Tuesday 6 May 2014

തലയില്‍ മുണ്ടിട്ട് ഫാ രാജു കൊക്കന്‍ ; നാണംകെട്ട് സഭ അധികൃതര്‍





തൃശൂര്‍: ബാലികയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്ത തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് പള്ളി മുന്‍ വികാരി ഫാ. രാജു കൊക്കനെ(44) ഇരിങ്ങാലക്കുട കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പള്ളിമേടയില്‍ വെച്ച് ഒമ്പത് വയസ്സുള്ള കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന പുരോഹിതനെ ഞായറാഴ്ച്ച വൈകീട്ട് നാല് മണിക്കാണ് നാഗര്‍കോവിലില്‍ വെച്ച് തൃശൂരില്‍ നിന്നുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുന്നത്.
നാഗര്‍കോവിലുള്ള പള്ളിവക വൃദ്ധസദനത്തില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിക്കാണ് ഇയാളെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ചത്. മണിക്കൂറുകള്‍ക്ക് മുമ്പേ സ്റ്റേഷനിലെത്തിയിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ തലയില്‍ വെള്ളതുണിയിട്ടാണ് ഇയാള്‍ എത്തിയത്. താടി വളര്‍ത്തിയിട്ടുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലില്‍തന്നെ കുറ്റം സമ്മതിച്ചു. ഒല്ലൂര്‍ സി.ഐ എന്‍.കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് വൈദികനെ സ്റ്റേഷനിലെത്തിച്ചത്. മൊബൈല്‍ ടവര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ നാഗര്‍കോവിലില്‍ ഉണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചത്. തൃശൂരിലെത്തിച്ചയുടന്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയക്ക് വിധേയനാക്കി. തുടര്‍ന്ന് ഇരിങ്ങാലക്കുട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.എസ് ബിജുമോന്‍ മുമ്പാകെ ഹാജരാക്കുകയായിരുന്നു. റിമാന്‍ഡ് ചെയ്ത പ്രതിയെ വിയ്യൂര്‍ പ്രത്യേക സബ് ജയിലിലേയ്ക്ക് മാറ്റി.വികാരിയെ അതിരൂപത സസ്‌പെന്റ് ചെയ്തിരുന്നു
.
 http://4malayalees.com/index.php?page=newsDetail&id=47597
 
!!സീറോമലബാ൪ കോപ്രേഷ൯!!

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin