Monday 18 August 2014


Proposed Emblem of
Catholic Congrss
ഇത്‌ കളിയല്ല, കാര്യമാണ്‌, താമരകുരിശിന്‌ വോട്ടുചെയ്യുക
വരുന്നൂ, കത്തോലിക്കാ കോണ്‍ഗ്രസ്


By Shibu 

 കേരള രാഷ്ട്രീയത്തില്‍ പുതിയൊരു താരം കൂടി ഉദിച്ചുയരുന്നു. കത്തോലിക്കര്‍ക്ക് മാത്രമായുള്ള കോണ്‍ഗ്രസ് കേരളത്തില്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ സജീവമാകണമെന്നാണ് സീറോ മലബാര്‍ ബിഷപ്പ് സിനഡിന്റെ ആഹ്വാനം. അതായത് കത്തോലിക്കാ കോണ്‍ഗ്രസ് എന്ന് പേര് കേട്ടാല്‍ ഇനി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പിണറായി വിജയനുമൊക്കെ ഞെട്ടണം.

കത്തോലിക്കാ കോണ്‍ഗ്രസിന്റെ യൂണിഫോറം,
 ഇതുവരെ കത്തോലിക്കരുടെ ഔദ്യോഗിക പാര്‍ട്ടി കേരളാ കോണ്‍ഗ്രസ് ആയിരുന്നു. അതായത് മാണി കോണ്‍ഗ്രസ്. കണ്ട യാക്കോബായക്കാരനും ഓര്‍ത്തഡോക്‌സുകാരനും മാര്‍ത്തോമാക്കാരനുമെല്ലാം കയറി നിരങ്ങാന്‍ തുടങ്ങിയതോടെ കേരളാ കോണ്‍ഗ്രസിന്റെ കത്തോലിക്കാ കൂറ് കുറഞ്ഞു. അത് വകവച്ചുകൊടുക്കാന്‍ കര്‍ദ്ദിനാളും മെത്രാന്മാരും തയ്യാറല്ല. അതോടെയാണ് സഭയ്ക്കുള്ളില്‍ മാത്രം തിരിഞ്ഞുകളിച്ചിരുന്ന അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസിനെ സഭ കെട്ടഴിച്ച് പുറത്തേയ്ക്ക് വിടുന്നത്. 

കോണ്‍ഗ്രസ് പാര്‍ട്ടിയുമായി കത്തോലിക്കാ സഭയ്ക്ക് പ്രത്യേകിച്ച് വിരോധമൊന്നുമില്ലെങ്കിലും പറയുന്ന കാര്യങ്ങള്‍ അപ്പാടെ നടത്തിക്കൊടുക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമൊക്കെ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി അധികാരം കയ്യിലാക്കാനാണ് കത്തോലിക്കാ സഭാധികാരുകള്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ മൂന്ന് വിഭാഗത്തില്‍പ്പെട്ട കത്തോലിക്കരാണുള്ളത്. ഇതില്‍ പ്രബലന്മാരും പാരമ്പര്യം അവകാശപ്പെടുന്നവരും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ സീറോ മലബാര്‍ സഭയാണ്. അവരുടെ സംഘടനയാണ് അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്. 

റോമന്‍ മാര്‍പ്പാപ്പ നേരിട്ട് നിയന്ത്രിക്കുന്ന ലാറ്റിന്‍ കത്തോലിക്കര്‍ക്കും സ്വന്തമായി രാഷ്ട്രീയ സംഘടനയുണ്ട്. കേരള ലാറ്റിന്‍ കാതലിക് അസോസിയേഷന്‍. ഇവരിപ്പോള്‍ പി ടി എ റഹിം നേതൃത്വം നല്‍്കുന്ന ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സില്‍ ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ലാറ്റിന്‍ കാതലിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേരിട്ടിറങ്ങിയിട്ടില്ലെങ്കിലും വിവിധ കാലങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കിയ സംഘടനയാണ്. 

മറ്റൊരു വിഭാഗം കത്തോലിക്കരായ മലങ്കര കത്തോലിക്കര്‍ക്ക് കാശും പത്രാസും കോളെജും ആശുപത്രിയും കാതോലിക്കാ ബാവയുമൊക്കെയുണ്ടെങ്കിലും മൊത്തത്തില്‍ ഒരു പഞ്ചായത്തില്‍ കൊള്ളാവുന്ന ആളുകള്‍ മാത്രമേയുള്ളൂ. അതിനാല്‍ പാര്‍ട്ടി, സംഘടന, അസോസിയേഷന്‍ തുടങ്ങിയ വീരകൃത്യങ്ങള്‍ക്കൊന്നും അവര്‍ക്ക് പാങ്ങില്ല. സീറോ മലബാര്‍ സഭയുടെ സമുദായ സംഘടന എന്ന നിലയില്‍ അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് ഇതുവരെ സഭയിക്കുള്ളിലായിരുന്നു സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നത്. കത്തോലിക്കാ കോണ്‍ഗ്രസുകാരുടെ പ്രവര്‍ത്തനം സഭാധികാരികള്‍ക്ക് നന്നായി ബോധിച്ചതിനാല്‍ അവരുടെ സേവനം പൊതുസമൂഹത്തിലേക്ക് കൂടി വിട്ടുനല്‍കുകയാണ്. കത്തോലിക്കാ കോണ്‍ഗ്രസിന് പരിഷ്‌കരിച്ച നിയമാവലിയും സഭാ സിനഡ് അംഗീകരിച്ചുകഴിഞ്ഞു. 

കേരളത്തില്‍ എമ്പാടും മുപ്പത് ലക്ഷത്തോളം സീറോ മലബാര്‍ സഭാംഗങ്ങളുണ്ടെന്നാണ് സഭാ നേതൃത്വം തന്നെ പറയുന്നത്. ഇടത്-വലത് മുന്നണികളും മുന്നണികളിലെ പാര്‍ട്ടികളും സീറോ മലബാര്‍ സഭയ്ക്ക് കരുത്തുള്ള ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തൃശൂര്‍ എന്നിവിടങ്ങളില്‍ സഭയുടെ ആളുകളെയോ സഭ പറയുന്ന ആളുകളെയോ ആണ് തെരഞ്ഞെടുപ്പില്‍ നിര്‍ത്തുക പതിവ്. സഭയ്ക്ക് കൂറുള്ളവര്‍ അവിടെ ജയിക്കുകയും ചെയ്യും. സഭയുടെ ശക്തികേന്ദ്രമായ പാലയില്‍ എക്കാലത്തും സഭയുടെ പൊന്നോമന പുത്രനായ കെ എം മാണി തന്നെയാണ് ജയിക്കുക. മാണിയും കേരളാ കോണ്‍ഗ്രസുമൊക്കെയുണ്ടെങ്കിലും ഉപ്പോളം വരില്ലല്ലോ, ഉപ്പിലിട്ടത്. ഇതിനാല്‍ സ്വന്തം പാര്‍ട്ടി, സ്വന്തം എം എല്‍ എ, സ്വന്തം മന്ത്രി എന്ന മധുരമനോഹര സ്വപ്‌നമാണ് സീറോ മലബാര്‍ സഭയ്ക്കുള്ളത്. 

എന്‍ എസ് എസും എസ് എന്‍ ഡി പിയും ചേര്‍ന്ന് ഭൂരിപക്ഷ സമുദായത്തിന് വേണ്ടി പാര്‍ട്ടിയുണ്ടാക്കാനുള്ള ഒരുക്കത്തിലാണ്. മുസ്ലീം സമുദായത്തില്‍ മുസ്ലീം ലീഗാണ് മാതൃകാ പാര്‍ട്ടി. പി ഡി പി പൊളിഞ്ഞെങ്കിലും ജമാ അത്തെ ഇസ്ലാമി വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പ്രഖ്യാപിച്ച് ക്ലച്ചുപിടിക്കാതിരിക്കുന്നു. എന്‍ ഡി എഫുകാര്‍ എസ് ഡി പി ഐയുണ്ടാക്കി 'കൈവെട്ടും കാല്‍വെട്ടും' തുടരുന്നുമുണ്ട്. എല്ലാ സമുദായങ്ങളും സ്വന്തം പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ സീറോ മലബാറുകാര്‍ മാത്രമെന്തിന് വെറുതെയിരിക്കണം.
courtesy: malayalam.oneindia.in
Read more at: http://malayalam.oneindia.in/feature/satire/2012/kerala-news-party-catholic-congress-coming-104033.html

6 comments:


  1. ഈ താമര അല്ലങ്കിൽ ക്ലാവർ കുരിശിൽ ചുറ്റിവളഞ്ഞുകിടക്കുന്ന സർപ്പം ( പാംബ് ) ഏതിനമാണ്.
    വിഷമുള്ള പാംബാണോ. കരിമൂർഖനാണോ, ശംഖുവരയനാണോ, രാജവെംബാലയാണോ,വിപത്യൻ
    ആണോ എന്നൊരു സംശയം. ഈ സർപ്പമാണോ നമ്മുടെ ആദ്യമാതാപിതാക്കളെ പാപത്തിൽ വീഴുത്തിയത്.
    നമ്മുടെ ആദ്യ മാതാപിതാക്കളായ ആദത്തേയും ഹൗവ്വയേയും പാപം ചെയ്യിപ്പിച്ച ഈ ചെകുത്താൻ
    പാംബിനെ പാതാളകരണ്ടിയിൽ ചുറ്റികെട്ടി എന്തിന് തലയിൽ ചുമന്ന് നടക്കുന്നു. ഇതാണോ സീറോ
    മലബാർ കോൺഗ്രസ്സിന്റെ ചിച്നം. ആലഞ്ചേരിയുടെ ശിവലിംഗത്തിലും ഈ പാംബ് ചുറ്റിയിട്ടുണ്ടോ.
    സൂക്ഷിക്കണേ, നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും. 

    അടുത്തമാസം ( സെപ്റ്റെംബർ ) 28 - ന്, കൊപ്പേൽ പള്ളിയുടെ വെഞ്ചിരിപ്പു ആലഞ്ചേരിയും ചിക്കാഗോ
    കള്ളൻ ജേക്കബ് അങ്ങാടിയും കൂടി നിർവഹിക്കുമെന്നു കേട്ടു. ഈ പള്ളി വാങ്ങിയ സമയത്ത് വെഞ്ചിരിക്കാൻ
    വിളിച്ചപ്പം ഈ നാറിയ മെത്രാൻ കൊതികുത്തി വരാതിരുന്നു. ഇപ്പോൾ പള്ളിയുടെ മെയിന്റൻസ് വർക്ക്
    തീരും മുൻപേ വെഞ്ചിരിക്കാൻ രുദ്രാക്ഷം ആലഞ്ചേരിയും കിടന്ന്പ്രസംഗി അങ്ങാടിയും തയ്യാറെടുക്കുന്നു.
    പള്ളിയുടെ വെഞ്ചിരിപ്പുകർമ്മം പുതിയതായി നിയമിതനായ സഹായമെത്രാൻ ജോയി ആലപ്പാട്ടിനെക്കൊണ്ട്
    നടത്തിയിരുന്നെങ്കിൽ പള്ളിക്ക് അതിന്റേതായ ദൈവകൃപ കിട്ടുമായിരുന്നു. രണ്ട് പെരുംകള്ളന്മാരെക്കൊണ്ട്
    പള്ളി വെഞ്ചിരിച്ച് പള്ളിയുടെ ദിവ്യചൈതന്യം നഷ്ടപ്പെടുത്തും. കർത്താവിന്റെ വിശുദ്ധ കുരിശിനെനോക്കി
    ചത്ത ശവത്തെ കെട്ടിതൂക്കിയിട്ട് ആരാധിക്കുന്നു എന്നു പള്ളിയുടെ അൽത്താരയിൽ നിന്നുകൊണ്ട് കൈചൂണ്ടി 
    പറഞ്ഞ ഒരു പരമനാറിയുടെ സഹോദരനല്ലെ ഈ ജോർജ്ജ് ആലഞ്ചെരി. ശിവന്റെ രുദ്രാക്ഷവും നിലവിളക്കെന്ന
    ശിവലിംഗവും തൂക്കി അടുത്ത സെപ്റ്റംബർ 28-ന് കോപ്പേലിലോട്ടു എഴുന്നെള്ളും. സർപ്പവടിയും മയിൽ-
    തൊപ്പിയും വച്ച് ഗർഭംകലക്കി ജേക്കബ് അങ്ങാടിയും പരിവാരങ്ങളും അകംബടിസേവിച്ച് തൊട്ടുപുറകിലുണ്ടാകും.
    നാണമില്ലാത്ത പരനാറികൾ. 


    ReplyDelete
    Replies
    1. ഈ താമര അല്ലങ്കിൽ ക്ലാവർ കുരിശിൽ ചുറ്റിവളഞ്ഞുകിടക്കുന്ന സർപ്പം ( പാംബ് ) ഏതിനമാണ്.
      വിഷമുള്ള പാംബാണോ. കരിമൂർഖനാണോ, ശംഖുവരയനാണോ, രാജവെംബാലയാണോ,വിപത്യൻ
      ആണോ എന്നൊരു സംശയം. ഈ സർപ്പമാണോ നമ്മുടെ ആദ്യമാതാപിതാക്കളെ പാപത്തിൽ വീഴുത്തിയത്.
      നമ്മുടെ ആദ്യ മാതാപിതാക്കളായ ആദത്തേയും ഹൗവ്വയേയും പാപം ചെയ്യിപ്പിച്ച ഈ ചെകുത്താൻ
      പാംബിനെ പാതാളകരണ്ടിയിൽ ചുറ്റികെട്ടി എന്തിന് തലയിൽ ചുമന്ന് നടക്കുന്നു?

      Chakkappan

      നീയോക്കെ ബിഷപ്പുമാരെ നികൃഷ്ട ജീവിയെന്നു വിളിച്ചവനല്ലെ?. നിന്നെയൊക്കെ വിഴുങ്ങണമെങ്കില് താമരകുരിശില് അനാകോണ്ട(Anaconda) തന്നെവേണം. സൂക്ഷിച്ചാല് നിനക്കു നല്ലത്.
      ഇവന് കടിക്കുകയില്ല. വിഴങ്ങുകയുള്ളു. അതാണ് കത്തോലിക്കാ കോണ്ഗ്രസ് ചിഹ്നം.

      Delete

  2. കൊപ്പേലിലെ വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള സെന്റ് അൽഫോൻസാചർച്ച്
    രണ്ട് പെരും കള്ളന്മാർ ചേർന്ന് ക്ലാവർ കുരിശുകൊണ്ട് അശുദ്ധമാക്കപ്പെടും അടുത്തുവരുന്ന -
    സെപ്റ്റംബർ ഇരുപത്തെട്ടിനു ( സെപ്റ്റംബർ 28 ).

    റീമോഡലിംഗ് നടന്നുകൊണ്ടിരിക്കുന്ന കൊപ്പേൽ പള്ളി മേൽപ്പറഞ്ഞ ദിവസം ( അന്നേ ദിവസം )
    പണിതീരുമോയെന്ന ആശങ്കയിലാണിപ്പോൽ. സെപ്റ്റംബർ 27-ന് സീറോ മലബാർ സഭക്കു ഒരു
    സഹായമെത്രാനേക്കൂടി കള്ളന്മാരുടെനേതാവ് എന്നറിയപ്പെടുന്ന ജോർജ്ജ് ആലഞ്ചേരി തബ്രാക്കൽ
    ചിക്കാഗോയിൽ വാഴിക്കും. അങ്ങനെ  അഴകിയ രാവണൻ ജേക്കബ് അങ്ങാടിക്ക് എല്ലാത്തിനും
    ഒരു സഹായകനെകൂടി ലഭിക്കും. എന്തോന്ന് ഉലത്താനാണെന്നു മനസിലാകുന്നില്ല. മെത്രാന്റെ
    പദവിയിൽ ഇരുന്ന് ആ പദവിക്കുചേരുന്ന ജോലി ചെയ്യാൻ വയ്യെങ്കിൽ മെത്രാൻ സ്ഥാനം രാജി
    വയ്ക്കണം, അതല്ലെ വേണ്ടത്. പോപ്പ് ബനടിക്റ്റ് 16-)മൻ ചെയ്തത് അതല്ലേ. പോപ്പ് ബനടിക്റ്റ്
    16-)മനേക്കാളും വലിയ പുള്ളിയാണോ ഈ ചെറ്റ അങ്ങാടിയത്ത്. ഇവനാരു മറ്റൊരു ഗദ്ദാഫിയോ,
    സദ്ദാം ഗുസൈനോ. അധികാരസ്ഥാനത്ത് കയറിയിരുന്നാൽപിന്നെ അവിടെതന്നെ അള്ളിപിടിച്ചിരുന്ന്
    എക്കാലവും കട്ടുമുടിച്ച് തിന്ന് കൊഴുത്ത് വാഴാമെന്നാണോ ഈ അങ്ങാടിയിലെ ചെറ്റ കരുതിയത്.
    സദ്ദാംമിനും, ഗദ്ദാഫിക്കും സംഭവിച്ചത്പോലെ ചരിത്രം വീണ്ടും ആവർത്തിക്കുമോ?. ഇങ്ങനേയും
    ഉണ്ടോ ഒരു നാണംകെട്ട നാറിയ മെത്രാൻ.

    പള്ളിയുടേയും പാർക്കിംഗ് ലോട്ടിന്റേയും പണിതീരാതെ ഇത്ര തത്രപ്പെട്ടു പള്ളി വെഞ്ചിരിക്കാൻ
    ധൃതി കൂട്ടുന്നതിൽ എന്തോ കാര്യമില്ലായ്കയില്ല. ഈ കള്ളന്മാരെക്കൊണ്ട് ( ആലഞ്ചേരി, അങ്ങാടി )
    ആ മംഗളകർമ്മം നടത്താതെ പുതുതായി നിയമിക്കപ്പെട്ട സഹായമെത്രാൻ ജോയി ആലപ്പാട്ടിനേക്കൊണ്ട്
    പള്ളിയുടെ ഇനിയുള്ള ശുശ്ത്രൂക്ഷാകർമ്മങ്ങൽ നടത്തിയിരുന്നെങ്കിൽ പള്ളിയുടെ വിശുദ്ധിയും, തേജസ്സും
    നഷ്ടപ്പെടാതിരുന്നേനെ. സീറോ മലബാർ കോൺഗ്രസ്സ് എന്ന ഗുണ്ടാസഭയുടെ മുഖ്യ മന്ത്രി ആലഞ്ചേരിയും,
    ആഭിന്തരമന്ത്രി അങ്ങാടിയിൽ കുരുത്ത ജേക്കബും സഭയുടെ നിയമപരമായ ഒരു ശുശ്ത്രൂഷകളിലും
    സംബന്തിക്കുന്നതിനോ നടത്തികൊടുക്കുന്നതിനോ യോഗ്യരല്ല. കർത്താവിന്റെ വിഷുദ്ധകുരിശിനെ നോക്കി
    ചത്ത ശവമെന്ന് പള്ളിക്കകത്ത് അൽത്താരയിൽ നിന്നുകൊണ്ട് ഉറക്കെ വിളിച്ചുപറഞ്ഞ കള്ളനും കാപട്യനും
    ആയ ജോസ് ആലഞ്ചേരിയുടെ സഹോദരനല്ലെ ഈ കള്ള കാഫർ കർദ്ദിനാൽ ജോർജ്ജ് ആലഞ്ചേരി. മത്ത
    കുത്തിയാൽ കുംബളം മുളയ്ക്കുമോ. ഒരു പാവം സ്ത്രീയെ പള്ളയിലുണ്ടാക്കിയിട്ട് അതിനെ ആരുമറിയാതെ
    ഗർഭപാത്രത്തിൽ വച്ച് കൊന്നുകളഞ്ഞ ഒരു മാന്യനല്ലെ ഈ അങ്ങാടിയിലെ കള്ളജേക്കബ്. ഇവനൊക്കെ എന്ത്
    യോഗ്യതയാണുള്ളത് മെത്രാനും കർദ്ദിനാളുമായി ഒക്കെ തുടരാൻ. സത്യം പറഞ്ഞാൽ പള്ളിയിലെ ഹൗസ്-
    കീപ്പിംഗ് ജോലിക്കുവരെ ഇവരെ നിയമിച്ചുകൂടാത്തതാണ്. സാത്താന്റെ സന്തതികൽ കർത്താവിന്റെ വിശുദ്ധ
    സ്ഥലങ്ങളിൽ പ്രവേശിച്ചുകൂട. അതുകൊണ്ടാണിവർ ശിവന്റെ രുദ്രാക്ഷവും, ശിവലിംഗവും, മുരുകന്റെ
    വാഹനമായ മയ്യിലും , പാംബ്, തലയോട്ടി, ശവപ്പെട്ടി ഒക്കെ കയറ്റി കർത്താവിന്റെ വിശുദ്ധസ്ഥലങ്ങൽ
    അശുദ്ധമാക്കി പള്ളിയിൽ പ്രവേശിക്കുന്നത്. കർത്താവിന്റെ സാമിപ്യം ഇവരെ വല്ലാതെ അലട്ടുന്നുണ്ട്.
    അതുകൊണ്ടാണ് ആരാധനായോഗ്യമല്ലാത്ത പൈശാചിക വസ്തുക്കൾ പള്ളിക്കകത്ത് കുത്തിനിറച്ച് പള്ളി
    അശുദ്ധമാക്കുന്നത്. ഏറെനാൾ ഈ പോക്ക് പോകില്ല. നാടുവിട്ട കടുപ്പനു ആക്സിടന്റാണ് ദൈവം
    വിധിച്ചതെങ്കിൽ പുറകെപോയ ശാശ്ശേരിക്കും , അംബലമൂരി ജോജിക്കും ദൈവം കൊടുത്തതു ഏവരും ഒന്ന്
    ഓർത്തിരിക്കുന്നത് നല്ലതാണ്.



    ReplyDelete
  3. മൃതദേഹം ദഹിപ്പിക്കാന്‍ രൂപതകള്‍ക്ക് അനുമതി നല്‍കാമെന്ന് സിറോ മലബാര്‍ സഭാ സിനഡ്‌T- T T+


    കൊച്ചി: മൃതദേഹം മണ്ണില്‍ അടക്കുന്നതിനു പകരം സഭയുടെ നിയമം അനുശാസിക്കും വിധം ദഹിപ്പിക്കുന്നതിന് ഓരോ രൂപതയ്ക്കും അംഗീകാരം നല്‍കാമെന്ന് സിറോ മലബാര്‍ സഭാ സിനഡ്.

    കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സിനഡാണ് ഇക്കാര്യം തീരുമാനിച്ചത്. സഭയുടെ കാനോനിക നിയമ പ്രകാരം പ്രത്യേക സാഹചര്യങ്ങളില്‍ മൃതദേഹം ദഹിപ്പിക്കുന്നതിന് മുന്നേ അനുമതിയുണ്ട്. എന്നാല്‍ മേജര്‍ ആര്‍ച്ച് ബിഷപ്പില്‍ നിന്ന് ഇതിന് അനുമതി വാങ്ങണമായിരുന്നു. ഇനി മുതല്‍ അതത് രൂപതാ മെത്രാന്‍മാര്‍ക്ക് ഇത് അനുവദിക്കാം.

    മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങുക എന്ന ബൈബിള്‍ വചനം അടിസ്ഥാനമാക്കിയാണ് ക്രൈസ്തവര്‍ മണ്ണില്‍ ശവമടക്കുന്ന പാരമ്പര്യം പിന്തുടരുന്നത്. പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളില്‍ മൃതദേഹം ദഹിപ്പിക്കുന്ന രീതി വ്യാപകമായി. ഇതിന് പ്രത്യേക ക്രിമറ്റോറിയങ്ങളും പലയിടത്തുമുണ്ട്.

    ദഹിപ്പിക്കുന്ന രീതി വേണമെന്ന് കേരള സഭയില്‍ അടുത്തകാലത്തായി ആവശ്യം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിനഡ് പുതിയ തീരുമാനം കൈക്കൊണ്ടത്. അതോടൊപ്പം മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്ന സഭയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കണമെന്നും സിനഡ് നിര്‍ദ്ദേശിക്കുന്നുണ്ട്.
    PRINT SocialTwist Tell-a-Friend

    ReplyDelete
  4. TOP STORIES TODAY Aug 22, 2014മൃതദേഹം ദഹിപ്പിക്കാന്‍ രൂപതകള്‍ക്ക് അനുമതി നല്‍കാമെന്ന് സിറോ മലബാര്‍ സഭാ സിനഡ്‌T- T T+


    കൊച്ചി: മൃതദേഹം മണ്ണില്‍ അടക്കുന്നതിനു പകരം സഭയുടെ നിയമം അനുശാസിക്കും വിധം ദഹിപ്പിക്കുന്നതിന് ഓരോ രൂപതയ്ക്കും അംഗീകാരം നല്‍കാമെന്ന് സിറോ മലബാര്‍ സഭാ സിനഡ്.

    കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സിനഡാണ് ഇക്കാര്യം തീരുമാനിച്ചത്. സഭയുടെ കാനോനിക നിയമ പ്രകാരം പ്രത്യേക സാഹചര്യങ്ങളില്‍ മൃതദേഹം ദഹിപ്പിക്കുന്നതിന് മുന്നേ അനുമതിയുണ്ട്. എന്നാല്‍ മേജര്‍ ആര്‍ച്ച് ബിഷപ്പില്‍ നിന്ന് ഇതിന് അനുമതി വാങ്ങണമായിരുന്നു. ഇനി മുതല്‍ അതത് രൂപതാ മെത്രാന്‍മാര്‍ക്ക് ഇത് അനുവദിക്കാം.

    മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങുക എന്ന ബൈബിള്‍ വചനം അടിസ്ഥാനമാക്കിയാണ് ക്രൈസ്തവര്‍ മണ്ണില്‍ ശവമടക്കുന്ന പാരമ്പര്യം പിന്തുടരുന്നത്. പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളില്‍ മൃതദേഹം ദഹിപ്പിക്കുന്ന രീതി വ്യാപകമായി. ഇതിന് പ്രത്യേക ക്രിമറ്റോറിയങ്ങളും പലയിടത്തുമുണ്ട്.

    ദഹിപ്പിക്കുന്ന രീതി വേണമെന്ന് കേരള സഭയില്‍ അടുത്തകാലത്തായി ആവശ്യം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിനഡ് പുതിയ തീരുമാനം കൈക്കൊണ്ടത്. അതോടൊപ്പം മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്ന സഭയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കണമെന്നും സിനഡ് നിര്‍ദ്ദേശിക്കുന്നുണ്ട്.
    PRINT SocialTwist Tell-a-Friend

    ReplyDelete
  5. TOP STORIES TODAY Aug 22, 2014മൃതദേഹം ദഹിപ്പിക്കാന്‍ രൂപതകള്‍ക്ക് അനുമതി നല്‍കാമെന്ന് സിറോ മലബാര്‍ സഭാ സിനഡ്‌T- T T+


    കൊച്ചി: മൃതദേഹം മണ്ണില്‍ അടക്കുന്നതിനു പകരം സഭയുടെ നിയമം അനുശാസിക്കും വിധം ദഹിപ്പിക്കുന്നതിന് ഓരോ രൂപതയ്ക്കും അംഗീകാരം നല്‍കാമെന്ന് സിറോ മലബാര്‍ സഭാ സിനഡ്.

    കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സിനഡാണ് ഇക്കാര്യം തീരുമാനിച്ചത്. സഭയുടെ കാനോനിക നിയമ പ്രകാരം പ്രത്യേക സാഹചര്യങ്ങളില്‍ മൃതദേഹം ദഹിപ്പിക്കുന്നതിന് മുന്നേ അനുമതിയുണ്ട്. എന്നാല്‍ മേജര്‍ ആര്‍ച്ച് ബിഷപ്പില്‍ നിന്ന് ഇതിന് അനുമതി വാങ്ങണമായിരുന്നു. ഇനി മുതല്‍ അതത് രൂപതാ മെത്രാന്‍മാര്‍ക്ക് ഇത് അനുവദിക്കാം.

    മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങുക എന്ന ബൈബിള്‍ വചനം അടിസ്ഥാനമാക്കിയാണ് ക്രൈസ്തവര്‍ മണ്ണില്‍ ശവമടക്കുന്ന പാരമ്പര്യം പിന്തുടരുന്നത്. പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളില്‍ മൃതദേഹം ദഹിപ്പിക്കുന്ന രീതി വ്യാപകമായി. ഇതിന് പ്രത്യേക ക്രിമറ്റോറിയങ്ങളും പലയിടത്തുമുണ്ട്.

    ദഹിപ്പിക്കുന്ന രീതി വേണമെന്ന് കേരള സഭയില്‍ അടുത്തകാലത്തായി ആവശ്യം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിനഡ് പുതിയ തീരുമാനം കൈക്കൊണ്ടത്. അതോടൊപ്പം മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്ന സഭയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കണമെന്നും സിനഡ് നിര്‍ദ്ദേശിക്കുന്നുണ്ട്.
    PRINT SocialTwist Tell-a-Friend

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin