തിരുവനന്തപുരം/കൊച്ചി: യേശുക്രിസ്തു വിശ്വാസികളുടെ മനസ്സിലേക്ക് പ്രത്യാശയുടെ വെളിച്ചം പകര്‍ന്നതിന്റെ സ്മരണയില്‍ ഇന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു.
ഈസ്റ്ററിനോട് അനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. കുരിശു മരണം വരിച്ച യേശുദേവന്‍ കല്ലറയില്‍ നിന്ന് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റത്തിന്റെ സ്മരണയാണ് ഈസ്റ്റര്‍. 
മലയാറ്റൂരില്‍ രാവിലെ 5.30നും 7.30 വിശുദ്ധ കുര്‍ബാന നടന്നു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ നടന്ന ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍ക്ക് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. മതത്തിന്റേയും വര്‍ഗത്തിന്റേയും പേരിലുള്ള പീഡനങ്ങളടക്കം മനുഷ്യരാശിക്ക് ദോഷകരമാകുന്ന വിപത്തുകള്‍ക്കെതിരെ സമൂഹത്തിനും സര്‍ക്കാരുകള്‍ക്കും പൊരുതാന്‍ കഴിയണമെന്ന്ഈസ്റ്റര്‍ദിന സന്ദേശത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. 
തിരുവനന്തപുരം പട്ടം സെന്റ്‌ മേരീസ് പള്ളിയില്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാത്തോലിക്ക ബാവ ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ തുടങ്ങിയത്. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ സൂസപാക്യം മുഖ്യകാര്‍മികത്വം വഹിച്ചു.
http://www.mathrubhumi.com/news/kerala/easter-malayalam-news-1.954286