Wednesday 29 October 2014

ദേവാലയങ്ങളുടെ നഗരം, വിശുദ്ധ നഗരം





Print this Page
 
ഡോ. ഐസക് ആരിക്കാപ്പള്ളില്‍ സിഎംഐ

റോമാ നഗരത്തില്‍ തൊള്ളായിരത്തിലേറെ ദേവാലങ്ങളുണ്ട്. ഇത്രയധികം ദേവാലയങ്ങളുള്ള മറ്റൊരു നഗരം ഉണ്െടന്നു തോന്നുന്നില്ല. റോമില്‍ നാലു പ്രധാനപ്പെട്ട ബസിലിക്കകളാണുള്ളത്. വിശുദ്ധ പത്രോസിന്റെ ബസിലിക്ക, വിശുദ്ധ പൌലോസിന്റെ ബസിലിക്ക, വിശുദ്ധ ജോണ്‍ ലാറ്ററെന്‍ ബസിലിക്ക, വിശുദ്ധ മരിയ മജോരെ ബസിലിക്ക. മുമ്പു വിശുദ്ധ ലോറന്‍സിന്റെ ബസിലിക്കയും അഞ്ചാമത്തെ പ്രധാന ബസിലിക്കയായി കാണപ്പെട്ടിരുന്നു. അഞ്ചു ബസിലിക്കകള്‍, ആദ്യകാലത്തെ അഞ്ച് പാട്രിയര്‍ക്കേറ്റുകളെ സൂചിപ്പിച്ചിരുന്നു. സാന്താ മരിയാ മജോരെ ദേവാലയം അന്ത്യോക്യന്‍ പാത്രിയര്‍ക്കീസിന്റെ സ്ഥാനിക ദേവാലയമായി ഗണിക്കപ്പെടുന്നു.

വാഴ്ത്തപ്പെട്ട ചാവറയച്ചന്റെയും വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയുടെയും നാമകരണത്തിനു മുമ്പുള്ള ജാഗരണ പ്രാര്‍ഥന നടത്തുന്നത് സാന്താ മരിയാ മജോരെ ബസിലിക്കയിലാണ്. എസ്ക്വലിന്‍കുന്നിലെ ആദ്യ ദേവാലയത്തിന്റെ സ്ഥാനത്ത് 432 മുതല്‍ 440 വരെ സഭയെ ഭരിച്ചിരുന്ന സിക്സ്തൂസ് മൂന്നാമന്‍ മാര്‍പാപ്പ മറ്റൊരു ദേവാലയം പണിയിച്ചു. 431 ല്‍ നടന്ന എഫേസൂസ് സൂനഹദോസ് പരിശുദ്ധ കന്യകാമറിയത്തെ ദൈവമാതാവ് എന്നു പ്രഖ്യാപിക്കുകയുണ്ടായി. കന്യകാമറിയത്തിന്റെ ദൈവമാതൃത്വത്തിന്റെ മഹത്വസ്മരണയ്ക്കായിട്ടാണ് സിക്സ്തൂസ് മൂന്നാമന്‍ പാപ്പ ബൃഹത്തായ പുതിയ ദേവാലയം പണിയിച്ചത്.

പിന്നീടു പല മാര്‍പാപ്പമാരും കാലപ്പഴക്കം കൊണ്ട് ഈ ദേവാലയത്തിന് ഉണ്ടായിട്ടുള്ള കേടുപാടുകള്‍ നികത്തുകയും ചില ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും സിക്സ്തൂസ് മൂന്നാമന്‍ പാപ്പ അഞ്ചാം നൂറ്റാണ്ടില്‍ നല്‍കിയ ആകൃതിയും ഘടനയും കഴിവതും നിലനിര്‍ത്തിയിട്ടുണ്ട്. ആദ്യ ദേവാലയത്തിന് ഉപയോഗിച്ചിരുന്ന മാര്‍ബിള്‍, മൊസൈക് ഇവയൊക്കെ ഇപ്പോഴത്തെ ദേവാലയത്തിന്റെ നിര്‍മിതിയിലും ഉപയോഗിച്ചിട്ടുണ്ട്.

ഉണ്ണിമിശിഹാ ജനിച്ച പുല്‍ക്കൂടിന്റെ തിരുശേഷിപ്പ് ഈ ബസിലിക്കയില്‍ സൂക്ഷിച്ചിട്ടുണ്ട്. അതിനാല്‍ പുല്‍ക്കൂടുമാതാവിന്റെ പള്ളി എന്നും ആദ്യകാലങ്ങളില്‍ ഇത് അറിയപ്പെട്ടിരുന്നു. പരിശുദ്ധ മഞ്ഞുമാതാവിന്റെ ദേവാലയം, വിശുദ്ധ ലിബേരിയൂസിന്റെ പള്ളി എന്നിങ്ങനെ പല നാമങ്ങളില്‍ ഈ ദേവാലയം അറിയപ്പെട്ടിരുന്നു. ഇന്ന് അറിയപ്പെടുന്ന പേരായ സാന്താ മരിയ മജോരെ പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ നിലനിന്നിരുന്നതായി കാണുന്നു. സാന്താ മരിയ മജോരെയുടെ ഇംഗ്ളീഷ് പരിഭാഷ സെന്റ് മേരി മജോര്‍ എന്നാണ്.

പഴയനിയമത്തില്‍നിന്നുള്ള രംഗങ്ങള്‍, ക്രിസ്തുവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും ജീവിതത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇവയെല്ലാം മരിയ മജോരെ ദേവാലയത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. വിശുദ്ധ ലൂക്കാ സുവിശേഷകന്‍ വരച്ചത് എന്നു വിശ്വസിക്കപ്പെടുന്ന പരിശുദ്ധ കന്യകാമറിയം ഉണ്ണിയെയും വഹിച്ചുനില്‍ക്കുന്ന ഒരു മനോഹര ചിത്രവും ഇവിടെയുണ്ട്. ഈ ചിത്രത്തിനു രണ്ടായിരത്തോളം വര്‍ഷം പഴക്കമുണ്ട് എന്നു ശാസ്ത്രീയമായി തെളിയിച്ചുകഴിഞ്ഞു.

ഈശോസഭാ സ്ഥാപകന്‍ വിശുദ്ധ ഇഗ്നേഷ്യസ് ലയോള പ്രഥമ ദിവ്യബലി അര്‍പ്പിച്ചതു റോമിലെ മരിയ മജോരെ ദേവാലയത്തിലാണ്. പല വിശുദ്ധരുടെയും മാര്‍പാപ്പമാരുടെയും കബറിടങ്ങളും മരിയ മജോരെ ബസിലിക്കയിലുണ്ട്. ലത്തീന്‍ ഭാഷയിലുള്ള വുള്‍ഗാത്ത, ബൈബിളിന്റെ പരിഭാഷ, വ്യാഖ്യാനം ഇവ നിര്‍വഹിച്ച നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ ജെറോമിന്റെ കബറിടം, പയസ് അഞ്ചാമന്‍ പാപ്പാ, സിക്സ്തൂസ് അഞ്ചാമന്‍ പാപ്പാ എന്നിവരുടെ കല്ലറകള്‍ എന്നിവ അവയില്‍ പ്രധാനങ്ങളാണ്. മരിയ മജോരെയുടെ ഇന്നത്തെ മുഖവാരം ഫെര്‍ഡിനാന്‍ഡ് ഫൂഗാ 18-ാം നൂറ്റാണ്ടില്‍ രൂപകല്പന ചെയ്തതാണ്. അഗ്രം പിരമിഡ് രൂപത്തിലുള്ള മരിയ മജോരെയുടെ മണിമാളികയാണു റോമിലെ ഏറ്റവും ഉയരമുള്ള മണിമാളിക - 75 മീറ്റര്‍.

സാന്താ മരിയ മജോരെ ബസിലിക്കയോടു ചേര്‍ന്നു രണ്ടു ചത്വരങ്ങളാണുള്ളത്. സാന്താ മരിയ മജോരെ ചത്വരം മുന്നിലും എസ്ക്വിലിന്‍ ചത്വരം പിറകിലും. ഇറ്റാലിയന്‍ ഭാഷയില്‍ പിയാത്സാ ദി മരിയ മജോരെ, പിയാത്സാ എസ്ക്വിലീനോ എന്നു യഥാക്രമം ഇവ അറിയപ്പെടുന്നു.


പിയാത്സ ദി മരിയ മജോരെയുടെ മധ്യത്തില്‍ കാണുന്ന സ്തൂപത്തിന്റെ മുകളിലായി ഉണ്ണിയേശുവിനെ സംവഹിച്ചുനില്‍ക്കുന്ന കന്യകമറിയത്തിന്റെ രൂപം സ്ഥാപിച്ചിരിക്കുന്നു. റോമിലെ ആദ്യ ക്രൈസ്തവ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റന്റൈന്‍ പണിയിച്ച ബസിലിക്കയുടെ സ്തംഭങ്ങളിലൊന്നാണ് ഈ സ്തൂപം. സിക്സ്തൂസ് അഞ്ചാമന്‍ പാപ്പയാണ് ഇത് ഇങ്ങോട്ടുമാറ്റി സ്ഥാപിക്കുന്നത്. ബസിലിക്കയുടെ പിറകിലുള്ള ചത്വരം എസ്ക്വിലീനോ കുന്നില്‍ ചരിവില്‍ത്തന്നെയാണ്. ഇതിന്റെ നടുവിലുള്ള ശിലാസ്തംഭം റോമില്‍ അഗസ്റസ് ചക്രവര്‍ത്തിയുടെ ബ്രഹ്മാണ്ഡമായ ശവകുടീരത്തിനടുത്തുനിന്നു ലഭിച്ചതാണ്. പതിനാറാം ശതകത്തിലാണ് ഇത് ഇവിടേക്കു മാറ്റിസ്ഥാപിക്കുന്നത്.

Tuesday 28 October 2014

പരിണാമ സിദ്ധാന്തം ശരി; ദൈവത്തിന്റെ നടത്തിപ്പ്‌: മാര്‍പാപ്പ

 

വത്തിക്കാന്‍: ബിഗ്‌ബാംങ്‌ അടക്കമുള്ള ശാസ്‌ത്രത്തിന്റെ കണ്ടെത്തലുകള്‍ക്കു ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ അംഗീകാരം. ഇവ യാഥാര്‍ഥ്യമാക്കിയത്‌ െദെവമാണെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. പ്രപഞ്ചത്തിന്റെ തുടക്കമായി ശാസ്‌ത്രം കണക്കാക്കുന്ന ബിഗ്‌ബാങ്ങും െദെവ പദ്ധതിയാണ്‌. പിന്നീട്‌ ഭൂമിയിലുണ്ടായ പരിണാമവും ഇതേ പദ്ധതിയുടെ ഭാഗമാണ്‌. പ്രകൃതിക്കനുസരിച്ചു മുന്നേറാന്‍ ഓരോ ജീവിക്കും െദെവം കരുത്ത്‌ നല്‍കി. ബൈബിളിലെ ഉല്‍പ്പത്തി പുസ്‌തകം ശാസ്‌ത്രത്തിനെതിരല്ല. ഉല്‍പത്തി പുസ്‌തകം വായിക്കുമ്പോള്‍ ദൈവത്തിന്റെ കൈയില്‍ മാന്ത്രിക വടിയുണ്ടെന്ന്‌ തെറ്റിദ്ധരിക്കരുത്‌. എന്നാല്‍, എല്ലാം യാഥാര്‍ഥ്യമാക്കാന്‍ െദെവത്തിനു ശക്‌തിയുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.
വത്തിക്കാന്‍ പൊന്തിഫിക്കല്‍ അക്കാദമി ഓഫ്‌ സയന്‍സസില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍പാപ്പ.

 http://www.mangalam.com/print-edition/international/244507

Monday 27 October 2014

അഴിമതി കടുത്ത പാപമെന്നു മാര്‍പാപ്പ

mangalam malayalam online newspaperറോം: സമൂഹത്തെ നശിപ്പിക്കുന്ന കടുത്ത പാപമാണ്‌ അഴിമതിയെന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ. ശിക്ഷാ നിയമങ്ങളെക്കുറിച്ചുളള രാജ്യാന്തര സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിചാരണയില്ലാതെ തടവില്‍ സൂക്ഷിക്കുന്നതിനെയും വധശിക്ഷയെയും മാര്‍പാപ്പ വിമര്‍ശിച്ചു.
അഴിമതി വായ്‌നാറ്റം പോലെയാണ്‌. അതു പുറപ്പെടുവിക്കുന്നവര്‍ക്ക്‌ അതിന്റെ ദുര്‍ഗന്ധം അറിയില്ല. ഈ ദുഷ്‌പ്രവൃത്തി അവസാനിച്ചേ തീരൂ- അദ്ദേഹം പറഞ്ഞു. വധശിക്ഷ ചിലാരാജ്യങ്ങളിലെങ്കിലും രാഷ്‌ട്രീയ ആയുധമായി മാറുകയാണ്‌. തടവിലാകുന്നവരെ പീഡിപ്പിക്കുന്നത്‌ ഒഴിവാക്കണമെന്ന്‌ അദ്ദേഹം നിര്‍ദേശിച്ചു.

 http://www.mangalam.com/print-edition/international/243419
............................................................................................................................




അഴിമതിയെ ശക്തമായി എതിര്‍ത്തുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ; അത് പാപത്തെക്കാളും തിന്മയേറിയത്



അഴിമതിയെ ശക്തമായി എതിര്‍ത്തുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ; അത് പാപത്തെക്കാളും തിന്മയേറിയത്
വത്തിക്കാന്‍ സിറ്റി : പാപത്തെക്കാള്‍ വലിയ തിന്മയാണ് അഴിമതിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അത് വായ്‌നാറ്റം പോലെയാണെന്നും അതുണ്ടാക്കുന്നവര്‍ ഒരിക്കലും അതേക്കുറിച്ച് അറിയുന്നില്ലെന്നും വത്തിക്കാനില്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പീനല്‍ ലോയിലെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു. അസാധാരണമായ കുറ്റവിചാരണ, വിചാരണയില്ലാതെ തടവില്‍ പാര്‍പ്പിക്കല്‍ , വധശിക്ഷ എന്നിവയെ മാര്‍പാപ്പ അപലപിച്ചു.

ശക്തമായ അധികാരമുള്ളവര്‍ക്ക് ആഗോളതലത്തില്‍ സ്വത്തുക്കള്‍ വാരിക്കൂട്ടുന്നത് സാധ്യമാണ്. അഴിമതിയുള്ളവര്‍ക്ക് തങ്ങളുടെ അഴിമതി ഒരിക്കലും കാണാന്‍ കഴിയില്ല. പാപത്തെക്കാള്‍ തിന്മയേറിയതാണ് അഴിമതി. അത് പൊറുക്കുന്നതിലുമുപരി ഭേദമാക്കുകയാണ് വേണ്ടത്.

മനപൂര്‍വമല്ലാത്ത പ്രവൃത്തികളുടെ പരിണിതഫലമെന്ന നിലയില്‍ ചില രാജ്യങ്ങള്‍ അധിക ജുഡീഷ്യല്‍ അധികാരങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. രാഷ്ട്രീയ വിഭിന്നതയെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി വധശിക്ഷ ഉപയോഗിക്കുന്നവരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതെല്ലാം നിറുത്തിവെക്കേണ്ടതാണ്.

http://4malayalees.com/index.php?page=newsDetail&id=52083

Thursday 23 October 2014

ദൈവാലയത്തില്‍ `ഡ്രസ്കോഡ്` വരുന്നു; മാര്‍. ആലഞ്ചേരിക്ക് അഭിവാദ്യങ്ങള്‍!

ആംസ്ട്രോങ്ങ് ജോസഫ്

ത് നവോത്ഥാനത്തിന്‍റെ തുടക്കമാണെങ്കില്‍ സീറോമലബാര്‍സഭ ആഹ്ലാദാരവം മുഴക്കട്ടെ! വചനത്തില്‍നിന്ന് വഴിവിട്ടുള്ള സഭയുടെ പ്രയാണത്തെ തടഞ്ഞുകൊണ്ട് കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി നിലയുറപ്പിച്ചാല്‍ യഥാര്‍ത്ഥ സഭാമക്കള്‍ കൂടെനിന്ന് ശക്തി പകരുമെന്ന് ഉറപ്പുണ്ട്!
 
സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ ആസ്ഥാന ദൈവാലയമായ പാലാരിവട്ടം സെന്റ് മേരീസ് ബസിലിക്കയില്‍ വരുത്താന്‍ പോകുന്ന പരിഷ്കാരത്തെയാണ് ഹൃദയപൂര്‍വ്വം മനോവ ശ്ലാഘിക്കുന്നത്! ആലഞ്ചേരി പിതാവിന്‍റെ ആശിര്‍വാദത്തോടെ ഇടവകവികാരി റവ. ഡോ. ജോസ് ചിറമ്മേല്‍ നെഞ്ചുറപ്പോടെ എടുത്ത തീരുമാനത്തിന്‍റെ വിശദാംശങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നത് ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ്.
സഭയിലെ നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് കാലാന്തരേണ വന്നുഭവിച്ച ചില രീതികള്‍ ഇതരസഭകളില്‍നിന്നും വിജാതിയരില്‍നിന്നും ഏറെ ആരോപണങ്ങള്‍ക്കു കാരണമായിട്ടുണ്ട്. ഭൌതീകതയില്‍ വേരുറച്ച സ്വാര്‍ത്ഥമോഹികളായ ചിലര്‍ സഭകളുടെ നേതൃസ്ഥാനത്ത് എത്തിയപ്പോള്‍ സമ്പന്നരുടെ ചെയ്തികളോട് സഹിഷ്ണുത കാണിച്ചതാണ് സഭയുടെ മലിനീകരണത്തിന് ആധാരമായത്.സഭയ്ക്കോ ശിരസ്സായ ക്രിസ്തുവിനോ സമൂഹത്തിനു തന്നെയോ യാതൊരു നന്മയുമില്ലാത്ത ഇത്തരക്കാര്‍ക്കുവേണ്ടിയുള്ള വ്യതിചലനങ്ങള്‍ കണ്ടെത്തി തിരുത്താന്‍ തയ്യാറായാല്‍ സീറോമലബാര്‍ സഭയെ വീണ്ടും പരിശുദ്ധാത്മാവ് നയിക്കും!
മനോവയെ സന്തോഷിപ്പിച്ച കാര്യത്തിലേക്കു കടക്കാം; മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ ആസ്ഥാനദൈവാലയത്തില്‍ നടപ്പില്‍വരുത്താനിരിക്കുന്ന ആത്മീയ പരിഷ്കരണത്തിന്‍റെ 'സര്‍ക്കുലര്‍' ഇടവകയിലെ 1800 കുടുംബങ്ങള്‍ക്ക് ഡോ. ജോസ് ചിറമ്മേലച്ചന്‍ അയച്ചു. സിനിമാ തിയറ്ററിലേക്ക് പോകുന്നതുപോലുള്ള വേഷവിതാനങ്ങള്‍ ദേവാലയത്തില്‍ ഒഴിവാക്കണമെന്നതാണ് സര്‍ക്കുലറിലെ ഇതിവൃത്തം! മറ്റുള്ളവരുടെ മുമ്പില്‍ പ്രദര്‍ശന വസ്തുക്കളായി മാറാന്‍ ആഗ്രഹിക്കുന്നവരെ ദൈവാലയത്തില്‍നിന്നും നിയന്ത്രിക്കാന്‍ 'ഡ്രസ്കോഡ്' കൊണ്ടുവരികയാണ് ഈ ദൈവാലയത്തില്‍. ദേവാലയങ്ങള്‍ പ്രാര്‍ത്ഥനാലയമാണ്; ഇവിടെ വരുന്നത് തങ്ങളുടെ മേനിയഴക് പ്രദര്‍ശിപ്പിക്കാനാകരുത്. അതിനുവേണ്ടിയുള്ള ഇടങ്ങള്‍ ആവശ്യത്തിലുമധികം നാട്ടിലുള്ളപ്പോള്‍ ദൈവാലയങ്ങളെ കളങ്കപ്പെടുത്താന്‍ അവിടേക്ക് എഴുന്നള്ളേണ്ട ആവശ്യമില്ല. ക്രിസ്തീയതയ്ക്ക് ചേരാത്ത വേഷങ്ങള്‍ ക്രൈസ്തവ ആരാധനാലയങ്ങളിലെങ്കിലും നിരോധിക്കാന്‍ സഭയ്ക്ക് അധികാരവും ബാധ്യതയുമുണ്ട്.ഈ കടമയും അധികാരവും പ്രയോഗിക്കുന്നതിനുള്ള മഹത്തായ തീരുമാനം സഭയിലാകമാനം ചട്ടമാക്കുമെന്ന് പ്രത്യാശിക്കുന്നു.
ഇറക്കം വളരെ കുറഞ്ഞതും ഇറുകിയതും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുമായ വസ്ത്രധാരണം ഒഴിവാക്കുക, ആരാധനയില്‍ പങ്കെടുക്കുമ്പോള്‍ നെറ്റോ ഷാളോ ശിരോവസ്ത്രമായി ഉപയോഗിക്കുക, സാരി ധരിക്കുന്നവര്‍ സാരിത്തലപ്പ് തലയിലിടുക, തലയോട് പോത്തിന്‍റെ തല തുടങ്ങിയ ചിത്രങ്ങളോടുകൂടിയതും ദ്വയാര്‍ത്ഥ സൂചനകളുള്ള വാചകങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ളതുമായ ടീഷര്‍ട്ടുകള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്.
പ്രാര്‍ത്ഥനാന്തരീക്ഷത്തിനു തടസ്സം സൃഷ്ടിക്കുന്ന വസ്ത്രധാരണം ആരാധനയുടെ പവിത്രത നശിപ്പിക്കുമെന്നതിനാലാണ് 'ഡ്രസ്കോഡ്' നടപ്പിലാക്കുന്നതെന്ന് ഇടവക വികാരി തന്‍റെ സര്‍ക്കുലറില്‍ പറയുന്നു. വൈകിയുദിച്ച വിവേകമെന്ന് കുറ്റപ്പെടുത്താതെ ഈ നവീകരണത്തെ സഭയിലാകമാനം നടപ്പാക്കാന്‍ വൈകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം ആശംസിക്കുകയാണ്!
സ്ത്രീകളും ശിരോവസ്ത്രവും!
ക്രൈസ്തവരായ സ്ത്രീകള്‍ എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നും ദൈവാലയങ്ങളില്‍ ആരാധനയര്‍പ്പിക്കേണ്ടതെന്നും ബൈബിളും സഭയും വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് സഭയുടെയും ദൈവത്തിന്‍റെയും അനുവാദത്തോടെയല്ല. പലപ്പോഴും ഇത്തരം വിവേകശൂന്യവും അഹങ്കാരപൂര്‍വ്വവുമായ ചെയ്തികളെ അധികാരികള്‍ കണ്ടില്ലെന്നു നടിക്കുന്നുവെന്നേയുള്ളു. ആരംഭത്തില്‍ താക്കീതു നല്‍കുകയും വിലക്കുകയും ചെയ്യാത്തതുമൂലം അനുകരണംവഴി വ്യാപകമായതാണ് ഇത്തരം ദൈവനിന്ദകള്‍!
ദൈവവചനത്തിന്‍റെ മാറ്റമില്ലാത്ത പ്രസക്തിയെ നിഷ്പ്രഭമാക്കാന്‍ ചില ആധുനിക ദൈവശാസ്ത്രങ്ങളെക്കുറിച്ചുള്ള അവ്യക്തത കാരണമായിട്ടുണ്ടെന്ന കാര്യം ഗൌരവമായി എടുക്കണം. പഴയനിയമത്തെ അപ്പാടെ മാറ്റിക്കൊണ്ടാണ് ക്രിസ്തുവിലൂടെ പുതിയനിയമം അവതരിപ്പിക്കപ്പെട്ടതെന്ന് ചിലരെങ്കിലും അബദ്ധമായി ധരിച്ചുവച്ചിട്ടുണ്ട്. അറിവു നല്‍കേണ്ടവരില്‍നിന്നു വന്നിട്ടുള്ള വീഴ്ചകളാണ് ഇതിനു പ്രധാന കാരണം. ഈ അടുത്തനാളില്‍ ശാലോം ടെലിവിഷനിലൂടെ ഒരു കത്തോലിക്കാ മെത്രാന്‍ പറഞ്ഞത് ഈ വസ്തുതയെ ഉറപ്പിക്കുന്നതാണ്. അദ്ദേഹം ഇങ്ങനെയാണു പറഞ്ഞത്; "ഇസ്രായേലിനു പഴയനിയമം പ്രാധാന്യമുള്ളതാണെങ്കിലും നമുക്കത് ബാധകമല്ല" എന്നാണ്. ഇപ്പോഴും ഈ ചാനലില്‍ പ്രോഗ്രാമുകളുടെ പരസ്യമായി ഇടക്കിടെ ഇത് കാണിക്കാറുണ്ട്.
കത്തോലിക്കാസഭ മനസ്സില്‍പോലും ചിന്തിക്കാത്ത ഇത്തരം അബദ്ധങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരു മെത്രാന്‍ ധൈര്യം കാണിക്കുമ്പോള്‍ അപകടം എവിടെവരെ എത്തിയെന്നു ചിന്തിച്ചാല്‍ മതി! കത്തോലിക്കസഭയുടെ ഔദ്യോഗികമായ പ്രബോധനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിച്ചാല്‍ ഈ വൈരുദ്ധ്യം എളുപ്പത്തില്‍ മനസ്സിലാകും! സഭയിങ്ങനെ പഠിപ്പിക്കുന്നു: "പഴയനിയമത്തിനു ദൈവീകവെളിപാട് എന്ന നിലയില്‍ അതില്‍ത്തന്നെ പ്രാധാന്യമുണ്ട് എന്നു നമ്മുടെ കര്‍ത്താവുതന്നെ സ്ഥിരീകരിച്ചിട്ടുള്ള വസ്തുത നാം മറക്കരുത്. പഴയനിയമത്തിന്‍റെ വെളിച്ചത്തില്‍ പുതിയനിയമം വായിക്കപ്പെടേണ്ടതാണ്. ആദിമകാലത്തെ കൈസ്തവ മതബോധനം പഴയനിയമത്തെ നിരന്തരം പ്രയോജനപ്പെടുത്തിയിരുന്നു. അപ്പസ്തോലികകാലത്തും അതിനുശേഷം പാരമ്പര്യത്തിലും നിരന്തരമായി പഴയനിയമത്തിലും പുതിയനിയമത്തിലും അടങ്ങിയിരിക്കുന്ന ദൈവീകപദ്ധതിയുടെ ഐക്യം സഭ വ്യക്തമാക്കിയിട്ടുണ്ട്. "(കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം; ഖണ്ഡിക: 128).

മറ്റൊരു പ്രബോധനം നോക്കുക: "ഒരു പുരാതന സൂക്തമനുസരിച്ച് പുതിയത് പഴയതില്‍ ഒളിഞ്ഞിരിക്കുന്നു. പഴയതു പുതിയതില്‍ വ്യക്തമാകുന്നു. പുതിയനിയമം പഴയനിയമത്തില്‍ മറഞ്ഞിരിക്കുന്നു പഴയനിയമം പുതിയനിയമത്തില്‍ തെളിഞ്ഞുവരുന്നു" (കാറ്റിക്കിസം ഓഫ് കാത്തലിക്ചര്‍ച്ച്: ഖണ്ഡിക:106). "പഴയനിയമത്തിന്‍റെയും പുതിയനിയമത്തിന്‍റെയും ഐക്യത്തിനു നിദാനം ദൈവീക പദ്ധതിയുടെയും ദൈവീക വെളിപാടിന്‍റെയും ഐക്യമാണ്. പഴയനിയമം പുതിയനിയമത്തിനു വഴിയൊരുക്കുന്നു. പുതിയനിയമമാകട്ടെ പഴയനിയമത്തെ പൂര്‍ത്തീകരിക്കുന്നു. ഇവരണ്ടും അന്യോന്യം പ്രകാശിപ്പിക്കുന്നു. രണ്ടും യഥാര്‍ത്ഥ ദൈവവചനമാണ്" (കാറ്റിക്കിസം ഓഫ് കാത്തലിക്ചര്‍ച്ച്: ഖണ്ഡിക: 140).
ഇതൊക്കെയാണ് കത്തോലിക്കാസഭ അടിസ്ഥാനപരമായി ബൈബിളിനെക്കുറിച്ച് വ്യക്തമാക്കുന്നത്. മെത്രാന്മാര്‍ ഒരുപക്ഷെ ചിന്തിച്ച കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ വന്ന വീഴ്ചയായിരിക്കാം ഇത്. എന്നാല്‍, ഈ ഒരു വാക്കിനെ 'ഹൈലൈറ്റ്' ചെയ്ത് സംപ്രേക്ഷണം ചെയ്യുന്നതിലൂടെ ചാനലും സത്യത്തില്‍നിന്നു വ്യതിചലിക്കുകയാണ്.
ഇവിടെ നാം ചിന്തിക്കുന്ന വിഷയം പഴയനിയമത്തില്‍ അധിഷ്ഠിതമല്ല; ക്രൈസ്തവര്‍ അനുഷ്ഠിക്കേണ്ട ആചാരങ്ങളെ സംബന്ധിച്ച് ആദിമസഭയിലെ ആത്മീയഗുരുക്കന്മാര്‍ ഉപദേശിച്ച് വചനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ്! ഈ ഉപദേശങ്ങളെ അവഗണിക്കുകയെന്നാല്‍ ക്രൈസ്തവ കൂട്ടായ്മയില്‍നിന്നു വിച്ഛേദിക്കപ്പെടുകയെന്നാണ് അര്‍ത്ഥം!
പ്രാര്‍ത്ഥനയിലും ആരാധനയിലും സ്ത്രീകള്‍ അനുഷ്ഠിക്കേണ്ടതായ രീതികള്‍ പൌലോസ് അപ്പസ്തോലന്‍ ഗൌരവത്തോടെ അറിയിക്കുന്നത് ശ്രദ്ധിക്കുക; "പുരുഷന്‍റെ ശിരസ്സ് ക്രിസ്തുവും സ്ത്രീയുടെ ശിരസ്സ് ഭര്‍ത്താവും ക്രിസ്തുവിന്‍റെ ശിരസ്സ് ദൈവവുമാണെന്നു നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ശിരസ്സു മൂടിക്കൊണ്ട് പ്രാര്‍ത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു പുരുഷനും തന്‍റെ ശിരസ്സിനെ അവമാനിക്കുന്നു. ശിരസ്സു മൂടാതെ പ്രാര്‍ത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു സ്ത്രീയും തന്‍റെ ശിരസ്സിനെ അവമാനിക്കുന്നു. അവളുടെ തല മുണ്ഡനം ചെയ്യുന്നതിനു തുല്യമാണത്. സ്ത്രീ ശിരോവസ്ത്രം ഉപയോഗിക്കുന്നില്ലെങ്കില്‍ മുടി മുറിച്ചുകളയട്ടെ. മുടി മുറിക്കുന്നതും തല ക്ഷൌരം ചെയ്യുന്നതും അവള്‍ക്കു ലജ്ജാകരമെങ്കില്‍ ശിരോവസ്ത്രം ധരിക്കട്ടെ"(1കോറി:11;3-6).
അപ്പസ്തോലന്‍ തുടരുന്നു: "ദൂതന്മാരെ ആദരിച്ച്, വിധേയത്വത്തിന്‍റെ പ്രതീകമായ ശിരോവസ്ത്രം അവള്‍ക്ക് ഉണ്ടായിരിക്കട്ടെ. കര്‍ത്താവില്‍ പുരുഷനും സ്ത്രീയും പരസ്പരം ആശ്രയിച്ചാണു നിലകൊള്ളുന്നത്. എന്തെന്നാല്‍ , സ്ത്രീ പുരുഷനില്‍നിന്ന് ഉണ്ടായതുപോലെ ഇന്ന് പുരുഷന്‍ സ്ത്രീയില്‍നിന്നു പിറക്കുന്നു. എല്ലാം ദൈവത്തില്‍ നിന്നുതന്നെ. സ്ത്രീ തല മറയ്ക്കാതെ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നത് ഉചിതമാണോ എന്ന് നിങ്ങള്‍തന്നെ തീരുമാനിക്കുവിന്‍ "(1കോറി:11;10-13).
ഈ വിഷയത്തില്‍ ഭിന്നതയുള്ളവരുണ്ടാകാം. അവരോട് അപ്പസ്തോലന്‍ പറയുന്ന വാക്കുകള്‍ ഇവിടെ പ്രസക്തമാണ്; "അഭിപ്രായ വ്യത്യാസമുള്ളവരോട് എനിക്കു പറയാനുള്ളത് ഞങ്ങള്‍ക്കോ ദൈവത്തിന്‍റെ സഭകള്‍ക്കോ മേല്പറഞ്ഞതൊഴികെ മറ്റൊരു സമ്പ്രദായവുമില്ല എന്നാണ്"(1കോറി:11;16).
ശിരോവസ്ത്രം ധരിക്കാതെ പ്രാര്‍ത്ഥിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ ശിരസ്സാകുന്ന ഭര്‍ത്താക്കന്മാരെയാണ് അവമാനിക്കുന്നതെന്ന് അപ്പസ്തോലനിലൂടെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തുകയാണ്. ഭര്‍ത്താക്കന്മാരെ ബഹുമാനിക്കുന്നത് കുറച്ചിലായി കരുതുന്ന പുതുതലമുറയിലെ ഭാര്യമാരും സ്ത്രീശാക്തീകരണത്തിന്‍റെ അര്‍ത്ഥം ഗ്രഹിക്കാത്ത വനിതാവിമോചകരും ഇതിനെ പുച്ഛിച്ചുതള്ളിയേക്കാം. എന്നാല്‍, ഏതൊരു സ്ത്രീയുടെയും ബഹുമതി അവളുടെ വിനയവും വിധേയത്വവുമാണെന്ന് അവര്‍ അറിയുന്നില്ല.അഴിഞ്ഞാടി നടക്കുന്ന സ്ത്രീകളെ പ്രശംസിക്കുകയും അവരോടൊപ്പം കൂത്താടുകയും ചെയ്യുന്ന യുവാക്കളാരും ഇത്തരക്കാരെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കാറില്ല. അതായത് തങ്ങളോടൊപ്പം അഴിഞ്ഞാടിയവര്‍ മറ്റാരുടെയെങ്കിലും തലയിലിരിക്കും! അതുപോലെതന്നെ മറ്റൊരാളുടേത് തങ്ങളുടെ ചുമലിലും. ആണുങ്ങള്‍ക്ക് എന്തു തോന്നിവാസവും കല്പിച്ചു നല്‍കുകയല്ല; മറിച്ച് പുരുഷന്മാര്‍ പാലിക്കേണ്ടതും വിശുദ്ധിതന്നെയാണ്.
ഭര്‍ത്താക്കന്മാരോട് സ്ത്രീകള്‍ എങ്ങനെ ആയിരിക്കണമെന്ന് അപ്പസ്തോലനായ പൌലോസ് വ്യക്തമാക്കുന്നുണ്ട്; "ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന് എന്നപോലെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍. എന്തെന്നാല്‍, ക്രിസ്തു തന്‍റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാണ്; ക്രിസ്തുതന്നെയാണ് ശരീരത്തിന്‍റെ രക്ഷകനും. സഭ ക്രിസ്തുവിനു വിധേയ ആയിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാക്കാര്യങ്ങളിലും ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കണം"(എഫേ:5;22-24).
അവിവാഹിതനായ അപ്പസ്തോലന്‍ സ്ത്രീകള്‍ക്കെതിരെ എഴുതിയതാണെന്ന് സഹോദരിമാര്‍ ധരിക്കരുത്. പുരുഷന്മാര്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല; വചനത്തിലൂടെ പരിശുദ്ധാത്മാവാണ്, സംസാരിക്കുന്നത്! അത് സ്വര്‍ഗ്ഗത്തിന്‍റെ മാറ്റമില്ലാത്ത തീരുമാനവുമാണ്! ഒരുകാര്യം വിസ്മരിക്കാതിരിക്കുക; ഇവയൊക്കെ പാലിച്ച് ജീവിതം നയിച്ചിരുന്ന നമ്മുടെ പൂര്‍വ്വീകര്‍ വാര്‍ദ്ധക്യത്തിലും ഒരുമിച്ച് ജീവിക്കുകയും അടിത്തറയുള്ള കുടുംബങ്ങളില്‍ നല്ല തലമുറയെ വാര്‍ത്തെടുക്കുകയും ചെയ്തിരുന്നു. ഇന്നു ബന്ധങ്ങള്‍ക്ക് കടലാസിലെ വെറുമൊരു ഒപ്പിന്‍റെ വില മാത്രം കൊടുത്തുകൊണ്ട് തലമുറയെ ദുഷിപ്പിക്കുകയല്ലേ!?
ദൈവവചനം ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു; "ഭര്‍ത്താവിനെ ബഹുമാനിക്കുന്ന ഭാര്യയെ സകലരും വിവേകവതിയായി കാണും. അവനെ അഹമ്മതിപൂണ്ട് അവഹേളിക്കുന്നവള്‍ അധര്‍മ്മിണിയായി എണ്ണപ്പെടും "(പ്രഭാ:26;26).ഇതുതന്നെയല്ലെ എല്ലാവരും കണക്കാക്കുന്നത്? ധിക്കാരിണിയായ ഒരു സ്ത്രീയുടെ മകളെ വിവാഹം കഴിക്കാനോ ആ ഭവനത്തിലേക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്തു കൊടുക്കാനോ ആരെങ്കിലും തയ്യാറാകുമോ? ഇത്തരക്കാരിയായ ഒരു സ്ത്രീയെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികള്‍ അവളുടെ ജാരന്മാര്‍ മാത്രമായിരിക്കും. അവളില്‍നിന്ന് കാര്യങ്ങള്‍ നടക്കാനുള്ള മാര്‍ഗ്ഗമായി അവര്‍ അതിനെ കാണും. എന്നാല്‍, തങ്ങളുടെ ഭാര്യമാര്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്നതിനെ അംഗീകരിക്കുകയില്ലെന്നത് മറ്റൊരു കാര്യം!
ഒരുപക്ഷെ തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ സാമ്പത്തികമായും കുടുംബപരമായും തങ്ങളേക്കാള്‍ താഴ്ന്നവരായിരിക്കാം. ജോലിയിലും വരുമാനത്തിലും ഭാര്യമാര്‍ ഒരുപക്ഷെ തങ്ങളുടെ ഭര്‍ത്താക്കന്മാരെക്കാള്‍ ഉയര്‍ന്നസ്ഥിതിയില്‍ ഉള്ളവരുമാകാം. എന്നാല്‍, ഇരുവരെയും തമ്മില്‍ ബന്ധിപ്പിച്ച കര്‍ത്താവാണു കല്പനയും നല്‍കിയത്!
ഭര്‍ത്താവിനെ ബഹുമാനിക്കാതിരിക്കുകയും ശിരോവസ്ത്രം ധരിക്കാതെ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് വലിയ അപരാധവും സ്വര്‍ഗ്ഗം നഷ്ടപ്പെടുത്തുന്ന പാപവുമാണൊ എന്ന് ചിലര്‍ ചോദിച്ചേക്കാം. അതിനു മനോവയ്ക്കു നല്‍കാന്‍ ഒരുത്തരമേയുള്ളു. വചനത്തിലൂടെ മാതൃകയായി നല്‍കിയിട്ടുള്ള മഹിമയണിഞ്ഞ സ്ത്രീകളെല്ലാം ഇങ്ങനെയായിരുന്നു. ഇതുകൂടാതെ മനോവ ഒരു ചോദ്യവും ഉയര്‍ത്തുന്നു; 'വചനത്തെ ധിക്കരിക്കുന്നവര്‍ ശിക്ഷിക്കപ്പെടാതിരിക്കുമോ?'
ദൈവവചനത്തിന്‍റെയും പ്രമാണങ്ങളുടെയും പ്രാധാന്യം തങ്ങളുടെ യുക്തികൊണ്ട് വിവേചിക്കുകയും അപ്രധാനമായി തള്ളുകയും ചെയ്യുന്നവരുണ്ട്. പാപത്തിന്‍റെ ഗൌരവം നിശ്ചയിക്കുന്നത് ദൈവമാണ്. അതിനാല്‍തന്നെ അനുസരിക്കാന്‍ കല്പിച്ചവ അനുസരിക്കുകയും വര്‍ജ്ജിക്കാന്‍ കല്പിച്ചത് വര്‍ജ്ജിക്കുകയും ചെയ്യണം.പാപത്തിന്‍റെ ഗുരുതരാവസ്ഥ സ്വന്തമായി വ്യാഖ്യാനിക്കുന്നവര്‍ ഒരുകാര്യം ഓര്‍ക്കുക; ഒരു പ്രത്യേക മരത്തിന്‍റെ പഴം തിന്നരുത് എന്നതായിരുന്നു ആദ്യ മാതാപിതാക്കന്മാര്‍ക്കുള്ള ഏക കല്പന. ഇതു ലംഘിച്ചപ്പോള്‍ അവരും ഒരുപക്ഷെ ഇങ്ങനെതന്നെ ചിന്തിച്ചിട്ടുണ്ടാകാം. ഇതു ഭക്ഷിച്ചു എന്നുകരുതി ദൈവത്തിനോ തങ്ങള്‍ക്കോ എന്തു സംഭവിക്കാന്‍ എന്ന്! എന്നാല്‍, ആ ഒരു തിന്മയെ ദൈവം എങ്ങനെയാണ് കരുതിയതെന്ന് പിന്നീട് അറിഞ്ഞു.പറുദീസായിലെ നിത്യമായ സൌഭാഗ്യത്തില്‍നിന്ന് അവരും തലമുറകളും പടിയിറക്കപ്പെട്ടു! പാപത്തിന്‍റെ നിയമം ശരീരത്തില്‍ ഭരണം നടത്താന്‍ തുടങ്ങി!
ശിരോവസ്ത്രമില്ലാത്ത 'കര്‍ത്താവിന്‍റെ മണവാട്ടികള്‍'!
കത്തോലിക്കസഭയില്‍ പുതുതായി രൂപമെടുത്ത ചില സന്ന്യാസിനിസഭകളില്‍ ശിരോവസ്ത്രം ധരിക്കാത്ത വിഭാഗങ്ങളെ കാണുന്നുണ്ട്. ഇവര്‍ക്കു പ്രത്യേകമായ നിയമപരിരക്ഷയുണ്ടോ എന്നത് മനോവയ്ക്ക് അറിയില്ല. ക്രിസ്തുവിന്‍റെ മണവാട്ടികള്‍ എന്നു വിളിക്കപ്പെടുന്ന ഈ വിഭാഗത്തിനുംകൂടി പൊതുവായി നല്‍കിയ നിയമങ്ങള്‍ മാത്രമെ ബൈബിളില്‍ ഉള്ളു.സാരി ധരിക്കുന്ന 'കന്യാ'സ്ത്രീകളുണ്ടെങ്കിലും അവരെല്ലാം ശിരോവസ്ത്രം ധരിക്കാറുണ്ട്. മദര്‍ തെരേസയുടെ സഭയിലെ കന്യാസ്ത്രീകള്‍ ഇങ്ങനെ ശിരോവസ്ത്രം ധരിക്കുന്നവരാണ്. എന്നാല്‍, ഇവരില്‍നിന്നെല്ലാം വ്യത്യസ്ഥരായി ക്രിസ്തുവിനെ അവഹേളിക്കുന്ന ചില 'മണവാട്ടി' അവതാരങ്ങള്‍ ഇടര്‍ച്ച വരുത്താന്‍ തുനിഞ്ഞിറങ്ങിയവരാണ്! എന്തിന്‍റെ പേരില്‍ ആയാലും ഇത്തരം ആഭാസങ്ങള്‍ ക്രിസ്തീയതയ്ക്ക് യോജിച്ചതല്ല. കാരണം, സന്ന്യാസിനിമാര്‍ ക്രിസ്തുവിന്‍റെ മണവാട്ടികളാണെങ്കില്‍ തീര്‍ച്ചയായും വചനപ്രകാരം അവരുടെ ശിരസ്സ് ക്രിസ്തുവാണ്!
പാലാരിവട്ടം ബസിലിക്കയിലെ വികാരി ജോസ് ചിറമ്മേലച്ചന്‍ അയച്ച 'സര്‍ക്കുലറിലെ' ഒരു ഭാഗം ഇങ്ങനെയാണ്; "സിനിമാ തിയറ്ററിലേക്കോ കച്ചവടസ്ഥാപനങ്ങളിലേക്കോ മക്കളെ വിടുന്നതുപോലെ ആയിരിക്കരുത് ദൈവാലയങ്ങളിലേക്ക് വിടുന്നത്. വൃത്തിയായി വസ്ത്രങ്ങള്‍ ധരിപ്പിച്ചു വിടാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം."
ഈ കുട്ടികളെ സന്മാര്‍ഗ്ഗവും ക്രിസ്തീയതയും അഭ്യസിപ്പിക്കുന്ന കന്യാസ്ത്രീകള്‍ എങ്ങനെയാണിവരെ ശിരോവസ്ത്രം ധരിക്കാന്‍ ഉപദേശിക്കുക? കുഞ്ഞുങ്ങള്‍ക്കുപോലും ഇടര്‍ച്ചയായി ഇത്തരം സന്ന്യാസിനി സമൂഹങ്ങള്‍ ക്രൈസ്തവ സഭകള്‍ക്ക് ആവശ്യമാണോ?
 http://www.manovaonline.com/newscontent.php?id=59

Wednesday 22 October 2014

Americas
സാന്‍ഹോസെയില്‍ കന്യാകാമറിയത്തിന്റെ ഗ്രോട്ടോയുടെ വെഞ്ചരിപ്പ് നടത്തി
Share
സാന്‍ഹോസെ (കാലിഫോര്‍ണിയ): സാന്‍ഹോസെ സെന്റ് മേരീസ് ദേവാലയങ്കണത്തില്‍ പരിശുദ്ധ കന്യാകാമറിയത്തിന്റെ ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കര്‍മ്മം ഫാ. പത്രോസ് ചമ്പക്കരയുടെയും ഫാ. ഏബ്രഹാം കറുകപറമ്പിലിന്റെയും സാന്നിധ്യത്തില്‍ ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് നിര്‍വഹിച്ചു.

ശനിയാഴ്ച വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാനയെതുടര്‍ന്ന് ജപമാല പ്രതിക്ഷണത്തോടെ ദേവാലയങ്കണത്തില്‍ പരിശുദ്ധ കന്യാകാമറിയത്തിന്റെ രൂപം പ്രതിഷ്ഠിക്കുകയും തുടര്‍ന്ന് വെഞ്ചരിപ്പ് കര്‍മ്മം നടത്തുകയും ചെയ്തു.

ഗ്രോട്ടോയുടെ പണി ഭംഗിയായി പൂര്‍ത്തിയാക്കിയ സിനോയി ജോസഫിന് ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് ഷീല്‍ഡ് നല്‍കി ആദരിച്ചു. ബോബന്‍ തേക്കുംകാട്ടിലിന്റെ മകന്‍ ഉണ്ണിയുടെ ഓര്‍മയ്ക്കായിട്ടാണ് ഗ്രോട്ടോ പണികഴിപ്പിച്ചിട്ടുള്ളത്.


റിപ്പോര്‍ട്ട്: വിവിന്‍ ഓണശേരില്‍
.................................................................................................................
  



http://www.deepika.com/ucod/nri/UTFPravasi_News.aspx?newscode=58345

Monday 20 October 2014

കുടുംബബന്ധം: നിലപാടുകള്‍ മാറ്റേണ്ടെന്ന് സുന്നഹദോസ്; അടുത്തവര്‍ഷം വിശദചര്‍ച്ച



  

http://4malayalees.com/index.php?page=newsDetail&id=51935

കുടുംബബന്ധം: നിലപാടുകള്‍ മാറ്റേണ്ടെന്ന് സുന്നഹദോസ്; അടുത്തവര്‍ഷം വിശദചര്‍ച്ച
വത്തിക്കാന്‍ സിറ്റി : കത്തോലിക്ക സഭയുടെ പാരമ്പര്യങ്ങള്‍ക്ക് വിഘാതമാകുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിനഡ് തല്‍സ്ഥിതി തുടരാന്‍ തീരുമാനമെടുത്തു.

ഒരുവര്‍ഷത്തിനുശേഷം സിനഡ് കൂടി സഭയുടെ നിലപാട് പ്രഖ്യാപിക്കാനാണ് തീരുമാനം. അതിനകം കുടുംബജീവിതം, വിവാഹമോചിതരുടെ പുനര്‍വിവാഹം, സ്വവര്‍ഗബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ഉണ്ടായ നിര്‍ദേശങ്ങള്‍ ഒരു വര്‍ഷം വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്യും.

സ്വവര്‍ഗ സ്‌നേഹികളെയും വിവാഹമോചനത്തിനുശേഷം പുനര്‍വിവാഹിതരായവരെയും വിവാഹിതരാകാതെ ദമ്പതികളെ പോലെ ഒന്നിച്ചുജീവിക്കുന്നവരെയും അംഗീകരിക്കാനായിരുന്നു സഭയുടെ ആലോചന. എന്നാല്‍ അതിന് ഇത്തവണത്തെ സിനഡില്‍ അംഗീകാരം കിട്ടിയിരുന്നില്ല.



Thursday 16 October 2014

സീറോ മലബാ൪ സഭയെ  
അരമന അച്ഛ൯മാരുടെ പെണ്ണ് രഹങ്ങളും അങ്ങാടിപാട്ടും!!


അമേരിക്ക അമേരിക്ക!
മാ൪ അങ്ങാടിയത്തും 
മാ൪ അങ്ങാടിയത്തിന്റെ രണ്ട് കപടശിഷന്മാരും!

  
പകല്‍ വൈദിക൪! ഇരുട്ടില്‍ പെണ്ണങ്ങളേ സേവിക്കുന്നവ൪!


ല്‍ദായകാരെ ഗാ൪ലാഡ് ജാക്കോബപളളിയായ സീറോ മലബാ൪ സഭയെ കളിപ്പിക്കപെട്ട ഈ കല്‍ദായ പളളിയിലും വീടുകളിലും മദ്യംകൊടുത്ത് കല്‍ദായകാരെ മയക്കികിടത്തി, അവരുടെ വീടുകളില്‍പോയി അവരുടെ ഭാര്യാമാരുടെ യോനിയില്‍ ജോജിയച്ഛന്റെ ശിവലിംഗംകൊണ്ട് അന്നവെളളംകൊണ്ട് വെഞ്ചിരിക്കുന്നതിലും കേമമായി വെഞ്ചിരിച്ചു. ഇത് അറിഞ്ഞ കഞ്ഞി ഭ൪ത്താക്ക൯മാ൪ ജോജിയച്ഛനെ തല്ലുകയും കൊട്ടകയും ചെയ്തു. ബ്ലാക്ക്ബെല്‍റ്റുളള ജോജിയച്ഛ൯ എന്നെ ഉപദ്രവിക്കല്ലെ എന്ന് പറഞ്ഞ് അലറി കരഞ്ഞു. ഇത് കേട്ട്, മാ൪ അങ്ങാടിയത്തും മാ൪ അങ്ങാടിയത്തിന്റെ ബന്ധുവായ വേത്താനനും ചിക്കാഗോയില്‍ നിന്നും ഓടിയെത്തി. പ്രശനം പരിഹരിക്കാ൯നോക്കിയെങ്കിലും സാധിച്ചില്ല. അതുകൊണ്ട് അവസാനം ജോജിയച്ഛനെ  കാലിഫോ൪ണിയയിലേക്ക് മാറ്റി. പെണ്ണങ്ങളെ കാണുബോള്‍ ജോജിയച്ഛന്റെ [--]  രോഗം ഈബോളപോലെയായി. അതുകൊണ്ട് ഈ പെണ്ണങ്ങള്‍ ജോജിയച്ഛനെ കാണാ൯ കാലിഫോ൪ണിയയിലേക്ക് പോകും, അതല്ലെങ്കില്‍ ജോജിയച്ഛ൯ ഡാളസില്‍ വന്ന് മുറിയെടുത്ത് ഈ പെണ്ണങ്ങളെ കാണുക പതിവായി. പിന്നെയും പ്രശനം മൂത്തു. അവസാനം ശല്ല്യം സഹിക്കാ൯വയാതെ മാ൪ അങ്ങാടിയത്തും  വേത്താനനും കുടി പളളിക്കാപറബിനൊണ്ട് അമേരിക്കയില്‍ നിന്നും നാട്ടിലേക്ക് പറഞ്ഞുവിടിപ്പിച്ചു. ഇപ്പോള്‍ ജോജിയച്ഛ൯ വടക്കെ ഇന്ത്യയിലെ പൂനയിലെ സെമിനാരിയില്‍ കുശിനിപണിചെയ്ത് ജീവിക്കുന്നു.


ഫാ.സാശ്ശേരി ചിക്കാഗോയിലായിരുന്നപ്പോള്‍, ഫാ.സാശ്ശേരിയുടെ ബന്ധുവിന്റെ ഭാര്യായുടെ യോനിയില്‍ വെഞ്ചിരിക്കല്‍ പതിവായി. ഇത്
ബന്ധു അറിയുകയും, പിന്നീട് ഈ ബന്ധു മാ൪ അങ്ങാടിയത്തിനോട് പരാതി പറയുകയും, പരാതികേട്ട് മാ൪ അങ്ങാടിയത്ത്

ഫാ.സാശ്ശേരിയെ അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് പറഞ്ഞുവിടുന്നതിനുപകരം ഡാളസിലെ കോപ്പേല്‍ പളളിയിലേക്ക് പറഞ്ഞുവിടുകയും ചെയ്തു. ഫാ.സാശ്ശേരി കോപ്പേല്‍ പളളിഇടവകയിലെ നൂനപക്ഷമായ കല്‍ദായകാരുടെ ചില ഭാര്യാമാരുമായി വെഞ്ചിരിക്കുന്നതിനിടക്ക് ഭ൪ത്താക്ക൯മാ൪ തല്ലിഓടിച്ചതായി അറിയപെടുന്നു. ഫാ.സാശ്ശേരിയുടെ ബന്ധുവിന്റെ ഭാര്യാ ഇടക്കിടെ ഫാ.സാശ്ശേരിയെ കാണാ൯ വരുമായിരുന്നുവെന്നും, ഫാ.സാശ്ശേരിയും ഈ പെണ്ണും കൂടി കോപ്പേലിലെ സെ൯റ് അല്‍ഫോ൯സപളളിയിലെ അച്ഛ൯മാ൪ കിടക്കുന്നുറങ്ങുന്ന ഈ പളളിമേടയില്‍ ഭാര്യാഭ൪ത്താക്ക൯മാ൪ കിടന്നുറങ്ങുനതുപോലെ പതിവായി. അതുപോലെ ഫാ.സാശ്ശേരിയും ഈ പെണ്ണും കണിമൂണ്‍ ഹണിമൂണ്‍ ആഘോഷിക്കലും ഉണ്ടായിരുന്നു എന്ന് കേള്‍ക്കുന്നു. ഈ പ്രശനങ്ങള്‍ കാരണം നാട്ടിലേക്ക് മാ൪ അങ്ങാടിയത്ത് വേറേയൊരു അച്ഛനെകൊണ്ട് അമേരിക്കയില്‍ നിന്നും നാട്ടിലേക്ക് പറഞ്ഞുവിടിപ്പിച്ചു. ഇത് എന്തൊരു സീറോ മലബാ൪! ഇത് എന്തൊരു സീറോ മലബാ൪ വൈദിക൪! അവസാനം മാ൪ ജോ൪ജ്ജ് ആലംഞ്ചേരി വന്ന് കോപ്പേല്‍ പളളിയും പളളിമേടയിലും ശുദ്ധിയാക്കി വെഞ്ചിരിച്ചതായി അറിഞ്ഞു.



 കോപ്പേല്‍: ഫാ.സാശ്ശേരി...
facebook

ഫാ.സാശ്ശേരിയും ഭാര്യായും!


ഫാ.സാശ്ശേരി [ഫാ.സാശ്ശേരി എന്നറിയപെടുന്ന facebook ലെ മാത്യു വ൪ഗ്ഗീസ്] കൈവശപെടുത്തിരിക്കുന്ന അവള്‍ ഒരുവന്റെ ഭാര്യയാണ്. 
...............................................................................

ഗാ൪ലാഡ്: പെണ്ണ് പിടിയ൯ ഫാ. ജോജി.








ജോജിയച്ഛ൯ സീറോ മലബാ൪ ജെനങ്ങളെ പറ്റിച്ചും സീറോ മലബാ൪ സഭയെയും കളിപ്പിച്ച് വെട്ടിലാക്കിയും പണിത ഈ ഗാ൪ലാഡ് ജാക്കോബപളളിയായല്‍ദായ പളളി.


ഇതിന്റെ ഉത്തരവാദി ഉറക്കംനടിക്കുന്ന ബിഷപ്പ് അങ്ങാടിയത്താണ്. ഇത് എല്ലാം അറിഞ്ഞിട്ടും യാതൊരു കുലക്കവും ഇല്ല. സീറോ മലബാ൪ സഭയല്‍ ഇത് നടക്കു. ഈ വശളനെ മൂക്ക്കയ൪ ഇടുവാ൯ ആരും സീറോ മലബാ൪ സഭയിലൊ വത്തിക്കാനിലൊ ഇല്ലെ?
...........................................................................................................................................

മത്തായി എഴുതിയ സുവിശേഷം
അദ്യായം 7; 15 മതല്‍ 20 വരെ!
വ്യാജപ്രവാചക൯മാ൪

15, ആടുകളുടെ വേഷത്തില്‍ വരുന്ന
 വ്യാജപ്രവാചക൯മാരെ സൂക്ഷിച്ചുകൊള്ളുവി൯. ഉളളില്‍ അവ൪ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞലില്‍ നിന്ന് അത്തിപഴമോ പറിക്കാറുണ്ടോ? നല്ല വ്യക്ഷം നല്ല ഫലവും ചീത്തവ്യക്ഷം ചീത്ത ഫലവും നല്‍കുന്നു. നല്ല വ്യക്ഷത്തിനു ചീത്തഫലങ്ങളോ ചീത്തവ്യക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാ൯ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വ്യക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും.

 മത്തായി എഴുതിയ സുവിശേഷം  മത്തായി എഴുതിയ സുവിശേഷം
അദ്യായം 24; 11

നിരവധി വ്യാജപ്രവാചക൯മാ൪ പ്രത്യക്ഷപെട്ട് അനേകരെ വഴിതെറ്റിക്കും.