Thursday 30 July 2015

ഫാമിലി സിനഡും ഭാരത മെത്രാന്മാരും
റോമായി കഴിഞ്ഞ ഒക്ടോബറി കൂടിയതും ഒക്ടോബറി കൂടാനിരിക്കുന്നതുമായ സിനഡിറെ ഒരുക്കത്തിലേയ്ക്കായി നടത്തേണ്ടിയിരുന്ന കുടുംബസവെ കേരളത്തിലെ ഒരു രൂപതകളിലും നടത്തിയിട്ടില്ല എന്ന വിവരം എല്ലാവക്കും അറിവുള്ളതാണ്. എല്ലാ മെത്രാന്മാരെയും ഫ്രാസിസ് പാപ്പ ഇക്കാര്യം ചുമതലപ്പെടുത്തിയതാണ്. നാട്ടുമെത്രാന്മാ പോപ്പിനെ അനുസരിക്കാത്തവരാണന്ന് ഇതിനിന്ന് സ്പഷ്ടം.  ഭാരതത്തിലെ ചില ലത്തീ രൂപതകളി വെ നടത്തിയെന്ന് ചില മത്രാന്മാ അവകാശപ്പെടുന്നുണ്ട്. ഓരോ ഇടവകയിലേയും കുടുംബങ്ങക്ക് ചോദ്യം വിതരണം ചെയ്ത് അവരുടെ അഭിപ്രായങ്ങ ശേഖരിച്ചുകൊണ്ടുള്ള ഒരു വെ നടന്നിട്ടില്ലന്നാണ്  ച് സിറ്റിസസ് വോയിസ് (CCV) എന്ന സോഷ്യ മീഡിയ പ്രസിദ്ധീകരണത്തിൽനിന്ന് മനസ്സിലാക്കാ സാധിച്ചത്. മെത്രാന്മാരിനിന്ന് സംഭവിച്ചിട്ടുള്ള ഗുരുതരമായ ഒരു വീഴ്ച്ചയാണത്. മെത്രാന്മാരുടെ തലവനായ പോപ്പിനെ മെത്രാന്മാ അനുസരിക്കുന്നില്ലെങ്കി സഭാപൌര മെത്രാന്മാരെയും അനുസരിക്കണ്ടായെന്നു ഏതെങ്കിലും ഒരു വിശ്വാസി ചിന്തിച്ചാ അയാളെ നമുക്ക് പഴിക്കാ സാധിക്കയില്ല.


ഭാരതം മൊത്തത്തിലുള്ള മെത്രാ കോണ്‍ഫറസായിരുന്നു (CBCI) വെ നടത്തേണ്ടിയിരുന്നത്. എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽതന്നെ, ഓരോ റീത്തിപ്പെട്ട മെത്രാന്മാരും അവരവരുടെ അജപാലന റിപ്പോട്ടായിരിക്കും റോമിലേയ്ക്കയച്ചിരിക്കുന്നത്. അതല്ലെങ്കി വലിയ കമ്പനിക ഉപഭോക്താക്കളെ സംബന്ധിച്ചുള്ള സാധാരണ വെപോലെ മെത്രാകമ്പനി തന്നെ വെ നടത്തിക്കാണും. ഇതൊക്കെ ഒരു വിശ്വാസിക്ക് ഊഹിക്കാനെ സാധിക്കു. ആടുകളുടെ മണം ഒട്ടുമേശാത്ത ഇടയന്മാ ചെയ്യുന്നതെല്ലാം അതി രഹസ്യമായിട്ടാണല്ലോ.

മെത്രാന്മാരോട് അല്മേനി, അയാൾ എത്ര മാന്യനും പണ്ഡിതനുമായാലും, എന്തെങ്കിലും  എഴുതി ചോദിച്ചാ അതിന് മറുപടിയും പ്രതീക്ഷിക്കേണ്ടതില്ല. അത്തരം പ്രാഥമിക മര്യാദ ഒന്നും ശീലിച്ചിട്ടുള്ളവരല്ല നമ്മുടെ മെത്രാന്മാ. ആനപ്പുറത്തിരിക്കുന്നവൻ എന്തിന് പട്ടിയെ പേടിക്കണം എന്നതാണ് അവരുടെ നയം.  അനഭിഷിക്തരുടെ അഹന്ത അപാരം തന്നെ. സഭാപൌരക്ക് അവ പുല്ലുവിലപോലും കൊടുത്തിട്ടില്ല. അതുകൊണ്ടാണല്ലോ ഒരു കുടുംബത്തെ സംബന്തിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങ  (ജനനനിയന്ത്രണം, വിവാഹമോചനം, ഭ്രൂണഹത്യ, സിവി കോടതിയിനിന്നും വിവാഹമോചനം ലഭിച്ചവ വിശുദ്ധ കുബാന സ്വീകരിക്കുന്ന വിഷയം, ഒരേ ലിംഗത്തിലുള്ളവ തമ്മിലുള്ള വിവാഹം, എല്ലാ ഞായറാഴ്ചകളിലും ദിവ്യബലിയി സംബന്ധിക്കുന്ന വിഷയം എന്നിങ്ങനെ എണ്ണമറ്റ വിഷയങ്ങൾ) വെ നടത്തി പഠിക്കാതിരുന്നത്. മേല്പ്പറഞ്ഞ വിഷയങ്ങ ഓരോ കത്തോലിക്കാ കുടുംബത്തെയും അടിസ്ഥാനപരമായി ബാധിക്കുന്ന കാര്യങ്ങളാണ്.

അഭിപ്രായ വോട്ടെടുപ്പു നടത്തിയല്ല സഭയുടെ പഠനങ്ങ എന്നത് സമ്മതിച്ചാതന്നെ ഓരോ വിശ്വാസിവഴിയും പരിശുദ്ധാത്മാവ് പ്രവത്തിക്കുന്നുണ്ടെന്നുള്ളത് സഭാപഠനം തന്നെയാണ്. അപ്പോ സാധാരണ വിശ്വാസികളുടെ അഭിപ്രായവും സിനഡിലേയ്ക്കുള്ള മാഗദശനമാണ്. പരിശുദ്ധാത്മാവ് നിറഞ്ഞ വിശ്വാസികളിനിന്നും  മെത്രാന്മാ വെ നടത്തി പഠിക്കണ്ടതായിരുന്നു. അതാണ് ഫ്രാസിസ് പാപ്പാ മെത്രാന്മാരോട് ആവശ്യപ്പെട്ടത്. സഭ വിശ്വാസികളെ ശ്രവിക്കണം. അതല്ലായെങ്കി സിനഡിറെ അനന്തരഫലം സഭയുടെ നാശത്തിന് വഴിയൊരുക്കും. അതിറെ പൂ ഉത്തരവാദിക മെത്രാന്മാരായിരിക്കും. കാരണം അവ പോപ്പിനെ അനുസരിക്കാതിരിക്കുകയും സഭാപൌരരെ ശ്രവിക്കാതിരിക്കുകയും ചെയ്തു
ആധുനിക യുഗത്തിലും മെത്രാന്മാ സഭാപൌരരെ ശ്രവിക്കാ കൂട്ടാക്കുന്നില്ലയെന്നത് അവിശ്വസിനിയം തന്നെ. അതിറെ പ്രധാന കാരണങ്ങ മെത്രാന്മാരുടെ അധികാരം ദൈവദത്തമാണെന്നുള്ള വിശ്വാസവും അവരുടെ വും കുന്നുകൂടി കിടക്കുന്ന ധനവും കണക്കില്ലാത്ത വരുമാനവും രാഷ്ട്രിയ പിടിപാടും അന്ധവിശ്വാസികളുടെ പെരുപ്പവുമാണ്. വിശ്വാസികളെ അനുദിനം വഞ്ചിക്കുന്ന ഇവരുടെ കൂന്തൻതൊപ്പിക്കിട്ട് നല്ലൊരു കൊട്ടു കൊട്ടാ പലസ്തീനായിലെ മരയാശാരിയുടെ കൊട്ടുപിടി തയ്യാറായിരുപ്പുണ്ട് എന്നത് അവർ മറക്കാതിരുന്നാൽ നന്ന്. KCRMൻറെയും അല്മായശബ്ദത്തിന്റെയും CCVയുടെയും  പ്രഗത്ഭരായ പയ്യന്മാർ യേശുവിനുവേണ്ടി ആ പണി തുടങ്ങിക്കഴിഞ്ഞു.

Saturday 25 July 2015

മതാധിപത്യം കത്തോലിക്കാസഭയില്‍' എന്ന കളരിക്കലിന്‍റെ ഗ്രന്ഥത്തില്‍ക്കൂടി ഒരു യാത്ര

By ജോസഫ് പടന്നമാക്കൽ

ശ്രീ ചാക്കോ കളരിക്കൽ ‍ രചിച്ച  ഏതാനും  പുസ്തകങ്ങള്‍ അദ്ദേഹം എനിക്കു തപാലില്‍ അയച്ചുതന്നിരുന്നു.  തികച്ചും, യാദൃശ്ചികമായി അപരിചിതനായ ഒരാളില്‍ നിന്നും മലയാളത്തില്‍ രചിച്ച ഈ പുസ്തകങ്ങള്‍ കണ്ടപ്പോള്‍ വിസ്മയത്തോടെ തന്നെ  ഓരോ പുസ്തകത്തിന്റെയും താളുകളൊന്നു ‍ മറിച്ചു നോക്കി. പുരോഹിതാശയങ്ങള്‍ നിറഞ്ഞ ചപ്പു ചവറുകളായിരിക്കുമെന്നാണ് ‍ ആദ്യം ഞാൻ വിചാരിച്ചത്. ‍പദ്മഭൂഷന്‍ എം.വി. പൈലിയുടെ അവതാരിക വായിച്ചപ്പോൾ  പുസ്തകങ്ങളുടെ ഉള്ളടക്കത്തെപ്പറ്റി വിലയിരുത്താനും  പുരോഗമന വാദിയായ ഒരു നവീകരണ ചിന്തകന്‍റെ  ആശയ പുഷ്ടി നിറഞ്ഞ പുസ്തകങ്ങളെന്നു മനസിലാക്കാനും സാധിച്ചു.

അല്മായർ  സഭയെയോ സഭാധികാരികളെയോ ‍ വിമര്‍ശിച്ചാല്‍ നിത്യനരകം കല്പ്പിക്കുന്ന ഒരു വ്യവസ്ഥിതിയാണ്  ആദിമ കാലം മുതൽ  കത്തോലിക്കാ സഭയ്ക്കുണ്ടായിരുന്നത്. അത് ഇന്നും മാറ്റമില്ലാതെ തുടരുന്നു. നന്മ  തിന്മകളോ   ശരികളോ   തെറ്റുകളോ  ഗൗനിക്കാതെ   പാപത്തിന്‍റെ പ്രതിഫലം അനുഭവിക്കണമെന്ന് സഭ എന്നും വിധിയെഴുതിയിരുന്നു.  സഭയുടെ ചട്ടക്കൂട്ടിൽ അടിമകളെപ്പോലെ കഴിയുന്ന അല്മായർ നാളിതുവരെ ‍ ഇതു വിശ്വസിച്ചിരുന്നു. സഭയെപ്പറ്റി ഗഹനമായി പഠിച്ചിട്ടില്ലാത്ത എന്റെയും ചിന്താഗതി ഏറെക്കുറെ അങ്ങനെയൊക്കെ തന്നെയായിരുന്നു .

ദീര്‍ഘനാളുകളായുള്ള അമേരിക്കന്‍ ജീവിതം മൂലം മലയാള ഭാഷയുമായി ഞാൻ അകന്നുപോയിരുന്നു.  മലയാളാക്ഷരങ്ങള്‍ കൂട്ടി വായിക്കാനുള്ള ക്ഷമക്കുറവു മൂലം മലയാളത്തില്‍ എന്തെങ്കിലും വായിക്കുവാനും മടിയനായിരുന്നു. എന്നാൽ  ശ്രീ ചാക്കോയുടെ വിപ്ലവാശയങ്ങള്‍ നിറഞ്ഞ   'മതാധിപത്യം കത്തോലിക്കാസഭയില്‍'  എന്ന ഗവേഷണ ഗ്രന്ഥം   കണ്ട മാത്രയിൽ തന്നെ ‍ എന്തെന്നില്ലാത്ത ആവേശത്തോടെ ആദ്യപേജു മുതല്‍ തുടർച്ചയായി അവസാന പേജുവരെ  വായിച്ചു. ഒരു സാധാരണ അല്മെനിയെപ്പോലെ ഉള്ളിലൊതുക്കി വെച്ചിരുന്ന എന്‍റെയുംകൂടി  ഒളിഞ്ഞിരുന്ന ആശയങ്ങളായിരുന്നു അദ്ദേഹത്തന്റെ ഈ പുസ്തകത്തിൽ ‍ ‍ ഉടനീളം പ്രതിഫലിച്ചിരുന്നത്. ഇത്തരം  നവീകരണാശങ്ങളടങ്ങിയ   പുസ്തകങ്ങള്‍ സ്കൂളിലോ കോളേജിലോ പഠിക്കാൻ ‍ സാധിക്കില്ല. ഗ്രന്ഥപ്പുരകൾ തേടിയാലും  കണ്ടെത്തുക ദുഷ്ക്കരമായിരിക്കും. സ്വതന്ത്രമായ ആശയങ്ങള്‍  ഉള്‍കൊള്ളാന്‍ കഴിവുള്ളവര്‍ക്ക് ഈ ഗ്രന്ഥം ആനന്ദവും  മനസ്സിന് കുളിര്‍മ്മയും നല്കും .  പ്രാര്‍ഥനയും നേര്‍ച്ചയും മാത്രമായുള്ള  പള്ളി ജീവിതം നയിക്കുന്ന  സഭാമക്കൾക്കും ‍‌ മാറ്റത്തിനെതിരെ  ചിന്തിക്കുന്ന ബുദ്ധിശൂന്യർക്കും  ഈ പുസ്തകം ബോറടിയുമായിരിക്കും.
പുരോഹിതരുടെ കൊള്ളരുതായ്മകള്‍  നിത്യ ജീവിതത്തിൽ കണ്ടും കേട്ടും അനുഭവിച്ചവനായ  ഞാന്‍  മനസ്സിനുള്ളിൽ ‍ അവർക്കെതിരായ ഒരു വിപ്ലവകാരിയായിരുന്നു.  ശ്രീ കളരിക്കൽ ചാക്കോച്ചനെപ്പോലെ തീയോളജി പഠിക്കാൻ ‍ ഭാഗ്യമുണ്ടായില്ല. ‍ അതുകൊണ്ട്  ഗഹനമായി ചിന്തിച്ചുകൊണ്ട്‌  അവർക്കെതിരെ ശബ്ദിക്കാനുള്ള കഴിവോ  ഉണ്ടായിരുന്നില്ല.  പുരോഹിതരെപ്പറ്റി പൊതുവേ  എനിക്ക് മതിപ്പും കുറവായിരുന്നു. എന്നാല്‍ ചാക്കോച്ചന്‍റെ ഈ വിപ്ലവകൃതി സഭയുടെ പുരോഗതിക്കുവേണ്ടി നല്ല പുരോഹിതർക്കായുള്ള  മുറവിളിയാണെന്ന് ഓരോ പേജുകളിലും പ്രതിഫലിക്കുന്നത് കാണാം.  പുരോഹിതരോ മെത്രാന്മാരോ അദ്ദേഹത്തിൻറെ ഈ  പുസ്തകം ഒന്ന് വായിച്ചിരുന്നെങ്കിൽ ‍ യേശുവും പരിശുദ്ധമായ ഒരു സഭയുമായി കൂടുതൽ ഐക്യപ്പെടുമായിരുന്നു.  സഭയുടെ മതാധിപത്യത്തിനടിസ്ഥാനമായ ഈ പുസ്തകം നല്ല പുരോഹിതരെ തേടിയുള്ള ഒരു അന്വേഷണം  കൂടിയാണ്.

കഴിഞ്ഞ കാലങ്ങളില്‍ പള്ളിയോടും പുരോഹിതരോടും അകന്നുള്ള  ജീവിതമായിരുന്നതിനാൽ ചാക്കോച്ചന്റെ ഈ പുസ്തകം വായിക്കുന്നവരെ യേശുവിനെയും  അവിടുത്തെ മഹനീയ തത്വങ്ങളെയും  കാര്യമായി  ഞാൻ   ചിന്തിക്കാറില്ലായിരുന്നു. എന്നാല്‍ യേശു പുരോഹിതന്‍റെയല്ല അല്‍മായന്‍റെ സ്വത്താണെന്ന് അദ്ദേഹത്തിന്‍റെ ഈ പുസ്തകമാണ് എന്നെ വഴികാട്ടിയത്.  പുരോഹിതരോടുള്ള വെറുപ്പിന് ശമനവും വന്നു. സഭയുടെ നന്മക്കായി  നല്ല പുരോഹിതരെ തേടിയുള്ള ചാക്കോച്ചന്‍റെ ചിന്താഗതികളുമായി  ഞാനും അലിഞ്ഞു ചെര്‍ന്നു. എന്നിലെ ഒരു എഴുത്തുകാരൻ ജനിച്ചതും  അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ നിന്ന് ലഭിച്ച അറിവുകളിൽക്കൂടിയാണെന്നും അഭിമാന പൂർവ്വം ഞാനിന്നിവിടെ കുറിക്കട്ടെ.

സഭ അല്‍മായന്‍റെതാണന്നുള്ള ഒരു ബോധവല്‍ക്കരണം നേടുകകൂടിയാണ്, ഈ  പുസ്തകം രചനയിൽക്കൂടി  ഗ്രന്ഥകാരൻ ഉദ്ദേശിച്ചിരിക്കുന്നത്‌.  അതിനായി  വൈദികാധികാരം വെട്ടിക്കുറക്കാനും നിർദ്ദേശിച്ചിരിക്കുന്നു.  ഗ്രന്ഥകാരന്‍റെ സ്വന്തം ജീവിതാനുഭവങ്ങളും അനുഭവപാഠങ്ങളും ‍  ഈ പുസ്തകത്തിൽ പകർന്നു വെച്ചിട്ടുണ്ട്. ലോകം മുഴുവന്‍ വൈദികരുടെ കൊള്ളരുതായ്മകൾമൂലം  അനേകർ സഭ വിട്ടുപോവുന്നു. ഒരിക്കല്‍ ഈ പുസ്തകം  വായിക്കുന്ന വായനക്കാരന്  ഞെട്ടിക്കുന്ന സത്യങ്ങള്‍ പലതും മനസിലാക്കാൻ സാധിക്കും.  സഭയുടെ അന്തസും പാരമ്പര്യവും കാത്തു സൂക്ഷിക്കാനായി   യേശു ചൈതന്യം നിറഞ്ഞ  ഒരു യുഗത്തിലേക്ക്   അവിടുത്തെ പ്രിയരായവർ കുതിച്ചു ചാട്ടത്തിനായും  മോഹിക്കും.
കോണ്‍സ്റ്റാന്‍റ്റിന്‍ ചക്രവര്‍ത്തിയുടെ കാലംമുതല്‍ സഭയില്‍ ദുര്‍ഗന്ധം വമിക്കുവാന്‍ തുടങ്ങി. പോപ്പിന്‍റെയും മെത്രാന്മാരുടെയും രാജവാഴ്ചകള്‍ ആരംഭിച്ചു. പിന്നീടങ്ങോട്ട് നിഷ്ടൂരതയുടെയും രക്തപ്പുഴകളുടെയും കഥകളാണ് സഭയ്ക്ക് പറയുവാനുള്ളത്.സഭയെ വിമർക്കുന്നവന് രാജാധികാരത്തിന്‍റെ മറവില്‍ തൂക്കുകയറുകളുടെ കാലങ്ങളുമുണ്ടായിരുന്നു. സഭ ശാസ്ത്രപുരോഗതിക്കും വിലങ്ങുതടിയായിരുന്നു. നവോത്വാന ചിന്തകളുമായി സഭയ്ക്കുള്ളില്‍ ആഞ്ഞടിച്ച വിപ്ലവ ചിന്താഗതിക്കാരെ സഭ  അടിച്ചമർത്തി അവരെ ഇല്ലാതാക്കിക്കൊണ്ടിരുന്നു. സഭയുടെ ദുഷിച്ച പ്രവണതകളിൽനിന്നും മുക്തി നേടിക്കൊണ്ട് ചിന്താശീലരായവർ  നവീകരണ സഭകള്‍ക്കു തുടക്കമിട്ടു.  പിൽക്കാലങ്ങളിൽ സഭയ്ക്കേറ്റ  മുറിവുകളെയില്ലാതാക്കി സഭയെ പുനരുദ്ധരിക്കാൻ ‍ ഈശോസഭാ വൈദികരും കര്‍മ്മീലീത്താ വൈദികരും ലോകമെമ്പാടും  ശ്രമിച്ചതും ചരിത്രമാണ്.
കുരിശുയുദ്ധങ്ങൾ  വഴി യൂറോപ്പു മുഴുവന്‍ രക്തപ്പുഴകള്‍ ഒഴുക്കി. നാശത്തിന്‍റെ വിത്തുകള്‍ വിതച്ചുകൊണ്ട്  ലോകം  മുഴുവന്‍ ദാരിദ്ര്യം നിറയ്ക്കുക സഭയുടെ നയമായിരുന്നു. മാര്‍ട്ടിന്‍ ലൂതറിനെയും ഗലീലിയോയെയും പീഡിപ്പിച്ച പാപക്കറകള്‍ സഭയുള്ളടത്തോളം നിലനില്‍ക്കും.  സഭയുടെ നിശബ്ദതയിൽ  നാസിക്യാമ്പില്‍ നടന്നനൂറായിരം കൂട്ടക്കൊലകളുടെയും ക്രൂരതയുടെയും ചരിത്രങ്ങൾ  യഹൂദ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നതും കാണാം.

അല്മായര്‍ സഭയെ വിമര്‍ശിച്ചാല്‍ സഭാവൈരികളും കമ്മ്യൂണിസ്റ്റുകളുമായി മുദ്രകുത്തുന്ന ഒരു കീഴ്വഴക്കമാണ് സഭക്കുള്ളത്.  തെറ്റുകളെ തിരുത്തുകയല്ല തെറ്റുകള്‍ ആവര്‍ത്തിക്കുവാനാണു സഭാ നേതാക്കള്‍ക്ക്  താല്പര്യം. അര്‍ഹമായ വിമര്‍ശനം സഭാ നേതൃത്വം  ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടായിരിക്കാം സഭാ വിമര്‍ശന പുസ്തകങ്ങള്‍ വളരെ വിരളമായേ  ഗ്രന്ഥപ്പുരകളില്‍ കാണ്മാനുള്ളൂ. മലയാളത്തിലാണെങ്കില്‍ സഭാ മേലധികാരികളുടെ പൊള്ളത്തരങ്ങള്‍ വെളിച്ചത്തു കൊണ്ടു വരാവുന്ന ഒരു ആധികാരിക പുസ്തകം കാണുക പ്രയാസമാണ്. ഇതിനൊരു അപവാദമായി  സഭയെ വിമര്‍ശനങ്ങളിൽക്കൂടി  കൂടുതൽ അടുത്തറിയാൻ  ഒരു നല്ല പുസ്തകം ശ്രീ  ചാക്കോ കളരിക്കൽ ‍ വായനക്കാര്‍ക്കായി കാഴ്ച വെച്ചിരിക്കുകയാണ്.
ഈ  പുസ്തകത്തിലുള്ള ‍ ഓരോ അദ്ധ്യായങ്ങളിലും  'സഭ' എന്ന ഏകാധിപത്യത്തെപ്പറ്റി  ഒരു ഗവേഷണ പരമ്പരപോലെയാണ് വിവരിച്ചിരിക്കുന്നത്. സഭയുടെ കുത്തഴിഞ്ഞ  നേതൃത്വം, അഴിമതികൾ,  പണംകൊള്ളകള്‍, പുരോഹിത ലൈംഗിക കുറ്റവാളികള്‍ ഇങ്ങനെ അനേക സാമൂഹ്യക പ്രശ്നങ്ങൾ വായനക്കാരുടെ  ചിന്തകളെ ഉത്തേജിപ്പിക്കുന്നതാണ്.  ആദ്യ അദ്ധ്യായം സഭയിലെ സ്ത്രീപുരുഷ വിവേചനത്തെപ്പറ്റി വിവരിച്ചിരിക്കുന്നു.  സ്ത്രീപുരുഷ അസമത്വങ്ങള്‍ പൌരാണികകാലം മുതലുള്ള പുരാണങ്ങളിലും വേദങ്ങളിലും, ബൈബിളിലും ഉടനീളം കാണാം. ബൈബിളും പുരാണങ്ങളുമെല്ലാം അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളെ താറടിക്കുന്നതാണ്. സെന്‍റ് പോള്‍ എഴുതിയ സുവിശേഷത്തിലും സ്ത്രീയെ വിലകുറച്ചു കാണിച്ചിരിക്കുന്നതു കാണാം.  പൌരാണിക ഗ്രന്ഥങ്ങളില്‍ മനുതൊട്ടു പോൾ വരെ സ്ത്രീയെ തരംതാഴ്ത്തികാണിക്കുന്നുണ്ട്‌. സ്ത്രീ കൌശലക്കാരിയും വിശ്വസിക്കുവാന്‍ കൊളളാത്തവളും ശാത്താന് വാതില്‍ തുറന്നു കൊടുക്കുന്നവളെന്നുമൊക്കെ മതഗ്രന്ഥങ്ങളില്‍ കാണാം. ഇങ്ങനെ സ്ത്രീയെ സൃഷ്ടിയുടെ അപൂര്‍ണ്ണയായി ബൈബിളിലും പുരാണങ്ങളിലും എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. ദൈവവാക്യങ്ങളാണ് ബൈബിളെങ്കില്‍  സ്ത്രീപുരുഷ അസമത്വം പാടില്ലായിരുന്നുവെന്നും ‍ സെന്‍റ് പോളിന്‍റെ സ്ത്രീയെ താഴ്ത്തികൊണ്ടുള്ള വചനങ്ങള്‍ പുരുഷന്റെ സൃഷ്ടിയാണെന്നും ശ്രീ കളരിക്കൽ ‍ വിശ്വസിക്കുന്നു. പൌരാഹിത്യ മേധാവിത്വത്തിന്‍റെ അടിമത്വത്തില്‍നിന്നും  സ്ത്രീകളെ മോചിപ്പിക്കണമെന്ന ആഹ്വാനം അദ്ദേഹം   ഈ പുസ്തകത്തിൽ ഉടനീളം ആവർത്തിച്ചിട്ടുണ്ട്.   പൌര രാക്ഷ്ട്രീയത്തിലും സാമൂഹിക ചിന്താഗതികളിലും  സ്ത്രീ വളരെയേറെ മുന്നേറിയെങ്കിലും സഭയ്ക്കുള്ളിലും കുടുംബത്തിനുള്ളിലും അവള്‍ ഇന്നും അടിമ തന്നെയാണ്. എല്ലാ മതങ്ങളുടെയും വിശുദ്ധ ഗ്രന്ഥങ്ങള്‍ സ്ത്രീ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയിരിക്കുന്നതായി കാണാം. സ്ത്രീയെ താഴ്ത്തി കെട്ടികൊണ്ടുള്ള ഈ പ്രതിഫലനങ്ങൾ  മനുവിയൻ  തത്ത്വങ്ങള്‍ മുതല്‍ സുവിശേഷകനായ  പോളിന്റെ വചനങ്ങള്‍വരെ കാണാം.  സ്ത്രീ ജനിക്കുമ്പോള്‍ മുതല്‍ അടിമായാകുവാന്‍ വിധിച്ചിരിക്കുന്നു. അവൾക്ക് സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പുരുഷമേധാവികള്‍ എക്കാലവും വിലക്കിയിരുന്ന ചരിത്രമാണ് നമുക്കുള്ളത്.

സ്ത്രീജന്മം വികലമാണെന്നുള്ള അരിസ്റ്റോട്ടലിന്‍റെ തത്വങ്ങള്‍ സഭ അനുകരിക്കുന്നുവെന്നു ശ്രീ  ചാക്കോ കളരിക്കൽ ‍ അഭിപ്രായപ്പെട്ടിരിക്കുന്നു. യേശുവിന്‍റെ മാതാവായ മറിയം നിത്യകന്യകയെന്ന അനുമാനത്തില്‍ കന്യാസ്ത്രീ ജീവിതമാണ് വിവാഹ ജീവിതത്തെക്കാള്‍ ശ്രേഷ്ടമെന്നു സഭ പഠിപ്പിക്കുന്നു. വിവാഹിതരായ സ്ത്രീകളെ തരം താഴ്ത്തുന്ന ഈ പ്രവണതകൾ അവസാനിപ്പിച്ചുകൂടെ? പരിവര്‍ത്തന  കാലഘട്ടത്തിൽകൂടി സഭയിലെ സ്ത്രീ പുരുഷ അസമത്വം ഇല്ലാതാക്കുവാനുള്ള പരിഹാര മാർഗങ്ങൾ  ഗ്രന്ഥകാരന്റെ ഭാഷയിൽ വായിച്ചാലെ വായനക്കാരന് അതിന്റെ കാര്യ ഗൌരവം മനസിലാവുകയുള്ളൂ.'ജ്ഞാന സ്നാനം വഴി സ്ത്രീയും പുരുഷനും ക്രിസ്തുവിൽ ഒന്നാണെന്നും പൌരാഹിത്യത്തില്‍ സ്ത്രീയോട് വിവേചനം കാണിക്കുന്നത് അനീതിയെന്നും   സ്ത്രീകള്‍ക്കും പൌരാഹിത്യം നല്‍കണമെന്നും  അദ്ദേഹം  സ്ത്രീകള്‍ക്ക് വേണ്ടി ശക്തിയായ ഭാഷയിൽ  വാദിക്കുന്നുണ്ട് .  സ്ത്രീകളോടുള്ള സമീപനത്തില്‍ ജോണ്‍  പോള്‍ രണ്ടാമന്‍ മാര്‍പാപ്പയേയും വിമര്‍ശിക്കുന്നുണ്ട്. യാഥാസ്ഥിതികനായ മാര്‍പാപ്പാ ഒരു രാജ്യത്ത് വരുമ്പോള്‍ നിലത്തു ഉമ്മ വെക്കുന്നതിനു പകരം സ്ത്രീകള്‍ക്ക് ഉമ്മ കൊടുക്കരുതോയെന്നും  പരിഹസിച്ചിരിക്കുന്നു. സ്ത്രീകളുടെ ചുമതല  മാതൃത്വവും പെറ്റു  പെരുകുകയും മാത്രമെന്നായിരുന്നു ജോണ്‍ പോൾ മാര്‍പാപ്പ വിശ്വസിച്ചിരുന്നത്.
'പോളിന്‍റെ വചനങ്ങൾ  തടസമാണെങ്കിലും  ‌ സഭയെ സംബന്ധിച്ച സ്വതന്ത്രമായ അഭിപ്രായങ്ങൾക്ക് സ്ത്രീകൾക്ക് സ്വാതന്ത്ര്യം നല്കുകയും   സഭയുടെ സംവാദങ്ങളില്‍ ഏര്‍പ്പെടുവാന്‍  സ്ത്രീയെ അനുവദിക്കുകയും ചെയ്യണമെന്ന് ഗ്രന്ഥകാരൻ  അഭിപ്രായപ്പെട്ടിരിക്കുന്നു. ഇന്നു ബുദ്ധിശക്തിയിലും ക്ഷമയിലും വിവേകത്തിലും ഉന്നത വിദ്യാഭ്യാസത്തിലും സ്ത്രീകളാണ് പുരുഷന്മാരെക്കാളും മുമ്പില്‍ നില്‍ക്കുന്നത്. യേശുവിന്‍റെ കുരിശുമരണവും ഉയര്‍പ്പും ആദ്യാവസാനം പങ്കുചേര്‍ന്നതും സ്ത്രീകളാണ്. ഭീരുക്കളായ പുരുഷന്മാര്‍ അന്ന് സ്വയം തടിതപ്പി രക്ഷപ്പെടുകയായിരുന്നു. അതിനാല്‍ എന്തുകൊണ്ടും സ്ത്രീക്ക് പൌരാഹിത്യം നല്‍കേണ്ടത് തികച്ചും ന്യായം മാത്രം.'

'കത്തോലിക്കാസഭ' എന്ന അദ്ധ്യായത്തില്‍ എബ്രാഹമിക്ക് മതങ്ങളായ യഹൂദ ക്രിസ്ത്യന്‍ ഇസ്ലാമിക മതങ്ങള്‍ മുതല്‍ വത്തിക്കാന്‍ കൌണ്‍സില്‍ വരെയുള്ള  വിവരങ്ങള്‍ തന്മയത്വമായി  വിവരിച്ചിട്ടുണ്ട്.  ഉല്പത്തി, പുറപ്പാട്, ലേവ്യര്‍ , സംഖ്യാ ആവര്‍ത്തനം എന്ന പുസ്തകങ്ങള്‍ മോശയുടെതല്ലെന്നാണ് അദ്ദേഹത്തിൻറെ വാദം. മോശ ഈ പഴയ നിയമങ്ങള്‍ രചിച്ചുവെങ്കില്‍ തന്‍റെ സ്വയം മരണത്തെ എങ്ങനെ വിവിരിക്കുന്നുവെന്നും  പുസ്തകം ആരായുന്നു. ദൈവം മനുഷ്യന് നല്‍കിയ ഉടമ്പടിയും യേശുവിന്‍റെ ജനനനവും പന്ത്രണ്ടു ശ്ലീഹാന്മാരും അപ്പസ്തോലിക്കാ പ്രവര്‍ത്തനങ്ങളും തുടക്കമിട്ടാണ് സഭാ ചരിത്രം വിവരിക്കുന്നത്. പൌലോസ്ശ്ലീഹാ വിജാതിയര്‍ക്കുവേണ്ടി വേദം പ്രസംഗിക്കുന്നതുമുതലാണ് വേദദൌത്യം ആരംഭിക്കുന്നതും അങ്ങനെ കത്തോലിക്കാസഭയുടെ ചരിത്രത്തിന്‍റെ തുടക്കവും. ആദ്യ നൂറ്റാണ്ടുകളുടെ തുടക്കത്തിൽത്തന്നെ  സഭയില്‍ തെറ്റായ വിശ്വാസങ്ങള്‍ ഉടലെടുത്തു.  പാഷണ്ഡികള്‍ ക്രിസ്തുമാര്‍ഗം തെറ്റായി പ്രചരിപ്പിക്കാനാരംഭിച്ചു. അങ്ങനെ മിഥ്യാപ്രതിഭാസവാദം, ജ്ഞാനമാത്രവാദം, ആര്യനിസം എന്നീ തത്വങ്ങള്‍ രൂപം കൊണ്ടു. മൂന്നാം നൂറ്റാണ്ടില്‍ വന്ന ബാബിലോണിയക്കാരന്‍ മാനിക്കേയന്‍റെ അബദ്ധതത്വങ്ങള്‍ നിക്ക്യാ സുനഹദോസിൽ  വെച്ച് സഭ ശപിച്ചുതള്ളി. നെസ്തോറിയന്‍ സഭകളും നെസ്തോറിയനിൽനിന്ന് യാക്കോബ് ബര്‍ദാന സ്ഥാപിച്ച ഓര്‍ത്തോഡോക്സ് സഭകളും ഇവിടെ തുടങ്ങുന്നു. ആത്മീയതമാത്രം നല്ലതും ശാരീരികം ദുഷിച്ചതുമെന്നായിരുന്നു ഇവരുടെ തത്ത്വം. പുറത്താക്കപ്പെട്ട മാനിക്കയിന്‍ മതക്കാരുടെ കുരിശിനുവേണ്ടിയുള്ള മുറവിളിയാണ് ഇന്നു സീറോ മലബാർസഭ മുഴക്കിക്കൊണ്ടിരിക്കുന്നതും സഭയെ നാറ്റിച്ചു കൊണ്ടിരിക്കുന്നതും. കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാക്കീസ് നെസ്തോറിയസ് ‍ യേശുവിന്റെ അമ്മയെ ദൈവമാതാവെന്നു വിളിക്കുന്നത്‌ തെറ്റാണെന്ന് വാദിച്ചതിനാല്‍ എഫെസിസ് കൌണ്‍സില്‍വെച്ച് സഭാ ഭ്രിഷ്ടു കല്‍പ്പിച്ചു. അദ്ദേഹത്തിന്‍റെ നാമത്തോടു ചേര്‍ത്ത് നെസ്തോറിയന്‍ സഭയുണ്ടായി. ഇങ്ങനെയുള്ള അബദ്ധസിദ്ധാന്തങ്ങളെ തരണം ചെയ്താണ് കത്തോലിക്കാസഭ വളര്‍ന്നത്‌.

എ ഡി 313 ല്‍ കോണ്‍സ്റ്റാന്റിന്‍ ചക്രവര്‍ത്തി കത്തോലിക്കാമതത്തെ റോമാസാമ്രാജ്യത്തിന്‍റെ ഔദ്യോഗിക മതമാക്കിയതുമുതല്‍ സഭയുടെ ദൈവികസ്വഭാവം നഷ്ടപ്പെട്ടു. ലളിതമായ ആദിമ സഭയിലെ കൂട്ടായ്മയുടെ സ്ഥാനത്ത്  സാമ്രാജ്യത്തിനുള്ളിലെ  സംഘിടിത മതമായി മാറി. രാജകീയ അധികാരങ്ങളോടെ വിശ്വാസികളെ ഭരിക്കുവാന്‍ തുടങ്ങി. ദരിദ്രരുടെ സഭ, രാജകീയ വേഷങ്ങളണിഞ്ഞ പുരോഹിതരുടെയും  സമ്പത്തു മോഹിക്കുന്നവരുടെയും സഭയായി മാറി. തുടര്‍ന്നുള്ള സഭയും ചരിത്രസംഭവങ്ങളും  വിഷയ സംബന്ധമായ  ഗവേഷണങ്ങളും  ശ്രീ ചാക്കോ കളരിക്കൽ വിശദീകരിച്ചിട്ടുണ്ട്.  ഒമ്പതാം പീയൂസ്, പന്ത്രണ്ടാം പീയൂസ്, ജോണ്‍  ഇരുപ്പത്തി മൂന്നാം മാര്‍പാപ്പ  മുതലായ പ്രസിദ്ധരായ മാർപ്പാപ്പാമാരെപ്പറ്റി  ഒരു ചരിത്ര ചിന്തകന്റെ വിക്ഷണത്തോടെ  നന്നായി അവലോകനവും  ചെയ്തിട്ടുണ്ട്.

മുക്കുവന്‍റെ കസേരയില്‍ വെറും നാലുവര്‍ഷവും ഏഴുമാസവും ഇരുന്ന ജോണ്‍  ഇരുപത്തി മൂന്നാമന്‍ മാര്‍പാപ്പയെ ശ്രീ ചാക്കോ വിശേഷിപ്പിച്ചിരിക്കുന്നത്‌ "കടലുപോലെ ഇടയ്ക്കിടക്ക് ഇളകി മറിയുന്ന കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ പ്രശാന്തസുന്ദരമായ ആ അഞ്ചുവര്‍ഷങ്ങളെ ജനങ്ങള്‍ കണ്ടു." വെന്നാണ്. ജോണ്‍  മാര്‍പാപ്പ തുടക്കമിട്ട രണ്ടാംവത്തിക്കാന്‍ കൌണ്‍സില്‍ ആശയങ്ങള്‍ പിന്നീടുവന്ന യാഥാസ്ഥിതികര്‍ തകിടംമറിച്ച കഥകളൊക്കെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും വായനക്കാര്‍ക്കും രസകരമായിരിക്കും.

അല്മായര്‍ക്കായി ഒരു അദ്ധ്യായംതന്നെ പുസ്തകത്തില്‍ നിരൂപണ രൂപേണയുണ്ട്. 'അല്‍മായ' എന്ന വാക്കിനു പരിഹാസരൂപത്തില്‍ അടിമയെന്നാണ് ശ്രീ ചാക്കോ അർത്ഥം കല്പ്പിച്ചിരിക്കുന്നത്.  മൂന്നാം നൂറ്റാണ്ടുമുതല്‍ പുരോഹിതർ പറയുന്നത് എന്തും സത്യമാണെന്നു കരുതി  മൌനമായി ശ്രവിച്ചുകൊണ്ട്‌ അനുസരണയോടെ ജീവിക്കുന്ന ഒരു വിഭാഗമാണ്‌ അല്മായര്‍. 'അല്മായര്‍' എന്ന വാക്കിനു വ്യക്തമായ ഒരു അര്‍ഥം  നിര്‍വചിക്കുന്നില്ല. യൂറോപ്പ്യന്‍ പദമായ ലെയിറ്റിയുമായി വലിയ സാമ്യവുമില്ല. അല്‍ എന്നത് നാമവും മായാ എന്നതു ദേവതയും അര്‍ത്ഥമാക്കിയാല്‍ അടിമകളായ അല്മായര്‍ക്കു ചേരുകയില്ല.എന്നാല്‍ കൊണ്‍സ്റ്റാന്റിൻ ചക്രവർത്തിയുടെ  കാലംവരെ അല്‍മായരും ദേവഗണങ്ങളെപ്പോലെയായിരുന്നു. പുരോഹിതരും അല്മെനികളും ക്രിസ്തുവിന്‍റെ മുമ്പില്‍ തുല്ല്യരായിരുന്നു. അല്മായർക്കായുള്ള  ഈ അദ്ധ്യായത്തിൽ യുക്തിയും ചിന്താശക്തിയും  ഗ്രന്ഥകാരന്റെ ശക്തമായ ഗവേഷണ പാടവവും  നിറഞ്ഞിരിക്കുന്നു.

അല്മായര്‍ മാമോദീസ്സ വഴി ക്രിസ്തുവിന്‍റെ ഏകശരീരത്തില്‍ ഒന്നായവനും ക്രിസ്തുവിന്‍റെ പരിത്യാഗത്തിൽ  പങ്കുചേരേണ്ടവനും എന്നൊക്കെയായിരുന്നു ആദിമസഭകളിൽ  ‍വില കല്പ്പിച്ചിരുന്നത്. കാലംമാറുന്നതനുസരിച്ച് ഇവര്‍ക്ക് നിര്‍വചനവും മാറ്റികൊണ്ടിരുന്നു. ദൈവജ്ഞാനം ഇല്ലാത്തവന്‍, അകത്തോലിക്കരെ അജ്ഞാനികള്‍ എന്നു വിളിക്കേണ്ടവന്‍,പുരോഹിതരോട് അനുസരണയുള്ളവന്‍ എന്നൊക്കെ അര്‍ത്ഥവികല്‍പ്പനങ്ങള്‍ മുളയെടുത്തു. ആദ്യമസഭയില്‍  പുരോഹിതരുണ്ടായിരുന്നില്ല. പിന്നീട് . അല്‍മായരും കൂട്ടായ്മ മൂപ്പന്മാരും  ഒന്നുപോലെ ദൈവജനമായിരുന്നു.  ദിവ്യബലിക്കു കാര്‍മ്മികത്വം വഹിക്കുവാന്‍ സ്ത്രീക്കും പുരുഷനും ഒരു പോലെ അവകാശമുണ്ടായിരുന്നു. കാലക്രമത്തില്‍ പുരോഹിതര്‍ ക്രിസ്തുവിന്‍റെ സ്ഥാനം ഏറ്റെടുത്തു. മൂന്നാംനൂറ്റാണ്ടില്‍ കൈവെയ്പ്പു കര്‍മ്മങ്ങള്‍ തുടങ്ങിയത് വഴി അല്‍മായരും പുരോഹിതരും രണ്ടുതട്ടിലായി. കോണ്‍സ്റ്റാന്‍റ്റിന്‍റെ കാലംമുതല്‍ സഭയുടെ ആത്മാവ് നഷ്ടപ്പെട്ടു. കുമ്പസ്സാരവും ശുശ്രുഷകളുംവഴി പുരോഹിതവര്‍ഗത്തിന് അധികാരമത്തു പിടിച്ചു. ഇവര്‍ രാഷ്ട്രീയക്കാരും ധനികരുമായി. അല്‍മായരുടെ ചുമതല പുരോഹിതര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുകയെന്ന ചുമതലയായി മാറ്റപ്പെട്ടു.

ചാക്കോ കളരിക്കലിന്റെ  ‍ അഭിപ്രായത്തിൽ  സുവിശേഷ ചൈതന്യത്തോടെ അല്മായര്‍ക്ക് പൂര്‍ണ്ണ  അവകാശങ്ങളോടെയും അധികാരത്തോടെയും  സഭയുടെ എല്ലാ മണ്ഡലങ്ങളിലുംപ്രവര്‍ത്തിക്കാനും
സഭാ-നവീകരണങ്ങളില്‍ പങ്കുചേരാനുമുള്ള അവസരങ്ങള്‍ സഭ ഒരുക്കണം. അതിനായി സഭയെ സമൂലമായി നവീകരിക്കെണ്ടതുമുണ്ട്.' സഭയില്‍ സ്നാപക പൌരാഹിത്വം വീണ്ടും നടപ്പിലാക്കണമെന്നും ഈ ഗ്രന്ഥം വിവരിക്കുന്നു. എല്ലാ ക്രിസ്ത്യാനികളും തുല്യരായി ക്രിസ്തുവിന്‍റെ ചൈതന്യത്തിൽ പങ്കു ചേരണം.  ജാതി മത ഭേദമെന്യേ പൌലോസിന്‍റെ ദീര്‍ഘദൃഷ്ടിയോടെ വിജാതിയനോ ഗ്രീക്കുകാരനോ സ്ത്രീയോ പുരുഷനോ വിത്യാസമില്ലാതെ ഒന്നായ സഭക്കുവേണ്ടി പൊരുതണമെന്നും  നിര്‍ദേശിക്കുന്നുണ്ട്.

1950 കളിലും അറുപതുകളിലും ഒരാള്‍ വൈദികനായി പുത്തൻ കുർ‍ബാന ചൊല്ലിയാല്‍ പട്ടം ഏറ്റുവെന്നായിരുന്നു പറഞ്ഞിരുന്നത്. കാലത്തിനനുസരിച്ച് വൈദികര്‍ക്കു മാത്രം വാക്കുകള്‍ക്കു പരിഷ്കാരംവന്നു. ഇപ്പോള്‍ പട്ടമേറ്റുവെന്നല്ല 'തിരുപട്ടം ഏറ്റുവെന്നാണ് പറയുന്നതെന്നും എന്തുകൊണ്ട് തിരുവിവാഹം എന്നു പറയുന്നില്ലായെന്നും  ശ്രീ കളരിക്കൽ ‍ ചോദിക്കുന്നു. അടിയാള ചിന്താഗതിയില്‍ പുരോഹിതരുടെ മനസ്സ് ചിതല്പുറ്റു നിറഞ്ഞിരിക്കുന്നതാണ് കാരണം. പണ്ടു മാര്‍ഗവാസ്സി പുലയന്‍ മരിച്ചാല്‍ ചത്തുവെന്നെ പറയുകയുള്ളൂ. സഭയെ ഭരിക്കുന്ന ‍  വൈദികര്‍ക്കും വൈദികപ്രമാണികള്‍ക്കും  കാലം ചെയ്ത അതേ അഭിഷിക്തരുടെ മന:സ്ഥിതിയാണ് ഇന്നുമുള്ളത്.

ഉദയംപേരൂര്‍ സുനഹദോസുവരെ പുരോഹിത- അല്‍മായ അന്തരങ്ങള്‍  സഭയിയിലുണ്ടായിരുന്നില്ല. പോർട്ടുഗീസുകാരുടെ വരവോടെയാണ് കീഴ്മേലാര്‍ സമ്പ്രദായം സഭയില്‍ എതോ കാലത്ത് വന്നുകൂടുയത്. പുരോഹിതര്‍ ദേവവര്‍ഗമായി കണക്കാക്കി ചരിത്രം തുടങ്ങിയെന്നാണ് ഈ പുസ്തകത്തില്‍ സ്ഥിതികരിച്ചിരിക്കുന്നത്. അനുസരണയുള്ള കുഞ്ഞാടുകളായി പള്ളിക്ക് കൊടുക്കുവാനുള്ള പതാരവും കൊടുത്തു പ്രാര്‍ഥനയും ദൈവഭക്തിയുമായി പുരോഹിതസേവ ചെയ്തുജീവിക്കുക എന്നത് എന്നും ഒരു നല്ല ക്രിസ്ത്യാനിയുടെ ചുമതലകള്‍ ആയിരുന്നു. അല്മേനികളുടെ മൌനത്തിന്‍റെ ചരിത്രമെന്നാണ് ചാക്കോ ഈ കാലഘട്ടങ്ങളെ വിളിക്കുന്നത്‌. വെളുപ്പാന്‍ കാലങ്ങളില്‍ കാറ്റത്തും കൊടുംമഴയത്തും ഇടിയിലും മിന്നലിലും ഊടുവഴികളിലും നിഷ്പാദകരായി സ്ത്രീകളും ഭക്തപുരുഷന്മാരും പള്ളിയില്‍ വന്നു മൌനത്തോടെ കുര്‍ബാനയില്‍ പങ്കുകൊണ്ടിരുന്ന കാലങ്ങള്‍ യാത്രാസൌകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ വെറും ഓര്‍മ്മകളായിഅവശേഷിച്ചു. അങ്ങനെ മൌനമായി ഉറങ്ങികിടന്ന അല്മെനികള്‍ ഉയർത്തെഴുന്നേറ്റത് രണ്ടാംവത്തിക്കാന്‍ സുനഹദോസിനുശേഷം ആയിരുന്നു. സഭാധികാരികളുടെ അനുവാദമില്ലാതെ അല്മെനിക്കു സംഘടിക്കുവാന്‍ അവകാശമില്ലായിരുന്നു. സുനഹദോസ് കഴിഞ്ഞു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അല്മെനിയുടെ നിലവാരത്തില്‍ സഭയില്‍ ഇന്നും വലിയ മാറ്റമില്ല. 'എന്‍റെ നാമത്തില്‍ രണ്ടോ മൂന്നോ പേര്‍ കൂടുന്നയിടത്ത് ഞാനുണ്ടെന്നുള്ള തിരുവചനം കാറ്റില്‍ പറത്തികൊണ്ട് ഇന്നും സംഘടിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും പുരോഹിതരുടെ അനുവാദം വേണം.

അല്മെനിയുടെ പണം കൊണ്ട്  സഭയും പുരോഹിതരും സ്വത്തുക്കള്‍ സമ്പാദിക്കുന്നു.  ആ സ്വത്തുക്കളുടെമേല്‍ അല്മെനിക്ക് അവകാശമില്ലാത്ത  വ്യവസ്ഥയേയും  ശ്രീ ചാക്കോ നിശിതമായി വിമർശിച്ചിട്ടുണ്ട്.  "അല്മെനിയെ മാത്രം ബാധിക്കുന്ന കുടുംബാസൂത്രണം അല്മെനിയോടു അഭിപ്രായം ആരാഞ്ഞിട്ടാണോ പോള്‍ ആറാമന്‍ ചാക്രിക ലേഖനംവഴി ജനനനിയന്ത്രണം നിരോധിച്ചെതെന്നുള്ള  "വത്തിക്കാന്‍റെ കുടുംബാസൂത്രണ‍ നയങ്ങളെ   ചാക്കോ ആരായുന്നതും  കാണാം. അല്മെനികള്‍ക്കു  വേണ്ടി വാദിക്കുന്ന സഭാ പുരോഹിതര്‍ക്ക് വിലക്ക് നല്കുകയെന്നുള്ളതും സഭയുടെ ഒരു അടവ് ആണ്. പോർട്ടുഗീസ്സുകാരോട് ക്ഷമിക്കാം, പക്ഷെ നമ്മുടെ മെത്രാന്മാര്‍ അല്മായരെ മൊത്തം റോമിനു  വിറ്റതില്‍ ക്ഷമിക്കാൻ സാധിക്കില്ലന്നുള്ള  കാഴ്ചപ്പാടും ശ്രീ ചാക്കൊയ്ക്കുണ്ട്. നിലവിലുണ്ടായിരുന്ന പള്ളി ഭരണത്തില്‍ നിന്നും അല്മായരെ തൊഴിച്ചു പുറത്താക്കിയശേഷം ഇരുട്ടത്ത് ചിരിക്കുന്ന മെത്രാന്മാര്‍ എന്ന പ്രയോഗവും  നന്നായിരിക്കുന്നു. സഭയെ വിമർശിക്കുന്നവര്‍, അവിശ്വാസി, ശാത്താന്‍റെ സന്തതി, സഭാദ്രോഹി, നാമമാത്ര കത്തോലിക്കന്‍, കമ്മ്യൂണിസ്റ്റ്, വൈദികവിരോധി, സെമിനാരി ചാടിയവന്‍, കന്യാസ്ത്രിയെ തട്ടികൊണ്ടു പോയ അച്ചന്‍ ഇങ്ങനെയുള്ള പുരോഹിതപദങ്ങളും  നര്‍മ്മരസത്തോടെ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് വായനക്കാരന് വായനയിൽ ഉണർവും ഉന്മേഷവും നല്കും.

ഗാന്ധിജിയുടെ വാക്കുകള്‍ ഇവിടെ ഉദ്ധരിച്ചിരിക്കുന്നത് എടുത്തു പറയട്ടെ, " പാരമ്പര്യമാകുന്ന ജലത്തില്‍ നീന്തുന്നത് നല്ലതാണ്, എന്നാല്‍ അതില്‍ മുങ്ങുന്നതു ആത്മഹത്യയാണ്." പോപ്പിന്‍റെയോ മെത്രാന്‍റെയോ പള്ളിയാകാതെ ക്രിസ്തുവില്‍ സ്നാനം സ്വീകരിച്ചവരുടെ പള്ളിക്കായി കളരിക്കല്‍ ചാക്കോ ഇവിടെ സ്വപ്നം കാണുകയാണ്. വിധേയത്വമുള്ള കുഞ്ഞാടുകള്‍ ആണെങ്കിലും മൌനത്തിലൂടെയല്ല തെറ്റിനെ ചൂണ്ടികാണിച്ചുള്ള നവമായ ഒരു മുന്നേറ്റമാണ് കാലത്തിന്‍റെ ആവശ്യമെന്നും അദ്ദേഹം  പറയുന്നു.

സഭയിലെ കഴിഞ്ഞകാലങ്ങളിലെ മാര്‍പാപ്പാമാരെയും മാര്‍പാപ്പമന്ദിരത്തെയും വിമര്‍ശിച്ചുകൊണ്ടു പേപ്പസ്സിയെന്ന അദ്ധ്യായം ‍  തുടരുന്നു.  ജെയിംസ്‌ ലോവല്‍ എന്ന ചിന്തകന്‍റെ ഉദ്ധരണി ചേര്‍ത്തിരിക്കുന്നത് ഇങ്ങനെ, "The foolish and the dead never change their opinions" വിഡ്ഢികള്‍ മരിച്ചു മണ്ണടിഞ്ഞവരെപ്പോലെ മാറ്റപ്പെടാത്ത സ്വഅഭിപ്രായങ്ങളില്‍ എന്നും ഉറച്ചുനില്‍ക്കും. ഇതു പേപ്പസ്സിയെ സംബന്ധിച്ചിടത്തോളം അക്ഷരംപ്രതി ശരിയാണ്. പത്രോസിനോ യേശുവിന്‍റെ ശിഷ്യര്‍ക്കോ ഇല്ലാതിരുന്ന 'തെറ്റാവരം' എന്ന അധികാരം നൂറ്റാണ്ടുകളായി മാര്‍പാപ്പയില്‍ നിക്ഷിപ്തമാണ്.  ലോകംമുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ആഗോളസഭയുടെ നേതാവാണ്‌ മാര്‍പാപ്പാ. കുരിശിന്‍റെ അടയാളംപോലെ ശ്രദ്ധയാകര്‍ഷിച്ച ഒരു ചിന്ഹംക്കൂടിയാണ് പേപ്പസ്സി. ഏ.ഡി. 130 നു മുമ്പ് പേപ്പസ്സി എന്ന സ്ഥാനം ഇല്ലായിരുന്നു. റോമിലെ സിറിസിയാസ് മെത്രാന്‍ (384-399) ആദ്യമായി മാര്‍പ്പാപ്പയെന്ന് അറിപ്പെട്ടുവെന്നു  പേപ്പസ്സി അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നു. ഒരു കാലത്ത് സീസറിന്‍റെ അധികാരവും പത്രോസിന്‍റെ ആദ്ധ്യാത്മികപദവിയും ഒത്തു നിലനിര്‍ത്തിയിരുന്ന ഭൂമിയിലെ ഏക ഭരണകര്‍ത്താവായിരുന്നു മാര്‍പാപ്പ.

ദുര്‍ഗ്രാഹ്യമായ അനേക രക്തകഥകള്‍ നിറഞ്ഞതാണ്‌ വത്തിക്കാന്‍ചരിത്രം. ഈ കഥകള്‍ തുടരുമോ, ലോകാവസാനംവരെ നിലനില്‍ക്കുമോയെന്നു പറയുവാന്‍ സാധിക്കുകയില്ല. ഉത്തരമില്ലാതെ ചോദ്യങ്ങള്‍ അവശേഷിക്കുന്നു. അനേകമനേകം ഉയര്‍ത്തെഴുന്നെല്പ്പിനുശേഷം റോമാസാമ്രാജ്യം അവസാനിച്ചു. അക്കാലത്ത് യേശുവിന്‍റെ പേരില്‍ മാര്‍പാപ്പാക്ക് രാജ്യങ്ങളുള്ള ഒരു രാഷ്ട്രീയ ലോകമുണ്ടായിരുന്നു. ആത്മീയത തെല്ലുമില്ലാതിരുന്ന ക്രിസ്തുവിന്‍റെ ഒരു സാമ്രാജ്യം.  ആയിരം വര്‍ഷത്തോളം യൂറോപ്പിന്‍റെ മുഴുവന്‍ മേല്‍ക്കോയ്മ പേപ്പസി നിലനിര്‍ത്തി. കറുത്തയുഗങ്ങള്‍ എന്നാണു ഈ ചരിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അന്ന് യൂറോപ്പില്‍ എവിടെയും ഒരു രാജാവിനെ വാഴിക്കണമെങ്കില്‍ മാര്‍പാപ്പയുടെ അനുഗ്രഹം വേണമായിരുന്നു. മാര്‍പാപ്പയുടെ പരമാധികാരത്തെ അംഗികരിക്കാത്ത രാജ്യങ്ങളും ക്രിസ്ത്യാനികളും പീഡനകള്‍ക്കും ഇരയാകുമായിരുന്നു. പേപ്പസ്സി അംഗികരിച്ച ക്രിസ്ത്യന്‍ തത്വങ്ങളെ തിരസ്ക്കരിച്ച പതിനായിരങ്ങളെ ചുട്ടുകരിച്ച  പാപപങ്കിലമായ കഥകള്‍ സഭയുടെ നിശബ്ദചരിത്രത്തില്‍ ശയിക്കുന്നു.

നവീകരണകാലങ്ങളില്‍ മാര്‍പാപ്പയുടെ അധികാരപരിധി യൂറോപ്പില്‍ ക്ഷയിച്ചെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല. ചാര്‍ലെമേനും നെപ്പോളിയനും യുദ്ധങ്ങളിലൂടെ റോമാസാമ്രാജ്യം നിലനിര്‍ത്തി നോക്കി. നെപ്പോളിയന്‍റെ പതനശേഷം മാര്‍പാപ്പയുടെ അധികാരം കുറഞ്ഞു. യൂറോപ്പില്‍ രാജാക്കന്മാരുടെ ഇടയില്‍ മാര്‍പാപ്പയുടെ സ്വാധീനവും കുറഞ്ഞു. എങ്കിലും കോടാനുകോടി ജനങ്ങളുടെ പേരില്‍ മാര്‍പാപ്പക്ക് പരമാധികാരം ഉണ്ടായിരുന്നു. ഇന്നും ലോകത്തിലെ അനേക ഭരണകര്‍ത്താക്കള്‍ മാര്‍പാപ്പയുടെ മുമ്പില്‍മുട്ടുകുത്താറുണ്ട്. നാസ്തികനായ ഗോര്‍ബച്ചോവ്‌ 1998 ല്‍ ഒരു പ്രാര്‍ഥനയില്‍ മാര്‍പ്പാപ്പയ്ക്കൊപ്പം മുട്ടുകുത്തി മാര്‍പാപ്പയെ ബഹുമാനിച്ചു. കോടാനുകോടി ജനങ്ങളുടെ ആത്മീയനേതാവായ മാര്‍പാപ്പക്ക് രാജ്യങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന്‍റെ ആത്മീയ സാമ്രാജ്യത്തിനു മങ്ങലേറ്റിട്ടില്ല. വിശദമായ വിവരങ്ങള്‍ തന്മയത്വമായി 'പേപ്പസ്സി'യെന്ന അദ്ധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്.

ഇന്നു കത്തോലിക്കാ മതത്തില്‍ ആദിമസഭയിലെ ക്രിസ്തീയചൈതന്യം നിലനില്‍ക്കുന്നില്ല. തെറ്റാവരവും അധികാരവും ധനവും സഭയെ ആദിമസഭയില്‍നിന്നും ബഹുദൂരം മാറ്റി നിർത്തി.  സഭയില്‍ നിലകൊള്ളുന്നത് ആയിരത്തിയഞ്ഞൂറു വര്‍ഷങ്ങൾകൊണ്ട്  വക്രീകരിക്കപ്പെട്ട  തത്ത്വങ്ങളുടെ സംഹിതകളാണ്. പല പ്രാകൃതമതങ്ങളില്‍ നിന്നും കടന്നുവന്ന തെറ്റായ അബദ്ധവിശ്വാസങ്ങളും സഭയിലുണ്ട്. ബാബിലോണിയയിലെ ദുര്‍ഗ്രാഹ്യമായ തത്ത്വങ്ങള്‍ ഇന്നും എവിടെയോ സഭയുടെ മടിത്തട്ടില്‍ ഒളിഞ്ഞിരുപ്പുണ്ട്. മാർപാപ്പാക്ക് വിധേയമായ ശുദ്ധമാന കത്തോലിക്കാപള്ളിയെന്നാല്‍ ക്രിസ്തുമതവും ബാബിലോണിയന്‍ പെഗനീസ്സവും ഒന്നിച്ചു കലര്‍ത്തിയ ഒരു സങ്കരമതമെന്നു നിര്‍വചനം കൊടുക്കാം. ഇന്നു പൂര്‍ണ്ണമായും രക്ഷകനായ യേശുവില്‍ അടിമപ്പെട്ട ഒരു സഭയെന്നു കത്തോലിക്കര്‍ക്ക് അവകാശപ്പെടുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.

കത്തോലിക്കാസഭയില്‍ നിലവിലുള്ള ആചാരങ്ങൾ ‍ പലതും ക്രിസ്തുവിനു മുമ്പുണ്ടായിരുന്നു.  ക്രിസ്തു പഠിപ്പിച്ചതുമല്ല. മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന മൂന്നാംനൂറ്റാണ്ടുവരെ സഭയിലുണ്ടായിരുന്നില്ല. പുതിയനിയമത്തിലോ പഴയനിയമത്തിലോ ഈ പ്രാര്‍ഥന സൂചിപ്പിച്ചിട്ടില്ല. ക്രിസ്തുവിനു അനേകം നൂറ്റാണ്ടുകള്‍ക്കു മുമ്പുമുതല്‍ ഭാരതത്തിലും ചൈനയിലും പൂര്‍വികര്‍ക്ക് പൂജകള്‍ അര്‍പ്പിച്ചിരുന്നു. മേരിയും ഉണ്ണിയേശുവും പേഗന്‍ ചിത്രീകരണമാണ്. നാല്‍പ്പതുനോമ്പ് ക്രിസ്തുവിനു അഞ്ഞൂറു വര്‍ഷങ്ങള്‍ക്കും മുമ്പെയുണ്ട്. തമസ്സ് വര്‍ഗക്കാരുടെ ആചാരത്തില്നിന്നും വന്നതാണ്. ബാബിലോണിയാലെ ദേവനായ തമസും അമ്മയുമാണ് കത്തോലിക്കാസഭയില്‍ പില്‍ക്കാലത്ത്‌ മാതാവും ഉണ്ണിയേശുവുമായി ‍ സ്ഥാനംപിടിച്ചത്.

ജോണ്‍ പോള്‍ രണ്ടാമൻ  മാര്‍പാപ്പായെ  ശ്രീ ചാക്കോ വിശേഷിപ്പിച്ചതിങ്ങനെ,  " തെളിവില്ലാത്ത സ്വാഭിപ്രായത്തിന്‍റെ വക്താവ്, ഇടുങ്ങിയ മനസ്ഥിതിക്കാരന്‍, പകരുന്ന മാരക രോഗമുണ്ടെങ്കിലും കോണ്‍ഡം ഉപയോഗിക്കുന്നതിനു ദമ്പതികളെ അനുവദിക്കാത്തവന്‍, അള്‍ത്താര ബാലന്മാരെ പീഡിപ്പിക്കുന്ന വൈദികരുടെ സംരക്ഷകന്‍, മെത്രാന്‍മാരുമായി സൗഹാർദ തീരുമാനങ്ങള്‍ക്ക് കൂട്ടാക്കാത്ത ആള്‍, റോമന്‍കൂരിയാകളുടെ അധികാരം വര്‍ദ്ധിപ്പിച്ച ആള്‍ , ലിബറല്‍ തീയോളജിക്കാരെ കര്‍ശനമായി ശിക്ഷിക്കുന്ന ആള്‍ , കോടികള്‍ ചിലവഴിച്ചു 104 രാജ്യങ്ങളില്‍ യാത്രചെയ്തു പണം ദുരുപയോഗം ചെയ്ത സഞ്ചാരി ‍, 482 ആത്മാക്കളെ വിശുദ്ധരായി പ്രഖ്യാപിച്ചു റിക്കോര്‍ഡു തിരുത്തിയ വിശുദ്ധരിൽ ‍ വിശുദ്ധൻ എന്നിങ്ങനെ സഭാപണ്ഡിതന്മാര്‍ വിലയിരുത്തും."

പേപ്പസ്സി അദ്ധ്യായത്തില്‍ സഭാനന്മക്കായി  ചില നിര്‍ദ്ദേശങ്ങള്‍  മുമ്പോട്ടു വെച്ചിട്ടുണ്ട്. "സഭ ക്രിസ്തുവിന്‍റെ ശരീരമാണെങ്കില്‍ പേപ്പസ്സി കൂടിയേതീരൂ. പേപ്പസ്സിയെ നന്നാക്കുകയാണ് ലൂതറും കാല്‍വിനും ചെയ്തത്. പേപ്പസ്സിയില്ലായിരുന്നുവെങ്കില്‍ ഈ സഭ ഇതിലും ദുഷിക്കുമായിരുന്നുവെന്നും  ശ്രീ ചാക്കോ കളരിക്കൽ കരുതുന്നു.  ഒരു നേതാവിനെ ഇഷ്ടമില്ലെന്നു വിചാരിച്ചു ക്രിസ്തു സ്ഥാപിച്ച സഭ വിട്ടു പോകുന്നത് ആത്മീയ ആത്മഹത്യക്ക് തുല്ല്യമാണെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം . സഭയെ  വൃദ്ധന്‍മാരുടെ അബോധ ചിന്താഗതിയില്‍നിന്നും വിടുവിക്കണം. അറുപതുവയസു കഴിഞ്ഞവരെ മാര്‍പാപ്പ ആക്കരുത്." വിശുദ്ധ ബാര്‍ണാര്‍ഡിന്‍റെ വാക്കുകള്‍ ഇങ്ങനെ "സഭയെ സ്നേഹിക്കുന്നവര്‍ സഭയില്‍ കാണുന്ന തെറ്റുകള്‍ ചൂണ്ടി കാണിക്കും." അറുന്നൂറു വര്‍ഷങ്ങള്‍ മുമ്പു വിശുദ്ധ കാതറിന്‍ അന്നത്തെ മാര്‍പാപ്പയായ ഗ്രിഗറി പതിനൊന്നാമന് എഴുതിയത് ഇങ്ങനെ. " റോമന്‍ കാര്യാലയത്തിന്‍റെ പാപത്തിന്‍റെ ദുര്‍ഗന്ധംമൂലം ലോകം ഓക്കാനിക്കുകയും സ്വര്‍ഗത്തില്‍ ദീനമുണ്ടാകുകയും ചെയ്യുന്നു". ഈ ചെറു അദ്ധ്യായത്തില്‍ ഉള്‍കൊള്ളിച്ചിട്ടുള്ള  വിവരങ്ങള്‍ കൌതുകകരവും വിജ്ഞാനപ്രദവുമാണ്.

അറിയപ്പെടെണ്ട മാര്‍പാപ്പമാരെ പരിചയപ്പെടുത്തുന്ന രസാവഹമായ ഒരു അദ്ധ്യായവുമുണ്ട്.   അവരിൽ   ജോണ്‍ പോള്‍ രണ്ടാമന്‍റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.  ജോണ്‍ ഇരുപത്തി മൂന്നാമനും ജോണ് പോള്‍ ഒന്നാമനും സുപ്രധാനമായ മാര്‍പാപ്പമാരില്‍ ഉള്‍പ്പെടും. അവരുടെ ജീവചരിത്ര കുറിപ്പുകളും ചുരുക്കമായി വിവരിച്ചിട്ടുണ്ട്.  ചുരുങ്ങിയ കാലംകൊണ്ട് ജോണ്‍ ഇരുപ്പത്തി മൂന്നാമന്‍ സഭയുടെ പ്രതിച്ഛായ മൊത്തം മാറ്റിയെടുത്തു. ഇദ്ദേഹം നിര്‍ഭയനും കര്‍മ്മധീരനുമായിരുന്നു. സ്വതന്ത്രഇന്ത്യയുടെ ആദ്യത്തെ വൈസ്രോയ് ജനറല്‍ ശ്രീ രാജ ഗോപാലാചാരി  ജോണ്‍ ഇരുപത്തി മൂന്നാമനെ സന്ദര്‍ശിച്ച ശേഷം അദ്ദേഹമായുള്ള തന്‍റെ അഭിമുഖ സംഭാഷണത്തെപറ്റി പ്രസ്താവിച്ചത് 'തികച്ചും സ്വന്തം പിതാവിനോടെന്നതുപോലെ മാര്‍പാപ്പയുമായി സംസാരിച്ചപ്പോള്‍ തനിക്കു അനുഭവപ്പെട്ടുവെന്നായിരുന്നു.'  ജോണ്‍  പോള്‍ ഒന്നാമന്‍ കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ വെറും മുപ്പിത്തിമൂന്നു ദിവസമേ മാര്‍പാപ്പയുടെ സിംഹാസനത്തില്‍ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്‍റെ മരണത്തിൽ  ദുരൂഹതകളും ഇന്നും ബാക്കിനില്‍ക്കുന്നു.   മാര്‍പാപ്പമാര്‍ ഉപയോഗിച്ചിരുന്ന രാജഭാഷ ഈ മാർപ്പാപ്പ  ഇഷ്ടപ്പെട്ടിരുന്നില്ല. മാര്‍പാപ്പയുടെ കിരീടധാരണ ചടങ്ങുകള്‍ നിരസിക്കുകയും ലളിതമാക്കുകയും ചെയ്തു. വളരെ വിനീതനായ ഈ മാര്‍പാപ്പാ ഒന്നാംതരം ഒരു വാഗ്മിയുമായിരുന്നു. ഹ്രസ്വമായ അദ്ദേഹത്തിന്‍റെ വത്തിക്കാന്‍ സിംഹാസന ജീവിതം വളരെ ധന്യവുമായിരുന്നു. ആഴമേറിയ അദ്ദേഹത്തിന്‍റെ ജീവിതത്തെപ്പറ്റി വളരെ ചുരുക്കിമാത്രമേ പുസ്തകത്തിൽ  വിവരിച്ചിട്ടുള്ളൂ.

ക്രൂരന്മാരായ അനേക മാര്‍പാപ്പാമാരുടെ ചരിത്രവും ചരിത്ര വായനക്കാർക്ക് താല്പര്യമുണ്ടാക്കും. അവരില്‍ കൊലയാളികളും വെപ്പാട്ടികളെ വെച്ചവരും പേപ്പല്‍ സിംഹാസനം വിറ്റവരും സ്ത്രീമാര്‍പാപ്പയും ഉണ്ട്. ഒരു മാര്‍പാപ്പയെ കൊന്നിട്ട് അധികാരം പിടിച്ചവരുമുണ്ട്. ദുഷ്ടനായ സ്റ്റീഫന്‍ ഏഴാമനെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. ഉര്‍ബാന്‍ രണ്ടാമനെ കുരിശുയുദ്ധ മാർപ്പാപ്പയെന്നു വിളിക്കുന്നു. ആയിരങ്ങളെ കൊന്ന ഈ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍പ്പെടുന്നു. ഗ്രിഗറി ഒമ്പാതാമന്‍ അവിശ്വാസികളായവരെയും സഭയ്ക്കെതിരെ സംസാരിക്കുന്നവരെയും തീയിലിട്ടു കൊല്ലുമായിരുന്നു. സിക്സ്റ്റസ് നാലാമന്‍ തുര്‍ക്കികളുമായി കുരിശുയുദ്ധം നടത്തി. രാജ്യത്ത് വ്യപിചാരശാലകള്‍ നടത്തുവാന്‍ ലൈസന്‍സ് നല്‍കി. ഇന്നസന്‍റ് എട്ടാമന്‍ എന്ന മാര്‍പാപ്പ പതിമൂന്നു വയസ്സുള്ള പൌത്രനു കര്‍ദ്ദിനാള്‍ സ്ഥാനം കൊടുക്കുകയും കൊലകള്‍ നടത്തുകയും ചെയ്തു.  സുഖലോലുപന്മാരും വേശ്യകളുമൊത്തു കൂത്താടി നടന്നവരും മാര്‍പാപ്പാമാരുടെ പട്ടികയില്‍ ഉണ്ട്. വത്തിക്കാനും അംബ്രോസിയാനോ ബാങ്കും കൊള്ളചെയ്ത കര്‍ദ്ദിനാള്‍മാരും അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച മാഫിയാ പ്രവര്‍ത്തനങ്ങളും  നിരൂപണ വൈഭവത്തോടെ പുസ്തകം വായിച്ചുതന്നെ അറിയുക.

ഇങ്ങനെ നൂറുനൂറായിരം വിവാദങ്ങളും സംവാദങ്ങളും  അടങ്ങിയ ശ്രീ കളരിക്കൽ ചാക്കോ എഴുതിയ ഈ പുസ്തകം അഭിനവ വിജ്ഞാനലോകത്ത് ഒരു മുതല്‍കൂട്ടാണ്. സഭയെ സ്നേഹിക്കുന്നവര്‍ക്കും നമ്മുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും പകര്‍ന്നു കൊടുക്കേണ്ട അറിവുകള്‍ ധാരാളം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തികഞ്ഞ അര്‍പ്പണ ബോധത്തോടെ മിനക്കെട്ടിറങ്ങുന്നവർക്കെ  ഇത്തരം ഒരു പുസ്തകം വെളിച്ചത്തു കൊണ്ടുവരാൻ ‍ സാധിക്കുള്ളൂ. ഇതില്‍ ഗ്രന്ഥകാരനെ ‍ അങ്ങേയറ്റം അഭിനന്ദിക്കുകയും ചെയ്യുന്നു. ' മതാധിപത്യം കത്തോലിക്കാസഭയില്‍' എന്ന ഈ പുസ്തകം ഒരിക്കല്‍ വായിക്കുന്നവര്‍ വീണ്ടും വീണ്ടും വായിക്കുമെന്ന് തീര്‍ച്ചയാണ്. സഭയോട് നമ്മള്‍ കൂടുതല്‍ അടുക്കുകയും യേശുവിനെ മാതൃകയാക്കുകയും ചെയ്യും. ശ്രീ ചാക്കോ ഇങ്ങനെ ഒരു ഗവേഷണഗ്രന്ഥം തയ്യാറാക്കുവാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ചു കഠിനമായി ശ്രമിച്ചു കാണും.  വിജ്ഞാനപ്രദമായ  ഒരു പുസ്തകം വായനക്കാർക്ക് കാഴ്ചവെച്ച അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. ശ്രീ ചാക്കൊയ്ക്കും കുടുംബത്തിനും സര്‍വ്വവിധ മംഗളങ്ങളും നേരുന്നു.

Wednesday 22 July 2015

മാനിക്ക൯ ഇല്ലാത്ത നില വിളക്കും വേണ്ടിവന്നാല്‍ കത്തിക്കും, മാര്‍ ജോര്‍ജ് ആലഞ്ചേരി!

അപ്പോള്‍കാണുന്ന അവനെ അപ്പാ എന്നുവിളിക്കുന്ന തല തിരിഞ്ഞ

മാര്‍ ജോര്‍ജ് ആലഞ്ചേരി!

 

പൌരസ്ത്യ പാരമ്പര്യങ്ങളും പൈതൃകവും സംരക്ഷിക്കാന്‍ കഴിയണം: മാര്‍ ആലഞ്ചേരി



http://www.deepika.com/ucod/

 
 ആര്‍ക്കി എപ്പിസ്തിരുവല്ല: പൌരസ്ത്യ സഭയുടെ കാനോന്‍ നിയമസംഹിത സാര്‍വ ത്രികസഭയുടെ കാനോന്‍ നിയമസംവിധാനത്തിന്റെ ഭാഗമാണെന്നും കത്തോലിക്കാ കൂട്ടായ്മയിലെ ഓരോ സ്വയാധികാര സഭകള്‍ക്കും തങ്ങളു ടെ സ്വന്തമായ നിയമം ഉണ്ടാക്കുന്നതിനും അതിനനുസൃതമായി പൌര സ്ത്യ പാരമ്പര്യങ്ങളും പൈതൃക വും സംരക്ഷിക്കാന്‍ കഴിയണമെ ന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തിരുവല്ല പാസ്ററല്‍ സെന്ററില്‍ പൌരസ്ത്യ കാനോന്‍ നിയമ സംഹിതയുടെ രജതജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ അടിത്തറയായ കുടുംബം വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിത്. വിവാഹമോചന ങ്ങള്‍ വര്‍ധിക്കുന്നു. ദമ്പതികള്‍ ക്ക് സഭാത്മക ജീവിതം നയിക്കാന്‍ സ ഹായകമായ വിധത്തില്‍ വിവാഹ കേസുകളില്‍ ഉണ്ടാകുന്ന അനാവശ്യ കാലതാമസം ഒഴിവാക്കണമെന്നും കര്‍ദിനാള്‍ ആവശ്യപ്പെട്ടു.

തിരുവല്ല ആര്‍ച്ച്ബിഷപ് തോമ സ് മാര്‍ കൂറിലോസ് അധ്യക്ഷത വഹിച്ചു. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, റോം പൊന്തിഫിക്കല്‍ ഹോളി ക്രോ സ് യൂണിവേഴ്സിറ്റി വൈസ് റെക്ടര്‍ റവ.ഡോ.പബ്ളോ മരിയ ഗഫായേല്‍, മാത്യു ടി.തോമസ് എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു. സീറോ മല ബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോ പ്പല്‍ പ്രസിഡന്റ് റവ.ഡോ.ജോസ് ചിറമേല്‍ സ്വാഗതവും സീറോ മല ങ്കര മേജര്‍ കോപ്പ ല്‍ ട്രൈബ്യൂണല്‍ പ്രസിഡന്റ് റവ.ഡോ.വര്‍ഗീസ് മനക്കലേറ്റ് നന്ദിയും പറഞ്ഞു. സമ്മേളനാനന്തരം സ്കൂ ള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. 24വരെ സമ്മേളനം തുടരും. ഇന്ത്യയിലെ ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര സഭകളിലെ കാനന്‍ നിയമവിദഗ്ധര്‍ക്കുവേണ്ടി സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. നൂറിലധികം സഭാനിയമ വിദഗ്ധര്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.

കാലാവസ്‌ഥാ വ്യതിയാനം: മാര്‍പാപ്പയ്‌ക്കെതിരേ കര്‍ദിനാള്‍

mangalam malayalam online newspaperവത്തിക്കാന്‍: കാലാവസ്‌ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മാര്‍പാപ്പയുടെ പരാമര്‍ശത്തിനെതിരേ മുതിര്‍ന്ന കര്‍ദിനാള്‍ രംഗത്ത്‌. ഇതാദ്യമായാണ്‌ ഒരു കര്‍ദിനാള്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പയ്‌ക്കെതിരേ പരസ്യനിലപാട്‌ സ്വീകരിക്കുന്നത്‌.
വത്തിക്കാന്റെ സാമ്പത്തിക നിര്‍വഹണത്തിനായി കഴിഞ്ഞവര്‍ഷം ഫ്രാന്‍സിസ്‌ മാര്‍പാപ്പ നിയോഗിച്ച ഓസ്‌ട്രേലിയക്കാരനായ കര്‍ദിനാള്‍ ജോര്‍ജ്‌ പെല്‍ ആണ്‌ വിയോജിപ്പു പ്രകടിപ്പിച്ചത്‌. ശാസ്‌ത്ര സംബന്ധിയായ വിഷയങ്ങളില്‍ ഇടപെടാന്‍ സഭയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു മാര്‍പാപ്പയുടെ ചാക്രിക ലേഖനത്തിലെ പരാമര്‍ശത്തിനെതിരേ കര്‍ദിനാള്‍ രംഗത്തെത്തിയത്‌. ശാസ്‌ത്രകാര്യങ്ങളില്‍ ആധികാരിക നിര്‍ദേശങ്ങള്‍ നല്‍കത്തക്ക സവിശേഷ നൈപുണ്യം സഭയ്‌ക്കുണ്ടെന്നു കരുതുന്നില്ല. ഇത്തരം വിഷയങ്ങളില്‍ സഭ പ്രതികരിക്കണമെന്നു ദൈവത്തിന്റെ കല്‍പനയുമില്ല. ശാസ്‌ത്രത്തിന്റെ സ്വയംഭരണാവകാശത്തില്‍ വിശ്വസിക്കുന്നവരാണു തങ്ങളെന്നും കര്‍ദിനാള്‍ പെല്‍ വ്യക്‌തമാക്കി.

 http://www.mangalam.com/print-edition/international/340441

Monday 20 July 2015


ഗര്‍ഭച്ഛിദ്ര നിയമ പരിഷ്കരണം ജീവന്റെ സംസ്കാരത്തെ നിഷേധിക്കുന്നത്: മാര്‍ എടയന്ത്രത്ത്






 
കൊച്ചി: ജീവന്റെ സംസ്കാരത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന രീതിയിലുള്ള ഗര്‍ഭഛിദ്ര നിയമ പരിഷ്കര ണ നടപടികളില്‍ നിന്നു കേന്ദ്ര സ ര്‍ക്കാര്‍ പിന്തിരിയണമെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത് ആവശ്യപ്പെട്ടു.

ഗര്‍ഭാവസ്ഥയിലുള്ള ശിശുവിനെ ഏതവസരത്തിലും ആരോഗ്യകാര ണം പറഞ്ഞ് ഇല്ലാതാക്കാന്‍ അവ സരമൊരുക്കുന്നതു ക്രൂരമാണ്. ഗര്‍ ഭഛിദ്രം നടത്താനുള്ള 20 ആഴ്ച യെന്ന കാലാവധി പ്രത്യേക സാഹ ചര്യത്തില്‍ 24 ആഴ്ചയിലേക്കു നീ ട്ടാനുള്ള നീക്കം അപലപനീയമാ ണ്. ആ പ്രായത്തില്‍ കുഞ്ഞിനു പ്രത്യേക സംവിധാനങ്ങളൊരുക്കിയാല്‍ ഉദരത്തിനു പുറത്തുപോലും ജീവിക്കാന്‍ കഴിയുമെന്നു വൈദ്യശാസ്ത്രം തെളിയിച്ചിട്ടുണ്ട്. കുട്ടിയുടെയോ അമ്മയുടെയോ അനാ രോഗ്യം പരിഗണിച്ച് ഗര്‍ഭാവസ്ഥയു ടെ ഏതവസരത്തിലും ഗര്‍ഭഛിദ്രമാകാമെന്ന വ്യവസ്ഥ മനുഷ്യാവകാശത്തിന്റെ കടുത്ത ലംഘനമാണ്.

മനുഷ്യജീവന്റെ നിലനില്‍പ്പിനും സംരക്ഷണത്തിനും മാന്യമായ ജീവിതത്തിനും ആവശ്യമായ സംവിധാനങ്ങളെക്കുറിച്ചാണു പരിഷ്കൃത സമൂഹവും അതിനെ നയിക്കുന്നവരും ചിന്തിക്കേണ്ടതും നിയമനിര്‍മാണം നടത്തേണ്ടതും. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്ന യാഥാര്‍ഥ്യം വിസ്മരിക്കാനാവാത്തതിനാല്‍ അതിനെ നശിപ്പിക്കാനും മനുഷ്യന് അവകാശമില്ലെന്നു നാം തിരിച്ചറിയണം. ആയുര്‍വേദ,
ആയുഷ്, ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഗര്‍ഭഛിദ്രത്തിന് അനുമതി നല്കുന്ന നിയമപരിഷ്കരണം വര്‍ധിച്ച ദുരുപയോഗത്തിനും അരാജകത്വത്തിനും ഇടയാക്കും.

ജനാധിപത്യ സര്‍ക്കാരുകള്‍ എല്ലാ മനുഷ്യരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കടപ്പെട്ടവരാണ്. അണ്ഡത്തിന്റെയും ബീജത്തിന്റെയും സങ്കലനനിമിഷം മുതല്‍ മനുഷ്യജീവന്റെ വളര്‍ച്ച ആരംഭിക്കുന്നുവെന്ന് ശാസ്ത്രം വ്യക്തമായി പറയുന്നു. അതിനാല്‍ ഭ്രൂണഹത്യയും ഗര്‍ഭഛിദ്രവും മനുഷ്യഹത്യ തന്നെയാണ്.

ഗര്‍ഭഛിദ്രം എന്ന തിന്മയ്ക്കെതിരേ ലോകമനഃസാക്ഷിയും പ്രതിഷേധങ്ങളും ഉണരുന്ന പുതിയ കാലഘട്ടത്തില്‍ അതിനെ പ്രോത്സാഹിപ്പിക്കാനുതകുന്ന നിയമപരിഷ്കരണ ശ്രമങ്ങള്‍ ഭാരതസംസ്കാരത്തിനേല്‍ക്കുന്ന മുറിവുകൂടിയാണെന്നും ബിഷപ് മാര്‍ എടയന്ത്രത്ത് പറഞ്ഞു.




http://www.deepika.com/ucod/


ഖുറാനിലെ `മറിയംബീവി` ഒരു സാങ്കല്പിക കഥാപാത്രം!

ഇസ്രായേല്‍ ജോസഫ് 

 http://www.manovaonline.com/newscontent.php?id=105

ബൈബിളില്‍ നിറഞ്ഞുനില്‍ക്കുന്ന യേശുക്രിസ്തു തന്നെയാണ് ഈസാനബി എന്ന മിഥ്യാധാരണ പരത്താന്‍ മുഹമ്മദ് കിണഞ്ഞു ശ്രമിക്കുകയും അനേകരെ ഈ കാപട്യത്തിലേക്ക് നയിക്കാന്‍ അവനു സാധിക്കുകയും ചെയ്തു. എന്നാല്‍, അവന്‍ പറയുന്ന 'ഈസാനബി' യേശുവുമായി യാതൊരു ബന്ധവുമില്ലാത്ത 'വ്യാജകഥാപാത്രം' ആയിരുന്നുവെന്ന് ദൈവവചനത്തെയും ഖുറാനെയും ആസ്പദമാക്കി, മനോവ മുന്‍പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ലേഖനമാണ് 'യേശുക്രിസ്തുവും ഈസാനബിയും ഒരുവന്‍ തന്നെയോ' എന്ന ശീര്‍ഷകത്തോടെ പ്രസിദ്ധീകരിച്ചത്.
യേശുവിനോടുള്ള അംഗീകാരമായിട്ടാണ് ഈസാനബിയെ ഖുറാനില്‍ അവതരിപ്പിച്ചതെന്ന് ആരും കരുതരുത്. ഈസാനബിയെന്ന ഒരു കഥാപാത്രത്തിലൂടെ യഥാര്‍ത്ഥ യേശുവിന്റെ സത്യത്തെ നിഷേധിക്കുകയെന്നതായിരുന്നു ഇവന്റെ ലക്ഷ്യം! യേശുവിനെ, അവിടുന്ന് ആയിരിക്കുന്നതുപോലെ അംഗീകരിച്ചാല്‍ മുഹമ്മദ് ജനിപ്പിച്ച സിദ്ധാന്തം ഗര്‍ഭത്തില്‍ വച്ചുതന്നെ അലസിപ്പോകുമായിരുന്നു. താനാണ് ഏറ്റവും ഉന്നതനെന്നും തനിക്കെതിരെയുള്ള ദൂഷണമാണ് ക്ഷമിക്കപ്പെടാത്ത പാപമെന്നും പ്രചരിപ്പിക്കണമെങ്കില്‍ യേശുവിന്റെ മഹത്വം ഇകഴ്ത്തി കാണിക്കേണ്ടത് മുഹമ്മദിന്റെ ആവശ്യമായിരുന്നു. യേശുവിന്റെ ദൈവപുത്രസ്ഥാനത്തെ അസാധുവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ദൈവത്തിനു മക്കളുണ്ടാകുകയെന്നത് അസാധ്യമാണെന്നും അപ്രകാരം പറയുന്നവര്‍ മഹാ അപരാധികളാണെന്നും മുഹമ്മദ് പ്രചരിപ്പിച്ചു. തന്റെ കപടവാദങ്ങള്‍ക്ക് കരുത്തു നല്‍കാനായി മുഹമ്മദ് വ്യാജമായി സൃഷ്ടിച്ച കഥാപാത്രമായിരുന്നു ഈസാനബി!
എന്നാല്‍,ദൈവമാണെന്നു പറഞ്ഞുകൊണ്ട് മുഹമ്മദ് അവതരിപ്പിച്ച ഖുറൈഷികളുടെ 'ഗോത്രദേവന്‍' അല്ലാഹുവിന് 'മൂന്ന്' പുത്രിമാരുണ്ടായിരുന്നുവെന്ന് ആരംഭത്തില്‍ മുഹമ്മദ് പഠിപ്പിച്ചിരുന്നു. ഇവരെ ആരാധിക്കുവാനും പ്രേരിപ്പിച്ചിരുന്നതായി ഹദീസുകളിലുണ്ട്. പിന്നീട് തന്റെ അബദ്ധം വ്യക്തമായപ്പോള്‍ ആ വചനങ്ങള്‍ സാത്താന്റെതായിരുന്നു എന്ന് സമ്മതിച്ചുകൊണ്ട് ഖുറാനില്‍നിന്ന് നീക്കം ചെയ്യുകയും പകരമായി ചില വചനങ്ങള്‍ ചേര്‍ക്കുകയും ചെയ്തു. ഇപ്രകാരം കൂട്ടിചേര്‍ത്ത ഒരു ഭാഗമാണിത്: "പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. (അപ്രകാരം പറയുന്നവരേ,) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകും.(അതെ) പരമകാരുണികന് സന്താനമുണ്ടെന്ന് അവര്‍ വാദിച്ചത് നിമിത്തം. സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികന് അനുയോജ്യമാവുകയില്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും''(സുറ:19:88 -93). മറ്റൊരു വാക്യം ഇതാണ്: "( നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും''(സുറ:112:1-4).
ഇവയെക്കുറിച്ച് വ്യക്തമാക്കുന്ന 'സാത്താന്റെവചനങ്ങള്‍' എന്ന പുസ്തകം എഴുതിയ 'സല്‍മാന്‍ റുഷ്ദി'യെ ആണ് ഇസ്ലാമികര്‍ ഒന്നടങ്കം വേട്ടയാടിക്കൊണ്ടിരിക്കുന്നത്! ഖുറാനില്‍നിന്ന് നീക്കംചെയ്ത ഈ ഭാഗം മുന്‍പ് മനോവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും വായിക്കാത്തവര്‍ക്കായി ഒരിക്കല്‍ക്കൂടി കുറിക്കുന്നു. അള്ളായുടെ മക്കളില്‍ 'അല്‍ലാത്ത്' സൂര്യനെ പ്രതിനിധീകരിച്ചു. 'അല്‍ഉസ' പ്രഭാത നക്ഷത്തെയും 'അല്‍മനാത്ത്' വിധിയേയും. 'അല്‍ഇലാഹ്' എന്ന പ്രധാന ദൈവം ചന്ദ്രനെയാണ് പ്രതിനിധീകരിച്ചത്. 'അല്‍ ഉസ' എന്ന ദേവതയ്ക്ക്, മുഹമ്മദ്നബി ആടിനെ ബലി നല്‍കിയതായി ഹിഷാം അല്‍ കില്‍ബി എന്ന അറബി പണ്ഡിതന്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ 'കിത്താബ് അല്‍ അസ്നാം' എന്ന പുസ്തകത്തില്‍ ഇങ്ങനെ കാണാം. "We have been told that the Apostle of Allah once mentioned al-Uzza saying, "I have offered a white sheep to al-'Uzza, while I was a follower of the religion of my people."
മുഹമ്മദ് അറബികളോട് പറഞ്ഞു ഇത്ര നാളും ഞാനും നിങ്ങളും ആരാധിച്ച അള്ളാ എന്ന ദൈവത്തിന്റെ കുട്ടാളികളായ മറ്റ് ദൈവങ്ങളെ ഞാന്‍ എടുത്തുമാറ്റുന്നു. ഇനി മുതല്‍ അള്ളാ എന്ന ദൈവം ഏകനാണ്. യഹൂദരോടും ക്രിസ്ത്യാനികളോടും പറഞ്ഞു; അല്ലാഹുവെന്ന ഈ ദൈവം നിങ്ങളുടെയും കൂടിയാണ്. അറബികളുടെ അല്ലാഹുവിനെയും സ്വന്തം അല്ലാഹുവിനെയും വ്യക്തമായി അറിയാവുന്നതുകൊണ്ട് അവര്‍ ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. കബയില്‍ ആരാധിക്കുന്ന വിഗ്രഹം സത്യദൈവമല്ലെന്ന് ഈ ദേവനെ വ്യക്തമായി അറിയാവുന്ന ക്രൈസ്തവര്‍ക്ക് അറിയാമായിരുന്നു. അങ്ങനെ അല്ലാഹുവെന്ന ഗോത്രദേവനെ യഹൂദരുടെയും ക്രിസ്ത്യാനികളുടെയും തലയില്‍ കെട്ടിവയ്ക്കാനുള്ള മുഹമ്മദിന്റെ ശ്രമം വിഫലമായി!
കബയിലെ കറുത്ത  കല്ലില്‍ ആവസിച്ചിരുന്ന അല്ലാഹുവെന്ന പൈശാചിക ശക്തിയെ സര്‍വ്വശക്തനായ  യഹോവയാക്കാനുള്ള മുഹമ്മദിന്റെ 'കുത്സിതശ്രമം' ക്രൈസ്തവരുടെയും യഹൂദരുടെയും ഇടയില്‍  വിലപ്പോയില്ല. മുഹമ്മദിന്റെ ഇഷ്ടത്തിനനുസരിച്ച് അയാള്‍ക്കുവേണ്ടി ആയത്തിറക്കി  മറ്റുള്ളവരെ അടിമകളാക്കി വാഴുന്ന അല്ലാഹുവിനെ അവര്‍  തിരസ്കരിച്ചു.
യേശു ദൈവപുത്രനല്ലെന്നു സ്ഥാപിക്കാനുള്ള നീക്കത്തിന് അല്ലാഹുവിന്റെ പുത്രിമാര്‍ തടസ്സമായപ്പോഴാണ് നിഷ്കരുണം ഇവളുമാരെ മുഹമ്മദ് തള്ളിപ്പറയുകയും അവരെക്കുറിച്ചുള്ള ആയത്തുകളെല്ലാം സാത്താന്റെതായിരുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. സാത്താനെയും ദൈവത്തെയും തിരിച്ചറിയാനാകാത്ത ഒരുവനെയാണ് ഇസ്ലാംമതക്കാര്‍ പ്രവാചകനായി ചുമക്കുന്നത് എന്നതുതന്നെ പ്രവാചകരോടുള്ള നിന്ദയായി പരിഗണിക്കേണ്ടിവരും! താന്‍ പലപ്പോഴും സ്വര്‍ഗ്ഗത്തില്‍ പോകാറുണ്ടെന്ന് ഭ്രാന്ത് മൂക്കുമ്പോള്‍ ഇയാള്‍ വിളിച്ചുപറയാറുണ്ടായിരുന്നു. സ്വര്‍ഗ്ഗവുമായി ഇത്രമാത്രം അടുത്ത ബന്ധമുള്ള ഇയാളെ സാത്താന്‍ കബളിപ്പിച്ചുവെന്ന് സമ്മതിച്ചതിലൂടെ താനാരാണെന്നുള്ള എറ്റുപറച്ചിലാണ് നടത്തിയത്!
യേശുവിനോട് പേരുകൊണ്ടും രൂപംകൊണ്ടും വിശേഷണങ്ങള്‍കൊണ്ടും ഏറെ സമാനതകളുള്ള ഒരു വ്യക്തിയുടെ സാന്നിധ്യം ഖുറാനില്‍ അനിവാര്യമായിരുന്നു. അതിനാല്‍, ദൈവപുത്രനല്ലാത്തതും കുരിശില്‍ മരിക്കാത്തതുമായ 'ഈസാനബിയെ' മുഹമ്മദ് തന്റെ ഭാവനയില്‍ രൂപപ്പെടുത്തി! ഒരു 'കഥാകാരന്‍' എന്ന നിലയില്‍ മുഹമ്മദിനുള്ള ഈ അവകാശത്തെ മനോവ ചോദ്യം ചെയ്യുന്നില്ല. എങ്കിലും, ദൈവജനത്തോട് ഒരു അപേക്ഷയുണ്ട്; ഖുറാനില്‍ മുഹമ്മദു വരച്ചുവച്ചിരിക്കുന്ന ഈസാനബി യേശുക്രിസ്തുവാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അപ്രകാരം ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്താല്‍ മുഹമ്മദിനോടൊപ്പം നിങ്ങളും നിത്യനരകത്തില്‍ ശിക്ഷയനുഭവിക്കേണ്ടിവരും!
ഈസായെ യേശുവാക്കാന്‍വേണ്ടി മുഹമ്മദ് പല അഭ്യാസങ്ങളും പയറ്റുന്നത് ഖുറാനില്‍ കാണാം. അതിനുവേണ്ടി മുഹമ്മദ്‌ നടത്തിയ ഒരുക്കങ്ങങ്ങള്‍ മാത്രമാണ് നാം മുകളില്‍ കണ്ടത്. യേശുവിനെ ഈസാനബിയിലേക്ക് രൂപാന്തപ്പെടുത്തുന്നതിന് ഒത്തിരി സാഹസങ്ങള്‍ മുഹമ്മദിനു വേണ്ടിവന്നു. യേശുവിന്റെ അമ്മയായ കന്യകാമറിയത്തെ ഈസായുടെ അമ്മയായി ചിത്രീകരിക്കേണ്ടത് ഈ വാദത്തെ സാധൂകരിക്കാന്‍ അനിവാര്യമായിരുന്നു. അതുകൊണ്ടുതന്നെ മറിയത്തിന്റെ പേരില്‍ ഒരു അധ്യായംതന്നെ ഖുറാനില്‍ ഉള്‍ക്കൊള്ളിക്കാന്‍ മുഹമ്മദും അനുയായികളും നിര്‍ബന്ധിതരായി.
ഖുറാനില്‍ മുഹമ്മദ് വരച്ചിട്ടിരിക്കുന്ന 'മറിയംബീവി'യ്ക്ക് പരിശുദ്ധ കന്യകാമറിയവുമായി യാതൊരു ബന്ധവുമില്ല എന്നകാര്യം ബൈബിളും ഖുറാനും വായിച്ചിട്ടുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രചരണം നടത്തുന്നവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നില്ല! അതുകൊണ്ടുതന്നെ ഖുറാനിലെ മറിയംബീവിയെന്ന വിഗ്രഹത്തെ യേശുവിന്റെ അമ്മയായി വിശ്വാസികള്‍ ആദരിക്കുന്ന ദാരുണമായ അവസ്ഥ ഇന്നുണ്ട്. ചില ധ്യാനമന്ദിരങ്ങളിലൂടെയാണ് ഈ അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നകാര്യം വിഷയത്തിന്‍റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു!
ഈ ആള്‍മാറാട്ടത്തെ ബൈബിളിന്റെ അടിസ്ഥാനത്തില്‍ പൊളിക്കുകയെന്ന ക്രൈസ്തവ ധര്‍മ്മമാണ് മനോവ ഇവിടെ നിറവേറ്റുന്നത്! വിജാതിയരുടെ ദേവന്മാര്‍ പിശാചുക്കളാണെന്ന് അപ്പസ്തോലന്‍ പ്രഖ്യാപിച്ചതിനു കാരണം, വ്യാജകഥാപാത്രങ്ങളില്‍ കടന്നുകൂടുന്നത് അവനായതുകൊണ്ടാകുന്നു. ആരാധനയ്ക്കു വിഷയമായതും ആദരിക്കപ്പെടുന്നതുമായ എല്ലാ വ്യാജങ്ങളിലും അവന്‍ സാന്നിധ്യം ഉറപ്പിക്കുണ്ട്. ആരാധനയോടും ആദരവിനോടും ആദിമുതലേ അവനുള്ള അഭിനിവേശമാണ് ഇതിന് ആധാരം! യേശുവിനോടുപോലും ആരാധന ആവശ്യപ്പെട്ടവനാണ് സാത്താനെന്നും നമുക്കറിയാം.
ആയതിനാല്‍, മുഹമ്മദ് മെനഞ്ഞെടുത്ത ഈസാനബിയിലും മറിയംബീവിയിലും സാത്താന്‍ അതിവസിക്കുന്നുണ്ടെന്ന് ദൈവജനം തിരിച്ചറിയണം. നമ്മുടെ രക്ഷകനായ യേശുവും അവിടുത്തെ അമ്മയുമാണ് ഖുറാനില്‍ ഉള്ളതെന്നു ധരിച്ച് ആദരിക്കാനോ ആരാധിക്കാനോ തയ്യാറാകുമ്പോള്‍, വന്നുഭവിക്കുന്ന അപകടം നാം തിരിച്ചറിയുക തന്നെവേണം. യഥാര്‍ത്ഥത്തില്‍ ആരാധിക്കേണ്ടതിനെ മാറ്റിനിര്‍ത്തി അതിനുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും മിഥ്യയെ സ്വീകരിക്കാനുള്ള പ്രവണത സൃഷ്ടിക്കുകയും ചെയ്യുന്നത് സാത്താന്റെ കൌശലമാണ്! ഈ വചനം നോക്കുക: "ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആ ദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ ദൈവത്തിന്റെ ആലയത്തില്‍ സ്ഥാനം പിടിക്കും"(2തെസ:2;3,4).
ഇത്തരത്തിലുള്ള അപകടകരമായ പ്രചരണങ്ങള്‍ പല സുവിശേഷപ്രഘോഷകരും ചെയ്യുന്നുണ്ടെങ്കിലും 'ഡിവൈന്‍' ധ്യാനമന്ദിരമാണ് ഇതില്‍ ഏറെ മുന്‍പന്തിയിലുള്ളത്. ഓരോ ആഴ്ചയിലും ആയിരങ്ങള്‍ സുവിശേഷം കേള്‍ക്കാന്‍ കടന്നുവരുന്ന കേന്ദ്രത്തെതന്നെ സാത്താന്‍ തന്റെ ദൂത് അറിയിക്കാന്‍ തിരഞ്ഞെടുത്തതില്‍ ആതിശയിക്കേണ്ടതില്ല! ഇസ്ലാമില്‍നിന്ന് ക്രിസ്തുമതത്തിലേക്ക് കടന്നുവന്ന ചിലരാണ് ഈ പ്രചരണം ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ആത്മീയ മുന്നേറ്റത്തിന് കാരണമാകുകയും അനേകരില്‍ സ്വാധീനമുറപ്പിക്കുകയും ചെയ്തിട്ടുള്ള 'നായ്ക്കംപറമ്പിലച്ചന്‍' ഈ സന്ദേശം അറിയിക്കുമ്പോള്‍ അപകടം കൂടുതല്‍ തീവ്രതയുള്ളതാകും. കന്യകാമറിയത്തെക്കുറിച്ച് അച്ചന്‍ വെളിപ്പെടുത്തുമ്പോഴെല്ലാം ഖുറാനെ ഉദ്ധരിക്കുന്നത് ശ്രദ്ധേയമാണ്! ഒളിഞ്ഞിരിക്കുന്ന അപകടത്തെ മനസ്സിലാക്കാതെയുള്ള ഈ പ്രചരണം ആത്മാര്‍ത്ഥതയില്ലാത്തതാണെന്നു മനോവ വാദിക്കുന്നില്ല. എങ്കിലും, ദൈവീകമല്ല എന്നു വെളിപ്പെടുത്താതിരിക്കാന്‍ കഴിയുകയുമില്ല.
അതുപോലെതന്നെ മറ്റു മതങ്ങളുടെ ഗ്രന്ഥങ്ങളില്‍ യേശുവിന്റെ അടയാളങ്ങളോടുകൂടിയ വ്യക്തികളുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രചരണം നടത്തുന്നവരും ഏറെയാണ്. വിജാതിയരുടെ ഗ്രന്ഥങ്ങളിലേക്ക് ദൈവമക്കളെ നയിക്കുവാനും എല്ലാം ഒന്നാണെന്ന മിഥ്യാധാരണ ജനിപ്പിക്കാനും സാത്താന്‍ കൌശലപൂര്‍വ്വം ഒരുക്കിയ ഈ കെണിയില്‍ അനേകര്‍ അകപ്പെട്ടിട്ടുണ്ട്. ഒരുകാര്യം മനോവ വ്യക്തമാക്കുന്നു: ക്രിസ്തുവിനെ അറിയണമെങ്കില്‍ ബൈബിള്‍ അല്ലാതെ മറ്റൊരു ഗ്രന്ഥവും നല്‍കപ്പെട്ടിട്ടില്ല! ദൈവപുത്രനായ യേശുതന്നെ ഇതു വ്യക്തമാക്കുന്നത് ശ്രദ്ധിക്കുക: "യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. പലരും എന്റെ നാമത്തില്‍ വന്ന്, ഞാന്‍ ക്രിസ്തുവാണ് എന്നുപറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും"(മത്താ:24;4,5). ഇതൊരു വ്യക്തിയെമാത്രം സൂചിപ്പിക്കുന്നതാണെന്നു കരുതേണ്ടാ; ആശയങ്ങളും ഇതില്‍പ്പെടാം.
ഗൌരവകരമായ മറ്റൊരു വെളിപ്പെടുത്തല്‍കൂടി ശ്രദ്ധിക്കുക: "ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്"(മത്താ:24;23-26). ഈ മുന്നറിയിപ്പിനെ നാം അവഗണിക്കരുത്. മരുഭൂമിയെന്ന് യേശു നല്‍കുന്ന സൂചന ഇവിടെ ഗൌരവമായി എടുക്കണം. മരുഭൂമിയില്‍നിന്ന് വരാനിരിക്കുന്ന വ്യാജപ്രവാചകനെയും അവനൊരുക്കുന്ന വ്യാജക്രിസ്തുവിനെയും യേശു മുന്‍കൂട്ടി നമുക്ക് വെളിപ്പെടുത്തുകയായിരുന്നു.!
ആമുഖമായി ഇത്രയും കുറിച്ചുകൊണ്ട് ഖുറാനിലെ മറിയംബീവിയെ മനോവ പരിചയപ്പെടുത്താം.

ഖുറാനിലെ 'മര്‍യംബീവി'

ഖുറാനിലെ പത്തൊമ്പതാമത്തെ അധ്യായത്തിന്റെ പേര് 'മര്‍യം' എന്നാകുന്നു. ഈസാനബിയെന്ന കഥാപാത്രത്തെ മെനഞ്ഞെടുക്കാന്‍ മുഹമ്മദൊരുക്കിയ കൌശലങ്ങളെല്ലാം ഈ അധ്യായത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് കാണാം. കാരണം, യേശുവാണെന്ന ധാരണ മനുഷ്യരില്‍ ജനിപ്പിക്കുകയും അതോടൊപ്പം ദൈവപുത്രനല്ലെന്ന് ധരിപ്പിക്കുകയും ചെയ്യണമെങ്കില്‍ ഏറെ സാഹസം ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ യുക്തിസഹമല്ലാത്തതും മൌഢ്യവുമായ അവതരണമാണ് ഇവിടെ കാണുന്നത്. ചരിത്രപരമായ സത്യങ്ങളെപ്പോലും നിഷേധിക്കുന്ന വൈരുദ്ധ്യം അവതരണത്തില്‍ കടന്നുവന്നത് ഇസ്ലാമല്ലാത്ത ഏതൊരാള്‍ക്കും മനസ്സിലാക്കാനും സാധിക്കും!
യേശു ജനിക്കുന്ന കാലഘട്ടത്തിലെ പാലസ്തീനായില്‍ നിലനിന്നിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളും യഹൂദരുടെ നിയമങ്ങളും അറിയാത്ത ഒരു വ്യക്തിയാണ്, ഖുറാനിലെ വിവരണം നല്‍കിയിരിക്കുന്നത് എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല. അറിയാമെങ്കില്‍ തന്നെയും തങ്ങളുടെ പ്രധാന ലക്ഷ്യം നിറവേറ്റുന്നതിന്റെ ബദ്ധപ്പാടില്‍ പല പിഴവുകളും വന്നുഭവിച്ചത് തിരിച്ചറിഞ്ഞില്ല. ഒന്നാമത്തെ ലക്ഷ്യം യേശുവിനെ ദൈവപുത്രസ്ഥാനത്തിനിന്ന് താഴെയിറക്കുക എന്നതായിരുന്നുവെന്ന് ആദ്യമേ നാം കണ്ടു. ഈ തിരക്കിനിടയില്‍ അവഗണിച്ചത് പലതും ചരിത്ര രേഖകളായിരുന്നു എന്നതാണ് പിശാചിനും അവന്റെ ദൂതന്‍ മുഹമ്മദിനും പറ്റിയ അമളി!
യേശുവിന്റെ ജനനത്തെക്കുറിച്ച് പ്രവാചകന്മാരിലൂടെ നൂറ്റാണ്ടുകള്‍ക്കുമുന്‍പ് ദൈവം വെളിപ്പെടുത്തിയിരുന്നു. അതിന്റെ വ്യക്തമായ പൂര്‍ത്തീകരണമാണ് ബേത് ലെഹെമില്‍ സംഭവിച്ചത്. ഭാവിയില്‍ വരാനിരിക്കുന്ന കള്ളന്മാരെക്കുറിച്ച് അറിവുണ്ടായിരുന്ന ദൈവം അവരുടെ കാപട്യങ്ങളെ മുന്‍കൂട്ടി പൊളിച്ചു! യൂദാ രാജ്യത്തിന്റെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെടുന്ന വിധത്തിലായിരുന്നു ഇവയെല്ലാം ദൈവ ക്രമീകരിച്ചത്.
അക്കാലത്ത് യൂദാരാജ്യം റോമായുടെ അധീനതയില്‍ ആയിരുന്നുവെന്ന് ചരിത്രം തെളിവു നല്‍കുന്നുണ്ട്. 'അഗസ്റ്റസ് സീസര്‍' ആയിരുന്നു അക്കാലത്ത് റോമിന്റെ ഭരണാധികാരി. സീസറിന്റെ വിളംബരപ്രകാരം കാനേഷുമാരി കണക്കെടുപ്പ് നടക്കുന്ന ദിനങ്ങളിലൊന്നില്‍ ആയിരുന്നു യേശുവിന്റെ ജനനം. വരാനിരിക്കുന്ന പിശാചുക്കള്‍ക്ക് മായ്ക്കാനാകാത്തവിധം എഴുതിച്ചേര്‍ത്തത് 'കാട്ടറബി' അറിഞ്ഞില്ല! യേശുവിന്റെ ജനനത്തെ സംബന്ധിച്ചുള്ള ബൈബിളിലെ വിവരണം നോക്കിയിട്ട് മുഹമ്മദിന്റെ സാങ്കല്പിക കഥയിലേക്ക് കടക്കാം.

യേശുവിന്റെ ജനനം; ബൈബിളിലെ സത്യങ്ങള്‍!

ക്രിസ്തുവിനുമുമ്പ് പതിനെട്ടു പ്രവാചകന്മാരിലൂടെ വെളിപ്പെടുത്തിയ പ്രവചനങ്ങളുടെ പരിപൂര്‍ത്തിയായിട്ടാണ് യേശു മനുഷ്യരൂപം സ്വീകരിച്ച് ഈ ഭൂമിയില്‍ അവതരിച്ചത്. യേശുവിന്റെ മുപ്പത്തിമൂന്നു വര്‍ഷത്തെ മനുഷ്യജീവിതം എല്ലാ പ്രവചനങ്ങളെയും പൂര്‍ത്തീകരിച്ചുവെന്ന് പറയാന്‍ സാധിക്കുകയില്ല. ഇനിയും പൂര്‍ത്തീകരിക്കപ്പെടേണ്ട പ്രവചനം അവിടുത്തെ വീണ്ടും വരവാകുന്നു! മുന്‍കൂട്ടി പ്രവചിക്കപ്പെട്ടതില്‍നിന്ന് വ്യത്യസ്ഥമായി ഒന്നും യേശുവിന്റെ ജനനംമുതല്‍ സ്വര്‍ഗ്ഗാരോഹണംവരെയുള്ള ഒരു സംഭവങ്ങളിലും ഉണ്ടായിട്ടില്ല. ആദിമസഭയിലേക്ക് പരിശുദ്ധാത്മാവിനെ അയച്ചതും പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു.
സത്യദൈവം തിരഞ്ഞെടുത്തു വളര്‍ത്തിയ ഇസ്രായേലിനെയും അവരുടെ പിന്‍ഗാമികളും ഇസ്രായേല്‍ ഭവനത്തിലെ പങ്കാളികളുമായ ക്രൈസ്തവരെയും ഒരേപോലെ എതിര്‍ക്കാന്‍ സാത്താന്‍ അവന്റെ സന്തതിയിലൂടെ നടത്തിയ കാപട്യമായിരുന്നു ഇസ്ലാംമതം. യേശുവിന്റെ ജനനത്തെക്കുറിച്ച് മുഹമ്മദ് നല്‍കുന്ന നുണവിവരണം സത്യത്തിനു വിരുദ്ധമായതും ഗൂഢലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായിരുന്നു. അവിടുത്തെ ജനനത്തെക്കുറിച്ച് അമ്മയായ മറിയത്തിനും യേശുവിനോടും കന്യകാമറിയത്തോടുമൊപ്പം ജീവിച്ചിരുന്ന ശിഷ്യന്മാര്‍ക്കും നല്‍കാന്‍ കഴിയുന്നതിനും അപ്പുറമായി വിവരിക്കാന്‍ മുഹമ്മദിനോ മാറ്റാര്‍ക്കും തന്നെയോ കഴിയില്ല. തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങളിലൂടെ മനുഷ്യരില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാരുന്നു മുഹമ്മദ്!
യേശുവിന്റെ ജനനത്തെക്കുറിച്ച് ബൈബിളില്‍ വിവരണം നല്‍കിയിരിക്കുന്ന മത്തായി, മര്‍ക്കോസ്, യോഹന്നാന്‍ എന്നിവര്‍ പരിശുദ്ധ കന്യകാമറിയവുമായി അടുത്തു സഹവസിച്ചവരായിരുന്നു എന്നത് ബൈബിളിലെ വിവരണത്തിന്റെ ആധികാരികത വര്‍ദ്ധിപ്പിക്കുന്നു. ലൂക്കാ സുവിശേഷകന്‍ പൌലോസിന്റെ അനുയായിയും അപ്പസ്തോലന്മാരെ അടുത്തറിഞ്ഞിട്ടുള്ള വ്യക്തിയുമായിരുന്നുവെന്ന് ചരിത്രവും വചനവും സാക്ഷ്യമാണ്! മാത്രവുമല്ല, സുവിശേഷകനായ യോഹന്നാന്‍ യേശുവിന്റെ അര്‍ദ്ധസഹോദരന്‍ ആയിരുന്നുവെന്ന് പചനം പരിശോധിച്ചാല്‍ മനസ്സിലാകും. ഇവരുടെ വിവരണങ്ങളില്‍നിന്ന് വ്യത്യസ്ഥമായ വിവരണവുമായി ആറാം നൂറ്റാണ്ടില്‍ ഒരുവന്‍ പ്രത്യക്ഷപ്പെട്ടാല്‍ ക്രൈസ്തവര്‍ അതിനെ മാലിന്യംപോലെ തള്ളിക്കളയണം. അല്ലാത്തപക്ഷം സാത്താനൊരുക്കിയ കെണിയില്‍ അകപ്പെടുകയാകും സംഭവിക്കുക!
"ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസ്രത്ത് എന്ന പട്ടണത്തില്‍, ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു: ദൈവകൃപ നിറഞ്ഞവളെ സ്വസ്തി, യാഹ്‌വെ നിന്നോടുകൂടെ!"(ലൂക്കാ:1;26-28). ആറാംമാസം എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് സ്നാപകയോഹന്നാനെ എലിസബത്ത് ഗര്‍ഭം ധരിച്ചതിന്റെ ആറാം മാസത്തെയാണെന്നു വചനത്തിലെ ആദ്യഭാഗം വായിച്ചാല്‍ മനസ്സിലാകും.
ഖുറാന്‍ എന്ന പുസ്തകം കെട്ടിച്ചമച്ച മുഹമ്മദിന്, യഹൂദരുടെ സാമൂഹിക പശ്ചാത്തലവും വിവാഹനിയമങ്ങളും അറിവില്ലായിരുന്നു എന്നതിലും ഇസ്രായേല്‍ നാട്ടിലെ ഭൂപ്രകൃതിയെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു എന്നകാര്യത്തിലും ഇയാളെ മനോവ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍, അബദ്ധങ്ങളെ സത്യങ്ങളാക്കാന്‍ സകല സത്യങ്ങളെയും ചവിട്ടിമെതിക്കുന്ന തെമ്മാടിത്തരത്തെ അംഗീകരിക്കാന്‍ തയ്യാറല്ലെന്നുമാത്രം! മുഹമ്മദിന്റെ ഭാവനയില്‍ വിരിഞ്ഞ മറിയംബീവി വിവാഹിതയായിരുന്നില്ല. അവിവാഹിതയായ മറിയംബീവി 'ജിബ്രീല്‍'മലക്കില്‍ നിന്നാണു ഗര്‍ഭം ധരിച്ചത്! അതുകൊണ്ടുതന്നെ നാട്ടില്‍ ദുഷ്പേരുണ്ടാവുക സ്വാഭാവികം! ഈ ചീത്തപ്പേരു മാറ്റാനും മുഹമ്മദു തന്റെ പൊടിക്കൈ ഖുറാനില്‍ പ്രയോഗിക്കുന്നുണ്ട്. ആ 'പൊടിക്കൈ' വിവരിക്കുന്നതിനുമുമ്പ് യഹൂദരുടെ വിവാഹനിയമം അറിഞ്ഞിരിക്കണം.
പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തയക്കുക എന്നത് പിതാവിന്റെ ഉത്തരവാദിത്വമായി യഹൂദനിയമം അനുശാസിക്കുന്നു. യഹൂദരുടെ വിവാഹത്തിനു രണ്ടു ഘട്ടങ്ങളാണുള്ളത്; വിവാഹനിശ്ചയവും വിവാഹവുമാണിത്. വിവാഹനിശ്ചയം കഴിഞ്ഞാല്‍ ഇവരെ ഭാര്യാഭര്‍ത്താക്കന്മാരായി കണക്കാക്കപ്പെടും എന്നുമാത്രമല്ല, ഇവര്‍ക്ക് ഒരുമിച്ച് ജീവിക്കാനുള്ള അവകാശവുമുണ്ട്. ഈ അവസരത്തില്‍ സ്ത്രീ ഗര്‍ഭം ധരിച്ചാലും യഹൂദരടെയിടയില്‍ അസ്വാഭാവികമായി ഒന്നിമില്ല. അതുകൊണ്ടുതന്നെ കന്യകാമറിയത്തിന്റെ ഗര്‍ഭധാരണത്തെ യഹൂദര്‍ മോശമായി കണ്ടിട്ടുമില്ല. മറിയം പ്രസവിച്ച കുഞ്ഞിന്റെ പിതാവായി ജോസഫിനെ തദ്ദേശിയര്‍ അംഗീകരിച്ചിരുന്നതായി ബൈബിളില്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍, മറിയംബീവിയുടെയും ഈസാനബിയുടെയും കാര്യം ഇങ്ങനെ ആയിരുന്നില്ല.
ഈസാനബിയെ പ്രസവിച്ച മറിയംബീവിയെ സമൂഹം പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതായി ഖുറാനില്‍ വരച്ചുവച്ചിരിക്കുന്ന മുഹമ്മദിന് യഹൂദനിയമങ്ങളെക്കുറിച്ച് യാതൊരു അടിസ്ഥാനവുമില്ലെന്ന് വിവരമുള്ളവര്‍ക്കു ഗ്രഹിക്കാന്‍ സാധിക്കും. 'ഖുറാന്‍' എന്ന പൈശാചിക സിദ്ധാന്തത്തിലെ പത്തൊമ്പതാമത്തെ അദ്ധ്യായം മുഴുവന്‍ മുഹമ്മദു കെട്ടിയാടിയ നെറികെട്ട നാടകമായിരുന്നു. വചനത്തില്‍ വ്യക്തമായ അറിവില്ലാത്ത പലരെയും കബളിപ്പിക്കാന്‍ ഇതുമൂലം ഈ നരകസന്തതിക്കു കഴിഞ്ഞു. വായിച്ചറിയാന്‍ ബൈബിള്‍ വ്യാപകമല്ലാത്ത നാളുകളില്‍ വ്യാജപ്രവാചകന്റെ കുതന്ത്രത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍പോലും കുടുങ്ങിയെങ്കില്‍, ബൈബിള്‍ പഠിക്കാന്‍ മനസ്സുവയ്ക്കാത്തവരാണ് ഇന്ന് കുടുങ്ങുന്നത്! ഖുറാനിലെ വിവരണം ശ്രദ്ധിക്കുക:
'വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്‍റെ വീട്ടുകാരില്‍ നിന്നകന്ന്‌ കിഴക്ക്‌ ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക്‌ മാറിത്താമസിച്ച സന്ദര്‍ഭം. എന്നിട്ട്‌ അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം അവളുടെ അടുത്തേക്ക്‌ നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍നിന്ന്‌ ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട്‌ മാറിപ്പോകൂ). അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക്‌ ദാനം ചെയ്യുന്നതിന്‌ വേണ്ടി നിന്റെ രക്ഷിതാവ്‌ അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍. അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല. അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു. അത്‌ തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന്‌ നിന്റെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു). അത്‌ തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു. അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട്‌ അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത്‌ മാറിത്താമസിക്കുകയും ചെയ്തു'(സുറ:19;16-22).
ഖുറാനിലെ വാക്കുകള്‍ അതേപടി പകര്‍ത്തി വച്ചതാണ് ഇപ്പോള്‍ വായിച്ചത്! ജിബ്രീല്‍ മലക്കിനെക്കൊണ്ട് ഒരു ദുരൂഹതയുണ്ടാക്കുകയും അത് ഇന്നത്തെ ജിഹാദികള്‍ പാടിനടക്കുകയും ചെയ്യണമെന്ന് സാത്താന്‍ കാലേക്കൂട്ടി പദ്ധതിയൊരുക്കിയിരുന്നു. അതുകൊണ്ടാണ്, ആത്മാവെന്ന് എഴുതിയിടത്തൊക്കെ 'ജിബ്രീല്‍' എന്നൊരു വിശദ്ദീകരണം ചേര്‍ത്തിരിക്കുന്നത്. പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിക്കുകയെന്നൊക്കെ ഗ്രഹിക്കാന്‍ മാത്രമുള്ള പാകത ഇത് എഴുതിയവന് ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല; യേശുവിനെയും മറിയത്തെയും ഉയര്‍ത്തുകയെന്നത് അവന്റെ ലക്ഷ്യവുമായിരുന്നില്ല. മംഗളവാര്‍ത്ത ശ്രവിച്ച 'മറിയംബീവി' കിഴക്കുദേശത്തേയ്ക്ക് തനിയെയാണു പോയത്. ഒരു ഹെബ്രായ സ്ത്രീയെ സംബന്ധിച്ചിടത്തോളം അസാദ്ധ്യമായ കാര്യങ്ങളാണിതെല്ലാം. മുഹമ്മദു കണ്ടിട്ടുള്ളത് ഖുറൈഷി ഗോത്രത്തിലെ അഴിഞ്ഞാട്ടക്കാരികളെ മാത്രമായിരുന്നു!
മുഹമ്മദിന്റെ ഭാവനകള്‍ ഇവിടെ തീര്‍ന്നില്ല; ഖുറാനിലെ ആയത്തുകള്‍ ശ്രദ്ധിക്കുക: 'അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്റെ അടുത്തേക്ക്‌ കൊണ്ട്‌ വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന്‌ മുമ്പ്‌ തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച്‌ തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ! ഉടനെ അവളുടെ താഴ്ഭാഗത്ത്‌ നിന്ന്‌ (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്റെ താഴ്ഭാഗത്ത്‌ ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു. നീ ഈന്തപ്പനമരം നിന്റെ അടുക്കലേക്ക്‌ പിടിച്ചുകുലുക്കിക്കൊള്ളുക. അത്‌ നിനക്ക്‌ പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന്‌ വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ്‌ അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ'(സുറ:19;23-26).
ശാരീരിക അഭിലാഷത്തില്‍നിന്നോ പുരുഷന്റെ ഇച്ഛയില്‍നിന്നോ ആയിരുന്നില്ല കന്യകമറിയം ഗര്‍ഭം ധരിച്ചതെന്ന് സകല ക്രൈസ്തവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ സാധാരണ സ്ത്രീകളെപ്പോലെ പ്രസവവേദന അനുഭവിക്കേണ്ട ആവശ്യവും ദൈവപുത്രന്റെ അമ്മയ്ക്കില്ല. കാരണം, പ്രസവവേദനയുടെ ഉദ്ഭവത്തെക്കുറിച്ച് ഉല്‍പത്തി പുസ്തകത്തില്‍ വ്യക്തമാക്കിയിരിക്കുന്നത് ഈ സത്യത്തിനു ബലമേകുന്നതാണ്. പാപമില്ലാത്തവളും കന്യകയുമായ മറിയത്തിന് പ്രസവേദന ഉണ്ടായിയെന്നത് മുഹമ്മദിന്റെ ഭാവനയിലെ പാപ്പരത്തമായിരുന്നു.
കന്യകത്വത്തിനു ഭംഗംവരാതെ ദൈവപുത്രനെ ഉദരത്തില്‍ നിക്ഷേപിച്ച ദൈവത്തിന്, ആ കന്യകത്വത്തിന് യാതൊരു പോറലുമേല്ക്കാതെ തന്റെ പുത്രനെ പുറത്തെടുക്കാനും കഴിയും. അല്ലാഹുവിനെപ്പോലെ കഴിവുകെട്ടവനും അശക്തനുമായ ഒരുവനായി സൈന്യങ്ങളുടെ യാഹ്‌വെയെ ഗണിച്ചത് മുഹമ്മദിന്റെ മറ്റൊരു അജ്ഞത! താന്‍ വസിച്ചിരുന്ന അറബിനാടിനു തുല്യമാണ് ലോകം മുഴുവനുമെന്ന് ധരിച്ചുവച്ച മുഹമ്മദിന്റെ മൂഢസങ്കല്പങ്ങളില്‍ ഒന്നായിരുന്നു ഈന്തപ്പന! ഇയാളുടെ തിരക്കഥയില്‍ സ്വര്‍ഗ്ഗരാജ്യത്തിന്റെ 'സെറ്റ്' തയ്യാറാക്കിയപ്പോഴും അവിടെ മുഴുവന്‍ ഈന്തപ്പനകൊണ്ട് നിറയ്ക്കാന്‍ 'കാട്ടറബി' മറന്നിരുന്നില്ല! ദാവീദിന്റെ പട്ടണമായ ബേത്‌ലെഹെമിലും ഈന്തപ്പനകള്‍ നട്ടുപിടിപ്പിച്ച മുഹമ്മദ് പശ്ചാത്തലം അറബിനാട്ടിലെ ഏതോ വിജനപ്രദേശത്തേയ്ക്ക് പറിച്ചുനട്ടു! മാത്രവുമല്ല, പ്രസവവേദനകൊണ്ട് പുളഞ്ഞ് സ്വയം ശപിക്കുന്ന 'മറിയംബീവി' ആ വേദനയിലും ഈന്തപ്പഴം തിന്നാന്‍ സമയം കണ്ടെത്തി! മുഹമ്മദിന്റെ സാങ്കല്പിക കഥാപാത്രങ്ങളായ മറിയംബീവിയും ഈസാനബിയും ബൈബിളിലെ കന്യകാമറിയവും യേശുക്രിസ്തുവുമാണെന്ന് കരുതാന്‍ സാമാന്യബുദ്ധിയുള്ള ഒരു ക്രിസ്ത്യാനിക്കും കഴിയില്ല.
അടുത്ത ആയത്തില്‍ മുഹമ്മദിന്റെ വിവരക്കേട് അതിന്റെ പൂര്‍ണ്ണതയില്‍ കാണാമെന്നു മാത്രമല്ല, മറിയംബീവി ആരാണെന്നുള്ള യാഥാര്‍ത്ഥ്യം ഗ്രഹിക്കാനും കഴിയും. ഖുറാനിലെ ആയത്ത്: 'അനന്തരം അവനെ (കുട്ടിയെ) യും വഹിച്ചുകൊണ്ട്‌ അവള്‍ തന്റെ ആളുകളുടെ അടുത്ത്‌ ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരുകാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്‌. ഹേ; ഹാറൂന്റെ സഹോദരീ, നിന്റെ പിതാവ്‌ ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്റെ മാതാവ്‌ ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല. അപ്പോള്‍ അവള്‍ അവന്റെ (കുട്ടിയുടെ) നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ പറഞ്ഞു:തൊട്ടിലിലുള്ള ഒരു കുട്ടിയോട്‌ ഞങ്ങള്‍ എങ്ങനെ സംസാരിക്കും?അവന്‍ (കുട്ടി) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. അവന്‍ എനിക്ക്‌ വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത്‌ നല്‍കുവാനും അവന്‍ എന്നോട്‌ അനുശാസിക്കുകയും ചെയ്തിരിക്കുന്നു. (അവന്‍ എന്നെ) എന്റെ മാതാവിനോട്‌ നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു). അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്റെ മേല്‍ ശാന്തി ഉണ്ടായിരിക്കും. അതത്രെ മര്‍യമിന്റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച്‌ കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്‌'(സുറ:19;27-34).
മുഹമ്മദിന്റെ ഈസാനബി യേശുവാണെന്നു വരുത്തുവാന്‍ അയാള്‍ നടത്തുന്ന സാഹസങ്ങളിലൊന്നാണിത്. യേശുവിനെക്കുറിച്ച് ഈ ഭൂമിയിലുള്ള ഒരു ക്രൈസ്തവനും യാതൊരു തര്‍ക്കവുമില്ല. അങ്ങനെയെങ്കില്‍ മുഹമ്മദ് എന്തിനാണു തര്‍ക്കത്തെക്കുറിച്ച് പറയുന്നത്?! അത് അയാളുടെ സ്വന്തം ആശയസംഘര്‍ഷത്തെയാണു വെളിപ്പെടുത്തിയത്. യേശുവിനെക്കുറിച്ച് മുഹമ്മദിനുണ്ടായിരുന്ന തര്‍ക്കം അവന്റെ അനുയായികളും ഇന്നു ചുമക്കുന്നു. ഈ ആയത്തിന്റെ ആരംഭത്തില്‍ പറഞ്ഞിരിക്കുന്നത് യഹൂദരുടെ നിയമങ്ങളെക്കുറിച്ചും യേശുവിന്റെ ജനനത്തെക്കുറിച്ചും തികഞ്ഞ അജ്ഞത വ്യാജപ്രവാചകനുണ്ടായിരുന്നു എന്നതിനാലാണ്! യേശുവിന്റെ അമ്മയായ മറിയത്തിന്റെ സദാചാരം തെളിയിക്കാന്‍ തൊട്ടിലില്‍ കിടന്ന യേശുവിനെക്കൊണ്ട് സംസാരിപ്പിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. കാരണം, യഹൂദനിയമപ്രകാരം ഭര്‍ത്താവിനോടൊപ്പം ജീവിക്കുമ്പോഴാണ് കന്യകാമറിയത്തിന് ശിശു ജനിക്കുന്നത്. അതിനാല്‍, മുഹമ്മദിനുണ്ടായിരുന്ന ആവലാതി യഹൂദര്‍ക്ക് ഉണ്ടായിരുന്നില്ല.
ജോസഫ് ദാവീദിന്റെ പരമ്പരയില്‍ ജനിച്ചതുകൊണ്ടാണ് ഇരുവരും ദാവീദിന്റെ പട്ടണത്തില്‍ പേരു ചേര്‍ക്കാന്‍ പോയത്. ഇത്തരം വിഷയങ്ങളിലൊന്നും യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ തര്‍ക്കങ്ങളൊന്നും ഇല്ലാതിരിക്കെ, ആശയക്കുഴപ്പവുമായി അവതരിച്ചത് മുഹമ്മദായിരുന്നു. ആ ആശയക്കുഴപ്പം ഇന്നും അവരുടെ തലമുറയെ വേട്ടയാടുന്നു.
മുഹമ്മദ്, മറിയംബീവിയെ ഹാറൂന്റെ സഹോദരിയാക്കിയതിലൂടെ ക്രൈസ്തവരില്‍ എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കില്‍ അതു നീങ്ങുകയും ചെയ്തു. കാരണം, യേശുവിന്റെ അമ്മയായ മറിയത്തിന്, 'ഹാറൂണ്‍' എന്നൊരു സഹോദരന്‍ ഇല്ലായിരുന്നു. മാതാപിതാക്കള്‍ക്ക് ഏക പുത്രിയായിരുന്നു മറിയമെന്ന് സഭാചരിത്രവും പാരമ്പര്യവും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, ഹാറൂന്റെ സഹോദരിയായ മറിയംബീവിയെ യേശുവിന്റെ അമ്മയായി പരിഗണിക്കേണ്ട ആവശ്യം ക്രൈസ്തവര്‍ക്കില്ല. എവിടെ നിന്നാണു മുഹമ്മദിന് ഹാറൂണിനെ കിട്ടിയതെന്ന കാര്യം അറിയുമ്പോള്‍ ഇയാളുടെ ഭോഷത്തരം കുറേക്കൂടി വ്യക്തമാകും.
ഖുറാനില്‍ 'ഹാറൂണ്‍' എന്ന് വിളിക്കപ്പെടുന്നത് പുരോഹിതനും മോശയുടെ സഹോദരനുമായ അഹറോനെയാണെന്നു കാണാം. ഈ അഹറോന്, 'മിരിയാം' എന്ന ഒരു സഹോദരിയുണ്ടെന്ന് ബൈബിളിലെ സംഖ്യാ പുസ്തകത്തില്‍ പന്ത്രണ്ടാം അദ്ധ്യായത്തില്‍ വായിക്കുന്നുണ്ട്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ചരിത്രം എഴുതാന്‍ തുനിഞ്ഞ മുഹമ്മദിനു പറ്റിയ അമളിയായിരുന്നു ഈ വിഭ്രാന്തിയുടെ കാരണം! പരിശുദ്ധ കന്യകാമറിയത്തെയും അഹറോന്റെ സഹോദരിയായ മറിയത്തെയും ഒരാളായി ധരിച്ച മുഹമ്മദ് അപ്രകാരംതന്നെ ഖുറാനില്‍ വരച്ചുവയ്ക്കുകയും ചെയ്തു. സംഖ്യാപുസ്തകത്തിലെ മിരിയാം അഹറോന്റെ ഭാര്യയാണോ സഹോദരിയാണോ എന്നു സംശയമുള്ളവര്‍ ഈ വചനം വായിക്കുക: "അപ്പോള്‍ പ്രവാചികയും അഹറോന്റെ സഹോദരിയുമായ മിരിയാം തപ്പു കയ്യിലെടുത്തു; സ്ത്രീകളെല്ലാവരും തപ്പുകളെടുത്തു നൃത്തം ചെയ്തുകൊണ്ട് അവളെ അനുഗമിച്ചു"(പുറ:15;20). പിന്നീട് ഇവ ക്രോഡീകരിച്ചവരും ഇക്കാര്യത്തില്‍ അജ്ഞരായിരുന്നതിനാല്‍ തിരുത്തുകയും ചെയ്തില്ല. യുക്തിക്കു നിരക്കാത്തതും പരസ്പരവിരുദ്ധവുമായ അനേകം ആയത്തുകള്‍ കത്തിച്ചുകളഞ്ഞ ചരിത്രം ഖുറാനുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. സാത്താന്റെ വചനങ്ങളെന്ന വിഖ്യാത സംഭവം ഇത്തരത്തില്‍പ്പെടുന്നതാണ്! ഇപ്പോഴും ഖുറാന്റെ മൂലപ്രതി എവിടെയാണെന്ന് അല്ലാഹുവിനുപോലും അറിയില്ല!
പിരിവെട്ടിപ്പോയ ഒരുവന്റെ വാക്കുകേട്ട് യേശുവിന്റെ അമ്മയാണു മറിയം ബീവിയെന്നു ധരിച്ച് ധ്യാനമന്ദിരങ്ങളില്‍ പ്രഘോഷിക്കുന്നവര്‍ പറയുക: യേശുവിന്റെ അമ്മ അഹറോന്റെ സഹോദരിയോ അഹറോന്‍ യേശുവിന്റെ അമ്മാവനോ ആണോ? അല്ലെന്നാണ് ഉത്തരമെങ്കില്‍ ഈ പണി അവസാനിപ്പിക്കുക! മുപ്പത്തിയാറു പ്രാവശ്യമല്ല നൂറ്റൊന്നു പ്രാവശ്യം ഖുറാനില്‍ പേരുവന്നാലും, എന്താണു പറഞ്ഞിരിക്കുന്നത് എന്നതാണു പ്രധാനം. ഇനി ഒന്നുകൂടി മനസ്സിലാക്കുക: തൊട്ടിലില്‍ കിടന്ന് 'ഈസാനബി' പുലമ്പിയത് എന്താണെന്ന് തൊട്ടടുത്ത ആയത്തിലുണ്ട്. അതുകൂടി വായിച്ചിട്ട് പറയുക, ഖുറാന്‍ യേശുവിനെയും മറിയത്തെയും വ്യാജമായി അവതരിപ്പിച്ചത് എന്തിനായിരുന്നുവെന്ന്!
ഇതാണ് ഈസായുടെ 'തിരുമൊഴി': 'ഒരു സന്താനത്തെ സ്വീകരിക്കുക എന്നത്‌ അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ച്‌ കഴിഞ്ഞാല്‍ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. (ഈസാ പറഞ്ഞു:) തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം. എന്നിട്ട്‌ അവര്‍ക്കിടയില്‍നിന്ന്‌ കക്ഷികള്‍ ഭിന്നിച്ചുണ്ടായി. അപ്പോള്‍ അവിശ്വസിച്ചവര്‍ക്കത്രെ ഭയങ്കരമായ ഒരു ദിവസത്തിന്റെ സാന്നിദ്ധ്യത്താല്‍ വമ്പിച്ച നാശം'(സുറ:19;35-37). യേശു ദൈവപുത്രനല്ലെന്ന് പ്രചരിപ്പിക്കാന്‍ മുഹമ്മദൊരുക്കിയ കെണി തിരിച്ചറിയാത് ഖുറാനെന്ന പൈശാചിക ഗ്രന്ഥത്തെ പൊക്കിപ്പിടിക്കുന്നവര്‍ ആ പാപത്തില്‍ ഓഹരി പറ്റുകയാണു ചെയ്യുന്നത്!
യേശുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. പലരും എന്റെ നാമത്തില്‍ വന്ന്, ഞാന്‍ ക്രിസ്തുവാണ് എന്നു പറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും"(മത്താ:24;4,5). അവിടുന്ന് വീണ്ടും പറയുന്നു: "അനേകം വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും"(മത്താ:24;11). ഒരു വചനവുംകൂടി പങ്കുവച്ചുകൊണ്ട് ഈ ലേഖനം ഇവിടെ ഉപസംഹരിക്കുകയാണ്: "സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും"(2തെസലോ:2;9-11).