Sunday 28 June 2015

ക്രിസ്തുവി൯റെ പിന്നാലെ പോകാതെ മാ൪. അങ്ങാടിയുടെ പിന്നാലെ പോവാനാണ്, ന്യു ജേഴ്സി: ഈസ്റ്റ്‌ മിൽസ്റ്റോണിൽ പുതുതായി പണിതീർത്ത

 സീറോ മലബാർ സെന്റ്‌ തോമസ് പൊരോണ 

ചർച്ചിൽ  ഫാ. തോമസ് കടുകാപ്പിള്ളി.

                          Fr.jojji

 ഇത് ഗാ൪ലാഡ് പളളി

 ഗാ൪ലാഡ് പളളിയുടെ അല്ത്താരയുടെ മുഖച്ചായം കാത്തുസൂക്ഷിക്കാനാണ്- ന്യു ജേഴ്സി  ഫാ. തോമസ് കടുകാപ്പിള്ളിസീറോ മലബാർ സെന്റ്‌ തോമസ് പൊരോണ  ചർച്ചിലെ  .അല്ത്താര.




ക്രിസ്തുവി൯റെ പിന്നാലെ പോകാതെ മാ൪. അങ്ങാടിയുടെ പിന്നാലെ പോയ ഗാ൪ലാഡ് ഫാ. ജോജിയുടെയും, ഫാ. സക്രിയയുടെയും അവസ്ഥനോക്കിയാല്‍ പിന്നെ ഈ വൈദിക൯ [ Fr. Thomas Kadukappillil ] മാ൪. അങ്ങാടിയുടെ പിന്നാലെ പോയി, ഗാ൪ലാഡ് ഫാ. ജോജിയുടെയും, ഫാ. സക്രിയയുടെയും ശിഷത്ത്വം വായാനായിരിക്കും പരിപാടി......
......................................................................................................... 

http://laityvoice.blogspot.com.au/

Saturday 27 June 2015

ചൊവ്വയില്‍ പിരമിഡ്‌ കണ്ടെത്തിയെന്ന്‌

mangalam malayalam online newspaperന്യൂയോര്‍ക്ക്‌: ചൊവ്വയില്‍ പിരമിഡ്‌ കണ്ടെത്തിയതായി അവകാശവാദം. നാസയുടെ ക്യൂരിയോസിറ്റി പുറത്തുവിട്ട ചിത്രത്തില്‍ പിരമിഡിനോട്‌ സാമ്യമുള്ള വസ്‌തുകണ്ടെത്തിയതാണു ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത്‌. ഇതു ചൊവ്വയില്‍ ജീവനുണ്ടായിരുന്നെന്ന വാദത്തിനു തെളിവാണെന്ന്‌ അവകാശപ്പെട്ട്‌ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുകയാണ്‌.
യൂടൂബ്‌ ചാനല്‍ പാരാനോര്‍മല്‍ക്രൂസിബിള്‍ ആണു പിരമിഡിലേക്കു ജനശ്രദ്ധ ആകര്‍ഷിച്ചത്‌. ചൊവ്വയില്‍ വസിച്ചവര്‍ക്കു ശാസ്‌ത്രത്തിലുണ്ടായിരുന്ന അറിവാണു പിരമിഡ്‌ ആകൃതിക്കു കാരണമെന്നാണു ചാനല്‍ അവകാശപ്പെടുന്നത്‌. അന്യഗ്രഹജീവികളുടെ ആക്രമണം മൂലമാണു ചൊവ്വയിലെ ജീവികള്‍ അപ്രത്യക്ഷമായതെന്നു ഗവേഷകനായ ഡോ. ജോണ്‍ ബ്രാന്‍ഡന്‍ബര്‍ഗ്‌ അവകാശപ്പെട്ടിരുന്നു. ഇതിനു ചുവടുപിടിച്ചാണു ചൊവ്വ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്‌. ചൊവ്വയിലെ രഹസ്യങ്ങള്‍ നാസ മൂടിവയ്‌ക്കുകയാണെന്നും ബ്രാന്‍ഡന്‍ബര്‍ഗ്‌ അനുകൂലികള്‍ വാദിക്കുന്നു. എന്നാല്‍ അവകാശവാദങ്ങള്‍ നാസ തള്ളിയിട്ടുണ്ട്‌.

 http://www.mangalam.com/print-edition/international/331753

ആരാണാദ്യം വന്നത്, യേശുവോ അതോ തോമ്മായോ?

അല്ലയൊ അല്ല:  പവ്വത്തിലും,  മാ൪. അങ്ങാടിയത്തും ആണ്  ആദ്യം വന്നത്......

 http://almayasabdam.blogspot.com.au/

യേശുവിന്‍റെ ജനനസമയത്ത് നക്ഷത്രത്തിന്റെ ഗതി നിര്‍ണയിച്ചു പൌരസ്ത്യ ദേശത്തുനിന്നു മൂന്നു ജ്ഞാനികള്‍ ബേതലഹേമില്‍ ചെന്ന് ഉണ്ണി യേശുവിനെ കണ്ടു വണങ്ങിയതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ആര്യഭടനെയും വരാഹമിഹിരനെയും പോലെ ജ്യോതിശാസ്ത്രത്തില്‍ അവഗാഹം നേടിയിരുന്ന ഭാരതീയ ഋഷിവര്യന്മാരല്ലാതെ മറ്റാരാകാനാണ്? പാലസ്തീന് കിഴക്കായി അക്കാലത്ത് അറിവും സംസ്ക്കാരവുമുള്ള ദേശമായി ആര്‍ഷഭാരതം മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. നളന്ദയും തക്ഷശിലയും വിക്രംശിലയും പോലയുള്ള പ്രാചീനഭാരതത്തിലെ വിശ്വവിദ്യാലയങ്ങള്‍ ലോകപ്രസിദ്ധമായിരുന്നല്ലോ. സ്വാമി രാമ എഴുതിയ 'ലിവിംഗ് വിത്ത്‌ ദ ഹിമാലയന്‍ മാസ്റ്റേഴ്സ്' എന്ന പുസ്തകത്തില്‍ യേശു ധ്യാനനിരതനായി ഇരുന്നതെന്ന് പറയപ്പെടുന്ന ഒരു ഗുഹ ‘നാഥ്‌’ സന്ന്യാസി പരമ്പര ഇന്നും പരിപാവനമായി കാത്തു സൂക്ഷിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. യേശുനാഥന്‍ അവരുടെ സന്ന്യാസപരമ്പരയിലെ പൂര്‍വികന്‍ ആണെന്നാണ്‌ ഈ സന്ന്യാസിമാര്‍ അവകാശപ്പെടുന്നത്. പ്രശസ്ത ക്രൈസ്തവ മിഷനറി ആയിരുന്ന സാധു സുന്ധര്‍സിംഗ് തന്‍റെ ഹിമാലയന്‍ യോഗിമാരുമായുള്ള സഹവാസതിനിടെ യേശുനാഥനെ അതീവ ഭക്തിയോടെ പരമഗുരുവായി കണക്കാക്കുന്ന, കുരിശുമാല ധരിച്ച സന്ന്യാസിമാരെ കണ്ടുമുട്ടിയതായും അവരുടെ ആശ്രമത്തില്‍ അദ്ധേഹം ചെലവഴിച്ചതായും എഴുതുന്നു. 12 വയസ്സ് മുതല്‍ 30 വയസ്സുവരെയുള്ള യേശുവിന്‍റെ ജീവിതത്തെക്കുറിച്ച് ബൈബിളില്‍ യാതൊരു വിവരവുമില്ല. ദിവ്യശിശുവായ യേശുവിനെ കാണാന്‍ വളരെയധികം യാത്ര ചെയ്ത ഋഷിവര്യന്മാര്‍ ബാല്യകാലം പിന്നിട്ട യേശുവുമായി തീര്‍ച്ചയായും ബന്ധം സ്ഥാപിക്കുകയും അവരുടെ സ്വാധീനഫലമായി ഹിമാലയത്തില്‍ എത്തിയിരിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. യേശുവിന്‍റെ ബാല്യകാലവും പരസ്യജീവിത കാലവും വിശദീകരിക്കുന്ന ബൈബിള്‍ സുദീര്‍ഘമായ 18 വര്‍ഷങ്ങളെക്കുറിച്ച് എന്തുകൊണ്ട് മൌനം പാലിക്കുന്നു. ഭാരതീയ ആധ്യാല്മികപാരമ്പര്യത്തില്‍ ഒരാള്‍ സന്ന്യാസം സ്വീകരിച്ചുകഴിഞ്ഞാല്‍ അയാളുടെ ബാല്യത്തിനു ശേഷമുള്ള പൂര്‍വകാലം വെളിപ്പെടുത്തുന്ന പതിവില്ല. ഒരാള്‍ ഹിമാലയ ഗിരിസൃംഗങ്ങളിലെ ഗുരുക്കന്മാര്‍ക്കൊപ്പം ആധ്യാല്മികസാധന അനുഷ്ടിക്കുന്ന കാലയളവില്‍ എവിടെയെല്ലാം ആരുടെയൊക്കെ ഒപ്പമായിരുന്നു എന്നത് ഭാരതീയ പാരമ്പര്യത്തില്‍ ഇന്നും രഹസ്യമായി സൂക്ഷിക്കുന്നു.

ശിഷ്യത്വത്തിന്‍റെ അടയാളമായി ഒഴുകുന്ന ജലത്താലുള്ള സ്നാനവും ഇന്നും ഭാരതീയ ഗുരുശിഷ്യപരമ്പരയില്‍ തുടരുന്നു. നിങ്ങള്‍ ദൈവത്തിന്‍റെ മക്കളാണെന്നും ലോകത്തിന്‍റെ പ്രകാശമാണെന്നും ഉള്ള ക്രിസ്തു വചനങ്ങള്‍ 'അഹം ബ്രഹ്മാസ്മി' , 'തത് ത്വം അസി' എന്നീ വേദാന്തചിന്തയുമായി പൊരുത്തപ്പെട്ടുപോകുന്നു. യെഹൂദ വിശ്വാസത്തില്‍ അല്പനായ സൃഷ്ടി മാത്രമായ മനുഷ്യന്‍ ദൈവത്തെ പിതാവെന്നു വിളിക്കുന്നത്‌ സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നതായിരുന്നില്ല. അതുകൊണ്ടായിരുന്നല്ലോ യെഹൂദ പുരോഹിതന്മാര്‍ യേശുവിനെ ഈശ്വരനിന്ദകനായി മുദ്രകുത്തിയത്. യേശു തന്‍റെ സന്ദേശവാഹകരായി ശിഷ്യന്മാരെ അയച്ച രീതിയിയും ഭാരതീയ ഗുരുശിഷ്യ പാരമ്പര്യം അനുസരിച്ച് പരിവ്രാജകരായി ഗുരു, ശിഷ്യരെ അയയ്ക്കുന്നതിനെ അനുസ്മരിപ്പിക്കുന്നു. (മത്തായി 10,5-14, ലൂക്ക് 9,1-6) പണമോ ഭക്ഷണ സാമഗ്രികളോ അധികം വസ്ത്രങ്ങളോ കൈയ്യില്‍ കരുതാതെ പൂര്‍ണമായും ദൈവത്തിലും ഗുരുവിലും ആശ്രയിച്ചുള്ള ദൌത്യം. അതില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമേ സന്ന്യാസം അനുവദിച്ചിരുന്നുള്ളൂ. പക്ഷെ ഇക്കാലത്ത് എല്ലാ ആഡംബരങ്ങളോട് കൂടി മതത്തില്‍ എണ്ണം കൂട്ടാന്‍ വരുന്നവര്‍ മനുഷ്യപുത്രന് തലചായ്ക്കാന്‍പോലും ഇടമില്ല എന്ന് പറഞ്ഞ പരമ ഗുരുവായ യേശുവിനെ നിന്ദിക്കുകയല്ലേ ചെയ്യുന്നത്?

യേശുവും പിതാവായ ദൈവവും സാരാംശത്തിലും സ്വഭാവത്തിലും ഒന്നാണ് എന്ന ക്രിസ്തീയ വിശ്വാസവും "അയമാത്മ ബ്രഹ്മ' എന്ന ഉപനിഷത് ദര്‍ശനംതന്നെയാണ്. യേശുതന്നെ, താനും പിതാവുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നു, "പിതാവേ അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നത്പോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും, അങ്ങനെ അവിടുന്ന്എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. (യോഹന്നാന്‍ 17,21). യേശുവും പിതാവും എങ്ങനെ ഒന്നായിയിരിക്കുന്നു, അതുപോലെ ശിഷ്യന്മാര്‍ യേശുവുമായും ദൈവവുമായി ഒന്നാകേണ്ടതിനും യേശു പ്രാര്‍ഥിക്കുന്നു. ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നത് വിശ്വസിക്കുവിന്‍ എന്ന വചനത്തിലൂടെ (യോഹന്നാന്‍ 14,11) തന്‍റെ ദിവ്യ പ്രകൃതിയെയും പിതാവുമായിട്ടുള്ള തന്‍റെ നിസ്തുല്യ ബന്ധത്തെയും ആണ് യേശു വെളിപ്പെടുത്തുന്നത്. പരമാത്മാവുമായുള്ള ഗാഡമായ ഈ ഐക്യത്തെ 'നിര്‍വികല്പ സമാധി' അവസ്ഥ എന്നാണു വേദാന്തത്തില്‍ പറയുന്നത്.

ആര്‍ഷഭാരതത്തിലെ ശ്രീബുദ്ധന്‍, മഹാവീരന്‍, ശ്രീ ശങ്കരന്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ ഗുരുക്കന്മാരെപ്പോലെ യെഹൂദമത വിഭാഗത്തിലെ ഈശ്വരസാക്ഷാല്‍ക്കാരം സിദ്ധിച്ച ഒരു അതുല്യ ഗുരുവായിരുന്നു യേശുനാഥന്‍. ശിഷ്യന്മാര്‍ യേശുവിനെ റബ്ബി (ഗുരു) എന്ന് സംബോധനചെയ്തിരുന്നതായി ബൈബിളില്‍ കാണുന്നു.പില്‍ക്കാലത്ത്‌ ആ വിശ്വഗുരുവിനെ ലോകത്തിന്‍റെ ഏക രക്ഷകനായി അവതരിപ്പിച്ചു, മതകച്ചവടക്കാര്‍ മത പരിവര്‍ത്തനം നടത്തുകയും സാംസ്കാരീക അധിനിവേശം നടത്തുകയും ചെയ്തു. ഒരു ഗുരു അവതരിക്കുന്നത് ഒരു പ്രത്യേക ദേശത്തും കാലത്തുമാണ്. പക്ഷെ ഗുരുവിന്‍റെ കൃപ സ്ഥല-കാല-ജാതി-വംശങ്ങള്‍ക്കു അതീതമാണ്.
 
ഗുരുവിനെ തേടുന്ന ശിഷ്യരെ കണ്ടെത്തി ആല്‍മജ്ഞാനത്തിന്റെ അഗ്നി തെളിക്കുവാനാണ്‌ യേശുവിനു മുന്പ് ബുദ്ധനും യേശുവിനു ശേഷം ആദിശങ്കരനും ശ്രീ രാമക്രിഷ്ണരും മറ്റും ശിഷ്യരെ അയച്ചത്. ലോകമെമ്പാടുമുള്ള സത്യാന്വേഷികൾ അവസാനം ചെന്നെത്തുന്നത് ഋഷിവര്യന്മാരാല്‍ പരിവാനമായ ഭാരതീയ ആധ്യാൽമീകതയിൽ ആണ്. ഗുരുശിഷ്യ പരംമ്പരയാൽ ആൽമജ്ഞാനം പകർന്നു നൽകിയിരുന്ന ക്രിസ്തീയ മാർഗത്തെ ഒരു മതമാക്കിമാറ്റിയത് കോണ്സ്റ്റൻറയിന്‍ എന്ന രാജാവാണ്. പിൽക്കാലത്ത് മൂന്നാംലോക രാജ്യങ്ങളിലേക്ക് വ്യാപിപിച്ചത് യൂറോപ്യൻ സാമ്രാജ്യ ശക്തികളും. ഇശ്വര സക്ഷാല്ക്കാരത്തിന്റെ കൈവല്യപ്രാപ്തിയില്‍ പരമാത്മാവുമായി പൂര്‍ണ ഐക്യത്തിലായ യേശുവിന്റെ വചനങ്ങൾ ഋഷിവര്യന്മാരുടെ അത്മീയ അനുഭവത്തിൽനിന്നും വിഭിന്നമല്ല എന്ന് ഉപനിഷത് ദർശനങ്ങൾ പഠിച്ചാൽ മനസ്സിലാകും. യേശു അവതാരപുരുഷനും വിശ്വഗുരുവും മർദിതരുടെ വിമോചകനുമായിരുന്നു എന്നത് നിസ്തർക്കമായ സത്യമായി എല്ലാവരും അംഗീകരിക്കുന്നു. യേശുനാഥൻ  കല്ല്യാണം .കഴിച്ചിരുന്നോ മക്കളുണ്ടായിരുന്നോ ഉയിർതെഴുന്നെറ്റോ, കന്യകയിൽ നിന്നാണോ ജെനിച്ചത് തുടങ്ങിയ വിഷയങ്ങൾ മതകച്ചവടക്കാർ ചർച്ചചെയ്യട്ടെ. ഗുരുവിന്റെ കൃപയും ജ്ഞാനവും ആല്മാവുമാണ് ഭക്തര്‍ക്ക് വേണ്ടത്.

ക്രിസ്തുമത ആചാരങ്ങളും തത്ത്വങ്ങളും ഹിന്ദുമതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്രഹ്മ, വിഷ്ണു, മഹേശ്വര എന്ന ത്രിമൂർത്തി ദൈവസങ്കൽപം പിതാ, പുത്ര, പരിശുദ്ധാല്മാവ്‌ എന്ന ത്രിത്വമായി ക്രിസ്തുമതത്തിൽ കാണാം. ദൈവം ധർമ പുനസ്ഥാപനത്തിനായി അവതരിക്കുമെന്ന്, ഭാഗവത്ഗീതാ വചനം. മാനവ രക്ഷയ്ക്കായി ദൈവം മനുഷ്യാവതാരം ചെയ്തതായി ക്രിസ്തുമതം പഠിപ്പിക്കുന്നു. മാനസാന്തരത്തിന്‍റെയും  ശിഷ്വത്വത്തിന്റെയും അടയാളമായി ജലസ്നാനം ഹിന്ദു ക്രിസ്ത്യൻ പാരമ്പര്യങ്ങളിൽ ഉണ്ട്. വിവിധ വിശ്വാസങ്ങളും ആചാരാനുഷ്ടാനങ്ങളും അനുവർതിക്കുന്നവർ ഭാരത്തിൽ പതിറ്റാണ്ടുകളായി സഹോദരങ്ങളെ പോലെ കഴിയുന്നു. എല്ലാ മതവിശ്വസങ്ങൽക്കുമുപരി അൽമീയതയിൽ അധിഷ്ടിതമായ സവിശേഷമായ ആർഷഭാരത സംസ്കാരമാണു നമ്മുടെ പൊതുവായ പാരമ്പര്യം. ആചാരങ്ങളും സാംസ്കാരിക പാരമ്പര്യവും വിശ്വാസത്തിൽ നിന്നും വിഭിന്നമാണ്. വൈദീകർ ധരിക്കുന്ന വസ്ത്രം ആചാരഅനുഷ്ടാനങ്ങൾ തുടങ്ങിയവയും സാംസ്കാരികമായി ബന്ധപ്പെട്ടിരിക്കുന്നു. യെഹൂദരായിരുന്ന യേശുനാഥന്റെ ശിഷ്യന്മാർ അവിടുത്തെ അനുഗമിക്കുമ്പോഴും യെഹൂദ മതവിശ്വാസമോ ആചാരങ്ങളോ ഉപേക്ഷിച്ചിരുന്നില്ല. പിൽകാലത്ത് പല ജാതിയിലും വംശത്തിലും പെട്ടവർ ക്രിസ്തു മാർഗം സ്വീകരിച്ചു. പലരും കരുതുന്നത് യൂറോപ്യൻ സംസ്കാരവും ജൂത ആചാരങ്ങളും ക്രിസ്തീയമാണെന്നാണ്. എന്നാൽ അത് ശരിയല്ല. ഓരോ നാട്ടിലെയും സംസ്കാരം സ്വംസീശീകരിക്കുകയാണ് നാം ചെയ്യേണ്ടത്.
Dr. K.J.Johnson Madambam
Johnsonkj2000@yahoo.com, johnsmadambam@gmail.com

പലസ്തീനുമായി വത്തിക്കാന്‍ ഉടമ്പടി ഒപ്പിട്ടു
Posted on: 27 Jun 2015





വത്തിക്കാന്‍സിറ്റി:
രണ്ടുകൊല്ലംമുമ്പ് പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച വത്തിക്കാന്‍ വെള്ളിയാഴ്ച അവരുമായി ചരിത്രപരമായ ഉടമ്പടി ഒപ്പുവെച്ചു. പലസ്തീന്റെ നിയന്ത്രണത്തിലുള്ള വിശുദ്ധനാടിന്റെ ഭാഗങ്ങളില്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിനല്‍കുന്നതാണ് ഈ ഉടമ്പടി. ക്രിസ്തുവിന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന ബെത്‌ലഹേം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പലസ്തീനിലാണ്. 15 കൊല്ലത്തെ ചര്‍ച്ചകള്‍ക്കുശേഷം കഴിഞ്ഞമാസമാണ് ഉടമ്പടിക്ക് തത്ത്വത്തില്‍ അംഗീകാരമായത്.

ഇസ്രായേലിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ഉടമ്പടി യാഥാര്‍ഥ്യമായത്. വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ പലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലികിയും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി വത്തിക്കാന്റെ വിദേശകാര്യ ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് പോള്‍ ഗലാഗറുമാണ് ഉടമ്പടിയില്‍ ഒപ്പിട്ടത്. 2013 ജനവരി മുതല്‍ വിവിധ രേഖകളില്‍ പലസ്തീന്‍ രാഷ്ട്രം എന്നാണ് വത്തിക്കാന്‍ പരാമര്‍ശിക്കുന്നത്. ഉടമ്പടി ഈ മേഖലയിലെ സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് ഇസ്രായേല്‍ അഭിപ്രായപ്പെട്ടു.

 http://www.mathrubhumi.com/online/malayalam/news/story/3672873/2015-06-27/world

Wednesday 24 June 2015

വീണ്ടും മൃഗീയ കൊലപാതകം; ഐഎസ്‌ തടവുകാരെ മുക്കിക്കൊല്ലുന്ന ദൃശ്യം

എതിരാളികളെ വധിക്കാന്‍ പുതിയ പുതിയ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്ന ഇറാഖിലെ ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ തീവ്രവാദികളുടെ മൃഗീയ കൊലപാതകങ്ങളുടെ വീഡിയോ വീണ്ടും പുറത്തുവന്നു. തടവുകാരെ ലോഹക്കൂട്ടില്‍ പൂട്ടിയിട്ട്‌ മുക്കിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണ്‌ പുറത്തുവന്നിരിക്കുന്നത്‌. ഐഎസിന്‌ കൂടുതല്‍ ശക്‌തിയുള്ള മൊസൂളില്‍ നിന്നുമാണ്‌ ദൃശ്യങ്ങള്‍ വന്നിരിക്കുന്നത്‌. ഏഴു മിനിറ്റ്‌ നീളുന്ന വീഡിയോയില്‍ ഇവരുടെ അന്ത്യനിമിഷങ്ങള്‍ അണ്ടര്‍വാട്ടര്‍ ക്യാമറ ഉപയോഗിച്ച്‌ പകര്‍ത്തിയിട്ടുമുണ്ട്‌.
വധശിക്ഷയ്‌ക്ക് വിധിക്കപ്പെടുന്നവരെ തീവ്രവാദികള്‍ ധരിപ്പിക്കാറുള്ള ഓറഞ്ച്‌ സ്യൂട്ടിലുള്ള അഞ്ചുപേരെ കൂടിനുള്ളില്‍ പൂട്ടിയിട്ട ശേഷം ഒരു സ്വിമ്മിംഗ്‌പൂളിലേക്ക്‌ ഇറക്കുന്നതും ഏതാനും മിനിറ്റിന്‌ ശേഷം വീണ്ടും കൂട്‌ ഉയര്‍ത്തുന്നതും നിശ്‌ചലമായ ഇവരുടെ ശരീരം തറയിലേക്ക്‌ വീഴുന്നതും ദൃശ്യത്തിലുണ്ട്‌. ചാരപ്രവര്‍ത്തനം നടത്തിയെന്ന്‌ ആരോപിച്ചാണ്‌ അഞ്ചുപേരെയും വധിച്ചത്‌. രണ്ടാമത്തെ വീഡിയോ തടവുകാരെ കാറിലേക്ക്‌ കയറ്റിയ ശേഷം ഗ്രനേഡ്‌ ലോഞ്ചര്‍ വെച്ച്‌ വെടിവെയ്‌ക്കുന്നതാണ്‌. മറ്റൊന്ന്‌ തടവുകാരുടെ കഴുത്തില്‍ സ്‌ഫോടകവസ്‌തുക്കള്‍ ചുറ്റിയശേഷം പൊട്ടിക്കുന്നതാണ്‌.
വിവിധ രീതിയില്‍ എതിരാളികളെ ഇരകളാക്കുന്നതും അവ ചിത്രീകരിച്ച്‌ ജനങ്ങള്‍ക്ക്‌ ഇടയില്‍ ഭീതി വിതയ്‌ക്കുന്നതുമാണ്‌ ഐഎസ്‌ തീവ്രവാദികളുടെ രീതി. മൊസൂളിലെ നിനേവേ പ്രവിശ്യയില്‍ നിന്നുള്ളതാണ്‌ ദൃശ്യങ്ങളെന്നാണ്‌ കരുതുന്നത്‌. സ്വിമ്മിംഗ്‌ പൂളിന്‌ മുകളിലേക്ക്‌ വലിച്ചുയര്‍ത്തിയ പൂട്ടിയ ലോഹക്കൂട്ടില്‍ കിടക്കുന്നവരുടെ പകുതി മുതലാണ്‌ വീഡിയോ തുടങ്ങുന്നത്‌. പൂളിലേയ്‌ക്ക് താഴ്‌ത്തുമ്പോള്‍ ശാന്തമായി നില്‍ക്കുന്ന ഇവര്‍ വെള്ളത്തില്‍ തൊടുമ്പോള്‍ മുതല്‍ പേടിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും കാണാം. കൂട്‌ പൂര്‍ണ്ണമായും മുങ്ങിക്കഴിഞ്ഞതിന്‌ ശേഷമുള്ള ദൃശ്യങ്ങള്‍ ഹൈടെക്‌ അണ്ടര്‍വാട്ടര്‍ ക്യാമറ ഉപയോഗിച്ചുള്ളതാണ്‌. കൂട്ടിലുള്ളവര്‍ കൈകാലിട്ടടിക്കുന്നതും ഒടുവില്‍ നിശ്‌ചലമാകുന്നതും കാണാം.
ഇതിന്‌ ശേഷം കൂട്‌ വീണ്ടും ജലോപരിതലത്തിലേക്ക്‌ വീണ്ടും ഉയര്‍ത്തുമ്പോള്‍ ഒരാളുടെ പുറത്ത്‌ മറ്റൊരാള്‍ വീതം കിടക്കുന്നത്‌ കാണാം. മൂന്ന്‌ ഭാഗങ്ങളായിട്ടുള്ള വീഡിയോയിലെ അടുത്ത ദൃശ്യം ഓറഞ്ചു സ്യൂട്ട്‌ ധരിച്ചവരെ ഒരു മരുഭൂമിയിലൂടെ കൊണ്ടുവരുന്നതും ഓപ്പല്‍ സലൂണ്‍ കാറില്‍ കയറ്റിയ ശേഷം പൂട്ടുന്നതുമാണ്‌. പിന്നീട്‌ മറ്റൊരാള്‍ തൊട്ടടുത്ത്‌ ഉയര്‍ന്ന പ്രദേശത്ത്‌ നിന്നും കാറിനെ ലക്ഷ്യമാക്കി ഗ്രാനേഡ്‌ ലോഞ്ചറില്‍ നിന്നും മിസൈല്‍ പായിക്കുന്നതാണ്‌. അവസാനത്തേതില്‍ സ്‌ഫോടക വസ്‌തുക്കളുടെ കേബിളുകള്‍ കഴുത്തില്‍ ചുറ്റിയ നിലയില്‍ ഒറ്റവരിയായി ഏഴ്‌ തടവുകാരെ ഒരു മൈതാനത്ത്‌ നിര്‍ത്തിയിരിക്കുന്നതും പിന്നീട്‌ ഇതില്‍ സ്‌ഫോടനം നടത്തുന്നതും ഉള്‍പ്പെടെ എച്ച്‌ഡിയില്‍ പകര്‍ത്തിയ മുഴുവന്‍ സംഭവങ്ങളും ഉണ്ട്‌.

സമര്‍പ്പിത നൈര്‍മല്യം

എസ്‌. ജിതേഷ്‌

ഒരു പൂവ്‌ വിരിയുംപോലെയായിരുന്നു ആ പരിവര്‍ത്തനം. മയങ്ങിക്കിടന്ന പൂമൊട്ടിനെ സൂര്യന്‍ തൊട്ടുവിളിച്ചാലെന്നപോലെ സ്വാഭാവികമായി, മനോഹരമായി.
പരമശിവനെ ഇഷ്‌ടദൈവമായി ആരാധിച്ചിരുന്ന കുസും ജോഷി എന്ന ബ്രാഹ്‌മണ പെണ്‍കൊടിയില്‍ നിന്നായിരുന്നു തുടക്കം. ആ ചരിത്രം വിവരിക്കാന്‍ സിസ്‌റ്റര്‍ നിര്‍മല താല്‍പര്യപ്പെട്ടിരുന്നില്ല. സ്‌നേഹത്തിന്റെ ഭാഷ എഴുതാന്‍ ദൈവം തെരഞ്ഞെടുത്ത പെന്‍സിലുകള്‍ മാത്രമാണു തങ്ങളെന്നു വിനയാന്വിതയായ മദര്‍ തെരേസയുടെ പിന്‍ഗാമിക്ക്‌ അങ്ങനെയാകാതെവയ്യ. പക്ഷേ, അപൂര്‍വം അവസരങ്ങളില്‍ സിസ്‌റ്റര്‍ നിര്‍മല തന്നെപ്പറ്റി മനസ്‌ തുറക്കുമായിരുന്നു.
ഏഴാം വയസില്‍ ക്രൈസ്‌തവ മിഷനറിമാര്‍ നടത്തിയ സ്‌കൂളില്‍ ചേര്‍ന്നതിനു ശേഷമാണ്‌ ക്രിസ്‌തുവിനെപ്പറ്റി കേട്ടത്‌. പക്ഷേ, രണ്ടു വര്‍ഷത്തിനു ശേഷമുള്ള ആദ്യത്തെ കണ്ടുമുട്ടല്‍ യാദൃച്‌ഛികമായിരുന്നു.
ശിവരാത്രി ആഘോഷത്തിനിടെ രാത്രിയില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുനടക്കുന്നതിനിടെ ദുറാന്തയിലെ പള്ളിമുറ്റത്ത്‌ കൈകള്‍ ഇരുവശത്തേക്കും നീട്ടി നില്‍ക്കുന്ന വെളുത്ത കൂറ്റന്‍ പ്രതിമയ്‌ക്കു മുന്നിലെത്തിയത്‌ അവിചാരിതമായിട്ടായിരുന്നു. പേടിച്ചോടിയ അവള്‍ പിന്നീട്‌ പതിയെ ധൈര്യം സംഭരിച്ചു തിരികെവന്നു. ക്രിസ്‌തുവിന്റെ തിരുഹൃദയ രൂപമായിരുന്നു അത്‌. പിന്നീട്‌ സ്‌കൂളില്‍നിന്നു വീട്ടിലേക്കുള്ള മടക്കം എന്നും അതുവഴിയായി.
പത്താം വയസില്‍ സ്‌കൂളില്‍നിന്നു വീണ്ടും ക്രിസ്‌തുവിനെപ്പറ്റി കേട്ടു. പക്ഷേ, ഹിന്ദുമതത്തില്‍ സംതൃപ്‌തയായിരുന്നു. അതു വിടുന്നതിനെപ്പറ്റി ആലോചിച്ചതുപോലുമില്ല. വീട്ടില്‍വച്ച്‌ ഒരിക്കല്‍ പുതിയ നിയമത്തിന്റെ താളുകള്‍ മറിച്ചുനോക്കി. കണ്ണിലുടക്കിയത്‌ "എന്നില്‍നിന്നു പഠിക്കുക. കാരണം, ഞാന്‍ സൗമ്യശീലനും വിനീതഹൃദയനുമാണ്‌" എന്ന വാക്യം. സ്വയം പുകഴ്‌ത്തുന്ന ക്രിസ്‌തു അഹങ്കാരിയാണെന്ന തോന്നലില്‍ പുസ്‌തകം അടച്ചുവച്ചു; ഇനിയൊരിക്കലും അതു തുറക്കില്ലെന്നുറപ്പിച്ച്‌.
ഡിപ്ലോമയ്‌ക്കു ശേഷം കുസും പട്‌ന സര്‍വകലാശാലയില്‍ നിയമപഠനത്തിനു ചേര്‍ന്നു. കത്തോലിക്കാ കന്യാസ്‌ത്രീകള്‍ നടത്തുന്ന ഹോസ്‌റ്റലിലായിരുന്നു താമസം. മുറിയില്‍ ഒപ്പമുള്ളത്‌ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ കത്തോലിക്കാ യുവതി. ഹോസ്‌റ്റലിലെ ജീവിതം ഏതാനും ദിവസം പിന്നിട്ടതേയുണ്ടായിരുന്നുള്ളൂ. ഒരു വൈകുന്നേരം മുഴങ്ങിക്കേട്ട മണിനാദത്തിനൊപ്പം മുറിയിലെ സൃഹൃത്ത്‌ പ്രാര്‍ഥനാപൂര്‍വം മുട്ടുകുത്തി. ക്രിസ്‌തു തന്റെ ഹൃദയത്തെ തൊട്ടത്‌ കുസും ആ നിമിഷം മനസിലാക്കി. താന്‍ അന്വേഷിച്ചില്ലെങ്കിലും ക്രിസ്‌തു തന്നെ കണ്ടെത്തിയെന്ന്‌ ആ പതിനേഴുകാരി തിരിച്ചറിഞ്ഞു.
ബ്രിട്ടീഷ്‌ ആര്‍മിയിലെ ഉദ്യോഗസ്‌ഥനായിരുന്നു അച്‌ഛന്‍. നേപ്പാളുകാരായ മാതാപിതാക്കളോടൊപ്പം, അന്നു ബിഹാറിലായിരുന്ന റാഞ്ചിയിലായിരുന്നു താമസം. ഏഴു പെണ്‍കുട്ടികളുടെയും രണ്ട്‌ ആണ്‍കുട്ടികളുടെയും മൂത്ത സഹോദരി. തീരുമാനം യാഥാസ്‌ഥിതിക സമൂഹത്തില്‍ ജീവിച്ചിരുന്ന ബ്രാഹ്‌മണ കുടുംബത്തെ ബോധ്യപ്പെടുത്തുക എളുപ്പമായിരുന്നില്ല.
ഉള്ളില്‍ നിന്ന്‌ വിളിച്ചുകൊണ്ടേയിരുന്ന ക്രിസ്‌തുവും പാവങ്ങളെ സേവിക്കണമെന്ന ആഗ്രഹവും അവളെ മദര്‍ തെരേസയുമായുള്ള കൂടിക്കാഴ്‌ചയിലേക്കു നയിച്ചു. സേവനം എന്ന ലക്ഷ്യവുമായി നേപ്പാളിലേക്കു പോകാനുള്ള ആഗ്രഹം ഈശോസഭയിലെ ഒരു പുരോഹിതനുമായി പങ്കുവച്ചു. അദ്ദേഹമാണ്‌ മദറിനെപ്പറ്റി കുസുമിനോടും കുസുമിന്റെ ആഗ്രഹത്തെപ്പറ്റി മദറിനോടും പറഞ്ഞത്‌.
"സ്‌നേഹവും പരിചരണവും ആഗ്രഹിക്കുന്നവര്‍ ഏതു രാജ്യത്തായാലും ഒരുപോലെയാണ്‌. നിരുപാധികമാണെങ്കില്‍ മിഷനറീസ്‌ ഓഫ്‌ ചാരിറ്റിയിലേക്കു വരുക."- മദറിന്റെ കത്ത്‌ ഏറെ വൈകിയില്ല. കല്‍ക്കട്ടയിലേക്കു തിരിച്ച കുസും മദറില്‍ തന്റെ രണ്ടാം അമ്മയെ കണ്ടെത്തി. അവര്‍ക്കു മുന്നില്‍ മനസ്‌ തുറന്നു; ലോകത്തെ മാറ്റാനാഗ്രഹിക്കുന്ന ഒരു കൗമാരക്കാരിയുടെ എല്ലാ അനിശ്‌ചിതത്വത്തോടുംകൂടി.
മദറിന്റെ മറുപടി വൈകിയില്ല. "എല്ലാം ദൈവത്തില്‍ ആശ്രയിക്കുന്നു എന്നു പ്രാര്‍ഥിക്കുന്ന നീ പ്രവൃത്തിലുടെ കാര്യമെത്തുമ്പോള്‍ എല്ലാം തന്നെ ആശ്രയിച്ചാണ്‌ എന്നു ചിന്തിക്കുന്നതെന്തിന്‌!" അന്നു താന്‍ ക്രിസ്‌തുവിനു സ്വയം അര്‍പ്പിച്ചു എന്ന്‌ സിസ്‌റ്റര്‍ ഒരിക്കല്‍ പറഞ്ഞു. ശിഷ്‌ടകാലം മദറിനൊപ്പം എന്ന തീരുമാനവും അന്നുണ്ടായി.
മതപരിവര്‍ത്തനം ഉടനുണ്ടായില്ല. ആറര വര്‍ഷത്തെ സന്ദേഹങ്ങളുടെയും ആലോചനകളുടെയും തുടര്‍ച്ചയായാണു സംഭവിച്ചത്‌. 1958 ഏപ്രില്‍ അഞ്ചിന്‌ കുസും സ്‌നാനപ്പെട്ടു. മേയ്‌ 24ന്‌ മിഷനറീസ്‌ ഓഫ്‌ ചാരിറ്റിയില്‍ അംഗമായി. പൂവ്‌ എന്ന പേരിലെ മനോഹാരിതയ്‌ക്കു മേല്‍ പരിശുദ്ധി എന്ന്‌ അര്‍ഥം വരുന്ന നിര്‍മല എന്ന്‌ എഴുതിച്ചേര്‍ത്തത്‌ മദര്‍ തെരേസയായിരുന്നു.
നിയമം പഠിച്ചിരുന്നു എന്നറിഞ്ഞ മദര്‍ തെരേസ പിന്നീട്‌ നിര്‍മലയെ കല്‍ക്കട്ട സര്‍വകലാശാലയില്‍ നിയമപഠനത്തിനു വിട്ടു. പാവങ്ങള്‍ക്ക്‌ സൗജന്യ നിയമസഹായം കിട്ടാന്‍ അതുപകരിക്കും എന്നായിരുന്നു ചിന്ത. പക്ഷേ, നിയമബിരുദം കിട്ടിയെങ്കിലും നിര്‍മല ആ രംഗത്തേക്ക്‌ ഒരിക്കലും കടന്നില്ല. ഏറ്റവും ഉന്നതമായ കോടതിയില്‍, സ്‌നേഹം എന്ന മഹത്തായ നിയമത്തിന്റെ വഴിയേ നടക്കാനായിരുന്നു തീരുമാനം.
മദര്‍ തെരേസ തന്റെ ആത്മീയ തീക്ഷ്‌ണതയുടെ ദീപം സിസ്‌റ്റര്‍ നിര്‍മലയിലാണ്‌ ഏല്‍പിച്ചുകൊടുത്തത്‌. ഇന്ത്യക്കു പുറത്ത്‌ ആദ്യമായി, വെനസ്വേലയില്‍ 1965ല്‍ മിഷനറീസ്‌ ഓഫ്‌ ചാരിറ്റിയുടെ ദൗത്യം തുടങ്ങിയ ആറു സന്യാസിനിമാരില്‍ സിസ്‌റ്റര്‍ നിര്‍മലയും ഉണ്ടായിരുന്നു. അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലേക്കും യൂറോപ്പിലേക്കും ആ ദൗത്യം നീണ്ടു. ഊര്‍ജസ്വലമെങ്കിലും നിശബ്‌ദമായിരുന്നു സിസ്‌റ്റര്‍ നിര്‍മലയുടെ പ്രവര്‍ത്തനം.
1997 മാര്‍ച്ച്‌ 13ന്‌ കല്‍ക്കട്ടയില്‍ മിഷനറീസ്‌ ഓഫ്‌ ചാരിറ്റിയുടെ ഉന്നതതല യോഗം ചേര്‍ന്നപ്പോള്‍ പ്രമുഖ സന്യാസിനിമാരുടെ പേരുകള്‍ എടുത്തുപറഞ്ഞ്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു പത്രം ഒരു സിസ്‌റ്റര്‍ നിര്‍മലയും പങ്കെടുക്കുന്നു എന്നെഴുതി. പക്ഷേ, മദറിന്റെ പിന്‍ഗാമിയായി ആരെ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ ആ യോഗത്തില്‍ പങ്കെടുത്തവര്‍ക്കു സംശയമുണ്ടായില്ല.
മിഷനറീസ്‌ ഓഫ്‌ ചാരിറ്റിക്കു പുറത്ത്‌ തീരെ അറിയപ്പെടാത്ത, ഹിന്ദു മതത്തില്‍ നിന്നെത്തിയ ഒരു സന്യാസിനി നയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത്‌ പലരെയും അത്ഭുതപ്പെടുത്തി. പക്ഷേ, നിസാരയായ എന്നെ കണ്ടെത്തിയ ദൈവത്തിന്‌ അതിലും എളിയവളായ മറ്റൊരാളെ കണ്ടെത്താന്‍ കഴിഞ്ഞു എന്നായിരുന്നു മദര്‍ തെരേസയുടെ പ്രതികരണം. നയിക്കാന്‍ ആറു മാസം മദര്‍ തെരേസ ഒപ്പമുണ്ടായിരുന്നു. അവരുടെ വിയോഗശേഷം അല്‍പ്പമൊന്നു പകച്ചെങ്കിലും പ്രാര്‍ഥനകള്‍ കരുത്തായി. ഭയക്കേണ്ട, ഞങ്ങള്‍ ഒപ്പമുണ്ടെന്ന കല്‍ക്കട്ടയിലെ പാവങ്ങളുടെ വാക്കുകള്‍ തുണയായി. മദര്‍ എന്നു വിളിക്കപ്പെടുന്നത്‌ സിസ്‌റ്റര്‍ നിര്‍മല എതിര്‍ത്തിരുന്നു; ആ വിളി അര്‍ഹിക്കുന്നത്‌ മദര്‍ തെരേസ മാത്രമാണെന്നായിരുന്നു അവരുടെ നിലപാട്‌. തന്നെപ്പറ്റി എഴുതപ്പെടുന്നതും അവര്‍ താല്‍പര്യപ്പെട്ടിരുന്നില്ല. എന്നെപ്പറ്റിയല്ല ദൈവത്തെപ്പറ്റി എഴുതൂ.
എഴുതിയേ കഴിയൂ എന്നുണ്ടെങ്കില്‍ അതിനൊപ്പം, ദുരിതമനുഭവിക്കുന്നവര്‍ക്കു നേരേ ഒരു പുഞ്ചിരി തൂവുക, കടന്നുപോകുന്നതിനു മുമ്പ്‌ ഒന്നു തലോടുക എന്ന മദര്‍ തെരസേയുടെ വാക്കുകള്‍ ഓര്‍മിപ്പിക്കുകയാകും അഭിമുഖത്തിനായി സമീപിക്കുന്നവരോട്‌ സിസ്‌റ്റര്‍ നിര്‍മല ചെയ്യാറ്‌.
മിഷനറീസ്‌ ഓഫ്‌ ചാരിറ്റിയിലെ മറ്റുള്ളവരെപ്പോലെ, ക്രൂശിത രൂപവും ജപമാലയുമായിരുന്നു സിസ്‌റ്റര്‍ നിര്‍മലയുടെ ഉപകരണങ്ങള്‍. മദര്‍ തെരേസ ഉപയോഗിച്ചിരുന്നവയാണോ കൈയിലുള്ളതെന്നു ചിലര്‍ ചോദിക്കുമായിരുന്നു. അങ്ങനെയുള്ള ചോദ്യത്തിനു സിസ്‌റ്ററിന്റെ പ്രതികരണം ഒരു അഭിമുഖകാരന്‍ എഴുതിയത്‌ ഇങ്ങനെ.
"ചോദിച്ചുതീര്‍ന്നതും സിസ്‌റ്റര്‍ എണീറ്റു, ഏതോ വിശിഷ്‌ടാതിഥി കാത്തിരിക്കുന്നു എന്നതുപോലെ. തൊഴുത്‌, പുഞ്ചിരിച്ച്‌ ചാപ്പലിനു നേരേ തിരിഞ്ഞുനടന്നു. ചെരുപ്പുകള്‍ ഊരിവച്ചു. പിന്നെ, ആരാധനാലയത്തിനു മുന്നില്‍ മുട്ടുകുത്തി..." സമര്‍പ്പണമാണ്‌ എന്തിനും മറുപടി എന്നപോലെ.

 http://www.mangalam.com/opinion/330260

മദര്‍ തെരേസയുടെ പിന്‍ഗാമി സിസ്‌റ്റര്‍ നിര്‍മല അന്തരിച്ചു

Story Dated: Wednesday, June 24, 2015 01:33

കൊല്‍ക്കത്ത: മദര്‍ തെരേസ സ്‌ഥാപിച്ച മിഷനറീസ്‌ ഓഫ്‌ ചാരിറ്റിയുടെ മുന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്‌റ്റര്‍ നിര്‍മല (81) അന്തരിച്ചു. കൊല്‍ക്കത്തയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
ഏതാനും ദിവസങ്ങളായി ആരോഗ്യനില മോശമായി വരികയായിരുന്നെന്ന്‌ മിഷനറീസ്‌ ഓഫ്‌ ചാരിറ്റി അധികൃതര്‍ അറിയിച്ചു. മൃതദേഹം ഇന്ന്‌ രാവിലെ മദര്‍ ഹൗസില്‍ എത്തിക്കും. സംസ്‌കാരം വൈകിട്ട്‌ നാലിനു നടത്തും.
2009-ല്‍ സിസ്‌റ്റര്‍ മേരി പ്രേമയ്‌ക്കു സുപ്പീരിയര്‍ ജനറല്‍ സ്‌ഥാനം കൈമാറും വരെ മിഷനറീസ്‌ ഓഫ്‌ ചാരിറ്റിയെ നയിച്ചത്‌ സിസ്‌റ്റര്‍ നിര്‍മലയാണ്‌.
മദര്‍ തെരേസയുടെ പിന്‍ഗാമിയായി 1997 മാര്‍ച്ച്‌ 13 നാണ്‌ സിസ്‌റ്റര്‍ നിര്‍മല സുപ്പീരിയര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്‌. സിസ്‌റ്റര്‍ നിര്‍മലയുടെ നിര്യാണത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി, പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ അനുശോചനം അറിയിച്ചു.
നേപ്പാള്‍ ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച നിര്‍മല ജോഷി പട്‌നയില്‍ കര്‍മ്മലീത്ത സന്യാസിനികള്‍ നടത്തിയിരുന്ന കോളജില്‍ പഠിക്കുന്നതിനിടെയാണ്‌ മദര്‍ തെരേസയുടെ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്‌ടയായത്‌. പിന്നീട്‌ മതപരിവര്‍ത്തനത്തിനു ശേഷം മിഷനറീസ്‌ ഓഫ്‌ ചാരിറ്റിയില്‍ ചേരുകയായിരുന്നു.
രാഷ്‌ട്രമീമാംസയില്‍ മാസ്‌റ്റര്‍ ബിരുദവും നിയമ ബിരുദവും സിസ്‌റ്റര്‍ നിര്‍മലയ്‌ക്കുണ്ട്‌. മിഷനറീസ്‌ ഓഫ്‌ ചാരിറ്റിയുടെ ആദ്യ വിദേശ ശാഖയ്‌ക്കായി മദര്‍ തെരേസ നിയോഗിച്ചതും സിസ്‌റ്റര്‍ നിര്‍മലയെയാണ്‌. 2009 ല്‍ രാജ്യം പദ്‌മ വിഭൂഷണ്‍ നല്‍കി ആദരിച്ചു.

 http://www.mangalam.com/print-edition/india/330228

Monday 22 June 2015

ക്രിസ്തുവിന്റെ `ക്രൂശീകരണം` ബൈബിളിലും ഖുര്‍ആനിലും!

ഇസ്രായേല്‍ ജോസഫ്


ക്രിസ്തു കുരിശില്‍ മരിച്ചതിനെയോര്‍ത്ത് ഏറ്റവുമധികം വേദനിക്കുന്നത് സാത്താനാണ്. കാരണം, അവന്റെ ആധിപത്യം എന്നേക്കുമായി അവസാനിച്ചത് ഈ കുരിശുമരണത്തിലൂടെ ആയിരുന്നു. എന്നാല്‍, സാത്താന്റെ തകര്‍ച്ച അതുവഴി പൂര്‍ണ്ണമായി എന്നു പറയാന്‍ കഴിയില്ല. ഈ രക്ഷയുടെ ഫലം മനുഷ്യരില്‍ എത്തിയാല്‍ മാത്രമെ സാത്താന്റെ സാമ്രാജ്യം പൂര്‍ണ്ണമായി നശിക്കുകയുള്ളു എന്നതാണ് ഇതിനു കാരണം.
യേശുക്രിസ്തു കുരിശില്‍ മരിച്ചതിലൂടെ മനുഷ്യര്‍ക്കു  രക്ഷയുടെ കവാടം തുറന്നു കിട്ടി. എങ്കിലും ഈ കവാടത്തിലൂടെ പ്രവേശിക്കാത്തിടത്തോളം  രക്ഷ അനുഭവിക്കാന്‍ കഴിയില്ല. മനുഷ്യര്‍ക്കു തുറന്നു കിട്ടിയ രക്ഷയുടെ കവാടം  യേശുവാണ്. യേശു രക്ഷയുടെ കവാടമായിത്തീര്‍ന്നത് അവന്റെ കുരിശിലെ ബലി  പൂര്‍ത്തിയായതിലൂടെയാണ്. ഈ ബലിയില്‍ വിശ്വസിച്ച് ഏറ്റുപറയുന്നവരാണ് യേശുവെന്ന  കവാടത്തിലൂടെ രക്ഷയിലേക്ക് പ്രവേശിക്കുന്നത്.
ഈ വസ്തുത ഏറ്റവും വ്യക്തമായി അറിയാവുന്ന വ്യക്തി പിശാചായതിനാല്‍, അവന്റെ പരാജയത്തെ മറച്ചു വയ്ക്കുവാനായി ചെയ്യുന്ന അവസാന ശ്രമമാണ് കുരിശുമരണത്തെക്കുറിച്ച് മിഥ്യാധാരണ പ്രചരിപ്പിക്കുക എന്നത്! മുങ്ങിച്ചാകുന്നവന്റെ അവസാനത്തെ 'കച്ചിത്തുരുമ്പാണ്' ഈ പ്രചരണം! ഇതിനുവേണ്ടി മാത്രം ഉടലെടുത്ത പ്രസ്ഥാനമാണ് ഇസ്ലാംമതമെന്ന സാത്താന്റെ 'രജിസ്ട്രേഡ് കമ്പനി'! 'കണ്ട നീ അവിടെ നില്‍ക്ക് കേട്ട ഞാന്‍ പറയാം!' എന്ന മുദ്രാവാക്യവുമായി, എല്ലാ ചരിത്ര യാഥാര്‍ത്ഥ്യങ്ങളെയും വളച്ചൊടിച്ച 'മാരകവിഷം' ആയിരുന്നു മുഹമ്മദ്! യാതൊരു യുക്തിയും വസ്തുതപരമായ സത്യവും ഇല്ലാത്ത ന്യായങ്ങള്‍ നിരത്തുമ്പോള്‍, അതിനു ബലം കൂട്ടുവാന്‍ അറബികളുടെ ഒരു ഗോത്രദൈവമായ 'അല്ലാഹു'വിനെ കൂട്ടുപിടിച്ചു!
യേശുക്രിസ്തുവിന്റെ കുരിശുമരണത്തെ നിഷേധിക്കുകയെന്ന ഒരേയൊരു ലക്ഷ്യം മാത്രമെ മുഹമ്മദിനും ഇസ്ലാംമതത്തിനുമുള്ളു. യേശു കുരിശില്‍ മരിച്ചിട്ടില്ല എന്നു പറഞ്ഞ് സ്വയം ആനന്ദിക്കുകയും ഈ 'പച്ചക്കള്ളം' പ്രചരിപ്പിച്ച് നരകം നിറയ്ക്കുകയും ചെയ്യുന്ന പ്രവര്‍ത്തി കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകളായി ഇസ്ലാം തുടരുന്നു. ഖുറാനില്‍ പറയുന്ന 'അല്ലാഹു' എന്ന വ്യാജദേവന്‍ നരകം സൃഷ്ടിക്കുമ്പോള്‍, നരകവുമായി ഒരു കരാറുണ്ടാക്കി എന്നാണ് മുഹമ്മദ് പറയുന്നത്. 'മനുഷ്യരെക്കൊണ്ട് നരകം നിറച്ചുകൊള്ളാം' എന്നായിരുന്നു ഈ കരാര്‍! മനോവയുടെ വായനക്കാര്‍ ഇതൊരു തമാശയായി തള്ളരുത്! ഈ വാക്കുകള്‍ ശ്രദ്ധിക്കുക; 'നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നേരത്തേതന്നെ ഓരോ ആത്മാവിനും അതിന്റെ സന്മാര്‍ഗം നല്കുമായിരുന്നു. പക്ഷേ, ഇത് നമ്മില്‍നിന്നുണ്ടായ പ്രഖ്യാപനം പുലര്‍ന്നിരിക്കുകയാണ്. എന്തെന്നാല്‍ നരകത്തെ നാം ജിന്നുകളാലും മനുഷ്യരാലും നിറക്കുകതന്നെ ചെയ്യും'(സുറ:32;12-14 ).
ഏതെങ്കിലും ഒരു ദൈവം ഇങ്ങനെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അത് അല്ലാഹുവെന്ന 'ഗോത്രദേവന്‍' മാത്രമാണ്. യേശുവിനോടുള്ള ഇസ്ലാമിന്റെ എതിര്‍പ്പിനും, കുരിശില്‍ മരിക്കാത്തവനും ദൈവപുത്രനല്ലാത്തവനുമായ ഈസായെ അവതരിപ്പിക്കാനുമുണ്ടായ സാഹചര്യമിതാണ്. ഇസ്ലാം അവതരിച്ചില്ലെങ്കില്‍ ഒരുപക്ഷെ നരകം കാലിയാകുമായിരുന്നു!
ഖുറാനില്‍ പറഞ്ഞിട്ടില്ലാത്ത ഒരുകാര്യംപോലും ഇവിടെ കുറിക്കുന്നില്ല. എല്ലാ ഇസ്ലാം വിഭാഗവും അംഗീകരിക്കുന്ന പുസ്തകങ്ങളെ മാത്രമാണ് നാം വിശകലനം ചെയ്യുന്നത്. എന്നാല്‍, ക്രിസ്തീയതയെ എതിര്‍ക്കാനായി ഇസ്ലാം ഉയര്‍ത്തുന്ന 'ന്യായവാദങ്ങള്‍' ഒന്നുംതന്നെ ക്രൈസ്തവ സഭകളില്‍ ഏതെങ്കിലും വിഭാഗം അംഗീരിക്കുന്ന ഒരു പുസ്തകത്തിലുമില്ല. ഖുറാനിലോ ഇസ്ലാമിക ഗ്രന്ഥങ്ങളിലോ ഇല്ലാത്ത ഒരു വാക്യമെങ്കിലും അവരുടേതെന്നു പറഞ്ഞ് മനോവയില്‍ വായിച്ചാല്‍, ഏതു നിയമ നടപടിക്കും വിധേയമാകാന്‍ മനോവ ഒരുക്കമാണ്.
ക്രിസ്തുവിന്റെ ജനനംമുതല്‍ മരണവും ഉത്ഥാനവും സ്വര്‍ഗ്ഗാരോഹണവും വീണ്ടുംവരവും വരെയുള്ള ഒരു കാര്യത്തിലും ക്രൈസ്തവസഭകള്‍ക്കു ഭിന്നമായ അഭിപ്രായമില്ല. ക്രിസ്തുവിന്റെ മരണം യഹൂദരടക്കം ആ നാട്ടില്‍ അന്നു ജീവിച്ചിരുന്ന ഏവരും സ്ഥിരീകരിച്ചതാണ്. ഇതിന്റെ വസ്തുതാപരമായ യാഥാര്‍ത്ഥ്യം ചരിത്രത്തെയും നിയമത്തെയും ശാസ്ത്രത്തെയും അപഗ്രഥിച്ചുകൊണ്ട് മനോവ ഇവിടെ സ്ഥിരീകരിക്കുന്നു. ഈ കാര്യങ്ങളില്‍ ശാസ്ത്രത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ എന്നുപറഞ്ഞ് ഇസ്ലാമിക പ്രചാരകര്‍ ഉയര്‍ത്തുന്ന വാദങ്ങളെ പരിപൂര്‍ണ്ണമായും തള്ളിക്കളയുകയും ചെയ്യുന്നു. കാരണം, ഇവര്‍ ഉയര്‍ത്തുന്ന യുക്തി പരിഷ്കൃതസമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല! എന്നാല്‍, സ്ഥിരീകരിക്കപ്പെട്ട ശാസ്ത്രവും അടിസ്ഥാനമുള്ള യുക്തിയും മാത്രമല്ല, സാഹചര്യത്തെളിവുകളും പ്രവചനങ്ങളും സാക്ഷിമൊഴികളുടെ വിശകലനവും ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ യേശുവിന്റെ നാമത്തില്‍ ഇവിടെ കുറിക്കുകയാണ്!

ക്രൂശീകരണവും ബൈബിളിലെ വൈരുദ്ധ്യങ്ങളും!

ക്രിസ്തുവിന്റെ ക്രൂശീകരണത്തെക്കുറിച്ച് സാമാന്യബുദ്ധികള്‍ക്ക് മനസ്സിലാകാത്തതും ചരിത്രത്തെയും സാക്ഷിമൊഴികളെയും നിഷേധിക്കുന്നതുമായ വിവരക്കേട് പ്രചരിപ്പിക്കുന്നവരാണ് ഇസ്ലാംമതക്കാര്‍! അതിനുവേണ്ടി ഓരോ കാലഘട്ടങ്ങളിലും ഓരോ വാദങ്ങള്‍ കൊണ്ടുവരാറുണ്ട്. ക്രിസ്തുവിനെ നിഷേധിക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഇസ്ലാം മതം സ്ഥാപിച്ചതിലൂടെ സാത്താന്‍ ഉദ്ദേശിച്ചിട്ടുള്ളത്. പല മാര്‍ഗ്ഗങ്ങളിലൂടെ ക്രിസ്തീയതയെ ഇല്ലായ്മചെയ്യാന്‍ ശ്രമിച്ചു പരാജയമടഞ്ഞ ഇസ്ലാം ഉയര്‍ത്തുന്ന വിമര്‍ശനമാണ് സുവിശേഷങ്ങളിലെ വൈരുദ്ധ്യം!
ക്രിസ്തുവിന്റെ ക്രൂശീകരണത്തെക്കുറിച്ച് സുവിശേഷകര്‍ എഴുതിയിരിക്കുന്നത് വ്യത്യസ്തമായിട്ടാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പതിനാലാം നൂറ്റാണ്ടുമുതല്‍ ഇവരുടെ വാദം ബൈബിള്‍ തിരുത്തിയതാണ് എന്നായിരുന്നു. ആരും അതിനെ ഗൌനിക്കാതെ വന്നപ്പോള്‍ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുകയാണ് ഇപ്പോഴത്തെ രീതി. അതിനുള്ള മറുപടികൂടിയാണ് ഈ ലേഖനം. ക്രിസ്തുവിനെ പ്രഘോഷിക്കുക എന്ന ദൌത്യത്തിന്റെ ഭാഗമാണ് സത്യനിഷേധത്തിനു മറുപടി നല്‍കുക എന്നുള്ളതും. ഇസ്ലാമിന്റെ വ്യാജാരോപണങ്ങള്‍ക്ക് ശക്തമായിത്തന്നെ ഉത്തരം നല്‍കുന്ന കാര്യത്തില്‍ മനോവ പ്രതിജ്ഞാബദ്ധമാണ്.
ക്രിസ്തുശിഷ്യന്മാരും സുവിശേഷകരും ഗൂഢാലോചന നടത്തി ക്രിസ്തുവിനെ ദൈവപുത്രനാക്കി എന്നും ക്രിസ്തുവിന്റെ ക്രൂശീകരണം ഇവരുടെ നുണപ്രചരണം ആയിരുന്നുവെന്നുമാണ് വ്യാജപ്രവാചകനായ മുഹമ്മദിന്റെയും അനുയായികളുടെയും ജല്പനം! 'ഖുറാന്‍' എന്ന 'മിമിക്രി'പുസ്തകത്തില്‍ മനുഷ്യനെ രക്ഷിക്കാനുള്ള ഒരു സന്ദേശവും ഇല്ലാത്തതിനാലും ആ പുസ്തകത്തിന്റെ മാഹാത്മ്യം പ്രചരിപ്പിച്ച് മതം വളര്‍ത്താന്‍ കഴിയില്ലെന്നു മനസ്സിലാകിയതിനാലും ഇന്ന് ഇസ്ലാംമതക്കാര്‍ ബൈബിളിലെ അക്ഷരത്തെറ്റുകളുടെ പിന്നാലെയാണ്!
യേശു മരിച്ചെങ്കിലും ഉയിര്‍പ്പിക്കപ്പെട്ടില്ല എന്ന വാദമായിരുന്നു യഹൂദരുടേത്. അതിനായി അനേകം പ്രചരണങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. ചുരുക്കം ചില യഹൂദരൊഴികേ, ഭൂരിപക്ഷം യഹൂദരും യേശുവിനെ സ്വീകരിച്ചു. ചില യഹൂദരുടെ ഹൃദയകാഠിന്യംമൂലം വിജാതിയര്‍ക്കും യേശുവിലൂടെയുള്ള നിത്യരക്ഷ പ്രാപിക്കാന്‍ കഴിഞ്ഞു. ക്രിസ്തുവിന്റെ ഉത്ഥാനത്തെ ലോകം സ്വീകരിക്കുകയും ദൈവത്വത്തെ ഏറ്റുപറയുകയും ചെയ്തത് സാത്താന്റെ നട്ടെല്ലിനേറ്റ പ്രഹരമായിരുന്നു. സാത്താന്‍, തന്റെ പരാജയം മറച്ചുവച്ചുകൊണ്ട് ഒരു പ്രവാചകനെ ഈ ഭൂമിയിലേക്ക് അയച്ചു. ക്രിസ്തുവിന്റെ ബലിയേയും ദൈവത്വത്തെയും തള്ളിപ്പറയുക എന്നതായിരുന്നു സാത്താന്റെ പ്രധാന ദൌത്യം! ഈ ദൌത്യത്തിന്റെ പ്രചാരകനായി അവന്‍ അഭിഷേകം ചെയ്തയച്ച മുഹമ്മദ് ഈ ദൌത്യം ഏറ്റെടുത്തു നടത്തുകയായിരുന്നു. യേശുവിനെപ്പോലെ തോന്നുന്ന ഒരുവനെ കഥാപാത്രമായി അവര്‍ അവതരിപ്പിച്ചു. ആ കഥാപാത്രമാണ് 'ഈസാനബി'! അവസാനകാലത്തു മാത്രം പ്രത്യക്ഷപ്പെടാനിരിക്കുന്ന എതിര്‍ക്രിസ്തുവിനെയാണ് ഈസായിലൂടെ മുഹമ്മദ്‌ അവതരിപ്പിച്ചത്. അന്ത്യകാലത്ത് ഇവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍, സകലരും ഇവനെ സ്വീകരിക്കേണ്ടതിന് ഇത്തരത്തിലൊരു മുഖം ഈസായ്ക്ക് അനിവാര്യമാണ്!
വലിയ അറിവില്ലാത്തവരായ ക്രിസ്ത്യാനികളില്‍ ചിലരെ വഞ്ചിക്കുകയാണ് ഈസാനബിയെന്ന വ്യാജകഥാപാത്രത്തിലൂടെ സാത്താന്‍ ലക്ഷ്യമിട്ടത്. വലിയ അദ്ഭുതങ്ങളെല്ലാം പ്രവര്‍ത്തിക്കുകയും, അവസാനം അമ്മയെയും നിഴല്‍പോലെ കൂടെ സഞ്ചരിച്ച ശിഷ്യന്മാരെയും കബളിപ്പിച്ച് മുങ്ങിയ ഒരു വ്യക്തിയായി ഈ കഥാപാത്രത്തെ ചിത്രീകരിച്ച് യേശുക്രിസ്തുവിനെ അവഹേളിക്കാന്‍ ഒരുപരിധിവരെ മുഹമ്മദിനു കഴിഞ്ഞു. സാത്താനും സംഘവും നരകത്തില്‍ വച്ച് ഒരുക്കിയ തിരക്കഥയായിരുന്നു ഖുറാന്‍!

പുതിയനിയമം!

മിക്കവാറും എല്ലാ അപ്പസ്തോലന്മാരും ക്രിസ്തുവിന്റെ ചരിത്രം എഴുതിയിട്ടുണ്ടെങ്കിലും നാലു സുവിശേഷകരുടെ എഴുത്തുകളെയാണ് ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്. ഈ നാലു സുവിശേഷകരും നാലു വ്യത്യസ്ഥമായ സംസ്കാരങ്ങളുടെയും ജീവിതരീതികളുടെയും വക്താക്കളാണ്. യേശുവിന്റെ രക്ഷാകരപദ്ധതിയില്‍ അവിടുത്തോടൊപ്പം വ്യത്യസ്ഥമായ പങ്കുവഹിച്ചവരാണിവര്‍! ക്രിസ്തുവിന്റെ കുരിശുമരണത്തിലും ഇവരുടെ സാന്നിദ്ധ്യങ്ങള്‍ വ്യത്യസ്ഥമായിരുന്നു.
യേശുവിന്റെ മരണം കണ്ണുകൊണ്ട് കണ്ടത് സുവിശേഷകരില്‍ യോഹന്നാന്‍ മാത്രമായിരുന്നു. അതിനാല്‍ത്തന്നെ, യോഹന്നാന്റെ വിവരണം ഒരു ദൃക്സാക്ഷിയുടേതിനു തുല്യമായിരിക്കുമല്ലോ! യോഹന്നാന്‍ കുരിശുമരണത്തെ വിവരിക്കുന്നത് ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും! യേശുവിന്റെ ശിഷ്യനാകുന്നതിനുമുമ്പ് യോഹന്നാന്‍ ഒരു മുക്കുവനായിരുന്നുവെന്ന് ബൈബിളിലെ സൂചനകള്‍തന്നെ വ്യക്തമാക്കുന്നുണ്ട്. യേശുവിന്റെ എല്ലാക്കാര്യങ്ങളിലും കൂടെയുണ്ടായിരുന്ന ശിഷ്യനാണു യോഹന്നാന്‍. പരസ്യജീവിതം ആരംഭിക്കുന്നതുമുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള സകലതിനും ഈ ശിഷ്യന്‍ സാക്ഷിയായിരുന്നു. പിന്നീടുള്ള കാലങ്ങളില്‍ യേശുവിന്റെ അമ്മയായ മറിയത്തോടൊപ്പം ആയിരുന്നതിനാല്‍ യേശുവിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ അറിയാനുള്ള സാഹചര്യവും യോഹന്നാനു ലഭിച്ചു. കന്യകാമറിയത്തിന്റെ സഹോദരിയായ സലോമിയുടെ പുത്രനാണ് യോഹന്നാന്‍ എന്നകാര്യവും ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചെറുപ്രായത്തില്‍ത്തന്നെ യേശുവിനെ അടുത്തറിയാനുള്ള സാഹചര്യം യോഹന്നാനു ലഭിച്ചിരുന്നു. ഈ അവസ്ഥകളെല്ലാം യോഹന്നാന്റെ രചനയെ സ്വാധീനിച്ചിട്ടുണ്ട്.
യഹൂദനും ചുങ്കക്കാരനുമായിരുന്ന മത്തായിയാണ് മറ്റൊരു സുവിശേഷകന്‍! അദ്ദേഹത്തിന്റെ വിവരണങ്ങളില്‍, തന്റെ ജീവിത സാഹചര്യങ്ങളും അറിവുകളും സ്വാധീനിക്കുക സ്വാഭാവികമാണ്. ദൈവം നൂലില്‍ ഇറക്കിക്കൊടുത്തതല്ല ഒരു വചനവും. മോശക്ക് നല്‍കിയ കല്പലകകളില്‍ മാത്രമെ ദൈവത്തിന്റെ എഴുത്തുള്ളു. മറ്റെല്ലാം ദര്‍ശനങ്ങളിലൂടെയും, നല്‍കപ്പെട്ട ഉള്‍ക്കാഴ്ചകളിലൂടെയും ലഭിച്ച വചനങ്ങളായിരുന്നു. കൂടാതെ, ദൈവമായ യാഹ്‌വെ അവിടുത്തെ അധരങ്ങളിലൂടെ മോശയോടും മറ്റു പ്രവാചകന്മാരോടും സംസാരിച്ചവയും ബൈബിളിലുണ്ട്.
വിജാതിയരായ മാതാപിതാക്കള്‍ക്കു ജനിച്ചവനും വൈദ്യനുമായിരുന്ന 'ലൂക്കാ'സുവിശേഷകന്‍ നേരിട്ട് യേശുവിന്റെ ശിഷ്യനായിരുന്നില്ല. അദ്ദേഹം പൌലോസ് അപ്പസ്തോലന്റെ സഹായിയും അപ്പസ്തോല പ്രവര്‍ത്തനങ്ങളുടെ രചയിതാവുമായിരുന്നു. കുരിശുമരണത്തെക്കുറിച്ചും യേശു നല്‍കിയ രോഗശാന്തികളെക്കുറിച്ചുമെല്ലാം ലൂക്കായുടെ വിവരണം ഒരു വൈദ്യന്റെ ഭാഷ്യത്തോടെയാണെന്നു കാണാം!
പത്രോസിന്റെയും പൌലോസിന്റെയും ശുശ്രൂഷയില്‍ അവരെ സഹായിച്ചിരുന്ന വ്യക്തിയായിരുന്നു സുവിശേഷകനായ മര്‍ക്കോസ്. ഇതിനു സ്ഥിരീകരിക്കപ്പെട്ട തെളിവുകള്‍ ബൈബിളിലുണ്ട്. വിജാതിയരെ വചനം അറിയിക്കുകയെന്ന ദൌത്യമാണ് ഇദ്ദേഹം തന്റെ രചനയില്‍ സ്വീകരിച്ചിരിക്കുന്നത്.
തികച്ചും വ്യത്യസ്ഥരായ വ്യക്തികളുടെ രചനകളായിട്ടും ആശയപരമായ ഒരു വൈരുദ്ധ്യവും ബൈബിളിലില്ല. നാലു വ്യക്തികളും നാലു വ്യത്യസ്ഥമായ ജീവിത സാഹചര്യങ്ങളില്‍നിന്നു വന്നവരാണെന്നു നാം കണ്ടു. അവരുടെ സംസ്കാരങ്ങളും വ്യത്യസ്ഥമായിരുന്നു. ലൌകീകമായ അറിവുകളിലും ബൌദ്ധീകമായ ജ്ഞാനത്തിലും തികച്ചും വ്യത്യസ്ഥരായ ഇവര്‍ എഴുതിയ സുവിശേഷങ്ങള്‍ തമ്മില്‍ ആശയപരമായ ഒരു ഭിന്നതയുമില്ല. എന്നാല്‍, വിവരണങ്ങളില്‍ വ്യത്യാസമുണ്ട് എന്നത് സത്യമാണ്. ഈ വ്യത്യാസം യേശുവിന്റെ ചരിത്രത്തെക്കുറിച്ച് സംശയത്തിന് ഇടനല്‍കാന്‍ കാരണമല്ല. വിവരണങ്ങളില്‍ വന്നിട്ടുള്ള ഈ വ്യത്യാസം ബൈബിളിന്റെ ആധികാരികത കൂടുതല്‍ ഉറപ്പുള്ളതാക്കുകയാണ്.
ഒരു സംഭവം കണ്ടുനില്‍ക്കുന്ന നാലു വ്യക്തികള്‍ അതിനെ വിവരിച്ചാല്‍ നാലു വ്യത്യസ്ഥമായ ശൈലിയിലായിരിക്കും അവതരിപ്പിക്കുക. ഒരു 'ഡോക്ടര്‍' രോഗശാന്തിയെക്കുറിച്ചോ മരണത്തെക്കുറിച്ചോ വിവരിക്കുന്നതുപോലെ ആയിരിക്കില്ല മുക്കുവനായ ഒരു വ്യക്തിയോ 'ഇന്‍കം ടാക്സ്' പിരിക്കുന്ന വ്യക്തിയോ വിവരിക്കുന്നത്. സാക്ഷിയുടെ വിദ്യാഭ്യാസവും മറ്റു പല ഘടകങ്ങളും സാക്ഷിമൊഴിയുടെ വിശ്വാസ്യതക്കായി കോടതി പരിഗണിക്കും. ഒരേ സംഭവത്തെക്കുറിച്ച് വിവിധ പത്രങ്ങളില്‍ നാം വായിക്കാറുണ്ട്. സംഭവം നേരിട്ട് കണ്ടുനിന്ന ലേഖകന്മാര്‍ ആണെങ്കില്‍പ്പോലും വിവരണങ്ങള്‍ ഒരുപോലാകില്ല. ഭാഷാ ശൈലിയിലുള്ള മാറ്റങ്ങളും നൈസര്‍ഗീകമായ കഴിവുകളും വിവരണത്തെ വ്യത്യസ്ഥമായി സ്വാധീനിക്കും. അങ്ങനെ വ്യത്യാസം വരുന്നില്ലെങ്കില്‍ വാര്‍ത്തകളെ സംശയിക്കേണ്ടിവരും. ഒരാളുടെ ലേഖനത്തെ പകര്‍ത്തി എഴുതാതെ ഒരുപോലെ വിവരിക്കാന്‍ കഴിയില്ല. കാരണം, ഓരോ വ്യക്തികളും അവരവരുടെ വീക്ഷണ കോണുകളില്‍നിന്നാണു വിവരിക്കുന്നത്.
കോടതിയില്‍ സാക്ഷിപറയുന്നവരുടെ മൊഴികളില്‍ ഇത്തരം ശൈലീമാറ്റവും വിവരണ വ്യത്യാസവും കോടതി പ്രതീക്ഷിക്കുന്നുണ്ട്. സാക്ഷികളുടെ വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളും കണക്കിലെടുത്താണ് മൊഴികളിലെ ആധികാരികത കോടതി വിലയിരുത്തുന്നത്. വിദ്യാഭ്യാസം കുറവുള്ള വ്യക്തി ഒരു നിയമപണ്ഡിതനെപ്പോലെ സാക്ഷിമൊഴി നടത്തിയാല്‍ സംശയിക്കേണ്ടിവരും!
ലോകപ്രശസ്ത നിയമപണ്ഡിതനായ 'പ്രഫ. സൈമണ്‍ ഗ്രീന്‍ലീഫ്'നെ അറിയാത്തവരായി നിയമരംഗത്ത് ആരുമുണ്ടാകില്ല. ഹാര്‍ഡ് വാര്‍ യൂണിവേഴ്സിറ്റിയിലെ 'പ്രഫസര്‍' ആയിരുന്ന ഇദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായ പുസ്തകമാണ്,'എ ട്രീറ്റിസ് ഓണ്‍ ദി ലോ ഓഫ് എവിഡെന്‍സ്' (a Treatise on the Law of Evidence). നിയമപണ്ഡിതന്മാര്‍ക്ക് ഇന്നും ഈ പുസ്തകം ഒരു ആധികാരിക ഗ്രന്ഥമാണ്. സാക്ഷിമൊഴികളെ ആധികാരികമായ തെളിവുകളായി സ്വീകരിക്കേണ്ടതിനുള്ള മാനദണ്ഡങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. മുകളില്‍ പ്രസ്താവിച്ച കാര്യങ്ങളെ അടിവരയിടുന്നതാണ് ഈ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍! പ്രഗത്ഭനായ ഈ നിയമാധ്യാപകന്‍ നിയമത്തിന്റെ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് നാലു സുവിശേഷങ്ങളെ പരിശോധിക്കുകയും ഒരു പുസ്തകം രചിക്കുകയും ചെയ്തു. Testimony of the Evangelists; the gospels examined by the rules of evidence എന്ന ഈ പുസ്തകത്തില്‍ സുവിശേഷങ്ങളുടെ നിയമപരമായ സത്യസന്ധത സ്ഥിരീകരിക്കുന്നുണ്ട്. (ആവശ്യമെങ്കില്‍ ഇത് 'ഇന്‍റെര്‍ നെറ്റില്‍' ലഭ്യമാണ്.)
പ്രഫ. സൈമണ്‍ ഗ്രീന്‍ലീഫ് പറയുന്നു: 'സാക്ഷിമൊഴികളില്‍ അടിസ്ഥാനപരമായ ഐക്യതയും ഉപരിതലത്തിലുള്ള വ്യത്യാസവും നിയമപണ്ഡിതന്മാര്‍ പ്രതീക്ഷിച്ചിരിക്കും. 'എന്തിനാണ് ഉപരിതലത്തിലുള്ള വ്യത്യാസം കോടതി പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
സാക്ഷികളുടെ വിദ്യാഭ്യാസം, വ്യക്തിത്വം, വീക്ഷണം എന്നീ ഘടകങ്ങള്‍ വിവരണത്തെ സ്വാധീനിക്കും. ഇത്തരം വ്യത്യാസങ്ങള്‍ മൊഴികളില്‍ കണ്ടില്ലെങ്കില്‍ കോടതി ഇവരുടെ സാക്ഷ്യത്തെ സംശയിക്കണം! കാരണം സാക്ഷികള്‍ പരസ്പരം കൂടിയാലോചനക്കുശേഷം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതായി വരാം! ബൈബിളിലെ സുവിശേഷമെഴുത്തുകാരെ ഇത്തരം മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സസൂഷ്മം പരിശോധിച്ചു. ഇതിന്റെ വെളിച്ചത്തിലാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടത്. ഇന്ന് ഇസ്ലാമിനു മറ്റൊന്നും പറയാനില്ലാത്തതിനാല്‍ ബൈബിളിലെ വിവരണങ്ങളിലെ വ്യത്യാസം വിളിച്ചുപറഞ്ഞ് നടക്കുകയാണ്. ഒറ്റയാള്‍ പറഞ്ഞുകൊടുത്ത് എഴുതിയെന്നു പറയുന്ന ഖുറാനില്‍ അടിസ്ഥാനപരമായിത്തന്നെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതിനെ മറച്ചു പിടിക്കാനാണ് ഇത്തരം 'അബദ്ധ'പ്രചരണങ്ങള്‍ നടത്തുന്നത്.
ക്രിസ്തുവിന്റെ കുരിശുമരണത്തെ സംബന്ധിച്ച് സുവിശേഷങ്ങളില്‍ യാതൊരു വൈരുദ്ധ്യങ്ങളുമില്ല. വിവരണങ്ങളിലെ വ്യത്യാസം, സത്യത്തെ കൂടുതല്‍ തെളിവുറ്റതാക്കുകയാണ് ചെയ്യുന്നത്. ആദ്യകാലങ്ങളില്‍ വാമൊഴിയായി മാത്രം പ്രചരിപ്പിച്ചിരുന്ന സുവിശേഷം ലിഖിതരൂപത്തില്‍ പ്രത്യക്ഷപ്പെട്ടത് നാളുകള്‍ക്കുശേഷമാണ്. ഇതില്‍ ആദ്യത്തേത്, എ.ഡി.65-നും 70-നും ഇടയ്ക്കു റോമില്‍വച്ച് മര്‍ക്കോസ് എഴുതിയ സുവിശേഷമാണെന്നു പരമ്പരാഗതമായി കരുതിപ്പോരുന്നു.
മര്‍ക്കോസിന്റെ സുവിശേഷവുമായി ചേര്‍ന്നുനില്‍ക്കുന്ന സംഭവവിവരണങ്ങളാണ് മത്തായി, ലൂക്കാ എന്നീ സുവിശേഷകരുടെ രചനകളില്‍ കാണുന്നത്. അതിനാല്‍, ഈ സുവിശേഷങ്ങളെ സമാന്തര സുവിശേഷങ്ങള്‍ എന്നു വിളിക്കുന്നു. വൈരുദ്ധ്യമെന്നു വിളിച്ചുകൂകി സ്വയം നെഞ്ചുപൊട്ടിക്കുന്ന ഇസ്ലാമിക 'കുബുദ്ധികള്‍' പറയുന്നത്, മത്തായിയും ലൂക്കായും മര്‍ക്കോസിന്റെ സുവിശേഷം പകര്‍ത്തി എഴുതി എന്നാണ്. സത്യം എഴുതുമ്പോള്‍ താതാമ്യം ഉണ്ടാകുമെന്നല്ലാതെ അതില്‍ കവിഞ്ഞതൊന്നും ഈ രചനകളില്‍ കാണാന്‍ കഴിയില്ല. മാത്രവുമല്ല, യേശുവിനോടൊപ്പം സഞ്ചരിച്ച ശിഷ്യനായ മത്തായിക്ക് യേശുവിനെ നേരിട്ട് പരിചയമില്ലാത്ത മര്‍ക്കോസിന്റെ പുസ്തകം പകര്‍ത്തിയെഴുതണോ? യഹൂദരുടെയും ക്രിസ്ത്യാനികളുടെയും പുസ്തകങ്ങള്‍, 'ഖുറാന്‍' എഴുത്തില്‍ ഉണ്ടാക്കിയ സ്വാധീനം മറ്റുള്ളവരില്‍ അരോപിക്കുന്നതിന്റെ ഭാഗമാണിത്.
യേശു മരിച്ചില്ലെന്നു പ്രചരിപ്പിക്കാനുള്ള ബദ്ധപ്പാടില്‍ ഇസ്ലാംമതം 'വിറളി'പൂണ്ടിരിക്കുന്നതിന്റെ തെളിവാണ് ഇവരുടെ ഈ 'ഇരട്ടത്താപ്പ്'! ഒരേസമയം വൈരുദ്ധ്യമെന്നും സമാനതയെന്നും പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സാത്താന്റെ പ്രവാചകനും അവന്റെ അനുയായികളും കിണഞ്ഞെ ശ്രമിക്കുകയാണ്. യോഹന്നാന്‍ എഴുതിയ സുവിശേഷം മറ്റു സുവിശേഷകരുടേതില്‍നിന്ന് വ്യത്യസ്ഥമാണെന്നാണ് മറ്റൊരു വാദം! കുറേ നാളുകളായി 'ഇന്റെര്‍നെറ്റി'ലെ ചില 'ബ്ലോഗുകളില്‍' 'പെസഹാ'ദിവസത്തെക്കുറിച്ചുള്ള തര്‍ക്കത്തിലാണു വ്യാജപ്രവാചകന്റെ മക്കള്‍! അവരുടെ സംശയങ്ങള്‍ക്കുള്ള മറുപടി അവര്‍ ആഗ്രഹിക്കുന്നില്ല എന്ന് മനോവക്കറിയാം. സംശയം മാറ്റുക എന്നതല്ല വിശ്വാസികളില്‍ സംശയമുണ്ടാക്കുക എന്നതാണ് ഇക്കൂട്ടരുടെ ലക്ഷ്യമെങ്കിലും ജനങ്ങളുടെ തെറ്റിദ്ധാരണ നീക്കാന്‍ 'മനോവ' എന്നും പ്രതിജ്ഞാബദ്ധമാണ്!

യേശുവിനെ ക്രൂശിച്ചത് വ്യാഴാഴ്ച്ചയോ വെള്ളിയാഴ്ച്ചയോ?

ബൈബിളിലെ എഴുത്തുകാരായ യോഹന്നാനോടും പൌലോസിനോടുമാണ് വ്യജപ്രവാചകനും സംഘത്തിനും ഏറെ ദേഷ്യം! മറ്റ് എഴുത്തുകാരെ അപേക്ഷിച്ച് ഇവരോട് ഇസ്ലാംമതക്കാര്‍ക്കു കൂടുതല്‍ എതിര്‍പ്പുണ്ടാകാന്‍ ചില കാരണങ്ങളുണ്ട്. ഒരുവന്‍ വ്യക്തമായ സാന്നിദ്ധ്യത്തിലൂടെ യേശുവിന്റെ ദൈവത്വം അടുത്തറിഞ്ഞവനും മറ്റൊരുവന്‍ പ്രവാചക വചനങ്ങളിലും നിയമങ്ങളിലുമുള്ള പാണ്ഡിത്യത്തിലൂടെ യേശുവിനെ അറിഞ്ഞവനുമായിരുന്നു. വ്യക്തമായ ഭാഷയില്‍ തങ്ങളുടെ അറിവിനെ ഇവര്‍ ലോകത്തിനു പങ്കുവച്ചു. ക്രിസ്തുവിന്റെ രാജ്യം വളരാന്‍ ഇവരോളം പങ്കുവഹിച്ചവര്‍ വേറെയില്ല. യേശുവിനെ കൂടുതല്‍ സ്നേഹിക്കുന്നവരെ സാത്താന്‍ അത്യധികം വെറുക്കും. യോഹന്നാന്‍ തന്നെക്കുറിച്ചുതന്നെ പറയുന്നത്, യേശു സ്നേഹിച്ച ശിഷ്യന്‍ എന്നാണല്ലോ! പൌലോസിനെക്കുറിച്ചാകട്ടെ യേശു ഇങ്ങനെ പറഞ്ഞു:"വിജാതിയരുടെയും രാജാക്കന്മാരുടെയും ഇസ്രായേല്‍ മക്കളുടെയും മുന്‍പില്‍ എന്റെ നാമം വഹിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട പാത്രമാണ് അവന്‍"(അപ്പ. പ്രവ:9;15). ഇങ്ങനെ ദൈവം ഒരുവനെ തിരഞ്ഞെടുത്തെങ്കില്‍ സാത്താന്‍ സ്വാഭാവികമായി പീഡിപ്പിക്കും. ഇസ്ലാമിന്റെ ഈ ആക്രോശത്തിനു പിന്നില്‍ ഇതുതന്നെയാണു കാരണവും!
ക്രൂശിച്ചിട്ടേയില്ല എന്ന വാദക്കാര്‍ ക്രൂശീകരണ ദിനത്തെക്കുറിച്ച് ഇപ്പോള്‍ ആകുലപ്പെടുന്നതിലെ സാംഗത്യമാണ് മനോവയ്ക്കു മനസ്സിലാകാത്തത്! എന്നാല്‍, ക്രൈസ്തവര്‍ക്ക് ഈ ആകുലതയില്ല; കാരണം, ക്രൈസ്തവരെ ഇക്കാര്യം പഠിപ്പിച്ചത് വിവരമുള്ളവരും തലയ്ക്കു വെളിവുള്ളവരുമാണ്! ഇസ്മായിലിനെയാണോ ഇസഹാക്കിനെയാണോ അബ്രാഹം ബലിയര്‍പ്പിക്കാന്‍ തയ്യാറായതെന്ന കാര്യത്തില്‍ ഒരു വെളിവുമില്ലാതെ, 'ഹജ്ജ്' നടത്തി സായൂജ്യമടയുന്ന ഇക്കൂട്ടര്‍ക്ക് ക്രിസ്ത്യാനികളുടെ വിശ്വാസത്തെക്കുറിച്ചാണ് ഉത്ക്കണ്ഠ! 'ബ്ലോഗു'കളിലൂടെയും 'സോഷ്യല്‍ മീഡിയാ'കളിലൂടെയും യേശുവിനെ 'പുലഭ്യം' പറയുന്ന ഇസ്ലാമിനോട് ഇസ്മായേലിന്റെ കഥ ചോദിച്ചാല്‍, പിന്നെ അവരെ മക്കയില്‍പ്പോലും കാണില്ല!
മത്തായിമുതല്‍ ലൂക്കാവരെയുള്ള സുവിശേഷകര്‍ വിവരിച്ച കാര്യങ്ങളില്‍നിന്ന് വിഭിന്നമായി യോഹന്നാന്റെ സുവിശേഷത്തില്‍, ദിവസത്തെ സംബന്ധിച്ച് ചില വ്യത്യാസങ്ങള്‍ കാണുന്നു എന്നതാണ് ഇസ്ലാമിന്റെ പുതിയ വേദന! ഈ വേദനയുടെ കാരണം വിവരക്കേട് ആണെന്നു മനസ്സിലാക്കിത്തരാന്‍ ബൈബിള്‍ വായിച്ചിട്ടുള്ള കൊച്ചുകുട്ടികള്‍ക്കുപോലും കഴിയും. കുത്തിയിരുന്ന് 'ബ്ലോഗില്‍' എഴുതി പിടിപ്പിക്കുന്നതിനുമുമ്പ് ഏതെങ്കിലും ഒരു ക്രിസ്ത്യാനിയോട് ചോദിച്ചിരുന്നെങ്കില്‍ ഇത്രമാത്രം 'അപഹാസിതര്‍' ആകേണ്ടിവരില്ലായിരുന്നു. ഖുറാനില്‍ത്തന്നെ ഈ ഉപദേശം നിങ്ങള്‍ക്കു ലഭിച്ചിട്ടും ക്രിസ്ത്യാനിയെ പഠിപ്പിക്കാനുള്ള നിങ്ങളുടെ നീക്കം ഇസ്ലാമികവിരുദ്ധല്ലെന്നു പറയാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? ഖുറാനിലെ ആയത്തുകളെ സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടായാല്‍, നിങ്ങള്‍ക്കുമുമ്പ് വേദം നല്‍കപ്പെട്ട യഹൂദരോടും ക്രിസ്ത്യാനികളോടും ചോദിച്ചു സംശയം തീര്‍ക്കാനല്ലേ നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ഉപദേശം? ക്രിസ്ത്യാനികളെ പഠിപ്പിക്കാന്‍ നിങ്ങളോടു നിങ്ങളുടെ പ്രവാചകന്‍ പറഞ്ഞിട്ടുണ്ടോ?
യേശു ഈ ഭൂമിയില്‍ മനുഷ്യനായി അവതരിച്ച കാലഘട്ടത്തെക്കുറിച്ചും യഹൂദ നിയമങ്ങളെക്കുറിച്ചും മാത്രമല്ല, ദിവസത്തെക്കുറിച്ചുപോലും പരിപൂര്‍ണ്ണമായ അജ്ഞതയിലാണ് ഇസ്ലാംമതം എന്നു പറയാതെ വയ്യ! ആറുമണി മുതല്‍ ആറുമണി വരെയാണ്, യഹൂദര്‍ ദിവസം കണക്കാക്കിയിരുന്നത്. അതായത്, സായാഹ്നംമുതല്‍ സായാഹ്നംവരെ! ദിവസത്തിന്റെ ഒന്നാംമണിക്കൂര്‍ എന്നു പറയുന്നത് രാത്രി ഒരു മണിയല്ല. മറിച്ച് രാവിലെ ആറുമണിയാണ്. അതുപോലെതന്നെ രാത്രിയുടെ ഒന്നാംമണിക്കൂര്‍ വൈകുന്നേരം ആറുമണിയും .
ഒരു ഉദാഹരണം ശ്രദ്ധിക്കുക; "ദിവസം ഒരു ദനാറവീതം വേതനം നല്‍കാമെന്ന കരാറില്‍ അവന്‍ അവരെ മുന്തിരിത്തോട്ടത്തിലേക്ക് അയച്ചു. മൂന്നാംമണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ചിലര്‍ ചന്തസ്ഥലത്ത് അലസരായി നില്‍ക്കുന്നതുകണ്ട് അവരോടു പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍; ന്യായമായ വേതനം നിങ്ങള്‍ക്കു ഞാന്‍ തരാം. അവരും മുന്തിരിത്തോട്ടത്തിലേക്കു പോയി. ആറാംമണിക്കൂറിലും ഒന്‍പതാം മണിക്കൂറിലും പുറത്തിറങ്ങിയപ്പോഴും അവന്‍ ഇതുപോലെതന്നെ ചെയ്തു. ഏകദേശം പതിനൊന്നാം മണിക്കൂറില്‍ അവന്‍ പുറത്തിറങ്ങിയപ്പോഴും അവിടെ ചിലര്‍ നില്‍ക്കുന്നതുകണ്ട് അവരോടു ചോദിച്ചു: നിങ്ങള്‍ ദിവസം മുഴുവന്‍ അലസരായി നില്‍ക്കുന്നതെന്ത്? ഞങ്ങളെ ആരും വേലക്കു വിളിക്കാത്തതുകൊണ്ട് എന്ന് അവര്‍ മറുപടി നല്‍കി. അവന്‍ പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍ "(മത്താ:20;2-7). (അന്ന് ഒരു ജോലിക്കാരന്റെ ഒരു ദിവസത്തെ വേതനം ഒരു 'ദനാറ' ആയിരുന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. അവസാന മണിക്കൂറില്‍ വരുന്നവനെപ്പോലും അവഗണിക്കാത്ത ദൈവത്തെയാണ് യേശു പഠിപ്പിച്ചത്. നരകം നിറയ്ക്കാന്‍ ഇറങ്ങിയ വ്യാജദേവനെയല്ല!)
ഇവിടെ ജോലി ചെയ്യാതെ അലസരായിനിന്ന ആദ്യത്തെ കൂട്ടത്തെ മൂന്നാംമണിക്കൂറില്‍ ആണു വിളിക്കുന്നത്. ഇസ്ലാമിന്റെ കണക്കു പ്രകാരം ഈ മൂന്നാംമണിക്കൂര്‍ രാത്രി മൂന്നു മണിയാണ്. അതായത്, നേരം വെളുക്കുന്നതിനുമുമ്പ് ചന്തസ്ഥലത്ത് അലസരായി നില്‍ക്കുക! ഇനിയും ഇതിന്റെ തുടര്‍ച്ച ശ്രദ്ധിക്കുക: "വൈകുന്നേരമായപ്പോള്‍ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ കാര്യസ്ഥനോടു പറഞ്ഞു: ജോലിക്കാരെ വിളിച്ച് അവസാനം വന്നവര്‍ക്കുതുടങ്ങി ആദ്യം വന്നവര്‍ക്കുവരെ കൂലി കൊടുക്കുക. പതിനൊന്നാം മണിക്കൂറില്‍ വന്നവര്‍ക്ക് ഓരോ ദനാറ ലഭിച്ചു"(മത്താ:20;8,9). പതിനൊന്നാം മണിക്കൂറില്‍ വന്നവര്‍ ഒരു മണിക്കൂര്‍ മാത്രമെ ജോലി ചെയ്തിട്ടുള്ളുവെന്ന് പിന്നീടുള്ള വചനത്തില്‍നിന്നു മനസ്സിലാകും. വൈകുന്നേരം നാലുമണിക്കും അഞ്ചുമണിക്കും ഇടയിലുള്ള സമയമാണു പതിനൊന്നാം മണിക്കൂര്‍! 'ചില' ഇസ്ലാമിന് അത് ഉച്ചക്കുമുന്‍പ് അവസാനിക്കും!
ഒരു ക്രിസ്തുവിമര്‍ശകന്‍ പറയുന്നത് മര്‍ക്കോസിന്റെ സുവിശേഷത്തില്‍ രാവിലെ ഒന്‍പതു മണിക്ക് യേശുവിനെ ക്രൂശിച്ചുവെന്നും യോഹന്നാന്റെ സുവിശേഷത്തില്‍ സമയം കുറിച്ചിരിക്കുന്നത് വ്യത്യാസത്തോടെയാണെന്നുമാണ്. അതിനായി ഈ 'മഹാപണ്ഡിതന്‍ ' മര്‍ക്കോസിന്റെ വചനവും ചൂണ്ടിക്കാണിച്ചു. എന്താണ് അവിടെ എഴുതിയതെന്നു വിശദ്ദീകരിക്കുന്നതിനു പകരം ഇയാള്‍ (മര്‍ക്കോ:15;25) എന്നുകൊടുത്തു. ഇനി ആ വചനം ഒന്നു കാണാം: "അവര്‍ അവനെ കുരിശില്‍ തറച്ചപ്പോള്‍ മൂന്നാംമണിക്കൂറായിരുന്നു"(മര്‍ക്കോ:15;25). ശേഷമുള്ള ഭാഗംകൂടി നോക്കുക: "ആറാം മണിക്കൂര്‍മുതല്‍ ഒന്‍പതാം മണിക്കൂര്‍വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു. ഒന്‍പതാം മണിക്കൂര്‍ ആയപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു"(മര്‍ക്കോ:15;33,34). ഒന്‍പതാം മണിക്കൂര്‍ എന്നാല്‍ ഉച്ചതിരിഞ്ഞ് മൂന്നുമണിയാണ്. യേശുവിന്റെ സംസ്കരണത്തിനുള്ള ഒരുക്കം ശ്രദ്ധിക്കുക: "അന്ന് സാബത്തിനു തൊട്ടുമുന്‍പുള്ള ഒരുക്കദിവസമായിരുന്നു. അതിനാല്‍, വൈകുന്നേരമായപ്പോള്‍ അരിമത്തിയാക്കാരനായ ജോസഫ് ധൈര്യപൂര്‍വ്വം പീലാത്തോസിനെ സമീപിച്ചു"(മര്‍ക്കോ:15;42,43).
യോഹന്നാന്റെ സുവിശേഷത്തില്‍ പീലാത്തോസ് യേശുവിനെ വിധിക്കുന്ന സമയം രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: "അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറുമായിരുന്നു"(യോഹ:19;14). ഇവിടെയാണ് ഇസ്ലാമിനു കൂടുതല്‍ വേദന! മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഒന്‍പതു മണിക്കു ക്രൂശീകരണവും പന്ത്രണ്ടുമണി മുതല്‍ മൂന്നുമണിവരെ ഭൂമിയില്‍ അന്ധകാരവും കുരിശിലെ മരണവും രേഖപ്പെടുത്തിയിരിക്കുന്നു. യോഹന്നന്റെ വിവരണത്തില്‍ പന്ത്രണ്ടുമണിക്ക് വിധി നടക്കുന്നതേയുള്ളു!
ഇതിന്റെ വ്യക്തമായ ഉത്തരം, രണ്ടു വിവരണങ്ങളും ശരിയാണെന്നുള്ളതാണ്! ചില കാര്യങ്ങള്‍ വ്യക്തമാക്കി കഴിയുമ്പോള്‍ ഇക്കാര്യത്തിലെ സംശയങ്ങള്‍ നീങ്ങാവുന്നതേയുള്ളു. ഈ വിവരണത്തിനായി ചില ചരിത്രങ്ങളും ആചാരങ്ങളും നിയമങ്ങളും അറിയേണ്ടതുണ്ട്. യഹൂദര്‍ ആചരിച്ചിരുന്ന പെസഹായും അവരുടെ ചില രീതികളും വിശദ്ദീകരണം ഇവിടെ ആവശ്യമാണ്. അതുകൂടാതെ ബൈബിള്‍ എഴുതിയ വ്യക്തികള്‍ ഉപയോഗിച്ച ഭാഷകളും രചന നടത്തിയ സ്ഥലങ്ങളും പ്രധാന പഠന വിഷയമാക്കണം.
ആദ്യമായി സമയത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കി മുന്നോട്ടുപോകാം! യഹൂദര്‍ സമയം നിശ്ചയിച്ചിരുന്നത് സായാഹ്നംമുതല്‍ സായാഹ്നം വരെയാണെന്നു നാം കണ്ടു. മര്‍ക്കോസ് തന്റെ സുവിശേഷ രചന എ.ഡി.65-70 കാലങ്ങളില്‍ യഹൂദ സമയരീതിയനുസരിച്ചാണു നിര്‍വഹിച്ചത്. ആദ്യകാലങ്ങളില്‍ യഹൂദരുടെ ഇടയിലായിരുന്നു കൂടുതലായും സുവിശേഷം പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, യോഹന്നാന്‍ സുവിശേഷം രചിക്കുന്നത്‌ എ.ഡി. 95-ല്‍ എഫേസോസില്‍ വച്ചാണ്. സുവിശേഷം മറ്റുവിഭാഗങ്ങള്‍ സ്വീകരിച്ചു തുടങ്ങിയ കാലം എന്നുമാത്രമല്ല; എഫേസോസില്‍ റോമന്‍ സമയരീതിയാണുള്ളത്. അതിനാല്‍, ആറാം മണിക്കൂറില്‍ വിധി നടന്നുവെന്നു പറയുന്നത് പുലര്‍ച്ച ആറുമണി തന്നെയാണ്.(രാത്രി പന്ത്രണ്ടുമണിമുതല്‍ പുതിയ ദിവസം ആരംഭിക്കുന്ന രീതി)
പീലാത്തോസിന്റെ അടുക്കലേക്ക് യേശുവിനെ കൊണ്ടുവരുന്നത് പുലര്‍ച്ചയിലായിരുന്നുവെന്ന് ബൈബിളില്‍ യോഹന്നാന്‍തന്നെ പറയുന്നുണ്ട്: "യേശുവിനെ അവര്‍ കയ്യാഫാസിന്റെ അടുത്തുനിന്നു പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അപ്പോള്‍ പുലര്‍ച്ചയായിരുന്നു"(യോഹ:18;28). ഇവിടെ സമയം വ്യക്തമായി പറഞ്ഞിട്ടില്ലാത്തതിനാല്‍, പുലര്‍ച്ച എന്നത് പന്ത്രണ്ടുമണിക്കുശേഷമുള്ള ഏതു സമയവുമാകാം! വിധി നടക്കുന്ന സമയം 'ഏകദേശം' ആറാം മണിക്കൂര്‍ എന്നേ പറഞ്ഞിട്ടുള്ളു. യോഹന്നാനുമാത്രമെ ഈ കാര്യങ്ങള്‍ ആധികാരികമായി പറയാന്‍ കഴിയുകയുള്ളു എന്നതു മറക്കരുത്. കാരണം ഇവിടെയെല്ലാം യേശുവിനെ അനുഗമിച്ചവന്‍ അവന്‍ മാത്രമാണ്! ഈ വചനം അതു വ്യക്തമാക്കും: "ശിമയോന്‍ പത്രോസും മറ്റൊരു ശിഷ്യനും യേശുവിനെ അനുഗമിച്ചിരുന്നു. ആ ശിഷ്യനെ പ്രധാനാചാര്യനു പരിചയമുണ്ടായിരുന്നതിനാല്‍ അവന്‍ യേശുവിനോടുകൂടെ പ്രധാനപുരോഹിതന്റെ കൊട്ടാരമുറ്റത്തു പ്രവേശിച്ചു. പത്രോസാകട്ടെ പുറത്തു വാതില്ക്കല്‍നിന്നു. അതിനാല്‍ പ്രധാനപുരോഹിതന്റെ പരിചയക്കാരനായ മറ്റേ ശിഷ്യന്‍ പുറത്തുചെന്നു വാതില്‍ക്കാവല്‍ക്കാരിയോടു സംസാരിച്ച് പത്രോസിനെയും അകത്തു പ്രവേശിപ്പിച്ചു"(യോഹ:18;15,16). തന്നെക്കുറിച്ചുതന്നെ ആയിരുന്നതിനാലാണ് ഇവിടെ 'മറ്റേ ശിഷ്യന്‍' എന്ന് പറഞ്ഞിരിക്കുന്നത്.
യേശുവിനെ മരണത്തിനു വിധിക്കുന്ന സമയത്തെക്കുറിച്ച് യാതൊരു സംശയവുമില്ല. എല്ലാ സുവിശേഷകരും ഈ കാര്യത്തില്‍ ഒരേ സമയം തന്നെയാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്കുശേഷം മൂന്നുമണിക്കാണ് യേശു മരിക്കുന്നതെന്ന് മൂന്നു സുവിശേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നാലാമത്തെ സുവിശേഷകനായ യോഹന്നാന്‍ മരണസമയം എഴുതിയിട്ടില്ല. എന്നാല്‍, മറ്റു സുവിശേഷകരേക്കാള്‍ കൂടുതല്‍ വിവരണം നല്‍കുന്നത് യോഹന്നാനാണെന്നു കാണാം. യേശുവിന്റെ മരണം നേരില്‍ കണ്ടുനിന്ന ഏക സുവിശേഷകന്‍ യോഹന്നാനാണ് എന്നകാര്യം എല്ലാ സുവിശേഷങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റു മൂന്നു സുവിശേഷകര്‍ക്കും കുരിശുമരണത്തെക്കുറിച്ച് അറിവു ലഭിക്കാന്‍ പ്രയാസമൊന്നുമില്ല. കാരണം, യേശുവിന്റെ അമ്മയായ മറിയവും മറ്റനേകം ആളുകളും ഇതിനു സാക്ഷ്യം വഹിച്ചിരുന്നു.
യേശുവിനെ വധിച്ചത് വെള്ളിയാഴ്ച്ചയാണെന്നു വചനത്തിലൂടെ നമുക്കു വ്യക്തമാണ്. എന്നാല്‍, ഇതിനെക്കുറിച്ച് വിശ്വാസികളില്‍ ഇടര്‍ച്ചയുണ്ടാക്കുവാനും അതുവഴി ക്രൂശീകരണത്തെക്കുറിച്ച് സംശയം ജനിപ്പിക്കാനും എതിര്‍ക്രിസ്തുവിന്റെ സഹോദരങ്ങള്‍ (ഇസ്ലാം) കിണഞ്ഞു ശ്രമിക്കുന്നു. ഇവര്‍ ഉയര്‍ത്തുന്ന വാദഗതികളില്‍ ഒന്നാണ്, ക്രൂശീകരണ ദിവസത്തെക്കുറിച്ചുള്ള അബദ്ധങ്ങള്‍! ക്രൂശീകരണം ഒരു കെട്ടുകഥയായിരുന്നു എന്ന് വിളിച്ചുപറഞ്ഞ് അസഹിഷ്ണുത പ്രകടമാക്കിയ മുഹമ്മദ് അതിനുള്ള മാര്‍ഗ്ഗങ്ങള്‍ തന്റെ ജല്പനങ്ങളിലൂടെ ഖുറാനില്‍ എഴുതിപ്പിച്ചു. എങ്കിലും ഇയാളുടെ വാക്കുകളില്‍ അറിയാതെ കടന്നുവന്ന സൂചനകള്‍ യേശുവിന്റെ മരണത്തെ സ്ഥിരീകരിക്കുന്നതായിരുന്നു! ഇയാളുടെ പിഴവുകള്‍ കുറിക്കുന്നതിനുമുന്‍പ് യേശുവിന്റെ മരണദിവസത്തെക്കുറിച്ചുള്ള അബദ്ധപ്രചരണങ്ങളെ ഖണ്ഢിക്കുന്നതാണ് ഉചിതം!
നാലു സുവിശേഷകരുടെയും വചനങ്ങള്‍ വ്യക്തമായി അറിയിക്കുന്ന കാര്യമാണ് വെള്ളിയാഴ്ച്ച ക്രൂശീകരണവും മരണവും നടന്നുവെന്നത്. "അത് സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ സാബത്ത് ഒരു വലിയ ദിവസമായിരുന്നു. സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍വേണ്ടി അവരുടെ കാലുകള്‍ തകര്‍ക്കാനും അവരെ നീക്കം ചെയ്യാനും യഹൂദര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു. അതിനാല്‍ പടയാളികള്‍ വന്ന് അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കാലുകള്‍ തകര്‍ത്തു. അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചുകഴിഞ്ഞു എന്നു കാണുകയാല്‍ അവന്റെ കാലുകള്‍ തകര്‍ത്തില്ല. എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്തവും വെള്ളവും പുറപ്പെട്ടു. അതു കണ്ടയാള്‍തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്"(യോഹ:19;31-35). ഇത് എഴുതിയിരിക്കുന്ന യോഹന്നാന്‍ എല്ലാത്തിനും സാക്ഷിയായിരുന്നു. അതുകൊണ്ടുതന്നെ സുവിശേഷകരില്‍ ഏക സാക്ഷിയായ വ്യക്തിയെ ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു ക്രിസ്തുവിന്റെ എതിരാളികളുടെ ലക്ഷ്യം! യോഹന്നാനോട് ഇസ്ലാംമതക്കാര്‍ക്കുള്ള കടുത്ത അമര്‍ഷം തെളിവു നശിപ്പിക്കല്‍ എന്ന കാപട്യത്തിന്റെ ഭാഗമാണ്!
യഹൂദര്‍ സാബത്ത് ആചരിച്ചിരുന്നത് ശനിയാഴ്ച്ചയായിരുന്നു; ഇന്നും അത് അങ്ങനെതന്നെ. സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാനാണ് ഒരുക്കത്തിന്റെ ദിവസമായ വെള്ളിയാഴ്ച്ച നീക്കം ചെയ്യാന്‍ കാരണമായത്. യേശുവിനെ സംസ്കരിക്കുന്ന ഭാഗത്തും ഇത് വ്യക്തമാകുന്നുണ്ട്: "യഹൂദരുടെ ഒരുക്കത്തിന്റെ ദിനമായിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും അവര്‍ യേശുവിനെ അവിടെ സംസ്കരിച്ചു"(യോഹ:19;42).
മറ്റു സുവിശേഷകരും ഇതുതന്നെയാണു രേഖപ്പെടുത്തിയിരിക്കുന്നത്: "അവന്‍ അതു താഴെയിറക്കി ഒരു തുണിയില്‍ പൊതിഞ്ഞ്, പാറയില്‍ വെട്ടിയുണ്ടാക്കിയതും ആരെയും അന്നുവരെ സംസ്കരിച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയില്‍ വച്ചു. അന്ന് ഒരുക്കത്തിന്റെ ദിവസമായിരുന്നു; സാബത്തിന്റെ ആരംഭവുമായിരുന്നു"(ലൂക്കാ:23;53,54). മര്‍ക്കോസ്:15;42, മത്തായി:27;62 എന്നീ വചനങ്ങളിലൂടെ മറ്റു രണ്ടു സുവിശേഷകരും ഇതുതന്നെ വ്യക്തമാക്കിയിരിക്കുന്നു.
ചില 'കു'ബുദ്ധികള്‍ പറയുന്നത്; അരിമത്തിയാക്കാരന്‍ ജോസഫ് തനിച്ച് ശരീരം താഴെ ഇറക്കി എന്നതു അവിശ്വസനീയമെന്നാണ്! 'അവന്‍ അതു താഴെ ഇറക്കി' എന്ന വചനമാണ് ഇവരുടെ ആകുലത! ഉത്തരം അര്‍ഹിക്കുന്ന വാദമല്ലെങ്കിലും തിരിച്ചൊരു ചോദ്യമാകാം എന്നു കരുതുന്നു. 'താജ്മഹല്‍' നിര്‍മ്മിച്ചത് 'ഷാജഹാന്‍' ആണെന്നു പറയുമ്പോള്‍, എല്ലാ പണികളും അയാള്‍തന്നെ ചെയ്തുവെന്നു കരുതണോ?
യഹൂദരുടെ നിയമങ്ങള്‍ അറിയാവുന്നവര്‍ക്ക് ഈ കാര്യങ്ങളില്‍ സംശയമുണ്ടാകില്ല. കാരണം സാബത്തില്‍ ഒരു ജോലിയും ചെയ്യാന്‍ അവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ടാണ്, സാബത്ത് തുടങ്ങുന്നതിനുമുന്‍പ് യേശുവിനെ സംസ്കരിച്ചത്. "അവര്‍ തിരിച്ചുചെന്ന് സുഗന്ധദ്രവ്യങ്ങളും ലേപനവസ്തുക്കളും തയ്യാറാക്കി. സാബത്തില്‍ അവര്‍ നിയമാനുസൃതം വിശ്രമിച്ചു"(ലൂക്കാ:23;56). യഹൂദനിയമങ്ങളില്‍ അഗാതമയ പാണ്ഡിത്യം ഉള്ളവനും അവ അനുസരിക്കുന്നതില്‍ കാര്‍ക്കശ്യക്കാരനുമായ പൌലോസിന്റെ ശിഷ്യനായിരുന്നു ലൂക്കാ. അതിനാല്‍തന്നെ സാബത്തിലെ വിശ്രമത്തെക്കുറിച്ച് ലൂക്കാസുവിശേഷകന്‍ മാത്രം ഗൌരവത്തോടെ അടയാളപ്പെടുത്തിയതു സ്വാഭാവികമാണ്!
ക്രിസ്തുവിനെ വധിക്കുകയും അവിടുത്തെ കല്ലറ മുദ്രവച്ച് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്ത യഹൂദര്‍ക്ക് യേശുവിന്റെ മരണത്തില്‍ ഒരു സംശയവുമില്ല. ഈ സംഭവങ്ങള്‍ നടക്കുന്ന കാലത്ത് ആ പ്രദേശത്തുണ്ടായിരുന്ന ആര്‍ക്കുമില്ലാത്ത സംശയം, അറുന്നൂറു വര്‍ഷം കഴിഞ്ഞ് മരുഭൂമിയില്‍ കുരുത്ത 'പടുകുരുപ്പ'യ്ക്കു മാത്രമാണ് ഉണ്ടായത്!
യഹൂദര്‍ക്ക് മരണത്തിലായിരുന്നില്ല, ഉത്ഥാനത്തിലായിരുന്നു ഉത്ക്കണ്ഠയുള്ളത്. ഈ വസ്തുത തിരുവചനത്തിലുണ്ട്: "പ്രധാനപുരോഹിതന്മാരും ഫരിസേയരും പീലാത്തോസിന്റെ അടുക്കല്‍ ഒരുമിച്ചുകൂടി. അവര്‍ പറഞ്ഞു: യജമാനനേ, മൂന്നു ദിവസം കഴിഞ്ഞ് ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ആ വഞ്ചകന്‍ ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞത് ഞങ്ങള്‍ ഇപ്പോള്‍ ഓര്‍മ്മിക്കുന്നു. അതിനാല്‍, മൂന്നാം ദിവസംവരെ ശവകുടീരത്തിനു കാവലേര്‍പ്പെടുത്താന്‍ ആജ്ഞാപിക്കുക. അല്ലെങ്കില്‍ അവന്റെ ശിഷ്യന്മാര്‍ വന്ന് അവനെ മോഷ്ടിക്കുകയും അവന്‍ മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്തു എന്ന് ജനങ്ങളോടു പറയുകയും ചെയ്തെന്നുവരും. അങ്ങനെ അവസാനത്തെ വഞ്ചന ആദ്യത്തേതിനേക്കാള്‍ ഗുരുതരമായിത്തീരുകയും ചെയ്യും. പീലാത്തോസ് അവരോടു പറഞ്ഞു: നിങ്ങള്‍ക്ക് ഒരു കാവല്‍സേനയുണ്ടല്ലോ; പോയി നിങ്ങളുടെ കഴിവുപോലെ കാത്തുകൊള്ളുവിന്‍. അവര്‍ പോയി കല്ലിനു മുദ്രവച്ച്, കാവല്ക്കാരെ നിര്‍ത്തി കല്ലറ ഭദ്രമാക്കി"(മത്താ:27;62-66).
പടയാളികള്‍ ഉറങ്ങിയപ്പോള്‍ ശിഷ്യന്മാര്‍ വന്ന് യേശുവിന്റെ ശരീരം എടുത്തുകൊണ്ട് പോയെന്നാണ് യഹൂദപ്രമാണികള്‍ പ്രചരിപ്പിച്ചത്. റോമന്‍ പട്ടാളക്കാരുടെ ശക്തിയും ഉത്തരവാദിത്വബോധവും ചെറുതല്ല. ലോകത്തെ മുഴുവന്‍ അധീനതയിലാക്കി ഭരിച്ചിരുന്ന ഒരു സാമ്രാജ്യത്തിന്റെ 'കമാന്‍ഡോകള്‍' ഒന്നടങ്കം ഉത്തരവാദിത്തം മറന്ന് ഉറങ്ങുകയും 'രാജകീയമുദ്ര'വച്ച കല്ലറ തുറന്ന് ശിഷ്യന്മാര്‍ യേശുവിന്റെ ശരീരം എടുക്കുകയും ചെയ്യുന്നു! യേശുവിനെ പിടിച്ചപ്പോള്‍ ഓടിപ്പോയവരും ഒരു കാവല്‍ക്കാരി പെണ്ണിന്റെ മുന്നില്‍ യേശുവിനെ തള്ളിപ്പറഞ്ഞവനും യഹൂദരെ ഭയന്ന് മുറിക്കുള്ളില്‍ കഴിഞ്ഞവരുമായ ശിഷ്യന്മാരാണ് ഈ ധൈര്യശാലികള്‍! യൂദാസ് അന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ കുറച്ചെങ്കിലും വിശ്വസിക്കാമായിരുന്നു.
പരിശുദ്ധാത്മാവിന്റെ ആഗമനത്തിനുമുന്‍പ് ശിഷ്യന്മാര്‍ ഭയവിഹ്വലരായിരുന്നു. യേശുവിന്റെ മരണശേഷം ആദ്യദിനങ്ങളില്‍ തികച്ചും നിരാശരായിരുന്നു ഇവരെന്നു ബൈബിളിലെ സംഭവങ്ങളിലൂടെ മനസ്സിലാകും. ഇവര്‍ തങ്ങളുടെ പഴയ പണിയായ മീന്‍പിടുത്തത്തിനു പോകുന്നതായി കാണാം. സത്യത്തില്‍, ഉയിര്‍പ്പിനെക്കുറിച്ച് ശിഷ്യന്മാരും വിശ്വസിച്ചിരുന്നില്ല. ഉത്ഥിതനായ യേശുവിനെ കണ്ടെന്നു ശിഷ്യന്മാര്‍ പറഞ്ഞിട്ടും അതു വിശ്വസിക്കാത്ത തോമസും അവരില്‍ ഒരുവനായിരുന്നു. ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ച് യേശു നല്‍കിയ പ്രവചനം ശിഷ്യന്മാര്‍ ഓര്‍മ്മിക്കാത്തപ്പോഴും യഹൂദപ്രമാണികള്‍ ഓര്‍മ്മിച്ചിരുന്നു.

പെസഹാ ആചരണം!

ഇനി പെസഹാ ആചരണത്തിലേക്കും അന്ത്യത്താഴ ശുശ്രൂഷയിലേക്കും തിരിച്ചുവരാം! എന്താണു പെസഹാ ആചരണമെന്നും യഹൂദരുടെ ഇതിലുള്ള തീഷ്ണത എത്രയാണെന്നും കൂടുതലായി വിവരിക്കേണ്ടതില്ല. ഇസ്രായേല്‍ ജനത്തെ ഈജിപ്തില്‍നിന്ന് അദ്ഭുതകരമായി രക്ഷിക്കുമ്പോള്‍ തലമുറകളായി ഇത് ആചരിക്കണമെന്ന് ദൈവം കല്പിച്ചിരുന്നു. ഈജിപ്തിലെ കടിഞ്ഞൂലുകളെ സംഹരിച്ചപ്പോള്‍ സംഹാരദൂതന്‍ ഇസ്രായേല്‍ഭവനങ്ങളെ രക്ഷിച്ചുകൊണ്ട് കടന്നുപോയതിന്റെ ഓര്‍മ്മയാണു പെസഹാ! ഈ വാക്കിന്റെ അര്‍ത്ഥംതന്നെ കടന്നുപോകല്‍ എന്നാണ്. ഒരു അദ്ഭുതസത്യത്തെ കാലം വിസ്മരിച്ചുകളയാതെ നിലനിര്‍ത്താന്‍ ഇന്നും വിശ്വാസത്തോടെ യഹൂദര്‍ ഇതു കൊണ്ടാടുന്നു.
ഇന്നത്തേതില്‍നിന്ന് വ്യത്യസ്തമായി യഹൂദരുടെ ദിവസം തുടുങ്ങുന്നത് ആറു മണിക്കൂര്‍ മുമ്പാണ്. 6PM to 6PM. അതാണ്‌ ഒരു ദിവസം. (പൂര്‍ണ്ണമായ രാത്രി, പൂര്‍ണ്ണമായ പകല്‍) ഇതിനെക്കുറിച്ച്‌ ആരംഭത്തില്‍ നാം കണ്ടു. യഹൂദരുടെ രീതിയനുസരിച്ച് ഒറ്റദിവസത്തെ ആചരണമല്ല പെസഹാ. ഏഴു ദിവസം നീളുന്ന തിരുന്നാളുകളാണ് ഇത്. പെസഹാ എങ്ങിനെ ഭക്ഷിക്കണം എന്ന് നിയമാവര്‍ത്തനം പതിനാറില്‍ വിവരിക്കുന്നുണ്ട്. ആദ്യ ദിവസത്തിലെ സായാഹ്നമാണ് അതില്‍ പ്രധാനം. അന്നു ഭക്ഷിക്കേണ്ട വിധം വരെ ഈ അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. പിറ്റേ ദിവസം പുലര്‍ച്ച വരെയാണ് അതിന്റെ സമയം. അടുത്ത ആറു ദിവസങ്ങളും പെസഹാതിരുന്നാളുകള്‍ തന്നെയാണ്.
പെസഹാ എവിടെയെങ്കിലും ആചരിക്കാന്‍ അനുവാദമില്ല. ഇസ്രായേല്‍ ഗോത്രങ്ങള്‍ക്ക് ദൈവം നല്‍കിയ നാട്ടില്‍ അവിടുന്ന് നിശ്ചയിച്ച സ്ഥലത്തായിരിക്കണം തിരുനാള്‍ ആചരിക്കേണ്ടത്. അതിനായി യഹൂദര്‍ എവിടെയാണെങ്കിലും ഈ നാളുകളില്‍ ജറുസലേമില്‍ സമ്മേളിക്കും. യേശുവിനു പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ മാതാപിതാക്കളോടൊപ്പം ജറുസലേമില്‍ പെസഹാത്തിരുനാളിനു പോകുന്നതായി കാണാം."അവനു പന്ത്രണ്ടു വയസ്സായപ്പോള്‍ പതിവനുസരിച്ച് അവര്‍ തിരുനാളിനു പോയി. തിരുനാള്‍ കഴിഞ്ഞ് അവര്‍ മടങ്ങിപ്പോന്നു"(ലൂക്കാ:2;42,43). തിരുനാള്‍ കഴിഞ്ഞു എന്നതിന് 'ഗ്രീക്ക്' ബൈബിള്‍ പ്രകാരം when the days ended എന്നാണ് എഴുതിയിരിക്കുന്നത്. തിരുനാളിന്റെ ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്നാണ് ഇതിന്റെ അര്‍ത്ഥം. ദിവസങ്ങള്‍ നീളുന്ന തിരുനാളാണിത് എന്ന സൂചന ഇവിടെയുണ്ട്. പെസഹാത്തിരുനാളിനെക്കുറിച്ചുള്ള വ്യക്തമായ വിവരണത്തിനുമുന്‍പ് യേശുവിന്റെ ബലിയെക്കുറിച്ച് ചില വാക്കുകള്‍ക്കൂടി കുറിക്കേണ്ടിയിരിക്കുന്നു.
യേശുവിന്റെ കുരിശുമരണം ആകസ്മികമായി സംഭവിച്ച ഒന്നല്ല. ദൈവത്തിന്റെ വ്യക്തമായ പദ്ധതിയുടെ ഭാഗമായിരുന്നു അത്. വരാനിരിക്കുന്ന രക്ഷകനെക്കുറിച്ചു പ്രവാചകന്മാര്‍ പ്രവചിച്ച സകലതും നിവര്‍ത്തിയാകുക എന്നത് അനിവാര്യമായിരുന്നു. കൂടാതെ പെസഹാക്കുഞ്ഞാടിനെ എങ്ങനെ ബലിയര്‍പ്പിക്കുന്നുവോ, അതുപോലെ ആയിരിക്കണം യേശുവിന്റെ ബലിയും. കാലാകാലങ്ങളായി പെസഹാത്തിരുനാളില്‍ 'യാഗമൃഗത്തെ' അര്‍പ്പിക്കുന്ന ദിവസവും സമയവും ആചാരങ്ങളും ഈ യാഗത്തിലുണ്ടാകണം. യേശുവിന്റെ സുവിശേഷം വായിക്കുമ്പോള്‍ ഇതു കൂടുതല്‍ മനസ്സിലാകും.
പലപ്പോഴും യഹൂദര്‍ യേശുവിനെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒക്കെയും അവരില്‍നിന്ന് അപ്രത്യക്ഷനായത് ഈ ദിവസത്തിനും സമയത്തിനും ആചാരത്തിനും വേണ്ടിയായിരുന്നു. യേശു ദൈവപുത്രനാണെന്ന് പരസ്യമാക്കുന്നതില്‍നിന്ന് ശിഷ്യന്മാരെ വിലക്കിയതും, താബോര്‍ മലയില്‍ മോശയോടും ഏലിയായോടും സംസാരിക്കുകയും ദൈവത്തിന്റെ അരുളപ്പാട് ഉണ്ടാകുകയും ചെയ്ത കാര്യം ആരോടും പറയരുതെന്ന് ശിഷ്യന്മാരെ വിലക്കിയതും ഇതിന്റെ ഭാഗമായിരുന്നു. ദൈവപുത്രനാണു താനെന്ന് ജനങ്ങള്‍ അറിഞ്ഞാല്‍ ഈ ബലിയര്‍പ്പണം തടസ്സപ്പെടും.
യഹൂദര്‍ പാപപരിഹാരമായി അനുഷ്ഠിച്ചുവന്ന ബലികളെല്ലാം അന്തിമമായ ഈ ബലിയുടെ നിഴല്‍മാത്രമായിരുന്നു. "നിയമം വരാനിരിക്കുന്ന നന്മകളുടെ നിഴല്‍മാത്രമാണ്, അവയുടെ തനിരൂപമല്ല. അതിനാല്‍ ആണ്ടുതോറും ഒരേ ബലിതന്നെ അര്‍പ്പിക്കപ്പെടുന്നെങ്കിലും അവയില്‍ സംബന്ധിക്കുന്നവരെ പൂര്‍ണ്ണരാക്കാന്‍ അവയ്ക്ക് ഒരിക്കലും കഴിയുന്നില്ല; അവയ്ക്കു കഴിഞ്ഞിരുന്നെങ്കില്‍ ബലിയര്‍പ്പണംതന്നെ നിന്നുപോകുമായിരുന്നില്ലേ?"(ഹെബ്രാ:10;1,2). "അവന്‍ അവിടെ പ്രവേശിച്ചു നിത്യരക്ഷ സാധിച്ചത് കോലാടുകളുടെയോ കാളക്കിടാക്കളുടെയോ രക്തത്തിലൂടെയല്ല, സ്വന്തം രക്തത്തിലൂടെയാണ്"(ഹെബ്രാ:9;12). രക്തം ചിന്തി എന്നേക്കുമുള്ള ഏകബലിയായി യേശു അര്‍പ്പിക്കപ്പെടേണ്ടിയിരുന്നു. "നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ്, ശുദ്ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനമില്ല"(ഹെബ്രാ:9;22).
നിത്യശിക്ഷയ്ക്കായി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ചിലര്‍ ഈ സത്യങ്ങളില്‍നിന്ന് മനുഷ്യരെ വ്യതിചലിപ്പിക്കാനുള്ള പിശാചിന്റെ ദൌത്യവുമായി കടന്നുവന്നിട്ടുണ്ട്. "അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍നിന്ന് അകന്നുനില്‍ക്കുക. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു. ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്"(2തിമോത്തി:3;5,6). 'ലവ്ജിഹാദ്' എന്ന പ്രതിഭാസമൊക്കെ ഇതിന്റെ ഭാഗങ്ങള്‍ തന്നെയാണ്!

'പെസഹാക്കുഞ്ഞാടും ദൈവത്തിന്റെ കുഞ്ഞാടും!'

യേശുവിനെ കണ്ടപ്പോള്‍ അന്ത്യപ്രവാചകനായ സ്നാപക യോഹന്നാന്‍ വിളിച്ചുപറഞ്ഞു: "ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്"(യോഹ:1;29). ഈ വെളിപ്പെടുത്തല്‍ പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ സന്ദേശമായിരുന്നു. കാരണം അന്നുവരെ അര്‍പ്പിക്കപ്പെട്ടിരുന്ന ബലികളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നത് ഈ കുഞ്ഞാടിന്റെ രക്തത്താലാണ്. എല്ലാ പ്രവാചകന്മാരും പ്രവചിച്ച രക്ഷ യേശുവിലൂടെ പൂര്‍ത്തീകരിക്കപ്പെടുമെന്ന് അവസാനത്തെ പ്രവാചകന്‍ അറിയിക്കുകയായിരുന്നു.
പെസഹാത്തിരുനാളില്‍ അറക്കുന്ന 'യാഗമൃഗം' എങ്ങനെ ആയിരിക്കണമെന്ന് ദൈവം മോശയിലൂടെ അറിയിച്ചിട്ടുണ്ടായിരുന്നു. ഈ ബലിമൃഗത്തിനു നിശ്ചയിപ്പെട്ടിരുന്ന എല്ലാ അടയാളങ്ങളും യേശുവില്‍ എപ്രകാരമാണ് കാണുന്നതെന്ന് വചനത്തില്‍നിന്ന് നമുക്കു മനസ്സിലാക്കാന്‍ കഴിയും!
"ദഹനബലിക്കായുള്ള കാഴ്ചമൃഗം ചെമ്മരിയാടോ കോലാടോ ആണെങ്കില്‍ അത് ഊനമറ്റ മുട്ടാടായിരിക്കണം"(ലേവ്യര്‍:1;10). ലോകത്തിന്റെ മുഴുവന്‍ പാപങ്ങളെ വഹിക്കാനുള്ളവനാണു തന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന് ഉന്നതനായ പ്രവാചകന് അറിയാമായിരുന്നു. അതുകൊണ്ടാണ് അവനെ നോക്കി കുഞ്ഞാടെന്ന് വിളിക്കുന്നത്. കുഞ്ഞാടിനെ ബലിയര്‍പ്പിക്കേണ്ട രീതി നിയമപുസ്തകത്തില്‍ എഴുതിയിരിക്കുന്നതും യേശുവിന്റെ മരണത്തിലെ ഓരോ ഘട്ടവും താരതമ്യം ചെയ്യുമ്പോള്‍, ഈ കുഞ്ഞാടുകളെല്ലാം വരാനിരുന്ന ദൈവകുഞ്ഞാടിന്റെ പ്രതിരൂപങ്ങാളയിരുന്നുവെന്ന് വ്യക്തമായും ഗ്രഹിക്കാന്‍ കഴിയും!
പെസഹാക്കുഞ്ഞാട് യേശുക്രിസ്തുവാണെന്നു നാം അറിയുകയും പെസഹാ എന്താണെന്ന് മനസ്സിലാക്കുകയും ചെയ്തു. പഴയനിയമകാലത്തെ പെസഹായും പുതിയനിയമത്തിലെ പെസഹായും ഇനി നമുക്ക് പരിശോധിക്കാം. കുരിശില്‍ കുഞ്ഞാട് ബലിയര്‍പ്പിച്ചതിന്റെ തലേ സായാഹ്നം മുതലുള്ള ഒരുക്കങ്ങള്‍, മോശയുടെ നിയമങ്ങളുമായി എങ്ങനെ ചേര്‍ന്നുനില്‍ക്കുന്നു എന്നാണ് ഇവിടെ ചിന്തിക്കുന്നത്.
നൂറുശതമാനം ഇസ്ലാംമതക്കാര്‍ ജീവിക്കുന്ന സോമാലിയയില്‍ പകുതിയിലേറെയും പട്ടിണിയില്‍ കഴിയുമ്പോഴും 'ലോക ഇസ്ലാമിന്' ഒരു വേദനയെയുള്ളു! യേശുവും ശിഷ്യന്മാരും പെസഹ ഭക്ഷിച്ചതു പെസഹായ്ക്കു മുന്‍പാണുപോലും! ഇതിനെ വ്യക്തമാക്കാന്‍ അവര്‍ കൊണ്ടുവരുന്ന ന്യായം ഇസ്ലാമിന്റെ അറിവുകേടിനെ തുറന്നു കാണിക്കുന്നതാണ്. യോഹന്നാന്റെ സുവിശേഷത്തിലെ ഒരു വാക്യമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഇതാണ് ആ വചനം: "യേശുവിനെ അവര്‍ കയ്യാഫാസിന്റെ അടുത്തുനിന്നു പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അപ്പോള്‍ പുലര്‍ച്ചയായിരുന്നു. അശുദ്ധരാകാതെ പെസഹാ ഭക്ഷിക്കേണ്ടതിനാല്‍ അവര്‍ പ്രത്തോറിയത്തില്‍ പ്രവേശിച്ചില്ല"(യോഹ:18;28). യഹൂദരുടെ പെസഹാ ആചരണം എപ്രകാരം ആണെന്ന് അറിയാത്ത ആര്‍ക്കും ഈ സംശയം തോന്നാം! അറിവില്ലാത്ത ഇക്കൂട്ടര്‍ക്ക് അജ്ഞതയില്‍ ജീവിക്കുന്ന പലരെയും വഴിതെറ്റിക്കാനും സാധിക്കും. അങ്ങനെ പലരും ഇസ്ലാംമതം സ്വീകരിച്ച് വഞ്ചിക്കപ്പെട്ടിട്ടുമുണ്ട്.
യഹൂദര്‍ പെസഹാ ആചരിക്കുന്നത് ഏഴു ദിവസമാണ്. അബീബുമാസം (നിസാന്‍മാസം) പതിനാലാംദിവസം സന്ധ്യമുതല്‍ ആരംഭിച്ച് ഇരുപത്തൊന്നാംദിവസം സന്ധ്യവരെയാണിത്. "ഒന്നാംമാസം പതിനാലാംദിവസം വൈകുന്നേരം യാഹ്‌വെയുടെ പെസഹായാണ്. ആ മാസം പതിനഞ്ചാംദിവസം യാഹ്‌വെയ്ക്കുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍. ഏഴു ദിവസം നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാംദിവസം നിങ്ങള്‍ക്കു വിശുദ്ധസമ്മേളനത്തിനുള്ളതായിരിക്കണം. അന്നു നിങ്ങള്‍ കഠിനാദ്ധ്വാനം ചെയ്യരുത്. ഏഴു ദിവസവും നിങ്ങള്‍ യാഹ്‌വെയ്ക്കു  ദഹനബലി അര്‍പ്പിക്കണം. ഏഴാംദിവസം വിശുദ്ധ സമ്മേളനമുണ്ടായിരിക്കണം. നിങ്ങള്‍ കഠിനാദ്ധ്വാനം ചെയ്യരുത്"(ലേവ്യ:23;5-8).
പുറപ്പാട് പുസ്തകത്തില്‍ കുറച്ചുകൂടി വ്യക്തതയോടെ ഇതു പറയുന്നുണ്ട്: "ഒന്നുമുതല്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ ആരെങ്കിലും പുളിച്ച അപ്പം ഭക്ഷിച്ചാല്‍ അവന്‍ ഇസ്രായേലില്‍നിന്നു വിച്ഛേദിക്കപ്പെടണം. ഒന്നാംദിവസവും ഏഴാംദിവസവും നിങ്ങള്‍ വിശുദ്ധസമ്മേളനം വിളിച്ചുകൂട്ടണം. ആ ദിവസങ്ങളില്‍ വേല ചെയ്യരുത്. എന്നാല്‍, ഭക്ഷിക്കാനുള്ളത് പാകം ചെയ്യാം. പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ നിങ്ങള്‍ ആചരിക്കണം. കാരണം, ഈ ദിവസമാണ് ഞാന്‍ നിങ്ങളുടെ വ്യൂഹങ്ങളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നത്. നിങ്ങള്‍ തലമുറതോറും ഈ ദിവസം ആചരിക്കണം. ഇത് എന്നേക്കുമുള്ള കല്പനയാണ്. ആദ്യമാസത്തിലെ പതിനാലാം ദിവസം സന്ധ്യമുതല്‍ ഇരുപത്തൊന്നാം ദിവസം സന്ധ്യവരെ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം"(പുറ:12;15-18).
യേശുവിന്റെ കാലത്തും യഹൂദര്‍ ഇങ്ങനെതന്നെയാണ് പെസഹാ ആചരിച്ചിരുന്നത്. നിസാന്‍ മാസം പതിനാലിനു വെള്ളിയാഴ്ചയാണ് യേശു മരിക്കുന്നത്. നാലു സുവിശേഷകരുടെയും വിവരണം ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാക്കുന്നില്ല. ഭൂമിയില്‍ അന്ധകാരം നിറഞ്ഞത് ആറാം മണിക്കൂര്‍മുതല്‍ ഒമ്പതാം മണിക്കൂര്‍വരെയാണ്. അതായത് പന്ത്രണ്ടുമുതല്‍ മൂന്നുവരെ! മൂന്നുമണിക്കാണ് യേശു ബലി പൂര്‍ത്തീകരിച്ചുകൊണ്ട് ജീവന്‍ വെടിയുന്നത്. മൂന്നു മണിക്കൂര്‍കൂടി കഴിഞ്ഞാല്‍ വെള്ളിയാഴ്ച അവസാനിക്കുകയും സാബത്ത് ആരംഭിക്കുകയും ചെയ്യും. വൈകുന്നേരം ആറുമണി മുതലാണ്, 'ജൂത കലണ്ടര്‍' പ്രകാരം പുതിയ ദിവസം ആരംഭിക്കുന്നത്. മരണം നടന്ന ദിവസംതന്നെ പുലര്‍ച്ചയില്‍ ആയിരുന്നു മരണത്തിനു വിധിക്കപ്പെടുന്നതും. അതായത് വൈകുന്നേരം ആറുമണിക്ക് ആരംഭിച്ച ദിവസം അവസാനിച്ചത് യേശുവിന്റെ മരണശേഷമാണ്.
നാം ഇന്ന് കണക്കാക്കുന്ന രീതി ആനുസരിച്ച് വ്യാഴാഴ്ച വൈകുന്നേരം എന്നത് യഹൂദരുടെ രീതിയനുസരിസരിച്ച് കണക്കാക്കുമ്പോള്‍ വെള്ളിയാഴ്ചയുടെ ആരംഭത്തിലാണ്. എഫേസോസില്‍ വച്ച് സുവിശേഷം എഴുതിയ യോഹന്നാന്‍ അവലംബിച്ചത് നാം കണക്കാക്കുന്ന 'റോമന്‍ മെത്തേഡ്' ആയതിന്റെ ആശയക്കുഴപ്പം മാത്രമെ ഇവിടെയുള്ളു. എന്നാല്‍, ബൈബിളിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്; അവസാനം സുവിശേഷമെഴുതിയ യോഹന്നാന്‍ പുതുതായി കൂട്ടിച്ചേര്‍ത്ത് യേശുവിനെ ദൈവപുത്രനാക്കുകയായിരുന്നു എന്നാണ്. എല്ലാറ്റിനും സാക്ഷിയായിരുന്ന ഒരുവനു കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ എഴുതേണ്ട ആവശ്യമുണ്ടോ? ഇങ്ങനെ പകര്‍ത്തിയെഴുതാനും വളച്ചൊടിക്കാനും യോഹന്നാന്‍ മുഹമ്മദല്ലല്ലോ! 'കോഴി കട്ടവന്റെ തലയില്‍ തൂവല്‍' എന്ന പ്രയോഗം മുഹമ്മദിന്റെ ശിഷ്യരുടെ കാര്യത്തില്‍ അന്വര്‍ത്ഥമാണ്!
പെസഹാക്കുഞ്ഞാടിനെ ബലികഴിക്കേണ്ടത് പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളിലാണ്. അത് അബീബുമാസം പതിനാലാം ദിവസം ഉച്ചയ്ക്കുശേഷം മൂന്നുമണിക്കും ആറുമണിക്കും ഇടയിലായിരിക്കണം. അന്ത്യത്താഴംമുതല്‍ കുരിശുമരണംവരെ ഏകദേശം ഇരുപത്തൊന്നു മണിക്കൂറുണ്ടായിരുന്നു. ഇത്രയും സമയം കൊണ്ട് വിചാരണയും വിധിയും ക്രൂശീകരണവുമെല്ലാം നടക്കുക അസാധ്യമാണെന്നു ചിലര്‍ വാദിക്കുന്നു. എന്നാല്‍, എന്തുകൊണ്ടാണ് ഇത്ര തിടുക്കത്തില്‍ യേശുവിനെ വധിച്ചത് എന്നു നോക്കാം! ഇതറിയണമെങ്കില്‍ കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ് ജറുസലെമില്‍ നടന്ന ഒരു സംഭവത്തിലേക്ക് തിരിച്ചുപോകണം.
ജറുസലെമിലേക്ക് യേശുവിനെ രാജകീയമായി ആനയിച്ച സംഭവം കഴിഞ്ഞിട്ട് അധികം ദിവസങ്ങള്‍ ആയിട്ടില്ല. ജനങ്ങളെല്ലാം യേശുവിനെ ഒരു പ്രവാചകനും രാജാവുമൊക്കെയായി അംഗീകരിച്ചു എന്നതിന്റെ അടയാളമായിരുന്നു അത്. പല സന്ദര്‍ഭങ്ങളിലും ജനങ്ങളെ ഭയന്ന് യേശുവിനെ പിടിക്കാന്‍ ആചാര്യന്മാര്‍ക്കു കഴിഞ്ഞിരുന്നില്ല എന്ന് വചനം പറയുന്നുണ്ട്. "പുരോഹിതന്മാരും നിയമജ്ഞരും അവനെ എങ്ങനെ വധിക്കാമെന്ന് അന്വേഷിച്ചുകൊണ്ടിരുന്നു. പക്ഷേ, അവര്‍ ജനങ്ങളെ ഭയപ്പെട്ടു"(ലൂക്കാ:22;2). തിരുനാള്‍ ദിവസം ജനങ്ങള്‍ സമ്മേളിക്കും എന്നതിനാല്‍ അവര്‍ ഭയപ്പെട്ടിരുന്നുവെന്ന് എല്ലാ സുവിശേഷകരും എഴുതിയിട്ടുണ്ട്.
ഈ കാരണത്താലാണ് രാത്രിയില്‍ യേശുവിനെ പിടിച്ച്, പുലര്‍ച്ചയില്‍തന്നെ മരണത്തിനു വിധിക്കാനായി എല്ലാം തിടുക്കത്തിലാക്കിയത്. പുരോഹിതരുടെയും നിയമജ്ഞരുടെയും കൂട്ടാളികളായവരെ മാത്രമെ വിചാരണസ്ഥലത്തേക്ക് കടത്തി വിട്ടിരുന്നുള്ളു. ഇതിനുള്ള തെളിവാണ് യോഹന്നാന്റെ അപേക്ഷപ്രകാരം പത്രോസിനെ പ്രവേശിപ്പിക്കുന്നത്. എന്നിട്ടും ഒരു കാവല്‍ക്കാരി പത്രോസിനോട് ചോദിക്കുന്നുണ്ട്; 'നീയും അവന്റെ ശിഷ്യനല്ലെ എന്ന്. അതായത് പ്രതിഭാഗം സാക്ഷികളെ വിസ്തരിക്കാതെ, വാദിഭാഗത്തിനുവേണ്ടി നീതിനിഷേധം നടത്തുകയായിരുന്നു. അല്ലാത്തപക്ഷം ക്രൂശീകരണം സാധ്യമാകുമായിരുന്നില്ല. ജനങ്ങള്‍ സംഘടിക്കുന്നതിനുമുന്‍പ് വിചാരണ പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കുകയെന്ന തന്ത്രമായിരുന്നു പ്രമാണികളുടേത്!
മാത്രവുമല്ല, എല്ലാ കുറ്റവും റോമന്‍ ഭരണകൂടത്തിന്മേല്‍ ആരോപിക്കുക എന്ന ഗൂഢലക്ഷ്യവും പുരോഹിതര്‍ക്കുണ്ടായിരുന്നു. പെസഹാ ഭക്ഷിക്കണം എന്ന് ആവശ്യം പറഞ്ഞ് പ്രത്തോറിയത്തില്‍ പ്രവേശിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം റോമന്‍ പടയാളികള്‍ക്കായിരുന്നതിനാല്‍, എല്ലാം ക്രമീകരിച്ച് പുലര്‍ച്ച ആയപ്പോള്‍തന്നെ റോമന്‍ പട്ടാളത്തിന് പൂര്‍ണ്ണമായി യേശുവിനെ വിട്ടുകൊടുത്തു.
വ്യാഴാഴ്ച രാത്രി എന്നു നാം പറയുന്ന പെസഹാ രാത്രി യഹൂദരൂടെ കണക്കില്‍ വെള്ളിയാഴ്ചയുടെ തുടക്കമാണ്. സാബത്ത് ശനിയാഴ്ചയാണെങ്കിലും ആ വെള്ളിയാഴ്ചയും യഹൂദര്‍ക്ക് സാബത്തുപോലെ തന്നെയായിരുന്നു. കാരണം, അത് അബീബുമാസം പതിനാലാം ദിവസമായിരുന്നു. അന്ന് മൂന്നുമണിക്ക്(3PM) പെസഹാക്കുഞ്ഞാടിനെ ദേവാലയത്തില്‍ അറക്കും. അതേ സമയത്തുതന്നെയാണ് ദൈവത്തിന്റെ കുഞ്ഞാടിന്റെ മരണവും സംഭവിച്ചു!

'ബലി' പഴയതും പുതിയതും!

പഴയനിയമത്തിലെ ബലിയുടെ അതേ മാതൃകയില്‍ തന്നെയാണ് പുതിയനിയമത്തിലും ബലിയര്‍പ്പണം നടന്നത്. അന്ന് ആടിനെയും കാളകളെയും അര്‍പ്പിച്ചുവെങ്കില്‍, പുതിയബലി എന്നേക്കുമുള്ള ഏകബലിയായി നിത്യ പുരോഹിതനായ യേശുക്രിസ്തു സമര്‍പ്പിച്ചു! അന്ന് 'മോറിയാ'മലയില്‍ അബ്രാഹം പൂര്‍ത്തിയാക്കാത്ത ബലിയുടെ പൂര്‍ത്തീകരണം കൂടിയായിരുന്നു ഈ ബലി. അന്ന് അബ്രാഹം ഇസഹാക്കിനോടു പറഞ്ഞത് ഒരു പ്രവചനമായിരുന്നു. ബലിയര്‍പ്പിക്കാനുള്ള കുഞ്ഞാടിനെ ദൈവം തരുമെന്ന പ്രവചനം കാല്‍വരിയില്‍ പൂര്‍ത്തിയായി. മുള്‍ച്ചെടികള്‍ക്കുള്ളില്‍ കൊമ്പുടക്കി കിടന്ന ആടിനെ അബ്രാഹം ബലിയര്‍പ്പിച്ചത്, മുള്‍ക്കിരീടം ചൂടിയ യേശുവിന്റെ പ്രതീകമായിരുന്നു. അതിനാല്‍, പ്രവാചക ശ്രേഷ്ഠന്‍ യോഹന്നാന്‍ യേശുവിനെ നോക്കിപ്പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്!
കുഞ്ഞാടിനെ ബലിയര്‍പ്പിക്കുന്ന എല്ലാക്കാര്യങ്ങളും യേശുവിനെ വധിച്ചവര്‍, അവര്‍പോലും അറിയാതെ ചെയ്തു! എന്തൊക്കെയായിരുന്നു അവര്‍ ചെയ്തതെന്ന് ബൈബിളിനെ അടിസ്ഥാനമാക്കി പരിശോധിക്കാം!
പഴയനിയമത്തില്‍ പാപപരിഹാരത്തിന് പല രീതികള്‍ സ്വീകരിച്ചിരുന്നു. ഇവയെല്ലാം ക്രിസ്തുവില്‍ നടപ്പായിട്ടുണ്ട്. ഒരു രീതി ഇങ്ങനെയായിരുന്നു: "ജീവനുള്ള കോലാടിനെ കൊണ്ടുവരണം. അതിന്റെ തലയില്‍ കൈകള്‍വച്ച് അഹറോന്‍ ഇസ്രായേല്‍ ജനങ്ങളുടെ എല്ലാ അകൃത്യങ്ങളും അക്രമങ്ങളും പാപങ്ങളും ഏറ്റുപറയണം. അവയെല്ലാം അതിന്റെ ശിരസ്സില്‍ ചുമത്തി, ഒരുങ്ങിനില്‍ക്കുന്ന ഒരാളുടെ കൈവശം അതിനെ മരുഭൂമിയിലേക്ക് വിടണം. കോലാട് അവരുടെ കുറ്റങ്ങള്‍ വഹിച്ചുകൊണ്ട് വിജനപ്രദേശത്തേക്കു പോകട്ടെ. ആടിനെ നയിക്കുന്ന ആള്‍ അതിനെ മരുഭൂമിയില്‍ ഉപേക്ഷിക്കണം"(ലേവ്യ:16;20-22). ഇത് യേശുവില്‍ എങ്ങനെ അന്വര്‍ത്ഥമായി എന്നു നോക്കാം.
യേശുവിനെ വധിക്കാനായി പുരോഹിതരും യഹൂദപ്രമാണികളും ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരില്‍ ഒരുവനും ആ വര്‍ഷത്തെ പ്രധാന പുരോഹിതനുമായ കയ്യാഫാസ് പറഞ്ഞു: "നിങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടാ. ജനം മുഴുവന്‍ നശിക്കാതിരിക്കാനായി അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നതു യുക്തമാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നുമില്ല. അവന്‍ ഇതു സ്വമേധയാ പറഞ്ഞതല്ല; പ്രത്യുത, ആ വര്‍ഷത്തെ പ്രധാനപുരോഹിതന്‍ എന്നനിലയില്‍, ജനത്തിനുവേണ്ടി യേശു മരിക്കേണ്ടിയിരിക്കുന്നുവെന്നു പ്രവചിക്കുകയായിരുന്നു"(യോഹ:11;49-52). ഇതിനുശേഷം സംഭവിച്ചതുകൂടി കൂട്ടിവായിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.
"അതുകൊണ്ട് യേശു പിന്നീടൊരിക്കലും യഹൂദരുടെ ഇടയില്‍ പരസ്യമായി സഞ്ചരിച്ചില്ല. അവന്‍ പോയി മരുഭൂമിക്കടുത്തുള്ള എഫ്രായിം പട്ടണത്തില്‍, ശിഷ്യരോടൊത്തു വസിച്ചു"(യോഹ:11;54). കുറ്റം ആരോപിക്കപ്പെട്ട ആടിനെ മരുഭൂമിയിലേക്ക് ഓടിച്ചുവിടുന്നതും ഇവിടെ പൂര്‍ത്തിയാകുന്നു.
പെസഹാക്കുഞ്ഞാട് വധിക്കപ്പെടുന്നതിലുള്ള മറ്റൊരു നിയമം എപ്രകാരമാണു നിറവേറ്റപ്പെട്ടതെന്നു നോക്കാം. "ഈ മാസം പത്താംദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍ കുട്ടിയെ കരുതിവയ്ക്കണം"(പുറ:12;3). അബീബു മാസത്തിലെ പത്താംദിവസം യേശു മരിക്കുന്നതിനു നാലു ദിവസം മുന്‍പാണ്. ഈ ദിവസങ്ങളിലാണ് യേശുവിനെ വധിക്കാന്‍ പുരോഹിതര്‍ പദ്ധതിയിടുന്നതും. പെസഹാത്തിരുനാളിനുമുമ്പേ ജനങ്ങള്‍ തങ്ങളെത്തന്നെ വിശുദ്ധീകരിക്കാന്‍ ജറുസലേമിലേക്ക് പോയി ഇവരുടെ ഇടയില്‍ പ്രമാണികള്‍ യേശുവിനെ അന്വേഷിക്കുന്നുണ്ട്. ആര്‍ക്കെങ്കിലും വിവരം ലഭിച്ചാല്‍ തങ്ങളെ അറിയിക്കണമെന്ന് പ്രമാണികള്‍ കല്പിച്ചിട്ടുണ്ടായിരുന്നു. (യോഹ:11;55-57). ബലിയാടിനെ നാലു ദിവസം മുന്‍പേ ഒരുക്കി നിര്‍ത്തുന്നതിന്റെ ഭാഗമായിരുന്നു ഇതെല്ലാം! പ്രധാനപുരോഹിതന്‍ ഇസ്രായേല്‍ഭവനം മുഴുവന്റെയും തലവനാണല്ലോ!
ബലിയര്‍പ്പിക്കപ്പെടുന്ന മൃഗത്തിന്റെ തോലുരിയണമെന്ന് നിയമഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. "അതിനുശേഷം ബലിമൃഗത്തെ തോലുരിഞ്ഞ് കഷണങ്ങളായി മുറിക്കണം"(ലേവ്യ:1;6). ഗാഗുല്‍ത്തായില്‍ എന്താണു നടന്നതെന്നു നോക്കാം: "പടയാളികള്‍ യേശുവിനെ ക്രൂശിച്ചതിനു ശേഷം അവന്റെ വസ്ത്രങ്ങള്‍ നാലായി ഭാഗിച്ചു- ഓരോ പടയാളികള്‍ക്കും ഓരോ ഭാഗം. അവന്റെ അങ്കിയും അവര്‍ എടുത്തു. അതാകട്ടെ, തുന്നലില്ലാതെ മുകള്‍മുതല്‍ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു. ആകയാല്‍, അവര്‍ പരസ്പരം പറഞ്ഞു: അതു കീറേണ്ടാ; പകരം അത് ആരുടേതായിരിക്കണമെന്നു കുറിയിട്ടു തീരുമാനിക്കാം"(യോഹ:19;24). മനുഷ്യപുത്രന്റെ വസ്ത്രം ഉരിഞ്ഞു മാറ്റുകയും നാലായി ഭാഗിക്കുകയും ചെയ്തത്, ബലിമൃഗത്തിന്റെ തോലുരിഞ്ഞു ഭാഗിക്കുന്നതിന്റെ പ്രതീകമായിരുന്നു.
അതോടൊപ്പം മറ്റൊരു പ്രവചനത്തിന്റെ പൂര്‍ത്തീകരണവും ഇതിലൂടെ നിറവേറപ്പെട്ടു. "അധര്‍മ്മികളുടെ സംഘം എന്നെ വളഞ്ഞിരിക്കുന്നു; അവര്‍ എന്റെ കൈകാലുകള്‍ കുത്തിത്തുളച്ചു; എന്റെ അസ്ഥികള്‍ എനിക്ക് എണ്ണാവുന്ന വിധത്തിലായി; അവര്‍ എന്നെ തുറിച്ചുനോക്കുന്നു; അവര്‍ എന്റെ വസ്ത്രങ്ങള്‍ പങ്കിട്ടെടുക്കുന്നു; എന്റെ അങ്കിക്കായി അവര്‍ നറുക്കിടുന്നു"(സങ്കീ:22;16-18). യഹൂദര്‍ വിശ്വസിക്കുകയും ഇന്നും പവിത്രമായി സൂക്ഷിക്കുകയും ചെയ്തിട്ടുള്ള വിശുദ്ധ ഗ്രന്ഥങ്ങളിലെ പ്രവചനങ്ങളാണിത്. ഇവ എഴുതിയത് ക്രിസ്ത്യാനികളല്ല! ആയിരുന്നെങ്കില്‍ യഹൂദര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ എല്ലാം ഈ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുകയില്ല.
മറ്റുരണ്ട് പ്രവചനങ്ങള്‍കൂടി കുരിശില്‍ പൂര്‍ത്തീകരിക്കുന്നുണ്ട്: "അനന്തരം എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍ വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു. ഒരു പാത്രം നിറയെ വിനാഗിരി അവിടെ ഉണ്ടായിരുന്നു. അവര്‍ ആ വിനാഗിരിയില്‍ കുതിര്‍ത്ത നീര്‍പ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടില്‍വച്ച് അവന്റെ ചുണ്ടോടടുപ്പിച്ചു"(യോഹ:19;28,29). ഇവിടെ പൂര്‍ത്തിയായത് രണ്ടു പ്രവചനങ്ങളാണ്. സങ്കീര്‍ത്തനങ്ങളിലുള്ള ആ രണ്ടു വചന ഭാഗങ്ങളും ശ്രദ്ധിക്കുക; "എന്റെ അണ്ണാക്ക് ഓടിന്റെ കഷണംപോലെ വരണ്ടിരിക്കുന്നു; എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിയിരിക്കുന്നു"(സങ്കീ:22;15). മറ്റൊരു സങ്കീര്‍ത്തനം ഇങ്ങനെയാണ്: "ഭക്ഷണമായി അവര്‍ എനിക്കു വിഷം തന്നു, ദാഹത്തിനു അവര്‍ എനിക്കു വിനാഗിരി തന്നു"(സങ്കീ:69;21).
യേശുക്രിസ്തുവിനെ കുറിക്കുന്ന അനേകം പ്രവചനങ്ങളുണ്ടായിരുന്നു. അവയെല്ലാം ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്തു. മരണത്തെ സംബന്ധിക്കുന്ന ഒരു പ്രവചനത്തിന്റെ പൂര്‍ത്തീകരണംകൂടി ഇവിടെ സൂചിപ്പിക്കുകയാണ്. പഴയനിയമത്തിലെ മൂന്നു പ്രവചനങ്ങളാണ് ഒരു സംഭവത്തിലൂടെ പൂര്‍ത്തിയായത്! അതിലൊന്ന് ബലിമൃഗത്തെക്കുറിച്ച് മോശനല്‍കിയ നിര്‍ദ്ദേശമായിരുന്നു. പ്രവചനങ്ങള്‍ ഇങ്ങനെയണ്: "ആടിന്റെ അസ്ഥിയൊന്നും ഒടിയുകയുമരുത്"(പുറ:12;46). വേറൊരിടത്ത് പറയുന്നു: "മൃഗത്തിന്റെ അസ്ഥിയൊന്നും ഒടിയുകയുമരുത്"(സംഖ്യാ:9;12). ഇരുവചനങ്ങളിലും പെസഹാക്കുഞ്ഞാടിനെക്കുറിച്ചാണു പറയുന്നത്. സങ്കീര്‍ത്തനങ്ങളിലൂടെ ദാവീദ് ഇക്കാര്യം പ്രവചിക്കുന്നതും ബൈബിളിലുണ്ട്: "അവന്റെ അസ്ഥികളെ യാഹ്‌വെ കാത്തുസൂക്ഷിക്കുന്നു; അവയിലൊന്നുപോലും തകര്‍ക്കപ്പെടുകയില്ല"(സങ്കീ:34;20). പെസഹാക്കുഞ്ഞാടിനെ സംബന്ധിച്ചുള്ള നിയമവും ദാവീദിന്റെ പ്രവചനവും യേശുവില്‍ പൂര്‍ത്തിയാകുന്നത് കാല്‍വരിക്കുരിശില്‍ കാണാം! "അതിനാല്‍ പടയാളികള്‍ വന്ന് അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കാലുകള്‍ തകര്‍ത്തു. അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചുകഴിഞ്ഞു എന്നു കാണുകയാല്‍ അവന്റെ കാലുകള്‍ തകര്‍ത്തില്ല"(യോഹ:19;32,33).

കുരിശുമരണത്തിന് വൈദ്യശാസ്ത്രത്തിന്റെ സാക്ഷ്യം!

യേശുവിനെ കുരിശില്‍ തറയ്ക്കുന്നത് ഏകദേശം ഒമ്പതു മണിക്കാണെന്ന് വചനം സാക്ഷ്യപ്പെടുത്തുന്നുണ്ട്. "അവര്‍ അവനെ കുരിശില്‍ തറച്ചപ്പോള്‍ മൂന്നാം മണിക്കൂര്‍ ആയിരുന്നു"(മര്‍ക്കോ:15;25). മരണം സംഭവിക്കുന്നത് പന്ത്രണ്ടിനും മൂന്നിനും ഇടയിലുള്ള സമയത്താണെന്നു വ്യക്തമാണ്. വചനത്തിലെ വെളിപ്പെടുത്തല്‍ അനുസരിച്ച് മൂന്നു മണിക്കാണ് യേശു മരിക്കുന്നത്. "ആറാംമണിക്കൂര്‍മുതല്‍ ഒമ്പതാംമണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു. ഏകദേശം ഒമ്പതാംമണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു"(മത്താ:27;45,46).
വചനത്തെ അടിസ്ഥാനമാക്കി മനസ്സിലാക്കുമ്പോള്‍ ആറു മണിക്കൂറോളം യേശു ജീവനോടെ കുരിശിലുണ്ടായിരുന്നു. ഈ സമയം കൊണ്ട് മരണം സംഭവിക്കില്ല എന്ന വാദവുമായി ഇസ്ലാം പ്രചാരകര്‍ കറങ്ങിനടക്കുന്നുണ്ട്. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളുടെ ഗുണം അനുഭവിക്കുക മാത്രം ചെയ്യുന്ന ഈ 'ബുദ്ധിമാന്മാര്‍' ചില 'പൊട്ട'ശാസ്ത്രങ്ങളും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, കുരിശുമരണത്തെ ശരിവയ്ക്കുന്ന ശാസ്ത്രീയ സത്യങ്ങള്‍ നമുക്കു നോക്കാം.
കുറ്റാന്വേഷണ രംഗത്തെ പ്രഗത്ഭനായ 'ഫോറന്‍സിക് ഡോക്ടര്‍' ആണ് അലക്സാണ്ടര്‍ മെത്തെല്‍. ഇദ്ദേഹം യേശുവിന്റെ കുരിശുമരണത്തെ സംബന്ധിച്ച് നടത്തിയ കണ്ടെത്തലുകള്‍ നാമിവിടെ പരിശോധിക്കുകയാണ്.

രക്തം 'വിയര്‍ക്കല്‍' സംഭവിക്കുമോ?

ഗത് സെമന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ യേശുവിന്റെ വിയര്‍പ്പു രക്തത്തുള്ളികള്‍പോലെ നിലത്തുവീണു(ലൂക്കാ:22;44). ഇതിനെക്കുറിച്ച് ഡോക്ടര്‍ മെത്തെല്‍ പറയുന്നത്; അപൂര്‍വ്വങ്ങളില്‍ അപൂര്‍വമാണെങ്കിലും ഇതു സംഭവിക്കാവുന്ന കാര്യമാണെന്നാണ്.

അമിത രക്തസമ്മര്‍ദ്ദത്തില്‍ ആന്തരീക രക്തസ്രാവംപോലെ പുറത്തേക്കും ഒഴുകാനുള്ള സാധ്യത ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്രകാരമുള്ള രക്തസ്രാവമുണ്ടാകുമ്പോള്‍ കൂടുതല്‍ രക്തം ഒഴുകിയില്ലെങ്കിലും ത്വക്ക് മൃദുലമാകും. ഇപ്രകാരം മാര്‍ദ്ദവമുള്ള മാംസവുമായാണ് അടുത്ത രംഗമായ പീലാത്തോസിന്റെ കല്‍ത്തളത്തിലെ ചമ്മട്ടിയടി ഏല്ക്കുവാന്‍ കടന്നുചെല്ലുന്നത്.

റോമന്‍ പട്ടാളത്തിന്റെ ചമ്മട്ടിയടി കുപ്രസിദ്ധമാണ്! നാലാം നൂറ്റാണ്ടിലെ ചരിത്രകാരനായ 'യൂസിഫസ്' റോമന്‍ ചമ്മട്ടിയടിയെക്കുറിച്ച് വിശദ്ദീകരിക്കുന്നത് വായിക്കാന്‍ കഴിയും. കുറഞ്ഞത് മുപ്പത്തൊമ്പതു അടി എന്നതാണ് റോമന്‍ നിയമം! യേശുവിന്റെ കാര്യത്തില്‍ ഇതില്‍ കുറവു വരുത്താന്‍ യാതൊരു സാധ്യതയുമില്ല. കാരണം, യഹൂദരില്‍നിന്ന് കൈക്കൂലി വാങ്ങുന്ന അഴിമതിക്കാരാണ് ഇവരെന്ന് വചനത്തിലൂടെ നമുക്കു മനസ്സിലാകുന്നുണ്ട്. യേശുവിന്റെ ഉത്ഥാനം മറച്ചുവയ്ക്കാന്‍ പുരോഹിതന്മാര്‍ പടയാളികള്‍ക്ക് പണം നല്‍കുന്നത് വായിക്കുന്നു. യേശുവിനെ കണക്കില്‍പ്പെടാതെ കൂടുതല്‍ പ്രഹരിച്ചുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നുവെങ്കിലും ആധികാരികമായി മുപ്പത്തൊമ്പത് അംഗീകരിക്കാന്‍ ന്യായമുണ്ട്. യേശുവിനെ അടിച്ചത് യഹൂദരായിരുന്നുവെങ്കില്‍ നാല്പത് അടിയില്‍ ഒരെണ്ണംപോലും കൂടുമായിരുന്നില്ല. കാരണം, യഹൂദരുടെ നിയമം ഇതാണ്: "കുറ്റക്കാരന്‍ പ്രഹരത്തിനു വിധിക്കപ്പെട്ടാല്‍ ന്യായാധിപന്‍ അവനെ തന്റെ സാന്നിധ്യത്തില്‍ നിലത്തു കിടത്തി അടിപ്പിക്കണം. കുറ്റത്തിന്റെ ഗൗരവമനുസരിച്ചായിരിക്കണം അടിയുടെ എണ്ണം. ചാട്ടയടി നാല്‍പതില്‍ കവിയരുത്. ഇതിലേറെ ആയാല്‍ നീ നിന്റെ സഹോദരനെ പരസ്യമായി നിന്ദിക്കുകയായിരിക്കും ചെയ്യുക"(നിയമം:25;2,3).
അറ്റത്ത് എല്ലിന്‍ കഷണങ്ങളും ഇരുമ്പുചീളുകളും പിടിപ്പിച്ച ചമ്മട്ടികൊണ്ടുള്ള ഓരോ അടിയിലും ശരീരത്തില്‍നിന്ന് മാംസക്കഷണങ്ങള്‍ അടര്‍ന്നുപോകും. അതുവഴി അമിതമായ രക്തസ്രാവമുണ്ടാകുമെന്ന് വൈദ്യശാസ്ത്രം വിലയിരുത്തുന്നു. ശരീരത്തിലെ അമിത രക്തസ്രാവംമൂലം രക്തസമ്മര്‍ദ്ദം താഴ്ന്നുപോവുകയും ദാഹവും ക്ഷീണവും ഉണ്ടാകുകയും ചെയ്യും. ശരീരത്തില്‍ രക്തത്തിന്റെ അളവു കുറയുന്നതുമൂലം, രക്തത്തെ 'പമ്പ്' ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഹൃദയത്തിന്റെ താളം ക്രമാതീതമാകും. ഇതാണ് രക്തസമ്മര്‍ദ്ദം കുറയുവാനുള്ള കാരണമെന്ന് ഡോക്ടര്‍ അലക്സാണ്ടര്‍ മെത്തെല്‍ പറയുന്നത്. ഇവയെല്ലാം യേശുവില്‍ നമുക്ക് കാണുവാന്‍ കഴിയുന്നുണ്ട്. യേശു അതീവ ക്ഷീണിതന്‍ ആയിരുന്നതിനാല്‍ ആണല്ലോ ശിമയോനെ സഹായിയായി പടയാളികള്‍ നിയോഗിച്ചത്! ചാട്ടവാറടി കഴിയുമ്പോള്‍ അടിയേല്‍ക്കുന്നവന്റെ എല്ലും ഞെരമ്പുകളുംപോലും പുറത്തുകാണാന്‍ കഴിയുമെന്നാണ് ചരിത്രകാരനായ യൂസിഫസ് പറയുന്നത്!
ഡോക്ടര്‍ മെത്തെലിന്റെ അഭിപ്രായത്തില്‍, ക്ഷീണിതനാകുംതോറും രക്തത്തിലെ 'കാര്‍ബണിന്റെ' അളവ് വര്‍ദ്ധിക്കുകയും 'അസിഡിറ്റി' ഉണ്ടാകുകയും ചെയ്യും. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഈ 'അസിഡിറ്റി' കാരണമാകുമെന്ന് വൈദ്യശാസ്ത്രം വ്യക്തമാക്കുന്നു. ശരീരത്തിലെ രക്തം വാര്‍ന്ന് ഇത്രമാത്രം അവശനായ യേശുവിനെയാണ് കുരിശില്‍ തറയ്ക്കുന്നത്. കുരിശില്‍ തറച്ചത് ഒമ്പതുമണിക്കാണെങ്കിലും ഉടനെയൊന്നും കുരിശു നാട്ടിയില്ലെന്നാണ് കരുതേണ്ടത്. മൂന്നു മണിക്കൂറാണു കുരിശില്‍ കിടന്നതെന്നാണ് ഔദ്യോഗികമായ സ്ഥിരീകരണം!
അവശനായ ഒരു വ്യക്തി കുരിശില്‍ കിടന്നാല്‍ മൂന്നു മണിക്കൂറിനുമുന്‍പ് മരണം സംഭവിക്കാം! ശാരീരിക ക്ഷീണത്താല്‍ ശ്വാസമെടുക്കാന്‍ കഴിയാതെ ശ്വാസംമുട്ടിയും മരിക്കാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, ഇപ്രകാരമൊരു വ്യക്തി മരിച്ചാല്‍ അയാളുടെ ഹൃദയത്തില്‍ അവശേഷിക്കുന്ന രക്തവും വെള്ളവും വേര്‍തിരിയും! അലക്സാണ്ടര്‍ മെത്തെല്‍ വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തുന്നതാണ് ഈ വസ്തുതകള്‍! വചനത്തില്‍ നാം കാണുന്നു: "എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ട് കുത്തി. ഉടനെ അതില്‍നിന്നു രക്തവും വെള്ളവും പുറപ്പെട്ടു"(യോഹ:19;34).
ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെക്കാള്‍ വലിയ തെളിവായി ഇതിനെ അംഗീകരിക്കണമെന്ന് പറയുന്നത് കുറ്റന്വേഷണം രംഗത്ത് ലോകം ബഹുമാനിക്കുന്ന പ്രഗത്ഭനായ ഫോറന്‍സിക് ഡോക്ടറാണ്!
പ്രവചനഗ്രന്ഥത്തില്‍ എഴുതപ്പെട്ടിട്ടുള്ള എല്ലാക്കാര്യങ്ങളും പൂര്‍ത്തിയാക്കുകയും ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആളുകള്‍ സാക്ഷികളാകുകയും ശത്രുക്കള്‍പോലും ഉറച്ചു വിശ്വസിക്കുകയും ചെയ്ത സംഭവമാണ്, യേശുവിന്റെ കുരിശുമരണം! അന്ന് തിരുനാളിനോട് അനുബന്ധമായി അനേകം വിദേശികളായ യഹൂദരും അവിടെ ഉണ്ടായിരുന്നു. ആധുനിക വൈദ്യശാസ്ത്രവും ഈ സത്യത്തിനു സാക്ഷ്യം നല്‍കുന്നു. എന്നാല്‍, ഒരു ഭ്രാന്തന്റെ ജല്പനങ്ങളെ മുഖവിലക്കെടുത്ത് ഇസ്ലാംമതക്കാര്‍ നടത്തുന്ന വ്യാജപ്രചരണങ്ങള്‍ എന്തെല്ലാമാണെന്നു കാണുമ്പോള്‍, വിവേകമുള്ളവര്‍ക്ക് ഇവരുടെ കപടത വ്യക്തമാകും!

ക്രൂശീകരണം മുഹമ്മദിന്റെ കാഴ്ച്ചപ്പാടില്‍!

ബൈബിളില്‍ 136 വചനങ്ങളില്‍ യേശുവിന്റെ മരണത്തെ അടിവരയിട്ട് ഉറപ്പിക്കുമ്പോള്‍ ഒരിടത്തുപോലും വൈരുദ്ധ്യമില്ല. എന്നാല്‍, ഖുറാന്‍ നമുക്ക് പരിശോധിക്കാം!
ബൈബിള്‍ കെട്ടിച്ചമച്ചതാണെന്നും അതില്‍ നിറയെ വൈരുദ്ധ്യങ്ങളാണെന്നും തെരുവുകളിലൂടെ വ്യാജപ്രചരണം നടത്തുന്ന ഇസ്ലാമിന്റെ കൂലിപ്രചാരകര്‍ എന്തുകൊണ്ട് ഖുറാനിലെ വൈരുദ്ധ്യങ്ങള്‍ മറച്ചുവയ്ക്കുന്നു? 136 വചനങ്ങളില്‍ യാതൊരു വൈരുദ്ധ്യവുമില്ലാതെ ക്രൂശീകരണത്തെ ബൈബിള്‍ വെളിപ്പെടുത്തുമ്പോള്‍, ഖുറാനിലെ 'ഈസാനബി'യുടെ മരണവുമായി ബന്ധപ്പെട്ട നാലു വാക്യങ്ങളാണുള്ളത്. ഇതില്‍ മൂന്നെണ്ണം 'ഈസാ'യുടെ മരണത്തെ അംഗീകരിക്കുകയും ഒരെണ്ണംമാത്രം മരണത്തെ നിഷേധിക്കുകയും ചെയ്യുന്നു. ഏതാണു വൈരുദ്ധ്യമെന്ന് ചിന്തിക്കുന്നവനു ദൃഷ്ടാന്തമുണ്ട്! മൂന്നിടത്തും ഈസായുടെ വാക്കുകളിലൂടെയാണ് മരണത്തെ ഉറപ്പിക്കുന്നതെങ്കില്‍, ഒരിടത്ത് മുഹമ്മദ് അയാളുടെ വാക്കുകളില്‍ ഈസായുടെ മരണം നിഷേധിക്കുന്നു. ഈസാതന്നെയാണ് യേശുവെന്ന് പറഞ്ഞ് യേശുവിന്റെ എല്ലാ പ്രബോധനങ്ങളെയും എതിര്‍ക്കുവാന്‍ മുഹമ്മദ് എന്ന ജഢികമനുഷ്യനുമായിച്ചേര്‍ന്നു സാത്താന്‍ തയ്യാറാക്കിയ നുണയായിരുന്നു ഖുറാന്‍!
മനുഷ്യരുടെ രക്ഷയ്ക്ക് ആവശ്യമായതെല്ലാം യേശു നല്‍കിയിട്ടുണ്ട്. അവന്റെ പ്രബോധനങ്ങളില്‍ നിലനിന്നാല്‍ രക്ഷ സാധ്യമാകുമെന്ന് സാത്താനു നന്നായി അറിയാം. അതുകൊണ്ട്, മനുഷ്യനെ രക്ഷയില്‍നിന്നു വ്യതിചലിപ്പിക്കാന്‍ സാത്താന്‍ കൌശലപൂര്‍വ്വം ഒരുക്കിയ കെണിയാണ് ഇസ്ലാംമതം! ബൈബിള്‍ തിരുത്തിയെന്നു പറയുമ്പോള്‍ സ്വാഭാവികമായും യഹൂദരുടെ ഗ്രന്ഥവും തിരുത്തിയിരിക്കണം. മുഹമ്മദ് ജനിക്കുന്ന കാലത്ത് പരസ്പരം അംഗീകരിക്കാതെ പോരടിച്ചുനിന്ന രണ്ട് മതവിഭാഗമായ യഹൂദരും ക്രിസ്ത്യാനികളും ഒരുമിച്ചുനിന്ന് അവരുടെ പുസ്തകങ്ങള്‍ തിരുത്തിയെന്നു ചിന്തിക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല.
ചരിത്രത്തെ എതിര്‍ക്കുമ്പോള്‍ ഒരു ന്യായീകരണവും ഇല്ലാത്തതിനാല്‍ മുഹമ്മദ് ഒരു കൌശലം കാണിച്ചു. ദൈവത്തെയും ദൈവദൂതനെയും അവതരിപ്പിച്ചു! ദൈവമാണെന്ന വ്യാജേന അറബികളുടെ ഒരു പ്രാകൃത 'ഗോത്രദേവനെ' അല്ലാഹുവെന്ന് നാമകരണം ചെയ്ത് ഇറക്കി. അതുപോലെതന്നെ ഗബ്രിയേല്‍ ദൈവദൂതന്‍റെ 'ഡ്യൂപ്പ്' ആയ 'ജിബ്രീലി'നെയും കെട്ടിച്ചമച്ചിറക്കി.
ബൈബിളില്‍ മാലാഖ പ്രത്യക്ഷപ്പെട്ട് ഒരു കാര്യം അറിയിക്കുമ്പോള്‍ അതേ സന്ദേശംതന്നെ മറ്റു വ്യക്തികളോടും അറിയിക്കും. മറിയത്തെ മംഗളവാര്‍ത്ത അറിയിച്ച ഗബ്രിയേല്‍തന്നെ ഈ വിവരം സക്കറിയാ പുരോഹിതനെയും അറിയിച്ചു. സാംസണ്‍ ജനിക്കുമെന്ന വാര്‍ത്ത അടുത്തടുത്ത സമയങ്ങളില്‍ പിതാവായ 'മനോവ'യെയും അറിയിക്കുന്നു. മോശയോടു സംസാരിച്ച യഹോവയുടെ ശബ്ദം ഇസ്രായേല്‍ ജനം മുഴുവന്‍ കേട്ടു. എന്നാല്‍, മുഹമ്മദ് കേട്ടുവെന്ന് പറയുന്നത് മുഹമ്മദല്ലാതെ മറ്റാരും കേട്ടുമില്ല കണ്ടുമില്ല! കാരണം, അത് ഒരു മാനസീക 'വിഭ്രാന്തി' മാത്രമായിരുന്നു. അല്ലാഹുവിന്റെ ഭാഗവും മുഹമ്മദുതന്നെ അഭിനയിച്ചുതീര്‍ത്തു!
രണ്ടുപേരുടെ സാക്ഷ്യമില്ലാതെ ഒരു കാര്യവും സ്ഥിരീകരിക്കാന്‍ പാടില്ലെന്ന് മോശവഴി ദൈവം കല്പിച്ചിട്ടുണ്ടായിരുന്നു. ഈ കാരണത്താലാണ് ഒന്നിലധികം ആളുകള്‍ക്ക് ഒരേ മാലാഖതന്നെ പ്രത്യക്ഷനായി സന്ദേശം നല്‍കുന്നത്! ഈ നിയമങ്ങളൊന്നു ദൂതനെക്കുറിച്ച് 'നുണ' പ്രചരിപ്പിച്ച വ്യാജപ്രവാചകനോ അവന്റെ അനുയായികള്‍ക്കോ അറിയില്ലായിരുന്നു. അതുകൊണ്ട് ഈ നാടകം ഒരു 'വണ്‍മാന്‍ഷോ' ആയി! മുഹമ്മദിന് പ്രത്യക്ഷനായി എന്നു പറയുന്ന 'മലക്ക്' ഭൂമിയില്‍ മറ്റാര്‍ക്കും പ്രത്യക്ഷനായില്ല. മുഹമ്മദിനെപ്പോലെ യോഗ്യതയുള്ള ആരും അന്നു ജീവിച്ചിരുന്നില്ല എന്ന വാദമാണ് ഇതിന്റെ മറുപടിയെങ്കില്‍, 'ഇബിനിസാമും, ഇബിനിസാക്കും' എഴുതിയ 'പ്രവാചകന്റെ' ജീവചരിത്രം പഠിക്കാനാണ് മനോവയുടെ നിര്‍ദ്ദേശം! ധാര്‍മ്മീകമായി അധഃപതിച്ച ഒരു മനുഷ്യനെയാണ് ഇസ്ലാമിന്റെ അദ്യകാല പണ്ഡിതന്മാര്‍തന്നെ തുറന്നു കാണിക്കുന്നത്. ഈ പുസ്തകങ്ങള്‍ ക്രിസ്ത്യാനികളുടെ കൈയ്യില്‍ കിട്ടിയെന്നു കണ്ടപ്പോഴുള്ള 'ബേജാറാണ്' ഇപ്പോഴത്തെ പരക്കം പാച്ചിലിനു പിന്നിലുള്ളത്!
ഖുര്‍ആന്‍ എഴുതാന്‍ നാലുപേരെ മുഹമ്മദ് ചുമതലപ്പെടുത്തിയിരുന്നുവെങ്കില്‍ ഇവര്‍ നാലുപേരും ഖുറാന്‍ ക്രോഡീകരണ സമയത്ത് ജീവിച്ചിരുന്നില്ല(സഹിഅല്‍ ബുക്കാരി:VOL. 6 ;ഹദീസ് No: 509 , 510 ). ഇത് മനോവയുടെ വാക്കുകളല്ല; ഇസ്ലാം അംഗീകരിക്കുന്ന ചരിത്രങ്ങളാണിത്! ഖുറാന്‍ ക്രോഡീകരിച്ചശേഷം 'ഖലീഫ ഉത്ത്മന്‍ ' ബാക്കിയുള്ള ഖുറാന്‍ ആയത്തുകള്‍ കത്തിച്ചുകളഞ്ഞു. (സഹിഅല്‍ ബുക്കാരി:VOL.6 ;ഹദീസ് No: 510). എന്തിനായിരുന്നു ഈ കത്തിക്കല്‍? ഇതില്‍തന്നെ ഈ പുസ്തകത്തിന്റെ ആധികാരികത വ്യക്തമാകും. ഇഷ്ടമുള്ളതെല്ലാം എഴുതിച്ചേര്‍ത്തും മുഹമ്മദിന്റെ മണ്ടത്തരങ്ങള്‍ കത്തിച്ചുകളഞ്ഞും കാലാകാലങ്ങളില്‍ തിരുത്തിയ ഒരു പുസ്തത്തിന്റെ പ്രചാരകരാണ് ബൈബിളിനെതിരേ തിരുത്തല്‍ ആരോപണവുമായി ഇറങ്ങിയിരിക്കുന്നത്! തിരുത്തിയ പുസ്തകമാണു ബൈബിള്‍ എന്ന് ഇവര്‍ പ്രസ്താവിക്കുമ്പോള്‍ 'വേശ്യയുടെ ചാരിത്ര്യ പ്രസംഗം' പോലെ തോന്നും!
അങ്ങോട്ടു ചോദിക്കാന്‍ സാധ്യതയുള്ളതും എന്നാല്‍ മറുപടി ഇല്ലാത്തതുമായ ചോദ്യങ്ങള്‍ ആദ്യംതന്നെ ഇങ്ങോട്ടു ചോദിച്ച് തടിയൂരുന്ന നയമാണ് ഇവര്‍ നടപ്പാക്കുന്നത്! ഖുറാന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നതിനുമുമ്പ് ബൈബിളിനെ ആക്ഷേപിക്കാന്‍ ഇവര്‍ മുതിരുന്നു. അതിനാണ് ബൈബിള്‍ തിരുത്തി എന്നുള്ള ഈ കള്ളന്മാരുടെ പ്രചരണം! എന്നാല്‍, എത്ര തിരുത്തിയിട്ടു മാഞ്ഞുപോകാത്ത ചിലത് ഇനി തിരുത്തുന്നതിനുമുമ്പ് മനോവ വെളിപ്പെടുത്തുകയാണ്. യേശുവിന്റെ ക്രൂശീകരണവുമായി ബന്ധപ്പെട്ട് പരസ്പരവിരുദ്ധമായ ജല്പനങ്ങള്‍ ഖുറാനില്‍ വായിക്കാന്‍ കഴിയും.

'ഈസാനബി' മരിക്കുമെന്നു മൂന്നുവട്ടം...മരിക്കില്ലെന്ന് ഒരുവട്ടം....!

"അവര്‍ ഊറ്റംകൊണ്ടു:(ക്രിസ്ത്യാനികള്‍) 'മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ (മറിയത്തിന്റെ പുത്രനെ) ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.' സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്. അദ്ദേഹത്തെക്കുറിച്ച് ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു"(സുറ:4:157-159).
ഈ വാക്കുകളില്‍ മുഹമ്മദിന്, യേശുവിനോടും കുരിശുമരണത്തോടും ക്രിസ്തീയതയോടുമുള്ള മുഴുവന്‍ അമര്‍ഷവും കാണാം! ക്രൈസ്തവര്‍ ഊഹത്തെ പിന്തുടരുന്നവരാണെന്നാണ് ഈ ചിത്തഭ്രമക്കാരന്‍ പറയുന്നത്. അതായത് സ്വന്തം കണ്ണുകള്‍പോലും ശിഷ്യന്മാരെ വഞ്ചിച്ചു! ബൈബിളിലെ എല്ലാ വ്യക്തികളും വഞ്ചകരായിരുന്നു; സകല ചരിത്രവും ശാസ്ത്രവും സാക്ഷികളും ഒരേപോലെ കള്ളം പറയുന്നു; തലയ്ക്ക് ഓളം വെട്ടിയ മുഹമ്മദുമാത്രം സത്യസന്ധനും! അല്പന്‍ പത്രസമ്മേളനം നടത്തുന്നതുപോലെയാണ്, മുഹമ്മദിന്റെ ഗീര്‍വാണങ്ങളും!
'ഈസാനബി' ശരിക്കും ഒരു വഞ്ചകനായിട്ടാണ് ഖുറാന്‍ പരിചയപ്പെടുത്തുന്നത്. കൂടെനടന്ന സകലരെയും വഞ്ചിച്ച ഒരു വ്യക്തി! എല്ലാവരും 'ഈസാ' മരിച്ചെന്നു വിശ്വസിച്ചപ്പോള്‍ സ്വന്തം അമ്മയോടെങ്കിലും സത്യം പറയാമായിരുന്നു... അതുചെയ്യാതെ 600 കൊല്ലം കഴിഞ്ഞപ്പോള്‍, പാടിനടക്കാന്‍ ഒരു പാണനെ ഏല്പിച്ചു എല്ലാ സത്യങ്ങളും! ഇങ്ങനെയൊരു വ്യക്തിയാണ് യേശുവെന്ന് പറയുവാന്‍ മുഹമ്മദിനു കാരണമുണ്ട്. ഇയാളുടെ അവിഹിതജീവിതത്തെ ന്യായീകരിക്കാന്‍ മഹിമയണിഞ്ഞ സകലരേയും അവഹേളിക്കേണ്ടിയിരുന്നു. മാത്രവുമല്ല, യേശു അനുവദിച്ചവയെ റദ്ദാക്കാനും, നിഷേധിച്ചവയെ അനുവദിച്ചു നല്‍കാനും അതുവഴി ദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍നിന്ന് മനുഷ്യരെ അകറ്റാനും ഇത് അനിവാര്യമായിരുന്നു.ബൈബിളിലെ അടിസ്ഥാനം യേശുവിന്റെ മരണവും ഉത്ഥാനവും വീണ്ടും വരവും ആണ്. ഇവയില്‍ ഏതെങ്കിലും അസാധുവായാല്‍ ബൈബിള്‍ പൂര്‍ണ്ണമായും അസാധുവാകുന്നു എന്നാണ് അര്‍ത്ഥം! ഈ വ്യാജസന്ദേശത്തിലൂടെ മുഹമ്മദ് അതുതന്നെയാണ് ലക്ഷ്യമിട്ടത്. ക്രിസ്തു നിഷേധിച്ച സകലതും ഇസ്ലാം ഒരു അലങ്കാരമായി അണിയുകയും ക്രിസ്തു അംഗീകരിച്ചവയെ തള്ളിക്കളയുകയും ചെയ്തത് ഇവിടെ ശ്രദ്ധേയമാണ്!
യേശു മരിച്ചിട്ടില്ലെന്നു മുഹമ്മദു തറപ്പിച്ചു പറയുമ്പോഴും ഇസ്ലാമിക പണ്ഡിതന്‍ പല തട്ടിലാണ്. അതിനുവേണ്ടി അഞ്ചുതരം വാദങ്ങളാണ് ഇവര്‍ ഉയര്‍ ത്തുന്നത്. അതില്‍ ഒന്ന്, യേശുവിനു പകരക്കാരനായി മറ്റൊരു യഹൂദന്‍ മരിച്ചു. രണ്ട്, ഒരു ശിഷ്യന്‍ പകരക്കാരനായി. മൂന്ന്, ഒരു റോമന്‍ പടയാളി പകരക്കാരനായി. നാല്, കുരിശില്‍ തറച്ചുവെങ്കിലും മരിച്ചില്ല; ഒരു അബോധാവസ്ഥ ഉണ്ടായതെയുള്ളുവെന്നും, ബോധം തെളിഞ്ഞപ്പോള്‍ എഴുന്നേറ്റു പോയി എന്നുമാണ്. അഞ്ചാമതായി ഇവര്‍ ഉന്നയിക്കുന്ന ആരോപണം, യേശു കാശ്മീരില്‍ വന്നു വിവാഹം കഴിച്ചു ജീവിച്ചു എന്നതാകുന്നു. ഈ വാദങ്ങളിലൊന്നും ഇസ്ലാമിനു സ്ഥിരതയില്ല. എല്ലാ വാദങ്ങളിലും ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം യേശുവിന്റെ മരണം ഇവര്‍ അതിയായി ഭയക്കുന്നു എന്നതാണ്! ആര്‍ക്കായിരിക്കും യേശുവിന്റെ മരണത്തോട് സ്വാഭാവികമായും ഭയമുണ്ടാവുക? ഈ കെട്ടുകഥകളെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു ലേഖനം ഈ പരമ്പരയില്‍ എഴുതാനിരിക്കുന്നതിനാല്‍ കൂടുതല്‍ വിശകലനത്തിലേക്കു കടക്കുന്നില്ല.
ഈസായുടേതെന്നു പറഞ്ഞുകൊണ്ട് മുഹമ്മദ് വിളിച്ചുപറഞ്ഞ ചില വാക്കുകള്‍ യഥാര്‍ത്ഥ സത്യത്തിലേക്കുള്ള ചവിട്ടുപടിയാകുമെന്ന് അയാള്‍ അറിഞ്ഞുകാണില്ല. അറിഞ്ഞിരുന്നുവെങ്കില്‍ അയാള്‍ പറയുകയോ അനുയായികള്‍ അതു കുറിക്കുകയോ ചെയ്യുമായിരുന്നില്ല. കാരണം, യേശുവെന്ന രക്ഷകന്‍ മുഹമ്മദിനു സ്വീകാര്യനായിരുന്നില്ല. യേശുവില്‍നിന്നും ദൈവത്തിന്റെ രക്ഷയില്‍നിന്നും ലോകത്തെ അകറ്റുവാനായിരുന്നു മുഹമ്മദ്‌ അവതരിച്ചത്!
ഈസാനബിയുടെ മരണത്തെ സൂചിപ്പിക്കുന്ന വാക്യങ്ങള്‍, ഈസാ പറഞ്ഞതായി ഖുറാനില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക! 'ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. എനിക്കവന്‍ വേദം നല്‍കുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. എവിടെയായിരിക്കുമ്പോഴും അവന്‍ എന്നെ അനുഗൃഹീതനുമാക്കിയിരിക്കുന്നു. ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്കാരവും സക്കാത്തുമനുഷ്ഠിക്കുവാന്‍ എന്നോട് അനുശാസിച്ചിരിക്കുന്നു. അവന്‍ എന്നെ സ്വമാതാവിനെ നന്നായി പരിചരിക്കുന്നവനുമാക്കിയിരിക്കുന്നു. എന്നെ ക്രൂരനായ ദുഷ്ടനാക്കിയിട്ടില്ല. എന്റെ ജനന നാളിലും മരണ നാളിലും ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന നാളിലും എനിക്കു സമാധാനം!"(സുറ:19: 27-33).
ഇനി സാമാന്യബോധമുള്ള വായനക്കാര്‍ സ്വയം തീരുമാനിക്കുക; ഈ മുഹമ്മദും അല്ലാഹുവും ആരാണ്? ഇവരുടെ ലക്ഷ്യം എന്താണ്? ഒന്നറിഞ്ഞുകൊള്ളുക; യേശുവിന്റെ കുരിശുമരണത്തെ സാത്താനും മുഹമ്മദും ഇസ്ലാംമതവും ഒരുപോലെ ഭയപ്പെടുന്നു!
 http://www.manovaonline.com/newscontent.php?id=113