Wednesday 16 September 2015



അയോഗാ, അയോഗാ....
അങ്ങിനെ നമ്മുടെയെല്ലാം പ്രതാപകാലം തീർന്നു, ഇനി വിനാശകാലം. സത്യത്തിൽ, നോട്ടിങ്ങ്ഹാമിൽ നടന്ന ധ്യാനത്തോടെ മറിവു തുടങ്ങി എന്നു കരുതാം. അവിടെ ഒരു പ്രസിദ്ധ സിദ്ധന്റെ രോഗശാന്തി ശുശ്രൂഷ നടന്നതു വാർത്തയായിരുന്നല്ലൊ. വല്യ താമസിയാതെ ഒരു വികാരിക്കിട്ടു രണ്ടെണ്ണം കിട്ടി. ഇതാ, ആ പരമ്പരയിൽ അടുത്തതായി പൊൻകുന്നം പള്ളിയുടെ 60 അടി പൊക്കമുള്ള കൊടിമരം താഴെ വീണിരിക്കുന്നു. അടിത്തറയതുപോലെ അവിടെത്തന്നെ ഉണ്ട്. ഒടിഞ്ഞു മടങ്ങി മറിഞ്ഞത്, കൂറ്റൻ ഇരുമ്പു കമ്പികൾ കൂട്ടി വാർത്ത സിലിണ്ട്രിക്കൽ പോസ്റ്റ്. ഈ ആകൃതിക്കുള്ള പ്രത്യേകത, ഇതിനു കാറ്റു പിടിക്കാൻ തീരെ സാദ്ധ്യതയില്ലായെന്നതാണ്. കൂടുതൽ വിശദീകരിക്കുന്നില്ല. അൽഭുതമെന്നേ കണ്ടവരും പറയുന്നുള്ളൂ. അടുത്തുള്ള ക്ഷേത്രത്തിന്റെ കൊടിമരമോ, തൊട്ടടുത്തുള്ള  വേറേ യാതൊന്നുമോ പോയില്ലെന്നും ഓർക്കണം. ഒരു വല്യ പള്ളി പണിത ശേഷം കുറേ ലക്ഷങ്ങൾ  മിച്ചം വന്ന പള്ളിയായിരുന്നത് എന്നു കൂടി ഓർക്കുക. ഞെക്കിപ്പിഴിയപ്പെട്ട ആരുടെയെങ്കിലും പ്രാക്കു പറ്റിയതാവാനും മതി. വെഞ്ചരിച്ച ആളിന്റെ കുഴപ്പമാണെന്നോ അല്ലെന്നോ, വെഞ്ചരിപ്പു കൊണ്ടാർക്കെങ്കിലും എന്തെങ്കിലും പ്രയോജനം കിട്ടുന്നുണ്ടോ ഇല്ലയോ എന്നൊന്നും ഞാൻ പറയുന്നില്ല. മെത്രാൻ വന്നു വെഞ്ചരിച്ചാലും വരാനുള്ളതു വഴിയിൽ തങ്ങില്ല. മഴയത്തു പൊൻകുന്നം പള്ളിയിൽ പോയിരിക്കുന്നവരും ശ്രദ്ധിച്ചാൽ കൊള്ളാം. 

പണിക്കു മുകളിൽ ഒരു ദൈവം ഉണ്ടെന്നുള്ളത് ആരും ഓർത്തു കാണില്ല. കലണ്ടറിലെ മാതാവു ചിരിക്കുമെന്നും കരയുമെന്നും പറയുന്നവർ, ദൈവത്തോടു മാപ്പു പറയുക. അമേരിക്കയിലും ഒരു പള്ളിയുടെ മുകളിൽ നിന്നു താമരക്കുരിശു താഴെ വീണു. അത് ഇടവകക്കാർ കത്തിച്ചു കളയുകയായിരുന്നു. സഭയുടെ ട്രേഡ് മാർക്ക് എന്നേ അതിനേപ്പറ്റി ഇപ്പോൾ സഭാപണ്ഡിതർ പോലും പറയുന്നുള്ളൂ. അതൾത്താരയിൽ വേണോയെന്നേ ജനങ്ങളും ചോദിക്കുന്നുള്ളൂ.  താമരക്കുരിശൂ കൈയ്യിൽ നിന്നു വെക്കാത്ത അങ്ങാടിയത്ത് ചിക്കാഗോയിൽ പണിത ഫൊറോനപ്പള്ളിയുടെ അടിനിലയിൽ ഒരു നല്ല മഴ വന്നാൽ വെള്ളം കേറൂം. അവിടെ ഓരോ കല്ലു വെയ്ക്കുമ്പോഴും ഒന്നിൽ കൂടുതൽ മെത്രാന്മാർ ഉണ്ടായിരുന്നൂവെന്നോർക്കണം. പ്ലാൻ തയ്യാറാക്കിയപ്പോൾ ബെയിസ്മെന്റിൽ വെള്ളം കയറാൻ സാദ്ധ്യതയുള്ള സ്ഥലമാണെന്നു പറഞ്ഞു കൊടുക്കാൻ ഒരു മാർത്തോമ്മായും വന്നില്ല. 

മറിവു തുടങ്ങി എന്നു പറയാൻ ഒരു കാര്യം കൂടിയുണ്ട്. മതതീവ്രവാദം കുറക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന നമ്മുടെ മെത്രാൻ സംഘത്തിന്റെ തീരുമാനം കേട്ടോ? ഇനി മേൽ ക്രിസ്ത്യൻ പേരുകളേ കുട്ടികൾക്ക് പാടുള്ളൂവെന്നു സിനഡ് ആഹ്വാനം ചെയ്തിരിക്കുന്നു. മെത്രാന്മാരുടെ പേരുകൾ വളർത്തു മൃഗങ്ങൾക്ക് ഇടരുതെന്നഭ്യർത്ഥിച്ചിരുന്നെങ്കിൽ അതിലൊരു ശേലുണ്ടായിരുന്നു. തേലക്കാട്ടച്ചൻ സംഗതി പത്രക്കാരുടെ മുമ്പിൽ വിളമ്പിയെങ്കിലും, ചുരുക്കം ചില പത്രക്കാരെ ആ വാർത്ത ഇട്ടുള്ളൂ. ചില പ്രമുഖ കത്തോലിക്കാ പ്രസിദ്ധീകരണങ്ങളും അതിട്ടില്ല. യോഗാ തെറ്റാണ്, ഇനി മേൽ ക്രിസ്ത്യൻ പേരെ ഇടാവൂ, ക്രിസ്ത്യൻ വെള്ളമേ കുടിക്കാവൂ, ക്രിസ്ത്യൻ വായുവേ ശ്വസിക്കാവൂ, ക്രിസ്ത്യൻ പള്ളിക്കൂടത്തിലേ പഠിക്കാവൂ, തുടങ്ങിയുള്ള പ്രഖ്യാപനങ്ങൾ മീഡിയാ പ്രത്യേക വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നതെന്നതിന്  ഇതിൽ കൂടുതൽ തെളിവു വേണോ? ഇടയന്മാർക്കാകെ ബുദ്ധിഭ്രമം സംഭവിച്ചോയെന്ന് ആരെങ്കിലും സംശയിച്ചാൽ ഞാനെന്തു പറയാൻ? മാർക്കോണി കത്തോലിക്കനായിരുന്നില്ലെങ്കിൽ മെത്രാന്മാർ റേഡിയോ കേൾക്കുകയേ ഇല്ലായിരുന്നുവെന്നു തോന്നുന്നു. കത്തോലിക്കനായ ഗലിലേയോ ഗലിലേയിയാണ് ഈ ഭൂമി ഉരുട്ടിയെടുത്തത് എന്നതുകൊണ്ടായിരിക്കണം കുന്നുകളെല്ലാം തങ്ങളുടേതാണെന്നു മെത്രാന്മാർ പറയുന്നതു തന്നെ. സഭയുടെ ഉന്നമനത്തിനു വേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്തു തീർന്നിട്ടാണോ ഈ ചർച്ച ഇവിടെ നടന്നതെന്നും ചിലർ ചോദിക്കുന്നു. സത്യദീപവും തേലക്കാട്ടച്ചനുമൊക്കെ മാനസാന്തരപ്പെട്ടു എന്നു ജനം കരുതിവരികയായിരുന്നു. നമ്മുടെ പ്രവൃത്തി ക്രൈസ്തവമായിരുന്നാലല്ലേ പേരിൽ അർത്ഥമുള്ളൂവെന്നു പറയുന്നത്  ഒരുകത്തോലിക്കാ ദൈവശാസ്ത്രജ്ന. പത്രോസെന്നോ പൗലോസെന്നൊ പേരിട്ടാൽ ഒരാൾ കൂടുതൽ ക്രിസ്ത്യാനിയാകുമോയെന്നു മറ്റൊരാൾ. കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരെ കയ്പ്പു ശമിപ്പതുണ്ടോയെന്നു ചോദിച്ച കവിയും ഔട്ട്! 

ക്രൈസ്തവമതം കൂടുതൽ വ്യാപിച്ച യൂറോപ്പിൽ കൂടുതൽ വിശുദ്ധന്മാരുണ്ടായതുകൊണ്ട് അനുകരിക്കപ്പെടുന്ന ഭൂരിഭാഗം യൂറോപ്പ്യൻ പേരുകളും പേഗൻ പേരുകളാണെന്നുള്ള സത്യം പോലും മെത്രാൻ സംഘത്തിന് അറിയില്ലായെന്നതുകൊണ്ടാണ് അജ്ഞർ എന്ന പദംകൂടി ഞാനിവിടെ ചേർക്കുന്നത്. ഒരു കാര്യം എല്ലാ വായനക്കാരും ശ്രദ്ധിക്കുക; ഈ മെത്രാന്മാരെ ഇനിമേൽ കർത്താവ് തന്നെ ഉപയോഗിച്ച പദങ്ങൾ ഉപയോഗിച്ചേ വിളിക്കാവ്വൂ; അതാണവർക്കിഷ്ടം. വെള്ളയടിച്ച കുഴിമാടങ്ങൾ, അണലികളുടെ സന്തതികൾ എന്നൊക്കെയുള്ള ക്രിസ്ത്യൻ തെറികൾ ഉപയോഗിക്കാം. ഇടുക്കി മെത്രാൻ, പത്രസമ്മേളനത്തിൽ പറഞ്ഞ പദങ്ങളും (എന്താണെന്നു ചോദിക്കരുത്, പ്ലീസ്!) ഉപയോഗിക്കാം. അതിലൊന്നും അക്രൈസ്തവമാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. കത്തോലിക്കാ പെണ്ണുങ്ങളെ വിലപറഞ്ഞു വിൽക്കുന്ന സമ്പ്രദായം വിലക്കിയിട്ടായിരുന്നു ഇതു പറഞ്ഞിരുന്നതെങ്കിൽ! സി. മണ്ണനാമ്മ, സി. കച്ചറാമ്മ, സി. തുമ്മൽ ഇങ്ങിനെ ആരും കേട്ടിട്ടില്ലാത്ത കുറേ പേരുകളുണ്ടല്ലൊ കന്യാസ്ത്രിമാർക്ക്. അതു മാറ്റിയിരുന്നെങ്കിൽ!? എല്ലാത്തിനും ക്രിസ്ത്യൻ പേരുകൾ വരട്ടെ. എ കെ സി സി ഒരു ഘടകകക്ഷിയായാൽ പറ്റുന്നിടത്തെല്ലാം ക്രിസ്ത്യൻ പേരുകൾ തിരുകി കയറ്റുന്ന പരിപാടി തുടങ്ങും. യുദ്ധകപ്പലുകൾക്ക് വി. എവുപ്രാസ്യാമ്മ, വി. ചാവറ എന്നൊക്കെ പേരിട്ടു നോക്കിയാൽ വ്യത്യാസം അറിയാം. ഇപ്പോ തന്നെ ജീസസ് മീൻകട മുതൽ മറിയം കക്കൂസ് സാമഗ്രികൾ വരെ ഉണ്ട്. 

തൊടുപുഴക്കാരൻ അബ്രാഹം ജോസഫ് എന്ന കത്തോലിക്കൻ ഡൈനാമിക് ടച്ച് വഴി അനേകരുടെ വേദന മാറ്റുന്നു. വർഷങ്ങളായി കട്ടിലിൽ കിടന്ന നടുവിനു വേദനക്കാരുവരെ അവിടെ പോകുന്നു അങ്ങേരെ കാണുന്നു, സുഖമാകുന്നു. ഇതു മാതൃഭൂമിക്കാർ പത്രത്തിലിട്ടു. ഇനിയല്ലേ കളി! സംഗതി കോതമംഗലം രൂപതയാണെന്നോർക്കുക. തൊടുപുഴക്കടുത്തു കുറച്ചു നാൾ മുമ്പൊരു മാതാവു പ്രത്യക്ഷപ്പെട്ട കേസുണ്ടായി. അതു പ്രൈവറ്റ് തീർത്ഥാടന കേന്ദ്രമായി പച്ച പിടിച്ചു വന്നു. അനേകർ ഒളമറ്റത്തു വരികയും നേർച്ചകാഴ്ച്ചകൾ അർപ്പിക്കുകയും ചെയ്തു. എന്തു ഫലം? മാതാവ് ഒറിജിനലാണെന്നു വിശ്വാസികൾക്കു തോന്നിയാൽ പോരല്ലൊ! അവസാനം, ഈ കേന്ദ്രത്തിന്റെ സർവ്വ സ്വത്തുക്കളും രൂപതക്കു തീറെഴുതിയപ്പോൾ സംഗതി ക്ലീൻ! ഇപ്പോ അവിടെ അച്ചനുമായി കപ്യാരുമായി .... കൂദാശകളെല്ലാമായി. ഇതു നടന്നിട്ടു പത്തു വർഷങ്ങൾ പോലുമായില്ല. ഞാൻ പറഞ്ഞു വന്നത് അബ്രാഹം ജോസഫ് സാർ തട്ടു മേടിക്കാറായെന്നാണ്. രണ്ടാണു കുറ്റങ്ങൾ: സഭ അംഗീകരികാത്ത യോഗാ പ്രയോഗിക്കുന്നു, സ്തോസ്ത്രകാഴ്ച വേണ്ടാത്ത രോഗശാന്തി ശുശ്രൂഷ നടത്തുന്നു. സ്ഥിരം ശാന്തിക്കാരുടെ വയറ്റിപ്പിഴപ്പു മുട്ടിക്കാൻ ആരെയും അനുവദിക്കുന്നതല്ലെന്നോർക്കുക. യോഗാ സത്യമാണെങ്കിലും അല്ലെങ്കിലും മാമ്മോദീസാ കൊടുക്കുമ്പോൾ കുരിശു വരക്കുന്നത് മൂർദ്ധാവ് (സഹസ്രാര ചക്രാ), തിരുനെറ്റി (ആജ്നാ ചക്രാ), കഴുത്ത് (വിശുദ്ധി ചക്രാ), നെഞ്ചിന്റെ മദ്ധ്യ ഭാഗം (അനാഹത ചക്രാ) എന്നിവിടങ്ങളിലാണെന്നും ഒരു ശരീരത്തിലെ അതിപ്രധാന ശുദ്ധ ചക്രാകൾ ഇവയാണെന്നും കോഴിക്കോടിനിപ്പുറമുള്ളവരെങ്കിലും മനസ്സിലാക്കുക. മാതാവ് നേരിട്ട് പ്രത്യക്ഷപ്പെട്ട മെക്സിക്കോയിലെ ഗഡലുപ്പാ വല്യപള്ളിയിലും ലൂർദ്ദിലും യോഗായാവാം. ഇവിടെ പറ്റില്ല! എന്തെല്ലാം സംഭവിച്ചാലും, അങ്ങു മലബാറിൽ  നിന്നും അയോഗാ, അയോഗാ എന്നൊരു വിലാപത്തിന്റെ ശബ്ദം തുടർച്ചയായി കേട്ടുകൊണ്ടേയിരിക്കും, എവിടെനിന്നെങ്കിലും കൊട്ടുകിട്ടുന്നിടം വരെ. 

എ കെ സി സി യിലെ നാട്ടുകൂട്ടം കാണുമ്പോൾ സന്തോഷിക്കുന്നത് കോൺഗ്രസ്സുകാർ. പാലായിൽ മാണിയെ തോൽപ്പിക്കാൻ കുറേ നാളായി അവർ പരിശ്രമിക്കുന്നു. ഇപ്രാവശ്യം അവരതു നേടും! അത്മായ സമ്മേളനത്തിനു കോൺഗ്രസ്സുകാർ ഓടുന്നതു കണ്ടപ്പോഴേ ഞാൻ തീരുമാനിച്ചതാ അങ്ങിനെ സംഭവിക്കുമെന്നു തന്നെ. അതിലും കൂടുതൽ സന്തോഷിക്കുന്ന വേറൊരു കൂട്ടരുമുണ്ട്; മെത്രാനൊത്തിരി ഉപകാരം ചെയ്തു കൊടുത്ത മാണിയും കൊണ്ടു പഠിക്കട്ടെയെന്നാശംസിക്കുന്നവരാണവർ! എ കെ സി സി യുടെ വരവ് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ മുപ്പതു ശതമാനം പേരെയെങ്കിലും സന്തോഷിപ്പിക്കും എന്നുറപ്പ്! ഉമ്മൻ ചാണ്ടിയെ താഴെ ചാടിക്കാൻ ദൈവം കൊണ്ടെകൊടുത്ത എ കെ 47 ആണിതെന്ന് അവർ അറിയുന്നു. എല്ലാവരോടും ക്ഷമിക്കണം എന്നേ മെത്രാന്മാർക്കറിയൂ, തിരഞ്ഞെടുപ്പു കഴിഞ്ഞാൽ എന്തു സംഭവിക്കുമെന്ന് അവരെന്തിനറിയണം? അവർക്കു പാർക്കാൻ മുന്തിരി തോപ്പുകളുണ്ടല്ലോ! 
ആരാധനാലയങ്ങൾക്ക് സംഭാവന ആവശ്യമോ?

Noushad Panackal
ആകാശം മുട്ടെ പടുത്തുയർത്തുന്ന പള്ളികൾ ആർക്കു വേണ്ടിയാണ്? വലിയ മിനാരങ്ങളും ഭംഗിയുള്ള മിമ്പറുകളും വിശാലമായ പള്ളികളും ആ നാടിന്റെ സമ്പത്തും പ്രൗഢിയും സാമുദായിക ശക്തിയും വിളിച്ചറിയിക്കുന്നതിൽ കവിഞ്ഞ്‌ എന്തു മഹത്വമാണുള്ളത്‌. സൃഷ്ടാവിനു മുന്നിൽ അർത്ഥന നടത്തുവാൻ നിങ്ങൾക്ക്‌ സൗകര്യം പോരാതെ വരുന്നോ? പരുപരുത്ത നിലവും ചെറിയ സൗകര്യങ്ങളും നിങ്ങളുടെ വിശ്വാസത്തെ ക്ഷയിപ്പിക്കുന്നുണ്ടോ? പരുത്ത നിലങ്ങളിൽ സുജൂദ്‌ ചെയ്യുമ്പോൾ കാൽമുട്ടുകളും നെറ്റിതടവും വേദനിച്ച്‌ നിങ്ങൾക്ക്‌ അസഹ്യമാകാറുണ്ടോ? എങ്കിൽ നിങ്ങൾ നമസ്കരിക്കേണ്ടതില്ല. ചെറിയ അസൗകര്യങ്ങളോട്‌ പോലും പൊരുത്തപെടാൻ കഴിയാത്തതാണു നിങ്ങളുടെ ശരീരവും മനസുമെങ്കിൽ എന്തിനാണു നിങ്ങൾ ഇത്തരം നേർച്ചകൾ തീർക്കുന്നത്‌? ആർക്കുവേണ്ടി?
Noushad Panackal in FB.



ഏറെ ദൂരെനിന്നും തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ ആകാശംമുട്ടെ ഉയർത്തിക്കെട്ടിയ മിനാരങ്ങൾ, ആഢംഭരത്തിന്റെ മുഴുവൻ സാധ്യതകളും ഉപയോഗിക്കുന്ന മിമ്പറുകൾ, മുന്തിയ തരം ശിലാപാളികൾ വിരിച്ച തറയിൽ ആധുനിക കാർപ്പെറ്റുകൾ, എന്നു വേണ്ട കഴിയാവുന്ന എല്ലാതരത്തിലുമുള്ള സൗകര്യങ്ങൾക്കുമേൽ നിങ്ങൾ ചെയ്തുകൂട്ടുന്നത്‌ വിശുദ്ധരുടെ പ്രാർത്ഥനകൾ അല്ല ആഢംഭരത്തിന്റെ നേരംപോക്കുകൾ മാത്രം.

Noushad Panackal's photo.

ഇനി ഇത്തരം സൗകര്യങ്ങൾ സൃഷ്ടിക്കാൻ നിങ്ങൾ ചെലവഴിച്ച ധനവും അദ്ധ്വാനവും എത്രയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ. ഇന്നു കേരളത്തിൽ നിലവിലുള്ളതും നിർമ്മാണത്തിലിരിക്കുന്നതുമായ പള്ളികളുടെ ചെലവ്‌ ആയിരം കോടികൾക്ക്‌ മേലെയാണ്. അമ്പലങ്ങളും ചർച്ചുകളും ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾക്കുവേണ്ടി കേരളത്തിൽ മാത്രം ചെലവഴിച്ചതും ചെലവഴിച്ചുകൊണ്ടിരിക്കുന്നതുമായ തുക ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറത്താണ്. ട്രില്യൺ കണക്കിനു പണം ചെലവഴിച്ച്‌ നാം ഏതു ദൈവത്തെയാണു പ്രീതിപ്പെടുത്തുന്നത്‌? ഏതു ദൈവമാണ് കൂടുതൽ കൂടുതൽ ആധുനികമായ ആരാധനാലയങ്ങൾ ആവശ്യപെടുന്നത്‌? ഏതു ദൈവമാണ് വിശ്വാസിയുടെ അദ്ധ്വാനത്തിന്റെ വിഹിതം പറ്റാൻ കാത്തുനിൽകുന്നത്‌? അറിയുക,  ഒരു ദൈവവുമല്ല ഇത്‌ ആവശ്യപെടുന്നത്‌, മറിച്ച് പുരോഹിതന്മാരാണ്. ഒരു ജോലിയും ചെയ്യാതെ വിശ്വാസിയുടെ വിയർപ്പിന്റെ വിഹിതം പറ്റാൻ കാത്തിരിക്കുന്നവരാണവർ. ഒന്നു കൂടി അറിയുക വിശന്നൊട്ടിയ വയറും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി  തെരുവിൽ അഭയം തേടുന്ന ജന്മങ്ങളെയും അവരിൽ ചിലരുടെ ചോർന്നൊലിക്കുന്ന കൂരകളും കാണാതെ ഏതു ഭണ്ഢാരപെട്ടി നിറച്ചിട്ടും കാര്യമില്ല. ഏതു പള്ളിയിലും അമ്പലത്തിലും തലകുത്തി കിടന്നിട്ടും കാര്യമില്ല. നീ നൽകുന്ന നാണയതുട്ടിന്റെ കനത്തിലല്ല മനസിന്റെ നന്മയിലാണ് ദൈവത്തിന്റെ നോട്ടം. നാളേക്കു വേണ്ടി മോക്ഷവും പരലോകവുമെല്ലാം നിങ്ങൾ പ്രതീക്ഷിക്കുന്നുവെങ്കിൽ ആരാധനാലയങ്ങൾക്ക്‌ ആഢംഭരം തീർക്കാനുള്ള പണം നൽകാതിരിക്കുക. പാവപ്പെട്ടവന്റെ പണംകൊണ്ട്‌ ഇവിടെ ഇനിയൊരു വരേണ്യ പുരുഷകേന്ദ്രീകൃത ആഢംഭര സൗധങ്ങളും ഉയരണ്ട.
Noushad Panackal's photo.

ഗീതയിലെയോ ബൈബിളിലെയോ ഖുറാനിലെയോ നല്ല വചനങ്ങളെ ഫോട്ടോഷോപ്‌ ചെയ്ത്‌ പതിപ്പിക്കാതെ തെരുവിലേക്കിറങ്ങുക. കൂട്ടയ്മകൾ സൃഷ്ടിക്കുക. കണ്ണുനീരിനു കൂട്ടിരിക്കുക. വിശന്ന വയറിനു അന്നമൊരുക്കുക. ഇടിഞ്ഞു തൂങ്ങിയ കൂരകൾക്ക്‌ താങ്ങാവുക. തെരുവ്‌ ജീവിതങ്ങൾക്ക്‌ പ്രത്യാശയാവുക. വഴിതെറ്റിയവർക്ക്‌ വഴികാട്ടിയാവുക. അന്ധകാരത്തിലകപെട്ടവർക്ക്‌ വഴിവിളക്കാവുക. അങ്ങനെ മനുഷ്യൻ എന്ന അർത്ഥത്തെ സമ്പൂർണ്ണമാക്കുന്ന വാക്കും പ്രവർത്തിയുമാവുക.

Thursday 3 September 2015

ഓണവും കുർബാനയും
മാവേലിക്കും ഇരിക്കട്ടെ ഒരു ദിവ്യബലി . 
വിവേകശൂന്യരും ആശയദരിദ്രരുമായ പാതിരിപ്പടയുടെ അർത്ഥശൂന്യമായ വിക്രിയകൾ വിശ്വാസസമൂഹത്തിന്റെ ആരാധനയെ പരിഹാസ്യമാക്കുന്നു.


Theophilus A J Angelose's photo.










ഓണം ഒരു മനോഹര സങ്കല്പവും സാമൂഹിക ആചാരവും തന്നെ. 
അതിൽ കൊരുത്തു കെട്ടിയിരിക്കുന്ന മിത്തോളജിയിൽ അടിമുടി പൊരുത്തക്കേടുകൾ ഉണ്ട് . മറ്റുപലതിലും എന്നപോലെ ഇതിലും  ഒരു ബ്രാഹ്മണ കൌശലം ഉണ്ടെന്നുവേണം മനസിലാക്കാൻ .
പ്രജാക്ഷേമ തല്പരനായി നാടുഭരിച്ചുകൊണ്ടിരുന്ന ഒരു രാജാവിനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് നീതിമത്ക്കരിക്കാനാകാത്ത പ്രവർത്തിയാണ്. ഈ അന്യായം ഒരു ദൈവം ചെയ്യുക! അതെന്തു ദൈവം! 
ഭൂമിയിലേക്ക്‌ ഒരാളെ ചവിട്ടി തേക്കുക. അടുത്ത വർഷം വന്നു പ്രജകളെ കണ്ടുപോകാൻ അനുവാദം കൊടുക്കുക . ഈ വരവ് മലയാളികൾ ആഘോഷിക്കുക . അന്തോം കുന്തോം ഇല്ലാത്ത ഈ മലയാളി കാര്യങ്ങൾ മനസിലാക്കുന്നത്‌ എവിടംകൊണ്ടാ ?. ഇതിന്റെ പേരില് കോടികൾ അടിച്ചു മാറ്റുന്നത് ഇന്ന് കച്ചവടക്കാരാണ്. ഓണം ഇന്ന് വെറും വ്യാപാരമേള മാത്രമാണ് .

Andrews Millennium Bible in FB:
Harvest festival is celebrated in all cultures from the beginning of cultivation. Onnam is actually a Buddhist celebration. Later Brahmin priests transformed it to the Vamana legend. If the people of Kerala are not cultivating and harvesting, they should not celebrate Onnam.

Zacharias Nedunkanal അങ്ങനെ നോക്കിയാൽ പങ്കുവയ്ക്കലിന്റെ പ്രതീകമായി യേശു അപ്പം മുറിക്കാൻ പറഞ്ഞതിന്റെ ഓർമയായി ആചരിക്കുന്ന കുർബാന ദിവസവും 'കാണുന്ന' ക്രിസ്ത്യാനികൾ ചെയ്യുന്നത് എന്തൊരു വിഡ്ഢിത്തമാണ്. എതെങ്കിലും ക്രിസ്ത്യാനി, കുർബാനയിൽ കാർമികരായ അച്ചന്മാരും മെത്രാന്മാരുമുള്പ്പെടെ, അന്യന്റെ മുതൽ കട്ടെടുക്കാനും തട്ടിപ്പറിക്കാനുമല്ലാതെ തനിക്കുള്ളത് പങ്കുവയ്ക്കാൻ ഇഷ്ടപ്പെടുന്നുണ്ടോ? ഓണം വർഷത്തിൽ ഒന്നേയുള്ളൂ. കുര്ബാന എന്ന നാടകം ദിവസവും ആയിരക്കണക്കിന് പള്ളികളിൽ ആവർത്തിക്കപ്പെടുന്നു!

4 comments:

  1. എന്തെന്നാൽ എനിക്ക് വിശന്നു നിങ്ങൾ ഭക്ഷിക്കാൻ തന്നു . എനിക്ക് ദാഹിച്ചു നിങ്ങൾ കുടിക്കാൻ തന്നു . ഞാൻ പരദേശി ആയിരുന്നു നിങ്ങൾ എനെ സ്വീകരിച്ചു . ഞാൻ നഗ്നനായിരുന്നു നിങ്ങൾ എന്നെ ഉടുപ്പിച്ചു . ഞാൻ രോഗിയായിരുന്നു നിങ്ങൾ എന്നെ സന്ദര്ശിച്ചു . ഞാൻ കാരഗൃഹതിലായിരുന്നു നിങ്ങൾ എന്റെ അടുത്ത് വന്നു.
    ഇതൊന്നും ചെയ്യാത്ത ഒരുവനും ക്രിസ്ത്യാനി അല്ല ... അവനൊരുവനും നിത്യ ഭാഗ്യം ലഭ്യവും ഇല്ല ... പള്ളി പണിയാൻ കാശ് കൊടുത്തത് കൊന്ണ്ട് ആരും ക്രിസ്ത്യാനി ആകുന്നില്ല...യേശുവിനെ ശ്രവിക്കൂ ക്രിസ്ത്യാനി ആവൂ
    ReplyDelete
  2. ''ദശാവതരത്തിന്റെ'' 'ഓര്‍ഡര്‍' പോലും തെറ്റിക്കുന്ന ഒരു പന്നപ്പണിയാണീ മലയാളിയുടെ ഓണാഘോഷം ! മത്സ്യ/ കൂര്മ്മ/ വരാഹ/ നരസിംഹ/ വാമനാവതാരത്തിന്റെ ശേഷമാണല്ലോ പരശുരാമന്‍ അവതരിച്ചത്? പരശുരാമന്‍റെ, "മഴുവെറിയല്‍" കാരണം നമ്മുടെ കേരളം കടലില്നിന്നു അതുകഴിഞ്ഞല്ലേ പൊന്തിവന്നത്? അപ്പോള്‍ വാമനാവതാരകാലത്ത് ഈ ഭൂമുഖത്ത് കേരളമില്ലായിരുന്നു എന്നതല്ലേ 'സിമ്പിള്‍ ലോജിക്ക്' ! നമ്മുടെ കേരളം കടലില്‍നിന്നും ജനിക്കുംമുന്പേ എങ്ങോ നടന്ന ഒരു അന്യായകര്‍മ്മത്തെ നാം സത്യത്തില്‍ പുശ്ചിച്ചു തള്ളേണ്ടതാണ്.... പക്ഷെ സംഗതി ഒരു കൊഴുപ്പുതന്നെ ! ദാണ്ടേ കത്തനാരും മണവാട്ടിമാരും പൊന്നോണപൂക്കളമിടുന്നു..verygood ..അമ്പലങ്ങളിലെപ്പോലെ നെയ്യഭിഷേകം / പാലഭിഷേകം / തേനഭിഷേകം ഒക്കെ കുരിശുമേല്‍ എന്നാണാവോ പാതിരിമാര്‍ പള്ളിയില്‍ തുടങ്ങുക ? കലികാലവൈഭവം ! ജനം പാലും നെയ്യും തേനും മോരും ഒക്കെ കുപ്പിയിലാക്കി കുര്ബാനകൂടാന്‍ പോകുന്നകാലം അതിവിദൂരമല്ല എന്നുസാരം !
    "കുര്‍ബാന എന്ന നാടകം" നാലാം നൂറ്റാണ്ടിലല്ലേ സക്കരിയാച്ചയാ, ഇവറ്റകള്‍ കണ്ടുപിടിച്ചത് നമ്മെ പള്ളിയിലേക്കെന്നും വരുത്തി വരുതിയിലാക്കാന്‍? അമ്പലങ്ങളില്‍ ദേവനെ കല്ലില്‍ ആവാഹിക്കുന്നതുപോലെ ദൈവത്തെ(അല്ല പാവം കര്‍ത്താവിനെ) ഗോതമ്പുതുണ്ടില്‍ ആവാഹിക്കുന്നു കത്തനാര്‍ ! കര്‍ത്താവീക്കാര്യം ഇതുവരെയും അറിഞ്ഞിട്ടേയില്ല എന്നതാണ് പരമകഷ്ടം ! അപ്പോസ്തോലന്മാരും ഈനാടകം സ്വപ്നേന കണ്ടതല്ല ! ക്രിസ്തുവിനൊപ്പം പെസഹാനാളില്‍ സെഹിയോന്‍ മാളികയില്‍ പന്തിയിലിരുന്നു "ലാസ്റ്റ് സപ്പര്‍" കഴിച്ചവര്‍ക്ക് തോന്നാത്ത ഈ "കടുംകൈ" ഇവര്‍ക്ക് കൊന്‍സ്ടാന്റിന്‍ ചക്രവര്‍ത്തി ഓതിക്കൊടുത്തതുമാകാം! കത്തനാരെ നിന്റെ കലാവിരുത്! അമ്മ്പംപട രാഭണാ ....
    ReplyDelete
  3. മുപ്പത്തഞ്ചു വര്‍ഷം മുമ്പ് ഗുരു നിത്യചൈതന്യയതിയോടൊപ്പം ജീവിക്കാന്‍ കഴിഞ്ഞതിനാലാണ് മിത്തുകളെ ചരിത്രബോധത്തിലൂടെയല്ല, സ്വന്തം ഉള്‍ക്കാഴ്ചയിലൂടെ വ്യാഖ്യാനിച്ചാണ് ഗ്രഹിക്കേണ്ടതെന്നും സ്വന്തം ആത്മീയോന്നതിക്കു സഹായകമാംവിധം അവയെ വ്യാഖ്യാനിക്കുമ്പോഴേ നമുക്കവ പ്രയോജനപ്രദമാകൂ എന്നും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്. 1987-ല്‍ അസ്സീസിയുടെ സബ്എഡിറ്ററായിരുന്നപ്പോള്‍ ഓണത്തെക്കുറിച്ചു പൊതുവേ പുരോഗമനവാദികള്‍ ഉയര്‍ത്താറുള്ള പ്രാകൃതവിമര്‍ശനത്തെ എന്റെ ഉള്‍ക്കാഴ്ചകൊണ്ട് തിരുത്താനും അര്‍ഥപൂര്‍ണമാക്കാനും എനിക്കു കഴിഞ്ഞു. അതിന്റെ ഫലമായി ജനിച്ച കവിത അന്ന് അസ്സീസി മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്റെ ബ്ലോഗില്‍ ഈയിടെ പുനഃപ്രസിദ്ധീകരിച്ച ആ കവിതയുടെ അവസാനവരികള്‍ മാത്രം ഇവിടെ കൊടുക്കുന്നു. കവിത പൂര്‍ണമായും വായിക്കാന്‍ ആഗ്രഹമുള്ളവര്‍ സന്ദര്‍ശിക്കുക: http://nityadarsanam.blogspot.in/2015/08/blog-post_20.html



    മുപ്പത്തഞ്ചു വര്‍ഷം മുമ്പ് ഗുരു നിത്യചൈതന്യയതിയോടൊപ്പം ജീവിക്കാന്‍ കഴിഞ്ഞതിനാലാണ് മിത്തുകളെ ചരിത്രബോധത്തിലൂടെയല്ല, സ്വന്തം ഉള്‍ക്കാഴ്ചയിലൂടെ വ്യാഖ്യാനിച്ചാണ് ഗ്രഹിക്കേണ്ടതെന്നും സ്വന്തം ആത്മീയോന്നതിക്കു സഹായകമാംവിധം അവയെ വ്യാഖ്യാനിക്കുമ്പോഴേ നമുക്കവ പ്രയോജനപ്രദമാകൂ എന്നും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്. 1987-ല്‍ അസ്സീസിയുടെ സബ്എഡിറ്ററായിരുന്നപ്പോള്‍ ഓണത്തെക്കുറിച്ചു പൊതുവേ പുരോഗമനവാദികള്‍ ഉയര്‍ത്താറുള്ള പ്രാകൃതവിമര്‍ശനത്തെ എന്റെ ഉള്‍ക്കാഴ്ചകൊണ്ട് തിരുത്താനും അര്‍ഥപൂര്‍ണമാക്കാനും എനിക്കു കഴിഞ്ഞു. അതിന്റെ ഫലമായി ജനിച്ച കവിത അന്ന് അസ്സീസി മാസികയില്‍ പ്രസിദ്ധീകരിത്തിരുന്നു. എന്റെ ബ്ലോഗില്‍ ഈയിടെ പുനഃപ്രസിദ്ധീകരിച്ച ആ കവിതയുടെ അവസാനവരികള്‍ മാത്രം ഇവിടെ കൊടുക്കുന്നു. കവിത പൂര്‍ണമായും വായിക്കാന്‍ ആഗ്രഹമുള്ളവര്‍ സന്ദര്‍ശിക്കുക: http://nityadarsanam.blogspot.in/2015/08/blog-post_20.html


  4. ഓണം മലയാളികളുടെ പാരമ്പര്യമായ തനതായ ഉത്സവമാണ്.സർവ്വ ദേശീയതലങ്ങളിൽ നാനാജാതിമതസ്ഥർ മതവികാരങ്ങൾ മറന്ന് ഓണം ആഘോഷിക്കുന്നു. അവിടെ ക്രിസ്ത്യാനിയോ ഹിന്ദുവോ മുസ്ലിമോയെന്നു ചിന്തിക്കേണ്ട ആവശ്യമില്ല. ഒരു മുസ്ലിം നിലവിളക്കൊന്നു കത്തിച്ചാൽ ഭൂമി താണു പൊവില്ലെന്നും മന്ത്രിപുങ്കവന്മാർ തൊട്ടു ചിന്തിച്ചാൽ നന്നായിരിക്കും. ഓണമെന്നുള്ളത് കേരളത്തിന്റെ സംസ്ക്കാരത്തിന്റെ ഭാഗമാണ്. മതവും സംസ്ക്കാരവും തമ്മിൽ ഒന്നായി കൂട്ടികുഴക്കാതെ മതത്തെയും സംസ്ക്കാരത്തെയും രണ്ടായി കാണണം. ഓണത്തിനു ജാതിയും മതവും കല്പ്പിക്കുന്നത് ശരിയല്ല. ഓണാഘോഷം ഹിന്ദുസംസ്ക്കാരത്തിനും മുമ്പുള്ളതാണ്‌. ഓണത്തിനെ ജാതീയമായി കാണുന്നതുകൊണ്ടാണ് അതിനുള്ളിലെ ഐതിഹാസിക കഥകളെപ്പറ്റി ചിന്തിക്കുന്നത്. തീവ്രമായ കരിഷ്മാറ്റിക്കുകാരും വെന്തിക്കൊസു വിഭാഗങ്ങളുമാണ് ഓണം എന്ന മലയാളീയുടെ ആഘോഷത്തെ എതിർക്കുന്നത്‌. ബൈബിളിലെ വരികളിൽ ക്രിസ്തു പഠിപ്പിച്ച മതം ഒതുങ്ങി നില്ക്കുന്നുവെന്നു അത്തരം തീവ്ര വാദികൾ ചിന്തിക്കുന്നു.ആദ്യം സ്വന്തം അന്ധവിശ്വാസം ഇല്ലാതാക്കട്ടെ. ഹൈന്ദവരുടെ ഐതിഹാസിക കഥകളേക്കാൾ അവിശ്വസിനീയമായത് ക്രിസ്ത്യൻ വേദഗ്രന്ഥത്തിലുമുണ്ട്.
    ക്രിസ്ത്യാനികൾ ഈസ്റ്ററും ക്രിസ്തുമസും ആഘോഷിക്കുന്നു. പുല്ക്കൂട് ഉണ്ടാക്കുന്നു. പുറത്ത് ആടുമാടുകളുടെയും ആട്ടിടയന്മാരുടെയും രൂപങ്ങൾ ഉണ്ടാക്കുന്നു. ഒന്ന് ചിന്തിക്കുകയാണെങ്കിൽ, ഹൈന്ദവർ ഈ ആചാരങ്ങളെ വിമർശിക്കുകയാണെങ്കിൽ ക്രിസ്തുമസ്സിന്റെ ഈ പേക്കോലങ്ങൾക്ക് എന്തർത്ഥമാണുള്ളത്‌? ആടുമാടുകളും ആട്ടിടയന്മാരും ഡിസംബറിലെ തണുപ്പു മാസത്തിൽ മേയുന്നുവെന്നു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും..? കരിഷ്മാറ്റിക്കിന്റെ പേരിൽ രോഗശാന്തിയെന്നു പറഞ്ഞ് എന്തെല്ലാം പേക്കുത്തുകൾ കാണിക്കുന്നു. ക്രിസ്തുവിന് മാന്ത്രികനായ മുതുകാടന്റെ പ്രാധാന്യമാണ് കരിഷ് മാറ്റിക്ക് ഗുരുക്കൾ കല്പ്പിച്ചിരിക്കുന്നത്.
    കർദ്ദിനാൾ ആലഞ്ചെരിയുദെ വേഷത്തിൽ ക്രിസ്തുമസ് പാപ്പാമാർ വഴി നീളെ മണി കിലുക്കി നടക്കുന്നത് കാണാം. ചില ക്രിസ്ത്യൻ രാജ്യങ്ങളിൽ ദുഃഖ വെള്ളിയാഴ്ച ഭക്തി മൂത്ത് ചിലർ സ്വയം ശരീരം ചമ്മട്ടികൊണ്ടു അടിച്ചു പീഡിപ്പിക്കും. കയ്പ്പുനീര് കുടിപ്പിക്കൽ മറ്റൊരു ആചാരം. ഇത്തരം സംസ്ക്കാരങ്ങളുമായി കണക്കാക്കുമ്പോൾ ഓണം എന്തു മനോഹരം. ജാതി മത ഭേദം കൂടാതെ ലോകം മുഴുവനുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു.

    കൊയ്ത്തും കൃഷിയും ഉള്ളവർ മാത്രമേ ഓണം ആഘോഷിക്കാവൂ എന്നു പറഞ്ഞാൽ എന്ത് യുക്തിയാണുള്ളത്? യൂറോപ്പിലും അമേരിക്കയിലും മലയാളികൾ കൃഷിക്കാരല്ല. ജനിച്ച നാടിന്റെ സംസ്ക്കാരത്തെ മാനിക്കുന്നതാണ് ഓണത്തിൽക്കൂടി മലയാളികൾ കാണുന്നത്. ദാന ശീലം, സത്യം ഈ തത്ത്വങ്ങളും ഓണത്തിന്റെ ഇതിഹാസ കഥകളിൽ ദർശിക്കാം .

    ചെളിക്കുണ്ടിലും കൃഷിയിലും ജീവിച്ചിരുന്ന കൃഷിക്കാർ ഉടുത്തൊരുങ്ങി, ഓണപ്പുടവയും ധരിച്ചു നടക്കാൻ അവർക്ക് വർഷത്തിൽ ഒരിക്കൽ കിട്ടുന്ന അവസരമാണ്. കൂട്ടത്തോടെയുള്ള ഗ്രാമീണ പാട്ടുകളും കോലടിയും കഥകളിയും കേരളത്തിന്റെ അതി പുരാതനങ്ങളായ മറ്റു കലാ മൂല്യങ്ങളും മലയാളീ മനസ്സിൽ ചൈതന്യം നല്കുന്നു. പൂക്കളും പ്രകൃതി ഉത്സവങ്ങളും പച്ചക്കറി വിഭവങ്ങളും പ്രകൃതിയേയും സ്നേഹിക്കാൻ കാരണമാക്കുന്നു. കാളയും പന്നിയും കൂട്ടി ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ഓണത്തിന്റെ വിഭവങ്ങൾ തികച്ചും സസ്യാഹാരമായിരിക്കും. ഓണമെന്നുള്ളത് ഹൈന്ദവ ഉത്സവമെന്നു ചിന്തിക്കാതെ മലയാളിയുടെ ഉത്സവമെന്നു കാണൂ. ഓണം നമ്മുടെ സാംസ്ക്കാരിക ഉത്സവമായി കണ്ട് മതമെന്ന ചിന്ത ഒരു ദിവസമെങ്കിലും നീക്കി വെച്ചു കൂടെ?
    'www.almayasabdam.blogspot.com
മെത്രാന്മാരെല്ലാരുമൊന്നുപോലെ...
സീറോ മലബാർ സഭക്കു  സ്വയംഭരണം (സൂയി യൂറിസ്) കിട്ടിയതിന്റെ 25 ആഘോഷിക്കുന്നു. വേണ്ടായിരുന്നു! ഇതിന്റെ തുടങ്ങൽ യൂറിസുമായി ബന്ധപ്പെട്ട് നൂറ്റമ്പതോളാം വൈദികർ തെരുവിലിറങ്ങിയതും, അവരോടുറപ്പുപറഞ്ഞ കാര്യങ്ങൾ പാലിക്കാൻ എനിക്കു കഴിയാതിരുന്നതും ഓർമ്മ വരും.... റോമിന് പോയ പരാതികളും ..... തൂണും ചാരി നിന്നയാൾ മേജറായതും, നേരത്തെ മേജറായിരുന്നയാൾ മൈനർ ആയതും, പിന്നെ നമ്മുടെ സ്റ്റെയിൻലെസ്സ് സ്റ്റീൽ ചാപ്പലിൽ നിന്ന് ഒരുമാതിരി മഞ്ഞ കലർന്ന പുക വന്ന കഥയുമെല്ലാം ഓർമ്മവരുന്നു. അതെല്ലാം കരയിപ്പിക്കുന്ന കഥകൾ! ഇറ്റാലിയൻ നാവികർ വെടിവെച്ചതും, മത്തായി ചാക്കോക്ക് അന്ത്യകൂദാശ കൊടുത്തതും, ഇടുക്കിയിൽ പടക്കം പൊട്ടിയതും, സൂയി യൂറിസിനോട് എനിക്കു പറയാനുണ്ട്. നത്താലെ, മോനിക്കാ, കൈവെട്ട്, വഴിവെട്ട്, കുഴിവെട്ട് തുടങ്ങി ചീഞ്ഞ കുറെ കഥകളും പലർക്കും പറയാനുണ്ടാവും. ഇതുമായി ബന്ധമില്ലെങ്കിലും, അമേരിക്കയുമായി അങ്ങോട്ടും ഇങ്ങോട്ടും കള്ളന്മാരെ കൈമാറുന്ന ഒരു പാരമ്പര്യ്ം കേരളത്തിൽ നിലവിൽ വന്നോയെന്ന്,  എല്ലാരും സംശയിക്കുന്നുവെന്നും ഞാൻ സൂയി യൂറിസിനോട്  നേരിട്ടു പറയും. ദൈവത്തിന്റെ ഇടപെടൽ കാണാൻ നോഹക്ക് 120 വർഷങ്ങൾ വേണ്ടിവന്നു എന്നൊരാരോപണം ഉണ്ട്. കാനാൻ ദേശത്തേക്കു കയറാൻ ഇസ്രായേൽ മക്കൾക്ക് നാൽപ്പതു വർഷങ്ങൾ വേണ്ടിവന്നില്ലേ? അതുപോലെ ഇവിടെ ദൈവത്തിന്റെ ഇടപെടൽ ഉണ്ടാവാനും അൽപ്പ സമയംകൂടി വേണ്ടിവരും - ചർച്ച് ആക്റ്റ് ചൂടുപിടിച്ചു വരുന്നുണ്ട്. സന്തോഷിക്കാൻ സഭക്കു നല്ല വാർത്തകളുമുണ്ട്, അംഗസംഖ്യ കുറയുന്നു. അതു പരമസുഖം പുറം ചൊറിയുന്ന തെക്കേ ഇന്ത്യയിലാണു കൂടുതൽ. അതിവേഗം എല്ലാ പള്ളികളുടെയും പണി നടക്കട്ടെ!

കേരളത്തിലുള്ള മെത്രാന്മാരെല്ലാം കേരളത്തിനു പുറത്തുള്ള രൂപതകളിൽ പോയി ദരിദ്രരുമായി കൂടുതൽ ബന്ധമുള്ള ക്രിസ്തുവുമായി അടുക്കാൻ പരിശീലിക്കണമെന്നു നമ്മുടെ സിനഡ് തീരുമാനിച്ചിരിക്കുന്നു. (ഇതു തന്നെയാണോ അവരുദ്ദേശിക്കുന്നതെന്നു നിശ്ചയമില്ല, പത്രത്തിൽ വായിച്ചതാ.) ഞാൻ ഇന്നേവരെ ആരുടേയും കാലുപിടിച്ചിട്ടില്ല; പക്ഷേ, ഞാനിപ്പോ അതിനു തയ്യാറാണ്. സിനഡിന്റെ ഉദ്ദേശ്യം അത് തന്നെയാണെങ്കിൽ, മാർ ആലഞ്ചേരിയുടെ വിശുദ്ധിയെ (ഹിസ് ബിയാറ്റിറ്റ്യുഡ്)  കാലുപിടിച്ചു ഞാൻ കരഞ്ഞപേക്ഷിക്കുന്നു, ദയവായി ആ സാഹസം ചെയ്യരുത്. വിഷം വെള്ളത്തിൽ കലക്കിയാൽ വിഷം വെള്ളമാവുകയല്ല, വെള്ളം വിഷമാകുകയാണു ചെയ്യുന്നതെന്ന ഒന്നാം ക്ലാസ്സിലെ അറിവുപോലും സിനഡിനില്ലാതെ പോയല്ലൊ! അങ്ങോട്ടുള്ള കാറു കൂലിയും വിമാനക്കൂലിയുമെല്ലാം അത്മായന്റെ അക്കൗണ്ടിൽ നിന്നാണല്ലോ പോകുന്നതും. നിർബന്ധമാണെങ്കിൽ ഞാനൊരുപായം പറയാം. എല്ലാരും ആഢയാഭരണങ്ങളെല്ലാം ഉപേക്ഷിച്ച് പൊയ്ക്കാട്ടുശ്ശേരിയിലുള്ള (ആലുവാക്കടുത്ത്) ജെറമ്മിയാസ് ഹോമിൽ പോയി രണ്ടു ദിവസം അവിടുത്തെ പാവങ്ങളോടൊപ്പം കഴിയുക. ഫാ. സാജൻ പാറക്കൽ അതിനുള്ള സൗകര്യങ്ങൾ ചെയ്തുതരും; ഒറ്റ വ്യവസ്ഥ, അവിടെ പോയി അതു നവീകരിക്കാൻ ഒരു പദ്ധതിയും ഇടരുത്, അവിടെ നേർച്ചപ്പെട്ടികൾ വെയ്ക്കരുത് (മൈക്രോ ഫൈനാൻസിങ്ങും പാടില്ല), അവിടെ നൊവേനകൾ ചൊല്ലരുത്, അവരോടു പ്രസംഗിക്കുകയും ചെയ്യരുത്; കണ്ടാൽ മതി. അതിന്റെ നടത്തിപ്പിനു മാസം രണ്ടര ലക്ഷം മതി; അതു ദൈവം കൃത്യസമയത്തവിടെ എത്തിച്ച് ആ പാവങ്ങളെ ദൈവം എങ്ങിനെ സംരക്ഷിക്കുന്നുവെന്നു കണ്ടാസ്വദിച്ചിരിക്കുക. ഒരാൾ സൂററ്റിനു പോവുക. അവിടെ ബീനാ റാവു എന്നൊരു സ്ത്രീ അവിടുത്തെ ചേരികളിലുള്ള സർവ്വ കുട്ടികൾക്കും വേണ്ടത്ര വിദ്യാഭ്യാസം സൗജന്യമായി കൊടുക്കുന്നു, (8 സെന്ററുകളിലായി 4500 പേർ), ദിവസം രണ്ടു മണിക്കൂർ വീതം. അവരെ കണ്ടു സംസാരിക്കുക (പക്ഷെ, അല്ലേലൂജായെന്നു മിണ്ടിപ്പോകരുത്!) അടുത്തയാൾ നാഗ്പ്പൂരിനു പോവുക. അവിടെ മാമ്മോദീസാ  മുങ്ങിയ, എന്നാൽ പള്ളിയിൽ പോകാത്ത ഒരു മലയാളി സന്യാസി നടത്തുന്ന ധർമ്മഭാരതി ആശ്രമം ഉണ്ട്. നിരവധി കേന്ദ്രങ്ങളിലായി അവർ 'എല്ലാവർക്കും അത്താഴം' എന്നൊരു പരിപാടി നടത്തുന്നുണ്ട്. വിശപ്പിന്റെ വിലയേപ്പറ്റി ആ മെത്രാൻ അടുത്ത സിനഡിൽ വിവരിക്കട്ടെ. അടുത്തയാൾ തമിൾനാട്ടിൽ ഭൂതപ്പാണ്ടി എന്ന സ്ഥലത്ത് കുരിശുമലക്കാരുടെ ഒരാശ്രമം ഉണ്ട്; അവിടെ പോകുക. നാഗർകോവിൽ വരെ കാറിനും, അവിടെനിന്നു ബസ്സിനും പോയി ഈ ആശ്രമം കണ്ടുപിടിക്കുക. അവിടെ ആരു വന്നാലും അലൂമിനിയം പാത്രത്തിൽ കഞ്ഞിയും പയറും മാത്രമേ കിട്ടൂ, അതെല്ലാവർക്കും കിട്ടും. അവിടെ വൃദ്ധരായ കുറേ അന്തേവാസികളുണ്ട്. അവരുടെ മുഖം വടിക്കുന്നത് ഇതു നടത്തുന്ന അച്ചന്മാരു തന്നെയാണ്. അവിടെ പോകുന്ന മെത്രാൻ ഇക്കാര്യത്തിൽ അവരെ കുറച്ചു നാൾ സഹായിക്കുക. ഒരാൾ ചിറമേൽ അച്ചന്റെ കൂടെ കൂടി കിഡ്നി എങ്ങിനെ പ്രവർത്തിക്കുന്നു എന്നു പഠിക്കട്ടെ. ഇതൊന്നും പോരെങ്കിൽ അരമനകളുടെ നിയന്ത്രണത്തിലല്ലാത്ത വേറെയും നിരവധി ചാരിറ്റി സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്; എവിടെങ്കിലും പോവുക.

ഈ കേരളത്തിൽ, ആശ്രമങ്ങളിൽ ഒളിവിൽ  കഴിയുന്ന (കത്തോലിക്കാ സഭയിൽ ഉടുപ്പിട്ടിട്ട്) അനേകം പേരുണ്ട്, അവർക്കാശ്രമങ്ങളുമുണ്ട് - കാസർഗോഡ് മുതൽ കളയിക്കാവിള വരെ. കഴിഞ്ഞ 25 വർഷങ്ങളായി കാവാലം ലിസ്സ്യു പള്ളിയുടെ കരയിൽ പത്തുസെന്റ് സ്ഥലത്ത് മുളംങ്കൂട്ടങ്ങളുടെ നടുവിൽ ഏറെയും സ്വന്തം കൈകളിൽ പണിത തേക്കാത്ത ഒരു വീട്ടിൽ ഒരു കൊച്ചു മനുഷ്യൻ താമസിക്കുന്നുണ്ട്- ജോണ്‍ വിനയാനന്ദ്‌ എന്ന മിഷനറി വൈദീകൻ. അവിടെ പോയാൽ തറയിൽ പണിത കട്ടിലിലോ നിലത്തോ ഇരുന്നു വിശ്രമിക്കാം. പക്ഷേ, ഇത്തരം സ്ഥാപനങ്ങളിലേക്കു മെത്രാന്മാർ പോവരുത്; അവർ വയലന്റ് ആയേക്കും. ഇതു വികാരി ജനറാളന്മാർക്കും അരമന ഭരിക്കുന്ന മറ്റു വൈദികർക്കും ഉപയോഗപ്പെടുത്താം. ഇതൊക്കെ അന്തസ്സിനു ചേരുന്നതല്ലെന്നു തോന്നുന്നവർ കുരിശുമലയിൽ പോയി പശുവിനു പുല്ലു പറിച്ചു കൊടുത്താലും മതി. എന്തായാലും എന്തോ എവിടെയോ കുറവുണ്ടെന്നു മെത്രാന്മാർക്കു തോന്നിയെങ്കിൽ ... അല്ലേലൂജാ! എന്റെ പ്രാർത്ഥന ഫലിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ! മേജർ ആർച്ച് ബിഷപ്പ് ഒരിടത്തും പോവണ്ട; പകരം ഒരു പണി തരാം. നമ്മുടെ സ്വന്തം പള്ളികളുണ്ടല്ലൊ, അവിടെ ഞായറാഴ്ച്ചകളിൽ അച്ചന്മാർ നടത്തുന്ന തോന്നിയപോലികൾ (ഹോമിലികൾ എന്ന് ഇംഗ്ലീഷിൽ) റിക്കോഡ് ചെയ്ത് അതാതു ദിവസം തന്നെ ഓൺ ലൈനിൽ കാക്കനാട്ട് എത്തിക്കാൻ പറയുക. അതിൽ എട്ടെണ്ണം വെച്ച് ദിവസവും കേൾക്കുകയും, ഇതിനു ശേഷവും ബോധം പോയില്ലെങ്കിൽ ആ വൈദികർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. അടുത്ത ദിവസം ഒരു മാന്യ വികാരിയച്ചൻ ഒരിടവകക്കാരനെ ഉപമിച്ചത് പന്നിയോടാണ്. 

ഈ ഓണത്തിനു പൂക്കളമിടാൻ  കെ സി ആർ എം കാർക്ക് ഇടമില്ലല്ലൊ; അടുത്ത വർഷം ഉണ്ടാകും, പാലായിൽ തന്നെ. ആരെങ്കിലും ഒരു പത്തു സെന്റിനുള്ള വക തരാതിരിക്കില്ല; റജിയുടെ അഭ്യർത്ഥന പലരും കേട്ടിട്ടുണ്ടാവും. തത്ക്കാലം നിങ്ങൾ ലോക വ്യാപകമായി ഒരു മത്സരം സംഘടിപ്പിക്കുക. ഞായറാഴ്ച്ച തോന്നിയപോലികളുടെ റെക്കോർഡ് അത്മായരോട് അയച്ചു തരാൻ പറയുക. തോന്നിയപോലികൾ മൊബൈൽ ഫോണിൽ റിക്കോർഡ് ചെയ്ത് അല്മായശബ്ദത്തിന് അയക്കുക വലിയ ബുദ്ധിമുട്ടുള്ള പണിയല്ല.  തിരഞ്ഞെടുത്ത തോന്നിയപോലികൾ ബ്ലോഗ്ഗിൽ പ്രസിദ്ധീകരിക്കുക, സമ്മാനാർഹമായ റിക്കോർഡിങ്ങിനു സത്യജ്വാല അഞ്ചു വർഷത്തേക്ക് ഫ്രീ കൊടുക്കുക. എല്ലാവരും എല്ലാം കേൾക്കട്ടെ! തോന്നിയപോലികൾ റെക്കോഡ് ചെയ്യാൻ, മൊബൈലിൽ ഏതെങ്കിലും Voice Recorder ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്യുക. പള്ളിയിൽ കയറുന്നതിനു മുമ്പു മൊബൈൽ സൈലന്റ് മോഡിൽ ആക്കിയിട്ട്, വോയിസ് റെക്കോർഡർ ഓൺ ചെയ്യുക. മൊബൈൽ പോക്കറ്റിൽ തന്നെ കിടക്കട്ടെ; പ്രസംഗം തുടങ്ങുമ്പോൾ ചുവന്ന ബട്ടണിൽ കൈ തൊടുക, തീരുമ്പോൾ പോസ് ബട്ടണിലും തൊടുക. ഇതു വീട്ടിൽ ചെന്നു സൗകര്യമായിട്ടു സേവ് ചെയ്യാവുന്നതേയുള്ളൂ. ന്യു ജനറേഷൻ സ്മാർട് ഫോണുക്കളിലെല്ലാം തന്നെ തുടർച്ചയായി മണിക്കൂറുകളോളം Voice Recorder പ്രവർത്തിക്കും, നേരിയ ശബ്ദവും വ്യക്തമായി റിക്കോർഡ് ചെയ്യുകയും ചെയ്യും. പിന്നീട്, ഈ ഫയൽ തുറന്നിട്ട്, ഷെയർ ഐക്കണിൽ ക്ലിക്ക് ചെയ്യുക, ഇമെയിൽ തിരഞ്ഞെടുത്തിട്ട്, സെലക്റ്റ് ചെയ്ത ഫയൽ, almayasabdam@gmail.com എന്ന വിലാസത്തിൽ ഒരു ചെറിയ വിശദീകരണം സഹിതം അറ്റാച്ച് ചെയ്ത് അയച്ചു കൊടുക്കുക. കെ സി ആർ എം കാർ ഇതെല്ലാം ഡൗൺ ലോഡ് ചെയ്ത് ഫയലിൽ സൂക്ഷിക്കുക. തോന്നിയപോലികൾ ഒതുക്കാൻ ഇതു പ്രയോജനപ്പെട്ടേക്കും. ഈ ഓഡിയോ ഫയലുകൾ കേൾക്കാനുള്ള സൗകര്യം മിക്ക മെയിലുകളിലുമുണ്ടെന്നും ഓർക്കുക. 

മേജർ ആർച്ച് ബിഷപ്പ് സ്ഥാനചിഹ്നങ്ങളൊക്കെ അണിഞ്ഞു നടക്കുന്ന ഒരു പടം ഞാൻ കാണാനിടയായി. എനിക്കോർമ്മ വന്നത് ഇന്തുമേനോൻ എഴുതിയ ചന്ദുലേഖ എന്ന നോവലാണ്. ഇത്തരം ചിത്രങ്ങൾ കണ്ടാൽ പുതിയ സാഹിത്യ ശാഖകൾ ഇനിയും ഉണ്ടാകാൻ ഇടയുണ്ട്. എന്തോ ഒരു പന്തികേട് എനിക്കു തോന്നാതിരുന്നില്ല. ഓണം ആയതുകൊണ്ട് ഞാനൊന്നും പറയുന്നില്ല. ഈ സീസണിൽ പല വേഷത്തിൽ ആളുകൾ ഇറങ്ങുമല്ലൊ! കത്തോലിക്കരും ഓണം ഏറ്റെടുത്തിരിക്കുന്നു. വിഷുവിനും ഓണത്തിനും പാട്ടുകുർബ്ബാനയായി; ഇനി മകര വിളക്കും ശിവരാത്രിയും കൂടി നമുക്ക് ആഘോഷിക്കാം. ഇത്രയും ആകുമ്പോഴേക്കും എല്ലാം ഇട്ടെറിഞ്ഞിട്ട് പൊക്കോളും, സർവ്വ ഹിന്ദുക്കളും.  

വന്നു വന്ന് നാലു മെത്രാന്മാർ കൂടിയാലും, നാനൂറു കൂടിയാലും ചർച്ചയുടെ ആദ്യത്തെ ഇനം അല്മായനെ സഭാ നടത്തിപ്പിൽ സഹകരിപ്പിക്കുകയെന്നതായി മാറിയിരിക്കുന്നു. പാലായിൽ അത്മായരുടെ മഹാസമ്മേളനം വരുന്നു. വിശദമായ റിപ്പോർട്ടിൽ, ഓരോ മൂലയിൽ നിന്നും ഓരൊ വൈദികരുടെ മേൽനോട്ടത്തിൽ ജാഥാകൾ വരും. അതിനേയും അത്മായാ സമ്മേളനം എന്നു വിളിക്കാനാണുത്തരവ്. 2017 ൽ സൂയി യൂറിസിനെ വരവേൽക്കാൻ ആയിരക്കണക്കിനല്മായരേയാണ് ഇപ്പോഴേ ഒരുക്കുന്നത്. അതിനാവശ്യമായ ജന്തുക്കളുടെയും കായ്കനികളുടെയും കണക്ക് 2016 അവസാനം എടുക്കും. സൂയി യൂറിസിനു വിശന്നാൽ കാര്യം അറിയും. ഒരുക്കധ്യാനങ്ങളും പ്രാർത്ഥനകളും ഉടൻ തുടങ്ങും. ഏതായാലും കാനഡാക്കു പോകാൻ തയ്യാറെടുത്തിരിക്കുന്ന അത്മായർ ശ്രദ്ധിക്കുക, കഴിയുമെങ്കിൽ സ്ഥലം മാറിപ്പോവുക. അവിടുള്ളവർ എത്രയും നേരത്തെ ഓടി അമേരിക്കാ വിടുകയും ചെയ്യുക. ടൊറന്റോവിൽ ഒരര രൂപത വരുന്നു, പക്ഷേ മെത്രാൻ മുഴു മെത്രാനാണെന്നോർക്കുക. സംശയം ഉള്ളവർ ചിക്കാഗോയിൽ എന്താണു സംഭവിച്ചതെന്ന് അന്വേഷിക്കുക. 

എന്നെ ദഹിപ്പിച്ചാൽ മതി എന്നു പറയുന്ന വിശ്വാസികളുടെ എണ്ണം കൂടുന്നു - ശവപ്പെട്ടിയും വേണ്ട, കച്ചയും വേണ്ട, കുഴിക്കാണവും വേണ്ട, പള്ളിവാടകയും വേണ്ട, പാട്ടുകാരുമില്ല, ജാഥായുമില്ല, അച്ചനു കാശും കൊടുക്കേണ്ട, സർവ്വോപരി ശവക്കോട്ടയിൽ വർഷാവർഷം ഒപ്പീസും ചൊല്ലിക്കേണ്ടല്ലോ!

എന്റെ ഓണപ്പാട്ടിങ്ങിനെ:

സീറോ മലബാറന്നുണ്ടായ ശേഷം
മെത്രാന്മാരെല്ലാരുമൊന്നുപോലെ
പള്ളിയായും പള്ളിക്കൂടമായും 
നാട്ടാരെ നന്നായ് പിഴിഞ്ഞുപോന്നു....! 
'ഹിസ്‌ പരിശുദ്ധി'!
"ഞാൻ പാപിയാണ്" എന്ന് നമ്മുടെ ഏതെങ്കിലും ഒരു മെത്രാനോ ഒരു വികാരിയോ പറയുന്നത് നമുക്ക് ഭാവനയിൽ പോലും കാണാൻ കഴിയാത്ത ഒരു സംഭവമാണ്. അപ്പോഴാണ്‌ സഭയുടെ പരമാധികാരിയായി തിരഞ്ഞടുക്കപ്പെട്ട ദിവസം തന്നെ  ഒരു പോപ്‌ അങ്ങനെ ഏറ്റുപറഞ്ഞുകൊണ്ട് വളരെ താഴ്മയോടെ എല്ലാവരുടെയും പ്രാർഥനക്കായി യാചിച്ചത്. ഒരു ചെറിയ സ്ഥാനക്കയറ്റം ഉണ്ടാകുമ്പോൾ തന്നെ നമ്മുടെ ദിവ്യന്മാർ പറഞ്ഞുപിടിപ്പിക്കുന്നത്, ദൈവം എന്തോ വലിയത് എന്നിൽ കൂടെ പ്ലാൻ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പുകഴ്ത്തപെടട്ടെ എന്നാണ്. ദൈവത്തിനു സ്തുതി എന്ന് അധരവ്യായാമം നടത്തുമ്പോഴും അവരുടെയുള്ളിൽ കത്തിക്കാളുന്നത്  'ഞാനത്ര മോശക്കാരനൊന്നുമല്ല, ദൈവം എന്നിൽ സംപ്രീതനാകാൻ മാത്രം ഞാൻ വളർന്നിരിക്കുന്നു' എന്ന കറകളഞ്ഞയഹന്തയാണ്. തന്നെ അമാനുഷികമായ വിശേഷണങ്ങൾ ചേർത്ത് സംബോധന ചെയ്യരുത്, മിസ്റ്റർ പോപ്‌ എന്ന് വേണമെങ്കിൽ വിളിച്ചോളൂ എന്നാണ് മഹാത്മാവായ നമ്മുടെ പപ്പാ പറഞ്ഞത്. ഈ എളിമയും തന്റെ ജീവിതത്തിൽ അദ്ദേഹം കാണിക്കുന്ന ലാളിത്യവുമൊന്നും ഇന്ത്യയിലെ മെത്രാന്മാർ മാതൃകയായി ഇതുവരെ സ്വീകരിച്ചിട്ടില്ല. ഞാനും നിങ്ങളെപ്പോലെ ഒരു പാപിഎന്ന് ഫ്രാൻസിസ് പപ്പാ പറയുമ്പോൾ അത് ദൈവത്തിനു മുമ്പിൽ എല്ലാ മനുഷ്യരും തമ്മിലുള്ള സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും അംഗീകാരത്തിൽ നിന്ന് പുറപ്പെടുന്നതാണ്‌. തന്റെ ജോലിയിൽ പങ്കു വഹിക്കുന്നവരും ഇതേ മനോഭാവം പുലര്ത്തണം എന്നദ്ദേഹം തീവ്രമായി ആഗ്രഹിക്കുന്നുണ്ട്. ഒട്ടും തെറ്റിദ്ധരിക്കാൻ പാടില്ലാത്ത ഭാഷയിൽ അദ്ദേഹമത് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാമായിട്ടും നമ്മുടെ മെത്രാന്മാർക്ക് ചിന്തയിലും പ്രവൃത്തിയിലും ഒരു തരി മാറ്റം പോലും ഉണ്ടായിട്ടില്ല. ഇപ്പോഴും അവരുടെ തിരുനാമങ്ങൾക്ക് മുമ്പിൽ 'Your Beatitude, 'Your Excellency' എന്നൊക്കെ ചേർത്തില്ലെങ്കിൽ അർഹതപ്പെട്ട ബഹുമതി നിരസിച്ച മട്ടിലാണ് ചിന്ത. തല കുനിച്ചുപിടിച്ച് "പിതാവേ" എന്ന് വിളിച്ചില്ലെങ്കിൽ അവർ തിരിഞ്ഞുപോലും നോക്കില്ല. യേശു അത് കട്ടായമായി വിലക്കിയിട്ടുണ്ട് എന്നത് അവർ ഗൗനിക്കുന്നേയില്ല! അല്ലെങ്കിൽത്തന്നെ യേശു പഠിപ്പിച്ച ഏതു കാര്യത്തിലാണ് അവർക്ക് താത്പര്യമുള്ളത്‌?
Declare war against episcopal titles എന്നൊരു ലേഖനത്തിൽ, CCV (www.almayasabdam.com) യുടെ എഡിറ്റർ ശ്രീ ജെയിംസ്‌ കോട്ടൂർ എഴുതുന്നു: "ഒരു സാധാരണ മനുഷ്യനെ 'വാഴ്ത്തപ്പെട്ട', (his beatitude), 'പരിശുദ്ധ' (his holiness), ഉത്കൃഷ്ട (his excellency), മഹത്ത്വപൂര്ണ (his eminence) എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് ദൈവനിന്ദയായി കണക്കാക്കണം. കാരണം, ഈ വിശേഷണങ്ങൾ ദൈവത്തിനു മാത്രം അനുയോജ്യമായവയാണ്. സഭാധികാരികളെ സമൂഹത്തിൽ സർവസാധാരണമായി ഉപയോഗിക്കുന്ന Mr ചേർത്തു വിളിച്ചാൽ ധാരാളം മതി - Mr. Priest, Mr. Bishop, Mr. Cardinal എന്നിങ്ങനെ. രാഷ്ട്രീയ-ഭൌതികരംഗത്ത് ഏറ്റവും കൂടുതൽ അധികാരം കൈയാളുന്ന അമേരിക്കൻ പ്രസിഡന്റിന്റെ കാര്യത്തിലും Mr. President എന്നാണ് പ്രയോഗം. പോപ്‌ ഫ്രാൻസിസ് തന്നെ പറഞ്ഞിട്ടുണ്ട് തൽക്കാലത്തേയ്ക്ക് ഒരാൾ ചെയ്യുന്ന ജോലി മനുഷ്യരുടെ പൊതുവായ സമത്വവീക്ഷണത്തിന് കോട്ടം വരുത്തുന്നത് അഭിലഷണീയമല്ല എന്ന്. പൌരോഹിത്യവും അല്മായരും തമ്മിൽ സ്ഥാനമാനബഹുമതികളിലുള്ള അതിരുകടന്ന വിവേചനമാണ് ഇന്ന് സഭയിൽ തിരുത്തലാവശ്യപ്പെടുന്ന മഹാപാപം (cardinal sin) എന്നാണദ്ദേഹത്തിന്റെ പക്ഷം."

തങ്ങളുടെ ഏത് ആജ്ഞയും അനുസരിക്കാൻ തയ്യാറായി നില്ക്കുന്ന പട്ടാളക്കാർ ഉള്ളതുകൊണ്ടാണ് പട്ടാളമേധാവി (general) എന്ന
സ്ഥാനവും സംജ്ഞയും ഉള്ളത്. അതുപോലെ, പുരോഹിതരുടെ ഏതു പിടിവാശിക്കും അഹന്താപൂർത്തീകരണത്തിനും ചെവികൊടുക്കാൻ മാത്രം പരിമിതമായ ബുദ്ധിയും ചിന്താശക്തിയും ഉള്ള അന്ധവിശ്വാസികളുടെ പെരുപ്പമാണ് ഇവിടുത്തെ വൈദികരെയും വൈദികാദ്ധ്യക്ഷരെയും ധാർഷ്ട്യം നിറഞ്ഞ വ്യക്തികളാക്കി നിലനിർത്തുന്നത്. ഇക്കാര്യത്തിൽ ഒരു മാറ്റം ഉണ്ടാകണമെങ്കിൽ അതിനുള്ള തുടക്കം സഭാപൌരന്മാരിൽ നിന്നുതന്നെ ഉണ്ടാകണം. അതിശയോക്തി കലർന്ന സംബോധനാപദങ്ങൾ തീർത്തും ഉപേക്ഷിക്കുക. വൈദികനായാലും മെത്രാനായാലും കർദിനാളായാലും നേരിട്ട് സംഭാഷണത്തിലും  എഴുത്തിലും തൃതീയപുരുഷ ദ്യോതകമായും മലയാളത്തിൽ 'ശ്രീ' അല്ലെങ്കിൽ 'ശ്രീമാൻ' എന്നു ചേർത്താൽ മതിയാകും. അല്പം അടുപ്പം കാണിക്കാൻ 'പ്രിയ' എന്നുമാകാം. ഇംഗ്ലീഷിൽ എതുപയോഗത്തിനും Mr ധാരാളമാണ്.

Mr ഒട്ടും മോശമല്ലാത്ത ഒരു ബഹുമതിശബ്ദമാണെന്ന് അറിഞ്ഞിരിക്കാൻവേണ്ടി അതെവിടെനിന്നു വന്നു എന്നല്പം വിശദീകരിക്കാനാഗ്രഹിക്കുന്നു. മലയാളത്തിലേക്കാൾ എളുപ്പം അക്കാര്യത്തിൽ ഇംഗ്ലീഷ് ആയതിനാൽ ആ മാധ്യമം ഉപയോഗിക്കുന്നത് ക്ഷമിക്കുമല്ലോ!

Mr and its modern plural form Misters, (its usual formal abbreviation being Messrs(.) derive from the French title mon sieur, "my lord". Messrs is Messieurs shortened - the plural of monsieur, formed by declining both of its constituent parts separately. Historically, mister — like Sir or my Lord — was applied only to those above one's own status in the peerage. This understanding is now obsolete, as it was gradually expanded as a mark of respect to those of equal status and then to all gentlemen. It is now used indiscriminately. Mr is sometimes combined with certain titles (Mr President, Mr Speaker, Mr Justice, Mr Dean, Mr Pope). The feminine equivalent is Madam. All of these except Mr Justice are used in direct address and without the name. Mister, usually written in its abbreviated form Mr. (US) or Mr (US & UK), is a commonly-used English honorific for men. The title derived from earlier forms of master, as the equivalent female titles Mrs, Miss, and Ms all derived from earlier forms of mistress. Master is sometimes still used as an honorific for boys and young men, but its use is increasingly uncommon.
As Mr is in itself a sign of respect, even exaggerated respect, as it has its origin at the feudalistic time, it is idiotic to replace it with ' your eminence', 'your excellency', 'your beatitude', let alone 'your holiness'. Why our prelates can't think of leaving out these monstrous exaggerations is not to grasp. Addressing a bishop 'Pithavu' (meaning, most respected father) is in itself ridiculous. Some bishops, even younger ones, have no shame to sign a letter with 'your pithavu', which shows an eccentricity of character. 
There had been long and ardent discussions in the past at KCRM's meetings and in the Malayalam blog 'www.almayasabdam.blogspot.com' about strictly discarding such idiotic appellations from the church-citizens' side. We can't expect our bishops to come forward on their own declaring that they are willing to discard these hollow titles. Had they any commonsense, they could have easily followed the example of Pope Francis. So now it is our turn to stop this nonsense and start addressing the priests and bishops with just a Mr.