Friday 3 July 2015

സെപ്‌തംബറിലെ രക്‌തചന്ദ്രന്‍ ലോകാവസാന സൂചന!

പറയുന്നത്‌ മറ്റാരുമല്ല, നേരത്തെയും പൂര്‍ണ ചന്ദ്രഗ്രഹണത്തെ രക്‌തചന്ദ്രന്‍ (ബ്ലഡ്‌മൂണ്‍) എന്ന്‌ വിളിച്ച്‌ ലോകാവസാന സൂചനയായി വിശദീകരിച്ച യുഎസ്‌ പാസ്‌റ്റര്‍മാര്‍ തന്നെ. മാര്‍ക്ക്‌ ബ്ലിറ്റ്‌സ്, ജോണ്‍ ഹാഗി എന്നീ പാസ്‌റ്റര്‍മാര്‍ പറയുന്നത്‌ അനുസരിച്ച്‌ തുടര്‍ച്ചയായുളള നാല്‌ ബ്ലഡ്‌മൂണ്‍ പരമ്പരയില്‍ അവസാനത്തേത്‌ സെപ്‌തംബര്‍ 28 ന്‌ ആണ്‌. ഇത്‌ യേശുക്രിസ്‌തുവിന്റെ രണ്ടാം വരവിന്റെയും അതോടൊപ്പം ലോകാവസാനത്തിന്റെയും സൂചനയാണ്‌ എന്നും ഇവര്‍ പറയുന്നു!
വന്‍ ഭൂകമ്പങ്ങള്‍ ലോകത്തെ നശിപ്പിക്കും. മധ്യേഷ്യയിലെ പ്രതിസന്ധി രൂക്ഷമാവുകയും അതുവഴി മൂന്നാം ലോകമഹായുദ്ധത്തിന്‌ വഴിയൊരുങ്ങുകയും ചെയ്യുമെന്നും വിവാദപാസ്‌റ്റര്‍മാര്‍ പറയുന്നു. 'സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ രക്‌തവര്‍ണമാകും. അത്‌ ദൈവപുത്രത്തിന്റെ രണ്ടാമത്തെ ആഗമനത്തിന്റെ അടയാളമാണ്‌(ജോയല്‍ 2:31)' എന്ന ജോയല്‍ പ്രവാചകന്റെ പുസ്‌തകത്തിലെ രണ്ടാം അധ്യായത്തിലെ 31-ാം വാചകമാണ്‌ ഇവര്‍ രക്‌തചന്ദ്രനെ ലോകാവസാനവുമായി ബന്ധപ്പെടുത്താന്‍ ഉപയോഗിക്കുന്നത്‌.
2013 ല്‍ പ്രസിദ്ധീകരിച്ച പുസ്‌തകത്തിലാണ്‌ പാസ്‌റ്റര്‍മാര്‍ പൂര്‍ണചന്ദ്രഗ്രഹണത്തെ രക്‌തചന്ദ്രന്‍ എന്ന്‌ വിശേഷിപ്പിച്ചിരിക്കുന്നതും ലോകാവസാന മുന്നറിയിപ്പ്‌ നല്‍കുന്നതും. കഴിഞ്ഞ ഏപ്രില്‍ 14 ന്‌ തുടങ്ങിയ പൂര്‍ണഗ്രഹണങ്ങളുടെ പരമ്പയില്‍ അവസാനത്തേതാണ്‌ സെപ്‌തംബറില്‍ നടക്കുന്നത്‌. അതിനാല്‍ അത്‌ അസാധാരണമായിരിക്കുമെന്നും പാസ്‌റ്റര്‍മാര്‍ പറയുന്നു. 1493 ല്‍ ഇത്തരമൊരു പ്രതിഭാസം നടന്നപ്പോള്‍ ജൂതന്‍മാരുടെ കൂട്ടക്കുരുതി നടന്നു. 1949 ല്‍ ഇസ്രയേല്‍ പിറന്നപ്പോഴും ഇതേ പ്രതിഭാസമുണ്ടായി. 1967 ല്‍ ഈ പ്രതിഭാസം ഇസ്രയേല്‍-അറബ്‌ യുദ്ധമുണ്ടായി എന്നും പാസ്‌റ്റര്‍മാര്‍ വിശദീകരിക്കുന്നുണ്ട്‌.
അതേസമയം, ലോകാവസാനത്തെ കുറിച്ച്‌ പ്രവചിക്കുന്നവര്‍ കഴിഞ്ഞയാഴ്‌ച പുതിയ മുന്നറിയിപ്പുമായി രംഗത്തുവന്നിരുന്നു. ഭീമന്‍ ഉല്‍ക്കാ പതനത്തെ തുടര്‍ന്നാണ്‌ ലോകാവസാനമെന്നും സെപ്‌തംബര്‍ 22 നും 28 നും ഇടയില്‍ സര്‍വനാശത്തിനു കാരണമാവുന്ന ഉല്‍ക്കാപതനം നടക്കുമെന്നുമാണ്‌ അവര്‍ പറഞ്ഞത്‌. എന്നാല്‍, ബ്ലിറ്റ്‌സ് പറയുന്നത്‌ ലോകാവസാനത്തിനു കാരണം ഭൂകമ്പം തന്നെയായിരിക്കുമെന്നാണ്‌.
എന്നാല്‍, 201415 കാലഘട്ടത്തില്‍ നടന്ന പൂര്‍ണ ചന്ദ്രഗ്രഹണങ്ങളെ തുടര്‍ന്ന്‌ അസ്വാഭികമായി ഒന്നും സംഭവിച്ചില്ല. പാസ്‌റ്റര്‍മാര്‍ പൊളളയായ മുന്നറിയിപ്പുകള്‍ നല്‍കി പുസ്‌തകം വിറ്റ്‌ കാശാക്കുകയാണെന്നാണ്‌ പൊതുവെയുളള ആക്ഷേപം.
 http://www.mangalam.com/odd-news/333362

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin