Wednesday 31 December 2014

യഹൂദര്‍ യേശുവിനെ നിഷേധിച്ചതിലെ ദൈവശാസ്ത്രം!  

ആംസ്ട്രോങ്ങ് ജോസഫ്  

ന്നു ചോദിക്കട്ടെ; യഹൂദരെല്ലാം യേശുവിനെ തള്ളിക്കളഞ്ഞുവോ? ക്രിസ്ത്യാനികളെന്നു സ്വയം അഭിമാനിക്കുന്ന ചിലര്‍ യഹൂദര്‍ക്കെതിരേ പല്ല് കടിച്ചുപൊട്ടിക്കുന്നത് മനോവയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. യഹൂദര്‍ ക്രിസ്തുവിനെ നിഷേധിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ പിന്നിലൊരു ദൈവഹിതമുണ്ടായിരുന്നു. പാടിപ്പതിഞ്ഞ ഒരു പാട്ടിന്റെ സ്വാധീനത്താല്‍ വിസ്മരിക്കപ്പെട്ടുപോയ ചില യാഥാര്‍ത്ഥ്യങ്ങളുടെ ഉള്ളറയിലേക്കുള്ള അന്വേഷണയാത്രയാണ് ഈ ലേഖനം! യേശുക്രിസ്തുവിനെ യഹൂദര്‍ യഥാര്‍ത്ഥത്തില്‍ നിഷേധിച്ചുവോ എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍നിന്നുതന്നെ ഈ അന്വേഷണം ആരംഭിക്കാം.
"സുവിശേഷത്തെപ്പറ്റി ഞാന്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍, വിശ്വസിക്കുന്ന ഏവര്‍ക്കും, ആദ്യം യഹൂദര്‍ക്കും പിന്നീടു ഗ്രീക്കുകാര്‍ക്കും, അതു രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ്"(റോമാ:1;16). പൗലോസ് അപ്പസ്തോലന്‍ റോമായിലെ സഭയ്ക്ക് എഴുതിയ കത്തിലെ ഒരു വാചകമാണിത്. യേശുവിന്റെ സുവിശേഷം ഈ ലോകത്തിനു മുഴുവന്‍ ഉള്ളതാണെങ്കിലും, അതു നല്‍കുന്നതിന് ഒരു ക്രമം നിശ്ചയിക്കപ്പെട്ടിരുന്നു. കാരണം, രക്ഷ ആരംഭിക്കേണ്ടത് യഹൂദരില്‍നിന്ന്‍ ആയിരിക്കണമെന്നു തീരുമാനിച്ചത് സ്വര്‍ഗ്ഗത്തിലെ ദൈവമാണ്! യാക്കോബിനു പന്ത്രണ്ടു മക്കളും അവരുടെ പേരുകളില്‍ അറിയപ്പെടുന്ന പന്ത്രണ്ടു ഗോത്രങ്ങളും ഉണ്ടായിരിക്കെ, രണ്ടു ഗോത്രങ്ങള്‍ മാത്രമടങ്ങുന്ന യഹൂദര്‍ക്ക് എന്തു പ്രത്യേകതയാണുള്ളത് എന്ന്‍ ആരെങ്കിലും സംശയിച്ചേക്കാം. മറ്റു ഗോത്രങ്ങളില്‍നിന്നു വിഭിന്നമായി യഹൂദര്‍ക്ക് ചില മാഹാത്മ്യങ്ങള്‍ ഉണ്ടായിരുന്നു എന്നതാണു യാഥാര്‍ത്ഥ്യം! ഈ മാഹാത്മ്യങ്ങള്‍ എന്താണെന്ന് ആദ്യമായി നമുക്കു കണ്ടെത്താം.
ദാവിദിന്റെ പിന്‍ഗാമിയായി ഇസ്രായേലിനെയും യൂദയായെയും ഭരിച്ചത് അവന്റെ പുത്രനായ സോളമനായിരുന്നു. സോളമനുശേഷം അധികാരത്തില്‍ വന്നത് അവന്റെ പുത്രനായ റഹോബോവാം ആയിരുന്നുവെങ്കിലും, ഭരണം ആരംഭിച്ചപ്പോള്‍ത്തന്നെ രാജ്യം വിഭജിക്കപ്പെട്ടു! പത്തു ഗോത്രങ്ങള്‍ പിരിഞ്ഞുപോകുകയും, യൂദായും ബഞ്ചമിനും മാത്രം റഹോബോവാമിന്റെ കീഴില്‍ നിലനില്‍ക്കുകയും ചെയ്തു. യൂദാ ഗോത്രവും ബഞ്ചമിന്‍ ഗോത്രവും ചേര്‍ന്നുണ്ടായ രാജ്യമാണ് 'യൂദയാരാജ്യം'! ഇതിന്റെ തലസ്ഥാനം ജറുസലേം ആയിരുന്നു. റഹോബോവാമില്‍നിന്ന് എടുത്തുമാറ്റപ്പെട്ട പത്തുഗോത്രങ്ങള്‍ ചേര്‍ന്നുണ്ടായ രാജ്യത്തിന്റെ പേരാണ് ഇസ്രായേല്‍! ഇസ്രായേലിന്റെ തലസ്ഥാനമായിരുന്നു സമരിയാ.
യൂദാരാജ്യത്തിന്റെ തലസ്ഥാനമായിരുന്നതുകൊണ്ട്, ദൈവത്തിന്റെ ആലയം നിലനിന്നിരുന്ന വിശുദ്ധ പട്ടണമായ ജറുസലേമില്‍ പ്രവേശിക്കുവാനോ ആരാധന നടത്തുവാനോ ഇസ്രായേല്‍ക്കാര്‍ക്കു സാധിച്ചിരുന്നില്ല. അതിനാല്‍ ഇവര്‍ സമരിയായിലെ മലയില്‍ ആരാധന നടത്തി. ഇത് വ്യക്തമാക്കുന്ന ഒരു സൂചന ബൈബിളില്‍ വായിക്കുന്നുണ്ട്. യേശുവുമായി സമരിയാക്കാരി സ്ത്രീ സംവദിക്കുന്ന വേളയില്‍ അവള്‍ പറഞ്ഞ ഒരു വാചകം ഇങ്ങനെ: "ഞങ്ങളുടെ പിതാക്കന്മാര്‍ ഈ മലയില്‍ ആരാധന നടത്തി; എന്നാല്‍, യഥാര്‍ഥമായ ആരാധനാസ്ഥലം ജറുസലെമിലാണ് എന്നു നിങ്ങള്‍ പറയുന്നു"(യോഹ:4;20). യഹൂദരും സമരിയാക്കാരും തമ്മില്‍ സമ്പര്‍ക്കമുണ്ടായിരുന്നില്ല എന്ന സൂചനയും ഇവള്‍ നല്‍കുന്നുണ്ട്. സമരിയാക്കാരിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "നീ ഒരു യഹൂദനായിരിക്കേ, സമരിയാക്കാരിയായ എന്നോടു കുടിക്കാന്‍ ചോദിക്കുന്നതെന്ത്? യഹൂദരും സമരിയാക്കാരും തമ്മില്‍ സമ്പര്‍ക്കമൊന്നുമില്ലല്ലോ"(യോഹ:4;9). യഹൂദര്‍ക്ക് സമരിയാക്കാരുമായി സമ്പര്‍ക്കമില്ലാത്ത കാരണത്താല്‍, സമരിയാക്കാരെ വിജാതിയരായി കരുതുന്നവര്‍ ക്രൈസ്തവരുടെയിടയില്‍ ഇന്നുമുണ്ട്! എന്നാല്‍, യാഥാര്‍ത്ഥ്യം ഇതല്ല; സമരിയാക്കാരും യാക്കോബിന്റെ മക്കള്‍ തന്നെയാണ്! ഇതു വ്യക്തമാക്കുന്ന സൂചനയും സമരിയാക്കാരിയുടെ വാക്കുകളില്‍നിന്നു വായിച്ചെടുക്കാന്‍ കഴിയും.
സമരിയാക്കാരിയുടെ ഈ വാക്കുകള്‍ നോക്കുക: "ഈ കിണര്‍ ഞങ്ങള്‍ക്കു തന്ന ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാള്‍ വലിയവനാണോ നീ? അവനും അവന്റെ മക്കളും കന്നുകാലികളും ഈ കിണറ്റില്‍നിന്നാണു കുടിച്ചിരുന്നത്"(യോഹ:4;12). സമരിയാക്കാരെ വിജാതിയരായി കണക്കാക്കുന്നവര്‍ ബൈബിളിലെ ഈ വാക്കുകള്‍ വേണ്ടവിധം ശ്രദ്ധിച്ചിട്ടുണ്ടാകില്ല! യാക്കോബിന്റെ മക്കളില്‍ ഭൂരിപക്ഷം സമരിയാക്കാരായിരുന്നു എന്നത് ഗോത്രങ്ങളുടെ എണ്ണത്തില്‍നിന്നുതന്നെ മനസ്സിലാക്കാന്‍ സാധിക്കും. എന്നിരുന്നാലും, ഇവരേക്കാള്‍ താരതമ്യേന ചെറിയ സമൂഹമായ യഹൂദര്‍ക്ക്, ഇവരില്‍നിന്നു വ്യത്യസ്തമായി എന്തു മാഹാത്മ്യമാണ് ഉള്ളത്? ഒരേ ദൈവത്തെതന്നെയാണ് ഇരുകൂട്ടരും വിശ്വസിച്ചിരുന്നതെന്നു മാത്രമല്ല, ഒരേ രക്ഷകനെത്തന്നെയായിരുന്നു ഇരുവിഭാഗവും പ്രത്യാശിച്ചിരുന്നതും! മിശിഹായെ പ്രതീക്ഷിച്ചിരുന്ന സമൂഹമായിരുന്നു സമരിയാക്കാര്‍ എന്നതിന്റെ തെളിവും ബൈബിളിലുണ്ട്. സമരിയാക്കാരി സ്ത്രീതന്നെ ഇക്കാര്യവും വെളിപ്പെടുത്തിയത് ശ്രദ്ധിക്കുക: "മിശിഹാ - ക്രിസ്തു - വരുമെന്ന് എനിക്ക് അറിയാം. അവന്‍ വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും"(യോഹ:4;25).
യഹൂദരും പ്രതീക്ഷിച്ചിരുന്നത് മിശിഹായെത്തന്നെയായിരുന്നു. അതായത്, ഈ ഭൂമുഖത്ത് മിശിഹായുടെ വരവ് പ്രതീക്ഷിച്ചിരുന്ന രണ്ടു സമൂഹങ്ങള്‍ ഇവര്‍ മാത്രമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. ഇതുതന്നെയാണ്, മറ്റു ജനതകളില്‍നിന്നു വ്യത്യസ്തമായി 'ഇസ്രായേല്‍' എന്ന യാക്കോബിന്റെ മക്കള്‍ക്കുള്ള മഹാത്മ്യവും! യഹൂദരും മിശിഹായെ പ്രതീക്ഷിച്ചിരുന്നുവെന്നതിന്റെ തെളിവ് കാണുക: "കുരിശില്‍ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ ഒരുവന്‍ അവനെ ദുഷിച്ചു പറഞ്ഞു; നീ മിശിഹായല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക!"(ലൂക്കാ:23;39). യഹൂദരുടെ വിശ്വാസമാണ്, യഹൂദനായ ഈ കുറ്റവാളി വെളിപ്പെടുത്തിയത്. മറ്റൊരു സന്ദര്‍ഭം ഇങ്ങനെയാണ് ബൈബിളില്‍ വായിക്കുന്നത്: "യേശു ദൈവാലയത്തില്‍ സോളമന്റെ മണ്ഡപത്തില്‍ നടക്കുമ്പോള്‍ യഹൂദര്‍ അവന്റെ ചുറ്റുംകൂടി ചോദിച്ചു: നീ ഞങ്ങളെ എത്രനാള്‍ ഇങ്ങനെ സന്ദിഗ്ധാവസ്ഥയില്‍ നിര്‍ത്തും? നീ മിശിഹായാണെങ്കില്‍ വ്യക്തമായി ഞങ്ങളോടു പറയുക"(യോഹ:10;23,24). ദൈവത്തില്‍നിന്നുള്ള രക്ഷയെ പ്രത്യാശയോടെ കാത്തിരിക്കുന്ന വ്യക്തികളെയും സമൂഹത്തെയും അവിടുന്ന് കൂടുതല്‍ പരിഗണിക്കും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടതില്ല. ഇത് ദൈവത്തിന്റെ സ്വഭാവത്തിലെ ഒരു പ്രത്യേകതയാണ്! അവിടുത്തെ അന്വേഷിക്കുന്നവരെയും പ്രത്യാശിക്കുന്നവരെയും സ്നേഹത്തോടെ ആശ്ലേഷിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ബൈബിളില്‍ കാണാം.
പിതാവായ ദൈവത്തിന്റെ ഈ പ്രത്യേകതകളെല്ലാം അതേപടി പുത്രനിലുമുണ്ട്. അവിടുത്തെ വീണ്ടുംവരവിനെക്കുറിച്ച് ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ഇതിനെ ശരിവയ്ക്കുന്നതാണ്. ബൈബിള്‍ ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു: "അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി"(ഹെബ്രാ:9;28). മിശിഹായുടെ വരവിനെ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്നവരായിരുന്നു യഹൂദരും സമരിയാക്കാരും. അതുകൊണ്ടുതന്നെ, ഇവരോടുള്ള പരിഗണന തുലോം കൂടുതലായിരിക്കും എന്നകാര്യത്തില്‍ തര്‍ക്കമില്ല. സീറോഫിനീഷ്യന്‍ സ്ത്രീയോട് (ഗ്രീക്കുകാരിലെ ഒരു വിഭാഗമാണ്‌ സീറോഫിനീഷ്യന്‍) യേശു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് ബൈബിളില്‍ ഇങ്ങനെ വായിക്കുന്നു: "ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്"(മത്താ:15;24). ഇവളുടെ പുത്രനെ പിശാചുബാധയില്‍നിന്നു രക്ഷിക്കണമെന്ന അപേക്ഷയോടാണ് യേശു ഇപ്രകാരം പ്രതികരിച്ചത്. ഇവള്‍ വീണ്ടും നിര്‍ബ്ബന്ധിച്ചപ്പോള്‍, യേശു കുറച്ചുകൂടി കടുത്ത ഭാഷയില്‍ മറുപടി പറഞ്ഞു: "മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല"(മത്താ:15;26).
സകല ജനതകളെയും രക്ഷിക്കുകയെന്ന പദ്ധതി അവിടുത്തെ അനന്തജ്ഞാനത്തില്‍ ഉണ്ടായിരുന്നുവെങ്കിലും, അവിടുന്ന് പ്രഥമ പരിഗണന നല്‍കിയത് ഇസ്രായേല്‍ ജനത്തിനു തന്നെയായിരുന്നു. സമരിയാക്കാരി സ്ത്രീയുമായുള്ള സംഭാഷണത്തിനിടയില്‍ അവിടുന്ന് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. സമരിയാക്കാര്‍ യേശുവിനെ പ്രത്യാശിച്ചിരുന്നുവെങ്കിലും, യഹൂദരെയാണ് അവിടുന്ന് കൂടുതല്‍ പരിഗണിച്ചത്. ഈ വചനം നോക്കുക: യേശു പറഞ്ഞു: "സ്ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു. നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാല്‍, രക്ഷ യഹൂദരില്‍ നിന്നാണ്"(യോഹ:4;21,22). അറിയാത്തതിനെ ആരാധിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ശ്രേഷ്ഠം അറിയുന്നതിനെ ആരാധിക്കുന്നതുതന്നെയാണ്! യാക്കോബിന്റെ സന്തതികളും വാഗ്ദാനത്തിന്റെ അവകാശികളുമായിരുന്നിട്ടും സമരിയാക്കാര്‍ യഹൂദരോളം പരിഗണിക്കപ്പെടാത്തതിനു മറ്റൊരു കാരണമുണ്ട്. ദൈവം സ്ഥാപിച്ച ചെങ്കോലിനും സിംഹാസനത്തിനും കീഴില്‍നിന്നു വേര്‍പെട്ടുപോയി എന്നതാണ് സമരിയായുടെ പ്രധാന പോരായ്മ! സോളമന്റെ പതനംമൂലമായിരുന്നു പത്തു ഗോത്രങ്ങളെ യൂദായില്‍നിന്നു ദൈവം എടുത്തുമാറ്റിയത്. ദൈവസാന്നിദ്ധ്യമുള്ള നഗരം വിട്ട്‌ അകന്നുപോകുകയും മോശയുടെ നിയമങ്ങളെ ഗൗരവമായി എടുക്കാതിരിക്കുകയും ചെയ്തത് സമരിയായ്ക്കു വിനയായി.
മോശയുടെ നിയമത്തില്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: "നിങ്ങള്‍ ജോര്‍ദാന്‍ കടന്ന് നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങള്‍ക്കവകാശമായി നല്‍കുന്ന ദേശത്തു വാസമുറപ്പിക്കും. അപ്പോള്‍ തന്റെ നാമം സ്ഥാപിക്കാനായി നിങ്ങളുടെ ദൈവമായ യാഹ്‌വെ ഒരു സ്ഥലം തിരഞ്ഞെടുക്കും. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നവയെല്ലാം, നിങ്ങളുടെ ദഹനബലികളും മറ്റു ബലികളും ദശാംശങ്ങളും നീരാജനങ്ങളും യാഹ്‌വെയ്ക്കു നേരുന്ന എല്ലാ ഉത്തമവസ്തുക്കളും അവിടെ കൊണ്ടുവരണം. നിങ്ങളുടെ ദൈവമായ യാഹ്‌വെയുടെ മുന്‍പില്‍ നിങ്ങളും നിങ്ങളുടെ പുത്രന്‍മാരും പുത്രികളും ദാസന്മാരും ദാസികളും നിങ്ങളുടെ നഗരങ്ങളില്‍ വസിക്കുന്ന ലേവ്യരും സന്തോഷിക്കണം. നിങ്ങള്‍ക്കുള്ളതുപോലെ ലേവ്യര്‍ക്ക് സ്വന്തമായി ഒരു ഓഹരിയും അവകാശവുമില്ലല്ലോ. തോന്നുന്നിടത്തൊക്കെ നിങ്ങള്‍ ദഹനബലിയര്‍പ്പിക്കരുത്"(നിയമം:12;10-13). സമരിയായുടെ പാപങ്ങളില്‍ മറ്റൊന്നായിരുന്നു ഇത്. ദാവീദിന്റെ സിംഹാസനമല്ലാതെ മറ്റൊരു സിംഹാസനം ദൈവം സ്ഥാപിച്ചിട്ടില്ല. സോളമന്റെ പാപമൂലം അവന്റെ പുത്രനു പത്തുഗോത്രങ്ങള്‍ നഷ്ടപ്പെട്ടുവെങ്കിലും, യൂദായിയില്‍നിന്നു പിരിഞ്ഞുപോകുന്നതും മറ്റൊരു സിംഹാസനം സ്ഥാപിക്കുന്നതും അവിടുത്തേക്കു പ്രീതികരമായിരുന്നില്ല!
ആധുനീക ഇസ്രായേലിനെ സംബന്ധിച്ചുള്ള ദൈവഹിതവും ഇതുതന്നെയാണ്. യേശു തന്റെ സഭ സ്ഥാപിച്ചത് പത്രോസിനുമേല്‍ ആയിരുന്നു. പത്രോസിനുശേഷം ഈ സിഹാസനത്തില്‍ ഇരുന്ന പലരും വഴിപിഴയ്ക്കുകയും, ഇക്കാരണത്താല്‍ ഇവരുടെ നേതൃത്വത്തില്‍നിന്നു പല ഗോത്രങ്ങളെയും ദൈവം എടുത്തുമാറ്റുകയും ചെയ്തു. എന്നാല്‍, മറ്റൊരു സിംഹാസനം സ്ഥാപിക്കാനോ ഈ സിംഹാസനത്തെ നിഷേധിക്കാനോ ആരെങ്കിലും തുനിഞ്ഞാല്‍ അവരുടെമേല്‍ ദൈവത്തിന്റെ അംഗീകാരമുദ്ര ഉണ്ടായിരിക്കുകയില്ല! തിന്മയെ എതിര്‍ത്തുകൊണ്ടുതന്നെ സഭയില്‍ ആയിരിക്കുകയെന്ന ഒരേയൊരു പോംവഴി മാത്രമേ നമുക്കുമുന്നില്‍ നിലവിലുള്ളു! പിരിഞ്ഞുപോകുന്നവരെല്ലാം നാനാവഴിയില്‍ ചിതറിപ്പോകുന്നതിന്റെ കാരണവും ഇതുതന്നെയാണ്! ഒരുകാര്യം മറക്കാതിരിക്കുക: സഭയല്ല ദുഷിക്കപ്പെട്ടത്; സഭയില്‍ കയറിക്കൂടിയ അധികാരികളാണ് ചീഞ്ഞത്! അതുകൊണ്ടുതന്നെ, പത്രോസിന്റെ പ്രഖ്യാപനങ്ങള്‍ക്കു വിരുദ്ധമായവ പഠിപ്പിക്കുന്ന നേതാക്കളെ അവഗണിക്കുകയും സഭയില്‍ത്തന്നെ നിലനില്‍ക്കുകയും ചെയ്തില്ലെങ്കില്‍ സമരിയാക്കാരുടെ ദുര്‍ഗതിയായിരിക്കും വന്നുഭവിക്കുക!
അധികാരികളെന്നു പറയപ്പെടുന്നവര്‍ ചെയ്തുകൂട്ടുന്ന വചനവിരുദ്ധ നടപടികളെ അംഗീകരിക്കാത്തതുമൂലം ആര്‍ക്കും നമ്മെ സഭയില്‍നിന്നു പുറത്താക്കാന്‍ സാധിക്കുകയില്ല! പുറത്താക്കല്‍ പ്രക്രിയ ഇവരുടെ ഭയപ്പെടുത്തല്‍ തന്ത്രം മാത്രമാണ്. ഒരിക്കല്‍ സഭയില്‍ അംഗമായവര്‍ സ്വയം വിരമിക്കുകയല്ലാതെ, മറ്റാര്‍ക്കും പുറത്താക്കാന്‍ അവകാശമില്ല. കാരണം, അകത്താക്കിയവര്‍ ആരോ അവര്‍ക്കല്ലാതെ മറ്റാര്‍ക്കും സഭയില്‍നിന്ന് ഒരാളെ പുറത്താക്കാന്‍ കഴിയില്ല എന്നതുകൊണ്ടുതന്നെ! നമ്മെ സഭയില്‍ ചേര്‍ത്തത് ആരാണെന്ന് നോക്കുക: "രക്ഷപ്രാപിക്കുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു"(അപ്പ.പ്രവര്‍:2;47). ഈ വിധത്തില്‍ യേശുവിന്റെ ആത്മാവിനാല്‍ ചേര്‍ക്കപ്പെട്ടവരും ചേര്‍ക്കപ്പെട്ടവരുടെ തലമുറയുമാണ് നമ്മള്‍! സെമിത്തേരിയും ആഘോഷമായ ശവസംസ്കാരവും ഒഴികേ, മറ്റൊന്നും നമുക്കു നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന വസ്തുത നമ്മുടെ ഓര്‍മ്മയിലുണ്ടായിരിക്കണം!
യഹൂദരില്‍നിന്ന്‍ രണ്ടാംനിരയിലേക്കു സമരിയാക്കാര്‍ താഴ്ത്തപ്പെടാനുണ്ടായ മറ്റൊരു കാരണംകൂടി വ്യക്തമാക്കിക്കൊണ്ട് അടുത്ത ഭാഗത്തേക്കു നമുക്കു പ്രവേശിക്കാം. ദൈവത്തിന്റെ ആലയം സ്ഥാപിതമായ നഗരവുമായുള്ള ബന്ധത്തില്‍നിന്നു സമരിയാക്കാര്‍ അകന്നുപോയപ്പോള്‍, വിജാതിയരുമായി ഇടകലര്‍ന്ന അവസ്ഥയിലേക്ക് ഇവര്‍ അധഃപതിച്ചു. യേശു അവിടുത്തെ അപ്പസ്തോലന്മാരായി പന്ത്രണ്ടുപേരെ തിരഞ്ഞെടുത്ത് സുവിശേഷം പ്രസംഗിക്കാന്‍ അയച്ചു. അവരോട് ഇപ്രകാരം അവിടുന്ന് കല്പിച്ചു: "നിങ്ങള്‍ വിജാതീയരുടെയടുത്തേക്കു പോകരുത്; സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്. പ്രത്യുത, ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍"(മത്താ:10;5,6). വിജാതിയരുടെ അടുത്തേക്കു പോകരുതെന്നും സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കരുതെന്നും പറഞ്ഞതിലൂടെ രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. വിജാതിയരും സമരിയാക്കാരും ഒന്നല്ല എന്നതാണ് ഒന്നാമത്തെ വസ്തുത. അങ്ങനെയായിരുന്നുവെങ്കില്‍ വിജാതിയര്‍, സമരിയാക്കാര്‍ എന്നിങ്ങനെ രണ്ടായി പറയേണ്ടിയിരുന്നില്ല. സമരിയാക്കാരെ സന്ദര്‍ശിക്കരുതെന്ന്‍ ഇവിടെ പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്; മറിച്ച്, ഇവരുടെ പട്ടണത്തില്‍ പ്രവേശിക്കരുതെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. കാരണം, സമരിയാക്കാരുടെ പട്ടണത്തില്‍ വിജാതിയരുടെ ശക്തമായ സ്വാധീനം ഉണ്ടായിരുന്നു എന്നതാണ്.
തിരഞ്ഞെടുക്കപ്പെട്ട ഉടനെയാണ് അപ്പസ്തോലന്മാര്‍ അയയ്ക്കപ്പെട്ടത്. മാത്രവുമല്ല, പരിശുദ്ധാത്മാവിനെ ഇവര്‍ സ്വീകരിച്ചിരുന്നുമില്ല. ഈ സാഹചര്യത്തില്‍ വിജാതിയരോടു പ്രസംഗിക്കാനുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരുന്നില്ല. ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ ഗണത്തില്‍ പരിഗണിച്ചിരുന്നത്, യഹൂദരില്‍നിന്നു വ്യതിചലിച്ചുപോയവരെ മാത്രമായിരുന്നു. സമരിയാക്കാരുമായി യഹൂദര്‍ സമ്പര്‍ക്കം പുലര്‍ത്താത്ത സാഹചര്യം നിലനില്‍ക്കുമ്പോള്‍, യേശുവിന്റെ ശിഷ്യന്മാര്‍ സമരിയാക്കാരെ സന്ദര്‍ശിച്ചാല്‍, യഹൂദര്‍ ഈ ശിഷ്യന്മാരെ സ്വീകരിക്കുകയോ ഇവരുടെ വാക്കുകള്‍ ചെവിക്കൊള്ളുകയോ ഇല്ല. അതുകൊണ്ടാണ്, സുവിശേഷപ്രഘോഷണത്തിന് ഒരു ക്രമം യേശു നിശ്ചയിച്ചതും! ക്രമം ഇതാണ്: "എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും"(അപ്പ.പ്രവര്‍:1;8). പരിശുദ്ധാത്മാവിനെ സ്വീകരിച്ചു ശക്തിപ്രാപിച്ചതിനുശേഷം ഈ ക്രമത്തിലായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്ന മുന്നറിയിപ്പ് യേശു നല്‍കിയിരുന്നു. സമരിയാക്കാരുടെ പട്ടണങ്ങളില്‍ വിജാതിയ സാന്നിദ്ധ്യം ഉണ്ടായിരുന്നതുകൊണ്ടു മാത്രമല്ല, യഹൂദര്‍ക്ക് ഇടര്‍ച്ച നല്‍കിയാല്‍, അവരെ നേടുന്നതിന് അതു തടസ്സമാകുമെന്നും യേശു കണ്ടു!
യഹൂദരെ ഒന്നാമതായി പരിഗണിച്ചുകൊണ്ടുതന്നെയാണ് രക്ഷ ഈ ഭൂമിയിലേക്ക് അയയ്ക്കപ്പെട്ടത് എന്നതിന് ബൈബിളില്‍ ഇനിയും അനേകം തെളിവുകളുണ്ട്. അവയെല്ലാം രേഖപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഈ ലേഖനത്തിലൂടെ ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിച്ച മുഴുവന്‍ കാര്യങ്ങളും പ്രതിപാദിക്കാന്‍ സാധിക്കാതെവരും. ആയതിനാല്‍, നാം ആരംഭത്തില്‍ കണ്ട വചനത്തിലേക്ക് നമുക്കു മടങ്ങിവരാം.
പൗലോസ് അപ്പസ്തോലന്‍ റോമാക്കാരോടു പറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ക്കൂടി കുറിക്കുന്നു: "സുവിശേഷത്തെപ്പറ്റി ഞാന്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍, വിശ്വസിക്കുന്ന ഏവര്‍ക്കും, ആദ്യം യഹൂദര്‍ക്കും പിന്നീടു ഗ്രീക്കുകാര്‍ക്കും, അതു രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ്"(റോമാ:1;16). ഇവിടെ യഹൂദര്‍ക്കുശേഷം ഗ്രീക്കുകാരെയാണ് ഉള്‍പ്പെടുത്തിയതെന്നു കണ്ട് ആരും ആകുലപ്പെടേണ്ടാ. യേശു പറഞ്ഞതില്‍നിന്നു വ്യത്യസ്തമായി എന്തെങ്കിലും അപ്പസ്തോലന്‍ പറഞ്ഞതായി കരുതുകയും വേണ്ടാ. കാരണം, യേശു പറഞ്ഞതുതന്നെ ആവര്‍ത്തിക്കുക മാത്രമാണ് പൗലോസ് അപ്പസ്തോലന്‍ ചെയ്തത്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു സൂചന നല്‍കിയിരിക്കുന്നതെന്നു വ്യക്തമാക്കാം.
ഈ ഭൂമുഖത്തെ മുഴുവന്‍ ജനതകളെയും രണ്ടു ഗണമായി തരംതിരിച്ചുകൊണ്ടാണ് അപ്പസ്തോലന്‍ ഇതു വ്യക്തമാക്കിയത്. ഒന്നാമത്തെ വിഭാഗത്തില്‍ ഏകസത്യദൈവത്തെ വിശ്വസിക്കുന്ന സമൂഹത്തെയും രണ്ടാമത്തെ വിഭാഗത്തില്‍ ബഹുദൈവാരാധകരായ സമൂഹത്തെയും ചേര്‍ത്തിരിക്കുന്നു. യഹൂദരും സമരിയാക്കാരുമല്ലാതെ, സത്യദൈവത്തെ ആരാധിച്ച മറ്റൊരു സമൂഹവും ഈ ഭൂമുഖത്ത് അന്നുണ്ടായിരുന്നില്ല. സത്യദൈവമായ യാഹ്‌വെയെ ആരാധിച്ചിരുന്ന യഹൂദരുടെ ഗണത്തില്‍തന്നെയാണ് സമരിയാക്കാരെയും അപ്പസ്തോലന്‍ കണക്കാക്കിയത്. എന്നാല്‍, രണ്ടാമത്തെ വിഭാഗത്തെ, ഈ ലോകത്ത് അന്നു ജീവിച്ചിരുന്ന മുഴുവന്‍ വിജാതിയരെയും ഒന്നായിച്ചേര്‍ത്തുകൊണ്ട് പ്രതീകാത്മകമായി ഗ്രീക്കുകാര്‍ എന്നു വിശേഷിപ്പിച്ചു. ഗ്രീക്കുകാരെ വിജാതിയതയുടെ പ്രതീകമായി കണക്കാക്കിയതിന്റെ കാരണം അറിയണമെങ്കില്‍, ഗ്രീക്കുകാരുടെ ചരിത്രം അല്പമെങ്കിലും മനസ്സിലാക്കിയിരിക്കണം. ആരായിരുന്നു ഗ്രീക്കുകാര്‍?

ഗ്രീക്കുകാര്‍ വിജാതിയതയുടെ പ്രതീകം!

ഏറ്റവും പുരാതനരായ ബഹുദൈവാരാധകരായിരുന്നു ഗ്രീക്കുകാര്‍. അബ്രാഹത്തെ തിരഞ്ഞെടുക്കുന്ന കാലത്തുതന്നെ വലിയൊരു സമൂഹമായിരുന്നു ഇവര്‍! ഇന്ന്‍ ഈ ഭൂമുഖത്തുള്ള എല്ലാ വിജാതിയ മതങ്ങളുടെയും ദേവീദേവന്മാരെ ഇവര്‍ ഗ്രീക്കുകാരില്‍നിന്നും അപഹരിച്ചതാണെന്ന കാര്യം നാം അറിഞ്ഞിരിക്കണം. ഗ്രീക്ക് ദേവീദേവന്മാര്‍ ആരെല്ലാമായിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍ ഇക്കാര്യം നമുക്കു വ്യക്തമാകും. ദേവീദേവന്മാരെക്കുറിച്ചു വെളിപ്പെടുത്തുന്നതിനുമുന്‍പ് ഗ്രീക്കുകാരെ സംബന്ധിച്ചുള്ള ചില സൂചനകള്‍ നല്‍കേണ്ടിയിരിക്കുന്നു.
ക്രിസ്തുവിന് ആയിരത്തിമുന്നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പുപോലും അനേകം സാഹിത്യങ്ങള്‍ ഗ്രീക്കുകാര്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇലിയഡ്‌,ഒഡീസ്സി എന്നീ ഗ്രീക്ക്‌ ഇതിഹാസങ്ങള്‍ രചിച്ച അന്ധകവിയാണ്‌ ഹോമര്‍. അദ്ദേഹത്തിന്റെ കാവ്യങ്ങള്‍ ഇരുണ്ട യുഗത്തിലെ ഗ്രീക്ക് ജനജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്നവയാണ്‌. ഇലിയഡും ഒഡീസ്സിയും നാടന്‍പാട്ടുകളുടെ രൂപത്തിലായിരുന്നു പ്രചരിച്ചത്‌. ബി.സി.എട്ടാം നൂറ്റാണ്ടു മുതല്‍ പതിമൂന്നാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തെക്കുറിച്ച് ഈ കാവ്യങ്ങളില്‍ വിവരണമുണ്ട്. ഗ്രീക്ക് സംസ്ക്കാരത്തില്‍, ബി.സി.1150 മുതല്‍ 750 വരെയുള്ള കാലഘട്ടത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലാത്തതുകൊണ്ട്, ഈ കാലഘട്ടം ഇരുണ്ട യുഗം എന്നറിയപ്പെടുന്നു. എന്നാല്‍, ഇതിനു നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള ചരിത്രങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഗ്രീക്ക് നഗരമായിരുന്ന മൈസീനി കേന്ദ്രീകരിച്ച് ബി.സി.1600-മുതല്‍ 1100 വരെ ഗ്രീസില്‍ നിലനിന്നിരുന്ന നാഗരികതയാണ്‌ 'മൈസീനിയന്‍' നാഗരികത. ദക്ഷിണഗ്രീസിലെ പെലോപ്പൊനീഷ്യയിലായിരുന്നു 'സുവര്‍ണനഗരം' എന്നറിയപ്പെട്ടിരുന്ന മൈസീനി സ്ഥിതി ചെയ്തിരുന്നത്‌. ബി.സി.1900 -ല്‍ ഉത്തര ഗ്രീസില്‍ കുടിയേറിയ ഇന്തോ യൂറോപ്യന്‍ നരവംശത്തില്‍പ്പെട്ട ജനതയാണ്‌ ഈ സംസ്ക്കാരത്തിന്‌ അടിത്തറ പാകിയത്. ബി.സി. 1400-നും 1200-നും ഇടയില്‍ നോസസ്‌ നഗരത്തിന്റെ പതനത്തോടെ ഗ്രീസിലെ പ്രധാന വാണിജ്യകേന്ദ്രം എന്ന സ്ഥാനം മൈസീനിയ്ക്കു ലഭിച്ചു.
ഗ്രീക്കുകാരുടെ ചരിത്രപരമായ വിവരണങ്ങളിലേക്കു കൂടുതല്‍ കടക്കുന്നില്ല. എന്നാല്‍, അവരുടെ വിശ്വാസ സംബന്ധമായ ചില വസ്തുതകള്‍ ഇവിടെ വിവരിക്കാതെ തരവുമില്ല. കാരണം, ലോകത്തുണ്ടായിരുന്നതും ഇപ്പോഴും തുടരുന്നതുമായ എല്ലാ വിജാതിയ മതങ്ങളുടെയും അടിസ്ഥാനം ഒന്നുതന്നെയാണെന്ന തിരിച്ചറിവിന് ഈ വിവരണം സഹായകരമാകും. അബ്രാഹത്തിനു മുന്‍പുതന്നെ ഉണ്ടായിരുന്നതും അബ്രാഹത്തിന്റെ കാലത്തു ശക്തമായി നിലനിന്നിരുന്നതുമായ വിജാതിയ സംസ്കാരമാണ് ഗ്രീക്ക് സംസ്കാരം. അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരും, യാക്കോബിനുശേഷം അവന്റെ സന്തതികളായ ഇസ്രായേല്‍ജനവും അല്ലാതെ, ലോകത്ത് അന്നും ഇന്നുമുള്ള മുഴുവന്‍ ജനതകളുടെയും സംസ്കാരങ്ങള്‍ പരസ്പരം ബന്ധപ്പെട്ടതും അനുകരിക്കപ്പെട്ടതുമാണ്.
ഗ്രീക്കുകാര്‍ക്ക്‌ സ്വന്തമായി പന്ത്രണ്ട് ദേവീദേവന്മാര്‍ ഉണ്ടായിരുന്നു. ഒളിമ്പസ്‌ പര്‍വ്വതത്തില്‍ നിവസിച്ചിരുന്നതായി വിശ്വസിച്ചിരുന്ന 12 ഒളിമ്പ്യന്മാരായിരുന്നു പ്രധാന ദേവന്മാര്‍. ആകാശത്തിന്റെയും ഇടിമിന്നലിന്റെയും ദേവനായിരുന്ന സീയൂസ്‌, ഇവന്റെ ഭാര്യ ഹീര, വരുണ ദേവനായ പോസിഡണ്‍, സൂര്യദേവന്‍ അപ്പോളോ, കലയുടെ ദേവതയായ അഥീന, യുദ്ധദേവനായ അറീസ്‌, ധാന്യങ്ങളുടെയും ഐശ്വര്യത്തിന്റെയും ദേവതയായ ഡിമിറ്റര്‍, സൗന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും ദേവതയായ ആഫ്രോഡിറ്റി, അടുപ്പിന്റെ ദേവിയായ ഹെസ്റ്റിയ, കര്‍ഷകരുടെയും ഇടയന്മാരുടെയും ദേവനായ ഹെര്‍മസ്‌, പ്രേമത്തിന്റെ ദേവനായ ഇറോസ്‌, കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും രക്ഷകയായ ആര്‍ടിമിസ്‌ ദേവി എന്നിവരായിരുന്നു ഒളിമ്പ്യന്മാര്‍! യുദ്ധവിജയത്തിനും കാര്‍ഷിക സമൃദ്ധിയ്ക്കും വേണ്ടി ഗ്രീക്ക്‌ ജനത ദേവന്മാരെ സംപ്രീതരാക്കാന്‍ ശ്രമിച്ചു. ശകുനങ്ങളിലും വെളിപാടുകളിലും പുനഃര്‍ജന്മത്തിലും ഇവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, പുനരുത്ഥാനത്തില്‍ ഇവര്‍ വിശ്വസിച്ചിരുന്നില്ല!
ഭാരതീയ സംസ്കാരവും ആദ്ധ്യാത്മികതയും ഉദ്ഭവിച്ചത് ഗ്രീക്ക് സംസ്കാരത്തില്‍നിന്നാണെന്ന സൂചനകള്‍ ഇവിടെയുണ്ട്. ഭാരതീയ വിശ്വാസത്തിന്റെ ഭാഗമായ പുനഃര്‍ജന്മ സിദ്ധാന്തംതന്നെ വലിയ ദൃഷ്ടാന്തമായി പരിഗണിക്കാം! സൂര്യനമസ്ക്കാരവും പ്രകൃതിശക്തികളെ ആരാധിക്കുന്ന ശൈലിയും ഗ്രീക്കു സംസ്കാരത്തിന്റെ സ്വാധീനമാണ് വ്യക്തമാക്കുന്നത്! ഭാരതീയ ഇതിഹാസങ്ങളില്‍ കാണുന്ന 'ഗുരുകുല' വിദ്യാഭ്യാസ ശൈലിയുടെ ഉറവിടവും ഗ്രീക്ക് സംസ്കാരമാണെന്നു മനസ്സിലാക്കാന്‍ കഴിയും. വിട്ടുവീഴ്ചയില്ലാത്ത ശിക്ഷണമായിരുന്നു പ്രാചീന ഗ്രീക്ക്‌ നഗരരാഷ്ട്രങ്ങളിലെ പ്രഭുകുടുംബങ്ങളില്‍ ജനിക്കുന്ന പൗരനു വിധിക്കപ്പെട്ടിരുന്നത്‌. വളരെ ചെറുപ്പത്തില്‍തന്നെ കുട്ടികളെ കുടുംബത്തില്‍നിന്നു വേര്‍പ്പെടുത്തി പ്രത്യേകം പരിശീലനകേന്ദ്രങ്ങളില്‍ കൊണ്ടുപോയി ആയോധനമുറകളിലും തത്ത്വചിന്തയിലും പരിശീലനം നല്‍കിയിരുന്നു. പെരിക്ലിസിന്റെ ഭരണകാലത്ത്‌ (492-429 BC) ഏതന്‍സ്‌ 'ഹെല്ലാസിന്റെ പാഠശാല' എന്ന വിശേഷണത്തിനര്‍ഹമായി.
ഗ്രീക്കുകാരും ഇന്ത്യയിലെ ആര്യന്മാരും ഇറാനിയന്മാരും ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ടവരാണെന്ന്‌ ചില നരവംശ ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഇന്ത്യയില്‍, 'യവനര്‍' എന്നാണ് ഗ്രീക്കുകാരെ വിളിക്കുന്നത്. 'അയോണിയ' എന്ന വാക്കില്‍നിന്നുമാണ് 'യവനര്‍' എന്ന പദം ഉണ്ടായത്. അക്കാമെനിഡ് കാലഘട്ടത്തിലെ പുരാതന പേര്‍ഷ്യന്‍ ലിഖിതങ്ങളില്‍ ഗ്രീക്കുകാരെ പരിചയപ്പെടുത്തുന്നത് 'യോന' എന്ന പദം ഉപയോഗിച്ചാണ്. ഗ്രീക്കുകാരും പാര്‍സികളും ആര്യന്മാരും ഒരേ വേരില്‍നിന്നു പുറപ്പെട്ടവരായിരുന്നു എന്ന സൂചനയാണ് ഇവിടെയെല്ലാം കാണുന്നത്. ഇക്കാരണത്താല്‍, മുഴുവന്‍ വിജാതിയതയുടെയും പ്രതീകമായി ഗ്രീക്കുകാരെ പരിഗണിക്കാന്‍ അപ്പസ്തോലനായ പൗലോസ് തയ്യാറായി. ഈ ഭൂമുഖത്ത് ഇന്നു കാണുന്ന മുഴുവന്‍ വിഗ്രഹങ്ങളും ഗ്രീക്കു സംസ്കാരത്തില്‍നിന്നു പിറവിയെടുത്തതാണെന്നു ചിന്തിച്ചാല്‍, അതു തെറ്റാകില്ല! വിഗ്രഹവിരുദ്ധ സംസ്കാരം, വിഗ്രഹ സംസ്കാരം എന്നിങ്ങനെ സംസ്കാരങ്ങളെ വേര്‍തിരിക്കുമ്പോള്‍, യഹൂദരെന്നും ഗ്രീക്കുകാരെന്നും വേര്‍തിരിക്കാന്‍ കഴിയും!
രക്ഷയെ സംബന്ധിച്ചുള്ള സൂചനയില്‍, ആദ്യം യഹൂദര്‍ക്കും പിന്നീട് ഗ്രീക്കുകാര്‍ക്കും എന്നത് ദൈവത്തിന്റെ നീതിയെയാണ് വെളിപ്പെടുത്തുന്നത്. രക്ഷ പ്രതീക്ഷിച്ചു കാത്തിരുന്ന തന്റെ സ്വന്തം ജനതയ്ക്ക് നല്‍കിയതിനുശേഷം, തന്നെ അന്വേഷിക്കാത്തവര്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തിക്കൊണ്ട് രക്ഷ പ്രദാനംചെയ്യുന്നു! "എന്നെ തേടാത്തവര്‍ എന്നെ കണ്ടെത്തി; എന്നെപ്പറ്റി അന്വേഷിക്കാത്തവര്‍ക്ക് ഞാന്‍ എന്നെ വെളിപ്പെടുത്തി"(റോമാ:10;20). ദൈവത്തിന്റെ സ്വന്തം ജനമായ ഇസ്രായേലിന് അവിടുന്നു നല്‍കിയ വാഗ്ദാനമാണ് യേശുവിലൂടെ നിറവേറിയത്! യേശുതന്നെ ഇക്കാര്യം വെളിപ്പെടുത്തിയതു നാം കണ്ടു. യഹൂദരുടെ തിരസ്ക്കരണംകൊണ്ടു മാത്രമാണ് ഗ്രീക്കുകാര്‍ക്കു രക്ഷ ലഭിച്ചത്! ഏശയ്യാപ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് പൗലോസ് അപ്പസ്തോലന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: "ഇസ്രായേലിനെപ്പററിയാകട്ടെ, അവന്‍ പറയുന്നത് ഇങ്ങനെയാണ്: അനുസരണമില്ലാത്തവരും ധിക്കാരികളുമായ ഒരു ജനത്തിനുനേരെ ദിവസം മുഴുവനും ഞാന്‍ എന്റെ കരങ്ങള്‍ നീട്ടി"(റോമ:10;21). ഇസ്രായേലിന്റെ ഹൃദയം കടുപ്പപ്പെട്ടതുകൊണ്ടു മാത്രം രക്ഷപ്രാപിക്കാന്‍ അവസരം ലഭിച്ചവരാണ്, യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ യഹൂദരെ പുലഭ്യം പറയുന്നത്! യഹൂദരുടെ ധിക്കാരത്തിനുപിന്നില്‍ ഒരു ദൈവഹിതം ഉണ്ടായിരുന്നു. വിജാതിയരുടെ രക്ഷയ്ക്കുവേണ്ടി സ്വന്തം ജനത്തിന്റെ ഹൃദയത്തെ കടുപ്പിക്കുകയും കണ്ണുകളെ അന്ധമാക്കുകയും ചെയ്തത് ദൈവംതന്നെയായിരുന്നു!

യഹൂദരുടെ ഹൃദയം കഠിനമാക്കിയത് ദൈവംതന്നെ!

"ഏശയ്യാ പ്രവാചകന്‍ പറഞ്ഞവചനം പൂര്‍ത്തിയാകേണ്ടതിനാണ് ഇത്. യാഹ്‌വേ, ഞങ്ങളുടെ സന്ദേശം ആരു വിശ്വസിച്ചു? യാഹ്‌വെയുടെ ഭുജം ആര്‍ക്കാണു വെളിപ്പെട്ടത്? അതുകൊണ്ട് അവര്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഏശയ്യാ വീണ്ടും പറഞ്ഞിരിക്കുന്നു: അവര്‍ തങ്ങളുടെ കണ്ണുകള്‍കൊണ്ടു കാണുകയും ഹൃദയംകൊണ്ട് ഗ്രഹിക്കുകയും അങ്ങനെ അവര്‍ എന്നിലേക്കു തിരിഞ്ഞ് ഞാന്‍ അവരെ സുഖപ്പെടുത്തുകയും ചെയ്യാതിരിക്കേണ്ടതിന് അവിടുന്ന് അവരുടെ കണ്ണുകളെ അന്ധമാക്കുകയും ഹൃദയത്തെ കഠിനമാക്കുകയും ചെയ്തു"(യോഹ:12;38-40). നാടുവിട്ടുപോയ പുത്രനു പകരമായി ദത്തെടുക്കപ്പെട്ട പുത്രന്മാരാണ് വിജാതിയ ക്രൈസ്തവരെന്ന കാര്യം തിരിച്ചറിയാതെ യഹൂദര്‍ക്കെതിരേ പുലഭ്യം പറയുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തും. ഏതു നിമിഷവും പുത്രന്റെ തിരിച്ചുവരവിനു കാത്തിരിക്കുന്ന പിതാവ്, നിങ്ങളുടെ ഈ പുലഭ്യം പറച്ചിലിനോടു സഹിഷ്ണുത കാണിക്കുമെന്ന് കരുതരുത്! ഇവരുടെ പിതാക്കന്മാര്‍ക്കു നല്‍കിയ വാഗ്ദാനം അവിടുത്തെ മനസ്സിലുണ്ട്! അബ്രാഹം, ഇസഹാക്ക്, യാക്കോബ്, ജോസഫ്, മോശ, ദാവീദ് എന്നിവരുടെ ഓര്‍മ്മ മനസ്സില്‍ വരുമ്പോള്‍, ഇസ്രായേലിന്റെ ഏതൊരു തിന്മയും അവിടുന്ന് വിസ്മരിക്കും! "എഫ്രായിം എന്റെ വത്‌സലപുത്രനല്ലേ; എന്റെ ഓമനക്കുട്ടന്‍, അവനു വിരോധമായി പെരുമാറുമ്പോഴെല്ലാം അവന്റെ സ്മരണ എന്നിലുദിക്കുന്നു. എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; എനിക്ക് അവനോടു നിസ്‌സീമമായ കരുണ തോന്നുന്നു - യാഹ്‌വെ അരുളിച്ചെയ്യുന്നു. കൈച്ചൂണ്ടികളും വഴികാട്ടികളും സ്ഥാപിച്ച് നീ കടന്നുപോയ വഴി നന്നായി മനസ്‌സിലുറപ്പിക്കുക. ഇസ്രായേല്‍കന്യകേ, മടങ്ങിവരുക; നിന്റെ ഈ നഗരങ്ങളിലേക്ക് ഓടിയെത്തുക"(ജറെ:31;20,21). ഇസ്രായേലിനോടുള്ള ദൈവത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുമെന്ന് ആരും ആശിക്കേണ്ടാ!
യഹൂദരില്‍ ചിലരുടെ ഹൃദയങ്ങളെ കഠിനമാക്കുകയും കണ്ണുകളെ അന്ധമാക്കുകയും ചെയ്തത് ദൈവമാണെങ്കില്‍, യഹൂദരോടുള്ള വിരോധത്തിന് എന്തടിസ്ഥാനമാണുള്ളത്? യഥാര്‍ത്ഥത്തില്‍ ഈ വിരോധം ദൈവത്തോടുതന്നെയല്ലേ? നിങ്ങളുടെ രക്ഷയ്ക്കുവേണ്ടി ബലികൊടുക്കപ്പെട്ടവരല്ലേ യഹൂദരില്‍ അവശേഷിക്കുന്ന ഈ ചെറിയ വിഭാഗം? എന്നേയ്ക്കും ഇവരുടെ ഹൃദയങ്ങള്‍ കഠിനവും കണ്ണുകള്‍ അന്ധവുമായിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അങ്ങനെയെങ്കില്‍, യഥാര്‍ത്ഥത്തില്‍ അന്ധമാക്കപ്പെട്ടത് നിങ്ങളുടെ കണ്ണുകളാണ്! അപ്പസ്തോലനായ പൗലോസ് ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു: "അതിനാല്‍ ഞാന്‍ ചോദിക്കുന്നു: ദൈവം തന്റെ ജനത്തെ പരിത്യജിച്ചുവോ? ഒരിക്കലുമില്ല. ഞാന്‍ തന്നെയും അബ്രാഹത്തിന്റെ സന്തതിയും ബഞ്ചമിന്‍ ഗോത്രജനുമായ ഒരു ഇസ്രായേല്‍ക്കാരനാണല്ലോ. ദൈവം മുന്‍കൂട്ടി അറിഞ്ഞസ്വന്തം ജനത്തെ അവിടുന്നു പരിത്യജിച്ചിട്ടില്ല. ഇസ്രായേലിനെതിരായി ദൈവത്തോട് എപ്രകാരമാണ് ഏലിയാ വാദിക്കുന്നതെന്ന് അവനെപ്പറ്റി വിശുദ്ധഗ്രന്ഥം പറയുന്നതു നിങ്ങള്‍ക്കറിയാമല്ലോ: യഹോവേ, അങ്ങയുടെ പ്രവാചകരെ അവര്‍ വധിച്ചു. അങ്ങയുടെ ബലിപീഠങ്ങള്‍ അവര്‍ തകര്‍ത്തു. അവശേഷിക്കുന്നവന്‍ ഞാന്‍ മാത്രമാണ്. അവര്‍ എന്റെ ജീവനെയും തേടുന്നു. എന്നാല്‍, ദൈവം അവനോടു മറുപടി പറഞ്ഞതെന്താണെന്നോ? ബാലിന്റെ മുമ്പില്‍ മുട്ടുകുത്താത്ത ഏഴായിരംപേരെ എനിക്കുവേണ്ടി ഞാന്‍ മാറ്റിനിര്‍ത്തിയിട്ടുണ്ട്. അപ്രകാരംതന്നെ, കൃപയാല്‍തെരഞ്ഞെടുക്കപ്പെട്ട ഒരു അവശിഷ്ടഭാഗം ഇക്കാലഘട്ടത്തിലും ഉണ്ട്"(റോമ:11;1-5).
അപ്പസ്തോലന്റെ മറ്റൊരു വെളിപ്പെടുത്തല്‍ ഇപ്രകാരമാണ്: "ആകയാല്‍, ഞാന്‍ ചോദിക്കുന്നു: അവര്‍ക്കു കാലിടറിയതു വീഴുവാനായിരുന്നുവോ? ഒരിക്കലുമല്ല. ഇസ്രായേല്‍ക്കാരുടെ പാപം നിമിത്തം വിജാതീയര്‍ക്കു രക്ഷ ലഭിച്ചു. തന്‍മൂലം, അവര്‍ക്കു വിജാതീയരോട് അസൂയ ഉളവായി. അവരുടെ പാപം ലോകത്തിന്റെ നേട്ടവും അവരുടെ പരാജയം വിജാതീയരുടെ നേട്ടവും ആയിരുന്നെങ്കില്‍ അവരുടെ പരിപൂര്‍ണത എന്തൊരു നേട്ടമാകുമായിരുന്നു! വിജാതീയരായ നിങ്ങളോടു ഞാന്‍ പറയുകയാണ്, വിജാതീയരുടെ അപ്പസ്‌തോലന്‍ എന്ന നിലയ്ക്ക് എന്റെ ശുശ്രൂഷയെ ഞാന്‍ പ്രശംസിക്കുന്നു. അതുവഴി എന്റെ കൂട്ടരായ യഹൂദരെ അസൂയാകുലരാക്കാനും അങ്ങനെ, അവരില്‍ കുറെപ്പേരെയെങ്കിലും രക്ഷിക്കാനും എനിക്ക് ഇടയാകുമല്ലോ. എന്തുകൊണ്ടെന്നാല്‍, അവരുടെ തിരസ്‌കാരം ലോകത്തിന്റെ അനുരഞ്ജനമായെങ്കില്‍ അവരുടെ സ്വീകാരം മൃതരില്‍നിന്നുള്ള ജീവനല്ലാതെ മറ്റെന്തായിരിക്കും?"(റോമ:11;11-15). യഹൂദരില്‍ ചെറിയൊരു വിഭാഗത്തിന്റെ കാലിടറിയതുകണ്ട്, അവര്‍ വീണുവെന്നു കരുതുന്നവര്‍ക്ക് അവരുടെ ദൈവത്തെ അറിയാത്തതുകൊണ്ടാണ്‌! വിജാതിയരായിരുന്ന നിങ്ങള്‍ക്കു ലഭിച്ച രക്ഷയില്‍ നിങ്ങള്‍ അഹങ്കരിക്കുകയും വേണ്ടാ! കാരണം, അവരുടെ രക്ഷ അകലെയല്ല!
ബൈബിളില്‍ ഇങ്ങനെ വായിക്കുന്നു: "ഒലിവുമരത്തിന്റെ ശാഖകളില്‍ ചിലതു മുറിച്ചു കളഞ്ഞിട്ട് കാട്ടൊലിവിന്റെ മുളയായ നിന്നെ അവിടെ ഒട്ടിക്കുകയും വേരില്‍നിന്നു വരുന്ന ജീവരസം നീ പങ്കുപറ്റുകയും ചെയ്യുന്നെങ്കില്‍ നീ ആ ശാഖകളെക്കാള്‍ വലിയവനാണ് എന്ന് അഭിമാനിക്കരുത്. അഭിമാനിക്കുന്നെങ്കില്‍, നീ വേരിനെ താങ്ങുകയല്ല, വേരു നിന്നെതാങ്ങുകയാണ് എന്ന് ഓര്‍ത്തുകൊള്ളുക. എന്നെ ഒട്ടിച്ചുചേര്‍ക്കേണ്ടതിനാണ് ശാഖകള്‍ മുറിക്കപ്പെട്ടത് എന്നു നീ പറഞ്ഞേക്കാം. അതു ശരിതന്നെ, അവരുടെ അവിശ്വാസം നിമിത്തം അവര്‍ വിച്‌ഛേദിക്കപ്പെട്ടു; എന്നാല്‍, നീ വിശ്വാസം വഴി ഉറച്ചുനില്‍ക്കുന്നു. ആകയാല്‍, അഹങ്കാരം വെടിഞ്ഞ് ഭയത്തോടെ വര്‍ത്തിക്കുക. എന്തെന്നാല്‍, സ്വാഭാവിക ശാഖകളോടു ദൈവം ദാക്ഷിണ്യം കാണിക്കാത്തനിലയ്ക്ക് നിന്നോടും കാണിക്കുകയില്ല. അതുകൊണ്ട് ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും നിന്റെ ശ്രദ്ധയിലിരിക്കട്ടെ. വീണവനോടു കാഠിന്യവും, ദൈവത്തിന്റെ കൃപയില്‍ നിലനിന്നാല്‍ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും. അല്ലെങ്കില്‍, നീയും മുറിച്ചുനീക്കപ്പെടും"(റോമ:11;17-22).
യഹൂദരെ എന്നേയ്ക്കുമായി ദൈവം തള്ളിക്കളയുകയില്ല. അനേകരെ രക്ഷിക്കുന്നതിനുവേണ്ടി താത്കാലികമായി അവരുടെ ഹൃദയങ്ങളെ കഠിനമാക്കിയെങ്കിലും, കാലസമ്പൂര്‍ണ്ണതയില്‍ അവരുടെ ഹൃദയങ്ങളെ അവിടുന്നുതന്നെ മൃദുലമാക്കും! ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "തങ്ങളുടെ അവിശ്വാസത്തില്‍ തുടരാത്തപക്ഷം അവരും ഒട്ടിച്ചു ചേര്‍ക്കപ്പെടും. അവരെ വീണ്ടും ഒട്ടിച്ചുചേര്‍ക്കാന്‍ ദൈവത്തിനു കഴിയും. വനത്തിലെ ഒലിവുമരത്തില്‍നിന്നു നീ മുറിച്ചെടുക്കപ്പെട്ടു; കൃഷിസ്ഥലത്തെ നല്ല ഒലിവിന്‍മേല്‍ പ്രകൃതിസഹജമല്ലാത്തവിധം ഒട്ടിക്കപ്പെടുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഈ സ്വാഭാവികശാഖകള്‍ അവയുടെ തായ്തണ്ടില്‍ വീണ്ടും ഒട്ടിക്കപ്പെടുക എത്രയോ യുക്തം"(റോമ:11;23,24). എല്ലാ യഹൂദരും യേശുവിനെ നിഷേധിച്ചുവെന്ന് ആരും കരുതരുത്. യേശുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരും ആദിമ ക്രൈസ്തവസമൂഹവും യഹൂദരില്‍നിന്നായിരുന്നു എന്നകാര്യം എന്തുകൊണ്ടാണ് പലരും വിസ്മരിക്കുന്നത്? പത്രോസിന്റെ ആദ്യത്തെ പ്രസംഗം ശ്രവിച്ചവരില്‍ മൂവായിരം ആളുകള്‍ അന്നേദിവസംതന്നെ വിശ്വാസം സ്വീകരിച്ചു. അവരില്‍ ആരും വിജാതിയര്‍ ആയിരുന്നില്ല! ജറുസലെമില്‍ ആരാധനയ്ക്കു വന്ന യാഥാസ്ഥിതീക യാഹൂദരായിരുന്നു അവരെല്ലാം!
ഇസ്രായേലിനെതിരേ പല്ലുകള്‍ കടിച്ചുപൊട്ടിക്കുന്നവര്‍ ഇതു ശ്രദ്ധയോടെ വായിക്കുക: "സഹോദരരേ, ജ്ഞാനികളാണെന്ന് അഹങ്കരിക്കാതിരിക്കേണ്ടതിനു നിങ്ങള്‍ ഈ രഹസ്യം മനസ്‌സിലാക്കിയിരിക്കണം: ഇസ്രായേലില്‍ കുറെപ്പേര്‍ക്കുമാത്രമേ ഹൃദയകാഠിന്യം ഉണ്ടായിട്ടുള്ളൂ. അതും വിജാതീയര്‍ പൂര്‍ണമായി സ്വീകരിക്കപ്പെടുന്നതുവരെ മാത്രം. അതിനുശേഷം ഇസ്രായേല്‍ മുഴുവന്‍ രക്ഷപ്രാപിക്കും. എഴുതപ്പെട്ടിരിക്കുന്നതും അങ്ങനെതന്നെ: സീയോനില്‍നിന്നു വിമോചകന്‍ വരും; അവിടുന്നു യാക്കോബില്‍നിന്ന് അധര്‍മം അകറ്റിക്കളയും. ഞാന്‍ അവരുടെ പാപങ്ങള്‍ ഉന്‍മൂലനം ചെയ്യുമ്പോള്‍ ഇത് അവരുമായുള്ള എന്റെ ഉടമ്പടിയായിരിക്കും. സുവിശേഷം സംബന്ധിച്ചു നിങ്ങളെപ്രതി അവര്‍ ദൈവത്തിന്റെ ശത്രുക്കളാണ്. തെരഞ്ഞെടുപ്പു സംബന്ധിച്ചാകട്ടെ, അവരുടെ പൂര്‍വികരെപ്രതി അവര്‍ സ്‌നേഹഭാജനങ്ങളാണ്. എന്തെന്നാല്‍, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല. ഒരിക്കല്‍ നിങ്ങള്‍ ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. എന്നാല്‍, അവരുടെ അനുസരണക്കേടുനിമിത്തം നിങ്ങള്‍ക്കു കൃപ ലഭിച്ചു. അതുപോലെ തന്നെ, നിങ്ങള്‍ക്കു ലഭിച്ച കൃപ നിമിത്തം അവര്‍ക്കും കൃപ ലഭിക്കേണ്ടതിന് ഇപ്പോള്‍ അവര്‍ അനുസരണമില്ലാത്തവരായിരിക്കുന്നു. എന്തെന്നാല്‍, എല്ലാവരോടും കൃപ കാണിക്കാന്‍വേണ്ടി ദൈവം എല്ലാവരെയും അനുസരണമില്ലാത്തവരാക്കി"(റോമ:11;25-32).
ഓര്‍ക്കുക: യഹൂദരുടെ രക്ഷ വിദൂരത്തല്ല; സമീപത്താണ്. അവര്‍ യേശുവിനെ സ്വീകരിക്കാന്‍ തയ്യാറാകുമ്പോള്‍, അവര്‍ക്കുപകരമായി തിരഞ്ഞെടുക്കപ്പെട്ടവര്‍ തങ്ങളുടെ വിളിയോടു നീതിപുലര്‍ത്താത്തവരായി കാണപ്പെട്ടാല്‍, മുറിച്ചുമാറ്റപ്പെടും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടാ!

ഇസ്രായേല്‍ജനം ചെറുതല്ല!

ലോകത്ത് ആകമാനമുള്ള യഹൂദരെയെല്ലാം ഒരുമിച്ചുചേര്‍ത്താല്‍ ഒന്നരക്കോടിയില്‍ അധികമുണ്ടാകില്ല. മൂവായിരത്തിയഞ്ഞൂറോളം വര്‍ഷങ്ങളുടെ പാരമ്പര്യം ഇസ്രായേലിനുണ്ട്. ഈജിപ്തിലേക്കു പ്രവാസത്തിനു കടന്നുചെന്ന യാക്കോബിന്റെ മക്കള്‍ എഴുപതുപേര്‍ മാത്രമായിരുന്നുവെങ്കില്‍, നാനൂറു വര്‍ഷത്തെ പ്രവാസത്തിനുശേഷം പുറത്തുവന്നത് ഇരുപതുലക്ഷമായിരുന്നു! പിന്നെയും ആയിരത്തോളം വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു യേശുവിന്റെ വരവ്! അതിനുശേഷം രണ്ടായിരത്തോളം വര്‍ഷങ്ങള്‍ കടന്നുപോയി. ഇന്ന്‍ ഇസ്രായേലിന്റെ സംഖ്യ ഒന്നരക്കോടിയില്‍ ഒതുങ്ങിയത് എന്തു കാരണത്താലാണ്? ഹിറ്റ്‌ലര്‍ കൊന്നുകളഞ്ഞ 20 ലക്ഷവും സ്റ്റാലിന്‍ കൊന്നുതള്ളിയ 60 ലക്ഷവും ചേര്‍ത്താല്‍ 80 ലക്ഷമല്ലേ ആകുന്നുള്ളു? ഇതൊക്കെ സംഭവിച്ചത് കഴിഞ്ഞ നൂറ്റാണ്ടില്‍ ആയിരുന്നില്ലേ? നാനൂറു വര്‍ഷംകൊണ്ട് ഇരുപതു ലക്ഷമായി വര്‍ദ്ധിച്ച ജനമല്ലേ ഇസ്രായേല്‍? പിന്നീട്, മൂവായിരത്തോളം വര്‍ഷങ്ങള്‍ക്കുശേഷമല്ലേ ഹിറ്റ്‌ലറും ജോസഫ് സ്റ്റാലിനുമൊക്കെ അവതരിച്ചത്? നാനൂറു വര്‍ഷങ്ങള്‍ക്കൊണ്ട് എഴുപതുപേര്‍ ഇരുപതുലക്ഷമായി വര്‍ദ്ധിച്ചെങ്കില്‍, പിന്നീടു കടന്നുപോയ മൂവായിരം വര്‍ഷങ്ങള്‍ക്കൊണ്ട് ഈ ഇരുപതുലക്ഷം എത്ര കോടികളായി പരിണമിക്കണം? ഈ ഇക്കാലത്തിനിടയില്‍ ഇസ്രായേലിനെ ആരെങ്കിലും വന്ധ്യംകരിച്ചുവോ?
ഓരോ കാലഘട്ടങ്ങളിലും അവതരിച്ച വ്യക്തികളും പ്രസ്ഥാനങ്ങളും കൊന്നൊടുക്കിയതുമൂലം വംശനാശം സംഭവിച്ചുപോയ ഒരു ജനതയാണ് യഹൂദരെന്നു ചിന്തിക്കുന്നവര്‍ യഥാര്‍ത്ഥ സത്യത്തെ വിസ്മരിക്കുകയാണ്. യഹൂദര്‍ കടന്നുചെന്ന സ്ഥലങ്ങളിലൊക്കെ ഇവര്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നകാര്യം മനോവ സമ്മതിക്കുന്നു! യഹൂദരെ കൂട്ടക്കുരുതി ചെയ്ത സ്വേച്ഛാധിപതികള്‍ ഈ ഭൂമുഖത്ത് വന്നുപോയിട്ടുണ്ട്! എന്നാല്‍, യഹൂദര്‍ കൂട്ടക്കുരുതികള്‍ക്ക് ഇരയായതുകൊണ്ടു മാത്രമാണ് ഇന്നിവര്‍ ചെറിയ സമൂഹമായി മാറിയതെന്ന് ആരും കരുതരുത്! ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്ത്യ!
ക്രിസ്തുവിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ യഹൂദര്‍ ഇന്ത്യയില്‍ കുടിയേറി പാര്‍ക്കുകയും വലിയൊരു ജനതയായി ഇവര്‍ ശക്തിപ്രാപിക്കുകയും ചെയ്തതായി ചരിത്രം പഠിക്കുന്നവര്‍ക്കു മനസ്സിലാകും. ഒരൊറ്റ യാഹൂദനെയും ഇന്ത്യയില്‍ കൊന്നതായി ആരും പറയില്ല! ഈജിപ്തില്‍ കടന്നുചെന്ന എഴുപതുപേര്‍ ഇരുപതുലക്ഷമായി വളര്‍ന്നത് വെറും നാനൂറു വര്‍ഷങ്ങള്‍ക്കൊണ്ടായിരുന്നുവെന്ന് ബൈബിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടായിരത്തിലേറെ വര്‍ഷങ്ങളായി സമാധാനത്തോടെ ഇന്ത്യയില്‍ ജീവിച്ച യഹൂദര്‍ക്ക് വലിയൊരു ജനതയാകാനുള്ള എല്ലാ സാഹചര്യവും ഇവിടെയുണ്ടായിരുന്നു. ഒരു ജോസഫ് സ്റ്റാലിനോ അഡോള്‍ഫ് ഹിറ്റ്‌ലറോ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല! യഹൂദര്‍ക്കുവേണ്ടി ഇന്ത്യയില്‍ 'ഗ്യാസ് ചേമ്പറുകള്‍' ആരും നിര്‍മ്മിച്ചില്ല! ഇവിടെയൊരു 'കോണ്‍സന്‍ട്രേഷന്‍' നിര്‍മ്മിക്കപ്പെടുകയോ അതിനുവേണ്ടി ആലോചിക്കുകപോലുമോ ചെയ്തിട്ടില്ല! ലോകത്താകമാനം പീഡിപ്പിക്കപ്പെട്ടതുകൊണ്ടും വധിക്കപ്പെട്ടതുകൊണ്ടുമാണ് യഹൂദര്‍ എണ്ണത്തില്‍ കുറഞ്ഞുപോയതെങ്കില്‍, ഇന്ത്യയില്‍ എന്തുകൊണ്ട് ഇവര്‍ വലിയൊരു ജനതയായില്ല?
ഊഹോപോഹങ്ങള്‍ വിട്ട്‌ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍, ചില സത്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും! യഹൂദര്‍ ഇന്നും ലോകത്ത് ചെറിയൊരു സമൂഹമല്ല എന്നതാണ് ഈ യാഥാര്‍ത്ഥ്യം! ചില സ്ഥാപിത താത്പര്യക്കാര്‍ പ്രചരിപ്പിക്കുന്നതുപോലെ, യഹൂദരെല്ലാം യേശുവിനെ നിഷേധിക്കുകയായിരുന്നില്ല; മറിച്ച്, ഇന്നത്തെ ക്രൈസ്തവരില്‍ മഹാഭൂരിപക്ഷവും യഹൂദരില്‍നിന്നു പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ്! കാരണം, ക്രിസ്തീയതയുടെ ആരംഭകാലത്ത് യഹൂദരോടു മാത്രമായിരുന്നു സുവിശേഷം അറിയിച്ചിരുന്നത്. പത്രോസിന്റെ ആദ്യത്തെ പ്രസംഗത്തില്‍ത്തന്നെ വിശ്വാസം സ്വീകരിച്ച യഹൂദരുടെ സംഖ്യ മൂവയിരമായിരുന്നുവെന്നു നാം കണ്ടു! പ്രതിദിനം അനേകം യഹൂദര്‍ ക്രിസ്തീയതയിലേക്കു പ്രവഹിച്ചതുകൊണ്ടാണ് അപ്പസ്തോലന്മാരെ ഫരിസേയര്‍ എതിര്‍ത്തത്! യഹൂദര്‍ ക്രിസ്തീയതയിലേക്ക് കടന്നുവരാന്‍ കൂട്ടാക്കിയിരുന്നില്ലെങ്കില്‍ എന്തിനാണ് ഇവര്‍ ഈ വിശ്വാസത്തെ എതിര്‍ത്തത്? ക്രിസ്തീയതയിലേക്ക് കടന്നുവന്നവര്‍ മറ്റു മതങ്ങളില്‍നിന്നായിരുന്നുവെങ്കില്‍ യഹൂദര്‍ എതിര്‍ക്കുമായിരുന്നില്ല. വിജാതിയരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍പോലും താത്പര്യമില്ലാത്ത യഹൂദര്‍ ഒരിക്കലും അവരുടെ കാര്യങ്ങളില്‍ ഇടപെടുകയുമില്ല!
ദമാസ്ക്കസിലെ സഭയെ പീഡിപ്പിക്കുന്നതിനാണ് സാവൂള്‍ പുറപ്പെട്ടതെന്ന് ബൈബിള്‍ വെളിപ്പെടുത്തുന്നു. അവിടുത്തെ ക്രിസ്ത്യാനികള്‍ വിജാതിയരില്‍നിന്നു പരിവര്‍ത്തനം ചെയ്യപ്പെട്ടവരായിരുന്നെങ്കില്‍, സാവൂള്‍ എന്തിന് അവരെ പീഡിപ്പിക്കണം? ജറുസലെമിലെ സഭയോടു സാവൂള്‍ എന്തായിരുന്നു ചെയ്തതെന്നു നോക്കുക: "എന്നാല്‍, സാവൂള്‍ സഭയെ നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവന്‍ വീടുതോറും കയറിയിറങ്ങി സ്ത്രീപുരുഷന്‍മാരെ വലിച്ചിഴച്ചുകൊണ്ടുവന്ന് തടവിലാക്കി"(അപ്പ.പ്രവര്‍:8;3). ഈ പീഡനം ദമാസ്ക്കസിലേക്കു വ്യാപിപ്പിക്കാന്‍ കാരണമായത്, അവിടെയുള്ള യഹൂദര്‍ ഒന്നടങ്കം ക്രിസ്തീയതയെ പുല്‍കിയതുകൊണ്ടായിരുന്നു. ദമാസ്ക്കസിലുള്ള സഭയെ പീഡിപ്പിക്കാനുള്ള ദൗത്യം സാവൂളില്‍ ഭരമേല്പിക്കപ്പെട്ടത് എപ്രകാരമായിരുന്നുവെന്ന് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: "സാവൂള്‍ അപ്പോഴും കര്‍ത്താവിന്റെ ശിഷ്യരുടെനേരേ വധഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. അവന്‍ പ്രധാനപുരോഹിതനെ സമീപിച്ച്, ക്രിസ്തുമാര്‍ഗം സ്വീകരിച്ച സ്ത്രീപുരുഷന്‍മാരില്‍ ആരെക്കണ്ടാലും അവരെ ബന്ധനസ്ഥരാക്കി ജറുസലെമിലേക്കുകൊണ്ടുവരാന്‍ ദമാസ്‌ക്കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങള്‍ ആവശ്യപ്പെട്ടു"(അപ്പ.പ്രവര്‍:9;1,2).
ദമാസ്ക്കസിലെ സഭ വിജാതിയരില്‍നിന്നായിരുന്നുവെങ്കില്‍, അവരെ ബന്ധിച്ചു ജറുസലേമിലേക്കു കൊണ്ടുവരേണ്ടതുണ്ടോ? മാത്രവുമല്ല, റോമന്‍ ഭരണം നിലനില്‍ക്കുന്ന കാലത്ത് മറ്റു മതങ്ങളുടെ കാര്യത്തില്‍ തലയിടാന്‍ യഹൂദരെയോ ഇവരുടെ പുരോഹിതരെയോ സീസര്‍ അനുവദിക്കുമോ? ഈ സാവൂളിന്റെ മാനസാന്തരത്തിനുശേഷം ഉടനെയൊന്നും വിജാതിയരോട് സുവിശേഷം പ്രസംഗിക്കാന്‍ ആരംഭിച്ചിരുന്നില്ല. യഹൂദരെ പൂര്‍ണ്ണമായും ക്രിസ്തീയതയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയാതെവന്നപ്പോഴാണ് വിജാതിയരുടെയിടയിലേക്ക് ഇറങ്ങാന്‍ സാവൂള്‍ എന്ന പൗലോസ് തയ്യാറായത്!
യഹൂദരില്‍നിന്നുള്ള പീഡനംമൂലം അപ്പസ്തോലന്മാര്‍ ചിതറിക്കപ്പെട്ടതും ദൈവഹിതമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. സമരിയാക്കാര്‍ ആദ്യമായി സുവിശേഷം അറിഞ്ഞത് ചിതറിക്കപ്പെട്ട അപ്പസ്തോലന്മാരില്‍ ഒരുവനായ പീലിപ്പോസില്‍നിന്നായായിരുന്നു. ബൈബിളില്‍ ഇങ്ങനെ വായിക്കുന്നു: "ചിതറിക്കപ്പെട്ടവര്‍, വചനം പ്രസംഗിച്ചുകൊണ്ടു ചുറ്റിസഞ്ചരിച്ചു. പീലിപ്പോസ് സമരിയായിലെ ഒരു നഗരത്തില്‍ചെന്ന് അവിടെയുള്ളവരോടു ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു. പീലിപ്പോസിന്റെ വാക്കുകള്‍ കേള്‍ക്കുകയും അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കാണുകയും ചെയ്ത ജനക്കൂട്ടം അവന്‍ പറഞ്ഞകാര്യങ്ങള്‍ ഏകമനസ്‌സോടെ ശ്രദ്ധിച്ചു. എന്തെന്നാല്‍, അശുദ്ധാത്മാക്കള്‍ തങ്ങള്‍ ആവേശിച്ചിരുന്നവരെ വിട്ട് ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു പുറത്തുപോയി. അനേകം തളര്‍വാതരോഗികളും മുടന്തന്‍മാരും സുഖം പ്രാപിച്ചു. അങ്ങനെ ആ നഗരത്തില്‍ വലിയ സന്തോഷമുണ്ടായി"(അപ്പ.പ്രവര്‍:8;4-8). യേശു കല്പിച്ച ക്രമത്തില്‍തന്നെ  സുവിശേഷം പ്രചരിപ്പിക്കാനുള്ള സാഹചര്യം ഒരുക്കിയത് അവിടുത്തെ ആത്മാവായിരുന്നുവെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല! യൂദയായുടെ ഗ്രാമങ്ങളിലും സമരിയായിലും സുവിശേഷമെത്തുന്നതിന് യഹൂദരുടെ പീഡനം കാരണമായി എന്നതാണ് യാഥാര്‍ത്ഥ്യം! യഹൂദരില്‍ കുറച്ചുപേരുടെ തിരസ്ക്കരണം ഗ്രീക്കുകാര്‍ അടങ്ങുന്ന വിജാതിയര്‍ക്കു രക്ഷയായി ഭവിക്കുകയും ചെയ്തു! യേശുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തില്‍ ജറുസലെമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു"(ലൂക്കാ:24;47).
ഇതായിരുന്നു ആ ക്രമം: "എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും"(അപ്പ.പ്രവര്‍:1;8). യഹൂദരില്‍ ചെറിയൊരു വിഭാഗം മാത്രമേ മറുമലിച്ചു മാറിനിന്നിട്ടുള്ളുവെന്ന് വ്യക്തമാക്കിയിരിക്കുന്നത് യഹൂദരിലെ ഫരിസേയ പ്രമുഖനും ക്രൈസ്തവ പീഡനത്തിനു ചുക്കാന്‍ പിടിച്ചിരുന്നവനുമായ സാവൂള്‍ എന്ന പൗലോസ് അപ്പസ്തോലന്‍ തന്നെയാണ്! വിളിക്കപ്പെട്ട വിജാതിയര്‍ മുഴുവന്‍ രക്ഷയിലേക്കു കടന്നുവന്നതിനുശേഷം ഇവരും യേശുവിനെ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത് പരിശുദ്ധാത്മാവാണെന്ന കാര്യവും നാം വിസ്മരിക്കരുത്! ഇന്ത്യയിലടക്കം ചിതറിപ്പാര്‍ത്ത യഹൂദരുടെയിടയിലേക്കായിരുന്നു അപ്പസ്തോലന്മാര്‍ സുവിശേഷവുമായി കടന്നുപോയത്. ഇവരില്‍ സിംഹഭാഗവും ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമായി മാറിയപ്പോള്‍, യഹൂദര്‍ എണ്ണത്തില്‍ ചുരുങ്ങിപ്പോയി. എന്നാല്‍, ഇവര്‍ എത്തേണ്ടിടത്തുതന്നെ എത്തിച്ചേര്‍ന്നു എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ, യഥാര്‍ത്ഥ ഇസ്രായേലെന്നു വിളിക്കപ്പെടാന്‍ എന്തുകൊണ്ടും യോഗ്യരായിട്ടുള്ളത് ക്രൈസ്തവരാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല!
ഹിറ്റ്‌ലറും സ്റ്റാലിനും കൊന്നുതള്ളിയ 80 ലക്ഷത്തോടെ യഹൂദര്‍ ഇല്ലായ്മ ചെയ്യപ്പെടുകയോ സംഖ്യയില്‍ കുറഞ്ഞുപോവുകയോ ചെയ്തിട്ടില്ല! ഇരുന്നൂറു കോടിയില്‍പ്പരം അംഗബലമുള്ള ക്രൈസ്തവരില്‍ എണ്‍പതു ശതമാനവും യഹൂദരാണ് എന്ന യാഥാര്‍ത്ഥ്യം അവഗണിക്കുന്നവരാണ്, മറിച്ചുള്ള പ്രചരണത്തിന്റെ വക്താക്കള്‍! അതായത്, ഇന്ന്‍ ഈ ഭൂമുഖത്തുള്ള ജനതകളില്‍ ഏറ്റവും വലിയ സമൂഹമാണ് യഹൂദര്‍! ലോകം യഹൂദരായി പരിഗണിച്ചിട്ടുള്ളവര്‍ മാത്രമല്ല യഹൂദര്‍!
ക്രിസ്തുവിനെയും ക്രിസ്തീയതയെയും യഹൂദര്‍ അവഗണിച്ചുവെന്ന പ്രചാരണവുമായി ഊരുചുറ്റുന്നവര്‍ ചില പ്രത്യേക അജണ്ടകള്‍ ഉണ്ടെന്ന കാര്യം നാം അറിഞ്ഞിരിക്കണം. ഇത്തരക്കാര്‍ ആരൊക്കെയാണെന്നും അവരുടെ അജണ്ട എന്താണെന്നും വ്യക്തമാക്കുന്നതിനുമുന്‍പ് ഒരു വിഷയംകൂടി അവതരിപ്പിക്കാനുണ്ട്. ക്രിസ്തുവിന്റെ ഘാതകരെന്നു യഹൂദര്‍ വിളിക്കപ്പെടുന്നതിലെ സത്യവും മിഥ്യയും വേര്‍തിരിക്കലാണ് ഈ വിഷയം.

യേശുക്രിസ്തുവിനെ വധിച്ചത് യഹൂദരല്ല!

യേശുവിന്റെ ക്രൂശീകരണവുമായി ബന്ധപ്പെട്ട് ഇന്നും യഹൂദര്‍ പ്രതിസ്ഥാനത്താണ്! യഥാര്‍ത്ഥത്തില്‍ യഹൂദര്‍ യേശുവിനെ വധിച്ചുവോ? ഇല്ലെന്നു മനോവ വാദിക്കുമ്പോള്‍, അതിനെ എതിര്‍ക്കുന്നവര്‍ ഒരുകാര്യം വ്യക്തമാക്കണം. ഇതാണ് നിങ്ങള്‍ വ്യക്തമാക്കേണ്ടത്: യഹൂദരാണ് യേശുവിനെ കൊന്നതെങ്കില്‍, ആ ഘാതകരില്‍ ഏറിയപങ്കും ഇന്നു ക്രൈസ്തവരല്ലേ? ഏതെങ്കിലും യഹൂദന് യേശുവിന്റെ മരണത്തില്‍ പങ്കുണ്ടെങ്കില്‍, ആ യഹൂദന്റെ പിന്‍ഗാമികളില്‍ ആരെങ്കിലും യഹൂദനായി ജീവിക്കുന്നുവെന്നതിനു തെളിവുണ്ടോ? ഇവനെ ക്രൂശിക്കുകയെന്നു വിളിച്ചുപറഞ്ഞവരുടെയോ, റോമന്‍ ഗവര്‍ണ്ണറുടെ കൈകളില്‍ യേശുവിനെ ഏല്പിച്ചുകൊടുത്ത പുരോഹിതരുടെയോ തലമുറയില്‍ ആരെങ്കിലും ഇന്നു യഹൂദനായി ജീവിച്ചിരിപ്പുണ്ടെന്നതിന് ഒരു തെളിവുമില്ല. എന്നാല്‍, അവരില്‍ ചിലരുടെയെങ്കിലും തലമുറയില്‍പ്പെട്ടവര്‍ ക്രൈസ്തവരായി ജീവിക്കുന്നുണ്ടെന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ടാ! കാരണം, യേശുവിന്റെ തിരുവിലാവില്‍ കുന്തം കുത്തിയിറക്കിയ പടയാളിപോലും ക്രിസ്ത്യാനിയായി എന്നതാണു യാഥാര്‍ത്ഥ്യം!
യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ തലമുറയെ ശേഷിപ്പിക്കാതെതന്നെ അവന്‍ കടന്നുപോയി. യേശുവിനെ ചമ്മട്ടികൊണ്ട് അടിച്ചതും തലയില്‍ മുള്‍ക്കിരീടം ചാര്‍ത്തിയതും വിജാതിയരായ റോമന്‍ പടയാളികളായിരുന്നു. യഹൂദരുടെ രാജാവേ സ്വസ്തി എന്നു പറഞ്ഞുകൊണ്ട് പരിഹസിക്കുകയും പ്രഹരിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തത് വിജാതിയരായ പടയാളികള്‍ തന്നെയായിരുന്നു. യേശുവിനെ മരണത്തിനു വിധിച്ച പീലാത്തോസ് യഹൂദനായിരുന്നില്ല! യേശുവിന്റെ തോളില്‍ ഭാരമുള്ള കുരിശ് വച്ചുകൊടുത്തതും 'തലയോടിടം' എന്ന സ്ഥലത്തേക്കു നയിച്ചതും റോമന്‍ പടയാളികളായിരുന്നു! യേശുവിനെ കുരിശില്‍ തറച്ചതും അവിടുത്തെ വസ്ത്രത്തിനായി നറുക്കിട്ടതും യഹൂദരല്ലെന്നു നമുക്കറിയാം. എന്നാല്‍, അവിടുത്തെ കുരിശുവഹിക്കാന്‍ സഹായിച്ച ശിമയോന്‍ ഒരു യഹൂദനായിരുന്നു. വിലാപയാത്രയില്‍ അവിടുത്തോടു സഹതപിക്കുകയും വിലപിക്കുകയും ചെയ്ത സ്ത്രീകള്‍ യഹൂദരായിരുന്നുവെന്ന കാര്യവും നാം മറക്കരുത്. അരമത്തിയാക്കാരന്‍ ജോസഫ് എന്ന യഹൂദന്റെ കല്ലറയിലാണ് അവിടുത്തെ ശരീരം സംസ്കരിച്ചത്. യേശുവിന്റെ അമ്മയായ മറിയവും അവിടുത്തെ പന്ത്രണ്ടു ശിഷ്യന്മാരും യഹൂദരായിരുന്നു! യേശുതന്നെയും യഹൂദനായിരുന്നുവെന്ന കാര്യവും എന്തുകൊണ്ട് നിങ്ങള്‍ പരിഗണിക്കുന്നില്ല!
യഹൂദര്‍ക്കെതിരേ വാളെടുക്കുന്നവര്‍ ഒരു കാര്യംകൂടി ഓര്‍ക്കുക: അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ലോകത്തേക്കു സുവിശേഷത്തിന്റെ വെളിച്ചവുമായി കടന്നുവരികയും ആ സുവിശേഷത്തെപ്രതി ജീവന്‍ ത്യജിക്കുകയും ചെയ്ത ആദിമ സഭാപിതാക്കന്മാര്‍ സകലരും യഹൂദരായിരുന്നു! ക്രൈസ്തവസഭ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത് യഹൂദരുടെമേല്‍ ആണെന്നു മനോവ പറയുമ്പോള്‍, ആരും പുരികം വളക്കേണ്ടാ. എന്തെന്നാല്‍ ബൈബിള്‍ ഇപ്രകാരം വെളിപ്പെടുത്തുന്നു: "അപ്പസ്‌തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്"(എഫേ:2;20). സഭയുടെ മൂലക്കല്ലാകുന്ന ക്രിസ്തു യഹൂദനായിരുന്നില്ലേ? ആയിരുന്നുവെന്ന് യേശുതന്നെ വ്യക്തമാക്കിയത് ശ്രദ്ധിക്കുക: "എന്തെന്നാല്‍, രക്ഷ യഹൂദരില്‍ നിന്നാണ്"(യോഹ:4;22). യേശുവിനേക്കാള്‍ ആധികാരികമായി രക്ഷയുടെ ഉറവിടത്തെക്കുറിച്ചു പറയാന്‍ മനോവയ്ക്കു കഴിയില്ല!
അപ്പസ്തോലന്മാരും പ്രവാചകന്മാരുമാണ് സഭയുടെ അടിത്തറ. ഈ അടിത്തറ ഉറപ്പിച്ചിരിക്കുന്നത് പത്രോസ് എന്ന പാറമേലാണ്! "ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല"(മത്താ:16;18). ഇത് വ്യക്തമാക്കിയിരിക്കുന്നതും യേശുതന്നെയാണ്. യേശു സ്ഥാപിച്ച സഭയുടെ അസ്ഥിവാരം എവിടെയാണെന്ന് ആധികാരികമായി പറയാന്‍ അവിടുത്തേക്ക്‌ മാത്രമേ സാധിക്കുകയുള്ളൂ! ഇനി ചോദിക്കട്ടെ: ക്രൈസ്തവര്‍ പ്രവാചകരായി അംഗീകരിക്കുന്നവരില്‍ ഇസ്രായേല്‍ക്കാരല്ലാത്ത ആരെങ്കിലും ഉണ്ടോ? അപ്പസ്തോലന്മാരില്‍ യഹൂദരല്ലാത്ത ആരെങ്കിലും ഉള്ളതായി മനോവയ്ക്ക് അറിയുകയുമില്ല! ഇക്കാരണത്താല്‍ത്തന്നെയാണ് മനോവ ഇപ്രകാരം പറഞ്ഞത്! എന്നാല്‍, അപ്പസ്തോലന്മാരുടെ ഗണത്തില്‍ ചില കല്‍ദായരുണ്ടായിരുന്നു എന്ന വാദവുമായി പൗരസ്ത്യ 'കഥയെഴുത്തുകാര്‍' രംഗത്തിറങ്ങിയിട്ടുണ്ട്! അല്ലാഹുവിനും ഈസാനബിയ്ക്കും ജന്മം നല്‍കിയ ബീജം തന്നെയാണ് ഇവരെയും ജനിപ്പിച്ചത് എന്നതുകൊണ്ട് ആരും ഇതിനെ ഗൗനിക്കേണ്ടതില്ല!
യേശുക്രിസ്തുവിനെ വധിച്ചത് യഹൂദരാണെന്നും അതിനാല്‍ ഇവര്‍ വെറുക്കപ്പെടേണ്ടവരാണെന്നും പ്രചരിപ്പിക്കുന്നവര്‍ക്ക് വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്‌. ക്രൈസ്തവരില്‍ യഹൂദ വിരോധം ജനിപ്പിക്കുന്നതിലൂടെ ആ ജനതയെ തിരഞ്ഞെടുത്ത ദൈവത്തിന്റെ പ്രവര്‍ത്തി ബുദ്ധിശൂന്യമായിരുന്നു എന്ന ചിന്ത ജനിപ്പിക്കുകയെന്നത് സാത്താന്റെ തന്ത്രമാണ്! എന്തിനുമേതിനും യഹൂദരെ ശപിക്കുന്നതിലൂടെ ദൈവത്തിന്റെ ശാപം ക്രിസ്ത്യാനിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ സാത്താന്‍ ശ്രമിക്കുന്നു! ഐക്യരാഷ്ട്രസഭ എന്ന സാത്താന്റെ സംഘടനയും ലോക മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്, ഈ ശാപം ലോകവ്യാപകമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഇത് മനസ്സിലാക്കണമെങ്കില്‍, യഹൂദരുമായുള്ള ദൈവത്തിന്റെ ബന്ധം എന്താണെന്ന് അറിയണം. ദൈവം തിരഞ്ഞെടുത്ത അബ്രാഹത്തിന്റെ മൂന്നാം തലമുറയാണ് ഇസ്രായേല്‍ജനം! അബ്രാഹത്തിനും അവന്റെ സന്തതികള്‍ക്കും എന്നേയ്ക്കുമായി ദൈവം നല്‍കിയ വാഗ്ദാനം ഇതാണ്: "ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും"(ഉത്പ:12;2,3).
അബ്രാഹത്തെയും ഇസഹാക്കിനെയും യാക്കോബിനെയും അവന്റെ സന്തതികളെയുമാണ് ഈ അനുഗ്രഹത്തിന്റെ അവകാശികളാക്കിയത്. ഇത് വ്യക്തമാക്കുന്ന വചനം ബൈബിളില്‍ ഇങ്ങനെ വായിക്കുന്നു: "ഇസ്രായേലിനെ അനുഗ്രഹിക്കുന്നതു യാഹോവയ്ക്കു പ്രസാദകരമെന്നു മനസ്സിലാക്കിയപ്പോള്‍, മുന്നവസരങ്ങളില്‍ ചെയ്തതുപോലെ ശകുനം നോക്കാന്‍ പോകാതെ ബാലാം മരുഭൂമിയിലേക്കു മുഖം തിരിച്ചു നിന്നു"(സംഖ്യ:24;1). അതിനുശേഷം ഇസ്രായേലിനെ അനുഗ്രഹിച്ചുകൊണ്ട്‌ ബാലാം നടത്തിയ പ്രഭാഷണം തുടര്‍ന്നുള്ള വാക്യങ്ങളില്‍ കാണാം. ബാലാം ഇപ്രകാരം പ്രഖ്യാപിച്ചു: "നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതന്‍, നിന്നെ ശപിക്കുന്നവന്‍ ശാപഗ്രസ്തന്‍"(സംഖ്യ:24;9). ഇസ്രായേലിനെ അനുഗ്രഹിക്കുന്നത് യാഹോവയ്ക്കു പ്രീതികരമാണെന്നു സാത്താനും അറിയാം. ഇസ്രായേലിനെ ശപിക്കുന്നവര്‍ ശപിക്കപ്പെട്ടവരായിത്തീരുമെന്നും അവന്‍ അറിയുന്നു. ആയതിനാല്‍, സകല ജനതകളും ശപിക്കപ്പെട്ടവരായി പരിണമിക്കേണ്ടതിന്, അവന്‍ സകലരേയും ഇസ്രായേലിനെതിരെ തിരിക്കുന്നു. ഇസ്രായേലിന്റെ ദൈവം വാഗ്ദാനങ്ങളില്‍നിന്നു പിന്മാറാത്ത ദൈവമാണെന്നു സാത്താനു നന്നായി അറിയാം. സാത്താന്‍ സ്ഥാപിച്ച മതങ്ങളും പ്രസ്ഥാനങ്ങളും ഇസ്രായേലിനെതിരേ വ്യാജപ്രചരണങ്ങള്‍ നടത്തിക്കൊണ്ട് ദൈവജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. യഹൂദ വൈരികളായ ക്രൈസ്തവനാമധാരികളെ നാം തിരിച്ചറിയണം.

ജൂതന്മാരുടെ വൈരികള്‍ യഹോവയുടെയും വൈരികള്‍!

അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ഇസ്രായേലിന്റെയും ശത്രുക്കള്‍ വിജാതിയരായിരുന്നു! ശത്രുക്കളില്‍ ഉപജാതികള്‍ രൂപപ്പെട്ടു എന്നല്ലാതെ, ഇന്നും തത്സ്ഥിതി തുടരുന്നു! സകല വിജാതിയരെയും സൂചിപ്പിക്കാന്‍, 'ഗ്രീക്കുകാര്‍' എന്ന പൊതുവിശേഷണം തിരഞ്ഞെടുക്കാന്‍ അപ്പസ്തോലനെ പ്രേരിപ്പിച്ചത് പരിശുദ്ധാത്മാവാണ്. സത്യദൈവത്തെ ആരാധിക്കാതെ, വ്യാജദൈവങ്ങളെ സേവിക്കുന്നവരെയാണ് വിജാതിയര്‍ എന്നു വിളിക്കുന്നത്. ഇസ്ലാം അടക്കം ഈ ഭൂമുഖത്തു നിലവിലുള്ള എല്ലാ വിജാതിയ മതങ്ങളുടെയും ദേവന്മാര്‍ ഗ്രീക്ക് ഇതിഹാസങ്ങളില്‍നിന്നു പുറത്തുചാടിയ ദുര്‍ഭൂതങ്ങളാണ്! അതുകൊണ്ടുതന്നെ, വിജാതിയര്‍ എന്നതിനു പകരം വയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ പദമാണ് 'ഗ്രീക്കുകാര്‍' എന്ന പദം!
ഇസ്രായേലിന്റെ ദൈവത്തെ ആരാധിക്കുന്ന ക്രൈസ്തവരായ നാം, ഇസ്രായേല്‍ എന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു. തങ്ങള്‍ ഇസ്രായേലാണെന്നു യഹൂദര്‍ പറയുന്നതുപോലെതന്നെ, യഥാര്‍ത്ഥ ക്രിസ്ത്യാനികളും തങ്ങള്‍ ഇസ്രായേലാണെന്നു പറയുന്നു! ഇരുകൂട്ടരും ആരാധിക്കുന്നത് ഒരേ ദൈവത്തിലാണെന്നതുകൊണ്ടും, ക്രിസ്തീയത എന്നത് ഇസ്രായേലിന്റെ തുടര്‍ച്ചയായതുകൊണ്ടുമാണ് ഇപ്രകാരമുള്ള പൊതുവിശേഷണം ഉണ്ടായത്. അതുപോലെതന്നെ, മുഴുവന്‍ വിജാതിയതയുടെയും ഉദ്ഭവം ഗ്രീക്കുകാരില്‍ നിന്നായതിനാല്‍, വിജാതിയരെ പൊതുവായി 'ഗ്രീക്കുകാര്‍' എന്നു വിശേഷിപ്പിക്കാം! ആദ്യം യഹൂദര്‍ക്കും പിന്നീടു ഗ്രീക്കുകാര്‍ക്കും എന്ന വെളിപ്പെടുത്തലിലൂടെ പൗലോസ് അപ്പസ്തോലന്‍ വ്യക്തമാക്കിയിരിക്കുന്നത് സകലരുടെയും രക്ഷയാണ്!
ഇസ്രായേലിനോടും യഹൂദരോടും വിജാതിയര്‍ക്കെല്ലാം അസൂയയും വെറുപ്പുമുണ്ടാകാന്‍ പല കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനമായ കാരണം, ഇസ്രായേല്‍ ഇടകലരാത്ത ജനമായിരുന്നു എന്നതായിരുന്നു. ഇവര്‍ സാമൂഹികമായി ഒറ്റപ്പെടുവാനും വെറുക്കപ്പെടുവാനുമുള്ള സാഹചര്യം ഇതിലൂടെ സംജാതമായി! ഇത് ഈ ജനത്തിന്റെ കുറ്റമായിരുന്നില്ല; മറിച്ച്, ഇവരെ തിരഞ്ഞെടുത്ത ദൈവത്തില്‍നിന്നുള്ള വ്യക്തമായ മുന്നറിയിപ്പ് ഇക്കാര്യത്തില്‍ ഇവര്‍ക്ക് നല്‍കപ്പെട്ടിരുന്നു. വിഗ്രഹങ്ങളുമായി സഹവസിച്ചു മലിനമായ ഒരു സംസ്കാരത്തോടു ചേര്‍ന്നുനില്‍ക്കുന്നവരോടൊപ്പം സഹവസിക്കാന്‍ സത്യദൈവത്തിനു സാധിക്കില്ല! അവരുമായി ഇടകലരുന്നതിലൂടെ, അവരുടെ വിഗ്രഹസംസ്കാരവും അതിന്റെ മാലിന്യവും തന്റെ ജനത്തെ സ്വാധീനിച്ചാല്‍ ഇവരും അവരില്‍ ഒരുവനെപ്പോലെ ആയിത്തീരും. സത്യദൈവമായ യാഹോവയ്ക്ക് തന്റെ ജനത്തിനിടയില്‍ വ്യാപരിക്കണമെങ്കില്‍, അശുദ്ധമായതൊന്നും അവരില്‍ ഉണ്ടാകാന്‍ പാടില്ല. എപ്പോഴെല്ലാം ഈ അശുദ്ധി ഇവരിലേക്കു കടന്നുവന്നുവോ, അപ്പോഴെല്ലാം യഹോവ ഇവരില്‍നിന്നും അകന്നുപോയിട്ടുമുണ്ട്. ഇവയെല്ലാം വ്യക്തമാക്കുന്ന നിയമങ്ങളും സംഭവങ്ങളും ഇവിടെ വിവരിക്കാന്‍ തുനിയുന്നില്ല. നിയമാവര്‍ത്തന പുസ്തകത്തിലുടനീളം വിവരിച്ചിരിക്കുന്നത് അവിടുത്തെ ചട്ടങ്ങളും നിയമങ്ങളുമാണ്!
എന്നാല്‍, ഗ്രീക്കുകാരടക്കം ഇവര്‍ക്കു ചുറ്റിലും ജീവിച്ച ജനങ്ങള്‍ക്ക് നിയമങ്ങള്‍ നല്‍കുവാന്‍ ജീവനുള്ള ദൈവമോ, കര്‍ശനമായ തത്വസംഹിതകളോ ഉണ്ടായിരുന്നില്ല! പ്രകൃതിശക്തികളെ ദൈവങ്ങളായി ഇവര്‍ തിരഞ്ഞെടുക്കുകയും അവയ്ക്ക് ഇവര്‍തന്നെ പേരുകള്‍ നല്‍കുകയുമാണ് ചെയ്തത്. ഇസ്രായേലിന്റെ ദൈവത്തെ അവര്‍ തിരഞ്ഞെടുത്തതല്ല; മറിച്ച്, അവരെ ദൈവം തിരഞ്ഞെടുക്കുകയായിരുന്നു. ഇസ്രായേലിന്റെ ദൈവം അവിടുത്തെ നാമം തന്റെ ജനത്തിനു വെളിപ്പെടുത്തി. തങ്ങള്‍ക്കു തോന്നുന്ന പേരു വിളിക്കാന്‍ അവിടുന്ന് അവരെ അനുവദിച്ചില്ല! എല്ലാ തരത്തിലും വിജാതിയരില്‍നിന്നു വ്യത്യസ്തരായ ജനവിഭാഗമായിരുന്നു ഇസ്രായേല്‍! അന്യദേവന്മാരുടെ നാമങ്ങള്‍ നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാന്‍ ഇടയാവരുതെന്നാണ് സൈന്യങ്ങളുടെ ദൈവമായ യഹോവ തന്റെ ജനത്തോടു കല്പിച്ചത്. ഈ ദൈവത്തിന്റെ പരിശുദ്ധി അന്ന് എപ്രകാരമായിരുന്നുവോ, അതുപോലെതന്നെ ഇന്നും നിലനില്‍ക്കുന്നുവെന്ന സത്യം വിസ്മരിച്ചുകൊണ്ടാണ് ആധുനീക ഇസ്രായേല്‍ എന്ന്‍ അവകാശപ്പെടുന്നവരുടെ പ്രവര്‍ത്തനങ്ങള്‍! മ്ലേച്ഛവിഗ്രഹങ്ങളെ ദൈവത്തിന്റെ ആലയത്തില്‍ സ്ഥാപിക്കാന്‍പോലുമുള്ള ധാര്‍ഷ്ട്യത്തിലാണ് ഇവര്‍! എന്നിട്ടും ഇവര്‍ പറയുന്നു: ഞങ്ങള്‍ യഥാര്‍ത്ഥ ഇസ്രായേലാണ്; ഞങ്ങളെ നയിക്കുന്നത് പരിശുദ്ധാത്മാവാണ് എന്നൊക്കെ!
വിഷയത്തിലേക്കുതന്നെ തിരികേവരാം. മറ്റുള്ളവരുമായി ഇടകലരാത്തവിധം കര്‍ശനമായ നിയമങ്ങള്‍ നല്കപ്പെട്ടിരുന്നതുകൊണ്ട് ഇവരുമായി സഹവസിക്കാന്‍ ചുറ്റിലുമുള്ള ജനതയ്ക്ക് സാധിച്ചില്ല. ഇസ്രായേലിലെ സ്ത്രീകളെ വിജാതിയര്‍ക്കു നല്‍കുകയോ, അവരുടെ സ്ത്രീകളെ തങ്ങളുടെ മക്കള്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യാന്‍ ഇവര്‍ കൂട്ടാക്കിയില്ല! ആരെങ്കിലും ഈ നിയമത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍, അവരെ സമൂഹത്തില്‍നിന്നു വിഛ്ചേദിക്കണം എന്നതായിരുന്നു ഇസ്രായേലിന്റെ ദൈവത്തിന്റെ ചട്ടം! ഇങ്ങനെയൊരു സമൂഹത്തെ മറ്റു ജനതകള്‍ വെറുക്കുകയും പുച്ഛിക്കുകയും ചെയ്യുകയെന്നത് സ്വാഭാവികമായ കാര്യമാണ്. അതായത്, ദൈവത്തിന്റെ നിയമങ്ങളായിരുന്നു ഇവരെ മറ്റുള്ളവരുടെ വെറുപ്പിനു പാത്രമാക്കിയത് എന്നുവേണമെങ്കില്‍ കരുതാം. എന്നാല്‍, ലോകത്തിന്റെ മൈത്രിയ്ക്കുവേണ്ടി ദൈവത്തിന്റെ നിയമങ്ങളില്‍ മായംചേര്‍ത്തു കച്ചവടം ചെയ്യുന്നവരും പറയുന്നത്, ഞങ്ങളാണ് യഥാര്‍ത്ഥ ഇസ്രായേല്‍ എന്നാണ്! ഒരുകാര്യം മനോവ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു; ഇസ്രായേല്‍ ഒരു വേറിട്ട ജനമാണ്; ലോകം ഇവരെ വെറുക്കും; കാരണം, ലോകത്തിനു ദൈവത്തെ സ്വീകരിക്കാന്‍ കഴിയില്ല! "ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്‍റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്‍റെ ശത്രുവാക്കുന്നു"(യാക്കോ:4;3,4). ആധുനീക ഇസ്രായേലിനും ഇതുതന്നെയാണ് ചട്ടമെന്ന് യേശുവിന്റെ അപ്പസ്തോലനായ യാക്കോബ് വ്യക്തമാക്കിയിരിക്കുന്നു!
ഗ്രീക്കു സംസ്കാരവും പേര്‍ഷ്യന്‍ സംസ്കാരവും ആര്യസംസ്കാരവും ഇസ്രായേലിന്റെ സമകാലീന സംസ്കാരങ്ങളായിരുന്നു. ഇവരെല്ലാം തങ്ങളുടെ സംസ്കാരങ്ങള്‍ പരസ്പരം അനുകരിക്കുകയും പഠിക്കുകയും ചെയ്തപ്പോള്‍, ഇസ്രായേലിന് ഇക്കാര്യങ്ങള്‍ നിഷിദ്ധമായിരുന്നതുകൊണ്ട് അവര്‍ അങ്ങനെ ചെയ്തില്ല! ചട്ടങ്ങളും നിയമങ്ങളും ഇടംവലം തിരിയാതെ പാലിച്ചിരുന്ന നാളുകളിലൊക്കെ ഇസ്രായേലിനെ സകല ജനങ്ങളും ഭയപ്പെട്ടിരുന്നു. ആര്‍ക്കും ജയിക്കാന്‍ കഴിയാത്ത ജനമായി ഇസ്രായേലിനെ മറ്റുള്ളവര്‍ കണ്ടു! ഈ ഭയം ഇവരോടുള്ള വെറുപ്പായി രൂപാന്തരപ്പെട്ടു എന്നതും പരിഗണിക്കേണ്ടതാണ്! ചുരുക്കത്തില്‍, ഇസ്രായേലിനോട് മറ്റുള്ള ജനതകള്‍ക്കുള്ള അസഹിഷ്ണുതയ്ക്ക് ആധാരം, ഈ ജനത്തെ സംരക്ഷിക്കുന്ന ഇവരുടെ ദൈവമായ യഹോവ തന്നെയാണ്! ഇവര്‍ പാപം ചെയ്യാത്തിടത്തോളം, ഇവരെ തോല്പിക്കാന്‍ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല.
അസ്സീറിയാ രാജാവിന്റെ സര്‍വ്വസൈന്യാധിപനോട്‌ ആഖേര്‍ ഉപദേശിക്കുന്നത് ശ്രദ്ധിക്കുക: "അറിവുകൂടാതെ വല്ല പിഴകളും ഇപ്പോള്‍ ഈ ജനത്തിനു വന്നു പോയിട്ടുണ്ടെങ്കില്‍, തങ്ങളുടെ ദൈവത്തിനെതിരായി അവര്‍ പാപം ചെയ്യുകയും നാം അതു കണ്ടുപിടിക്കുകയും ചെയ്യുന്നെങ്കില്‍, നമുക്കു ചെന്ന് അവരെ തോല്‍പിക്കാം. എന്നാല്‍, അവരുടെ ദേശത്ത് ഒരു അതിക്രമവും ഇല്ലെങ്കില്‍, എന്റെ യജമാനന്‍ അവരെ വിട്ടുപോയാലും. അവരുടെ കര്‍ത്താവ് അവരെ രക്ഷിക്കും; അവരുടെ ദൈവം അവരെ കാത്തുസൂക്ഷിക്കും. നാം ലോകസമക്ഷം ലജ്ജിതരാകും"(യൂദിത്ത്:5;20,21). ദൈവത്തിന്റെ നിയമത്തില്‍നിന്നു വ്യതിചലിച്ചാല്‍, ഏതൊരു ശിശുവിനും ഇസ്രായേലിനെ തോല്‍പ്പിക്കാം. എന്നാല്‍, ഇവര്‍ വ്യതിചലിക്കാത്തിടത്തോളം ഇവരെ തോല്പിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല; കാരണം, ഇവരല്ല, ഇവരുടെ ദൈവമാണ് ഇവര്‍ക്കുവേണ്ടി യുദ്ധം ചെയ്യുന്നത്!

ഇസ്രായേലിന്റെ 'ന്യൂ ജനറേഷന്‍' ശത്രുക്കള്‍!

വിജാതിയരോടു സുവിശേഷം അറിയിക്കാന്‍ ആരംഭിച്ചതോടെ ഗ്രീക്കുകാര്‍ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്കു ചേക്കേറാന്‍ തയ്യാറായി. യഹൂദരില്‍നിന്നുള്ള എതിര്‍പ്പ് ക്രിസ്ത്യാനികള്‍ നേരിടുന്നുവെന്ന് കണ്ട ഗ്രീക്കുകാര്‍ ക്രിസ്തുമതത്തിലേക്ക് കടന്നുവരാന്‍ തയ്യാറായതിനുപിന്നില്‍ ആത്മീയമാല്ലാത്ത കാരണങ്ങളും ഉണ്ടായിരുന്നു. യഹൂദരിലെ വിഘടിത വിഭാഗമായി ക്രൈസ്തവരെ ലോകം കണ്ടിരുന്നു. യഹൂദരോടു പരമ്പരാഗതമായി നിലനിന്നിരുന്ന പകയും ഗ്രീക്കുകാര്‍ക്കു ക്രിസ്തീയത സ്വീകാര്യമാകാന്‍ കാരണമായി എന്നുവേണം അനുമാനിക്കാന്‍! കാരണം, ക്രിസ്തീയതയിലേക്ക് കടന്നുവന്നെങ്കിലും ദുരാചാരങ്ങള്‍ പിന്തുടരുന്നതില്‍നിന്നു വിടുതലിന് ഇവര്‍ ശ്രമിച്ചിരുന്നില്ല. ഗ്രീസിലെ പ്രമുഖ പട്ടണമായ കോറിന്തോസിലെ സഭയ്ക്ക് പൗലോസ് അപ്പസ്തോലന്‍ എഴുതിയ ലേഖനം ശ്രദ്ധിച്ചാല്‍, ഇവരുടെ വിഗ്രഹസംസ്കാരം തിരിച്ചറിയാന്‍ കഴിയും. ക്രിസ്തീയതയില്‍ ഇന്നു കാണുന്ന ദുഷിച്ച സംസ്കാരങ്ങളുടെയെല്ലാം തുടക്കം ഇവരില്‍നിന്നായിരുന്നു!
ഗ്രീക്കുകാരുമായി സഹകരിച്ചു വര്‍ത്തിച്ചിരുന്ന പേര്‍ഷ്യക്കാരും ക്രിസ്തീയതയിലേക്ക് ആകര്‍ഷിക്കപ്പെട്ടത് ഇതേ കാഴ്ചപ്പാടോടുകൂടെ ആയിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും ഇവരുടെ ചാര്‍ച്ചക്കാരായി കഴിഞ്ഞിരുന്നവരും യഹൂദരുടെ ബദ്ധവൈരികളുമായിരുന്ന ഇസ്മായേല്യരും ക്രിസ്തീയതയിലേക്കു കടന്നുവന്നത് ആത്മാര്‍ത്ഥതയോടെ ആയിരുന്നില്ലെന്ന് കാലം തെളിയിച്ചു. സിറിയയിലും അന്ത്യോക്യയിലുമെല്ലാം വ്യാപിച്ചുകിടന്നിരുന്ന ഇവരില്‍നിന്നാണ് ഇസ്ലാംമതത്തിന്റെ ആശയം ഉടലെടുത്തത്. ഗ്രീക്കുകാരുടെ സഹവര്‍ത്തികളായിരുന്ന വിഭാഗങ്ങളില്‍ ആര്യന്മാര്‍ മാത്രമാണ് ക്രിസ്തീയതയിലേക്ക് കടന്നുവരാന്‍ തയ്യാറാകാതെ മാറിനിന്നിട്ടുള്ളു. ഇന്നും ആര്യന്മാരുടെ സ്ഥിതി വ്യത്യസ്ഥമല്ല!
ഇസ്ലാംമതം കടന്നുവന്നതോടെ കൂട്ടത്തോടെ അതിലേക്കു കുടിയേറിയ ഇസ്മായേല്യര്‍ അവരുടെ തനിനിറം കാണിച്ചു. ക്രിസ്തീയതയില്‍ ആയിരുന്നകാലത്ത്, യഹൂദ ക്രിസ്ത്യാനികളെയും ഇവര്‍ വഴിതെറ്റിച്ചു. ഇന്ന്‍ ഇസ്മായേല്‍ വംശജരായ ചിലര്‍ ഇന്നും ക്രൈസ്തവരായി തുടരുന്നുണ്ട്. രണ്ടുംകെട്ട അവസ്ഥയില്‍ തുടരുന്ന ഇവരാണ്, ക്രിസ്ത്യാനികളുടെയിടയില്‍ കണ്ടുവരുന്ന യഹൂദ വൈരികള്‍! യഹൂദരില്‍നിന്നു പരിവര്‍ത്തനം ചെയ്യപ്പെട്ട ക്രിസ്ത്യാനികളെയും ഇസ്മായേല്‍ വംശജരായ ക്രിസ്ത്യാനികളെയും തിരിച്ചറിയാനുള്ള അടയാളങ്ങളില്‍ ഒന്നാണ്, ഇരുകൂട്ടരുടേയും യഹൂദരോടുള്ള സമീപനത്തിലെ അന്തരം! ക്രൈസ്തവരുടെയിടയില്‍ യഹൂദവിരോദം പ്രചരിപ്പിക്കാന്‍ നുണക്കഥകള്‍ തയ്യാറാക്കുന്നതില്‍ ഇസ്ലാമിനു തുല്യരാണ് ഇവര്‍! കേരളത്തിലെ മാര്‍ത്തോമാ നസ്രാണികളെ ക്രിസ്തീയവിരുദ്ധതയിലേക്കു നയിച്ചതില്‍ ഇവരുടെ പങ്ക് ചെറുതല്ല! ഇവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന യഹൂദവിരോദം സത്യക്രിസ്ത്യാനികലിലേക്കുകൂടി പകരാന്‍ ഇവര്‍ക്കു കഴിഞ്ഞു. അല്ലാഹുവും യഹോവയും ഒന്നാണെന്നും ഈസാനബി തന്നെയാണ് യേശുവെന്നും പ്രചരിപ്പിക്കുന്ന ഇവര്‍ യഹൂദരോടു മാത്രമല്ല, ദൈവവചനം അനുസരിച്ചു ജീവിക്കുന്ന ക്രിസ്ത്യാനികളോടും ശത്രുതയിലാണ്. പൗരസ്ത്യവാദം എന്ന പൈശാചികവാദത്തിന്റെ വക്താക്കളായ ഇവരാണ് ക്രിസ്തീയതയിലെ വിഭാഗിയതയുടെ മൂലകാരണം!
ക്രിസ്ത്യാനിയെയോ യഹൂദനെയോ ഇസ്ലാം ആക്രമിക്കുമ്പോള്‍ സമാധാനത്തിന്റെയും ക്ഷമയുടെയും സുവിശേഷവുമായി ഊരുചുറ്റുന്നവര്‍തന്നെ, പലസ്തീനിലെ ഇസ്ലാമിനുവേണ്ടി യഹൂദനെതിരേ വെളിച്ചപ്പാടായി അവതരിക്കുന്ന ഒരു ന്യൂനപക്ഷം ക്രൈസ്തവസഭകളില്‍ കയറിക്കൂടിയിട്ടുണ്ട്. അഹത്തുള്ളയും അബ്ദുള്‍ജലീലും നട്ടുവളര്‍ത്തിയ ഈ വിഷച്ചെടികളാണ് പടുമരങ്ങളായി ഇന്നു സഭയില്‍ വളര്‍ന്നുവന്നിരിക്കുന്നത്! ദൈവജനത്തെ നശിപ്പിക്കാന്‍ അല്ലാഹുവില്‍നിന്ന്‍ അച്ചാരം വാങ്ങിയിരിക്കുന്ന ആദ്ധ്യാത്മിക നപുംസകങ്ങളെ ദൈവജനം തിരിച്ചറിയണം. ക്രിസ്ത്യാനികളില്‍ യഹൂദവിരോധം വളര്‍ത്താന്‍ ഇസ്ലാമിനോട് കൈകോര്‍ത്തിരിക്കുന്നവരെ ഒറ്റപ്പെടുത്താന്‍ വിശ്വാസികള്‍ തയ്യാറാവുകയും വേണം.

യഹൂദര്‍ വെറുക്കപ്പെടേണ്ട ജനതയോ?

സ്വന്തം നാട്ടില്‍നിന്നു ആട്ടിയിറക്കപ്പെടുകയും അന്യനാടുകളില്‍ പരദേശികളായി ചിതറിപ്പാര്‍ക്കുകയും ചെയ്തവരാണ് യാക്കോബിന്റെ മക്കള്‍. അഭയാര്‍ഥികളായി കടന്നുചെന്ന നാടുകളിലൊന്നും ഇവര്‍ വിഘടനവാദികളായിട്ടില്ല! രാജ്യങ്ങളുടെ നിയമങ്ങളെ ഇവര്‍ വെല്ലുവിളിക്കുകയോ ബദല്‍ നിയമങ്ങള്‍ക്കുവേണ്ടി വാദിക്കുകയോ ചെയ്തിട്ടില്ല. തങ്ങളുടെ വിശ്വാസങ്ങള്‍ മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഇവര്‍ ഇന്നുവരെ ശ്രമിച്ചിട്ടില്ല. ആ രാജ്യങ്ങളിലെ നിയമങ്ങള്‍ക്കു വിധേയരായി, വ്യക്തിപരമായ വിശ്വാസങ്ങള്‍ വ്യക്തിപരമായിത്തന്നെ അനുഷ്ഠിച്ചുകൊണ്ട് ഇവര്‍ ജീവിച്ചു! സമാന്തരമായ ഭരണകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയോ സ്വതന്ത്രരാഷ്ട്രങ്ങള്‍ക്കുവേണ്ടി ശ്രമിക്കുകുകയോ ചെയ്തിട്ടില്ല!
ഇതിനെല്ലാം ജീവിക്കുന്ന ദൃഷ്ടാന്തമാണ് കേരളത്തിലെ യഹൂദര്‍! പാര്‍ലമെന്റ് മെമ്പര്‍സ്ഥാനത്തിനോ, എം.എല്‍.എ. സ്ഥാനത്തിനോ വേണ്ടി ഏതെങ്കിലും രാഷ്ട്രീയക്കാരനെ സമീപിച്ചതായി ആരെങ്കിലും കേട്ടിട്ടുണ്ടോ? ഒരു പഞ്ചായത്ത് മെമ്പര്‍ ആകാനെങ്കിലും ഇവര്‍ ശ്രമിച്ചതായി ആര്‍ക്കെങ്കിലും അറിയാമോ? പത്ത് അംഗങ്ങളുള്ള പ്രസ്ഥാങ്ങള്‍പ്പോലും സ്വാശ്രയ സ്ഥാപനങ്ങള്‍ക്കുവേണ്ടി മുറവിളികൂട്ടുമ്പോള്‍ യഹൂദരെ ഇവിടെയാരെങ്കിലും കണ്ടിട്ടുണ്ടോ? പാര്‍ലമെന്റിലോ നിയമസഭകളിലോ ഇവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള വാദങ്ങള്‍ ഉയര്‍ന്നുകേട്ടിട്ടുണ്ടോ? എന്നിട്ടും എന്തേ ഇവര്‍ വെറുക്കപ്പെട്ട ജനതയായി?
കുറ്റകൃത്യങ്ങളുടെ പേരില്‍ ഇന്ത്യന്‍ ജയിലുകളില്‍ എത്ര യഹൂദര്‍ കിടപ്പുണ്ടെന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? തങ്ങള്‍ക്ക് അഭയംനല്കിയ നാടുകളോട് നന്ദിയോടെ മാത്രമേ ഇവര്‍ പ്രവര്‍ത്തിച്ചിട്ടുള്ളു. എന്നാല്‍, പതിനാലു നൂറ്റാണ്ടുകളായി ഇവരെ പീഡിപ്പിക്കുന്ന ഇസ്ലാമിന്റെ കാര്യം ഇതല്ല! കുതിരക്കാരനായി വന്നു കുടുംബക്കാരനായി മാറുന്ന ശൈലിയാണ് ഇസ്ലാമിന്റേത്. യൂറോപ്പിലെ അവസ്ഥ മാത്രം പരിഗണിച്ചാല്‍ ഇതു വ്യക്തമാകും. ആ രാജ്യങ്ങളെ ചൂഷണംചെയ്തു വളരുകയും സമാന്തരനിയമങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്ന പൈശാചികതയുടെ വക്താക്കളാണ് യൂറോപ്പിലെ ഇസ്ലാം! തങ്ങള്‍ കൂട്ടമായി വസിക്കുന്ന പ്രദേശത്ത് നായ്ക്കളെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് 'ബോര്‍ഡ്' തൂക്കാന്‍പോലും ഈ ധാര്‍ഷ്ട്യക്കാര്‍ തയ്യാറായത് ഇംഗ്ലണ്ടില്‍ ഈ അടുത്തകാലത്ത് കണ്ടു. ഇവര്‍ ജീവിക്കുന്നിടത്ത് മറ്റു നായ്ക്കളുടെ ആവശ്യമില്ല എന്നതുകൊണ്ടാകാം ഈ നിയമം! ഈ വസ്തുതകളൊക്കെ പലവട്ടം മനോവ കുറിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല.
പലസ്തീനിലെ വിഷയം ചിന്തിക്കുമ്പോള്‍, യഹൂദരുടെയും ഇസ്ലാമിന്റെയും പൊതുസ്വഭാവങ്ങള്‍ താരതമ്യം ചെയ്യുകതന്നെ വേണം. കാരണം, ഈ വിഷയത്തില്‍, നാം ഇന്നു കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വാര്‍ത്തകളൊന്നും സത്യമല്ല. ഇസ്രായേല്‍ എന്ന രാജ്യം പുനഃസ്ഥാപിക്കപ്പെട്ടതിനുശേഷം ഇന്നുവരെ പലസ്തീനുമായി നടന്നിട്ടുള്ള ഏറ്റുമുട്ടലുകളില്‍ മുഴുവന്റെയും തുടക്കം പാലസ്തീനികള്‍ ആയിരുന്നു! ഇസ്രായേല്‍ തുടക്കമിട്ട ഒരു ചെറിയ യുദ്ധംപോലും പശ്ചിമേഷ്യയില്‍ ഉണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, എല്ലാറ്റിന്റെയും ഉത്തരവാദികള്‍ യഹൂദരാണെന്ന പ്രചരണത്തിനുപിന്നില്‍ ഇസ്മായീല്‍ സന്തതികളും അവരെ നയിക്കുന്ന സാത്താനുമാണ്! അതുകൊണ്ടുതന്നെ, ക്രിസ്ത്യാനികളുടെ ഇടയില്‍നിന്ന്‍ ഉയര്‍ന്നുവരുന്ന ഇസ്ലാമിക പ്രേമത്തിന്റെയും യഹൂദവിരുദ്ധതയുടെയും ശബ്ദങ്ങളുടെ ഉടമകളെ 'D N A' പരിശോധനയ്ക്ക് വിധേയരാക്കിയാല്‍, ഇവരുടെ വേര് ഇസ്മായീലില്‍ ചെന്നുനില്‍ക്കും!
ഇസ്രായേലിനെതിരേ വാളെടുക്കുന്നവര്‍ ഈ 'ചെറിയ' സമൂഹം ലോകത്തിനു നല്‍കിയ സംഭാവനകള്‍ എങ്കിലും പരിഗണിക്കണം. ഈ ജനം ലോകത്തിനു നല്‍കിയ സംഭാവനനകളില്‍ ഒന്നെങ്കിലും അനുഭവിക്കാതെ ആരുടേയും ഒരുദിവസം കടന്നുപോവുകയില്ല! ഇവര്‍ നല്‍കിയ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് ഇവരോടു പോര്‍വിളികള്‍ നടത്തുന്നതെന്നും യഹൂദവിരോധികള്‍ ഓര്‍ക്കണം!
ഈ ലേഖനം ഉപസംഹരിക്കുമ്പോള്‍ രണ്ടുകാര്യം മനോവ ഓര്‍മ്മപ്പെടുത്തുന്നു: "യാക്കോബിന് ആഭിചാരം ഏല്‍ക്കുകയില്ല; ഇസ്രായേലിനെതിരേ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല. ദൈവം പ്രവര്‍ത്തിച്ചതു കാണുവിന്‍ എന്നു യാക്കോബിനെയും ഇസ്രായേലിനെയുംകുറിച്ചു പറയേണ്ട സമയമാണിത്. ഇതാ, ഒരു ജനം! സിംഹിയെപ്പോലെ അതുണരുന്നു; സിംഹത്തെപ്പോലെ അതെഴുന്നേല്‍ക്കുന്നു; ഇരയെ വിഴുങ്ങാതെ അതു കിടക്കുകയില്ല; രക്തം കുടിക്കാതെ അടങ്ങുകയുമില്ല"(സംഖ്യ:23;23,24). ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഉണര്‍ത്തി അതിന് ഇരയാകാതിരിക്കാന്‍ സകലരും ശ്രദ്ധിക്കുക! മനോവ ഇതു വെറുംവാക്കു പറഞ്ഞതല്ല; ഇതാണ് പ്രവചനം: "സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും അവന്‍ പതുങ്ങിക്കിടക്കുന്നു. അവനെ ഉണര്‍ത്താന്‍ ആര്‍ക്കു ധൈര്യമുണ്ടാകും? നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതന്‍, നിന്നെ ശപിക്കുന്നവന്‍ ശാപഗ്രസ്തന്‍!"(സംഖ്യ:24;9). ഇസ്രായേലിനെ ശപിച്ചു സ്വയം ശാപമേല്‍ക്കാതെ, അവരെ അനുഗ്രഹിച്ചുകൊണ്ട്‌ അനുഗൃഹീതരാകുക!
ചേര്‍ത്തുവായിക്കാന്‍: യേശുക്രിസ്തുവിന്റെ പുനരാഗമനത്തില്‍ ഈ ഭൂമുഖത്ത് ക്രിസ്ത്യാനി അവശേഷിക്കണമെങ്കില്‍ ഇസ്രായേല്‍ നിലനിന്നേ തീരൂ! ഇസ്രായേല്‍ നശിച്ചാല്‍ ഈ ഭൂമുഖം ഇസ്ലാമിക മാലിന്യംകൊണ്ട് മൂടും!
 http://www.manovaonline.com/newscontent.php?id=234

Monday 29 December 2014

പള്ളികള്‍ക്കുനേരെ കല്ലേറ്; ദേശീയ
 മനുഷ്യാവകാശ കമ്മീഷന്‍ 
നോട്ടീസയച്ചു
ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ ഉണ്ടായ കല്ലേറ്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ വിഷയങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയച്ചു. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണം. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നുവെന്ന റിപ്പോര്‍ട്ടുകളും തൃശ്ശൂരെയും മലപ്പുറത്തെയും പള്ളികള്‍ക്കുനേരെ കല്ലേറ് ഉണ്ടായതിനെക്കുറിച്ചും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചിട്ടുള്ളത്.
 http://www.mathrubhumi.com/story.php?id=511020

Saturday 27 December 2014

ഇപ്പോഴുള്ളവന്‍ നിന്‍റെ ഭര്‍ത്താവല്ല!

ആംസ്ട്രോങ്ങ് ജോസഫ്

രിക്കല്‍ സമരിയായിലെ 'സിക്കാര്‍' എന്ന പട്ടണത്തിനു സമീപമുള്ള യാക്കോബിന്‍റെ കിണറ്റിന്‍കരയില്‍വച്ച് ഒരു സമരിയാക്കാരി സ്ത്രീയെ യേശു കണ്ടുമുട്ടി. അവളോട് ജീവജലത്തെ സംബന്ധിക്കുന്ന വിഷയം അവിടുന്ന് സംസാരിക്കുന്നതായി യോഹന്നാന്‍റെ സുവിശേഷത്തില്‍ വിവരിക്കുന്നുണ്ട്. ഇവളുമായുള്ള സംഭാഷണത്തിനിടയില്‍ യേശു പറഞ്ഞ ഒരു വാചകമാണ് ഈ ലേഖനത്തിന്‍റെ ശീര്‍ഷകം!
വളരെ ഹ്രസ്വമായ സംഭാഷണമാണ് സമരിയാക്കാരി സ്ത്രീയുമായി യേശു നടത്തിയതെങ്കിലും വളരെ പ്രധാനപ്പെട്ടതും ഏറെ ആഴമുള്ളതുമായ ഒന്നിലധികം സത്യങ്ങള്‍ അവിടെ തുറക്കപ്പെട്ടു. അന്ന് കര്‍ത്താവു വെളിപ്പെടുത്തിയ വചനങ്ങളുടെ പ്രാധാന്യം ഇന്നത്തെ ആധുനികസഭയും ലോകവും ഗൌരവമായി ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. യേശു പറഞ്ഞ ഓരോ വാക്കുകളും അനന്തതവരെ ആയുസ്സുള്ളവ ആയതിനാല്‍, ഇന്നത്തെ കാലഘട്ടത്തോട് ആ വചനത്തിലൂടെ കര്‍ത്താവ് എന്താണു പറഞ്ഞിരിക്കുന്നതെന്ന് നമുക്കു ചിന്തിക്കാം!
സമരിയക്കാരി സ്ത്രീയോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട യേശുവിനോട്, അന്നു സമരിയാക്കാരും യഹൂദരും തമ്മില്‍ നിലനിന്നിരുന്ന സാമൂഹിക വിഷയം ചര്‍ച്ചചെയ്യുന്നതാണ് സംഭവത്തിന്‍റെ തുടക്കം. അപ്പോഴാണ് ജീവജലത്തെക്കുറിച്ച് യേശു അവളോടു പറയാന്‍ തുടങ്ങുന്നത്."യേശു അവളോടു പറഞ്ഞു: ദൈവത്തിന്‍റെ ദാനം എന്തെന്നും എനിക്കു കുടിക്കാന്‍ തരുക എന്നു നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നുവെങ്കില്‍, നീ അവനോടു ചോദിക്കുകയും അവന്‍ നിനക്കു ജീവജലം തരുകയും ചെയ്യുമായിരുന്നു"(യോഹ:4;10). 
നാമിവിടെ ചിന്തിക്കുന്ന വിഷയവുമായി കൂടുതല്‍ ബന്ധമുള്ളതല്ലെങ്കില്‍ക്കൂടി സമരിയാക്കാരും യഹൂദരും തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കുന്നത് അവസരോചിതമായിരിക്കും. മാത്രവുമല്ല; നമ്മുടെ വിഷയത്തിന് ഏതെങ്കിലും തരത്തില്‍ അത് ഗുണകരമായേക്കാം. അതിനുശേഷം ഈ വചനത്തിലേക്കുതന്നെ തിരിച്ചുവരികയും ചെയ്യാം. ഇവിടെ നാം പൊതുവായി അറിഞ്ഞിരിക്കേണ്ട കാര്യം, എല്ലാ യഹൂദരും ഇസ്രായേല്‍ക്കാരാണെങ്കിലും എല്ലാ ഇസ്രായേല്‍ക്കാരും യഹൂദരല്ല എന്നതാണ്! സമരിയാക്കാരെക്കുറിച്ച് പൊതുവില്‍, അവര്‍ വിജാതിയരാണെന്ന ധാരണ പലരിലുമുണ്ട്. എന്നാല്‍, പലരും ചിന്തിക്കുന്നതുപോലെ സമരിയാക്കാര്‍ വിജാതിയരല്ല എന്നതാണു മനോവയ്ക്ക് ആദ്യംതന്നെ പങ്കുവയ്ക്കാനുള്ളത്! അവര്‍ യാക്കോബിന്‍റെ സന്തതികളും ഇസ്രായേല്‍ജനതയുടെ ഭാഗവുമാണ്! കൂടാതെ, മിശിഹാ വരുമെന്ന പ്രത്യാശയില്‍ കാത്തിരുന്നവരുമാണ്! യേശുവുമായുള്ള സംഭാഷണത്തിനിടയില്‍ സമരിയാക്കാരി പറയുന്നത് ശ്രദ്ധിക്കുക: "മിശിഹാ - ക്രിസ്തു- വരുമെന്ന് എനിക്ക് അറിയാം. അവന്‍ വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും"(യോഹ:4;25).
സോളമനുശേഷം രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ യൂദാ, ബഞ്ചമിന്‍ ഗോത്രങ്ങള്‍ ഒഴികെയുള്ളവ മറ്റൊരു രാജ്യമായി മാറി. യൂദായുടെയും ബഞ്ചമിന്‍റെയും ഗോത്രങ്ങളെ യൂദയാരാജ്യമെന്നും മറ്റുഗോത്രങ്ങളെ ഇസ്രായേല്‍ രാജ്യമെന്നും വിളിക്കപ്പെട്ടു. വിഭജനാനന്തരം ഈ രാജ്യങ്ങള്‍ തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു എന്നതാണു ചരിത്രം. യൂദയാ രാജ്യത്തിന്‍റെ തലസ്ഥാനം ജറുസലേം ആയിരുന്നുവെങ്കില്‍ ഇസ്രായേലിന്‍റെ ആസ്ഥാനം സമരിയാ ആയിരുന്നു. യാക്കോബിന്‍റെ സന്തതികളില്‍ ഒരുവനായിരുന്ന യൂദായുടെ പേരില്‍ അറിയപ്പെടുന്ന രാജ്യത്തിലെ ഗോത്രങ്ങളായ യൂദാ, ബഞ്ചമിന്‍ ഗോത്രങ്ങളില്‍ പെട്ടവരാണ് യഹൂദര്‍! യാക്കോബിന്‍റെ പന്ത്രണ്ടു മക്കളില്‍ ഒരാളായ യൂദയുടെ പേരിലാണ് ഈ മതം ഇന്നറിയപ്പെടുന്നത്. 'യഹൂദ' എന്ന പേരാകട്ടെ 'യഹോവ' എന്ന ദൈവനാമവുമായും ബന്ധപ്പെട്ടിരിക്കുന്നു. യഹോവയെ അല്ലാതെ മറ്റു ദേവന്മാരെ ആരാധിച്ചിരുന്ന ജനതകളെ വിജാതിയരായി യഹൂദര്‍ വിളിച്ചതുപോലെതന്നെ, ജറുസലെമിനുപുറത്ത് യഹോവയെ ആരാധിച്ചവരെയും വിജാതിയരായി ഇവര്‍ കണക്കാക്കി! ഈ കാരണത്താലാണ് യഹൂദരും സമരിയാക്കാരും തമ്മില്‍ സമ്പര്‍ക്കമില്ലാതിരുന്നതും, സമരിയാക്കാരെ വിജാതിയരായി പരിഗണിച്ചതും!
ഈ വിഷയത്തില്‍ സമരിയാക്കാരുടെ ആവലാതി കര്‍ത്താവിനോടുള്ള വാക്കുകളില്‍ ആ സ്ത്രീ വ്യക്തമാക്കുന്നുണ്ട്: "ഞങ്ങളുടെ പിതാക്കന്മാര്‍ ഈ മലയില്‍ ആരാധന നടത്തി; എന്നാല്‍, യഥാര്‍ഥമായ ആരാധനാസ്ഥലം ജറുസലെമിലാണ് എന്നു നിങ്ങള്‍ പറയുന്നു"(യോഹ:4;20). ഇതിനു മറുപടിയായി യേശു പറയുന്ന വചനം സൂക്ഷ്മമായി വിലയിരുത്തിയാല്‍ യഹൂദര്‍ വച്ചുപുലര്‍ത്തിയ ധാരണയിലെ പിശക് വെളിപ്പെടുന്നതാണ്. കര്‍ത്താവു പറയുന്നു: "സ്ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു. നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാല്‍, രക്ഷ യഹൂദരില്‍ നിന്നാണ്. എന്നാല്‍, യഥാര്‍ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും. ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്"(യോഹ:4;21-24).
ആരാധന നടത്തുന്ന സ്ഥലത്തെ സംബന്ധിച്ചായിരുന്നു യഹൂദരും സമരിയാക്കാരും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമെന്ന് ഇവിടെ സൂചിപ്പിക്കുന്നുണ്ട്. അതിന് യേശു നല്‍കുന്ന ഉത്തരത്തിലൂടെ യഥാര്‍ത്ഥ്യം നമുക്കു ഗ്രഹിക്കാന്‍ കഴിയും! അതുകൊണ്ടാണ് സമരിയാക്കാര്‍ വിജാതിയരല്ലെന്നു മനോവ പറയുന്നത്. പിതാക്കന്മാര്‍ ആരാധിച്ച സത്യദൈവത്തെ ആരാധിക്കുന്നവരായിരുന്നു സമരിയാക്കാരും. എന്നാല്‍, ആരാധനാസ്ഥലം ജറുസലെം ആയിരുന്നില്ല എന്നുമാത്രം. കര്‍ത്താവായ യേശുവിന്‍റെ വാക്കുകളിലൂടെ ഈ പ്രശ്നവും പരിഹരിക്കപ്പെട്ടു! ഇനിയും സമരിയാക്കാരെ വിജാതിയരായി ഗണിക്കുന്നത് ശരിയല്ല! സത്യദൈവത്തെ അവിടുന്ന് ആഗ്രഹിക്കുന്നതുപോലെ ആരാധിക്കുന്നവരെല്ലാം ദൈവജനം തന്നെയാണ്! പിതാവ് ആഗ്രഹിക്കുന്ന ആരാധന എപ്രകാരമാണെന്നു അവിടുത്തെ പുത്രനായ യേശു ഇവിടെ വ്യക്തമാക്കി.
സമരിയാക്കാരിയുമായി കര്‍ത്താവ് സംഭാഷണത്തിലേര്‍പ്പെടുന്ന വചനഭാഗം വ്യക്തമായി വായിക്കുന്നവര്‍ക്ക് ഈ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. സമരിയാക്കാരോടൊപ്പം രണ്ടുദിവസം താമസിക്കാന്‍ യേശു തയ്യാറായതുതന്നെ അവര്‍ വിജാതിയരല്ല എന്നതിന്‍റെ തെളിവാണ്! എന്തെന്നാല്‍, യേശു പറഞ്ഞു: "ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്"(മത്താ:15;24). ഇതില്‍നിന്നു വ്യത്യസ്ഥമായതൊന്നും അവിടുന്ന് പ്രവര്‍ത്തിച്ചിട്ടില്ല. മോശയുടെ നിയമത്തിന്  എതിരായി ഒരുകാര്യംപോലും പ്രവര്‍ത്തിക്കുകയോ അതിനു പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, വിജാതിയര്‍ വിശ്വാസത്തോടെ സമീപിച്ചപ്പോഴൊക്കെ അവരെ അനുഗൃഹിക്കാന്‍ കര്‍ത്താവു തയ്യാറായിട്ടുണ്ട്. യഹൂദരും സമരിയാക്കാരും വിജാതിയരും തമ്മിലുള്ള വ്യത്യാസമല്ല ഈ ലേഖനത്തിലെ മുഖ്യവിഷയമെന്നതിനാല്‍, നമ്മള്‍ അര്‍ദ്ധവിരാമം കുറിച്ചിടത്തേക്ക് മടങ്ങിപ്പോകാം. ജീവജലത്തെക്കുറിച്ചാണല്ലോ നാം പറഞ്ഞുവച്ചത്!
ജീവജലത്തെക്കുറിച്ചുള്ള യേശുവിന്‍റെ വാക്കുകളോട് സമരിയാക്കാരി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: "പ്രഭോ, വെള്ളം കോരാന്‍ നിനക്കു പാത്രമില്ല; കിണറോ ആഴമുള്ളതും. പിന്നെ ഈ ജീവജലം നിനക്ക് എവിടെനിന്നു കിട്ടും? ഈ കിണര്‍ ഞങ്ങള്‍ക്കു തന്ന ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാള്‍ വലിയവനാണോ നീ? അവനും അവന്‍റെ മക്കളും കന്നുകാലികളും ഈ കിണറ്റില്‍നിന്നാണു കുടിച്ചിരുന്നത്"(യോഹ:4;11,12).(സമരിയാക്കാരും യാക്കോബിന്‍റെ സന്തതികളായ ഇസ്രായേല്‍ക്കാര്‍ തന്നെയാണെന്ന് ഇവളുടെ വാക്കുകളില്‍ വ്യക്തമാണ്!) കര്‍ത്താവു നല്‍കുന്ന ജീവജലം സമരിയാക്കാരി ആവശ്യപ്പെടുമ്പോള്‍ എന്താണ് അവിടുന്ന് പറയുന്നതെന്നു നോക്കുക: "നീ ചെന്ന് നിന്‍റെ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടു വരുക"(യോഹ:4;16).
ഈ ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്! ജീവജലം ആവശ്യപ്പെട്ട ഒരു സ്ത്രീയോട് അതു നല്‍കണമെങ്കില്‍ അവളുടെ ഭര്‍ത്താവിന്‍റെ സാന്നിദ്ധ്യം എന്തിനാണ് യേശു ആവശ്യപ്പെട്ടത്? ഇതിന്‍റെ ഉത്തരത്തരം തേടിയുള്ള യാത്രയാണ് ഈ ലേഖനം! ജീവജലം നല്‍കുന്നതിനായി ഒരേയൊരു നിബന്ധന മാത്രമേ അവള്‍ക്കുമുന്നില്‍ കര്‍ത്താവു വച്ചിട്ടുള്ളുവെങ്കിലും, ഒന്നിലധികം കാരണങ്ങള്‍ ഈ നിബന്ധനയ്ക്കു പിന്നിലുണ്ട്. ഈ കാരണങ്ങളെ ക്രമാനുഗതമായി നമുക്ക് പരിശോധിക്കാം. ഓരോ കാരണങ്ങളെയും വെവ്വേറെ ഉപശീര്‍ഷകങ്ങളായി തരംതിരിച്ച് പരിശോധിക്കുന്നതാകും ഉചിതം!
'ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന് എന്നപോലെ ഭര്‍ത്താക്കന്മാര്‍ക്ക് വിധേയരായിരിക്കുവിന്‍!
"എന്തെന്നാല്‍, ക്രിസ്തു തന്‍റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാണ്; ക്രിസ്തുതന്നെയാണ് ശരീരത്തിന്‍റെ രക്ഷകനും. സഭ ക്രിസ്തുവിനു വിധേയ ആയിരിക്കുന്നപോലെ ഭാര്യമാര്‍ എല്ലാക്കാര്യങ്ങളിലും ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കണം"(എഫേ:5;22-24). ഒന്നാമത്തെ കാരണമെന്താണെന്ന് അപ്പസ്തോലനായ പൌലോസിലൂടെ ദൈവം വ്യക്തമാക്കുന്ന വചനഭാഗമാണിത്. ഭാര്യാഭര്‍തൃ ബന്ധത്തെക്കുറിച്ച് കര്‍ത്താവ് എത്രത്തോളം ജാഗ്രതയിലാണെന്ന് അവിടുന്നുതന്നെ ഉറപ്പിക്കുകയായിരുന്നു ഇവിടെ! ഭാര്യയുടെമേല്‍ ഭര്‍ത്താവിന് അവകാശം നല്‍കിയ കര്‍ത്താവുപോലും ഈ അവകാശത്തില്‍ ഇടപെടുന്നില്ല എന്നത് ശ്രദ്ധേയമാകുന്നു. ഇതു ഭാര്യമാര്‍ക്കു മാത്രമല്ല, മറ്റുള്ളവരുടെ കുടുംബജീവിതത്തില്‍ കടന്നുകയറുന്ന എല്ലാവര്‍ക്കുമുള്ള താക്കീതായി ഇതിനെ പരിഗണിക്കണം.
മുന്‍കാലങ്ങളിലേക്കാള്‍ ഇന്ന് വിവാഹമോചനങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്നത് നമുക്കെല്ലാം അറിയാം. ഈ വിവാഹമോചനങ്ങളില്‍ തൊണ്ണൂറു ശതമാനത്തിലേറെയും അന്യവ്യക്തികളുടെ ഇടപെടല്‍മൂലമാണെന്ന് നാം അറിഞ്ഞിരിക്കണം. ദമ്പതികളുടെ ഇടയില്‍ കടന്നുകയറി ആ ബന്ധത്തെ തകര്‍ക്കാന്‍ സാത്താന്‍ അഭിഷേകം ചെയ്തയച്ച വ്യക്തികള്‍ ഇന്ന് ലോകത്ത് 'തലങ്ങുംവിലങ്ങും' ഓടുകയാണ്! മൊബൈല്‍ ഫോണും 'ഇന്‍റെര്‍നെറ്റു'മാണ്  കുടുംബജീവിതത്തിന്‍റെ അടിത്തറ തകര്‍ക്കുന്ന മുഖ്യഘടകം എന്നതും നാം തിരിച്ചറിയണം. ഇവയുടെ കടന്നുവരവാണ് മുന്‍കാലത്തെക്കാള്‍ വിവാഹമോചനങ്ങള്‍ ഇന്നുണ്ടാകാന്‍ കാരണമായിരിക്കുന്നത്. ഒരു 'മിസ്ഡ്കോള്‍' വിവാഹമോചനത്തില്‍ എത്തിച്ച സംഭവവും നമുക്കുമുന്നിലുണ്ട്. അനേകം കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ മനോവയെ കര്‍ത്താവ് ഉപയോഗിച്ചതിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞ സത്യമാണിത്! ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും സാന്നിദ്ധ്യത്തിലല്ലാതെ അവരുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഒരു മദ്ധ്യസ്ഥനെയും ദൈവം നിയോഗിച്ചിട്ടില്ല. കര്‍ത്താവായ യേശുപോലും ഇതില്‍നിന്നു വ്യത്യസ്ഥമായ സമീപനം സ്വീകരിച്ചിട്ടില്ല എന്നകാര്യം സമരിയാക്കാരിയുടെ സംഭവത്തിലൂടെ ബൈബിള്‍ വ്യക്തമാക്കിയിരിക്കുന്നു!
ആദ്ധ്യാത്മികതയുടെ മറവിലാണ് പല ജാരന്മാരും ദമ്പതിമാരുടെ സ്വകാര്യതയില്‍ കയറിക്കൂടുന്നത്. പ്രാര്‍ത്ഥനക്കാരും ഉപദേശികളുമായി വിലസുന്ന ഇത്തരക്കാര്‍ യഥാര്‍ത്ഥ ആത്മീയതയിലുള്ളവരെ അവഹേളിക്കുന്നതിനു കാരണമാകുന്നു. ക്രൈസ്തവപുരോഹിതരും ഇക്കൂട്ടത്തിലുണ്ടെന്നതാണ് ഏറെ വേദനിപ്പിക്കുന്ന കാര്യം! വിശുദ്ധരായ അനേകം വൈദീകരെ സംശയത്തിന്‍റെ മുനയില്‍ നിര്‍ത്താന്‍ ഹേതുവാകുന്ന ഇത്തരം കാമഭ്രാന്തന്മാരാണ്  ക്രൈസ്തവസഭയെ ഒന്നടങ്കം പരിഹാസപാത്രമാക്കുന്നത്. ദൈവവചനം നല്‍കുന്ന മുന്നറിയിപ്പ് നോക്കുക: "അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്‍റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍നിന്ന് അകന്നുനില്‍ക്കുക. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു. ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്"(2തിമോ:3;5-7).
ഒരു സ്ത്രീ തനിയെ സംസാരിക്കാന്‍ വന്നാല്‍ പുറത്തിറങ്ങിവന്ന് പരസ്യമായി സംസാരിക്കുന്ന വൈദീകരെ മനോവയ്ക്കറിയാം! മറ്റുള്ളവര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കാന്‍ ഇഷ്ടപ്പെടാത്ത ശ്രേഷ്ഠരായ ഈ വൈദീകരുടെമേല്‍പ്പോലും കരിവാരിത്തേയ്ക്കാന്‍ ഇവറ്റകള്‍ കാരണമാകുന്നത് സഭയിലെ ഏറ്റവും വലിയ ജീര്‍ണ്ണതയാണ്! യൂറോപ്പിലെ പ്രവാസികളെ സേവിക്കാനായി കേരളത്തില്‍നിന്ന് വന്ന പല പുരോഹിതന്മാരും ഭര്‍ത്താവിനെ ഭാര്യയില്‍ നിന്നകറ്റി തല്‍സ്ഥാനത്ത് കയറിക്കൂടിയിരിക്കുന്നത് മനോവയ്ക്ക് നേരിട്ടറിയാം! വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും തകര്‍ന്നടിയുന്ന കുടുംബബന്ധങ്ങളില്‍ ഭൂരിപക്ഷവും ബാഹ്യമായ ഇടപെടലുകളുടെ പരിണിതഫലമാണെന്നതില്‍ യാതൊരു സംശയവുമില്ല! ദാമ്പത്യജീവിതത്തില്‍ ദമ്പതികള്‍ക്കിടയില്‍ ഇടപെടാന്‍ ഒരുന്നതനെയും അഭിഷേകം ചെയ്തിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു ഈ സംഭവത്തിലൂടെ യേശു വ്യക്തമാക്കിയ പ്രധാനകാര്യം! ഏതെങ്കിലും ഒരു പുരോഹിതന്‍ ഇത്തരം അവിഹിതബന്ധത്തില്‍ ജീവിക്കുന്നതിനെ ചോദ്യം ചെയ്യുന്നത് അപരാധമായി ആരും കരുതേണ്ട. ഇപ്രകാരമുള്ള അവകാശങ്ങള്‍ ഒരു പുരോഹിതനും ദൈവം നല്‍കിയിട്ടില്ല! അവിഹിതവേഴ്ചയും ബലിയര്‍പ്പണവും ഒരുമിച്ചു കൊണ്ടുപോകുന്നവര്‍ ചോദ്യം ചെയ്യപ്പെടാതിരിക്കുന്നതാണ് വീഴ്ച! ഇവരെ ദൈവം അഭിഷേകം ചെയ്ത അഭിഷികതരായി കണക്കാക്കേണ്ടതില്ല എന്നകാര്യം വിസ്മരിക്കരുത്! വിജാതിയരുടെയിടയില്‍ സഭയെ കളങ്കപ്പെടുത്താന്‍ സാത്താന്‍ നിയോഗിച്ച വ്യക്തികളാണിവര്‍!
നിത്യജീവനിലേക്ക് നയിക്കുന്ന ജീവന്‍റെ ജലം കര്‍ത്താവില്‍നിന്ന് നേരിട്ടു സ്വീകരിക്കാന്‍പോലും ഭര്‍ത്താവിന്‍റെ സാന്നിദ്ധ്യം ആവശ്യപ്പെട്ടത് നിസ്സാരമായി കരുതരുത്! ആത്മീയതയിലേക്ക് നയിക്കാനെന്ന ധാരണയില്‍പ്പോലും ഭര്‍ത്തൃമതിയായ ഒരു സ്ത്രീയെ അന്യനായ പുരുഷന്‍ സമീപിക്കാനോ ഉപദേശംതേടി അന്യപുരുഷനെ സ്ത്രീ സമീപിക്കാനോ പാടില്ലെന്ന് വചനം വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളോട് അപ്പസ്തോലനായ പൌലോസിലൂടെ സ്വര്‍ഗ്ഗം വെളിപ്പെടുത്തുന്നതു ശ്രദ്ധിക്കുക: "അവര്‍ എന്തെങ്കിലും പഠിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വീട്ടില്‍വച്ചു ഭര്‍ത്താക്കന്മാരോട് ചോദിച്ചുകൊള്ളട്ടെ"(1കോറി:14;35). ഇതുതന്നെയാണു പുരുഷന്മാരോടും വചനം പറയുന്നത്: "അന്യന്‍റെ ഭാര്യയോടൊത്ത് ഭക്ഷണത്തിനിരിക്കരുത്; വീഞ്ഞുകുടിച്ചു മദിക്കുകയുമരുത്. നിന്‍റെ ഹൃദയം അവളിലേക്ക് ആകൃഷ്ടമാകും; നീ നാശത്തിലേക്കു തെന്നിവീഴും"(പ്രഭാ:9;9). മറ്റൊരുവന്‍റെ ഭാര്യയോടൊത്ത് ശയിക്കുന്നവരുടെ പാപം ലഘുവാണെന്ന് ആരും ചിന്തിക്കരുത്. തങ്ങളുടെ ജീവിതകാലം മുഴുവന്‍ നിരന്തരം വേട്ടയാടുന്ന ഒരു കുരുക്കാണിത്. വചനം നല്‍കുന്ന താക്കീത് ശ്രദ്ധിക്കുക: "അതുപോലെ, അയല്‍ക്കാരന്‍റെ ഭാര്യയെ പ്രാപിക്കുന്നവനും അവളെ സ്പര്‍ശിക്കുന്നവനും ശിക്ഷയേല്‍ക്കാതിരിക്കുകയില്ല"(സുഭാ:6;29). "വ്യഭിചാരം ചെയ്യുന്നവനു സുബോധമില്ല; അവന്‍ തന്നെത്തന്നെ നശിപ്പിക്കുകയാണ്. ക്ഷതങ്ങളും മാനഹാനിയുമാണ് അവനു ലഭിക്കുക. അവന്‍റെ അപമാനം തുടച്ചുമാറ്റപ്പെടുകയില്ല"(സുഭാ:6;32,33).
ഭര്‍ത്താവിനും ഭാര്യയ്ക്കും പരസ്പരമുള്ള അവകാശത്തെക്കുറിച്ച് ഇനി നമുക്ക് പരിശോധിക്കാം. മനുഷ്യരുണ്ടാക്കിയിട്ടുള്ള നിയമങ്ങളും അഴിഞ്ഞാട്ടക്കാരികളായ സ്ത്രീകള്‍ തെരുവില്‍ മുറവിളികൂട്ടി പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്ന അവകാശങ്ങളും ഒരുവശത്ത് നില്‍ക്കുമ്പോള്‍, ദൈവം അനുവദിച്ചിട്ടുള്ള നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഒരു വ്യക്തി ഭര്‍ത്താവോ ഭാര്യയോ ആകുന്നതിനുമുമ്പ് അവര്‍ പുരുഷനോ സ്ത്രീയോ ആണ്! സ്ത്രീ-പുരുഷ സമത്വത്തിനുവേണ്ടിയുള്ള ആക്രോശങ്ങള്‍ കാലങ്ങളായി നാം കേള്‍ക്കുന്നുണ്ട്. ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലെല്ലാം സ്ത്രീകള്‍ക്കാണ് എല്ലാ കാര്യങ്ങളിലും കൂടുതല്‍ പരിഗണനയും സംരക്ഷണവുമുള്ളത്. എന്നിരുന്നാലും, മുറുമുറുപ്പിന് കുറവില്ലെന്നത് മറ്റൊരുകാര്യം!
അവകാശങ്ങളുടെപേരില്‍ ദൈവനീതിയെ മറികടക്കാന്‍ ശ്രമിക്കുന്നവര്‍ ഒരുകാര്യം മനസ്സിലാക്കിയിരിക്കുക: സൃഷ്ടിയില്‍തന്നെ സ്ത്രീയെയും പുരുഷനെയും ദൈവം വ്യത്യസ്ഥരാക്കിയിരിക്കുന്നു. ഓരോരുത്തര്‍ക്കും അവരവരുടെതായ ധര്‍മ്മമാണുള്ളത്. സ്ത്രീ ചെയ്യേണ്ടത് അവളും പുരുഷന്‍ ചെയ്യേണ്ടത് അവനും പ്രാവര്‍ത്തികമാക്കുമ്പോള്‍ ദൈവീക പദ്ധതികള്‍ നടപ്പാക്കപ്പെടും. ദൈവവിശ്വാസികളല്ലത്തവരെ സംബന്ധിച്ച് പ്രകൃതിനിയമമെന്നും പരിസ്ഥിതിയുടെ സംതുലനം എന്നുമൊക്കെ പറയാം. ലോകത്തിന്‍റെ നിലനില്പിന് അനുയോജ്യമായ അവസ്ഥയിലാണ്  ഓരോ ജീവജാലങ്ങളെയും ദൈവം സൃഷ്ടിച്ചിരിക്കുന്നത്. ഇതില്‍നിന്ന് വ്യത്യസ്ഥമായി ഒരു ജീവിയും പ്രവര്‍ത്തിക്കുന്നില്ല. ഏതു നാട്ടില്‍ ചെന്നാലും അവിടെയെല്ലാം കോഴികള്‍ കൂവുകയും പട്ടികള്‍ കുരയ്ക്കുകയുമാണ് ചെയ്യുന്നത്! അതുപോലെതന്നെ ലിംഗവ്യത്യാസവും ഓരോ ജീവികള്‍ക്കും ദൈവം നിശ്ചയിച്ചിട്ടുണ്ട്. പൂവന്‍കോഴിയല്ല പിടക്കോഴിയാണ്  മുട്ടയിടുന്നത്. ഓരോ ജീവികളും പരാധികൂടാതെ അവര്‍ ആയിരിക്കുന്ന അവസ്ഥയോട് സമരസപ്പെട്ട് ജീവിക്കുമ്പോള്‍, മനുഷ്യന്‍ ഇതില്‍നിന്ന് വ്യത്യസ്ഥനാകുന്നത് ശ്രദ്ധേയമാകുന്നു.
ജീവജാലങ്ങളുടെ ഈ സമരസപ്പെടലിനെ അവിശ്വാസികള്‍ ഓരോ കാലങ്ങളിലും പ്രകൃതിനിയമമെന്നും പരിസ്ഥിതി സന്തുലനമെന്നുമൊക്കെ മാറിമാറി പേരുകള്‍ വിളിക്കുമ്പോള്‍; ദൈവവിശ്വാസികള്‍ എക്കാലത്തും ഇതിനെ ദൈവഹിതം എന്നാണു പറയുന്നത്! അതുകൊണ്ട് മനോവയും അങ്ങനെതന്നെ പറയാന്‍ ഇഷ്ടപ്പെടുന്നു. വര്‍ഗ്ഗവ്യത്യാസത്തിന് അനുസരണമായി ധര്‍മ്മങ്ങളില്‍ മാറ്റമുള്ളതുപോലെ ലിംഗവ്യത്യാസത്തിലും ധര്‍മ്മങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നത് മനുഷ്യനും ബാധകമാണ്! അതാണു ദൈവഹിതം! സ്ത്രീയുടെയും പുരുഷന്‍റെയും വ്യത്യസ്ഥമായ ധര്‍മ്മങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനേക്കാള്‍ ഉപരിയായി ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും കടമകളും അവകാശങ്ങളും മനസ്സിലാക്കാനാണ്  ഇവിടെ നാം ഉദ്യമിക്കുന്നത്. എങ്കിലും, ഈ ഭൂമിയിലെ ക്ഷണികമായ ജീവിതത്തോടെ എല്ലാം അവസാനിക്കുന്ന ജീവജാലങ്ങള്‍പ്പോലും ദൈവഹിതത്തോട് ഇത്രത്തോളം സഹകരിക്കുമ്പോള്‍, മരണാനന്തരം വിധികാത്ത് ദൈവത്തിനുമുമ്പില്‍ നില്‍ക്കേണ്ടവരായ മനുഷ്യര്‍ അവിടുത്തെ ഹിതത്തോട് മറുതലിക്കുന്നതിലെ ഭോഷത്തം വെളിപ്പെടുത്താനാണ് ഇത്രയും വിവരണം നല്‍കിയത്! ഇനി കാര്യത്തിലേക്കു കടക്കാം.
വിവാഹ ഉടമ്പടി നിസ്സരമായി ഗണിക്കരുത്!
മരണംവരെ എന്ന നിബന്ധനയോടെ ഉറപ്പിക്കപ്പെട്ട ഉടമ്പടി വിവാഹം മാത്രമാണ്! വേര്‍പിരിയാന്‍ അനുവദിക്കാതെ കൂട്ടിച്ചേര്‍ക്കപ്പെട്ട ഏകബന്ധം ഇതു മാത്രമാകുന്നു. ഈ ഉടമ്പടി ലംഘിക്കുന്നവര്‍ക്ക് കര്‍ത്താവിന്‍റെ മറ്റൊരു വാഗ്ദാനത്തിലും ഓഹരി ലഭിക്കുകയില്ല! "വിവാഹ ഉടമ്പടി ലംഘിക്കുന്നവന്‍ ആത്മഗതം ചെയ്യുന്നു: ആരാണ് എന്നെ കാണുക? ഇരുട്ട് എനിക്കു മറയാണ്. ഭിത്തികള്‍ എന്നെ ഒളിപ്പിക്കുന്നു, ആരും എന്നെ കാണുന്നില്ല. ഞാന്‍ എന്തിനു പേടിക്കണം? അത്യുന്നതന്‍ എന്‍റെ പാപങ്ങള്‍ പരിഗണിക്കുകയില്ല. മനുഷ്യനെമാത്രമേ അവന്‍ ഭയപ്പെടുന്നുള്ളു; കര്‍ത്താവിന്‍റെ കണ്ണുകള്‍ സൂര്യനെക്കാള്‍ പതിനായിരം മടങ്ങു പ്രകാശമുള്ളതാണെന്ന് അവന്‍ അറിയുന്നില്ല; അവിടുന്ന് മനുഷ്യന്‍റെ എല്ലാ മാര്‍ഗങ്ങളും നിരീക്ഷിക്കുകയും നിഗൂഢസ്ഥലങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു"(പ്രഭാ:23;18,19). അന്യന്‍റെ ഭാര്യയില്‍ കണ്ണുവച്ചിട്ടുള്ള പുരുഷനും അന്യപുരുഷനുവേണ്ടി കിടക്കയൊരുക്കി കാത്തിരിക്കുന്ന സ്ത്രീകളും ഒന്നുപോലെ അറിഞ്ഞിരിക്കേണ്ട വചനമാണിത്!
ഇത്തരം മ്ലേച്ഛതകളില്‍ ജീവിക്കുകയും കര്‍ത്താവിന്‍റെ ശരീരം(വിശുദ്ധകുര്‍ബാന) ഭക്ഷിക്കുകയും ചെയ്യുന്നവര്‍ തങ്ങളുടെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതെന്നു തിരിച്ചറിയുന്നില്ല. "തന്‍മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു. അതിനാല്‍, ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്‍റെതന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനംചെയ്യുന്നതും. നിങ്ങളില്‍ പലരും രോഗികളും ദുര്‍ബലരും ആയിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയതിനും കാരണമിതാണ്"(1കോറി:11;27-30). ഉടമ്പടിചെയ്യാത്ത വിവാവഹങ്ങള്‍ ദൈവസന്നിധിയില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല എന്നകാര്യം പ്രത്യേകമായി നാം അറിഞ്ഞിരിക്കണം. അത്തരത്തിലുള്ള ഒരുമിച്ചുചേരലുകളെല്ലാം വ്യഭിചാരം തന്നെയാണ്. ഈ കാരണംകൊണ്ടാണ് സഭയില്‍ അംഗീകരിക്കാത്ത വിവാഹങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ദിവ്യകാരുണ്യവും മറ്റു കൂദാശകളും വിലക്കിയിരിക്കുന്നത്.
ലോകത്തിന്‍റെ നിയമപ്രകാരമോ വിജാതിയ നിയമപ്രകാരമോ വിവാഹം കഴിച്ചിരിക്കുന്നവര്‍ വ്യഭിചാരത്തിലും ശിക്ഷയിലുമാണെന്ന് ആരും വിസ്മരിക്കരുത്. സമരിയാക്കാരി സ്ത്രീയ്ക്ക് ജീവജലം നല്‍കാന്‍ കര്‍ത്താവു വിസമ്മതിക്കനുണ്ടായ മറ്റൊരു കാരണമാണിത്. ജീവജലത്തെക്കുറിച്ച് യേശു പറയുന്നിടത്ത് ഇതു നിത്യജീവനിലേക്ക് നിര്‍ഗളിക്കുന്ന അരുവിയാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. "എന്നാല്‍, ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും"(യോഹ:4;14). നിത്യജീവനിലേക്ക് പ്രവേശനം നിഷേധിക്കുന്ന പാപമായി അവിഹിതബന്ധങ്ങളെക്കുറിച്ച് പ്രബോധനം ലഭിച്ചിരിക്കേ, അതിനെ നിസാരവത്കരിക്കുന്നത് എത്ര ഗുരുതരമാണെന്ന് ചിന്തിക്കുക! ലോകനിയമപ്രകാരവും വിജാതിയ നിയമപ്രകാരവുമല്ലാതെ ഒരുമിച്ചു ജീവിക്കുകയും സന്തതികളെ ജനിപ്പിക്കുകയും ചെയ്യുന്നവര്‍ ഇന്ന് അനേകരുണ്ട്. ദൈവത്തിന്‍റെമുന്നില്‍ ഇവരും അംഗീകരിക്കപ്പെട്ടവരല്ല.  
ദൈവവചനപ്രകാരം ഉടമ്പടിചെയ്യപ്പെടാത്ത ബന്ധങ്ങളിലൂടെ ജനിക്കുന്ന സന്തതികള്‍ ജാരസന്തതികളുടെ ഗണത്തിലാണെന്നത് കൂടുതല്‍ ദുരന്തമാകുന്നു. സ്വയം നശിക്കുന്നതോടൊപ്പം തലമുറയേയും നാശത്തില്‍ പതിപ്പിക്കുകയാണിവര്‍! "വ്യഭിചാരികളുടെ സന്തതി പക്വത പ്രാപിക്കുകയില്ല. നിയമവിരുദ്ധമായ വേഴ്ചയുടെ ഫലം നശിക്കും. ദീര്‍ഘകാലം ജീവിച്ചാലും അവരെ ആരും പരിഗണിക്കുകയില്ല. അവരുടെ വാര്‍ധക്യവും അവമാനം നിറഞ്ഞിരിക്കും. യൗവനത്തില്‍ മരിച്ചാലും അവര്‍ക്ക് ആശയ്ക്കു വഴിയില്ല. വിധിദിവസത്തില്‍ അവര്‍ക്ക് ആശ്വാസം ലഭിക്കുകയില്ല. അധര്‍മികളുടെ തലമുറയ്ക്കു ഭീകരമായ നാശം സംഭവിക്കും"(ജ്ഞാനം:3;16-19). ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരും അവരെ അംഗീകരിക്കുന്നവരും ദൈവസന്നിധിയില്‍ കുറ്റക്കാരാണ്!
ഉടമ്പടിചെയ്യാത്ത ബന്ധങ്ങള്‍ ദൈവം അംഗീകരിച്ചിട്ടില്ല എന്നതിന്‍റെ വ്യക്തമായ തെളിവ് സമരിയാക്കാരിയുമായുള്ള സംഭാഷണത്തിലൂടെ യേശു സ്ഥിരീകരിച്ചു. ഈ സ്ഥിരീകരണം തന്നെയാണ് ലേഖനത്തിനു ശീര്‍ഷകമായി മനോവ തിരഞ്ഞെടുത്തതും! "യേശു അവളോടു പറഞ്ഞു: എനിക്കു ഭര്‍ത്താവില്ല എന്നു നീ പറഞ്ഞതു ശരിയാണ്. നിനക്ക് അഞ്ചു ഭര്‍ത്താക്കന്‍മാരുണ്ടായിരുന്നു. ഇപ്പോഴുള്ളവന്‍ നിന്‍റെ ഭര്‍ത്താവല്ല. നീ പറഞ്ഞതു സത്യമാണ്"(യോഹ:4;17,18). 
മറ്റൊരു വചനം നോക്കുക: "ഭര്‍ത്താവിനെ ബഹുമാനിക്കുന്ന ഭാര്യയെ സകലരും വിവേകവതിയായി കാണും. അവനെ അഹമ്മതിപൂണ്ട് അവഹേളിക്കുന്നവള്‍ അധര്‍മ്മിണിയായി എണ്ണപ്പെടും"(പ്രഭാ:26;26). ഭര്‍ത്താവിനെ അവഹേളിക്കുന്നത് കേട്ട് പ്രശംസിക്കുന്നത് അവളുടെ 'ജാരന്‍' മാത്രമായിരിക്കും. അവന്‍റെ ആഗ്രഹവും ലക്ഷ്യവും അതുതന്നെയാണ്! അതുപോലെതന്നെ ഭാര്യയെ ദുഷിച്ചുപറയുന്ന പുരുഷനു പ്രോത്സാഹനം നല്‍കുന്നത് സ്വൈരിണികളായ സ്ത്രീകള്‍ മാത്രമായിരിക്കും. മാന്യമായി ജീവിക്കുന്ന ആരും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുകയോ ഇവരുമായി ബന്ധംപുലര്‍ത്തുകയോ ചെയ്യില്ല! ഭര്‍ത്താവിനെ അനുസരിക്കുന്ന സ്ത്രീയെ അവളുടെ സന്തതികള്‍ ബഹുമാനിക്കും.
അപ്പസ്തോലന്മാരായ പത്രോസും പൌലോസും പലവട്ടം ആവര്‍ത്തിക്കുന്ന വചനങ്ങളില്‍, ഇരുവരുടെയും ഓരോ ഉപദേശങ്ങള്‍ പരിശോധിക്കാം: "ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍"(1പത്രോ:3;1). വചനം തുടരുന്നു: "ദൈവത്തില്‍ പ്രത്യാശവച്ചിരുന്ന വിശുദ്ധ സ്ത്രീകള്‍ മുമ്പ് ഇപ്രകാരം തങ്ങളെത്തന്നെ അലങ്കരിക്കുകയും തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുകയും ചെയ്തിട്ടുണ്ട്"(1പത്രോ:3;5). പൌലോസിന്‍റെ വാക്കുകള്‍ ഇതുതന്നെ ആവര്‍ത്തിക്കുന്നു: "ഭാര്യമാരേ,  നിങ്ങള്‍ കര്‍ത്താവിന് എന്നപോലെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍"(എഫേ:5;22). ദൈവം ഒരു ഭാര്യയില്‍നിന്ന് നിര്‍ബന്ധപൂര്‍വ്വം ആഗ്രഹിക്കുന്ന കാര്യമായതുകൊണ്ടാണ് വചനത്തില്‍ ഇത്രയധികം തവണ ഇവ ആവര്‍ത്തിക്കുന്നത്! മരണാനന്തരം ഒരു ജീവിതം പ്രതീക്ഷിക്കുന്നവരെല്ലാം ഇടംവലം തിരിയാതെ ഈ വചനം അനുസരിക്കുക മാത്രമേ വഴിയുള്ളു! കാരണം, ഇത് സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്‍റെ കല്പനയാകുന്നു!
മോശയിലൂടെ ദൈവം നല്‍കിയ കല്പനയിലും ഗൌരവപൂര്‍വ്വം ഇവ രേഖപ്പെടുത്തിയിട്ടുണ്ട്. അവിവാഹിതയായ ഒരു കന്യകയുടെമേല്‍ പിതാവിനുള്ള അവകാശം ക്ലിപ്തപ്പെടുത്തിയിട്ടുണ്ടെങ്കില്‍, അവള്‍ വിവാഹിതയാകുന്നതിലൂടെ ഭര്‍ത്താവിനു ലഭിക്കുന്നത് അവളുടെമേലുള്ള പൂര്‍ണ്ണമായ അവകാശമാണ്! ഭര്‍ത്താവ് അറിയാതെ ഒരു ഭാര്യ നേരുന്ന നേര്‍ച്ചകള്‍പോലും അസാധുവാണെന്ന് മനസ്സിലാക്കിയിരിക്കുക. അവിവാഹിതയായ ഒരു കന്യക അവളുടെ പിതൃഭവനത്തില്‍വച്ച് നേര്‍ച്ചനേര്‍ന്നാല്‍ അവളുടെ പിതാവിന് അത് അസാധുവാക്കാന്‍ അധികാരമുണ്ട്. അതുപോലെതന്നെ, ഭര്‍ത്താവിന്‍റെ അനുവാദമില്ലാതെ ഭാര്യ നേരുന്ന നേര്‍ച്ചയും സാധുവാകില്ല. നിഷേധവാക്കിലൂടെ ഭര്‍ത്താവിനു ഭാര്യയുടെ നേര്‍ച്ച അസാധുവാക്കാന്‍ അധികാരമുണ്ട്!
ഈ വചനങ്ങള്‍ ശ്രദ്ധിക്കുക: "ഏതെങ്കിലും യുവതി പിതൃഗൃഹത്തില്‍വച്ചു കര്‍ത്താവിനു നേര്‍ച്ച നേരുകയും ശപഥത്താല്‍ തന്നെത്തന്നെ കടപ്പെടുത്തുകയും ചെയ്തിട്ട് അവളുടെ നേര്‍ച്ചയെയും തന്നെത്തന്നെ കടപ്പെടുത്തിയ ശപഥത്തെയും കുറിച്ചു കേള്‍ക്കുമ്പോള്‍ പിതാവ് അവളോടും ഒന്നും പറയുന്നില്ലെങ്കില്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥത്തിന്‍റെ കടപ്പാടും സാധുവായിരിക്കും. എന്നാല്‍, പിതാവ് അതിനെക്കുറിച്ചു കേള്‍ക്കുന്ന ദിവസംതന്നെ വിസമ്മതം പ്രകടിപ്പിച്ചാല്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥത്തിന്‍റെ കടപ്പാടും അസാധുവാകും; പിതാവു വിലക്കിയതുകൊണ്ടു കര്‍ത്താവ് അവളോടു ക്ഷമിക്കും. നേര്‍ച്ചയോ ചിന്തിക്കാതെ ചെയ്ത തന്നെത്തന്നെ കടപ്പെടുത്തുന്ന ശപഥമോ ഉള്ള സ്ത്രീ വിവാഹിതയാവുകയും അവളുടെ ഭര്‍ത്താവ് അതു കേട്ട ദിവസം ഒന്നും പറയാതിരിക്കുകയും ചെയ്താല്‍, അവളുടെ നേര്‍ച്ചകളും ശപഥത്തിന്‍റെ കടപ്പാടും സാധുവായിരിക്കും. എന്നാല്‍, അവളുടെ ഭര്‍ത്താവ് അതു കേട്ട ദിവസം വിസമ്മതം പ്രകടിപ്പിച്ചാല്‍ അവളുടെ നേര്‍ച്ചയും വിചാരശൂന്യമായ ശപഥത്തിന്‍റെ കടപ്പാടും അവന്‍ അസാധുവാക്കുന്നു; കര്‍ത്താവ് അവളോടു ക്ഷമിക്കും. എന്നാല്‍, വിധവയോ ഉപേക്ഷിക്കപ്പെട്ട സ്ത്രീയോ നേരുന്ന ഏതൊരു നേര്‍ച്ചയും ശപഥത്തിന്‍റെ കടപ്പാടും അവള്‍ക്കു ബാധകമായിരിക്കും. ഏതെങ്കിലും സ്ത്രീ ഭര്‍ത്തൃഗൃഹത്തില്‍വച്ചു നേര്‍ച്ച നേരുകയോ ശപഥത്താല്‍ തന്നെത്തന്നെ കടപ്പെടുത്തുകയോ ചെയ്യുകയും അവളുടെ ഭര്‍ത്താവ് അതു കേള്‍ക്കുമ്പോള്‍ വിലക്കാതിരിക്കുകയും ചെയ്താല്‍ അവളുടെ നേര്‍ച്ചകളും ശപഥത്തിന്‍റെ കടപ്പാടും സാധുവായിരിക്കും. എന്നാല്‍, അവളുടെ ഭര്‍ത്താവ് അതു കേള്‍ക്കുന്ന ദിവസം അവയെ അസാധുവാക്കിയാല്‍ അവളുടെ നേര്‍ച്ചയും ശപഥത്തിന്‍റെ കടപ്പാടും പ്രാബല്യമില്ലാത്തതാകും; അവളുടെ ഭര്‍ത്താവ് അവയെ അസാധുവാക്കിയിരിക്കുന്നു; കര്‍ത്താവ് അവളോടും ക്ഷമിക്കും. ഏതു നേര്‍ച്ചയും ശപഥത്തിന്‍റെ കടപ്പാടും ഒരുവളുടെ ഭര്‍ത്താവിനു സാധുവോ അസാധുവോ ആക്കാം. എന്നാല്‍, അവളുടെ ഭര്‍ത്താവ് അതു കേട്ടിട്ട് ഒന്നും പറയുന്നില്ലെങ്കില്‍ അവളുടെ എല്ലാ നേര്‍ച്ചകളും ശപഥങ്ങളും അവന്‍ സ്ഥിരപ്പെടുത്തുന്നു. അവന്‍ വിലക്കാത്തതുകൊണ്ട് അവ സ്ഥിരപ്പെട്ടിരിക്കുന്നു. എന്നാല്‍, അതു കേട്ടിട്ടു കുറേനാള്‍ കഴിഞ്ഞശേഷം നിരോധിച്ചാല്‍ അവന്‍ അവളുടെ കുറ്റം ഏറ്റെടുക്കണം. ഭര്‍ത്താവും ഭാര്യയും പിതാവും പിതൃഗൃഹത്തില്‍ വസിക്കുന്ന കന്യകയും പാലിക്കണമെന്നു മോശവഴി കര്‍ത്താവു കല്‍പിച്ച നിയമങ്ങള്‍ ഇവയാണ്"(സംഖ്യ:30;3-16).
ഏതെങ്കിലും മനുഷ്യരുടെ ബുദ്ധിയില്‍ ഉദിച്ച നിയമമല്ല ഇത്; കര്‍ത്താവിന്‍റെ നാവില്‍നിന്ന് പുറപ്പെട്ട മാറ്റമില്ലാത്ത കല്പനയാണ്! ജാരന്മാര്‍ക്കു നല്‍കിയിരിക്കുന്ന അധികാരമാണെന്ന് ചിന്തിക്കേണ്ട;  ദൈവം യോജിപ്പിച്ച ഭര്‍ത്താവിന്‍റെ അധികാരമാണിത്! ഇപ്പോഴുള്ളവന്‍ ഭര്‍ത്താവല്ലെങ്കില്‍ അധികാരവുമില്ല!
ദാമ്പത്യധര്‍മ്മം!
"വിവാഹിതയായ സ്ത്രീ, ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളംകാലം, അവനോടു നിയമത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു"(റോമാ:7;2). മറ്റൊരിടത്ത് ഇങ്ങനെയാണു പറയുന്നത്;"ഭാര്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല അധികാരം, ഭര്‍ത്താവിനാണ്; അതുപോലെതന്നെ, ഭര്‍ത്താവിന്‍റെ ശരീരത്തിന്മേല്‍ അവനല്ല, ഭാര്യയ്ക്കാണ് അധികാരം"(1കോറി:7;4). വിവാഹബന്ധം നിലനില്‍ക്കുന്നിടത്തോളം ഇവര്‍ സ്വതന്ത്രരല്ല! ഇത് ഭാര്യയ്ക്കും ഭര്‍ത്താവിനും പരസ്പരമുള്ള അവകാശവും അധികാരവുമാണ്. ഇതില്‍നിന്നുള്ള വ്യതിചലനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് ദൈവഹിതത്തിനെതിരായ അപരാധവും ശിക്ഷാര്‍ഹവുമാകുന്നു. ഈ വചനത്തെ കുറച്ചുകൂടി വ്യക്തമാക്കിക്കൊണ്ട് അപ്പസ്തോലനായ പൌലോസ് തുടര്‍ന്നുപറയുന്നത് നോക്കുക:"പ്രാര്‍ഥനാജീവിതത്തിനായി ഇരുവരും തീരുമാനിക്കുന്ന കുറേക്കാലത്തേക്കല്ലാതെ പരസ്പരം നല്‍കേണ്ട അവകാശങ്ങള്‍ നിഷേധിക്കരുത്. അതിനുശേഷം ഒന്നിച്ചുചേരുകയും വേണം"(1കോറി:7;5). ദാമ്പത്യജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം പുലര്‍ത്തേണ്ട ധര്‍മ്മം അപ്പസ്തോലന്‍ വ്യക്തമാക്കിയിരിക്കുന്നു.
വിവാഹിതയായ ഒരു സ്ത്രീയുടെ ജീവിതത്തില്‍ തന്‍റെ ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷനെ ചിന്തിക്കുവാന്‍പോലും ദൈവം അനുവദിച്ചിട്ടില്ല. അതുപോലെതന്നെ വിവാഹിതനായ ഒരു പുരുഷന്‍റെ ചിന്തയില്‍ അന്യസ്ത്രീകള്‍ കടന്നുവരുന്നതും ദൈവത്തിനു പ്രീതികരമല്ല. കാരണം, തങ്ങളുടെ ശരീരത്തിന്‍റെമേലുള്ള എല്ലാ അവകാശങ്ങളും പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടതാണ്! ഭാര്യയും ഭര്‍ത്താവും സംഗമിക്കുന്ന കിടപ്പറ(മണിയറ) ഒരു വിശുദ്ധസ്ഥലമാകുന്നു. ശരീരവും മനസ്സും ഹൃദയവും പരസ്പരം ബലിയര്‍പ്പിക്കുന്ന അള്‍ത്താരയാണിത്; കിടക്ക ബലിപീഠവും! അതുകൊണ്ട്, ഇവ മലിനമാകാതെ നോക്കേണ്ടത് ഇരുവരുടെയും ചുമതലയാണ്! വചനം ഇങ്ങനെ പറയുന്നു: "എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ. മണവറ മലിനമാകാതിരിക്കട്ടെ. കാരണം, അസന്‍മാര്‍ഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും"(ഹെബ്രാ:13;4). ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ അവളുമായി ഹൃദയത്തില്‍ വ്യഭിചാരം ചെയ്യുന്നുവെന്ന പ്രഖ്യാപനത്തിലൂടെ, ഈ പാപത്തിന്‍റെ മേഖലയെ യേശു വിപുലമാക്കിയതാണല്ലോ!(മത്താ:5;28).
വിവാഹമോചനം ക്രൈസ്തവമല്ല!
ക്രിസ്തുവിന്‍റെ അനുയായികള്‍ക്ക് വിവാഹമോചനം അനുവദിച്ചിട്ടില്ല. വേര്‍പിരിയാന്‍ പാടില്ലാത്തവിധത്തിലാണ്  ദമ്പതികളെ ദൈവം ഒരുമിപ്പിക്കുന്നത്. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സഭകള്‍ ക്രിസ്തുവുമായി ബന്ധമുള്ള സഭകളല്ല എന്ന് തിരിച്ചറിയണം! യേശുവോ അവിടുത്തെ അപ്പസ്തോലന്മാരോ യാതൊരുവിധത്തിലും അംഗീകാരമുദ്ര നല്‍കിയിട്ടില്ലാത്ത ചില സഭകള്‍ തോന്നിയതുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഭൂമിയിലുള്ള ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനങ്ങളേക്കാള്‍ അപ്പുറമായി ഈ സഭകളെ ആരും ഗൌനിക്കേണ്ടതില്ല! ഇത്തരത്തിലുള്ള സഭകളെ അനുഗമിച്ചാല്‍ സ്വര്‍ഗ്ഗരാജ്യത്ത് എത്തുകയില്ലെന്ന സത്യം മനോവ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു! ഇതൊരു വെറും വാക്കല്ല; മറിച്ച്, മാറ്റമില്ലാത്ത വചനത്തിന്‍റെ പിന്‍ബലത്തോടെയാണു പറയുന്നത്!
വിജാതിയരുമായുള്ള ക്രൈസ്തവരുടെ വിവാഹം ദൈവം അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ ഇത്തരത്തിലുള്ള ബന്ധം സാധുവല്ല. "യൂദാ വിശ്വാസവഞ്ചന കാണിച്ചിരിക്കുന്നു. ജറുസലെമിലും ഇസ്രായേലിലും മ്ലേച്ഛപ്രവൃത്തികള്‍ നടന്നിരിക്കുന്നു. കര്‍ത്താവിനു പ്രിയപ്പെട്ട വിശുദ്ധമന്ദിരത്തെ യൂദാ അശുദ്ധമാക്കി. അന്യദേവന്‍റെ പുത്രിയെ വിവാഹംചെയ്തിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നവനുവേണ്ടി സാക്ഷ്യം നില്‍ക്കുകയോ സൈന്യങ്ങളുടെ കര്‍ത്താവിനു കാഴ്ചയര്‍പ്പിക്കുകയോ ചെയ്യുന്നവനെ യാക്കോബിന്‍റെ കൂടാരത്തില്‍നിന്നു കര്‍ത്താവ് വിച്‌ഛേദിക്കട്ടെ"(മലാക്കി:2;11,12). എന്നാല്‍, ദൈവം യോജിപ്പിച്ച ബന്ധത്തെ വേര്‍പെടുത്താന്‍ അവിടുന്ന് ഇഷ്ടപ്പെടുന്നില്ല. "ഫരിസേയര്‍ അടുത്തുചെന്ന് അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഏതെങ്കിലും കാരണത്താല്‍ ഒരുവന്‍ ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ? അവന്‍ മറുപടി പറഞ്ഞു: സ്രഷ്ടാവ് ആദിമുതലേ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്നും, ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ"(മത്താ:19;3-6). വിവാഹമോചനത്തെ സംബന്ധിച്ച് യേശുവിന്  ഇതാണു പറയാനുള്ളത്!
പുതിയനിയമത്തില്‍ ഇതില്‍നിന്ന് വ്യത്യസ്ഥമായ നിലാപാടായിരുന്നു പഴയനിയമത്തിലുള്ളതെന്ന് ആരും കരുതേണ്ട. വചനം ഇങ്ങനെ പറയുന്നു: "അവിടുന്ന് നിങ്ങളുടെ കാഴ്ചകളെ പരിഗണിക്കുകയോ അതില്‍ പ്രസാദിക്കുകയോ ചെയ്യാത്തതിനാല്‍ നിങ്ങള്‍ തേങ്ങിക്കരഞ്ഞ് കര്‍ത്താവിന്‍റെ ബലിപീഠം കണ്ണീരുകൊണ്ടു മൂടുന്നു. എന്തുകൊണ്ട് അവിടുന്ന് ഇത് സ്വീകരിക്കുന്നില്ല എന്ന് നിങ്ങള്‍ ചോദിക്കുന്നു. ഉടമ്പടിയനുസരിച്ച് നിന്‍റെ ഭാര്യയും സഖിയും ആയിരുന്നിട്ടും നീ അവിശ്വസ്തത കാണിച്ച നിന്‍റെ യൗവനത്തിലെ ഭാര്യയും നീയും തമ്മിലുള്ള ഉടമ്പടിക്കു കര്‍ത്താവ് സാക്ഷിയായിരുന്നു എന്നതു കൊണ്ടുതന്നെ. ഏകശരീരവും ഏകാത്മാവുമായിട്ടല്ലേ ദൈവം നിങ്ങളെ സൃഷ്ടിച്ചത്. ദൈവഭക്തരായ സന്തതികളെ അല്ലാതെ എന്താണു ദൈവം ആഗ്രഹിക്കുന്നത്? അതുകൊണ്ട് യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:  വിവാഹമോചനത്തെ ഞാന്‍ വെറുക്കുന്നു"(മലാക്കി:2;13-16). കര്‍ത്താവു വെറുക്കുന്നുവെന്ന് പറഞ്ഞാല്‍, അതില്‍ക്കൂടുതല്‍ വിശദീകരണം അവിടെ ആവശ്യമില്ല!
അസാധുവായ ബന്ധങ്ങള്‍!
വിജാതിയരുമായുള്ള വിവാഹം അസാധുവായിരിക്കുന്നതുപോലെ സാധുവല്ലാത്ത ബന്ധങ്ങള്‍ വേറെയുമുണ്ട്. ഏതുതരത്തിലുള്ള ബന്ധങ്ങളെയാണ്, കത്തോലിക്കാസഭ അസാധുവായി കണക്കാക്കുന്നതെന്ന് നോക്കുക:
വിവാഹം കഴിക്കുമ്പോഴും ഹര്‍ജി കൊടുക്കുമ്പോഴും എതിര്‍കക്ഷിക്ക് ലൈഗികവേഴ്ചക്ക് കഴിവില്ലാതിരിക്കുക!
നിയമം വിലക്കു കല്പിച്ചിട്ടുള്ളവരോ അടുത്ത ബന്ധത്തില്‍ പെട്ടവരോ ആയിട്ടുള്ള വ്യക്തികളുമായുള്ള വിവാഹം!
വിവാഹം കഴിക്കുന്ന സമയത്ത് ഏതെങ്കിലും ഒരു കക്ഷി ചിത്തഭ്രമമുള്ള ആളോ മന്ദബുദ്ധിയോ ആയിരിക്കുക!
വിവാഹം കഴിക്കുമ്പോള്‍ ആദ്യവിവാഹം റദ്ദാക്കപ്പെടാതിരിക്കുകയും ഭാര്യയോ ഭര്‍ത്താവോ ജീവിച്ചിരിക്കുകയും ചെയ്യുക!
വിവാഹത്തിനുള്ള സമ്മതം ബലമായോ കപടമായോ ആയിരിക്കുക!
എതിര്‍കക്ഷിയുടെ അവിഹിതവേഴ്ച!

ഇത്തരം സാഹചര്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ഇവരുടെ ബന്ധം അസാധുവാണെന്നും ദൈവം യോജിപ്പിച്ച ബന്ധമല്ലെന്നും സഭ പ്രഖ്യാപിക്കും. വിശ്വാസപരമായ വ്യതിചലനവും സഭ പരിഗണിക്കാറുണ്ട്. ഉദാഹരണത്തിന്; ഒരാള്‍ വിശ്വാസത്തില്‍നിന്ന് വ്യതിചലിച്ച് മറ്റുമതത്തിലേക്കോ സഭയിലേക്കോ പോയാല്‍ അവരുടെ വിവാഹം നിലനില്‍ക്കുന്നതല്ല! സഭയുടെ ഈ നിയമങ്ങള്‍ ബൈബിളിനെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്നതാണ്! മാത്രവുമല്ല, ഈ നിയമം ഒരു ആനുകൂല്യമായിട്ടാണ് നല്‍കുന്നത്. 'പൌളൈന്‍ പ്രിവിലെജ്' എന്നറിയപ്പെടുന്ന ഈ നിയമത്തിന് ആധാരമായ വചനമിതാണ്: "അവിശ്വാസിയായ ജീവിതപങ്കാളി വേര്‍പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപ്രകാരം ചെയ്തുകൊള്ളട്ടെ. അത്തരം സന്ദര്‍ഭങ്ങളില്‍ ആ സഹോദരന്‍റെയോ സഹോദരിയുടെയോ വിവാഹബന്ധം നിലനില്‍ക്കുന്നില്ല"(1കോറി:7;15). ഇതൊരു ആനുകൂല്യം മാത്രമാണെന്നു മറക്കരുത്! വചനത്തിന്‍റെ ബാക്കി വായിച്ചാല്‍ അതു വ്യക്തമാകും. വചനം നോക്കുക: "ദൈവം നിങ്ങളെ സമാധാനത്തിലേക്കാണ് വിളിച്ചിരിക്കുന്നത്. അല്ലയോ സ്ത്രീ, നിനക്കു ഭര്‍ത്താവിനെ രക്ഷിക്കാന്‍ ആവുമോ എന്ന് എങ്ങനെ അറിയാം? അല്ലയോ പുരുഷാ, നിനക്കു ഭാര്യയെ രക്ഷിക്കാനാവുമോ എന്ന് എങ്ങനെ അറിയാം?"(1കോറി:7;16).
ഈ ലേഖനം ഉപസംഹരിക്കുന്നതിനുമുമ്പ് ഒരിക്കല്‍ക്കൂടി സമരിയായിലെ സിക്കാര്‍ എന്ന പട്ടണത്തിലെ ആ കിണറിന്‍കരയിലേക്ക് തിരിച്ചുപോകാം.
ഇപ്പോഴുള്ളവന്‍ നിന്‍റെ ഭര്‍ത്താവല്ല!
സമരിയാക്കാരി സ്ത്രീയ്ക്ക് അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അവളോടൊപ്പമുള്ളവന്‍ ഭര്‍ത്താവല്ല എന്നാണു കര്‍ത്താവു പറഞ്ഞത്. അവളാകട്ടെ ആരെയും ഭര്‍ത്താവായി ഗണിച്ചിരുന്നുമില്ല! അവളോടൊപ്പം ഉണ്ടായിരുന്നവരില്‍ അഞ്ചുപേര്‍ ഒരുപക്ഷേ മോശയുടെ നിയമപ്രകാരം ഉപേക്ഷാപത്രം നല്‍കി പിരിഞ്ഞതായിരിക്കാം. എന്നാല്‍, ഇപ്പോള്‍ കൂടെ കഴിയുന്ന പുരുഷന്‍ അവളുടെ ആരുമല്ല! ഇന്ന് പലയിടത്തും കണ്ടുവരുന്ന മലിനമായ സംസ്കാരത്തിന്‍റെ പ്രതിനിധിയാണ് ഈ സമരിയാക്കാരി. സ്വന്തം ശാരീരിക അഭിലാഷങ്ങള്‍ നിവര്‍ത്തിക്കാന്‍വേണ്ടി മാത്രം ഇണകളെ മാറിമാറി പരീക്ഷിക്കുന്ന പൈശാചിക സംസ്കാരത്തിന്‍റെ മുന്‍ഗാമി! ഇന്ന് യേശു കടന്നുവന്നാല്‍ ആരോടെല്ലാം ഇതേ ചോദ്യം ആവര്‍ത്തിക്കുമെന്ന് ആത്മശോധന ചെയ്യുക! സ്ത്രീകളോടു മാത്രമല്ല, പുരുഷന്മാരെയും ചേര്‍ത്താണ്  മനോവയിതു പറയുന്നത്. നിങ്ങള്‍ ജന്മം നല്‍കുന്നത് ജാരസന്തതികള്‍ക്കാണ് എന്നത് പാപത്തിന്‍റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു!
ഭര്‍ത്താവിന്‍റെ ബീജത്തില്‍നിന്ന് സന്തതികളെ ഉദരത്തില്‍ വഹിക്കുകയും ഹൃദയത്തില്‍ അന്യപുരുഷനെ താലോലിക്കുകയും ചെയ്യുന്നുവെങ്കില്‍ ഉള്ളില്‍ വളരുന്നത് ജാരസന്തതിയാണെന്ന് മനസ്സിലാക്കുക! നിങ്ങളുടെ ചിന്തകളും വികാരങ്ങളും അതേപടി പകര്‍ത്തിവച്ചുകൊണ്ടാണ് ആ ശിശു പുറത്തേക്ക് വരുന്നത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഈ വസ്തുത നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ബൈബിളില്‍ കുറിച്ചുവച്ചു! ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനായി 'ഗര്‍ഭപാത്രം ഒരു പരിശീലനക്കളരി' എന്ന ലേഖനം വായിക്കുക! സൂചനയായി ഒരുകാര്യം മാത്രം കുറിക്കാം: ഒരു മനുഷ്യന്‍റെ വ്യക്തിത്വം അമ്പതു ശതമാനവും ഗര്‍ഭപാത്രത്തില്‍ രൂപപ്പെട്ടതാകുന്നു!
പൂര്‍വ്വകാമുകന്മാരുടെ സ്മരണകള്‍ താലോലിച്ച് മറ്റൊരു പുരുഷനോടൊപ്പം സുരക്ഷിതയെന്നു ധരിച്ച് ജീവിക്കുന്ന സ്ത്രീകള്‍ വ്യഭിചാരിണികളാണെന്നും വരാനിരിക്കുന്ന ദുരന്തം ഒരു കെണിപോലെ എപ്പോള്‍ വേണമെങ്കിലും വന്നു പതിക്കുമെന്നും ഓര്‍ത്തിരിക്കുക! അപ്രകാരംതന്നെ പുരുഷന്മാരും ഇതു വിസ്മരിക്കരുത്! മണിയറ മലിനമാകാതിരിക്കട്ടെ! നിങ്ങള്‍ക്കിടയില്‍ അന്യരുടെ ഓര്‍മ്മപോലും വിശുദ്ധജന്മങ്ങള്‍ക്ക് തടസ്സമാകും. ഈ വിധത്തിലുള്ള ബന്ധങ്ങള്‍ വേരോടെ പിഴുതെറിഞ്ഞ് വചനത്തിലേക്ക് തിരിയാത്തപക്ഷം ഈ ലോകത്ത് സമാധാനമോ വരാനിരിക്കുന്ന ലോകത്ത് നിത്യജീവനോ ആരും പ്രതീക്ഷിക്കരുത്! നിത്യജീവനിലേക്ക് നിര്‍ഗളിക്കുന്ന അരുവിയാകുന്ന ജീവജലം കര്‍ത്താവില്‍നിന്നു സ്വീകരിക്കണമെങ്കില്‍ അനിവാര്യമായ കാര്യങ്ങളാണ് ഇവിടെ കുറിക്കപ്പെട്ടത്.
വ്യാഖ്യാനം ആവശ്യമില്ലാത്തവിധം വ്യക്തതയോടെ അറിയിച്ചിട്ടുള്ള ഈ വചനങ്ങളെ തങ്ങളുടെതന്നെ നാശത്തിനുവേണ്ടി വളച്ചൊടിക്കുന്നവര്‍, മറ്റുള്ളവരെയും തങ്ങളോടൊപ്പം നരകത്തിലേക്കു നയിക്കുകയാണ്! കൂടാതെ, വേരുപിടിക്കാന്‍ ശേഷിയില്ലാത്ത ജാരസന്തതികളെക്കൊണ്ട് ഈ ഭൂമുഖം നിറയ്ക്കുകയും ചെയ്യുന്നു!
 http://www.manovaonline.com/newscontent.php?id=137