Wednesday 21 January 2015

മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മനിലയില്‍ തെരുവു കുട്ടികളെ ജയിലില്‍ അടച്ചത് വിവാദമാകുന്നു



മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മനിലയില്‍ തെരുവു കുട്ടികളെ ജയിലില്‍ അടച്ചത് വിവാദമാകുന്നു
മനില: ഫിലിപ്പീന്‍സ് സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കണ്‍മുമ്പില്‍ പട്ടിണിപ്പാവങ്ങള്‍ പെടാതിരിക്കാനുള്ള ഫിലിപ്പീന്‍സ് ഭരണകൂടത്തിന്റെ നീക്കം വിവാദത്തിന് തിരിതെളിച്ചു. മാര്‍പാപ്പയുടെ ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിന് ഇതോടെ വിവാദങ്ങളുടെ അകമ്പടിയും. ഫിലിപ്പീന്‍സിലേക്കുള്ള വിമാന യാത്രയ്ക്കിടെ ചാള്‍ലി ഹെബ്‌ദോ വാരികയെ മാര്‍പാപ്പ പരോക്ഷമായി വിമര്‍ശിച്ചതായിരുന്നു ആദ്യ വിവാദം. അഭിപ്രായ സ്വാതന്ത്രത്തിനു പരിധികളുണ്ടെന്നായിരുന്നു വാരിക ആക്രമണത്തെക്കുറിച്ചുള്ള പ്രതികരണം.

മാര്‍പാപ്പ എത്തുന്നതിനു മുമ്പ് മനില നഗരം വൃത്തിയാക്കാനായി വഴിയോരങ്ങളില്‍ അലഞ്ഞുനടക്കുന്ന കുട്ടികളെ പോലീസിന്റെ നേതൃത്വത്തിലാണു പിടികൂടി പ്രത്യേക കേന്ദ്രങ്ങളില്‍ അടച്ചത്. കുട്ടികളെ കുറ്റവാളികള്‍ക്കൊപ്പം പോലീസ് സ്‌റ്റേഷനുകളില്‍ അടച്ചതായും ആരോപണമുണ്ട്. നൊബേല്‍ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ട ഫാ. ഷായ് കല്ലെന്‍(71) ആണു പോലീസ് നടപടി പുറത്തുകൊണ്ടുവന്നിരിക്കുന്നത്. കുട്ടികളെ കൊടുംതണുപ്പില്‍ പ്രാഥമിക സൗകര്യങ്ങള്‍പോലുമില്ലാത്ത സ്ഥലങ്ങളിലാണു അടച്ചിട്ടതെന്ന് ഇദ്ദേഹം ആരോപിച്ചു. 
 http://4malayalees.com/index.php?page=newsDetail&id=55006

2 comments:

  1. പണ്ട്കാലത്ത് നടന്നിരുന്ന ഒരു സംബ്രദായം ഞാൻ ഇപ്പോൾ ഓർത്ത്പോകുകയാണ്. പണ്ട് വരനും വധുവും
    ആദ്യമായി കാണുന്നത് വിവാഹചടങ്ങിൽ വച്ചാണ്. കാരണം മകനു യോചിച്ച വധുവിനെ തെരഞ്ഞെടുക്കുന്നത്
    വരന്റെ അപ്പനാണ്. അപ്പൻ പോയി പെണ്ണുകാണും. അതൊരു ചടങ്ങുതന്നെയാണ് അക്കാലത്ത്. അപ്പനു
    പെണ്ണിനെ ഇഷ്ടപ്പെട്ടില്ലങ്കിൽ വിവാഹം നടക്കില്ല. അതുകൊണ്ട് പെണ്ണുവീട്ടുകാർ വരന്റെ അപ്പനെ നന്നായി
    സൽക്കരിക്കും. നല്ല നാടൻ കോഴിയിറച്ചിയും, പോത്ത് ഉലത്തിയതും ഒക്കെ കൂട്ടി വിഭവസമർദ്ധമായ സത്യയും
    കൂടെ കുടിക്കാൻ ബ്രാൻണ്ടിയോ അല്ലങ്കിൽ നല്ല തെങ്ങിൻ കള്ളോ കാണും. സത്യക്ക്ശേഷം നാലുംകൂട്ടി ഒന്നു
    മുറുക്കുകയുംകൂടി ആയാൽ പിന്നെ പെണ്ണുകാണൽ ചടങ്ങിലേക്ക് പ്രവേശിക്കാം. കാണാൻ ചെന്ന പെണ്ണിനു
    തെറ്റ്കണ്ണോ മുടന്തോ വല്ലതും ഉണ്ടെങ്കിൽ ആ സ്ഥാനത്ത് അനുജത്തിയെ കയറ്റിനിർത്തി അപ്പനെ കാണിക്കും.
    മദ്യലഹരിയിൽ വരന്റെ അപ്പൻ പെണ്ണിനെ വീക്ഷിക്കും. അപ്പൻ കാണുന്നത് പെണ്ണിന്റെ നിഴൽ മാത്രം. അന്ന്
    തന്നെ വിവാഹവും ഉറപ്പിച്ച് അപ്പൻ സ്വഭവനത്തിലേക്ക് യാത്രയാകും. പെണ്ണിന്റെ എല്ലാ ന്യൂനതകളും മറന്ന്
    ആ അപ്പന്റെ അനുസരണയുള്ളമകൻ ആ പെണ്ണിനെ തന്നെ വിവാഹം കഴിക്കുന്നു. ആ കാലത്ത് അപ്പനെ ആരും
    എതിർത്ത് സംസാരിക്കില്ല. അപ്പൻ പറയുന്നത് അനുസരിച്ചോളണം. അങ്ങനെയായിരുന്നു പല കുടുംബങ്ങളിലും.
    ഇന്ന് സീറോ മലബാർ സഭയിലെ സിനഡും ഏതാണ്ട് ഇതുപോലെയൊക്കെതന്നെ. മെത്രാന്മാർ
    ഒത്തുകൂടുന്നു. അവർ തീരുമാനിക്കുന്നു, അത് നടപ്പിലാക്കുന്നു അല്ല അടിച്ചേൽപ്പിക്കുന്നു എന്നു പറയുന്നതാകും
    കുറച്ചുകൂടി നല്ലത്. എന്നിട്ട് അത് സഭയുടെ തീരുമാനമായി പ്രഖ്യാപിക്കുന്നു. ഉണ്ണാക്കന്മാരായ സഭാവിശ്വാസികൽ
    അത് രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നു. ഇതിന്റെയൊക്കെ പരിണതഫലമാണ് കർത്താവിന്റെ ആലയമായ
    വിശുദ്ധ ദൈവാലയങ്ങളിൽ ശിവലിംഗകുരിശും സാത്താൻ കുരിശായ ക്ലാവർ(താമര)കുരിശും ഒക്കെ പ്രത്യക്ഷപ്പെട്ടത്.
    ദൈവമായ കർത്താവിനെ പരസ്യമായി നിന്ദിക്കുകയും അപമാനിക്കുകയും ചെയ്തിട്ട് ഒരു അല്മായൻപോലും
    അതിനെ ചോദ്യംചെയ്തില്ല. മദ്യത്തിനും മയക്ക്മരുന്നിനും എതിരെ കുറെ കന്യാസ്ത്രീകളേയും പിഞ്ചുകുഞ്ഞുങ്ങളേയും
    വായ് മൂടികെട്ടി തെരുവിലിറക്കിനിർത്തി. എന്തിനെന്നു ചോദിച്ചപ്പോൽ സഭ ആഹ്വാനംചെയ്തു ഞങ്ങൽ അനുസരിച്ചു.
    ഏശു സ്ഥാപിച്ച വിശുദ്ധ സഭ ഇന്ന് സാത്താന്റെ കൈകളിലായി. ആ സഭ ഭരിക്കുന്നതും സാത്താന്റെ സന്തതികൽ.
    അതുപോലെ കർത്താവിന്റെ ആലയങ്ങളിൽ അവിടുന്നില്ല, പകരം സാത്താനാണ് നിലകൊള്ളുന്നത്.

    ReplyDelete
  2. കർത്താവിന്റെ പ്രതിപുരുഷന്മാർ എന്ന് പറഞ്ഞുനടക്കുന്ന കള്ള കർദ്ദിനാളും, മെത്രാന്മാർ, പുരോഹിതർ
    തുടങ്ങി വിവരദോഷികളായ ഒരു വിഭാഗം ജനങ്ങളും സഭയുടെ തകർച്ചക്ക് കാരണക്കാരാണ്. മാനിക്കേയൻ കുരിശും,
    ശിവലിംഗ നിലവിളക്കും കർത്താവിന്റെ ഭവനങ്ങളായ പള്ളികളിൽനിന്നും എടുത്ത്മാറ്റാതെ ആ പള്ളികളിൽ ഏശു
    സ്ഥാപിച്ച വിശുദ്ധ കുർബാന അർപ്പിക്കുന്നതിൽ ഒരർത്ഥവുമില്ല. അവടെ നടക്കുന്നത് ശിവലിംഗപൂജയെന്നോ പാർവ്വതിയുടെ
    യോനീ പൂജയെന്നോവേണം ആ കർമ്മത്തെ വിശേഷിപ്പിക്കാൻ. ഏശുമരിച്ച ആ മരക്കുരിശ് മാത്രമാണ് വിശുദ്ധകുരിശെന്ന്
    അറിയപ്പെടുക. തോമാശ്ലീഹായുടെ കബിറടത്തിൽനിന്ന് കണ്ടെടുത്തതാണ് മാർത്തോമാകുരിശ് എന്ന വസ്തുത തികച്ചും
    വ്യാചമാണ്, ഈ കള്ളകിംവദന്തി പ്രചരിപ്പിച്ചവൻ മറ്റെന്തോ സ്വാർത്തലാഭത്തിനുവേണ്ടി പ്രചരിപ്പിച്ചതാണെന്നുള്ളതിനു
    സംശയമില്ല. തന്നെയുമല്ല അതു സഭയുടെ സർവ്വനാശത്തിൽ ചെന്നെത്തിയിരിക്കുന്നു. അതിന്റെയൊക്കെ പരിണതഫലമാണ്
    സഭക്കുള്ളിൽ നടക്കുന്ന അക്രമങ്ങളും അനീതികളും. വ്യഭിചാരം, മറ്റൊരുവന്റെ ഭാര്യയെ തട്ടികൊണ്ട്പോകുക, പിടിച്ചുപറി
    കൊള്ള, തൊട്ടതിനും പിടിച്ചതിനുമൊക്കെയുള്ള പണപ്പിരിവു, വിശ്വാസികൽ വേറെ മതത്തിലേക്ക് മാറുക, മതംതന്നെ
    വേണ്ടെന്ന് വയ്ക്കുക ഇതിനൊക്കെ കാരണം ഈ സാത്താന്റെ സന്തതികളുടെ കൈകളിൽ സഭ ഏൽപ്പിക്കപ്പെട്ടതുകൊണ്ടാണ്.
    ഇതിൽനിന്നൊക്കെ ഒരു മോചനം സഭ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോഴുള്ള സഭാധികാരികളെ സ്ഥാനഭൃഷ്ടരാക്കുകയോ
    ഇവർക്ക് മൂക്ക് കയർ ഇടുകയോവേണം. എന്ത് തീരുമാനമെടുക്കുംബോഴും സഭയിലുള്ള വിശ്വാസികളുമായി കൂടിയാലോചിച്ച്
    നടപ്പിലാക്കണം. മെത്രാൻ സിനഡ് മാങ്ങാത്തൊലി എന്നൊക്കെപറഞ്ഞു ഒരു വട്ടമേശസമ്മേളനവും നടത്തി കോഴി, ആട്, പോത്ത്
    തുടങ്ങിയ മിണ്ടാപ്രാണികളെ കൊന്ന്തിന്ന് മൂട്ടിലെ പൊടിയുംതട്ടി വിശ്വാസികളെ ഭരിക്കാമെന്ന് കരുതണ്ട. സഭയിൽ എന്ത്
    നടത്തണം നടത്തണ്ട എന്നു തീരുമാനിക്കുംബോൽ അത് സഭാവിശ്വാസികളും കൂടി അറിയുന്നതിന് അവരെയുംകൂടി യോഗങ്ങളിൽ
    ഉൽപ്പെടുത്തണം. വിശ്വാസികളുടെ പണം മാത്രം പോരല്ലോ, സഭയിൽ എന്ത് നടക്കുന്നുവെന്നു അറിയുവാനുള്ള അവകാശവും
    ഓരോ അല്മായനുമില്ലെ. സഭ എന്നാൽ വിശ്വാസികളുടെ കൂട്ടായ്മയാണ്. അതുകൊണ്ട് ഇനിമുതൽ സഭക്ക് എന്താണ് ആവശ്യമെന്ന്
    വിശ്വാസികൽ തീരുമാനിക്കും. ഞാൻ പറയും നീ അനുസരിക്കുക ആ പരിപാടി ഇനി വേണ്ട. സഭയുടെ സ്വത്ത് സഭയിലുള്ള
    പാവപ്പെട്ടവർക്കുകൂടി ഉപകരിക്കണം. വിദ്യാഭ്യാസ കാര്യങ്ങളിൽ ഒരുപാട് കഷ്ടപ്പാടുകൽ സഭയിലുള്ള പാവപ്പെട്ട അനേകായിരങ്ങൽ
    അനുഭവിക്കുന്നുണ്ട്, അവർക്കൊക്കെ സഹായമാകണം സഭയുടെ സ്വത്ത്. മേലധികാരികൽക്ക് ആഡംബര വാഹനങ്ങളും മണിമന്ദിരങ്ങളും
    പണിതു അതിനുള്ളിൽ സുഖിച്ച് വാഴാനുള്ളതല്ല സഭയുടെ സ്വത്ത്. ലോക മെങ്ങുമ്പോയി സുവിശേഷം അറിയിക്കുവാൻ കർത്താവ്
    പറഞ്ഞിട്ടുണ്ട്, എന്നൽ മണിമാളികയും ആഡംബര വാഹനങ്ങളും വാങ്ങികൂട്ടി സുഖിച്ചോളാൻ കർത്താവ് പറഞ്ഞിട്ടില്ല.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin