Friday 31 March 2017

കുഞ്ഞിന്റെ അച്ഛന്‍ ഫാ. റോബിന്‍ തന്നെയെന്ന് ഡിഎന്‍എ ഫലം

തലശ്ശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലും കേസ് അന്വേഷിക്കുന്ന പേരാവൂര്‍ പോലീസിനുമാണ് ഇത് സംബന്ധിച്ച് തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്ന് വിവരം ലഭിച്ചത്.
Priest Robin vadakkumcheryപേരാവൂര്‍(കൊട്ടിയൂര്‍): പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലം വന്നു. കേസിലെ മുഖ്യ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയും പീഡനത്തിനിരയായ പതിനാറുകാരിയുമാണ് നവജാത ശിശുവിന്റെ മാതാപിതാക്കളെന്നാണ് ഡി.എന്‍.എ. ടെസ്റ്റില്‍ സ്ഥിരീകരിച്ചു.
തലശ്ശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലും കേസ് അന്വേഷിക്കുന്ന പേരാവൂര്‍ പോലീസിനുമാണ് ഇത് സംബന്ധിച്ച് തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്ന് വിവരം ലഭിച്ചത്. കേസന്വേഷണത്തില്‍ ഏറ്റവും നിര്‍ണ്ണായകമാണ് വൈദികന്റെ ഡി.എന്‍.എ.പരിശോധന ഫലം.നവജാത ശിശുവിനെ മാറ്റി വൈദികനെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലാണ് കോടതിയുടെ അനുമതിയോടെ ഫാദര്‍ റോബിന്റെയും പെണ്‍കുട്ടിയുടെയും നവജാതശിശുവിന്റെയും രക്തസാമ്പിള്‍ ശേഖരിച്ച് ഡി.എന്‍.എ.പരിശോധനക്കയച്ചത്. നവജാതശിശുവിനെ വൈദികന്റെ നിര്‍ദ്ദേശപ്രകാരം വയനാട് വൈത്തിരിയിലെ അനാഥ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ആഴ്ചകള്‍ക്ക് ശേഷം സംഭവം പുറത്തായതോടെ പേരാവൂര്‍ എസ്.ഐ.പി.കെ.ദാസ് അനാഥമന്ദിരത്തിലെത്തി കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂര്‍ പട്ടുവത്തെ അനാഥമന്ദിരത്തില്‍ പോലീസ് സംരക്ഷണയിലാക്കുകയും ചെയ്തു.
 
പേരാവൂര്‍ സി.ഐ. എന്‍. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ കേസന്വേഷണം ഊര്‍ജിതമാണ്. മുഴുവന്‍ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്ത പോലീസ് എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. കേസിലെ പ്രതികളുടെ കോള്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും ശേഖരിച്ച പോലീസ് സംഭവത്തില്‍ പ്രതികളുടെ പങ്കിനെക്കുറിച്ച് വിശദമായ തെളിവുകള്‍ ശേഖരിച്ചുകഴിഞ്ഞു.
ഇരിട്ടി ഡി.വൈ.എസ്.പി. പ്രജീഷ് തോട്ടത്തിലിന്റെ കീഴില്‍ പേരാവൂര്‍ സി.ഐ.എന്‍. സുനില്‍ കുമാര്‍, കേളകം എസ്.ഐ. ടി.വി. പ്രജീഷ്, പേരാവൂര്‍ എസ്.ഐ. പി.കെ.ദാസ്, എസ്.ഐ.കെ.എം. ജോണ്‍, എസ്.ഐ. പി.വി. തോമസ്, സി.പി.ഒമാരായ ക.വി.ശിവദാസന്‍,എന്‍.വി.ഗോപാലകൃഷ്ണന്‍, റഷീദ, ജോളി ജോസഫ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
http://www.mathrubhumi.com/news/kerala/kottiyoor-sexual-abuse-case-dna--1.1836162
വൈദികന്‍ ബലാല്‍സംഗം ചെയ്‍ത കേസ്: ഡിഎന്‍എ പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിച്ചു
NEWS

വൈദികന്‍ ബലാല്‍സംഗം ചെയ്‍ത കേസ്: ഡിഎന്‍എ പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിച്ചു

By Web Desk | 02:02 PM Friday, 31 March 2017

 
     

വൈദികന്‍ ബലാല്‍സംഗം ചെയ്‍ത കേസ്: ഡിഎന്‍എ പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിച്ചു
വൈദികന്‍ ബലാല്‍സംഗം ചെയ്‍ത കേസില്‍ ഡിഎന്‍എ പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബ് അധികൃതര്‍ മുദ്രവച്ച കവറിലാണ് പരിശോധനാ ഫലം നല്‍കിയത്. അന്വേഷണ സംഘത്തിനും പരിശോധനാ ഫലത്തിന്‍റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.  റോബിന്‍, ബലാല്‍സംഗത്തിനിരയായ പെണ്‍‍കുട്ടി, നവജാത ശിശു എന്നിവരുടെ രക്തസാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. നവജാതശിശുവിനെ മാറ്റി കേസില്‍ നിന്ന് റോബിനെ രക്ഷിക്കാന്‍ ശ്രമം നടന്നതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധനാഫലം നിര്‍ണായകമാണ്.

വിജയിച്ച പ്രധാനമന്ത്രിമാർ ആര്? ചരിത്രകാരൻ രാമചന്ദ്ര ഗുഹ പറയുന്നു... നെഹ്റു, ഇന്ദിര, മോദി

nehru-indira-and-modi
ന്യൂഡൽഹി∙ ജവാഹർലാൽ നെഹ്റുവിനും ഇന്ദിരഗാന്ധിക്കും ശേഷം ‘ഏറ്റവും വിജയിച്ച’ പ്രധാനമന്ത്രിയാകാൻ പോകുകയാണു നരേന്ദ്ര മോദിയെന്നു പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹ. മോദിയുടെ വ്യക്തിപ്രഭാവവും ആകർഷകത്വവും ജാതിയുടെയും ഭാഷയുടെയും അതിരുകൾ ലംഘിച്ചതായും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് (എൽഎസ്‌ഇ) ഇന്ത്യ ഉച്ചകോടി 2017 പ്രഭാഷണത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദിയുടെ ആധികാരികതയും സമസ്ത ഇന്ത്യാ ദർശനവും അദ്ദേഹത്തെ നെഹ്റുവിന്റെയും ഇന്ദിരയുടെയും തലത്തിലേക്ക് ഉയർത്തുന്നു. ‘ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിജയിച്ച മൂന്നാമത്തെ പ്രധാനമന്ത്രി എന്ന നിലയിലേക്കു മോദി എത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. ജനസ്വാധീനത്തിന്റെ കാര്യത്തിൽ നെഹ്റുവിനും ഇന്ദിരയ്ക്കും ഒപ്പം വയ്ക്കാൻ കഴിയുന്ന ഏകവ്യക്തി അദ്ദേഹമാണ്’– ഗുഹ പറഞ്ഞു.
സ്ത്രീകൾക്കെതിരായ വിവേചനവും ജാതിവ്യവസ്ഥയുമാണ് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ തർക്കമില്ലാത്ത രണ്ടു വസ്തുതകളെന്നും അദ്ദേഹം പറഞ്ഞു. ഉപഭൂഖണ്ഡത്തിലെ രണ്ടു പ്രമുഖ മതങ്ങളായ ഇസ്‌ലാമും ഹിന്ദുമതവും സ്ത്രീകൾക്കെതിരെ കടുത്ത വിവേചനം പുലർത്തുന്നതായും അദ്ദേഹം ആരോപിച്ചു.
http://www.manoramaonline.com/news/india/2017/03/30/successful-prime-ministers-of-india-according-to-ramachandra-guha.html

കാരുണ്യത്തിന്റെ മറ്റൊരു സാക്ഷ്യം കൂടി: ഷാജുവിന് വൃക്ക നല്‍കാന്‍ സിസ്റ്റര്‍ മെറിന്‍ തയാറെടുക്കുന്നു
സ്വന്തം ലേഖകന്‍ 31-03-2017 - Friday

തൃശൂര്‍: മുന്നോട്ട് ജീവിക്കണമെങ്കില്‍ വൃക്ക മാറ്റിവയ്‌ക്കലല്ലാതെ ഇനി വഴിയില്ല. ഡോക്‌ടര്‍മാര്‍ തീര്‍പ്പുകല്‍പ്പിച്ചപ്പോള്‍ ഷാജുവിന് പകച്ചു നില്‍ക്കുവാനേ കഴിഞ്ഞുള്ളൂ. കാരണം സാധാരണ ചികിത്സയ്‌ക്കു പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കൊല്ലം നിലമേല്‍ ആഴാന്തക്കുഴിതോട്ടത്തില്‍ വീട്ടില്‍ ഷാജുവിനും കുടുംബത്തിനും മുന്നില്‍ അത് വലിയൊരു വെല്ലുവിളിയായിരിന്നു.

മുന്നോട്ട് എങ്ങനെയെന്ന്‍ ചിന്തിച്ച് വേദനയില്‍ കഴിഞ്ഞ ഷാജുവിന്റെ കുടുംബത്തിന് മുന്നില്‍ കാരുണ്യത്തിന്റെ ആള്‍രൂപമായി സിസ്‌റ്റര്‍ മെറിന്‍ പോള്‍ അവതരിക്കുകയായിരിന്നു. പതിനേഴു വർഷമായി വൃക്ക രോഗത്തോടു പോരാടുന്ന യുവാവിനു വൃക്ക നല്‍കുവാന്‍ തയാറാണെന്ന് സിസ്റ്റർ മെറിൻ അറിയിച്ചു.

ഹോളി ഫാമിലി സന്യാസസമൂഹാംഗമായ സിസ്‌റ്റര്‍ മെറിന്‍ പോള്‍ തൃശൂർ അരണാട്ടുകര ഇൻഫന്‍റ് ജീസസ് സ്കൂളിലെ ഹെഡ്മിസ്ട്രസ്സായി സേവനം ചെയ്തു വരികെയാണ് ശക്തമായ തീരുമാനം കൈകൊണ്ടത്. സിസ്റ്ററിനു വൃക്കദാനത്തിനു കരുണയുടെ വര്‍ഷത്തില്‍ മേലധികാരികൾ അനുമതി നല്കി. വൃക്കദാതാവായ ഫാ. ഡേവിസ് ചിറമ്മൽ നയിക്കുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ മുഖേനയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ ഏപ്രില്‍ അഞ്ചിന്‌ സിസ്‌റ്റര്‍ മെറിന്റെ വൃക്ക ഷാജുവിനു നല്‍കും. അവയവമാറ്റത്തിനു മുന്നോടിയായുള്ള നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പൂര്‍ത്തിയായി. രോഗം ബാധിച്ച്‌ ഒരു വൃക്ക നേരത്തേ നീക്കം ചെയ്‌തിരുന്ന ഷാജുവിന്‌ അടുത്ത വൃക്കയും തകരാറിലായതോടെയാണു ജീവിതം വഴിമുട്ടിയത്‌.

രോഗിയായ അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ പ്രതീക്ഷകളും അസ്‌തമിച്ചു തുടങ്ങിയപ്പോഴാണ്‌ മാലാഖയെ പോലെ സിസ്‌റ്റര്‍ മെറിന്‍ പോള്‍ അവതരിച്ചത്. വ്യക്തിപരമായ ത്യാഗത്തിലൂടെ മറ്റൊരാളുടെ ജീവൻ രക്ഷിക്കണമെന്നും സമൂഹത്തിനു നന്മ ചെയ്യണമെന്നതും കുറേക്കാലമായുള്ള ആഗ്രഹമാണെന്ന്‍ സിസ്റ്റര്‍ പറയുന്നു.

മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് കാരുണ്യത്തിന്റെ മറ്റൊരു സാക്ഷ്യമാണ് സിസ്റ്റര്‍ മെറിന്‍ ലോകത്തിന് നല്‍കുന്നത്. കരുണയുടെ ഇത്തിരിവെട്ടം ലോകത്തിനു പകര്‍ന്നു നല്‍കിയാല്‍ ജീവിതം ധന്യമാകുമെന്നും സിസ്‌റ്റര്‍ മെറിന്‍ പറയുന്നു. ജനപ്രതിനിധികളുടെകൂടി പിന്തുണയോടെ എസ്ബിടി നിലമേൽ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. സന്മനസുള്ളവർ സഹായിക്കുമെന്ന പ്രതീക്ഷയോടെയാണ് നാളെ ആശുപത്രിയില്‍ പ്രവേശിക്കുന്നതെന്ന്‍ ഷാജു പറയുന്നു.

http://pravachakasabdam.com/index.php/site/news/4540

കൊട്ടിയൂര്‍ പീഡനം: കുഞ്ഞ് ഫാ. റോബിന്റേത് തന്നെ

പേരാവൂര്‍: കൊട്ടിയൂരില്‍ പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് ഫാ. റോബിന്‍ വടക്കുംചേരി തന്നെയെന്ന് ഡിഎന്‍എ പരിശോധനാഫലം.
പരിശോധനയുടെ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിനും കേസ് കൈകാര്യം ചെയ്യുന്ന തലശ്ശേരിയിലെ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിക്കും കൈമാറി.
കേസിലെ മുഴുവന്‍ പ്രതികളും പോലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. ശിശുവിനെ മാറ്റി വൈദികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്ന നസാഹചര്യത്തിലായിരുന്നു ഡിഎന്‍എ പരിശോധന നടത്തിയത്.
തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചപ്പോള്‍ തന്നെ കുഞ്ഞിനെ മാറ്റാന്‍ വൈദികന്‍ നിര്‍ദേശം കൊടുക്കുകയും വയനാട്ടിലെ അനാഥാലയത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഈ സംഭവത്തില്‍ തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്ന ആരോപണത്തില്‍ രണ്ടുപേര്‍ക്കു കൂടി ജാമ്യം കിട്ടിയിട്ടുണ്ട്.
ഡിഎന്‍എ പരിശോധനാഫലം കേസില്‍ നിര്‍ണ്ണായക തെളിവായി മാറുമെന്നാണ് സൂചന. തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബിലായിരുന്നു പരിശോധന.
നേരത്തെ കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റിയെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതേ തുടര്‍ന്ന് കുഞ്ഞിനെ ഒളിപ്പിച്ച വൈത്തിരി ഹോളി ഇന്‍ഫാന്റ് മേരി ഫോണ്ട്‌ലിംഗ് ഹോമിലെത്തി പോലീസ് കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു.
http://www.janmabhumidaily.com/news593965

ജന്മഭൂമി: http://www.janmabhumidaily.com/news593965#ixzz4cvpH0eoE

Thursday 30 March 2017

തോമസ്സുകുട്ടി പുന്നൂസിന്‍റെ തെറിയഭിഷേകം വൈറലാകുന്നു.


WhatsApp Video 2017 03 28 at 11 52 34 AM

റാന്നി: റാന്നി സ്വദേശിയും വചനഘോഷണം പത്രത്തിന്‍റെ ചീഫ് എഡിറ്ററുമായ തോമസ്സുകുട്ടി പുന്നൂസ് നവമാധ്യമ ഗ്രൂപ്പിലെ ഒരംഗത്തോട് നടത്തുന്ന സംഭാഷണമാണ് പുറത്തായത്. കേള്‍ക്കാന്‍ അറയ്ക്കുന്ന പച്ചതെറിയാണ് തോമസ്സുകുട്ടി പുന്നൂസ് ആ ഓഡിയോ ക്ലിപ്പില്‍ വിളിക്കുന്നത്‌. വിശ്വാസ സമൂഹത്തിനു ആകമാനം നാണക്കേട്‌ വരുത്തുന്ന തരത്തിലെ തരംതാണ പ്രതികരണമാണ് തെറിയഭിഷെകത്തിലൂടെ തോമസ്സുകുട്ടി പുന്നൂസ് നടത്തിയത് ഓഡിയോ ക്ലിപ്പ് പുറത്തായതോടെ ഇദ്ദേഹം നിഷേധിച്ച് രംഗത്ത് വന്നു എങ്കിലും ഓഡിയോ ക്ലിപ്പിലെ വോയിസും സംഭാഷണത്തിലെ അവകാശ വാദങ്ങളും തോമസ്സുകുട്ടി പുന്നൂസ് തന്നെയാണ് എന്നാണ് പൊതുസമൂഹം വിശ്വസികുന്നത്. മുന്‍പ് റ്റി.എസ് ബാലനെ തെറി വിളിച്ചതിന്‍റെ ഓഡിയോ ക്ലിപ്പ് റ്റി.എസ് ബാലന്‍ തന്നെ പുറത്തു വിട്ടിരുന്നു. പല ക്രിസ്തീയ ചാനലുകള്‍ക്ക് പ്രോഗ്രാം കോര്‍ഡിനെറ്റ് ചെയ്തു കൊടുക്കുന്നതില്‍ ഒരു വലിയ പങ്ക് ഇദ്ദേഹം വഹിച്ചു പോരുന്നതായാണ് സൂചന. ചാനലുകളുടെയും പത്രങ്ങളുടെയും പേരില്‍ രാഷ്ട്രീയ നേതാക്കളുമായി ബന്ധം ഉണ്ടാക്കുവാന്‍ ഇദ്ദേഹം ശ്രെമിച്ചിരുന്നു. പുറത്തു വന്ന ഓഡിയോ ക്ലിപ്പില്‍ മുഖ്യമന്ത്രിയും നേതാക്കളും തന്‍റെ ആളാണെന്ന തരത്തില്‍ വെല്ലുവിളി നടത്തിയതും തോമസുകുട്ടിയ്ക്ക് വിനയാകുമെന്ന് അറിയുന്നു. ഓഡിയോ ക്ലിപ്പ് നവമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുകയാണ്. ഓഡിയോ ക്ലിപ്പ് ഇവിടെ നല്‍കുന്നില്ല അത്രമാത്രം മ്ലേച്ഛകരമാണ് അതിലെ പദങ്ങള്‍.
http://faithtrack.in/2017/03/28/thomas-kutty/

Wednesday 29 March 2017

നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍

1,629 നഴ്സുമാരില്‍നിന്ന് ശരാശരി 20 ലക്ഷം രൂപവീതം വാങ്ങിയാണ് നിയമിച്ചത്.
നഴ്‌സസ് റിക്രൂട്ടിങ് തട്ടിപ്പ്: ഉതുപ്പ് വര്‍ഗീസ് കുവൈത്തില്‍ അറസ്റ്റില്‍
നെടുമ്പാശ്ശേരി:  300 കോടിയോളം രൂപ തട്ടിയെടുത്ത നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് പുലര്‍ച്ചെ 3.15 ഓടെയായിരുന്നു അറസ്റ്റ്. കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ വിമാനമിറങ്ങിയ ഉതുപ്പിനെ അവിടെ കാത്തുനിന്ന സിബിഐ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
റിക്രൂട്ട്‌മെന്റ് ഫീസായി 19,500 രൂപ വാങ്ങാന്‍ അനുമതിയുണ്ടായിരുന്നപ്പോള്‍ ഉതുപ്പിന്റെ കൊച്ചിയിലെ റിക്രൂട്ട്മന്റ് സ്ഥാപനമായ അല്‍-സറാഫ് ഏജന്‍സി ഓരോരുത്തരില്‍ നിന്നും 19,50,000 രൂപ വീതം വാങ്ങിയാണ് വന്‍ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തി കുവൈത്തിലെത്തിച്ച നഴ്സുമാരെ വീണ്ടും കബളിപ്പിച്ച് നിയമന തിരിമറിയിലൂടെ പിന്നെയും കോടികള്‍ തട്ടിയെടുത്തു. 
1,629 നഴ്സുമാരില്‍നിന്ന് ശരാശരി 20 ലക്ഷം രൂപവീതം വാങ്ങിയാണ് നിയമിച്ചത്.  1291 പേരെയാണ് ഏജന്‍സി റിക്രൂട്ട് ചെയ്തത്. അതില്‍ 1200 പേര്‍ പോയിക്കാണുമെന്നാണ് സി.ബി.ഐ കണക്കുകൂട്ടുന്നത്. നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് അഡോള്‍ഫ് മാത്യുവാണ് ഒന്നാം പ്രതി. ഉതുപ്പ് വര്‍ഗീസ് രണ്ടാം പ്രതിയാണ്.
ചട്ടങ്ങള്‍ മറികടന്നാണ് അഡോള്‍ഫ് റിക്രൂട്ട്മെന്റിനു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്നത്. മാത്യു ഇന്റര്‍നാഷണലിന്റെ കൊച്ചിയിലുള്ള ഓഫീസിലും മറ്റ് സ്ഥാപനങ്ങളിലുമായി നടത്തിയ റെയ്ഡില്‍ ആദായ നികുതി വകുപ്പ് കണക്കില്‍പ്പെടാത്ത എട്ട് കോടിയിലേറെ രൂപ കണ്ടെത്തിയെന്നും സി.ബി.ഐ. പറയുന്നു. 
മാസങ്ങള്‍ക്ക് മുമ്പ് ഉതുപ്പിനെ കുവൈത്ത് പോലീസ് അറസ്റ്റുചെയ്‌തെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ വിട്ടയച്ചു. കുവൈത്തില്‍ മാധ്യമപ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
ആരോഗ്യ മന്ത്രാലയത്തില്‍ നിയമനം നല്‍കാമെന്ന ഉറപ്പില്‍ കുവൈത്തിലെത്തിച്ച നഴ്സുമാര്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ നിയമനം നല്‍കി എന്നും പരാതിയുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ നിയമനത്തിനെന്ന പേരില്‍ 22 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം അഞ്ച് ലക്ഷം മാത്രം സര്‍വീസ് ചാര്‍ജുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് ഉദ്യോഗാര്‍ത്ഥികളെ മാറ്റുകയായിരുന്നു. ഇതിലൂടെ മാത്രം 119 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് ഉതുപ്പും സംഘവും നടത്തിയത്.
ഉതുപ്പ് വര്‍ഗീസിന്റെ റിക്രൂട്ടിങ് ഏജന്‍സിയായ അല്‍ സറാഫ കൊച്ചിയില്‍ നഴ്സുമാരില്‍ നിന്ന് ശേഖരിക്കുന്ന പണം കുവൈത്തില്‍ എത്തിച്ചിരുന്നത് സുരേഷ് ബാബു എന്ന ആളായിരുന്നെന്നും സി.ബി.ഐ. കണ്ടെത്തിയിരുന്നു. ഇയാളേയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. ഉതുപ്പ് വര്‍ഗീസിന്റെ ഭാര്യ സൂസന്‍ വര്‍ഗീസാണ് കേസിലെ മറ്റൊരു പ്രതി.
കുവൈത്തില്‍ ഈ പണം വെളുപ്പിച്ച് തിരികെ കേരളത്തിലെത്തിച്ചിരുന്നത് അവിടെയുണ്ടായിരുന്ന ഒരു വ്യവസായിയായിരുന്നു. നാട്ടിലും കുവൈത്തിലും ബിസിനസ് ഉള്ള ഇയാള്‍ കുവൈത്തിലെ പൊതുരംഗത്തും സക്രിയമായിരുന്നെന്നാണ് സി.ബി
http://www.mathrubhumi.com/news/kerala/uthup-varghese-nursing-recrutement-1.1832453.ഐ.യുടെ കണ്ടെത്തല്‍.

അന്ധകാരത്തിലമര്‍ന്ന ജനത്തെ ക്രിസ്തു വെളിച്ചത്തിലേക്ക് നയിച്ചു: മുഖ്യമന്ത്രി പിണറായി വിജയൻ



സ്വന്തം ലേഖകന്‍ 27-03-2017 - Monday
വെള്ളറട: ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ ക്രിസ്തു അന്ധകാരത്തിലമര്‍ന്ന ജനത്തെ വെളിച്ചത്തിലേക്ക് നയിക്കുകയാണ് ചെയ്തതെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കുരിശുമല വജ്രജൂബിലി തീര്‍ഥാടനത്തിന് ആരംഭം കുറിച്ചുകൊണ്ടു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിച്ചമര്‍ത്തപ്പെട്ടതും പാര്‍ശ്വവത്കരിക്കപ്പെട്ടതുമായ ജനസമൂഹത്തിന് വേണ്ടിയാണ് ക്രിസ്തു പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

"തനിക്ക് വേണ്ടിയല്ല ക്രിസ്തു ജീവിച്ചത്. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ ക്രിസ്തു അടിച്ചമര്‍ത്തപ്പെട്ടതും പാര്‍ശ്വവത്കരിക്കപ്പെട്ടതുമായ ജനസമൂഹത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. അന്ധകാരത്തിലമര്‍ന്ന ജനത്തെ വെളിച്ചത്തിലേക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവരെ വിമോചനത്തിന്റെ പാതയിലേക്കും അദ്ദേഹം നയിച്ചു. ഇതിലൂടെ യാഥാസ്ഥിക പൗരോഹിത്യത്തിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി". മുഖ്യമന്ത്രി പറഞ്ഞു. 

സമ്മേളനത്തില്‍ ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവല്‍ അധ്യക്ഷനായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യസന്ദേശം നല്‍കി. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ., മോണ്‍ ജി.ക്രിസ്തുദാസ്, കുരിശുമല ഡയറക്ടര്‍ മോണ്‍ ഡോ. വിന്‍സെന്റ് കെ.പീറ്റര്‍, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് കെ.മധു, എം.ശോഭകുമാരി, മണലി സ്റ്റാന്റിലി, പ്ലാങ്കാലജോണ്‍സണ്‍, സി.ശശിധരന്‍, വിചിത്ര, നെല്ലിശ്ശേരി പ്രദീപ്, ഡി.കെ.ശശി, തോമസ് കെ.സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വജ്രജൂബിലി തപാല്‍ കവറിന്റെയും സ്റ്റാമ്പിന്റെയും പ്രകാശനവും നടത്തി. 

ഏഴുനാള്‍ നീളുന്ന തീര്‍ഥാടനത്തിന് നെയ്യാറ്റിന്‍കര രൂപതാമെത്രാന്‍ ഡോ. വിന്‍സെന്റ് സാമുവല്‍ പതാക ഉയര്‍ത്തി. കുരിശുമല ഡയറക്ടര്‍ മോണ്‍ ഡോ. വിന്‍സെന്റ് കെ.പീറ്റര്‍, വികാരി ജനറല്‍ മോണ്‍ സി.ക്രിസ്തുദാസ്, ഫാ. സാജന്‍ ആന്റണി, സത്യനേശന്‍ ഉപദേശി തുടങ്ങിയവര്‍ പങ്കെടുത്തു. 

ആനപ്പാറ ഫാത്തിമ മാതാ കുരിശ്ശടിയില്‍ നിന്നുള്ള തീര്‍ഥാടന പതാക പ്രദക്ഷിണം സംഗമവേദിയില്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു കൊടിയേറ്റ്. തീര്‍ഥാടനത്തിന്റെ ഭാഗമായി വെള്ളറടയില്‍നിന്നു സാംസ്‌കാരികഘോഷയാത്രയും നടത്തി. വിവിധ സഭാവിഭാഗങ്ങള്‍, ഇടവകകള്‍, ദൈവാലയങ്ങള്‍ സന്നദ്ധസംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. 
http://pravachakasabdam.com/index.php/site/news/4512

കേരളത്തിൽ മുസ്ലീം പളളികളെയും, ഹിന്ദു-മുസ്ലീം മതനേതാക്കളെയും ഐ.എസ് ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തൽ

ന്യൂഡൽഹി: കേരളത്തിൽ ഹിന്ദു-മുസ്ലീം മതനേതാക്കളെയും, ബി.ജെ.പി നേതാക്കളെയും വധിക്കാൻ ഭീകരവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. മുസ്ലീം പളളികൾക്കു നേരേ ആക്രമണമഴിച്ചു വിടാനും ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിട്ടിരുന്നതായി എൻ.ഐ.എ കസ്റ്റഡിയിലുളള കാസർകോട് സ്വദേശിയാണ് വെളിപ്പെടുത്തിയത്.
ഇസ്ലാമിക് സ്റ്റേറ്റുമായുളള ബന്ധത്തേത്തുടർന്നാണ് കാസർകോട് സ്വദേശിയായ മൊയ്‌നുദ്ദീൻ പാറക്കടവത്തിനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തു വരുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്താൻ പദ്ധയിട്ടിരുന്ന ഭീകരാക്രമണങ്ങളേക്കുറിച്ചുളള ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ ഏജൻസിക്കു ലഭിച്ചത്.
ജമാ അത്തെ ഇസ്ലാമി, ഹിന്ദു നേതാക്കളെയായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ വർഷം കൊച്ചിയിൽ രാഹുൽ ഈശ്വർ പങ്കെടുത്തിരുന്ന പരിപാടിയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി ആക്രമണം നടത്തുന്നതിനും ഐ.എസ് പദ്ധതിയിട്ടിരുന്നു. അതേസമയം ഇതു നടപ്പാക്കാൻ സാധിച്ചില്ല.
തീവ്രവാദി ആക്രമണ ഭീഷണിയേത്തുടർന്ന് ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ, പി.കെ കൃഷ്ണദാസ്, എം.ടി രമേശ് എന്നിവർക്ക് കഴിഞ്ഞ വർഷം വൈ കാറ്റഗറി സുരക്ഷ ശുപാർശ ചെയ്തിരുന്നു. രഹസ്യാന്വേഷണ ഏജൻസിയുടെ ശുപാർശയേത്തുടർന്നായിരുന്നു ഇവർക്ക് സുരക്ഷ ഏർപ്പെടുത്തിയിരുന്നത്. അതേസമയം സംസ്ഥാനത്ത് തുടർന്നു വന്ന സി.പി.എം ആക്രമണപരമ്പരകളുടെ പശ്ചാത്തലത്തിൽ പ്രവർത്തകർക്കു ലഭിക്കാത്ത സുരക്ഷ തങ്ങൾക്കും വേണ്ട എന്ന നിലപാടിൽ വൈ കാറ്റഗറി സുരക്ഷ ഇവർ ഒഴിവാക്കുകയായിരുന്നു. ഈ നേതാക്കളെ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യം വച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച് കേന്ദ്ര ഇന്റലിജൻസ് ഏജൻസി ശുപാർശ നൽകിയതെന്ന വസ്തുതയാണ് പുതിയ വെളിപ്പെടുത്തലിലൂടെ സ്ഥിരീകരിക്കുന്നത്.
മത നേതാക്കളെക്കൂടാതെ മുസ്ലീം പളളികളെയും ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യമിട്ടിരുന്നതായി മൊയ്‌നുദ്ദീൻ അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തി. ടെഹ്‌റാൻ വഴി ഇസ്ലാമിക് സ്റ്റേറ്റിന്റെ ആസ്ഥാനത്തേക്ക് യാത്ര ചെയ്യും വഴി കേരളത്തിൽ നിന്നും കാണാതായ ഡോ. ഇജാസ്, മർവാൻ, മൻസദ്, ഹഫീസുദ്ദീൻ, പേരോർമ്മയില്ലാത്ത മറ്റൊരാൾ എന്നിവരെ കണ്ടിരുന്നതായും മൊയ്‌നുദ്ദീൻ എൻ.ഐ.എയോടു വെളിപ്പെടുത്തി.
അബുദാബിയിൽ വച്ച് കഴിഞ്ഞ ഡിസംബറിലാണ് മൊയ്‌നുദ്ദീൻ അറസ്റ്റിലാകുന്നത്. തുടർന്ന് ഇയാളെ ദേശീയ അന്വേഷണ ഏജൻസിക്കു കൈമാറുകയായിരുന്നു.
http://www.janamtv.com/80054861/#.WNs6bG8rLIU

Tuesday 28 March 2017

പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ച മാനന്തവാടി രൂപതയിലെ പളളിവികാരിക്കെതിരേ പൊലീസ് കേസെടുത്തു


വയനാട്: വയനാട്ടിൽ പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ച മാനന്തവാടി രൂപതയിലെ പളളിവികാരിക്കെതിരേ പൊലീസ് കേസെടുത്തു. ചുണ്ടക്കര ക്രിസ്ത്യൻ പളളിയിൽ വച്ച് ജിനോ മെക്കാട്ട് എന്ന പളളിവികാരി പെൺകുട്ടിയെ ബലമായി കയറിപ്പിടിച്ച് ചുംബിക്കാൻ ശ്രമിച്ച സംഭവത്തിലാണ് പൊലീസ് നടപടി.
കൽപറ്റ കമ്പളക്കാട് പൊലീസ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന സംഭവം സഭാ അധികൃതർ ഒതുക്കിത്തീർക്കുകയും വികാരിയെ ട്രാൻസ്ഫർ ചെയ്യുകയും ചെയ്തിരുന്നു. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.
KCY M ഓഫീസിലും, പളളിമേടയിൽ വച്ചും പീഡനശ്രമം ഉണ്ടായെന്ന് പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി.
http://www.janamtv.com/80054803/#.WNnqZm8rLIU

Sunday 26 March 2017

പാതിരിമാരുടെ അവിഹിതവും വര്‍ഗീസ് പി തോമസിന്റെ രാജിയും

March 26, 2017

കൊച്ചി: രണ്ട് പാതിരിമാരും സിസ്റ്റര്‍ സെഫിയും തമ്മിലുള്ള അവിഹിതം കണ്ടതാണ് അഭയയുടെ കൊലയ്ക്ക് കാരണമെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ പഠിക്കുന്നതിനിടെ അടുക്കളയില്‍ വെള്ളമെടുക്കാന്‍ എത്തിയ അഭയയെ മൂവരും ചേര്‍ന്ന് തലയ്ക്കടിച്ച് കൊന്ന് കിണറ്റില്‍ തള്ളുകയായിരുന്നു. അന്ന് കോട്ടയം എസ്പിയായിരുന്ന കെ. ടി മൈക്കിള്‍ അടക്കമുള്ള ഉന്നതര്‍ ചേര്‍ന്നാണ് തെളിവു നശിപ്പിച്ചതും കേസ് മുക്കാന്‍ ശ്രമിച്ചതും.
കൊലപാതകമെന്ന് കണ്ടെത്തിയ കേസ് മുക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് സിബിഐ എസ്പി ത്യാഗരാജന്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ അന്വേഷണം അവസാനിപ്പിച്ച് ഡിവൈഎസ്പി വര്‍ഗീസ് തോമസ് സിബിഐയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു. അതോടെ സിബിഐക്ക് നഷ്ടമായത് സത്യസന്ധനായ ഉദ്യോഗസ്ഥനെയാണ്.
പിന്നീട് ഡിവൈഎസ്പി നന്ദകുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളെ അറസ്റ്റു ചെയ്തത്. പലകുറി സിബിഐ കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കോടതി അനുവദിക്കാത്തതിനാല്‍ ഒടുവില്‍ പ്രതികള്‍ കുടുങ്ങി. കുറ്റപത്രം സിബിഐ സമര്‍പ്പിച്ചതിന് എട്ടു വര്‍ഷത്തെ പഴക്കമുണ്ട്, വികാരിമാര്‍ കുടുങ്ങുന്ന ലൈംഗിക പീഡനക്കേസുകള്‍ കൂടുന്ന കാലത്താണ് അഭയയുടെ അരും കൊലയ്ക്ക് 25 വര്‍ഷം പൂര്‍ത്തിയാകുന്നത്. ബാലികയെ പീഡിപ്പിച്ച ഫാ. റോബിന്‍ വടക്കുഞ്ചേരി, ബാലികയെ പള്ളിമേടയില്‍ പീഡിപ്പിച്ച ഫാ. എഡ്വിന്‍ ഫിഗറസ്, പ്രകൃതി വിരുദ്ധ പീഡനത്തിന് അറസ്റ്റിലായ ഫാ. തോമസ് പാറക്കുളം.. പട്ടിക നീളുമ്പോള്‍ കത്തോലിക്കാ സഭക്ക് ഉത്തരം മുട്ടുകയാണ്.
1600 പാതിരിമാര്‍ കുറ്റവാളികള്‍
രാജ്യത്ത് ആയിരത്തി അറുനൂറോളം പാതിരിമാര്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നതായി അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 25 വര്‍ഷം തികയുന്ന തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പ്രസ് ക്‌ളബില്‍ വച്ച് ‘നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന’ വിഷയത്തില്‍ സെമിനാര്‍ നടത്തും.
ഒ.രാജഗോപാല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ ഡി.ശ്രീദേവി അധ്യക്ഷത വഹിക്കും. അഭയയുടെ കൊലപാതകത്തില്‍ കുറ്റം ചെയ്തുവെന്ന് സിബിഐ കണ്ടെത്തിയ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവര്‍ക്ക് യഥാസമയം ശിക്ഷനേടിക്കൊടുക്കുന്നതിന് സഹായകമായ നിലപാട് സഭ എടുത്തിരുന്നെങ്കില്‍ ഇന്ന് കത്തോലിക്കാ സഭക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ടതായി വരികയില്ലായിരുന്നെന്നും ജോമോന്‍ പറഞ്ഞു.

http://www.janmabhumidaily.com/news590493
ജന്മഭൂമി: http://www.janmabhumidaily.com/news590493#ixzz4cUIfLR6M

Saturday 25 March 2017

അഭയക്ക് ഇനിയും നീതിയില്ല

കുറവിലങ്ങാട്/കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നു. 1992 മാര്‍ച്ച് 27 ന് രാവിലെയാണ് അഭയയുടെ മൃതദേഹം കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തിയത്. ഉഴവൂര്‍ അരീക്കര ഐക്കരക്കുന്നേല്‍ എം.തോമസ്, ലീലാമ്മ ദമ്പതികളുടെ മകളായ സിസ്റ്റര്‍ അഭയ കോട്ടയം ബിസിഎം കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. പോലീസ് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് സിബിഐ ഡിവൈഎസ്പി വര്‍ഗീസ് പി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അരും കൊലയാണെന്ന് കണ്ടെത്തിയ്.
പ്രതികളായ സിസ്റ്റര്‍ സെഫി, ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍ എന്നിവരെ അറസ്റ്റു ചെയ്യുകയും ഇവരെ നാര്‍ക്കോ അനാലിസിസിന് വിധേയരാക്കുകയും ചെയ്‌തെങ്കിലും കേസ് അനന്തമായി നീട്ടുകയാണ്. പ്രതികള്‍ മഠങ്ങളിലും സഭാ കേന്ദ്രങ്ങളിലും സുഖമായി കഴിയുന്നു.
കേരളത്തിലെ കന്യാസ്ത്രീ മഠങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ക്രൂരതകള്‍ പുറംലോകത്തേക്ക് എത്തുന്നതിന് വഴിവെച്ചത് അഭയയുടെ കൊലപാതകമാണ്. മകളുടെ ജീവനപഹരിച്ചവരെ നീതിപീഠത്തിനു മുന്‍പില്‍ കൊണ്ടുവരികയെന്ന ലക്ഷ്യവുമായി 24 വര്‍ഷം നീണ്ട നിയമ യുദ്ധത്തിനൊടുവില്‍ അന്തിമവിധിക്ക് കാത്തുനില്‍ക്കാതെ അച്ഛന്‍ ഉഴവൂര്‍ അരീക്കര ഐക്കരക്കുന്നേല്‍ എം.തോമസും അമ്മ ലീലാമ്മയും മരണത്തിന് കീഴടങ്ങി.
ജീവിതത്തിന്റെ നല്ലൊരുഭാഗവും മകളുടെ ഘാതകരെ കണ്ടെത്താന്‍ നീതിപീഠങ്ങള്‍ക്ക് മുന്‍പില്‍ അലഞ്ഞ മാതാപിതാക്കള്‍ക്ക് നാട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നതിനാല്‍ നാടുപേക്ഷിച്ച് കുറവിലങ്ങാട്ടേക്ക് താമസം മാറ്റേണ്ടിവന്നു. ഇവിടെവച്ചായിരുന്നു ഇരുവരുടെയും അന്ത്യവും. കേസില്‍ പ്രതികളായവരെ സിബിഐ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീടുണ്ടായ രാഷ്ട്രീയ ഇടപെടല്‍മൂലം വിചാരണ നടപടികള്‍ തടസ്സപ്പെട്ടതിനാല്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചില്ലെന്ന ദുഃഖം അവരെ മരണംവരെയും അലട്ടിയിരുന്നു.
ഇരുവരും നീതിക്കായി മുട്ടാത്ത വാതിലുകളില്ല. ഇതിനിടെ അസുഖബാധിതനായ തോമസ് തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് 2016 ജൂലൈ 26ന് മരണമടഞ്ഞു. തോമസ് മരിച്ചതോടെ ഒറ്റപ്പെട്ട ലീലാമ്മയും പിന്നീട് അധികനാള്‍ ജീവിച്ചില്ല. മകളുടെ ഘാതകരെ ദൈവം തന്നെ ശിക്ഷിക്കുമെന്ന ആത്മവിശ്വാസത്തോടെ ലീലാമ്മയും മകളുടെയും ഭര്‍ത്താവിന്റെയും അടുക്കലേക്ക് യാത്രയായി. ഇന്നും അഭയക്കേസ് എങ്ങുമെത്താതെ നിയമത്തിന്റെ നൂലാമാലകളില്‍ കുരുങ്ങിക്കിടക്കുന്നു. സിബിഐ എന്ന കുറ്റാന്വേഷണ ഏജന്‍സി കണ്ടെത്തിയ പ്രതികള്‍ സ്വദേശത്തും വിദേശത്തുമായി സഭാനേതൃത്വങ്ങളുടെ പിന്‍ബലത്തില്‍ സസുഖം കഴിയുന്നു.
http://www.janmabhumidaily.com/news590490

ജന്മഭൂമി: http://www.janmabhumidaily.com/news590490#ixzz4cNqvfFe7

നവീകരണം പൂർത്തിയായി; യേശുവിന്റെ കബറിടം തുറന്നു


യേശുക്രിസ്തുവിന്റെ കബറിടം നവീകരണത്തിനു ശേഷം വിശ്വാസികൾക്കായി തുറന്നു കൊടുത്തപ്പോൾ.
ജറുസലം∙ മാസങ്ങൾ നീണ്ട നവീകരണ ജോലികൾക്കുശേഷം യേശുക്രിസ്തുവിന്റെ കബറിടം വിശ്വാസികൾക്കായി തുറന്നുകൊടുത്തു. ഇസ്രയേൽ അധിനിവേശ കിഴക്കൻ ജറുസലമിൽ സ്ഥിതിചെയ്യുന്ന കബറിടപ്പള്ളിയിലെ പ്രധാനഭാഗമാണു യേശുവിനെ അടക്കം ചെയ്തതെന്നു കരുതുന്ന കല്ലറ.
നവീകരണത്തിനുശേഷം ഇവിടെ ബുധനാഴ്ച നടന്ന ചടങ്ങിൽ ഗ്രീസ് പ്രധാനമന്ത്രി അലക്സിസ് സിപ്രസ് അടക്കം പ്രമുഖർ പങ്കെടുത്തു. വിദഗ്ധ സംഘം ഒൻപതു മാസമെടുത്താണു കബറിടത്തിനു മുകളിൽ 1810ൽ നിർമിച്ച ‘എഡിക്യൂൾ’എന്നറിയപ്പെടുന്ന ചെറുനിർമിതി പുനരുദ്ധരിച്ചത്.
കാലപ്പഴക്കത്താൽ തകർച്ചാ ഭീഷണി നേരിട്ട സാഹചര്യത്തിലായിരുന്നു ആതൻസിലെ സാങ്കേതിക സർവകലാശാലയിൽ നിന്നുള്ള 50 വിദഗ്ധരുടെ നേതൃത്വത്തിൽ എഡിക്യൂളിന്റെ സൂക്ഷ്മമായ പുനരുദ്ധാരണ ജോലികൾ ആരംഭിച്ചത്. ഇതിനു 33 ലക്ഷം ഡോളർ (21.45 കോടി രൂപ) ചെലവുവന്നു.
പുനരുദ്ധാരണത്തിന്റെ ഭാഗമായി കല്ലറയുടെ മുകളിലെ മാർബിൾ സ്ലാബ് രണ്ടു നൂറ്റാണ്ടുകൾക്കുശേഷം ആദ്യമായി തുറന്നതു കഴിഞ്ഞ ഒക്ടോബറിലായിരുന്നു. ക്രിസ്തുവിന്റെ ശരീരം കിടത്തിയെന്നു കരുതുന്ന കരിങ്കൽത്തട്ടു പരിശോധിക്കാനായിരുന്നു ഇത്.
വിശ്വാസികൾക്കു കല്ലറ ദർശിക്കാനായി സ്ലാബിൽ ഒരു ചെറുജാലകമുണ്ടാക്കിയിട്ടുണ്ട്. ഗ്രീക്ക് ഓർത്തഡോക്സ്, അർമേനിയൻ, റോമൻ കാത്തലിക് സഭകൾക്കാണു കബറിടത്തിന്റെ സംരക്ഷണച്ചുമതല.
പുനരുദ്ധാരണ ജോലികൾക്കു ചെലവായ തുകയിൽ മുഖ്യപങ്കു വഹിച്ചതും അവർ തന്നെ. ജോർദാനിലെ അബ്ദുല്ല രാജാവും ഈ നിധിയിലേക്കു സംഭാവന നൽകിയിരുന്നു.
http://www.manoramaonline.com/news/world/2017/03/22/int-cpy-jesus-tomb-unveiled.html