Friday, 20 March 2015

കൊളറാഡോയില്‍ ഗര്‍ഭിണിയെ ആക്രമിച്ച്‌ കുഞ്ഞിനെ മുറിച്ചെടുത്തു

mangalam malayalam online newspaperകൊളറാഡോ: അമേരിക്കയിലെ കൊളറാഡോയില്‍ ഗര്‍ഭിണിയെ ആക്രമിച്ചു ഗര്‍ഭപാത്രത്തില്‍നിന്നും കുഞ്ഞിനെ മുറിച്ചെടുത്തു. സംഭവത്തിനു പിന്നാലെ മരിച്ച കുഞ്ഞുമായി ആശുപത്രിയിലെത്തിയ മറ്റൊരു സ്‌ത്രീയെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. തനിക്കു ഗര്‍ഭഛിദ്രമുണ്ടായെന്നാണ്‌ ഇവര്‍ നല്‍കുന്ന വിശദീകരണമെങ്കിലും അക്രമവുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നാണു പോലീസ്‌ സംശയിക്കുന്നത്‌.
ഡെന്‍വറില്‍നിന്നു മുപ്പതു മൈല്‍ അകലെയുള്ള ലോങ്‌മോണ്ടില്‍നിന്നു ലഭിച്ച വിവരത്തെത്തുടര്‍ന്നു പോലീസ്‌ പരിശോധനയ്‌ക്കെത്തിയപ്പോഴാണ്‌ വീട്ടില്‍നിന്നു സ്‌ത്രീയുടെ നിലവിളി കേട്ടത്‌. സ്‌ഥലത്തെത്തുമ്പോഴക്കേും സ്‌ത്രീയെ ക്രൂരമായി മര്‍ദിച്ചശേഷം കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍നിന്നും വേര്‍പെടുത്തിയിരുന്നു.
കുട്ടികള്‍ക്കുള്ള വസ്‌ത്രങ്ങള്‍ വില്‍ക്കുന്ന പരസ്യത്തിലൂടെയാണു സ്‌ത്രീയെ അക്രമി ആകര്‍ഷിച്ചതെന്നും ഇവര്‍ക്ക്‌ അടിയന്തര ശസ്‌ത്രക്രിയ നടത്തിയെന്നും നില മെച്ചപ്പെടുമെന്നാണു പ്രതീക്ഷയെന്നും പോലീസ്‌ പറഞ്ഞു. കസ്‌റ്റഡിയിലായ 34-കാരിയുടെ വീട്ടില്‍ പോലീസ്‌ പരിശോധന നടത്തി. അക്രമത്തിന്‌ ഇരയായ സ്‌ത്രീയുടെയും കസ്‌റ്റഡിയിലായ സ്‌ത്രീയുടെയും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
 http://www.mangalam.com/print-edition/crime/295814

ബുദ്ധിവികാസമില്ലാത്ത യുവാവിന്‌ അനാഥാലയത്തില്‍ ക്രുരമര്‍ദനം

mangalam malayalam online newspaper



തിരുവല്ല: മാനസികമായ വെല്ലുവിളി നേരിടുന്ന യുവാവിന്‌ അനാഥാലയത്തില്‍ ക്രൂരമര്‍ദനമേറ്റു. അനാഥാലയം നടത്തിപ്പുകാരന്റെ സഹായിയും ഡ്രൈവറുമായ രാജിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

പാസ്‌റ്റര്‍ കോശിയുടെ ഉടമസ്‌ഥതയില്‍ കറ്റോട്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദയാഭവനിലെ അന്തേവാസി ദീപു (23) വിനാണ്‌ മര്‍ദനമേറ്റത്‌. കന്നുകാലികള്‍ക്ക്‌ തീറ്റ നല്‍കാത്തതിനെ ചൊല്ലിയായിരുന്നത്രേ മര്‍ദനം. തെങ്ങിന്റെ മടല്‍ ഉപയോഗിച്ചുള്ള ക്രൂരമായ മര്‍ദനമേറ്റു നിലവിളിച്ച ദീപുവിനെ നാട്ടുകാര്‍ എത്തിയാണു രക്ഷിച്ചത്‌. മൂന്നു ദിവസമായി തനിക്ക്‌ ആഹാരം നല്‍കിയിരുന്നില്ലെന്ന്‌ ദീപു പറഞ്ഞു. നാട്ടുകാര്‍ കൂട്ടമായി എത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച രാജിയെയും പാസ്‌റ്ററെയും നാട്ടുകാര്‍ തടഞ്ഞുവച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന സ്‌ഥലത്തെത്തിയ പോലീസ്‌ രാജിയെ കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു.
പുറത്തും മുഖത്തും െകെകളിലും പരുക്കേറ്റ നിലയില്‍ ദീപുവിനെ തിരുവല്ല താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്‌ച അന്തേവാസികളായ നാലു കുട്ടികളെ പട്ടിക്കൂട്ടില്‍ അടച്ചിരുന്നതായും നാട്ടുകാര്‍ ചോദ്യംചെയ്‌തതോടെ മോചിപ്പിച്ചതായും സമീപവാസികള്‍ പറയുന്നു.
ബുദ്ധിവികാസമില്ലാത്ത അന്തേവാസികളെ ഉപയോഗിച്ച്‌ കന്നുകാലി വളര്‍ത്തല്‍ നടത്തുന്നതായി സ്‌ഥാപനത്തിനെതിരേ നേരത്തെ പരാതി ഉയര്‍ന്നിരുന്നു. പോലീസും ജില്ലാ ശിശുക്ഷേമസമിതിയും ഇതു സംബന്ധിച്ച്‌ പരിശോധന നടത്തിയെങ്കിലും നടപടിയുണ്ടായില്ല. അയല്‍ സംസ്‌ഥാനക്കാരുള്‍പ്പെടെ മുപ്പതോളം കുട്ടികളെയാണ്‌ പരിമിതമായ സൗകര്യത്തില്‍ ഇവിടെ പാര്‍പ്പിച്ചിട്ടുള്ളത്‌.

 http://www.mangalam.com/print-edition/keralam/296029

Thursday, 19 March 2015

ഡാളസിലെ അടുപ്പ്കല്ല്പോലുളള കാത്തലിക് ദേവാലയങ്ങളില്‍ പുഴപോലെ ധ്യാനനിര ഒഴുകുന്നു.

  മാര്‍ച്ച് 20, 21, 22 (വെള്ളി, ശെനി, ഞായര്‍) തീയതികളില്‍ മൂന്നിയിടത്തും ഒരേപൊലെ വെത്യസ്ത ധ്യാന ഗുരുക്കന്മാ൪. ഗാ൪ലാഡ് സീറോമലബാ൪, ക്നാനായ കാത്തലിക് ദേവാലയം, കോപ്പേല്‍ സീറോമലബാ൪ എന്നിവിടങ്ങളിലാണ് ഈ മഹാസംഭവം. എങ്ങനെയാണ് ഈ മൂന്ന് ദേവാലയങ്ങളിലും ഡാളസിലെ ജെനങ്ങള്‍ ഒരെ സമയത്ത് ധ്യാനത്തിന് പോകുവാ൯ സാധിക്കുക എന്ന ചിന്തയിലാണ് അവ൪..........

ഡാളസ് ക്രൈസ്റ് ദി കിംഗ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ കെയ്റോസ് പെസഹാ നോമ്പുകാല ധ്യാനം


ഡാളസ്: കെയ്റോസ് ടീം നയിക്കുന്ന പെസഹാ നോമ്പുകാല കുടുംബ നവീകരണ ഇടവക ധ്യാനം ഡാലസ് ക്രൈസ്റ് ദി കിംഗ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ മാര്‍ച്ച് 20, 21, 22 (വെള്ളി ഞായര്‍) തീയതികളില്‍ നടക്കും. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ധ്യാനം

കുടുംബനവീകരണത്തിനും വ്യക്തിനവീകരണത്തിനും പ്രാധാന്യം നല്‍കിയാണു പെസഹാ നോമ്പുകാല ധ്യാനം. പ്രശസ്ത ധ്യാനഗുരുവും അതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍ റെജി കൊട്ടാരം, പ്രശസ്ത ക്രിസ്തീയ ഗായകനും ഗാനസംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍, ഗായകനും കീബോര്‍ഡ് പ്ളെയറുമാമായ ബ്ര. വി.ഡി. രാജു എന്നിവരാണ് കെയ്റോസ് ടീമില്‍ ആത്മീയവര്‍ഷമൊരുക്കുന്നത്.
http://www.deepika.com/ucod/nri/UTFPravasi_News.aspx?newscode=62901
റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍

ജ്യത്ത് ബലാത്സംഗ കേസുകള്‍ വര്‍ദ്ധിച്ചതായി കണക്കുകള്‍



രാജ്യത്ത് ബലാത്സംഗ കേസുകള്‍ വര്‍ദ്ധിച്ചതായി കണക്കുകള്‍
ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെ കേസുകള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന കേസുകളിലാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. 2013 മുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. വളരെ ഗൌരവമേറിയ വിഷയമാണ് ഇതെന്ന് സര്‍ക്കാര്‍ രാജ്യസഭയില്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലം കാണുമെന്ന പ്രതീക്ഷയും സര്‍ക്കാര്‍ പങ്കുവെച്ചു. ബലാത്സംഗകേസുകളുടെ എണ്ണം കൂടുന്നത് സര്‍ക്കാര്‍ ഗൌരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരിന്‍ റിജിജു പറഞ്ഞു. ലൈംഗിക പീഡനം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാണ്. ഐപിസിയില്‍ ഇക്കാര്യം ഉറപ്പുവരുത്തുന്നുണ്ട്. അതുകൊണ്ടാവാം രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം വര്‍ധിച്ചതെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ എന്നത് ഈ സര്‍ക്കാരിനെ സംബന്ധിച്ച് മാത്രമല്ല ഏത് സര്‍ക്കാരിനെ സംബന്ധിച്ചും പ്രധാനമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ ഫലം കാണുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
 http://4malayalees.com/index.php?page=newsDetail&id=59029

മംഗലാപുരത്ത് തട്ടിക്കൊണ്ടു പോകവെ രക്ഷപ്പെട്ടത് മലയാളി കന്യാസ്ത്രി ; പരാതി സ്വീകരിക്കാതിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു



മംഗലാപുരത്ത് തട്ടിക്കൊണ്ടു പോകവെ രക്ഷപ്പെട്ടത് മലയാളി കന്യാസ്ത്രി ; പരാതി സ്വീകരിക്കാതിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു
മംഗലാപുരത്ത് പമ്പുവെല്‍ ജങ്ഷനില്‍ വെച്ച് നാലുപേര്‍ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട കന്യാസ്ത്രീ മലയാളിയാണെന്ന് പൊലീസ് അറിയിച്ചു. പത്തനംതിട്ട സ്വദേശിനിയായ സിസ്റ്റര്‍ ജെസ്സി എബ്രഹാമിനെയാണ് നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ഇവരുടെ പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ച കദ്രി പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ.യെ സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ബസ് കാത്തുനില്ക്കുന്നതിനിടെ ഓട്ടോയിലെത്തിയ അക്രമികള്‍ ജെസ്സിയെ ബലംപ്രയോഗിച്ച് വലിച്ചു കയറ്റുകയായിരുന്നു. പിന്നീട് അതിവേഗം ഓടിച്ചുപോയി. ഇടയ്ക്ക് ഒരു ഹമ്പ് വന്നപ്പോള്‍ വേഗം കുറച്ച ഓട്ടോയില്‍നിന്ന് ജെസ്സി ചാടി രക്ഷപ്പെട്ടു. ഇതിനിടെ ബാഗും പണവും മറ്റ് വിലപിടിപ്പുള്ളവയുമെല്ലാം അക്രമികള്‍ കവര്‍ന്നിരുന്നു. ഒരു വഴിയാത്രക്കാരനോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അയാള്‍ അവരെ ആസ്പത്രിയിലെത്തിച്ചു. ചാട്ടത്തിലുണ്ടായ ചെറിയ പരിക്കിന് പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് പരാതി നല്‍കാനായെത്തിയത്. എന്നാല്‍ അക്രമം നടന്നത് തങ്ങളുടെ സ്റ്റേഷന്‍ പരിധിയിലല്ലെന്ന് പറഞ്ഞ് പൊലീസ് ഇവരെ മടക്കി അയച്ചതിനെ തുടര്‍ന്നാണ് റൂറല്‍ പൊലീസിന് പരാതി നല്‍കിയത്.
http://4malayalees.com/index.php?page=newsDetail&id=59047
ഇരുപത്തിയെട്ട് ദിവസം പ്രാവ് അടയിരുന്നു വിരിയിച്ചത് കോഴിക്കുഞ്ഞിനെ

കയ്പമംഗലം: സ്വന്തം മുട്ടയാണെന്ന് കരുതി പ്രാവ് ഇരുപത്തിയെട്ട് ദിവസം അടയിരുന്നു വിരിയിച്ചത് കോഴിക്കുഞ്ഞിനെ. ചെന്ത്രാപ്പിന്നി ഈസ്റ്റില്‍ സ്‌കൂളിനു കിഴക്ക് പേരകത്ത് ഷംസുദ്ദീന്റെ വീട്ടില്‍ വളര്‍ത്തുന്ന പ്രാവാണ് കോഴിമുട്ടയെ അടയിരുന്നു വിരിയിച്ചത്. ബുധനാഴ്ച ഷംസുദ്ദീന്‍ പ്രാവിന് തീറ്റകൊടുക്കാനായി കൂടു തുറന്നു നോക്കിയപ്പോഴാണ്, അടയിരുന്നിരുന്ന പ്രാവിന്റെ ചിറകിനടിയില്‍ കോഴിക്കുഞ്ഞിനെ പ്രാവ് സംരക്ഷിച്ചിരിക്കുന്ന വിചിത്ര കാഴ്ച ശ്രദ്ധയില്‍ പെട്ടത്. പരിശോധിച്ചപ്പോള്‍ അടയിരുന്നിരുന്ന മുട്ട വിരിഞ്ഞതാണെന്നും മനസ്സിലായി.

പ്രാവിനെ കൂടാതെ ആട്ടിന്‍കുട്ടികളെയും കോഴികളെയും താറാവുകളെയും ഷംസുദ്ദീന്‍ വളര്‍ത്തുന്നുണ്ട്. വീടിനോട് ചേര്‍ന്ന മുറിയില്‍ അടുത്തടുത്തായാണ് പ്രാവിന്റെയും കോഴികളുടെയും കൂടുകള്‍. മുട്ടയിടാറുള്ള കോഴികളിലേതെങ്കിലുമൊന്ന് പ്രാവിന്‍കൂട്ടില്‍ മുട്ടയിടുകയും പ്രാവ് ഇതിന് അടയിരുന്നതുമാണെന്നാണ് കരുതുന്നത്. വ്യാഴാഴ്ച ഷംസുദ്ദീന്‍ കോഴിക്കുഞ്ഞിനെ പ്രാവിനരികില്‍ നിന്നും എടുത്തുമാറ്റാന്‍ ശ്രമിച്ചെങ്കിലും കോഴിക്കുഞ്ഞ് വഴങ്ങുന്നില്ല, തിരികെ പ്രാവിന്റെ അരികില്‍ തന്നെ എത്തിച്ചുകൊടുത്ത കോഴിക്കുഞ്ഞിനെ സ്വന്തം കുഞ്ഞിനെ പോലെ ചിറകോട് ചേര്‍ത്ത് നിര്‍ത്തുന്നതും തീറ്റ കൊടുക്കുന്നതും കൗതുകക്കാഴ്ചയായിട്ടുണ്ട്. പ്രാവിനെയും കുഞ്ഞിനെയും കാണാന്‍ നിരവധി പേരാണ് ഷംസുദ്ദീന്റെ വീട്ടിലെത്തുന്നത്
 http://www.mathrubhumi.com/story.php?id=532169

വീട്ടുമുറ്റത്ത്‌ പത്രം വായിച്ചിരിക്കെ ആനയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ മരിച്ചു

mangalam malayalam online newspaperഹരിപ്പാട്‌: വീട്ടുമുറ്റത്ത്‌ പത്രം വായിച്ചുകൊണ്ടിരുന്ന വിമുക്‌ത ഭടന്‍ വിരണ്ടോടിയ ആനയുടെ ആക്രമണത്തില്‍ മരിച്ചു. പിലാപ്പുഴ ശിവസദനത്തില്‍ മനോഹരന്‍ പിള്ള (72) യാണു മരിച്ചത്‌.
ഇന്നലെ രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. പത്രം വായിക്കുകയായിരുന്ന മനോഹരന്‍ പിള്ളയുടെ പിന്നിലൂടെയെത്തിയ ആന തുമ്പിക്കൈ കൊണ്ട്‌ അടിച്ചുവീഴ്‌ത്തുകയായിരുന്നു. താലൂക്ക്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നതിനിടെ മരിച്ചു. കെ.എസ്‌.ആര്‍.ടി.സി. മുന്‍ ജീവനക്കാരനുമാണ്‌. ജഗദമ്മയാണു ഭാര്യ. മക്കള്‍: ശിവകുമാരി, ശിവകുമാര്‍. മരുമക്കള്‍: ഋഷികേശ്‌, അര്‍ച്ചന. മൃതദേഹം താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയില്‍.തിരുവിലഞ്ഞാല്‍ ദേവീക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന പന്മന ശരവണന്‍ എന്ന ആനയാണു വിരണ്ടത്‌. കുളിപ്പിക്കുന്നതിനിടെ വിരണ്ടോടിയ ആന ഇടവഴികളിലൂടെ ആറു കിലോമീറ്ററോളം ഓടി. നിരവധി വാഹനങ്ങളും മതിലുകളും തകര്‍ത്തു. മനോഹരന്‍ പിള്ളയുടെ വീടിനു പുറത്തിരുന്ന ബൈക്കും ആന തകര്‍ത്തു.
ശാന്തനാക്കാന്‍ ശ്രമിച്ച രണ്ടാം പാപ്പാന്‍ കോട്ടയം സ്വദേശി ഹരികുമാറിനെ ആന തുമ്പിക്കൈ കൊണ്ട്‌ വലിച്ചെറിഞ്ഞു. പരുക്കേറ്റ ഹരികുമാറിനെ താലൂക്ക്‌ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. രണ്ടു മണിക്കൂറിനുശേഷം ശാന്തനായ ആനയെ ഒന്നാം പാപ്പാന്‍ മുതുകുളം സ്വദേശി പ്രസന്നകുമാറാണു തളച്ചത്‌.
 http://www.mangalam.com/print-edition/keralam/295799

മുംബൈയിലെ മുനിസിപ്പല്‍ സ്‌കൂളുകളില്‍ ഭഗവദ്‌ഗീത പഠിപ്പിക്കാന്‍ തീരുമാനം

mangalam malayalam online newspaperമുംബൈ: മുംബൈയിലെ മുനിസിപ്പല്‍ സ്‌കൂളുകളില്‍ ഭഗവദ്‌ഗീത പഠിപ്പിക്കാന്‍ തീരുമാനം. ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷണര്‍ രാംദാസ്‌ ബാഹുസാഹേബ്‌ അറിയിച്ചതാണ്‌ ഇക്കാര്യം. കുട്ടികളില്‍ മൂല്യബോധവും ഇച്‌ഛാശക്‌തിയും വളര്‍ത്തുന്നതിനാണ്‌ ഭഗവദ്‌ഗീത പഠിപ്പിക്കാന്‍ തീരുമാനിച്ചതെന്ന്‌ അദ്ദേഹം അറിയിച്ചു.
മുംബൈ മുസിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴില്‍ 1200 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇത്രയും സ്‌കൂളുകളിലായി 4.78,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്‌.
ടെലിവിഷനും ഇന്റര്‍നെറ്റും സിനിമകളും കുട്ടികളുടെ മനസില്‍ അക്രമവാസന വളര്‍ത്തുകയാണ്‌. ഇതിനനെതിരെ കുട്ടികളുടെ മനസില്‍ മൂല്യബോധം വളര്‍ത്തുന്നതിനാണ്‌ ഗീത പഠിപ്പിക്കാനുള്ള തീരുമാനമെന്ന്‌ രാംദാസ്‌ പറഞ്ഞു. ഭഗവദ്‌ഗീതയ്‌ക്ക് കുട്ടികളുടെ മനസിനെ സ്വാധീനിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 http://www.mangalam.com/latest-news/295763

വ്യാജസിദ്ധന്‍ അറസ്‌റ്റില്‍

mangalam malayalam online newspaperമാന്നാര്‍: മന്ത്രവാദത്തിന്റെ പേരില്‍ സ്‌ത്രീകളെ വശീകരിച്ചും ലൈംഗികമായി ഉപയോഗിച്ചും പണവും ഗൃഹോപകരണങ്ങളും കൈക്കലാക്കുന്ന വ്യാജസിദ്ധനെ മാന്നാര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പരുമല തിക്കപ്പുഴ കല്ലുപറമ്പില്‍ വീട്ടില്‍ തുളസി എന്ന ജ്‌ഞാനദാസി (ഹരിപ്പാട്‌ ആദിത്യന്‍-39) നെയാണ്‌ അറസ്‌റ്റു ചെയ്‌തത്‌.
കാരാഴ്‌മ കിഴക്കുംമുറി ആമ്പുവിളയില്‍ തെക്കേതില്‍ കരസേന ഉദ്യോഗസ്‌ഥനായ വിനോദ്‌ കുമാറിന്റെ പരാതിയിലാണ്‌ ഇയാളെ കസ്‌റ്റഡിയിലെടുത്തത്‌.
വിനോദിന്റെ പുതുതായി നിര്‍മിക്കുന്ന ഹരിപ്പാട്ടെ വീടിന്‌ ദോഷങ്ങളുണ്ടെന്ന്‌ പറഞ്ഞ്‌ പൂജ നടത്തുന്നതിനായി മുക്കാല്‍ ലക്ഷം രൂപയും ദക്ഷിണയായി അയ്യായിരം രൂപയും വാങ്ങി. കണ്ണൂര്‍ പറശിനിക്കടവ്‌ ക്ഷേത്രത്തില്‍ രണ്ടു നായ്‌ക്കളെ നടയ്‌ക്കിരുത്തണമെന്ന്‌ ചൂണ്ടികാട്ടി 20000 രൂപയും കൈക്കലാക്കിയ ഇയാള്‍ എല്‍.സി.ഡി ടെലിവിഷന്‍, ലാപ്‌ടോപ്പ്‌, ഗിത്താര്‍, പഴയകാലത്തെ ചീനഭരണി എന്നിവ മലയാലപ്പുഴ ക്ഷേത്രത്തില്‍ എത്തിച്ച്‌ പൂജ നടത്തിയ ശേഷം തിരികെ എത്തിക്കാമെന്ന്‌ വിശ്വസിപ്പിച്ച്‌ കൈക്കലാക്കി.
ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്ന ചെന്നിത്തല സ്വദേശിനിയാണ്‌ മറ്റുള്ളവരെ സ്വാധീനിച്ച്‌ പ്രലോഭനങ്ങളിലൂടെ ഇയാളെ പരിചയപ്പെടുത്തി തട്ടിപ്പിന്‌ കളമൊരുക്കുന്നത്‌. ഗള്‍ഫില്‍ ജോലിയുള്ളവരുടെ വീടുകളാണ്‌ ഇതിനായി കൂടുതലും തെരഞ്ഞെടുക്കുന്നത്‌. മാനഹാനി ഭയന്ന്‌ പലരും പരാതി നല്‍കാതിരിക്കുകയാണെന്ന്‌ പോലീസ്‌ പറഞ്ഞു. ഒരുമാസമായുള്ള നിരീക്ഷണത്തിനൊടിവിലാണ്‌ ഇന്നലെ വൈകിട്ട്‌ പരുമല ജംഗ്‌ഷനില്‍ നിന്നും എസ്‌.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം ഇയാളെ വലയില്‍ വീഴ്‌ത്തിയത്‌.
കഴിഞ്ഞ വര്‍ഷം കോന്നി ആവോലിക്കുഴി പുത്തന്‍വീട്ടില്‍ മിനിയെ കബളിപ്പിച്ച്‌ മകന്‍ നാലു മാസത്തിനുള്ളില്‍ മരിക്കുമെന്ന്‌ പറഞ്ഞ്‌ ദോഷം മാറ്റാനായി നാലു പവനും 40,000 രൂപയും കൈക്കലാക്കി. പൂജ നടത്തിയ ശേഷം 10,900 രൂപ കൂടി ആവശ്യപ്പെട്ടതോടെ പോലീസില്‍ പരാതി നല്‍കി. അടിപിടി, മോഷണം, അബ്‌കാരി തട്ടിപ്പ്‌ തുടങ്ങിയ കേസുകളില്‍ വിവിധ സ്‌റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കേസുകളുണ്ട്‌. ഹരിപ്പാട്‌ മേഖലയിലെ വീടുകളില്‍ ദോഷം തീര്‍ക്കാനെന്ന വ്യാജേന ഗള്‍ഫുകാരന്റെ ഭാര്യയേയും മകളെയും നഗ്ന പൂജക്ക്‌ ശേഷം ലൈംഗികമായി ഉപദ്രവിച്ച്‌ പണവും ആഭരണങ്ങളും കവര്‍ന്നു.
ആയുര്‍വേദ ചികിത്സകനായി ചമഞ്ഞും തട്ടിപ്പുകള്‍ നടത്താറുണ്ട്‌. ഇയാള്‍ കൈവശപ്പെടുത്തിയ സാധനങ്ങള്‍ പോലീസ്‌ വീട്ടില്‍ നിന്നും കണ്ടെടുത്തു. ഇയാളുടെ സഹായിയായ സ്‌ത്രീയെയും പ്രതി ചേര്‍ക്കുമെന്നും പോലീസ്‌ പറഞ്ഞു. അഡീഷണല്‍ എസ്‌.ഐമാരായ എം.സുബൈര്‍ റാവുത്തര്‍, ബി.മോഹനകൃഷ്‌ണന്‍, സീനിയര്‍ സി.പി.ഒ കെ.ബാബുകുട്ടന്‍, സി.പി.ഒമാരായ പ്രതാപചന്ദ്രമേനോന്‍, ശരത്‌, വി.പ്രമോദ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ അന്വേഷണം നടത്തിയത്‌.
 http://www.mangalam.com/print-edition/keralam/295571

Wednesday, 18 March 2015

മാണിയേക്കാള്‍ വമ്പന്‍ സ്രാവുകള്‍ മുന്നണിയിലുണ്ടെന്നു വെള്ളാപ്പള്ളി






 
ചേര്‍ത്തല: ധനകാര്യമന്ത്രി കെ.എം. മാണിയേക്കാള്‍ വമ്പന്‍ സ്രാവുകള്‍ ഭരണമുന്നണിയില്‍ തന്നെ ഉണ്െടന്നും മാണിക്കെതിരേയുള്ള നീക്കങ്ങള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെയാണ് ഉണ്ടായതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്റെ വസതിയിലെത്തിയ നിയമസഭ സ്പീക്കര്‍ ശക്തനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാണിക്കെതിരേയുള്ള ശത്രുക്കള്‍ കേരള കോണ്‍ഗ്രസില്‍ തന്നെയാണുള്ളത്. ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നത്തില്‍ ഇരുപക്ഷവും ജയിച്ചുവെങ്കിലും തോറ്റതു പാവം ജനങ്ങളാണ്. സംവരണ വിഷയത്തില്‍ ഈയിടെയുണ്ടായ സുപ്രീംകോടതി വിധി നല്ലതാണെങ്കിലും കേരളത്തിലെ സാഹചര്യത്തിന് യോജിച്ചതല്ല. പിന്നോക്കക്കാര്‍ മുന്‍പന്തിയിലെത്തുമ്പോള്‍ മാത്രമാണ് സംവരണത്തെ കുറിച്ച് പുനഃപരിശോധന നടത്തേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 
 http://www.deepika.com/ucod/

ഫ്രാൻസീസ് മാർപാപ്പയ്ക്കു നൽകാൻ കൊച്ചി ദേശീയ സമ്മേളനം പാസ്സാക്കിയ പ്രമേയം


കത്തോലിക്കാ സഭയിലെ പുരോഹിതർക്കും മറ്റു സഭകളിലേതുപോലെ വൈവാഹിക ജീവിതാന്തസ് തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം പുനഃസ്ഥാപിക്കുവാനും, മുൻ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും പഴയകാല സേവനം പരിഗണിച്ച് അവർക്ക് അർഹമായ ആനുകൂല്യങ്ങൾ മുൻകാലപ്രാബല്യത്തോടെ നൽകുവാനും, ഇൻഡ്യയിലെ പുരോഹിതർക്ക് സർക്കാർ ലേബർ നിയമപ്രകാരമുള്ള വേതനം അനുവദിക്കുവാനും ആവശ്യമായ അനുകൂല നടപടികൾ സ്വീകരിക്കുമാറാകണമെന്ന്, ഇന്ത്യയിലെ മുൻ കത്തോലിക്കാ പുരോഹിതരുടെയും സന്യസ്തരുടെയും അൽമായരുടെയും സംയുക്ത സംഘടനയായ 'കെ.സി.ആർ.എം  പ്രീസ്റ്റ്‌സ് ആന്റ് എക്‌സ് പ്രീസ്റ്റ്‌സ്-നൺസ് അസ്സോ സിയേഷൻ' നാഷണൽ കമ്മിറ്റി പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയോട് അഭ്യർത്ഥിക്കുന്നു.
 http://almayasabdam.blogspot.com.au/
മാണിക്കെതിരെ കോണ്‍ഗ്രസ് വക്താക്കള്‍; തള്ളിപ്പറഞ്ഞ് നേതൃത്വം

* മാണി അവധിയെടുക്കണമെന്ന് പന്തളം സുധാകരന്‍
* അഴിമതിക്കെതിരെ പറയാന്‍ പരിമിതിയുണ്ടെന്ന് അജയ് തറയില്‍


തിരുവനന്തപുരം:
മന്ത്രി കെ.എം.മാണിക്കെതിരെ കെ.പി.സി.സി. വക്താക്കളായ പന്തളം സുധാകരനും അജയ് തറയിലും. എന്നാല്‍, ഇവരെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മാണി കുറ്റംചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇത്തരം വക്താക്കളെ എന്തുചെയ്യണമെന്ന് കെ.പി.സി.സി. പ്രസിഡന്റാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇവരുടേത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും വക്താക്കളെ നിയന്ത്രിക്കുമെന്നും വി.എം.സുധീരനും മാധ്യമങ്ങളോട് പറഞ്ഞു.
മാണി വിശ്രമിക്കാനായി അവധിയില്‍പ്പോകണമെന്നും ധനവകുപ്പിന്റെ ചുമതല തത്കാലം ഉമ്മന്‍ചാണ്ടി ഏറ്റെടുക്കണമെന്നുമാണ് പന്തളം സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സുധീരന്‍ ഇടപെട്ട് പോസ്റ്റ് പിന്‍വലിപ്പിച്ചെങ്കിലും കേരള കോണ്‍ഗ്രസ് രൂക്ഷമായാണ് പ്രതികരിച്ചത്.

ബാര്‍കോഴ അഴിമതിയിലും മറ്റും അഭിപ്രായം പറയുന്നതിന് പരിമിതിയുണ്ടെന്നാണ് അജയ് തറയില്‍ ഇതുസംബന്ധിച്ച ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. മന്ത്രി മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് നേരത്തേ അജയ് ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനയെ നേതൃത്വം ചോദ്യംചെയ്തതോടെ വക്താവ് സ്ഥാനത്തുനിന്ന് അവധിയെടുത്തിരിക്കുകയാണ് അദ്ദേഹം.

ബാര്‍േകാഴ കേസില്‍ കുറ്റപത്രം വന്നാലും രാജിവെക്കില്ലെന്നും തനിക്കെതിരെ യു.ഡി.എഫില്‍ ഗൂഢാലോചന നടന്നെന്നും മാണി പറഞ്ഞതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വക്താക്കള്‍തന്നെ പരസ്യമായി മാണിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചത്. മാണിയെ ഇനിയും സംരക്ഷിക്കുന്നത് കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയ്ക്ക് വഴിവെക്കുമെന്ന് ഒരുവിഭാഗം നേതാക്കള്‍ കരുതുന്നു. ഇതിന്റെ പ്രകടനമാണ് വക്താക്കളുടെ അഭിപ്രായത്തിലൂടെ പരസ്യമായത്.

എന്നാല്‍, ഇതൊന്നും പാര്‍ട്ടിയുടെയോ യു.ഡി.എഫിന്റെയോ അഭിപ്രായമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 'അവരുടെ സ്വന്തം അഭിപ്രായമാണ്. മാണി കുറ്റം ചെയ്തിട്ടില്ലെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു' -മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം നടന്ന കെ.പി.സി.സി. നേതൃയോഗത്തിലും അഴിമതിക്കെതിരെ മാണിയെ ലക്ഷ്യമിട്ട് രൂക്ഷവിമര്‍ശം ഉയര്‍ന്നിരുന്നു. അഴിമതി യു.ഡി.എഫിന്റെ ഭാവി നശിപ്പിക്കുമെന്ന വികാരമാണ് ഈ യോഗത്തിലുണ്ടായത്. ബുധനാഴ്ച യു.ഡി.എഫിന്റെ നേതൃയോഗം നടക്കുന്നതിന് മുമ്പാണ് പന്തളം തന്റെ അഭിപ്രായം പോസ്റ്റ് ചെയ്തതും പിന്‍വലിച്ചതും.

മാണി വിശ്രമിക്കാനായി അവധിയെടുക്കണമെന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്ന് പന്തളം സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മകന്റെ പ്രായമുള്ള ഒരാളെന്ന നിലയ്ക്കാണ് ഇങ്ങനെ പറഞ്ഞത്. എന്നാല്‍, ഈ അഭിപ്രായം തെറ്റിദ്ധരിക്കപ്പെട്ടു. അതിനാല്‍ ഖേദപൂര്‍വം പിന്‍വലിക്കുന്നു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പന്തളം വ്യക്തമാക്കി.
പന്തളത്തിന്റെ നിലപാട് ശുദ്ധ അബദ്ധമാണെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസഫ് എം.പുതുശ്ശേരി പറഞ്ഞു. ഇത്തരത്തില്‍ മറ്റ് ചിലരെക്കുറിച്ച് ചില അഭിപ്രായങ്ങള്‍ കേരള കോണ്‍ഗ്രസ്സിനും പറയാനുണ്ട്. എന്നാല്‍, മുന്നണിമര്യാദ പാലിക്കുന്നതുകൊണ്ടാണ് പറയാത്തത്- പുതുശ്ശേരി പ്രതികരിച്ചു.

മാണി വിശ്രമിച്ചാല്‍
പാപക്കറ കഴുകിക്കളയാം


പന്തളം സുധാകരന്റെ വിവാദമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് :

ആദരണീയനായ ധനമന്ത്രി ശ്രീ. കെ.എം.മാണിക്ക് ഇനി വേണ്ടത് അല്പം വിശ്രമമാണ്. കഴിഞ്ഞ ആറുമാസമായി ആരോപണങ്ങളുടെയും രാഷ്ട്രീയമായ ആക്രമണങ്ങളുെടയും പത്മവ്യൂഹത്തിലായിരുന്നു മാണി സാര്‍. എന്നാല്‍, അതെല്ലാം ഭേദിച്ച് നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ ചെറുത്തുനില്‍പ്പിനെയും അക്രമങ്ങളെയും അതിജീവിച്ച് ധീരമായി ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.
അങ്ങനെ യുഡിഎഫിന് മുന്നില്‍ വിജയശ്രീലാളിതനായി നില്‍ക്കുകയാണ് കെ.എം.മാണി. എന്നാല്‍, കേരളരാഷ്ട്രീയത്തിലെ വന്ദ്യവയോധികനാണ് അദ്ദേഹം. ശാരീരികമായും മാനസികമായും അദ്ദേഹം ഇക്കഴിഞ്ഞ നാളുകളില്‍ ഏറ്റ ആക്രമണത്തിനു കണക്കില്ല. ഉജ്ജ്വലമായ ഒരു തിരിച്ചുവരവിനുള്ള ഊര്‍ജം ആവാഹിക്കാനായി അദ്ദേഹത്തോട് കുറച്ചുനാളത്തേക്ക് വിശ്രമിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്‍കണം.
അതിനിടയില്‍ ആരോപണങ്ങളുടെ പാപക്കറ കഴുകിക്കളയാനും ധനമന്ത്രിക്ക് തീര്‍ച്ചയായും സാധിക്കും. ചികിത്സയ്ക്കായും അദ്ദേഹത്തിന് ഈ അവസരം ഉപയോഗിക്കാവുന്നതാണ്. കേരളരാഷ്ട്രീയത്തിലെ സംഘര്‍ഷാന്തരീക്ഷത്തിനും ആ വിശ്രമം അയവുവരുത്തും. ധനമന്ത്രിയുടെ ചുമതല തത്കാലം മുഖ്യമന്ത്രിക്കുതന്നെ വഹിക്കാവുന്നതേയുള്ളൂ. യു.ഡി.എഫ്. ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനം എടുക്കണം.
വക്താക്കളുമായി നാളെ ചര്‍ച്ച
കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരെ പാര്‍ട്ടി വക്താക്കള്‍തന്നെ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍. ഇതിനായി വക്താക്കള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കും. വക്താക്കളുമായി ഇക്കാര്യത്തില്‍ 20ന് താന്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
 http://www.mathrubhumi.com/story.php?id=531890

പൊലീസ് വേഷത്തിലെത്തിയ യുവാക്കള്‍ യുവതിയെ ബലാത്സംഗം ചെയ്തു



പൊലീസ് വേഷത്തിലെത്തിയ യുവാക്കള്‍ യുവതിയെ ബലാത്സംഗം ചെയ്തു
പൊലീസ് വേഷത്തിലെത്തിയ യുവാക്കള്‍ യുവതിയെ ബലാത്സംഗം ചെയ്തു. പൊലീസുകാരുടെ വേഷത്തില്‍ എത്തയി രണ്ട് യുവാക്കളാണ് തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ യുവതിയെ ബലാത്സംഗം ചെയ്തത്. തങ്ങളുടെ മേലുദ്യോഗസ്ഥന് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് പൊലീസ് ചമഞ്ഞെത്തിയവര്‍ യുവതിയെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ബൈക്കിലെത്തിയ സംഘം യുവതിയെ കൂട്ടിക്കൊണ്ട് പോകുന്നതിന് പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് ദൃക്‌സാക്ഷിയാണ്. ഇയാളാണ് വിവരം പൊലീസില്‍ അറിയിച്ചത്. മാനഭംഗത്തിന് ശേഷം പുലര്‍ച്ചെ നാല് മണിയോടെ യുവതിയെ സമീപത്തെ ബസ് സ്‌റ്റോപ്പില്‍ ഇറക്കി വിടുകയായിരുന്നു. യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയില്‍ യുവതി പീഡനത്തിരയായതായി വ്യക്തമായിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയ പൊലീസ് യുവതിയുടെ സുഹൃത്ത് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.
 http://4malayalees.com/index.php?page=newsDetail&id=58980

ഭീമന്‍ മരക്കുരിശുമായി വിശ്വാസികള്‍ മലയാറ്റൂര്‍ തീര്‍ഥാടനത്തിന്‌

mangalam malayalam online newspaperകട്ടപ്പന: പേഴുംകണ്ടം, തൊവരയാര്‍ മേഖലയിലെ വിശ്വാസികള്‍ ഭീമന്‍ മരക്കുരിശുമായി മലയാറ്റൂര്‍ കാല്‍നട തീര്‍ഥാടനത്തിന്‌. 1800 കിലോഗ്രാം ഭാരമുള്ള മരക്കുരിശും ചുമന്നു കാല്‍നട തീര്‍ഥാടനം നടത്താനാണ്‌ ഇവര്‍ ഒരുങ്ങുന്നത്‌. ഇതിനായി വെള്ളിലവ്‌ മരത്തിന്റെ തടിയില്‍ 12 അടി ഉയരവും എട്ടടി വീതിയുമുള്ള മരക്കുരിശാണു പേഴുംകണ്ടം സെന്റ്‌ ജോസഫ്‌ പള്ളിയിലെയും തൊവരയാര്‍ ഇന്‍ഫന്റ്‌ ജീസസ്‌ പള്ളിയിലെയും വിശ്വാസികള്‍ രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌. പേഴുംകണ്ടം പള്ളി വികാരി ഫാ. ജോസഫ്‌ കാരിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ നാലുദിവസംകൊണ്ടു കുരിശ്‌ തയാറായി.
25 നു രാവിലെ ഏഴിനു ഫാ. ജോസഫ്‌ കാരിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ കാഞ്ചിയാറില്‍ നിന്നു കാല്‍നട തീര്‍ഥാടനം ആരംഭിക്കും. വാഴവര, പത്താംമൈല്‍, മരിയാപുരം, തടിയമ്പാട്‌, ചുരുളി, കഞ്ഞിക്കുഴി, മുള്ളരിങ്ങാട്‌, കോതമംഗലം, കുറുപ്പംപടി, കോടനാട്‌ വഴി 27 നു രാവിലെ മലയാറ്റൂര്‍ വലിയ പള്ളിയില്‍ എത്തും. തുടര്‍ന്നു മലകയറും.
 http://www.mangalam.com/print-edition/keralam/295551

Tuesday, 17 March 2015

പള്ളി ആക്രമണം,മാനഭംഗം:പ്രധാനമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു
Posted on: Wednesday, 18 March 2015


ന്യൂഡൽഹി:  പശ്‌ചിമബംഗാളിലെ റാണാഘട്ടിൽ 71കാരിയായ കന്യാസ്‌ത്രീയെ മാനഭംഗപ്പെടുത്തിയ സംഭവത്തെയും ഹരിയാനയിലെ ഹിസാറിൽ പള്ളിക്കു നേരെയുണ്ടായ അക്രമത്തെയും  പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. രണ്ടു സംഭവങ്ങളും കടുത്ത നടുക്കവും വേദനയുമുണ്ടാക്കിയെന്ന്  പ്രധാനമന്ത്രി പറഞ്ഞു.  യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങളും സ്വീകരിച്ച നടപടികളും വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ പശ്‌ചിമബംഗാൾ, ഹരിയാന സർക്കാരുകളോട്  പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.

കന്യാസ്‌ത്രീയുടെ മാനഭംഗം, ഹിസാറിലെ പള്ളി ആക്രമണം, സുബ്രഹ്‌മണ്യ സ്വാമിയുടെ വിവാദ പ്രസ്‌താവന എന്നിവ പാർലമെന്റിന്റെ ഇരു സഭകളിലും ബഹളത്തിനിടയാക്കി.
ഡൽഹിയിൽ ക്രൈസ്‌തവ ദേവാലയങ്ങൾക്കു നേരെയുണ്ടായ അക്രമങ്ങളിൽ  പ്രധാനമന്ത്രി പ്രസ്‌താവന നടത്താൻ വൈകിയത് വിമർശനത്തിനിടയാക്കിയിരുന്നു. പശ്‌ചിമബംഗാളിലെ കന്യാസ്‌ത്രീയുടെ വിഷയം പാർലമെന്റിൽ രണ്ടു ദിവസമായി പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ഇതു കണക്കിലെടുത്താണ് പ്രധാനമന്ത്രി ഇടപെടലുണ്ടായത്.
പശ്‌ചിമ ബംഗാൾ, ഹിസാർ വിഷയങ്ങൾക്കൊപ്പം അസാമിൽ ബി.ജെ.പി നേതാവ് സുബ്രഹ്‌മ‌ണ്യൻ സ്വാമി നടത്തിയ വിവാദ പ്രസ്‌താവനയും ഇന്നലെ കോൺഗ്രസ്, ഇടത്, ജെ.ഡി.യു അംഗങ്ങൾ ഇരു സഭകളിലും ഉന്നയിച്ചു. ദൈവങ്ങൾ ഉള്ളത് ഹിന്ദു ക്ഷേത്രങ്ങളിലാണെന്നും മറ്റു മതങ്ങളുടെ ആരാധനാലയങ്ങൾ വെറും കെട്ടിടങ്ങളായതിനാൽ  ഇടിച്ചു നിരത്താമെന്നുമാണ് അസാമിൽ സുബ്രഹ്‌മണ്യൻ സ്വാമി പറഞ്ഞത്. ലോക്‌സഭയിൽ ഇക്കാര്യം പരാമർശിച്ച കോൺഗ്രസ് അംഗം ഗൗരവ് ഗോഗോയി ന്യൂനപക്ഷങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന സംഭവങ്ങളാണ് നടക്കുന്നതെന്ന് പറഞ്ഞു. ബി.ജെ.പി രാജ്യത്ത് മതവികാരം വ്രണപ്പെടുത്തുകയാണെന്ന് കോൺഗ്രസ് അംഗം ആദിർ രഞ്ജൻ ചൗധരിയും സി.പി.എമ്മിലെ മുഹമ്മദ് സലീമും ആരോപിച്ചു.
ബംഗാൾ സംഭവത്തിന് ഉത്തരവാദി പശ്‌ചിമബംഗാൾ സർക്കാരാണെന്ന് ബി.ജെ.പി പ്രതികരിച്ചു. ഇതു പ്രതിരോധിച്ച തൃണമൂൽ കോൺഗ്രസിന്റെ സൗഗതാ റോയ് മുഖ്യമന്ത്രി മമതാ ബാനർജി കന്യാസ‌്‌ത്രീകളെ സന്ദർശിച്ചെന്നും പ്രതികളെ പിടികൂടാൻ നടപടി സ്വീകരിച്ചെന്നും പറഞ്ഞു. ഇതു ശരിവച്ച പാർലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു കേന്ദ്രസർക്കാർ എല്ലാവർക്കും നീതി ലഭ്യമാക്കുമെന്നും ആരോടും പ്രീണനമില്ലെന്നും വ്യക്തമാക്കി.
പള്ളികൾ തകർക്കാമെന്ന സ്വാമിയുടെ പ്രസ്‌താവനയെ ചൊല്ലിയായിരുന്നു രാജ്യസഭയിൽ ബഹളം. കോൺഗ്രസ് അംഗം പ്രമോദ് തിവാരി വിഷയം ഉന്നയിച്ചപ്പോൾ മറ്റു പ്രതിപക്ഷ അംഗങ്ങളും പിന്തുണ നൽകി. ബഹളത്തെ തുടർന്ന് സഭ കുറച്ചു നേരം നിറുത്തിവയ്‌ക്കുകയും ചെയ്‌തു.

 http://news.keralakaumudi.com/news.php?nid=65c994080002d16e5b0d17720fd658eb
ശിവദാസൻ നായരുടെ കൈയും കാലും എവിടെയിരിക്കുന്നു എന്ന് നോക്കൂ
Posted on: Wednesday, 18 March 2015


ജമീലാ പ്രകാശത്തിന്റെ ആരോപണം ഫോട്ടോകൾ പ്രദർശിപ്പിച്ച്
തിരുവനന്തപുരം: വെള്ളിയാഴ്ച നിയമസഭയിലെ സംഘർഷത്തിനിടയിൽ ദൂരെ നിൽക്കുകയായിരുന്ന കെ. ശിവദാസൻനായർ  മനഃപൂർവം തന്റെ അടുക്കലേക്ക് വഴിയുണ്ടാക്കി വന്ന് തന്നെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നെന്ന് ജമീലാ പ്രകാശം എം.എൽ.എ ആരോപിച്ചു. അന്നത്തെ ബഹളത്തിന്റെ ഓരോ നിമിഷത്തിലെയും ഫോട്ടോകൾ ഒന്നൊന്നായി പ്രദർശിപ്പിച്ചാണ് ശിവദാസൻ നായർ  ഉപദ്രവിച്ച വിധം ജമീലാ പ്രകാശം വിവരിച്ചത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ വസതിയിൽ അദ്ദേഹത്തോടൊപ്പം മറ്റു വനിതാ സാമാജികരുമായാണ്  വാർത്താസമ്മേളനം നടത്തിയത്. നിയമസഭാ മന്ദിരം ജനാധിപത്യത്തിന്റെ  ശ്രീകോവിലല്ലെന്നും വനിതാ അംഗങ്ങളടെ മാനം ചുട്ടെരിക്കുന്ന അരക്കില്ലമാണെന്നും ജമീലാ പ്രകാശം ആരോപിച്ചു.
മുഖ്യമന്ത്രിയെ വനിതാ എം.എൽ.എമാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കാൻ തങ്ങൾ നിർബന്ധിതരാകുകയായിരുന്നെന്ന ഭരണപക്ഷത്തിന്റെ വാദം ശരിയല്ല. ' നിയമസഭയിൽ മാർച്ച 13ന് രാവിലെ 8.46നും 8.48നുമിടയിലാണ് ഈ അക്രമസംഭവങ്ങൾ അരങ്ങേറിയത്. മന്ത്രി കെ.എം. മാണിയെ തടയാനായിരുന്നു ഞങ്ങൾ നിന്നത്. ഞങ്ങളുടെ നേരെ ആസൂത്രിതമായി അക്രമം നടത്തുകയായിരുന്നു. മുഖ്യമന്ത്രിയെ കൈയേറ്റം ചെയ്യാൻ ഞങ്ങൾ  ശ്രമിച്ചിട്ടില്ലെന്ന് ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. ആദ്യം അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ ഇ.എസ്. ബിജിമോൾ  നിലവിളിക്കുന്നതും അത് കേട്ട് മുഖ്യമന്ത്രി പിന്നിലേക്ക് തിരിഞ്ഞു നോക്കുന്നതും കാണാം"- ജമീലാ പ്രകാശം  ചിത്രങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടു പറഞ്ഞു.

മുഖ്യമന്ത്രിക്ക് അഭിമുഖമായി താനൊരിക്കലും വന്നിട്ടില്ല. തനിക്കും  മുഖ്യമന്ത്രിക്കുമിടയിൽ കെ.പി. മോഹനനുണ്ടായിരുന്നു. അതിനിടയിലൂടെ വിടവുണ്ടാക്കി ശിവദാസൻ നായർ തന്റെ അടുത്തേക്ക് വരുന്നത് ഫോട്ടോകൾ കാണിച്ച് ജമീലാ പ്രകാശം വിവരിച്ചു. കൈകൊണ്ടും പിന്നീട് കാലുകൊണ്ടും ശിവദാസൻ നായർ തന്നെ ഉപദ്രവിച്ചു. 'ശിവദാസൻ നായരുടെ കൈയും കാലും എവിടെയിരിക്കുന്നു എന്ന് നോക്കൂ'- ചിത്രങ്ങൾ ചൂണ്ടിക്കാട്ടി ജമീലാ പ്രകാശം പറഞ്ഞു.
തന്നെ വിട്ടില്ലെങ്കിൽ താൻ കടിക്കുമെന്ന് പറഞ്ഞപ്പോൾ 'എന്നാൽ കടിക്കെടീ " എന്നായിരുന്നു ശിവദാസൻ നായർ പറഞ്ഞതെന്ന് ജമീലാ പ്രകാശം ആരോപിച്ചു.' അപ്പോൾ ഞാൻ എന്നെ ഉപദ്രവിച്ച കൈയിൽ തന്നെ കടിച്ചു. എന്നാൽ  കടിച്ചിട്ടും ശിവദാസൻനായർ  വിട്ടില്ല. വീണ്ടും തള്ളി. ഒടുവിൽ വാച്ച് ആൻഡ് വാർഡ് എത്തി അയാളെ തള്ളിമാറ്റുകയായിരുന്നു.
മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഈ അതിക്രമമെല്ലാം കാണുന്നുണ്ടായിരുന്നു.
വനിതാ അംഗങ്ങളെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സഭയിലെ ദൃശ്യങ്ങൾ ഒരുമിച്ച് കണ്ട് തീരുമാനിക്കാമെന്നാണല്ലോ മുഖ്യമന്ത്രി പറഞ്ഞത്. ഞാനിപ്പോൾ കാണിച്ച ദൃശ്യങ്ങൾ  മുഖ്യമന്ത്രിയുടെ ഭാര്യ മറിയാമ്മയുടെയും  കുട്ടികളുടെയും സാന്നിദ്ധ്യത്തിൽ കാണാൻ കഴിയുന്നതാണോ ?"
ബിജിമോളെ കൂട്ടം ചേർന്നാണ് ആക്രമിച്ചത്. ഗീതാഗോപിയെ തള്ളിയിട്ടു. ത​ന്നെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് അ​ന്നുത​ന്നെ താൻ പ്ര​തി​പ​ക്ഷ നേ​താ​വി​നെ അ​റി​യി​ച്ചി​രുന്നു. സ്പീക്കർ​ക്ക് പ​രാ​തിയും നൽകി.
ഇ.എസ്. ബിജിമോൾ, കെ.കെ. ലതിക, കെ.എസ്. സലീഖ, ഗീതാഗോപി എന്നീ എം.എൽ.എമാരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 http://news.keralakaumudi.com/news.php?nid=002d30b52456ec2b4d25365a2c5bdb49

പള്ളികളിലെ ചാവേറാക്രമണം: പാകിസ്താനില്‍ ക്രിസ്തുമതക്കാരുടെ പ്രതിഷേധം വീണ്ടും അക്രമാസക്തമായി
Posted on: 17 Mar 2015


ലാഹോര്‍: താലിബാന്‍ ഭീകരര്‍ ലാഹോറിലെ ക്രിസ്തീയ പള്ളികളില്‍ ഇരട്ട ചാവേര്‍ ബോംബ് സ്‌ഫോടനം നടത്തിയlതിനെതിരെ സമുദായാംഗങ്ങള്‍ നടത്തിയ പ്രതിഷേധം വീണ്ടും അക്രമാസക്തമായി. പോലീസുമായി ഏറ്റുമുട്ടിയ 5000-ത്തോളം വരുന്ന പ്രതിഷേധക്കാര്‍ വാഹനങ്ങളും വസ്തുവകകളും നശിപ്പിച്ചു. ഇതിനിടെ സമരക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരാള്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യം മുഴക്കി നഗരത്തില്‍ പ്രകടനം നടത്തിയ ജനക്കൂട്ടം റോഡുകള്‍ ഉപരോധിച്ചു. 'ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ', 'ഞങ്ങളെ എന്തിനാണ് കൊല്ലുന്നത്' എന്നിങ്ങനെ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് ചിലര്‍ പ്രതിഷേധറാലിക്കെത്തിയത്. രാജ്യത്തെമ്പാടുമുള്ള പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും നടന്നു.

അതിനിടെ ഞായറാഴ്ച നടന്ന ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. പരിക്കേറ്റ രണ്ടുപേര്‍ കൂടി മരിച്ചതിനെത്തുടര്‍ന്നാണിത്. നഗരത്തിലെ യൂഹാനാബാദ് പ്രാന്തപ്രദേശത്ത് നടന്ന ചാവേര്‍ ആക്രമണത്തെത്തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം ഞായറാഴ്ച ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരെ തല്ലിക്കൊല്ലുകയും കാറുകള്‍ തകര്‍ക്കുകയും ബസ് സ്റ്റേഷനില്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ മരക്കുരിശും വടികളുമായി വീണ്ടും ജനങ്ങള്‍ സംഘടിച്ചതോടെ പ്രദേശത്ത് 1000-ത്തോളം പോലീസുകാരെ വിന്യസിച്ചിരുന്നു. തങ്ങള്‍ക്ക് നീതിയും സുരക്ഷയും ലഭിക്കണമെന്ന് പ്രതിഷേധക്കാരിലെ അമ്പതുകാരനായ മഖ്ബൂല്‍ ഭാട്ടി പറഞ്ഞു. ക്രിസ്തീയദേവാലയങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയെക്കുറിച്ച് ആശങ്കയുള്ളതിനാലാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയതെന്ന് 30-കാരനായ ആഷര്‍ കന്‍വാല്‍ പറഞ്ഞു. പാകിസ്താനില്‍ ശക്തമായ പ്രതിഷേധവുമായി ന്യൂനപക്ഷസമുദായം രംഗത്തിറങ്ങുന്നത് ഇത് ആദ്യമാണ്. യൂഹാനാബാദിലേക്കുള്ള റോഡില്‍ പ്രതിഷേധക്കാര്‍ കയറും മറ്റും വലിച്ചുകെട്ടി പരിശോധനാകേന്ദ്രങ്ങള്‍ അടക്കമുള്ള സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുക.

ഭീകരര്‍ ക്രിസ്തുമതക്കാരെ ലക്ഷ്യമിടുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി പാകിസ്താനില്‍ വര്‍ധിച്ചിരിക്കുകയാണ്. 2013-ല്‍ 82 പേര്‍ കൊല്ലപ്പെട്ട പെഷവാര്‍ ആക്രമണത്തിനുശേഷം സമുദായത്തിന് നേരേ നടന്ന ഏറ്റവും ശക്തമായ ആക്രമണമായിരുന്നു ഞായറാഴ്ചത്തേത്.
 http://www.mathrubhumi.com/online/malayalam/news/story/3479963/2015-03-17/world

നിയമസഭയെ ചുംബനവേദിയാക്കിയതിന് എതിരെ കേസെടുക്കണം വി.എസ്‌
Posted on: 17 Mar 2015


തിരുവനന്തപുരം: നിയമസഭയെ ചുംബനവേദിയാക്കിയ മന്ത്രി കെ.എം.മാണിയേയും കൂട്ടരേയും അറസ്റ്റ് ചെയ്യേണ്ടതായിരുന്നില്ലേയെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ചോദിച്ചു. അഞ്ച് എം.എല്‍.എ.മാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയില്‍ ബജറ്റ് എന്നു പറഞ്ഞ് എന്തോ വായിച്ചതിന്റെ പേരില്‍ മാണിക്ക് ഭരണകക്ഷിക്കാര്‍ തുരുതുരാ ഉമ്മ കൊടുക്കുകയായിരുന്നു. മുമ്പ് പരസ്യമായി ചുംബനസമരം നടത്തിയവരെ രമേശ് ചെന്നിത്തലയടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിഷ്പക്ഷനായിരിക്കേണ്ട സ്​പീക്കര്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ വക്താവായതില്‍ വ്യസനമുണ്ട്. ജി. കാര്‍ത്തികേയന്റെ നിര്യാണത്തത്തുടര്‍ന്ന് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് സഭയില്‍ ലഡു വിതരണം ചെയ്തത്. വനിതാ എം.എല്‍.എ.മാരോട് ഒരു മന്ത്രിയും മുന്‍മന്ത്രിയും എം.എല്‍.എ.മാരും കാട്ടിയ സദാചാരവിരുദ്ധനടപടികളെ സ്​പീക്കറും മുഖ്യമന്ത്രിയും അപലപിച്ചില്ല. ദുശ്ശാസനവേഷം കെട്ടിയവരാണ് സഭയില്‍ ഇതൊക്കെ ചെയ്തത്. പുരാണത്തില്‍ ദുശ്ശാസനന്റെ ഗതി എന്തായിരുന്നുവെന്ന് പറയേണ്ടല്ലോ. സഭയിലുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കാന്‍ ഒരു എസ്.ഐ.യെ ചുമതലപ്പെടുത്താന്‍ തുനിഞ്ഞ സ്​പീക്കറുടെ നടപടിയും അപലപനീയമാണ്. ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ലെങ്കില്‍ എന്തു ചെയ്യും?

ബജറ്റ് വില്‍ക്കുക എന്നു പറഞ്ഞാല്‍ മൂന്നരക്കോടിയോളം വരുന്ന ജനങ്ങളെ വില്‍ക്കുകയെന്നാണ് അര്‍ഥം. അഴിമതിയുടെ ദുര്‍മേദസുമായി നടക്കുന്ന മാണിയെക്കൊണ്ടുതന്നെ ബജറ്റ് അവതരിപ്പിക്കണം എന്ന വാശി എന്തിനുവേണ്ടിയായിരുന്നു? സ്​പീക്കര്‍ അധ്യക്ഷത വഹിച്ചാല്‍ മാത്രമേ സഭ ചേര്‍ന്നതായി കരുതാനാകൂ. അതുണ്ടായോ? വി.എസ് ചോദിച്ചു.

 http://www.mathrubhumi.com/online/malayalam/news/story/3480679/2015-03-17/kerala
കൂട്ടബലാത്സംഗത്തിനിരയായ കന്യാസ്ത്രീയുടെ നില മെച്ചപ്പെട്ടു
Posted on: 17 Mar 2015


കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ കവര്‍ച്ചക്കാര്‍ കൂട്ടബലാത്സംഗം ചെയ്ത കന്യാസ്ത്രീയുടെ ശാരീരികാവസ്ഥ മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

എന്നാല്‍, മാനസികാഘാതത്തില്‍ നിന്ന് എഴുപത്തിയൊന്നുകാരിയായ അവര്‍ മുക്തയായിട്ടില്ല. റാണാഘട്ട് സബ് ഡിവിഷണല്‍ ആസ്​പത്രിയിലാണ് കന്യാസ്ത്രീ ഇപ്പോള്‍. അവര്‍ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ആസ്​പത്രി അസിസ്റ്റന്റ് സൂപ്രണ്ട് പായല്‍ മല്ലിക്ക് ലാല പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പത്തുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നുണ്ടെന്ന് പോലീസ് ഡയറക്ടര്‍ ജനറല്‍ ജി.എം. പി. രാജശേഖര്‍ റെഡ്ഡി പറഞ്ഞു. ആറോ ഏഴോ പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. കസ്റ്റഡിയിലുള്ളവര്‍ ഇതിലുള്‍പ്പെടുമോ എന്ന കാര്യം സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പരിശോധിച്ചുവരികയാണ്. അക്രമത്തിലുള്‍പ്പെട്ടവരെക്കുറിച്ച് ആധികാരിക വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവം നടന്ന കോണ്‍വെന്റ് സ്‌കൂള്‍ ഡി.ജി.പി സന്ദര്‍ശിച്ചു.

കൊല്‍ക്കത്തയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള റാണാഘട്ടിലെ കോണ്‍വെന്റ് ജീസസ് ആന്‍ഡ് മേരി ഹൈസ്‌കൂളിലെ സുപ്പീരിയര്‍ സിസ്റ്ററെ ശനിയാഴ്ചയാണ് ഒരു കൂട്ടം കവര്‍ച്ചക്കാര്‍ കൂട്ടബലാത്സംഗം ചെയ്തത്.
 http://www.mathrubhumi.com/online/malayalam/news/story/3479405/2015-03-17/india

ഹരിയാണയില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമണം: 14 പേര്‍ക്കെതിരെ കേസ്‌
Posted on: 17 Mar 2015




ഹിസാര്‍:
ഹരിയാണയിലെ ഹിസാറിനടുത്ത് നിര്‍മാണത്തിലിരിക്കുന്ന ക്രിസ്ത്യന്‍പള്ളിക്ക് നേരേ ആക്രമണം നടത്തിയ സംഭവത്തില്‍ മുന്‍ ഗ്രാമമുഖ്യനടക്കം 14 പേര്‍ക്കെതിരെ കേസ്.

ആരാധനാലയം നശിപ്പിക്കല്‍, മോഷണം, കലാപത്തിന് പ്രേരിപ്പിക്കല്‍ എന്നിവയ്ക്കാണ് കേസെടുത്തത്. എന്നാല്‍, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

തലസ്ഥാനമായ ചണ്ഡീഗഢില്‍ നിന്ന് 260 കിലോമീറ്റര്‍ അകലെ കൈമ്രി ഗ്രാമത്തില്‍ മാര്‍ച്ച് ആറിനാണ് സംഭവം. പള്ളിക്കുള്ളില്‍ ഹനുമാന്റെ വിഗ്രഹം പ്രതിഷ്ഠിച്ച അക്രമികള്‍, ഗോപുരത്തിന് മുകളില്‍ ശ്രീരാമന്റെ ചിത്രം ആലേഖനം ചെയ്ത കാവി പതാകയും ഉയര്‍ത്തി.
സംഭവത്തില്‍ കര്‍ശനനടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. മേഖലയില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.

ആക്രമണത്തിന് പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് വൈദികന്‍ സുഭാഷ് ചന്ദ് ആരോപിച്ചു. കഴിഞ്ഞമാസം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇവര്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍, വീട് നിര്‍മാണമെന്ന പേരില്‍ അനധികൃതമായിട്ടാണ് പള്ളി നിര്‍മിച്ചതെന്ന് ഒരുവിഭാഗം ഗ്രാമവാസികള്‍ പറഞ്ഞു. ഗ്രാമത്തില്‍ മറ്റ് ക്രിസ്തീയ കുടുംബങ്ങള്‍ ഇല്ല. അതുകൊണ്ട് തന്നെ പള്ളി നിര്‍മിക്കാനുള്ള നീക്കത്തിന് പിന്നില്‍ മതപരിവര്‍ത്തനമാണ് ലക്ഷ്യമെന്നും അവര്‍ കുറ്റപ്പെടുത്തി.

 http://www.mathrubhumi.com/online/malayalam/news/story/3479414/2015-03-17/india