Sunday 21 September 2014

കുമ്പസാര രഹസ്യങ്ങള്‍ പുറത്തേക്ക്; 400 വര്‍ഷം പഴക്കമുള്ള നിയമത്തില്‍ ഇംഗ്ലീഷ് ചര്‍ച്ച് മാറ്റം വരുത്തുന്നു

 ചിക്കാഗോ . ഗാ൪ലാഡ് ഫാ.ജോജി, കുമ്പസാര രഹസ്യങ്ങള്‍ കൈക്കലാക്കിയതുകൊണ്ടല്ലെ 20- പെണ്ണങ്ങള്‍ ഫാ.ജോജിയുടെ മണിയറയിലല്‍ കിടന്നത്.

 



കുമ്പസാര രഹസ്യങ്ങള്‍ പുറത്തേക്ക്; 400 വര്‍ഷം പഴക്കമുള്ള നിയമത്തില്‍ ഇംഗ്ലീഷ് ചര്‍ച്ച് മാറ്റം വരുത്തുന്നു
ലണ്ടന്‍ :കുമ്പസാര രഹസ്യങ്ങള്‍ പരമരഹസ്യമായി കാത്തുസൂക്ഷിക്കണമെന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിയമം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് മാറ്റുന്നു.കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ പുറത്തുവിടാനാണ് ആംഗ്ലിക്കന്‍ സഭ അനുമതി നല്‍കാന്‍ പോകുന്നത്. സഭയിലെ വൈദികര്‍ നടത്തുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന മുന്‍ ചെംസ്‌ഫോര്‍ഡ് ബിഷപ്പ് ജോണ്‍ ഗ്ലാഡ്‌വിനാണ് ഈ നിയമമാറ്റത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചര്‍ച്ചിന്റെ പാര്‍ലമെന്റായ ജനറല്‍ സിനഡും ഇതിനെ പിന്തുണക്കുന്നു. എന്നാല്‍ പാരമ്പര്യവാദികള്‍ ഇതിനെ ശക്തമായി എതിര്‍ത്തുകൊണ്ടിരിക്കുകയാണ്. വിശ്വാസികള്‍ അര്‍പ്പിക്കുന്ന വിശ്വാസം വൈദികര്‍ നിലനിര്‍ത്തണമെന്നാണ് അവരുടെ പക്ഷം. പുതിയ നിയമം ആംഗ്ലിക്കന്‍ സഭയും കത്തോലിക്ക സഭയും തമ്മിലുള്ള ബന്ധം വഷളാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കുമ്പസാര രഹസ്യങ്ങള്‍ പരമരഹസ്യമായി സൂക്ഷിക്കണമെന്നാണ് കത്തോലിക്ക സഭയുടെ നിലപാട്.

നാനൂറു വര്‍ഷത്തെ പഴക്കമുള്ള നിയമമാണ് പുതിയ നിര്‍ദേശത്തിലൂടെ മാറ്റപ്പെടുന്നത്.

ലൈംഗികാതിക്രമ കേസുകളില്‍ പൊലീസിന് മൊഴി നല്‍കുമ്പോള്‍ കുമ്പസാരരഹസ്യങ്ങള്‍ വെളിപ്പെടുത്താമെന്ന് നേരത്തെ ഓസ്‌ട്രേലിയയിലെ ആംഗ്ലിക്കന്‍ സഭ തീരുമാനമെടുത്തിരുന്നു. ഇത് പിന്തുടര്‍ന്നാണ് ബിഷപ്പ് ഗ്ലാഡ്‌വിന്‍ നിയമമാറ്റം മുന്നോട്ടുവച്ചത്.
കുമ്പസാരത്തെ അതീവ രഹസ്യമായ കൂദാശയായാണ് കത്തോലിക്ക സഭ കരുതുന്നത്. സഭയിലെ വൈദികര്‍ പ്രത്യേക കൂട്ടിലിരുന്നാണ് കുമ്പസാരിപ്പിക്കുന്നത്. എന്നാല്‍ ആംഗ്ലിക്കന്‍ വൈദികരാകട്ടെ സ്വകാര്യമുറിയില്‍ മുഖാമുഖമിരുന്നാണ് കുമ്പസാരിപ്പിക്കുന്നത്.

 http://4malayalees.com/index.php?page=newsDetail&id=51176

1 comment:


  1. കാലം മാറുന്നതനുസരിച്ച് കോലവും മാറണം. ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ ചേരയുടെ നടുമുറി തന്നെ
    ചോദിച്ച് വാങ്ങിതിന്നണം. എന്താ കഥ!.

    പണ്ടാരോ എന്തോ വിവരക്കേട് പറഞ്ഞെന്നോർത്ത് അത് അപ്പാടെ പ്രാപല്ല്യത്തിൽ വരുത്തിക്കോളണമെന്നുണ്ടോ.
    എന്ത് പോക്കണംക്കേട് കാണിച്ചാലും അതിനും കാണും ഒരു കാരണം. അല്ലങ്കിൽ പിന്നെ അത് നിലനിൽപ്പിനെ തന്നെ
    ബാധിച്ചുവെന്നുവരാം. സ്വന്തം താല്പര്യങ്ങൽ സംരക്ഷിക്കാനായി ചിലർ കാട്ടികൂട്ടുന്ന വികൃതികൽ നമ്മിൽ പലരും
    കണ്ടില്ലെന്നു നടിക്കുന്നു. വിവഹത്തിന് മുൻപുള്ള പെൺകുട്ടികളുടെ ലൈംഗീകബന്തം കത്തോലിക്കാസഭയുടെ നിയമ-
    പ്രകാരം പാപമാണ്. അറിഞ്ഞോ അറിയാതെയോ പെൺകുട്ടികൾ ചിലർ ഈ പാപത്തിലേക്ക് വഴുതിവീഴുന്നു. ഒരിക്കൽ
    ഈ പാപത്തിൽ അകപ്പെട്ടവരിൽ ചുരുക്കം ചിലർ മാത്രമെ അതിൽനിന്നും മോചനം ആഗ്രഹിക്കുന്നുള്ളു. അതും 
    അറിയാതെ പാപത്തിൽ വീണവർ മാത്രം. അതിന് പ്രത്യേക കാരണങ്ങൽ ഒന്നും വേണമെന്നില്ല. സ്വന്തം മാതാപിതാക്കൽ
    തന്നെ കുഞ്ഞുങ്ങളെ ഈ കൊടും പാതകത്തിന് പ്രേരിപ്പിക്കുന്നവർ ധാരാളം പേരുണ്ട്. അല്ലെങ്കിൽ കൂട്ടുകാരുടെ ചതിയിലും
    ഒക്കെ പെട്ടവർ ഒത്തിരിപേർ ലൈംഗിക വരുമാനം ജീവിതമാർഗ്ഗമായി തെരഞ്ഞെടുത്തവർ ധാരാളമുണ്ട്. ഇതൊക്കെ ഒന്ന്
    അവസാനിപ്പിക്കാനോ അല്ലെങ്കിൽ ഒരു തടയിടാനോ ആരും സ്രമിച്ചുകാണുന്നില്ല. അതിന് പകരം കത്തോലിക്കാസഭയിലുള്ള
    ഇന്നുവരെ സഭ അനുശ്വാസിച്ചുപോന്ന നിയമങ്ങൽ പൊളിച്ചെഴുതാണാണ് സഭാധികാരികൽ തുനിയുന്നത്. പണ്ട് വേറൊരു
    വിവരദോഷി പറഞ്ഞത് പോലെ ചന്തി നനയാതെ മീൻ കൂട്ടാൻ പറ്റുമോ അതാണ് ഇപ്പോൽ സ്രമിച്ചുകൊണ്ടിരിക്കുന്നത്.
    കുംബസാര രഹസ്യങ്ങൽ പുറത്തുപറയാൻ തീരുമാനമെടുത്തതു പെൺകുട്ടികളുടെ ലൈംഗീകത പുറത്തുകൊണ്ടുവരുവാൻ
    ആണെന്നും അത് പല കേസിലും പോലീസിനെ സഹായിക്കുമെന്നും ഉള്ള ഈ വക വിലകുറഞ്ഞ ഭോഷത്തം പറയാതിരിക്കുക.
    കത്തോലിക്കാസഭയിലുള്ളവർ മാത്രമെ വ്യഭിചാരം ചെയ്യുന്നുള്ളു, മറ്റു മതസ്ഥർ ആരും ഈ കുറ്റം ചെയ്യുന്നില്ലേ. കത്തോലിക്കാ
    വൈദികർക്കു വിവാഹം കഴിക്കാനുള്ള അനുവാദം നടപ്പിലാക്കാൻ പോകുന്നുവെന്നു കേട്ടു, അപ്പോൽ കന്യാസ്ത്രീകൽ എന്ത്
    ചെയ്യും. അവരും വിവാഹം കഴിക്കുമോ. എഴുത്തും വായനയും അറിയാത്ത കുറെപേർ രാജ്യം ഭരിക്കുന്നു. അവർ കാട്ടികൂട്ടുന്നത്
    പൊതുജനം സഹിക്കുന്നു. അതുപോലെ വിവരദോഷികളായ കുറെ മേലാളന്മാർ സഭയുടെ തലപ്പത്തിരുന്ന് പിച്ചും പേയും പുലംബുന്നു.
    അവർക്ക് മാർപാപ്പയെ അനുസരിക്കാൻ വയ്യ, ബൈബിളിൽ തിരുത്തുകൽ ഉണ്ടാക്കി അവരുടേതായ നിയമങ്ങൽ സഭയിലുള്ള
    അല്മായരുടെമേൽ അടിച്ചേൽപ്പിക്കുന്നു. വൈദികരോ അവരുടെ കാമവെറി തീർക്കാൻ ഭർത്താക്കന്മാർ വീടുകളിൽ ഇല്ലാത്ത 
    സമയം നോക്കി ഭവനത്തിൽ ബെലമായി കടന്നുചെന്ന് സ്ത്രീകളേയും പ്രായം ചെല്ലാത്ത പെൺകുഞ്ഞുങ്ങളെവരെ അവരുടെ കാമവെറി
    തീരുംവരെ അവരെ നിശബ്ദരാക്കി സായൂജ്യം അടയുന്നു. വൈദികരെ അപമാനിച്ചാൽ കുടുംബം അപ്പാടെ നശിച്ചുപോകും എന്ന് പറഞ്ഞ്
    അവരെ ഭീഷ്ണിപ്പെടുത്തി മടങ്ങുകയാണ് ഇവരുടെ പതിവ്. അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ ഒരു തെറ്റ് തിരുത്താൻ പള്ളിയിൽ
    കുംബസാരിക്കാൻ ചെന്നവരോട് പാപ പരിഹാരം ചെയ്യാൻ വൈദികൻ പറയുന്നത് തനിച്ചുകാണാൻ അവസരം ഒരുക്കിയാൽ പാപ
    പരിഹാരം ചെയ്തുതരാമെന്നാണ്. വലിയ പാപമാണ് ചെയ്തിരിക്കുന്നതു അതുകൊണ്ട് വേറെ വഴിയില്ല സമയം പോലെ ഞാൻ വീട്ടിൽ
    വരാം, അവസരം ഒരുക്കുക. എന്താ പോരെ.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin