അടുത്ത വര്‍ഷം നവംബറിൽ ഫ്രാൻസിസ് പാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന്‍ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍ 27-11-2016 - Sunday
ന്യൂഡൽഹി: അടുത്ത നവംബറിൽ ഫ്രാന്‍സിസ് പാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന് ഉറപ്പായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ വത്തിക്കാനില്‍ നിന്ന്‍ ഔദ്യോഗിക സ്ഥിതീകരണം ഇത് വരെ ഉണ്ടായിട്ടില്ല. കൊൽക്കത്തയിൽ വിശുദ്ധ തെരേസയുടെ കബറിടം സന്ദർശിക്കുന്ന മാർപാപ്പ കേരളവും സന്ദർശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
നേരത്തെ ജോര്‍ജിയയിലേയും അസര്‍ബൈജാനിലേയും തന്റെ അപ്പസ്‌ത്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം റോമിലേക്ക് മടങ്ങുമ്പോള്‍ പരിശുദ്ധ പിതാവ് ഭാരതത്തിലേക്കും ബംഗ്ലാദേശിലേക്കും അടുത്ത വര്‍ഷം സന്ദര്‍ശനം നടത്തുവാന്‍ സാധ്യതയുണ്ടെന്നു വെളിപ്പെടുത്തല്‍ നടത്തിയിരിന്നു.
ഭാരതവും, ബംഗ്ലാദേശും സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്ന അടുത്ത വര്‍ഷം തന്നെ ഒരു ആഫ്രിക്കന്‍ രാജ്യവും തനിക്ക് സന്ദര്‍ശിക്കണമെന്ന ആഗ്രഹവും മാര്‍പാപ്പ പത്രക്കാരോട് പങ്കുവച്ചു. അതേ സമയം ഭാരതം സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്ന തീയതി സംബന്ധിച്ച് മാര്‍പാപ്പ സൂചനകള്‍ ഒന്നും നല്‍കിയിരിന്നില്ല.
1964–ൽ മുംബൈ ദിവ്യകാരുണ്യ കോൺഗ്രസ് വേളയിൽ പോൾ ആറാമൻ മാർപാപ്പയും 1986 ലും 1999 ലും വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇന്ത്യ സന്ദർശിച്ചിരുന്നു. ജോൺപോൾ രണ്ടാമൻ 1986 ൽ കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ വിവിധ ചടങ്ങുകളിൽ സംബന്ധിക്കുകയുണ്ടായി. 1999–ലെ സന്ദർശനം ഡൽഹിയിൽ മാത്രമായിരുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം അടുത്ത വർഷമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി വരാപ്പുഴ അതിരൂപത നിയുക്‌ത ആർച്ച് ബിഷപ് ഡോ.ജോസഫ്
നേരത്തെ ജോര്‍ജിയയിലേയും അസര്‍ബൈജാനിലേയും തന്റെ അപ്പസ്‌ത്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം റോമിലേക്ക് മടങ്ങുമ്പോള്‍ പരിശുദ്ധ പിതാവ് ഭാരതത്തിലേക്കും ബംഗ്ലാദേശിലേക്കും അടുത്ത വര്‍ഷം സന്ദര്‍ശനം നടത്തുവാന്‍ സാധ്യതയുണ്ടെന്നു വെളിപ്പെടുത്തല്‍ നടത്തിയിരിന്നു.
ഭാരതവും, ബംഗ്ലാദേശും സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്ന അടുത്ത വര്‍ഷം തന്നെ ഒരു ആഫ്രിക്കന്‍ രാജ്യവും തനിക്ക് സന്ദര്‍ശിക്കണമെന്ന ആഗ്രഹവും മാര്‍പാപ്പ പത്രക്കാരോട് പങ്കുവച്ചു. അതേ സമയം ഭാരതം സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്ന തീയതി സംബന്ധിച്ച് മാര്‍പാപ്പ സൂചനകള്‍ ഒന്നും നല്‍കിയിരിന്നില്ല.
1964–ൽ മുംബൈ ദിവ്യകാരുണ്യ കോൺഗ്രസ് വേളയിൽ പോൾ ആറാമൻ മാർപാപ്പയും 1986 ലും 1999 ലും വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇന്ത്യ സന്ദർശിച്ചിരുന്നു. ജോൺപോൾ രണ്ടാമൻ 1986 ൽ കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ വിവിധ ചടങ്ങുകളിൽ സംബന്ധിക്കുകയുണ്ടായി. 1999–ലെ സന്ദർശനം ഡൽഹിയിൽ മാത്രമായിരുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം അടുത്ത വർഷമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി വരാപ്പുഴ അതിരൂപത നിയുക്‌ത ആർച്ച് ബിഷപ് ഡോ.ജോസഫ്
http://pravachakasabdam.com/index.php/site/news/3365




വത്തിക്കാനിൽ പോണ്ടിഫിക്കൽ അക്കാദമി ഓഫ് സയൻസസിന്റെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സ്റ്റീഫൻ ഹോക്കിങ്ങിനൊപ്പം ഫ്രാൻസിസ് മാർപാപ്പ.






വത്തിക്കാൻസിറ്റി: സീറോമലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേഷന്റെ ജനറൽ കോ–ഓർഡിനേറ്ററായി കോതമംഗലം രൂപതയിലെ റവ.ഡോ.ചെറിയാൻ വാരികാട്ടിനെ മാർ സ്റ്റീഫൻ ചിറപ്പണത്ത് നിയമിച്ചു. സഭാചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള റവ.ഡോ.വാരികാട്ട് കോതമംഗലം രൂപതയുടെ മതബോധന ഡയറക്ടർ, മൈനർ സെമിനാരി റെക്ടർ, രൂപതയുടെ പ്രൊക്കുറേറ്റർ, വിവിധ സെമിനാരികളിൽ പ്രഫസർ എന്നീ നിലകളിലും ഇടുക്കി രൂപതയിലെ കൈലാസം, മാവടി, വാഴത്തോപ്പ്, കത്തീഡ്രൽ, കോതമംഗലം രൂപതയിലെ നേര്യമംഗലം, അംബികാപുരം, നെയ്യശേരി ഇടവകകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.




മ്യൂസിയം ഓഫ് ലണ്ടന്‍ ആര്‍ക്കിയോളജിയിലെ ശാസ്ത്രജ്ഞനായ ജയിംസ് ഫെയര്‍ക്ലോയുടെ അഭിപ്രായത്തില്‍, പ്രദേശത്തിന്റെ പ്രത്യേക ഭൂമിശാസ്ത്രപരമായ സവിശേഷതകളാണ് തടികൊണ്ടു നിര്‍മ്മിക്കപ്പെട്ട ശവപെട്ടികള്‍ നശിച്ചുപോകാതിരിക്കുവാന്‍ കാരണമായത്. അംമ്ലത്വമുള്ള മണലും, ക്ഷാരഗുണമുള്ള വെള്ളവും നിറഞ്ഞ ഭൂപ്രകൃതിയുടെ പ്രത്യേകത മൂലമാണ് വര്‍ഷങ്ങള്‍ക്കു ശേഷവും ശവപെട്ടികള്‍ പൂർണ്ണമായും നശിച്ചു പോകാതിരുന്നതിനു പിന്നിലെ കാരണമെന്ന് ജയിംസ് ഫെയര്‍ക്ലോ അഭിപ്രായപ്പെടുന്നു.
ഓക് മരത്തിന്റെ തടികള്‍ ഉപയോഗിച്ചുള്ള ശവപെട്ടികളാണ് ഇവിടെ നിന്നും ലഭിച്ചിട്ടുള്ളത്. മൃതശരീരം മറവ് ചെയ്യുന്നതിനായി കുഴികള്‍ എടുത്ത ശേഷം അതില്‍ തടികള്‍ പാകി ദൃഢമാക്കുന്ന പതിവ് ആദിമ കാലങ്ങളില്‍ നിലനിന്നിരുന്നായി ഗവേഷക സംഘം അഭിപ്രായപ്പെടുന്നു. കിഴക്ക്-പടിഞ്ഞാറ് ദിശയിലാണ് മൃതശരീരങ്ങള്‍ സംസ്‌കരിച്ചിരിക്കുന്നതെന്ന പ്രത്യേകതയും ഇവിടെ നിന്നും മനസിലാക്കുവാന്‍ സാധിക്കും. തടിയുപയോഗിച്ച് ശവപെട്ടികള്‍ നിര്‍മ്മിക്കുന്ന രീതിയിലേക്ക് ക്രൈസ്തവ സമൂഹം മാറിയ കാലഘട്ടത്തിലേക്കു കൂടിയാണ് നോര്‍ഫോല്‍ക്കിലെ ഈ പുരാതന കല്ലറകള്‍ വിരള്‍ ചൂണ്ടുന്നത്. 

