Sunday 10 May 2015

Prof. T.J. Joseph's Hand Chopping Case Verdict
തീവ്രവാദവും വര്‍ഗീയവാദവും സമൂഹത്തിലെ മറുമരുന്നില്ലാത്ത കാന്‍സര്‍രോഗമാണ്. മതാധികാരികള്‍ ദൈവത്തിന്റെ നാമത്തിലും രാഷ്ട്രിയാധികാരികള്‍ രാഷ്ട്രിയസിദ്ധാന്തങ്ങളുടെ പേരിലും തീവ്രവാദവും വര്‍ഗീയവാദവും ഇന്നും തുടര്‍ന്നുകൊണ്‍േടയിരിക്കുന്നു. ജങ്ങള്‍ കൂടുതല്‍ ബോധവന്‍മാരാകുക. അതാണ് പ്രാഫ. ടി.ജെ. ജോസഫ് സംഭവം ല്‍കുന്ന പാഠം.

തഴെ കൊടുത്തിരിക്കുന്ന ഏഷ്യാനെറ്റ്ന്യുസ് ടിവിയുടെ ചര്‍ച്ച ഗതിമാറിപോകുന്ന മത-രാഷ്ട്രിയപ്രവര്‍ത്തത്തിലേക്കാണ് വിരല്‍ ചൂണ്‍ടുന്നത്.

Source: Asianetnews.tv, News Hour, 30.April,2015



സീറോ മലബാര്‍ സഭയുടെ വക്താവ് ഫാ.തേലക്കാട്ടും മോഡറേറ്റര്‍ വിനു എം.ജോണുമായിട്ടുള്ള ശ്രദ്ധേയമായ സംഭാഷണം ആരംഭിക്കുന്നത് ഈ വിഡിയോയുടെ 36.30 മിനിറ്റിലാണ്

2 comments:

  1. വിശുദ്ധ കലാപം :- അൽമായർക്ക് ഒരു കൈത്തിരി നാളം.


    കഴിഞ്ഞദിവസം കൈരളി ടി.വി. ചാനൽ പ്രക്ഷേപണം ചെയ്ത വിശുദ്ധ കലാപങ്ങൽ ഞാൻ രണ്ടുവട്ടം കാണാൻ
    കാണാൻ ഇടയായി. അതിൽ പങ്കെടുത്തവരിൽ പലരും അവരവരുടെ അഭിപ്രായങ്ങൽ തന്മയത്തത്തോടെ വിവരിച്ചു.
    സിസ്റ്റർ ജെസ്മിയുടെ കാര്യം തന്നെയെടുത്താൽ സിസ്റ്റർക്ക് നേരിടേണ്ടിവന്ന പ്രതിസന്തികൽ വളരെയധികം ഖേദകരം
    തന്നെ. 40,000 ഓളം രൂപ പ്രതിമാസം ശംബളമായി ലഭിച്ചുകൊണ്ടിരുന്ന ഒരു പ്രിൻസിപ്പാളിന് തന്റെ ദൈനംദിന
    ജീവിതത്തിലെ ബുദ്ധിമുട്ടുകളിൽ തനിക്കാവശ്യമായ സാധനങ്ങൽ വാങ്ങുന്നതിനുപോലും അനുവാദം ഉണ്ടായിരുന്നില്ല.
    അതിന് മഠത്തിലെ മദറിന്റെ അനുമതി വേണമെന്നുകേട്ടപ്പോൽ സത്യത്തിൽ സങ്കടമാണുണ്ടായത്. അതും മദർ നേരാം
    വണ്ണം അനുവദിച്ചിരുന്നില്ല എന്ന് കൂടി കേട്ടപ്പോൽ അതിലേറെ ദു:ഖം തോന്നി. അതിന് മറുപടിയായി ഫാ. ബോവസ്
    മാത്യുവിന്റെ പ്രതികരണം അതിലേറെ ലജ്ജാകരം. ഉദാഹരണത്തിനായി അദ്ദേഹം ചൂണ്ടികാണിച്ചത് സിസ്റ്റർ മദർ
    തെരേസയാണ്. ഒരു ജോടി വസ്ത്രം മാത്രം മായിരുന്നു മദറിനുണ്ടായിരുന്നതെന്നും അതു മുഷിഞ്ഞാൽ അലക്കി
    ഉണങ്ങുംവരെ കാത്തിരിക്കണമായിരുന്നു വസ്ത്രം ധരിക്കാനെന്നും പറഞ്ഞു മദറിന്റെ എളിമ ജീവിതത്തെ ഫാ. ബോവസ്
    വാനോളം പുകഴ്ത്തി. സിസ്റ്റർ ജെസ്മി പറഞ്ഞത് അവരുടെ അടിവസ്ത്രങ്ങളുടെ കാര്യമാണ്. ഒരു സ്ത്രീക്ക് പുരുഷനെ
    സംബന്തിച്ച് കൂടുതൽ വസ്ത്രങ്ങൽ ആവശ്യമാണെന്നിരിക്കെ അവരുടെ ആവശ്യങ്ങൽ കാണാതെപോകുന്നത് ശരിയാണോ.

    ഫാ. ബോവസ് മാത്യു തന്നെ പറയുകയുണ്ടായി തന്റെ മാതാപിതാക്കൽ അദ്ദ്യാപകരായിരുന്നുവെന്നും, ദാരിദ്ര്യം എന്തെന്ന്
    താനറിഞ്ഞിട്ടില്ലെന്നും സമൃദ്ധിയുടെ നടുവിലാണ് താൻ വളർന്നതെന്നുമൊക്കെ ആദികാരികമായി പറയുകയുണ്ടായി.
    അങ്ങനെയുള്ള ഒരാൾക്ക് സിസ്റ്റർ ജെസ്മിയേപോലുള്ളവരുടെ ബുദ്ധിമുട്ട് എങ്ങനെ മനസിലാകും. ഒരിക്കലും സാദിക്കില്ല,
    എന്നുമാത്രമല്ല വല്ലവരും പറഞ്ഞുള്ള അറിവെ അദ്ദേഹത്തിനുള്ളു. അത് അറിയണമെങ്കിൽ അതുപോലുള്ള ചുറ്റുപാടിൽ
    ജീവിക്കണം. ഉപ്പിനോളം വരില്ലല്ലോ ഉപ്പിലിട്ടത്. ഞാനും മേൽ പറഞ്ഞ ചുറ്റുപാടിൽ ജീവിച്ചിട്ടുള്ള ഒരു വ്യക്തിയായത്
    കൊണ്ട് എനിക്കത് തീർത്ത് പറയാനാകും. എന്നാൽ ഫാ. യൂജിൻ നിഷ്പക്ഷമായി കാര്യങ്ങൽ വിലയിരുത്തുകയും താൻ
    അറിഞ്ഞതിനപ്പുറം സങ്കീർണ്ണകമായ പ്രശ്നങ്ങൽ സഭയിൽ നടക്കുന്നുണ്ടെന്ന് മനസിലാക്കുകയും അത് തടയാൻ പര്യാപ്തമായ
    മാർഗ്ഗങ്ങൽ കണ്ടെത്താനുമാണ് ശ്രമിച്ചത്. സഭയിലുള്ളവരെ അടച്ചാക്ഷേപിക്കാതെ കുറ്റക്കാരുടെമേൽ നടപടി സ്വീകരിക്കാനും
    സഭ തയ്യാറാകണമെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞു.

    സിസ്റ്റർ മോളി ജോർജിന്റെ കാര്യത്തിലും കാര്യങ്ങൽ വിഭിന്നമല്ല. സിസ്റ്റർ അനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചതുപോലെ ഒരു
    പുരോഹിതന് സിസ്റ്റർ മോളിയിലുണ്ടായ തുടർച്ചയായ കാമാശക്തിമൂലം പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയിലായപ്പോൽ
    സന്യാസം ഉപേക്ഷിക്കേണ്ടിവന്നു. കാമവെറിയനായ ആ പുരോഹിതൻ തന്റെ ആഗ്രഹത്തിന് വഴങ്ങിയില്ലങ്കിൽ കൊല്ലുമെന്നും
    മറ്റൊരു അഭയയായി മാറ്റുമെന്നും പറഞ്ഞു ഭീക്ഷണി മുഴക്കിയാൽ കേവലം അപലയായ ഒരു സ്ത്രീക്ക് എങ്ങനെ പിടിച്ച്
    നിൽക്കാൻ കഴിയും. സിസ്റ്റർ അനിതയെപോലെ അധികാരികളുടെ മുന്നിൽ പരാധിപെട്ടിരുന്നുവെങ്കിൽ സിസ്റ്റർ മോളി ജോർജ്ജും
    ഭീക്ഷണി പോലെ തന്നെ മറ്റൊരു അഭയയായി മാറിയേനെ.
    തുടരും.

    ReplyDelete
  2. സിസ്റ്റർ ആൻ തോമസ് ഇവരിൽനിന്നെല്ലാം വ്യത്യസ്ഥയായ ഒരാളാണ്. വീട്ടിലായാലും മഠത്തിലായാലും തന്നെ ചൂഷണം ചെയ്യാൻ
    ആരെയും അനുവദിക്കാത്തതിലുള്ള വ്യക്തി വൈരാഗ്യം ആണ് മഠത്തിൽനിന്നും പോരാനുള്ള കാരണമെന്നു കരുതുന്നു.
    മനുഷ്യർക്ക് ദൈവം പ്രഭഞ്ചത്തിലുള്ള സകല ജീവികളുടെമേലും ആദിപത്യം സ്ഥാപിക്കാനുള്ള കഴിവ് നൽകിയിട്ടുണ്ട്. അത്
    മനുഷ്യൻ മനുഷ്യനോട് തന്നെ എടുക്കാൻ തുടങ്ങിയാൽ തോറ്റുപോകുകയേയുള്ളു. അതുപോലെ ശ്രീനി പട്ടത്താനം പറയുകയുണ്ടായി
    സഭയിൽ ഇപ്പോൽ നടക്കുന്ന പലതും സഭയുടെ ആരംഭം മുതലെ നിലനിന്നുപോരുന്നതാണ്, ഒന്നും പുതുതായി മുളച്ചതല്ല. എല്ലാം
    കരുതികൂട്ടിയുള്ള സഭാധികാരികളുടെ അഴിഞ്ഞാട്ടമാണ്. ഇതിനൊക്കെ പ്രതികരിച്ചാൽ മാത്രം പോരാ കഠിഞ്ഞാൻ ഇടുകയും
    വേണം. അതുപോലെ തന്നെ ജോമോൻ പുത്തൻപുരയിൽ ചർച്ചയിൽ അവതരിപ്പിച്ച പല കാര്യങ്ങളും അർത്ഥപത്താണ്. ഒരു
    പുരോഹിതൻ അല്ലങ്കിൽ വികാരിയച്ചൻ പള്ളിയിലെ അച്ചൻ മാത്രമാണ്. പിള്ളേരുടെ അച്ചൻ ആകാൻ ശ്രമിക്കരുത്. ചർച്ച
    ചെയ്യപ്പെടുന്ന വസ്തുതകളെ നേരാംവണ്ണം പടിച്ച് തെറ്റുകൽ തിരുത്തി നല്ല രീതിയിൽ മുന്നോട്ട് പോകാൻ കഴിയുന്നതിനുവേണ്ട
    തയ്യാറെടുപ്പുകൽ എടുക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.

    ഫാ. പോൾ തേലക്കാട്ട് സീറോ മലബാർ സഭയുടെ വക്താവ് എന്ന നിലയിൽ ടെലിവിഷൻ മോഡറേറ്റർ വിനു എം. ജോണുമായിട്ടുള്ള
    ചർച്ചയിൽ അദ്ദേഹം എന്തൊക്കെയാണ് വിളിച്ചുകൂകിയത്. ജോസഫ് സാറിനെപറ്റി അദ്ദേഹം വിളംബരം ചെയ്ത കാര്യങ്ങൽ
    എന്തുതന്നെ ആയാലും ഒട്ടും ശരിയായില്ല. സഹപാടിയായ ഒരു വൈദികൻ തന്ത്രപൂർവ്വം മെനഞ്ഞുണ്ടാക്കിയ വെട്ടിലാണ് സാറിനെ
    വീഴുത്തിയത്. തന്നിൽ മൂത്തവരെയും ഉയർന്ന സ്ഥാനങ്ങളിലുള്ളവരെപോലും പേരെടുത്തുവിളിച്ചിരുന്ന നിഷേധിയായ ഒരു വൈദികൻ
    ചമഞ്ഞുണ്ടാക്കിയ കള്ളകഥയിൽ ജോസഫ് സാറിന് നഷ്ടമായത് തന്റെ ജീവിതവും കുടുംബവുമാണ്. ഭാര്യയുടെ വേർപാട് അദ്ദേഹത്തെ
    തളർത്തികളഞ്ഞു, അദ്ദേഹം ഇതൊക്കെ എങ്ങനെ തരണം ചെയ്യുന്നുവെന്നു ചിന്തിക്കാനെ വയ്യ. കോടതി ജോസഫ് സാർ കുറ്റക്കാരനല്ലാ
    പറഞ്ഞിട്ടും അദ്ദേഹത്തെ ജോലിയിൽ പ്രവേശിപ്പിക്കുകയുണ്ടായില്ല. സഭയിലുള്ളവരുടെ അഴിഞ്ഞാട്ടം മാത്രമാണ് ഇതിനൊക്കെ കാരണം.
    ഫാ. പോൾ തേലക്കാട്ട് എപ്പോൾ എന്തു ചോദിച്ചാലും ഉത്തരം പറയുന്നതിന് മുൻപു പറയുന്നതുകേൽക്കാം, എനിക്കു പറയാനുള്ളത്
    പ്രധാനമായും രണ്ടുകാര്യങ്ങളാണ് എന്ന്. രണ്ടിൽ കൂടുതലുമില്ല കുറവുമില്ല, ഒന്നിനും രണ്ടിനും എണീറ്റ് പോകുന്നതുപോലെ . രണ്ട്
    കാര്യങ്ങളിൽ ഒതുക്കിയാൽ പറഞ്ഞതുപോലെ രണ്ടു കാര്യങ്ങളും ഒരേ സമയം നടത്താമല്ലോ, കാഞ്ഞ ബുദ്ധിതന്നെ. സിസ്റ്റർ അനിതക്ക്
    12 ലക്ഷം കൊടുത്തു, എന്തിന് കൊടുത്തുവെന്നു പോൾ തേലക്കാട്ട് പറയുകയില്ല. അത് സിസ്റ്റർ അനിതയും തേലക്കാട്ടും തമ്മിലുള്ള
    കുംബസാര രഗസ്യമാണ്, കുംബസാര രഗസ്യം പുറത്തുപറയുവാൻ പാടില്ലല്ലോ?.

    കെ. സി. ആർ. എം - ന്റെ പ്രവർത്തകനെന്ന നിലയിൽ റജി ഞള്ളാണിയുടെ ഇതിലേക്കുള്ള സഹകരണ മനോഭാവം തികച്ചും
    സുത്യർഹമാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൽ എല്ലാംതന്നെ വിലയിരുത്തേണ്ടതാണ്. സഭയിൽ പ്രവർത്തിക്കുന്ന എല്ലാ വൈദികർക്കും
    വേദനം അനുവാര്യമാണ്. സഭയിൽ നിന്നു പുറത്തുപോകുന്നവർക്കും സഭ പുറത്താക്കുന്നവർക്കും നക്ഷ്ടപരിഹാരം നൽകാൻ തയ്യാറാകണം.
    ശേഷിക്കുന്ന കാലം അവരെ പുനരധിവസിപ്പിക്കാനുള്ള സംവിധാനം നിലവിൽ വരുത്തണം. ഇങ്ങനെയുള്ളവർക്കായി കെ. സി. ആർ. എം
    തയ്യാറാക്കുന്ന എല്ലാ നല്ലകാര്യങ്ങളും ഭാവിയിൽ ഫലം കാണട്ടെയെന്ന് പ്രാർത്ഥിക്കുന്നു. തണൽ എന്ന പേരിൽ ആരഭിക്കുന്ന പുനരധിവാസ
    കേന്ദ്രത്തിന് എല്ലാ ഭാവുകങ്ങളും നേർന്നുകൊള്ളുന്നു. ആവശ്യക്കാർക്ക് ശേഷിക്കുന്ന കാലം എങ്ങനെ ജീവിക്കണം എന്നതിന് പോലും
    തീരുമാനങ്ങളെടുക്കാൻ കെ. സി. ആർ. എം സഹായിക്കുമെന്നതിന് ഉറപ്പുനൽകിയിരിക്കുന്നു.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin