Sunday 27 March 2016

അഭയാര്‍ഥികളെ മറക്കരുതെന്ന്‌ മാര്‍പാപ്പ

റോം: ജന്മനാട്ടില്‍നിന്നു പലായനം ചെയ്യേണ്ടിവരുന്നവരെ സഹായിക്കാതെ മുഖം തിരിക്കുന്നവരെ അപലപിച്ച്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ. ഭീകരത "അന്ധവും ക്രൂരവുമായ അക്രമം" ആണെന്നും "സ്‌നേഹത്തിന്റെ ആയുധങ്ങള്‍" കൊണ്ട്‌ അതിനോടു പൊരുതണമെന്നും ഈസ്‌റ്റര്‍ദിന സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു.
" യുദ്ധം, പട്ടിണി, സാമൂഹിക അനീതി തുടങ്ങിയവയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളായ സ്‌ത്രീകളെയും പുരുഷന്‍മാരെയും മറക്കരുത്‌. സഹായിക്കാന്‍ കഴിയുന്നവര്‍ പലപ്പോഴും അവരെ നിരസിക്കുകയാണ്‌." മാര്‍പാപ്പ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളും തുര്‍ക്കിയും വടക്കന്‍ യൂറോപ്പിലേക്കുള്ള വഴി അടച്ചതുമൂലം സിറിയയില്‍നിന്നും ഇറാഖില്‍നിന്നുമുള്ള ആയിരക്കണക്കിന്‌ അഭയാര്‍ഥികള്‍ ഗ്രീസില്‍ കുടുങ്ങിക്കിടക്കുകയാണ്‌.
ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയ്‌ക്കു വേണ്ടിയും മാര്‍പാപ്പ പ്രാര്‍ഥിച്ചു. അടുത്തമാസം നടത്താനിരിക്കുന്ന സമാധാന ചര്‍ച്ച വിജയം കാണട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ബെല്‍ജിയം, തുര്‍ക്കി, നൈജീരിയ, ചാഡ്‌, കാമറൂണ്‍, ഐവറികോസ്‌റ്റ്‌, ഇറാഖ്‌ എന്നിവിടങ്ങളില്‍ സമീപനാളുകളിലുണ്ടായ ഭീകരാക്രമണങ്ങളെ പരാമര്‍ശിച്ച മാര്‍പാപ്പ, ഭീകരത എന്ന തിന്മയെ ചെറുക്കാന്‍ "സ്‌നേഹത്തിന്റെ ആയുധങ്ങള്‍" ഉപയോഗിക്കണമെന്നും ആഹ്വാനം ചെയ്‌തു.
- See more at: http://www.mangalam.com/print-edition/international/419784#sthash.PXnxYMvu.dpuf

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin