Tuesday 4 February 2014


മാര്‍പാപ്പയ്ക്ക് ആഴ്ചയില്‍ ലഭിക്കുന്നത് 6,000 കത്തുകള്‍






വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു വരുന്ന കത്തുകളുടെ ആധിക്യംകൊണ്ടു ബുദ്ധിമുട്ടുകയാണു വത്തിക്കാനിലെ തപാല്‍വകുപ്പ്. മുപ്പതു ചാക്കുകളിലായി ആറായിരത്തോളം കത്തുകളാണ് ഒരാഴ്ച ലഭിക്കുന്നതെന്നു തപാല്‍വകുപ്പിന്റെ ചുമതലയുള്ള മോണ്‍. ഗിലിയാനോ ഗല്ലോറിനി പറഞ്ഞു. ഇദ്ദേഹത്തെ കൂടാതെ ഒരു കന്യാസ്ത്രീ ഉള്‍പ്പെടെ മൂന്നു സ്ത്രീകളാണ് ഇത്രയും കത്തുകള്‍ കൈകാര്യം ചെയ്യാന്‍ ഓഫീസിലുള്ളത്.

രോഗം മാറാനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതാകാനും പ്രാര്‍ഥിക്കണമെന്ന് ആവശ്യപ്പെടുന്നവയാണ് ഒട്ടുമിക്ക കത്തുകളും. ഏറ്റവും അത്യാവശ്യമുള്ളതെന്നു തോന്നുന്നവ മാര്‍പാപ്പയ്ക്കു കൈമാറാന്‍ അദ്ദേഹത്തിന്റെ രണ്ടു പ്രൈവറ്റ് സെക്രട്ടറിമാരെ ഏല്പിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരെ സഹായിക്കാനുള്ള കത്തുകള്‍ ഇടവകകളിലേക്ക് അയയ്ക്കുകയാണു പതിവെന്നും മോണ്‍. ഗിലിയാനോ പറഞ്ഞു.

deepika.com

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin