രവിദ്യകള്‍  ഏശാത്തത്?

ക്ഷുദ്രവിദ്യകളോ മന്ത്രവാദമോ ഏല്‍ക്കാത്ത ഒരു വിഭാഗത്തെക്കുറിച്ച് കര്‍ത്താവ് പറയുന്നുണ്ട്. ആഭിചാരം ഏല്‍ക്കാത്തവര്‍ എന്ന സൂചനതന്നെ, ഏല്‍ക്കുന്നവരും ഉണ്ടെന്ന് സ്പഷ്ടമാക്കുന്നു. ഇങ്ങനെയാണ് വചനം പറയുന്നത്;"യാക്കോബിന്, ആഭിചാരം ഏല്ക്കുകയില്ല; ഇസ്രായേലിനെതിരെ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല"(സംഖ്യ:23;23). മാലിന്യങ്ങളില്‍ നിന്നകന്ന് വിശ്വാസത്തില്‍ ഉറച്ചു നില്‍കുന്നവരെയാണ്, ഇസ്രായേല്‍ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കല്‍പ്പനകള്‍ ലംഘിക്കുകയോ,അങ്ങനെയുള്ളവരുമായി ചേര്‍ന്ന് നില്ക്കുകയോ ചെയ്യാത്തവരെ ഇസ്രായേലായി പരിഗണിക്കും.ശപിക്കപ്പെട്ടതായി പറഞ്ഞിട്ടുള്ളവ ചെയ്യാതിരിക്കണം.

മൊവാബ്യ രാജാവായ ബാലാക്ക്,  ഇസ്രായേല്‍ ജനതയെ ശപിക്കാനായി  ബാലാമിനെ നിയോഗിച്ചു. എന്നാല്‍, ബാലാം ശപിക്കുന്നതിനു പകരം അനുഗ്രഹിക്കുകയാണ്, ചെയ്തത്. ബാലാം പറഞ്ഞു; "ദൈവം ശപിക്കാത്തവനെ ഞാന്‍ എങ്ങനെ ശപിക്കും? കര്‍ത്താവ് ഭര്‍ത്സിക്കാത്തവനെ ഞാന്‍ എങ്ങനെ ഭര്‍ത്സിക്കും?"(സംഖ്യ:23;8)."യാക്കോബില്‍ അവിടുന്ന് തിന്മ കണ്ടില്ല. ഇസ്രായേലില്‍ ദുഷ്ടത ദര്‍ശിച്ചതുമില്ല. അവരുടെ ദൈവമായ കര്‍ത്താവ് അവരോടുകൂടെയുണ്ട്"സംഖ്യ:23;21).

ഇസ്രായേല്‍ പാപം ചെയ്തപ്പോള്‍ മാത്രമാണ് അവര്‍ പരാജയപ്പെട്ടിട്ടുള്ളത്. പാപം ചെയ്യുമ്പോള്‍ ദൈവത്തില്‍നിന്ന് നാം അകലും എന്നതിനാല്‍, ഈ സമയങ്ങളില്‍ ശാപവും മന്ത്രവാദവും ക്ഷുദ്രവിദ്യയുമെല്ലാം ഫലിക്കുമെന്ന് വ്യക്തം! അതുകൊണ്ട്, കല്പനകള്‍ പാലിച്ച് കര്‍ത്തവിനോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ടോയെന്നു നിരന്തരം സ്വയം പരിശോധിക്കണം . അല്ലാത്തപക്ഷം നാം സുരക്ഷിതരാണെന്ന് അവകാശപ്പെടാന്‍ കഴിയില്ല. സാത്താന്, അവസരം കൊടുക്കരുതെന്ന് വചനം പറയുന്നുണ്ടല്ലോ? അവനോടോ അവന്റെ സേവകരോടോ ചേര്‍ന്നാല്‍, അവന്‍ കയറിക്കൂടും. പാപം വഴി സാത്താന്, നാം അവസരം കൊടുക്കുകയാണ് ചെയ്യുന്നത്. പാപത്തേയും പാപസാഹചര്യങ്ങളെയും ഞാന്‍ വെറുത്തുപേക്ഷിക്കുന്നു എന്നാണ്, മാമോദീസാ വേളയില്‍ നാം എടുക്കുന്ന പ്രതിജ്ഞ. ഇതില്‍ നിലനില്‍ക്കുന്നിടത്തോളം കാലമാണ് ഇസ്രായേല്‍ ഗണത്തില്‍ നാം ഉണ്ടാകുന്നത്. ഈ കൂട്ടായ്മയില്‍ നിന്ന് അകലുന്ന നിമിഷം അനുഗ്രഹത്തില്‍നിന്ന് നാം വിച്ഛേദിക്കപ്പെടുന്നു.

ആരോഗ്യമില്ലാത്ത ശരീരത്തിലേക്ക് രോഗാണുക്കള്‍ക്ക് പ്രവേശിച്ച് വളരാന്‍ എളുപ്പമായിരിക്കുന്നതുപോലെ, വിശുദ്ധിയും പ്രാര്‍ത്ഥനയും ഇല്ലാത്തവരിലേക്ക് ശാപം കടന്നുവരാനും അതു വേരുപാകാനും എളുപ്പമാണ്. അതിനാല്‍, നമ്മുടെ ആത്മീയ അവസ്ഥ പരിശോധിച്ച് ഉറപ്പുവരുത്തുക!

'ഇസ്രായേലും യാക്കോബും'

ആരാണ് ഇസ്രായേലും യാക്കോബും? യാക്കോബിലൂടെയാണ്, യഹൂദജനത, ഇസ്രായേല്‍ എന്ന പേരില്‍ അറിയപ്പെടുന്നത്! യാക്കോബിനെ പഠിക്കുമ്പോള്‍ മാത്രമേ ഇസ്രായേല്‍ എന്താണെന്ന് മനസ്സിലാകുകയുള്ളൂ. ദൈവത്തില്‍ നിന്നുള്ള അനുഗ്രഹം പിടിച്ചുവാങ്ങിയ യാക്കോബിനെ ബൈബിളില്‍ പരിചയപ്പെടുന്നുണ്ട്. വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുകയും, അവിശ്വാസികളോട് ചേര്‍ന്ന്‍ മലിനനാകാതെ സ്വയം കാക്കുകയും ചെയ്ത വ്യക്തിയാണ് യാക്കോബ്. ആ വിശ്വാസത്തെ പിന്തുടര്‍ന്ന തലമുറയാണ് ഇസ്രായേല്‍! യാക്കോബിന്റെ വിശ്വാസം തുടരുന്നവര്‍ക്കു മാത്രമാണ് വാഗ്ദാനം ചെയ്യപ്പെട്ട സംരക്ഷണം ലഭിക്കുന്നത്.

യാക്കോബിന്റെ വിശ്വാസത്തില്‍നിന്ന്‍ ഇസ്രായേല്‍ജനത വ്യതിചലിച്ചപ്പോഴെല്ലാം സംരക്ഷണം നഷ്ടപ്പെടുന്നതായി കാണാം!ഇസ്രായേല്‍ജനം മോശയുടെ നേതൃത്വത്തില്‍ കാനാന്‍ദേശത്തേക്ക് പലായനം ചെയ്തപ്പോള്‍ , മരുഭൂമിയില്‍ വച്ച് വിഗ്രഹങ്ങളെയുണ്ടാക്കി ദൈവത്തെ പ്രകോപിപ്പിച്ചു(പുറപ്പാട്:32) .മന്ത്രവാദികളെ സമീപിക്കുന്നവരെ സ്വജനത്തില്‍ നിന്ന് അകറ്റിക്കളയും എന്ന് ദൈവം മോശവഴി അറിയിക്കുന്നുണ്ട്!"ആരെങ്കിലും മന്ത്രവാദികളുടെയും കൂടോത്രക്കാരുടെയും പുറകെ പോയി അന്യദേവന്മാരെ ആരാധിച്ചാല്‍ അവനെതിരെ ഞാന്‍ മുഖം തിരിക്കുകയും അവനെ സ്വജനത്തില്‍നിന്ന് വിച്ഛേദിച്ചുകളയുകയും ചെയ്യും"(ലേവ്യര്‍:20;6 ).

ഇതില്‍നിന്ന് വ്യക്തമാകുന്ന വലിയ സത്യം, മന്ത്രവാദം എന്നത് 'അന്യദേവ' ആരാധനയാണ് എന്നത് തന്നെ! യഹൂദഗോത്രങ്ങളില്‍ പിറന്നു എന്നത് ഒരു സംരക്ഷണമല്ല. മറിച്ച്, വിശ്വാസത്തില്‍ നിലനില്‍ക്കുക എന്നതാണ് പ്രധാനം! ദൈവത്തിന്റെ അഭിഷിക്തനായ മോശയ്ക്കുനേരെ പിറുപിറുക്കുകയും സ്വര്‍ഗ്ഗീയ അപ്പമായ മന്നയെ , വിലകെട്ടത് എന്ന് പറയുകയും ചെയ്ത ഇസ്രായെല്യര്‍ മരുഭൂമിയില്‍ വച്ച് സര്‍പ്പദംശനമേറ്റ് മരിച്ചു!

മക്കബായരുടെ പുസ്തകത്തില്‍ ശ്രദ്ധേയമായ ഒരു സംഭവം കാണാം. യുദ്ധത്തില്‍ മൃതിയടഞ്ഞവരുടെകുപ്പായങ്ങള്‍ക്കിടയില്‍,യാമ്നിയായിലെവിഗ്രഹങ്ങളുടെ ചിഹ്നം ആലേഖനം ചെയ്ത തകിടുകള്‍ കണ്ടെത്തുന്നു. ഇവയായിരുന്നു അവരുടെ മരണത്തിന് കാരണമായതെന്ന് വചനം സൂചിപ്പിക്കുന്നു(2മക്കബായര്‍:12;39-41).

ദൈവത്തില്‍ നിന്ന് അകന്നുകഴിഞ്ഞ നാളുകളിലെല്ലാം ഇസ്രായേല്‍ കനത്ത പ്രഹരമേറ്റിട്ടുണ്ട്. ലോകചരിത്രത്തില്‍ ഏറ്റവും അധികം പ്രവാസികളാവുകയും, അടിമത്വത്തില്‍ കഴിയുകയും ചെയ്ത ജനം ഇസ്രായേലാണ്. ഇവരോളം പീഡിപ്പിക്കപ്പെട്ട വേറൊരു ജനതയുമില്ല! ഇതില്‍ നിന്നും എന്താണ് മനസ്സിലാകുന്നത്‌? ദൈവവചനം പരാജയപ്പെട്ടുവെന്നോ? ഒരിക്കലുമല്ല! ദൈവവചനത്തെ മനസ്സിലാക്കിയതിലെ പാളിച്ചകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്!

ആധുനിക ഇസ്രായേല്‍!

യേശുവിന്റെ വരവോടെ ദൈവത്തിന്റെ മുഖം മനുഷ്യര്‍ക്ക്‌ വെളിപ്പെടുത്തി. "എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു"(യോഹ:12;45 ). മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു;"എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു"(യോഹ:14;9). അങ്ങനെ ദൈവം മനുഷ്യരോടൊപ്പം വസിക്കാന്‍ ഇറങ്ങിവന്നു! അതിനാല്‍, ക്രിസ്തുവിനുശേഷം യഥാര്‍ത്ഥ ഇസ്രായേല്‍ജനത, അവനില്‍ വിശ്വസിക്കുന്നവരാണ്. യേശുവിലൂടെയല്ലാതെ പിതാവിന്റെ കൃപ മനുഷ്യരിലേക്ക് എത്തുന്നില്ല. ഞാനും പിതാവും ഒന്നാണെന്ന് യേശു പറഞ്ഞു. സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്നുവെന്നും, സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നുവെന്നും ക്രിസ്തു മാത്രമേ പറഞ്ഞിട്ടുള്ളൂ. ഈ ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ദൈവീക സംരക്ഷണയിലാണ്. യേശുക്രിസ്തുവില്‍ ആയിരിക്കുന്നവന് ശിക്ഷാവിധിയില്ല എന്ന് പൌലോസ് അപ്പസ്തോലന്‍ അറിയിക്കുന്നു.
വംശാവലിപ്രകാരമോ, പേരുകൊണ്ടോ, ജ്ഞാനസ്നാനം സ്വീകരിച്ചത്കൊണ്ടോ ഒരുവന്‍ സംരക്ഷണയില്‍ ആണെന്ന് കരുതരുത്! യഥാര്‍ത്ഥമായി വചനത്തില്‍ നിലനില്‍ക്കുന്നവരാണ് സുരക്ഷിതര്‍! ദൈവനിഷേധികളോടൊപ്പം ജീവിച്ച്, കര്‍ത്താവ് സംരക്ഷിക്കുമെന്ന് കരുതുന്നത് അപകടമാണ്. മന്ത്രവാദത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍, തങ്ങള്‍ ഇസ്രായേലാണ്, യാക്കോബാണ്‌ എന്നൊക്കെ പറയുന്നവര്‍, ആരാണ് യാക്കോബ് എന്നറിയണം! മരുഭൂമിയില്‍ പാമ്പുകടിയേറ്റ് മരിച്ച ഇസ്രായേല്‍ മക്കളെയും ഓര്‍മ്മിക്കണം !

ക്ഷുദ്രവിദ്യക്കാര്‍ക്ക് വരാനിരിക്കുന്ന ദുരന്തങ്ങള്‍!

ആഭിചാരപ്രവര്‍ത്തികളും ക്ഷുദ്രപ്രയോഗങ്ങളുമെല്ലാം ചെയ്യുന്നവരുടെമേല്‍ അതീവ ഗുരുതരമായ മഹാമാരികള്‍ പതിയിരിക്കുന്നു. പ്രത്യേകിച്ച് സത്യദൈവത്തില്‍ ആശ്രയിക്കുന്ന ആത്മീയ മനുഷ്യര്‍ക്ക് എതിരായിട്ടാണ് ചെയ്യുന്നതെങ്കില്‍, തിരിച്ചടി അതിശക്തമായിരിക്കും. ഇതിനെക്കുറിച്ച് ദൈവവചനം വളരെ വ്യക്തമായി അറിയിക്കുന്നത് കാണാം.

 യാക്കോബിന് ലഭിച്ചിരിക്കുന്ന അനുഗ്രഹം ഇങ്ങനെയാണ്;"ജനതകള്‍ നിനക്കു സേവ ചെയ്യട്ടെ! രാജ്യങ്ങള്‍ നിന്റെ മുമ്പില്‍ തല കുനിക്കട്ടെ! നിന്റെ സഹോദരര്‍ക്ക് നീ നാഥനായിരിക്കുക! നിന്റെ അമ്മയുടെ പുത്രന്മാര്‍ നിന്റെ മുമ്പില്‍ തല കുനിക്കട്ടെ! നിന്നെ ശപിക്കുന്നവന്‍ ശപ്തനും അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹീതനുമാകട്ടെ!"(ഉല്‍പ്പ:27;29). അബ്രാഹത്തെ ദൈവം ഇപ്രകാരം അനുഗ്രഹിച്ചു;"നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും.നിന്നെ ശപിക്കുന്നവനെ ഞാന്‍ ശപിക്കും"(ഉല്‍പ്പ:12;3).

ദൈവത്തിനു പ്രീതികരമായി ജീവിക്കുകയും വിശ്വാസത്തോടെ അവിടുത്തെ സേവിക്കുകയും ചെയ്യുന്നവനെ ആരെങ്കിലും ശപിച്ചാല്‍, ശപിക്കുന്നവനെ ദൈവം ശപിക്കുമെന്നുതന്നെയാണ് പറയുന്നത്. വിശ്വാസികളുടെ സംരക്ഷകന്‍ കര്‍ത്താവാണ്. അവിടുന്ന് തന്റെ ദാസര്‍ക്ക് വേണ്ടി പ്രതികാരം ചെയ്യുന്നുവെന്ന് ദൈവവചനം പറയുന്നു. ദൈവീക ശുശ്രൂഷകരെ പീഢിപ്പിക്കുന്നവരെ, അവരുടെ ദേശത്തോടൊപ്പം നശിപ്പിച്ചു കളയുന്നത് ഈ കാലഘട്ടത്തിലും നമുക്ക് അനുഭവമുണ്ട്.

അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും മാത്രമായി നല്‍കിയ സംരക്ഷണമല്ല ഇതെന്നു വചനം പരിശോധിച്ചാല്‍ മനസ്സിലാകും. സംഖ്യയുടെ പുസ്തകത്തില്‍ ബാലാം ശപിക്കാന്‍ വന്നത് അവരുടെ തലമുറയെ ആണ്. ജനതകളുടെ രീതികളില്‍നിന്ന് വേറിട്ട് വിശ്വാസജീവിതം നയിക്കുന്ന തലമുറകളെയും അനുഗ്രഹവും സംരക്ഷണവും പിന്‍തുടരുമെന്നു മനസ്സിലാക്കാന്‍ കഴിയും.

ക്ഷുദ്രവിദ്യകള്‍ ദൈവീകമല്ല.  അതുകൊണ്ട്തന്നെ ഇവ ചെയ്യുന്ന മത  വിഭാഗങ്ങള്‍ ദൈവത്തെയല്ല ആരാധിക്കുന്നതും ആശ്രയിക്കുന്നതും . വിഗ്രഹാരാധനയില്‍  നിന്നും  പ്രപഞ്ചശക്തികളെ ആരാധിക്കുന്ന വിഭാഗങ്ങളില്‍ നിന്നുമാണ്  ആഭിചാര  പ്രവര്‍ത്തികള്‍ ഉടലെടുക്കുന്നത്. അടിസ്ഥാനപരമായി ഇത് വിജാതീയമാണ്.    ദൈവമല്ലാത്തതിനെ ദൈവമെന്നു കരുതി ആരാധിക്കുന്ന വിഭാഗമാണ് വിജാതിയര്‍!അതിനാല്‍ ക്ഷുദ്രവിദ്യകളുടെയും മന്ത്രവാദങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പിശാചാണ്."വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല"(1കോറി:10;20). ദൈവവചനത്തില്‍ ഉറച്ച് നില്‍ക്കുന്നവരില്‍ ദൈവത്തിന്റെ സാന്നിധ്യമുണ്ട്. അവിടെ സാത്താന്റെ ശക്തികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു മാത്രമല്ല വരുന്നതിന്റെ ഏഴിരട്ടി ശക്തിയില്‍ തിരിച്ചോടും . അയച്ചവനിലേക്ക് ഇത്രയും മടങ്ങ് ശക്തിയില്‍ തിരിച്ചു പതിക്കുമ്പോള്‍, അവിടം തകര്‍ന്ന് തരിപ്പണമാകും! അങ്ങനെയാണ് വിശ്വാസികള്‍ക്ക് നേരെയുള്ള ക്ഷുദ്രവിദ്യകള്‍ വിപരീത ഫലമുണ്ടാക്കുന്നത്. വിശ്വാസികള്‍ക്ക് ശാപം അനുഗ്രഹമാക്കി മാറ്റുകയും, ശപിക്കുന്നവന്‍, അതേ ശാപത്താല്‍ തകരുകയും ചെയ്യുന്നു!

പത്ത് മഹാമാരികള്‍!

ക്ഷുദ്രവിദ്യകള്‍ ചെയുന്നത് ആര്‍ക്കെതിരെ ആയിരുന്നാലും,ചെയ്യുന്നവനെ ഏഴു തലമുറ പിന്‍തുടരുന്ന പത്ത് മഹാമാരികളെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കണം. പിശാചിനെ ആരാധിക്കുകയും സേവിക്കുകയും ചെയ്താല്‍ താത്ക്കാലികമായ ചില ഭൌതീക നേട്ടങ്ങള്‍ കിട്ടും. യേശുവിനെ മരുഭൂമിയില്‍ വച്ചു പരീക്ഷിക്കുമ്പോള്‍, അവന്‍ ഇതു പറയുന്നുണ്ട്. അല്‍പകാലത്തെ അനുഗ്രഹങ്ങള്‍ക്ക് ശേഷം ലഭിക്കുന്നത് ഭീകര ദുരിതങ്ങളായിരിക്കും. അനേകരുടെ ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലും, ദൈവവചനത്തിന്റെ മാറ്റമില്ലാത്ത വെളിപ്പെടുത്തലിലും ഇത് തെളിയിക്കുന്നു.

1. നിത്യനരകാഗ്നി! (വെളി:21;8),(വെളി:22;15),(1കോറി:6;10)

2. ദൈവീകമായ എല്ലാറ്റില്‍ നിന്നും വിച്ഛേദിക്കപ്പേടും! പ്രാര്‍ത്ഥനയില്‍നിന്നും ആത്മീയതയില്‍നിന്നും പൂര്‍ണ്ണമായും അകന്ന്, ദൈവനിഷേധകരായി മാറും.

3. തലമുറകളിലേക്ക് നീളുന്ന മാറാരോഗങ്ങള്‍!

4. മന്ദബുദ്ധികള്‍ എല്ലാ തലമുറയിലും!

5. മാനസീകരോഗികളുടെ തലമുറ! ആത്മഹത്യാപ്രവണതയുള്ള സന്താനങ്ങള്‍!

6. ഏഴ് തലമുറകളിലേക്ക് നീളുന്ന കടക്കെണികള്‍! എന്തു ചെയ്താലും ഗുണം പിടിക്കാത്ത അവസ്ഥ!

7. വിവാഹതടസ്സങ്ങളും, ദാമ്പത്യ തകര്‍ച്ചയും, വന്ധ്യതയും!

8. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ബന്ധനം!

9. ലൈംഗീക പാപങ്ങളുടെ ബന്ധനം!

10. പൈശാചിക അടിമത്വം ! ഭയം!

താത്ക്കാലികമായി കിട്ടിയേക്കാവുന്ന ലോകസുഖങ്ങള്‍ക്ക് വേണ്ടിയോ, മറ്റുള്ളവരെ ദ്രോഹിക്കുവാന്‍ വേണ്ടിയോ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍, തങ്ങള്‍ക്ക് മാത്രമല്ല, യാതൊരു തെറ്റും ചെയ്യാത്ത ഭാവിതലമുറയ്ക്കും ശാപങ്ങള്‍ സമ്മാനിക്കുകയാണെന്ന് മറക്കരുത്!

ക്ഷുദ്രവിദ്യക്കാരുമായി സമ്പര്‍ക്കമരുത്!

മന്ത്രവാദം പോലെയുള്ള മ്ലേച്ഛതകള്‍ പ്രവര്‍ത്തിക്കുന്നവരുമായി വിശ്വാസികള്‍ യാതൊരുവിധ ബന്ധവും അരുതെന്നാണ്, ദൈവവചനം പറയുന്നത്. ഇവ ചെയ്യുന്നവരില്‍ പൈശാചികമായ ഒരു ശക്തി നിലനില്ക്കുന്നു. കൂടാതെ ശാപവും ദൈവകോപവും ഇവരുടെമേല്‍ ഉണ്ടെന്നു വചനം മുന്നറിയിപ്പ് തരുന്നു. "സഹോദരന്‍ എന്നു വിളിക്കപ്പെടുന്നവന്‍ അസന്മാര്‍ഗിയോ വിഗ്രഹാരാധകനോ പരദൂഷകനോ മദ്യപനോ കള്ളനോ ആണെന്നു കണ്ടാല്‍ അവനുമായി സംസര്‍ഗ്ഗം പാടില്ല"(1കോറി:6;10). എത്രമാത്രം വലിയ ബന്ധമുള്ള ആളായിരുന്നാലും അവരുമായി ബന്ധം അരുതെന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ് 'സഹോദരന്‍' ആണെങ്കില്‍ പോലും എന്നു പറയുന്നത്. പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമായി തോന്നാം. മാരകമായ ഒരു പകര്‍ച്ചരോഗം വന്നാല്‍, ആരുതന്നെയായിരുന്നാലും നാം അകറ്റി നിര്‍ത്താറില്ലേ? ശരീരത്തെ മാത്രം ബാധിക്കുന്ന രോഗത്തോട് ഇത്ര കരുതലുള്ളവര്‍, ആത്മാവിന്റെ നിത്യ രക്ഷയെക്കുറിച്ച് എത്ര ജാഗ്രതയുള്ളവരായിരിക്കണം!

പാപത്തിനും പൈശാചികതയ്ക്കും ഒരു പ്രത്യേക വശീകരണ ശക്തിയുണ്ട്. അടുത്തു ചെന്നാല്‍ വിഴുങ്ങുന്ന അഗ്നിപോലെയാണിതെന്ന് വചനം പഠിപ്പിക്കുന്നു. ഇവരുമായുള്ള ബന്ധം നമ്മെയും ഈ തിന്മയിലേക്ക് നയിക്കാന്‍ സാധ്യത വളരെയധികമാണ്. പ്രാര്‍ത്ഥനയില്‍ നിന്നും ആത്മീയ ജീവിതത്തില്‍ നിന്നും അകറ്റിക്കളയുകയും ദൈവത്തെക്കുറിച്ചുള്ള വിശ്വാസത്തില്‍ നിന്ന് പടിപടിയായി വിച്ഛേദിക്കുകയും ചെയ്യുന്നത് കാണാം . അങ്ങനെ അവര്‍ക്ക് ലഭിക്കുന്ന ശാപത്തിന്റെ ഓഹരി നമുക്കും ലഭിക്കുന്നു! ഇത് വ്യക്തമായി അറിയുന്നതുകൊണ്ടാണ്, നമ്മെ സ്നേഹിക്കുന്ന ദൈവം മുന്നറിയിപ്പു തരുന്നത്. പാപത്തിനു കാരണമാകുന്നത് കണ്ണോ, കൈയ്യോ ആയാല്‍ പോലും അത് നീക്കിക്കളയാന്‍ കര്‍ത്താവ് പറഞ്ഞത് ഈ ബന്ധങ്ങളെക്കുറിച്ചാണ്. തത്ക്കാലം ഉണ്ടാകുന്ന വേദന നമ്മെ നിത്യനാശത്തില്‍ നിന്നും രക്ഷിക്കും!

നമ്മുടെ രക്ഷയേയും നന്മയേയും കരുതിയാണ്, വചനം നല്‍കിയിരിക്കുന്നത്. നമുക്ക് സ്വീകാര്യമായി തോന്നുന്നത് മാത്രം അനുസരിക്കുന്നത് ശരിയല്ല. എല്ലാം അനുസരിക്കാന്‍ കടമയുണ്ട്. ഒരുകാര്യം വ്യക്തമായി അറിഞ്ഞിരിക്കുക: മന്ത്രവാദവും ആഭിചാര കര്‍മ്മങ്ങളും ഫലമില്ലാത്ത കാര്യങ്ങളാണെന്നു ധരിച്ച് അതില്‍നിന്നു അകന്നുനില്‍ക്കേണ്ടതില്ല; മറിച്ച് ഇതില്‍ ഏര്‍പ്പെടുന്നവരുടെ ആത്മാവ് നിത്യനരകത്തില്‍ പതിക്കുമെന്നും തങ്ങളെയും ഭാവിതലമുറയെയും അപരിഹാര്യമായ ദുരന്തത്തില്‍ അകപ്പെടുതുമെന്നും തിരിച്ചറിഞ്ഞ് ഇതില്‍നിന്ന് ഓടിയകലുവിന്‍!

ദൈവം വെറുക്കുന്നവ ചെയ്യുന്നവരെ ഒരുതരത്തിലും സഹായിക്കരുതെന്നും അവരെ അംഗീകരിക്കരുതെന്നും വചനം താക്കീത് ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ ദൈവത്തെയാണ്, നാം ധിക്കരിക്കുന്നത്. അവരെ സഹായിക്കുമ്പോള്‍, അവരുടെ തിന്മയില്‍ തുടരാനുള്ള പ്രേരണയായിമാറുന്നു. നമുക്ക് കഴിവും സമ്പത്തും നല്‍കിയത് ദൈവമാണ്. അത് ദൈവത്തെ നിഷേധിക്കാനായി ഉപയോഗിക്കുമ്പോള്‍, ദൈവത്തോടുള്ള വെല്ലുവിളിയാണെന്ന് മറക്കരുത്!

എല്ലാ അശുദ്ധിയില്‍നിന്നും അകന്ന് കര്‍ത്താവിനെ നമുക്ക് പ്രത്യാശയോടെ കാത്തിരിക്കാം!"കര്‍ത്താവിന്റെ ദിനം കള്ളനെപ്പോലെ വരും"(2 പത്രോ:3;10). അവന്‍ എപ്പോഴാണ്, വരുന്നതെന്ന് നമുക്കറിയാത്തത്കൊണ്ട് ഒരുങ്ങിയിരിക്കാം. ഒരുപക്ഷെ ഇന്നു വരാം!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!