Monday 13 April 2015

അര്‍മീനിയന്‍ കൂട്ടക്കുരുതിയെ അപലപിച്ച്‌ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യയാണ്‌ ഒന്നാം ലോകമഹായുദ്ധ കാലത്ത്‌ നടന്ന അര്‍മീനിയന്‍ കൂട്ടക്കുരുതിയെന്ന ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ നിലപാട്‌ വിവാദമായി. തുര്‍ക്കി വിദേശകാര്യ മന്ത്രാലയം വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്‌ ബിഷപ്‌ അന്റോണിയോ ലൂസിബെല്ലോയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. അര്‍മീനിയന്‍ കൂട്ടക്കൊല നടന്നതിന്റെ 100-ാം വാര്‍ഷികദിനത്തിലായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍.
സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ അര്‍മീനിയന്‍ റീത്തില്‍ നടന്ന കുര്‍ബാനയിലാണു മാര്‍പാപ്പ നിലപാട്‌ അറിയിച്ചത്‌. തിന്മയെ മൂടി വയ്‌ക്കുന്നത്‌ രക്‌തം വാര്‍ന്നൊലിക്കുമ്പോള്‍ മുറിവ്‌ വച്ചുകെട്ടാതിരിക്കുന്നതു പോലെയാണെന്നും മാര്‍പാപ്പ വ്യക്‌തമാക്കി.
ഒന്നാം ലോക മഹായുദ്ധകാലത്ത്‌ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ നേതൃത്വത്തില്‍ തുര്‍ക്കിയിലെ 15 ലക്ഷം അര്‍മീനിയക്കാരാണു കൊലചെയ്യപ്പെട്ടത്‌. അര്‍മീനിയന്‍ കൂട്ടക്കൊലയെ ഐസിസ്‌ ക്രൂരതകളുമായി താരതമ്യം ചെയ്‌താണു മാര്‍പാപ്പ രംഗത്തുവന്നത്‌.
 http://www.mangalam.com/print-edition/international/304480

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin