കൊട്ടിയൂർ പള്ളിമേടയിലെ പീഡനം: വൈദികനുമായി തെളിവെടുപ്പ് - വിഡിയോ
Tuesday 28 February 2017 02:16 PM IST
കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിൽ വൈദികനെ പള്ളിമേടയിൽ എത്തിച്ചു തെളിവെടുപ്പു നടത്തി. ഇതേത്തുടർന്നു പള്ളിയിലും പരിസര പ്രദേശത്തും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും കൊട്ടിയൂർ ഐജെഎം ഹയർസെക്കൻഡറി സ്കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരിയെ(48) സംഭവവുമായി ബന്ധപ്പെട്ടു തിങ്കളാഴ്ച വൈകിട്ടാണു പൊലീസ് പിടികൂടിയത്. അങ്കമാലിയില്‍നിന്നു പിടിയിലായ ഫാദര്‍ റോബിന് വടക്കുംചേരിയെ കേളകം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. വൈദികന് കുറ്റം സമ്മതിച്ചിട്ടുണ്ട്. 26നാണു പെൺകുട്ടി പരാതി നൽകിയത്.
കുട്ടികള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള വകുപ്പാണു (പോക്സോ) വൈദികനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കുറ്റം ചുമത്തുന്നതോടെ വിചാരണ കഴിയുംവരെ ജാമ്യം ലഭിക്കില്ല. ശാരീരിക പരിശോധനകൾക്കു വിധേയമാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
20 ദിവസങ്ങൾക്കുമുൻപു പതിനാറുകാരിയായ പെൺകുട്ടി കൂത്തുപറമ്പിലെ ആശുപത്രിയിൽ ആൺകുഞ്ഞിനെ പ്രസവിച്ചിരുന്നു. ഉന്നതരായ ചിലർ പെൺകുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ചു സംഭവം ഒതുക്കിത്തീർക്കുകയും കുഞ്ഞിനെ അനാഥാലയത്തിലേക്കു മാറ്റുകയും ചെയ്തു. ജില്ലാ ചൈൽഡ്ലൈൻ പ്രവർത്തകർക്കു ലഭിച്ച വിവരത്തെത്തുടർന്നാണു പീഡനവിവരം പുറംലോകമറിയുന്നത്. കുട്ടിയുടെ പിതാവാണു പീഡിപ്പിച്ചതെന്ന തരത്തിൽ കേസിനെ വഴിമാറ്റിവിടാനുള്ള നീക്കങ്ങൾ നടന്നെങ്കിലും സമ്മർദ്ദങ്ങളെ അതിജീവിച്ചു പ്രതിയായ വൈദികനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞെന്നും പേരാവൂർ പൊലീസ് അറിയിച്ചു. പ്രസവ വിവരം മറച്ചുവച്ച ആശുപത്രിക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
http://www.manoramanews.com/news/kerala/rape-case-against-priest-kannur-robin-vadakkumchery.html

നീണ്ടുനോക്കി (കണ്ണൂര്‍): പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വൈദികനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളി വികാരി റോബിന് വടക്കുംചേരി (48) ക്കെതിരെയാണ് പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.സുനില്‍കുമാര്‍ കേസെടുത്തത്.
രാമപുരം: ഫാ. ടോം ഉഴുന്നാലിൽ യമനിൽ ഭീകരരുടെ തടവിലായിട്ടു മാർച്ച് നാലിന് ഒരു വർഷം തികയും. അന്നേദിവസം വൈകുന്നേരം 4.30ന് കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഫാ. ടോമിന്റെ ജന്മനാടായ രാമപുരത്ത് ജപമാല റാലിയും സമ്മേളനവും നടക്കും.
നാദാപുരം(കണ്ണൂർ): പുറമേരി ഹോമിയോ മുക്കിന് സമീപം മാളുമുക്കിൽ മന്ത്രവാദത്തിനിടെ തീ പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വെള്ളയിൽ പുതിയ കടവ് ലൈലാ മൻസിൽ ഷമീന(29)യാണു മരിച്ചത്. ഷമീനയുടെ മരണത്തെ തുടർന്നു മന്ത്രവാദിനി കുറ്റ്യാടി അടുക്കത്തെ തൂവ്വോട്ട് പൊയ്യിൽ നജ്മ (37)യ്ക്കെതിരേ ഐപിസി 304 കുറ്റകരമായ നരഹത്യയ്ക്കു കൂടി നാദാപുരം പോലീസ് കേസെടുത്തു.







