Friday 14 November 2014

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ദമ്പതികളെ ചുട്ടുകൊന്നത് രക്ഷപ്പെടാതിരിക്കാന്‍ കാലു തല്ലിയൊടിച്ചതിനുശേഷം



പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ദമ്പതികളെ ചുട്ടുകൊന്നത് രക്ഷപ്പെടാതിരിക്കാന്‍ കാലു തല്ലിയൊടിച്ചതിനുശേഷം
ഇസ്ലാമബാദ് : ദൈവദൂഷണമാരോപിച്ച് പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ദമ്പതികളെ ചുട്ടുകൊന്നത് കാലുതല്ലിയൊടിച്ചതിനുശേഷം. ഗര്‍ഭിണിയായ ഷാമാ ബിബി (24)യുടെ ശരീരം അതിവേഗം കത്തുന്നതിന് പരുത്തിത്തുണി പുതപ്പിച്ചതായും ആ ഭീകരദൃശ്യത്തിന് സാക്ഷിയായ ബന്ധുക്കള്‍ വെളിപ്പെടുത്തി.

1200 ഓളം വരുന്ന ജനക്കൂട്ടമാണ് ഷാമായെയും ഭര്‍ത്താവ് സജ്ജദ് മാസിഹിനെയും വളഞ്ഞാക്രമിച്ചത്. അവരെ ഇഷ്ടികചൂളയിലേക്ക് വലിച്ചെറിഞ്ഞശേഷം ജീവനോടെ കത്തിക്കുകയായിരുന്നു.

കൈകാലുകളില്‍ പിടിച്ച് ഇഷ്ടികചൂളയിലേക്ക് കൊണ്ടുപോയശേഷം വസ്ത്രങ്ങള്‍ക്ക് തീകൊളുത്തി. തുടര്‍ന്ന് ചൂളയിലേക്ക് വലിച്ചെറിയുകയായിരുന്നു.

നാലു മാസം ഗര്‍ഭിണിയായിരുന്ന ഷാമാ തീപിടിക്കാത്ത തരത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ജനക്കൂട്ടം അത് വലിച്ചുമാറ്റിയതിനുശേഷം പരുത്തിത്തുണി കൊണ്ട് പൊതിയുകയായിരുന്നു. പരുത്തിത്തുണി അതിവേഗം തീപിടിക്കുമെന്നതുകൊണ്ടാണ് അതുകൊണ്ട് പുതപ്പിച്ചത്. സജ്ജദ് ഓടിരക്ഷപ്പെടാതിരിക്കാന്‍ അയാളുടെ കാലുകള്‍ തല്ലിയൊടിക്കുകയുംചെയ്തു.

വിശുദ്ധ ഖുറാന്റെ കോപ്പി കീറിയെന്നാരോപിച്ചുകൊണ്ടാണ് ലാഹോറില്‍നിന്ന് തെക്കു പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ചക്ക് 59 എന്ന ഗ്രാമത്തില്‍ കൊടുംക്രൂരത അരങ്ങേറിയത്. സംഭവം വ്യാപകമായ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് 44 പേരെ പൊലീസ് അറസ്റ്റു ചെയ്തു.


http://4malayalees.com/index.php?page=newsDetail&id=52

1 comment:

  1. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചുകേരളത്തിൽ ഏശുക്രിസ്തുവിന്റെ
    പേരും പറഞ്ഞ് തട്ടിപ്പും വെട്ടിപ്പും നടത്തി സഭയിൽ നാശം വിതച്ച് സഭയെ തന്നെ ഇല്ലാതാക്കാൻ
    സ്രമിക്കുന്ന കഫടവേഷധാരികളായ മതപുരോഹിതരെവേണം ഈവണ്ണം ചുട്ടെരിക്കാൻ. വണക്ക-
    യോഗ്യമല്ലാത്ത ക്ലാവർ കുരിശുപോലത്തെ സാത്താൻ കുരിശുകളും പരമശിവന്റെ ലിംഗത്തിന്
    സമാനമായ നിലവിളക്കുകളും അതിൽ ഘടിപ്പിച്ചിരിക്കുന്ന താമര ആകൃതിയിലുള്ള ക്ലാവർക്രോസും
    സാത്താന്റെ സിംബലുകൽ തന്നെ. ഹിന്ദുദേവനായ സുബ്രമൻണ്ണ്യന്റെ വാഹനമായ മയ്യിലിന്റെ
    പീലികൽകൊണ്ട് അലംകൃതമായ മെത്രാന്റെ തൊപ്പിയും പരമശിവന്റെ കണ്ണീർതുള്ളികളായി
    ഹിന്ദുക്കൽ വിശ്വസിക്കുന്ന രുദ്രാക്ഷം, മാലയായി കോർത്ത് കർദ്ദിനാൽ കഴുത്തിലണിഞ്ഞിരിക്കുന്നു.
    വിശുദ്ധ ബൈബിളിനെ ആക്ഷേപിച്ചുകൊണ്ട് ബഥൽ ബൈബിൽ നിലവിൽ വന്നിരിക്കുന്നു. അതും
    ഒരു കർദ്ദിനാളുടെ മേൽനോട്ടത്തിൽ. കമ്മ്യൂണിറ്റി ബൈബിൽ എന്നറിയപ്പെടുന്ന ഈ പുസ്ത്ഥകം
    മാതാ അമർതാനന്ദമയിയുടെ ചിത്രംകൊണ്ട് കവർ ചെയ്തിരിക്കുന്നു. ഓസ്റ്റിനിൽ കഴിഞ്ഞ 8-ന്
    കുദാശചെയ്യപ്പെട്ട അല്ഫോൻസാമ്മയുടെ ദൈവാലയത്തിൽ ക്ലാവർ കുരിശും, കർട്ടനും ( ശീല )
    യും കയറ്റാത്തതിൽ പ്രതിക്ഷേധിച്ച്, അങ്ങാടിയത്ത് വെഞ്ചിരിപ്പ് പകുതിവഴിയിലാക്കി മടങ്ങി
    യെന്നാണ് കേട്ടത്. ക്രിസ്തു വിശ്വാസിയായ ഒരു കുടുംബത്തെ പാക്കിസ്ഥാനിൽ ഇഷ്ടികച്ചൂളയിൽ
    ഇട്ട് കത്തിച്ച് കളഞ്ഞു. ഖുറാനിലെ പേജ് കീറിയെന്ന വ്യാചേന. അങ്ങനെയെങ്കിൽ ബൈബിളിനെ
    നിന്ദിച്ചുകൊണ്ട് കമ്മ്യൂണിറ്റി ബൈബിൽ ഇറക്കിയരുടെമേൽ എന്ത് നടപടി എടുക്കണം. ഇവരേയും
    അത്പോലെ ചൂളയിൽ എറിഞ്ഞ് കത്തിച്ച്കളയണ്ടെ.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin