Wednesday 8 October 2014

ഇറാക്കി സര്‍ക്കാര്‍ ക്രൈസ്തവരെ സഹായിച്ചില്ലെന്നു കല്‍ദായ ആര്‍ച്ച്ബിഷപ് 

ചിക്കാഗോ

സീറോ കല്‍ദായ

ബിഷപ്പ് അങ്ങാടിയത്തും

സഹായിച്ചില്ല!


 
 
റോം: ഇസ്ലാമിക് സ്റേറ്റ് ആക്രമണത്തിന് ഇരയായ ക്രൈസ്തവരെ ഇറാക്കിലെ മുസ്ലിം ഭരണകൂടം സഹായിച്ചില്ലെന്ന് ഇര്‍ബിലിലെ കല്‍ദായ ആര്‍ച്ച്ബിഷപ് ബാഷാര്‍ വാര്‍ദ. ഐഎസ് ഭീകരരുടെ ആക്രമണം മൂലം ഏകദേശം 1,20,000 ക്രൈസ്തവര്‍ മൊസൂളില്‍നിന്നും നിനവേ പ്രവിശ്യയില്‍നിന്നും പലായനം ചെയ്തിട്ടുണ്ട്. ഐഎസ് ആക്രമണത്തെ ചെറുക്കാനോ വേണ്ടത്ര സഹായം നല്‍കാനോ ബാഗ്ദാദിലെ ഇറാക്കി ഭരണകൂടം തയാറായിട്ടില്ലെന്ന് അന്താരാഷ്ട്ര ക്രൈസ്തവ ജീവകാരുണ്യസഹായ സംഘത്തോട് ആര്‍ച്ച്ബിഷപ് പറഞ്ഞു.

ഇര്‍ബില്‍ രൂപതയില്‍നിന്നും ഡുഹുക് മേഖലയില്‍നിന്നും പലായനം ചെയ്ത ക്രൈസ്തവരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. മൊസൂള്‍, നിനവേ എന്നിവിടങ്ങളില്‍നിന്നു പലായനം ചെയ്തവരെ സഹായിക്കാന്‍ ഇറാക്കി സര്‍ക്കാരിനു വിവിധ കേന്ദ്രങ്ങളില്‍നിന്ന് നിരവധി സഹായം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊന്നും തങ്ങള്‍ക്കു നല്‍കിയില്ല. ഐഎസ് ആക്രമണത്തെക്കുറിച്ചും ഇതു മുസ്്ലിം സമൂഹത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നിതിനെക്കുറിച്ചും മാത്രമായിരുന്നു നേതാക്കളുടെ ചിന്തയെന്നു ആര്‍ച്ച്ബിഷപ് പറഞ്ഞു.

ക്രൈസ്തവരെ വംശഹത്യനടത്തുന്നതിന്റെ ഭാഗമായാണ് അക്രമം അരങ്ങേറിയതെന്നും മാനവരാശിക്കെതിരേയുള്ള കുറ്റമാണിതെന്നും ആര്‍ച്ച്ബിഷപ് ബാഷാര്‍ വാര്‍ദ പറഞ്ഞു. ക്രൈസ്തവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍ച്ച്ബിഷപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. 
 http://www.deepika.com/ucod/

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin